Author: News Desk
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കുറിച്ച് ഇടയ്ക്കിടെ വാർത്തകൾ വരാറുണ്ട് എങ്കിലും ഇത്തവണ സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം പ്രചരിച്ച ഒരു വാർത്ത ആണ് രാഹുലിന്റെ വിവാഹം കഴിഞ്ഞു എന്നുള്ള വാർത്ത. ഒരു സ്ത്രീക്കും മൂന്ന് കുട്ടികൾക്കുമൊപ്പം രാഹുൽ ഗാന്ധി നിൽക്കുന്ന ചിത്രം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ചിത്രത്തിലുള്ളത് രാഹുൽ ഗാന്ധിയുടെ ഭാര്യയും മക്കളും ആണെന്ന അവകാശവാദത്തോടെയാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് ചാനൽ ഐ ആം ഫാക്ട് ചെക്ക് ടീം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ബ്രിട്ടീഷ് പൗരനും കുടുംബമുണ്ട്! കുടുംബ ബന്ധങ്ങളെ ഭാരതീയർ ബഹുമാനിയ്ക്കുന്നവരാണ് പിന്നെന്തിനീ ഒളി ജീവിതം എന്ന കുറിപ്പിനൊപ്പമാണ് രാഹുലിന്റെ ചിത്രമടങ്ങിയ പോസ്റ്റുകൾ പ്രചരിക്കുന്നത്. ഈ വൈറൽ ചിത്രം ഗൂഗിൾ റിവേഴ്സ് ഇമേജിൽ പരിശോധിച്ചപ്പോൾ യൂട്യൂബിൽ ഫസ്റ്റ് ഖബർ എന്ന ചാനലിൽ പ്രസിദ്ധീകരിച്ച ഒരു വിഡിയോ ലഭിച്ചു. മഹിളാ കോൺഗ്രസ് ബാരൻ ജില്ലാ പ്രസിഡന്റ് പ്രിയങ്ക നന്ദ്‌വാനയുടെ മക്കൾക്കൊപ്പം രാഹുൽഗാന്ധി എന്ന…
ബിസിനസ് ലോകത്തുള്ളവർ വീടുകൾ വാങ്ങുന്നതും വാഹനങ്ങൾ വാങ്ങുന്നതും അത്ര വലിയ കാര്യമല്ല. അക്കൂട്ടത്തിലാണ് മുകേഷ് അംബാനിയുടെ ഇളയ സഹോദരൻ അനിൽ അംബാനിക്ക് പുതിയ അയൽവാസികളെ ലഭിച്ച വാർത്തകൾ എത്തുന്നത്. 500 കോടി രൂപ വിലമതിക്കുന്ന മുംബൈയിലെ കഫെ പരേഡിലെ ആഡംബര മാൻഷൻ അടുത്തിടെ വ്യവസായി യോഹാൻ പൂനവല്ലയുടെ ഭാര്യ മിഷേൽ പൂനവല്ല സ്വന്തമാക്കി. പാലി ഹില്ലിലെ കഫെ പരേഡിൽ സ്ഥിതി ചെയ്യുന്ന അനിൽ അംബാനിയുടെ പഴയ വീടായ ‘സീ വിൻഡിന്റെ’ അടുത്തായാണ് മിഷേൽ സ്വന്തമാക്കിയ ഈ ആഡംബര വസതി. MYP ഡിസൈൻ സ്റ്റുഡിയോയുടെ തലപ്പത്തിരിക്കുന്ന മിഷേൽ ആർട്ട് ശേഖരത്തിന് പേരുകേട്ട വ്യക്തിയാണ്. ഈ ആർട്ട് ശേഖരം അവരുടെ പുതിയ വീടിനെ അലങ്കരിക്കാനും ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. 30,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഈ പ്രോപ്പർട്ടി മിഷേലിന്റെ രണ്ടാമത്തെ ഭവനമായി നിലനിർത്താൻ ആണ് പദ്ധതി. മിഷേലിന്റെ ഭർത്താവും പൂനവല്ല എഞ്ചിനീയറിംഗ് ഗ്രൂപ്പിൻ്റെ ചെയർമാനുമായ യോഹാൻ പൂനവല്ല, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ…
സ്വകാര്യ വിമാനങ്ങളുടെയും അതിരുകടന്ന അത്യാഡമ്പരങ്ങളുടെയും തിളക്കങ്ങൾക്കിടയിൽ, ഒരു ഇന്ത്യൻ ശതകോടീശ്വരൻ മറ്റുള്ളവരെ മറികടന്നുകൊണ്ട് ലോകത്തിലെ ഏറ്റവും ചെലവേറിയ ഒരു സ്വകാര്യ കപ്പൽ സ്വന്തമാക്കിയിരുന്നു. 125 മില്യൺ ഡോളർ വിലമതിക്കുന്ന അമേവി എന്ന് പേരിട്ടിരിക്കുന്ന ആഡംബര കപ്പൽ സ്വന്തമാക്കിയത് സ്റ്റീൽ വ്യവസായി ലക്ഷ്മി മിത്തൽ ആണ്. സാമ്പത്തിക വിജയം മാത്രമല്ല ആഡംബരത്തോടുള്ള അദ്ദേഹത്തിൻ്റെ അതിമനോഹരമായ അഭിരുചിയും കൂടിയാണ് ഈ കപ്പൽ. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ നിർമ്മാണ കമ്പനിയായ ആർസെലർ മിത്തലിൻ്റെ ചെയർമാനാണ് അദ്ദേഹം. 2005-ൽ ആഗോളതലത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പന്നരുടെ കൂട്ടത്തിൽ പേര് ചേർക്കപ്പെട്ട അദ്ദേഹത്തിന്റെ ഈ ആഡംബര കപ്പലിന്റെ വില 125 മില്യൺ ഡോളർ അതായത് ഏകദേശം 1,037 കോടി രൂപ ആണ്. അമേവി 262 മീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. ആധുനിക രൂപകൽപ്പനയുടെയും സമൃദ്ധിയുടെയും അത്ഭുതമാണ് അമേവി. പ്രശസ്തമായ ഇറ്റാലിയൻ കപ്പൽ ഡിസൈൻ സ്റ്റുഡിയോയായ നുവോലാരി ലെനാർഡ് നിർമ്മിച്ചതും ഡിസൈനർ ആൽബെർട്ടോ പിൻ്റോ 2007-ൽ ഡിസൈൻ ചെയ്തതുമായ അമേവി…
മികച്ച വരുമാനവും സുരക്ഷിത നിക്ഷേപവും കണക്കിലെടുത്ത്, പോസ്റ്റ് ഓഫീസ് സേവിങ്സ് പദ്ധതികൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർക്കായി നിരവധി സമ്പാദ്യ പദ്ധതികൾ ആണ് പോസ്റ്റ് ഓഫീസുകൾ വഴി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രീതിയുള്ള ഒന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. ഇത് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് നൽകുന്ന ഒരു സുരക്ഷിതവും വിശ്വാസ്യതയുള്ളവുമായ നിക്ഷേപ മാർഗ്ഗമാണ്. ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്നു: പദ്ധതിയുടെ പ്രധാന സവിശേഷതകൾ 1. കാലാവധി: 1, 2, 3, അല്ലെങ്കിൽ 5 വർഷം.2. പലിശ നിരക്ക്: നിക്ഷേപ കാലാവധിയനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടുന്നു. 5 വർഷം നിക്ഷേപത്തിന് ടാക്‌സ് ബെനിഫിറ്റ് ലഭ്യമാകുന്നു.3. കുറഞ്ഞ നിക്ഷേപ തുക: ഏറ്റവും കുറവ് ₹1000/- മുതൽ, അതിനു മുകളിൽ, 100ന്റെ ഗുണകത്തിൽ നിക്ഷേപം ചെയ്യാം.4. കുറഞ്ഞ വരുമാന നികുതി പരിധി: 5 വർഷം നിക്ഷേപത്തിന് സെക്ഷൻ 80C പ്രകാരം…
ബിസിനസ് ലോകത്ത് വിജയം കൈവരിച്ച ഒരുപാട് സ്ത്രീകൾ ഉണ്ട്. അവരിൽ ഒരു പേരാണ് മെഹർ പുഡുംജി എന്നത്. ഇന്ത്യയിലെ എഞ്ചിനീയറിംഗ് മേഖലയിലെ അറിയപ്പെടുന്ന വനിതയാണ് മെഹർ. ശുദ്ധവായു, ശുദ്ധമായ ഊർജം, ശുദ്ധജലം എന്നിവയിൽ ഫോക്കസ് ചെയ്യുന്ന, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ എഞ്ചിനീയറിംഗ് കമ്പനിയായ തെർമാക്‌സ് ലിമിറ്റഡിൻ്റെ ചെയർപേഴ്‌സണാണ് മെഹർ. 63307 കോടി രൂപ മൂല്യമുള്ള ഈ കമ്പനിയെ 20 വർഷത്തിലേറെയായി നയിക്കുന്നത് മെഹർ ആണ്. തെർമാക്സിന്റെ മുൻ ചെയർപേഴ്സൺ അനു ആഗയുടെ മകളാണ് മെഹർ. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 41730 കോടി രൂപ ആസ്തിയുള്ള അനു ആഗ എന്ന മെഹറിന്റെ അമ്മ, കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ് മേഖലകളിലെ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ്. 2004ൽ മകൾ ഭരണം ഏറ്റെടുത്തതോടെയാണ് ഈ 81കാരി ചെയർപേഴ്‌സൺ സ്ഥാനം ഒഴിഞ്ഞത്. മെഹർ ലണ്ടനിലെ ഇംപീരിയൽ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ആളാണ്. 1996-ൽ ലണ്ടനിൽ നിന്നും…
വർഷങ്ങളുടെ കഠിനാധ്വാനവും തളർച്ചകളിൽ പതറാത്ത മനസും പോരാട്ടവീര്യവുമൊക്കെയാണ് പലപ്പോഴും വിജയത്തിലേക്കുള്ള വഴി തുറക്കുന്നത്. ബിസിനസ്സിലെ തിരിച്ചടികൾ സംരംഭകരെ സംബന്ധിച്ച് നിരാശാജനകവും തോൽവിയിലേക്ക് നയിക്കുന്നവയുമാണ്. എങ്കിലും, ഈ പരാജയങ്ങളിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്കുകയും അനുഭവങ്ങളെ മുന്നോട്ടുള്ള വഴി തെളിയിക്കാനുള്ള ഊർജ്ജമാവും ഉപയോഗിക്കുന്ന ചില വ്യക്തികളുണ്ട്. വീബയുടെ സ്ഥാപകനായ വിരാജ് ഭാലിൻറെ കഥയും ഇതുപോലെ തന്നെയാണ്. തൻ്റെ സംരംഭകത്വ യാത്രയിൽ വലിയ തിരിച്ചടി നേരിട്ടപ്പോൾ, തോറ്റുകൊടുക്കാൻ അദ്ദേഹം വിസമ്മതിക്കുകയും പരാജയങ്ങളിൽ നിന്ന് കരകയറുകയും ജീവിതത്തിലും ബിസിനസിലും ഒരുപോലെ വിജയിക്കുകയും ചെയ്തു ഈ മനുഷ്യൻ. 2002-ൽ കുടുംബ ബിസിനസായിരുന്ന ഫൺ ഫുഡ്സിൽ ആണ് അദ്ദേഹം തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചത്. ഇതൊരു ഭക്ഷ്യ സംസ്‌കരണ ബിസിനസായിരുന്നു. ഏകദേശം ആറ് വർഷത്തെ മികച്ച വിജയത്തിനു ശേഷം വിരാജും, പിതാവ് രാജീവ് ബഹലും ചേർന്ന് 2008 -ൽ 110 കോടി രൂപയ്ക്ക് ഫൺ ഫുഡ്സ് ജർമ്മനിയിലെ ഡോ ഓറ്റ്കറിന് വിറ്റു. തുടർന്ന് 2009 -ൽ വിരാജ്…
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഏതാണെന്ന് ആലോചിച്ചിട്ടുണ്ടോ? അല്ലെങ്കിൽ അങ്ങിനെ ഒരു ഗ്രാമം ഉണ്ടോ? ഉണ്ട് എന്ന് തന്നെ ആണ് ഉത്തരം. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തിലാണ്. വ്യാവസായിക മേഖലയിൽ ഗുജറാത്തിന്റെ വളർച്ച എന്നും ചർച്ചചെയ്യപ്പെടാറുണ്ട്. എന്നാൽ ഗുജറാത്തിലെ അതിശയകരമായ സമ്പൽസമൃദ്ധിയുള്ള ഒരു ഗ്രാമത്തേക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മധാപർ എന്ന ഗ്രാമം ഗുജറാത്ത് എന്ന സംസ്ഥാനത്തെയോ ഇന്ത്യ എന്ന രാജ്യത്തെയോ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമമെന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തു. 7,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇവിടുത്തെ ഗ്രാമവാസികൾക്കുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പട്ടേൽ വിഭാഗക്കാരാണ് ഈ ഗ്രാമത്തിൽ കൂടുതലായുമുള്ളത്. പ്രവാസി നിക്ഷേപമാണ് മധാപർ ഗ്രാമത്തെ ഏഷ്യയിലെ ഏറ്റവും വലിയ ഗ്രാമം എന്ന പദവി നേടിക്കൊടുത്തത്. ഈ ഗ്രാമത്തിൽ ഏകദേശം 20,000 കുടുംബങ്ങളുള്ളതിൽ 1,200 കുടുംബങ്ങളും വിദേശ രാജ്യങ്ങളിലാണ്. പ്രവാസികൾ ഓരോ വർഷവും പ്രാദേശിക ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും കോടികൾ നിക്ഷേപിക്കുന്നുവെന്നാണ് റിപ്പോർട്ട്.…
ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) അടുത്തിടെ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 21 ബുധനാഴ്ച യൂട്യൂബ് ചാനലില്‍ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് കുറഞ്ഞ് സമയത്തിനുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും കിട്ടി. മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ (Golden Play button) സ്വന്തമാക്കുകയും ചെയ്തിരുന്നു താരം. ഈ സന്തോഷവും താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിലവിൽ 3.81 കോടി സബ്സ്ക്രൈബേഴ്സ് ആണ് താരത്തിനുള്ളത്. യൂട്യൂബിലെ സകല റെക്കോർഡുകളും തകർത്ത് റൊണാൾഡോ മുന്നേറുമ്പോൾ എത്ര രൂപയാണ് ഈ ദിവസങ്ങളില്‍ താരത്തിന് ലഭിച്ചത് എന്ന സംശയം പലർക്കുമുണ്ട്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലില്‍ 19 വിഡിയോകള്‍ ഇതിനകം പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം കൂടി 100 മില്യണ്‍ ( 10 കോടി) വ്യൂസാണ് ലഭിച്ചിരിക്കുന്നത്. യൂ ട്യൂബ് വീഡിയോ വഴിയുള്ള വരുമാനത്തെ…
ഇന്ത്യയിലെ പ്രശസ്തമായ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ജോയ് ആലുക്കാസ്. ഈ വർഷം വാങ്ങിയ റോൾസ് റോയ്‌സ് കള്ളിനൻ ഉൾപ്പെടെ നിരവധി വിലകൂടിയ ആഡംബര കാറുകൾ അദ്ദേഹത്തിനുണ്ട്. അടുത്തിടെ ഒരു YouTube ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് അപമാനം തോന്നിയ ഒരു അനുഭവം ശ്രീ. ജോയ് ആലുക്കാസ് പങ്കിട്ടു. റോൾസ്-റോയ്‌സ് ഡീലർഷിപ്പിലെ ഒരു സ്റ്റാഫ് അംഗത്തിൽ നിന്ന് ആണ് തനിക്ക് ഈ അപമാനം നേരിട്ടത് എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ജോയ് ആലുക്കാസ് പറയുന്നത് ഇങ്ങിനെ, “2000-ൽ ഞാൻ ദുബായിലെ ഒരു റോൾസ് റോയ്‌സ് ഡീലർഷിപ്പ് സന്ദർശിച്ചിരുന്നു. അവിടെയുള്ള ഒരു സ്റ്റാഫ് എന്തിനാണ് വന്നത് എന്ന് ചോദിച്ചു. കാർ ചൂണ്ടിക്കാട്ടി അതിൽ താൽപ്പര്യമുണ്ടെന്നും അത് നോക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞപ്പോൾ ജീവനക്കാരന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. നിങ്ങൾക്ക് കാർ വാങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ മിത്സുബിഷി ഷോറൂമിലേക്ക് പൊയ്ക്കോളൂ, അവിടെ നിന്നും വാങ്ങിക്കോ എന്നായിരുന്നു അയാൾ പറഞ്ഞത്. എനിക്ക്…
സ്റ്റാർബക്‌സിൻ്റെ പുതുതായി നിയമിതനായ മേധാവി ബ്രയാൻ നിക്കോൾ കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലുള്ള തൻ്റെ കുടുംബ വസതിയിൽ നിന്ന് 1,000 മൈൽ (ഏകദേശം 1609 കിലോമീറ്റർ) കോർപ്പറേറ്റ് ജെറ്റിൽ സഞ്ചരിച്ച് സിയാറ്റിലിലെ സ്ഥാപനത്തിൻ്റെ ആസ്ഥാനത്തേക്ക് യാത്ര ചെയ്യുമെന്ന് വെളിപ്പെടുത്തിയതിന് ശേഷം നിരവധി വിമർശനങ്ങൾ ആണ് ഏറ്റുവാങ്ങുന്നത്. ഹരിത വിഷയങ്ങളിൽ കമ്പനിയുടെ പൊതു നിലപാടും ഉന്നത ഉദ്യോഗസ്ഥരുടെ ജീവിതരീതിയും തമ്മിലുള്ള പൊരുത്തക്കേടാണ് വിമർശകർ ഉയർത്തിക്കാട്ടിയത്. സെപ്തംബർ 9-ന് നിക്കോൾ ചുമതലയേൽക്കും. വരാൻ പോകുന്ന സിഇഒയെ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കുമ്പോൾ അത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് കൂടുതലും ചർച്ചകൾ. ഒരു പ്രൈവറ്റ് ജെറ്റ് സഞ്ചരിക്കുമ്പോൾ ഏകദേശം രണ്ട് ടൺ കാർബൺ ഡൈ ഓക്സൈഡ് ആണ് പുറന്തള്ളപ്പെടുന്നത്. സാധാരണയായി ഒരുപാട് ആളുകൾക്ക് ഒരുമിച്ച് പോകാൻ വേണ്ടി ഫ്‌ളൈറ്റുകൾ ഉപയോഗിക്കുന്നത് പോലെ അല്ല. ഒപ്പം ഇന്ധന ചിലവും പ്രൈവറ്റ് ജെറ്റുകൾക്ക് കൂടുതലാണ്. കാലിഫോർണിയയിൽ നിന്നും സിയാറ്റിലിലേക്ക് അദ്ദേഹത്തിന് താമസം മാറേണ്ടിവരില്ല. പകരം…