Author: News Desk
നേതൃപാടവവും സംരംഭകത്വ മനോഭാവവും കൊണ്ട് അതിശയിപ്പിക്കുന്ന ‘കുട്ടി സംരംഭകനാണ്’ മലയാളിയായ ആദിത്യൻ രാജേഷ് (Aadithyan Rajesh). ഐടി സംരംഭകനായ ആദിത്യൻ വളരെ ചെറുപ്രായത്തിൽ തന്നെ ടെക് ലോകത്ത് തരംഗം സൃഷ്ടിച്ചു. ഇപ്പോൾ ദുബായിൽ പ്രവർത്തിക്കുന്ന ആദിത്യൻ വെബ് ഡിസൈൻ-സോഫ്റ്റ്‌വെയർ വികസന കമ്പനിയായ ട്രൈനെറ്റ് സൊല്യൂഷൻസിന്റെ (Trinet Solutions) സ്ഥാപകനാണ്. വെറും അഞ്ച് വയസ്സ് പ്രായമുള്ളപ്പോൾ ബിബിസി ടൈപ്പിംഗ് വെബ്‌സൈറ്റിലൂടെയാണ് ആദിത്യൻ്റെ സാങ്കേതികവിദ്യയോടുള്ള അഭിനിവേശം ആരംഭിച്ചത്. ഒൻപത് വയസ്സ് ആകുമ്പോഴേക്കും ആദിത്യൻ സ്വന്തം മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിച്ചു. പിന്നീട് വെറും 13ാം വയസ്സിലാണ് ഈ ‘കുട്ടി സംരംഭകൻ’ ട്രൈനെറ്റ് സൊല്യൂഷൻസ് ആരംഭിച്ചത്. ഇതിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഓമാരിൽ ഒരാളായും ആദിത്യൻ മാറി. ഐടി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ട്രൈനെറ്റ് വെബ്, ആപ്പ് ഡിസൈൻ മുതൽ വിവിധ ക്ലയൻ്റുകൾക്ക് ടെക് സൊല്യൂഷനുകൾ വരെ നൽകുന്നു. സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റിനു പുറമേ, ലോഗോ-വെബ്‌സൈറ്റ് ഡിസൈനിലും ആദിത്യൻ തൻ്റെ വൈദഗ്ധ്യം തെളിയിക്കുന്നു. പഠനത്തോടും ബിസിനസ്സിനോടുമൊപ്പം ആദിത്യൻ…
2025 ഫെബ്രുവരിയിൽ ഏറ്റവുമധികം ചരക്കു സേവന നികുതി (GST) പിരിച്ച സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും കണക്കു പുറത്ത് വിട്ട് കേന്ദ്ര സർക്കാർ. ₹30,637 കോടി രൂപ ജിഎസ്ടി ഇനത്തിൽ പിരിച്ച് മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 2024 ഫെബ്രുവരിയിൽ മഹാരാഷ്ട്ര ജിഎസ്ടി ഇനത്തിൽ പിരിച്ചതിനേക്കാൾ 13 ശതമാനം അധികമാണിത്. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്രം എന്നിവ ശേഖരിച്ച മൊത്തം ആഭ്യന്തര ജിഎസ്ടി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 10.2 ശതമാനം വർദ്ധിച്ച് ഏകദേശം ₹1.42 ലക്ഷം കോടിയായി. ഇറക്കുമതി ജിഎസ്ടി കൂടി ചേർത്താൽ ഫെബ്രുവരിയിൽ ശേഖരിച്ച മൊത്തം ജിഎസ്ടി ഏകദേശം ₹1.84 ലക്ഷം കോടിയാണ്. ₹14,117 കോടിയുമായി (10 ശതമാനം വർധന) കർണാടക, ₹11,402 കോടിയുമായി (3 ശതമാനം വർധന) ഗുജറാത്ത്, ₹10,694 കോടിയുമായി (10 ശതമാനം വർധന) തമിഴ്നാട്, ₹9,925 കോടിയുമായി (20 ശതമാനം വർധന) ഹരിയാന എന്നിവയാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ളത്. ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ, ഒഡീഷ,…
ബാഡ്മിന്റൺ ഇതിഹാസം പി.വി. സിന്ധുവിനെ നിക്ഷേപകയായും ബ്രാൻഡ് അംബാസഡറായും നിയോഗിച്ച് ഇന്ത്യയിലെ മുൻനിര എഐ-പവേർഡ് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ കിരാനപ്രോ (KiranaPro). സീഡ് ഫണ്ടിംഗ് റൗണ്ടിലെ ആദ്യ ഘട്ടത്തിൽ തന്നെയാണ് പി.വി. സിന്ധു കിരാനപ്രോ നിക്ഷേപകയായത്. ഈ ചുവടുവെയ്പ്പ് ഇന്ത്യയിലെ റീട്ടെയിൽ മേഖലയിലെ മാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്ന് കമ്പനി പറഞ്ഞു. കോർണർസ്റ്റോൺ സ്പോർട്ട് ആണ് സിന്ധുവും കിരാനപ്രോയും തമ്മിലുള്ള പങ്കാളിത്തത്തിന് സൗകര്യമൊരുക്കിയത്. അത്യാധുനിക സാങ്കേതികവിദ്യയും എഐ-അധിഷ്ഠിത സൗകര്യങ്ങളും ഉപയോഗിച്ച് അയൽപക്ക പലചരക്ക് സ്റ്റോറുകളെ ശാക്തീകരിക്കുകയാണ്കിരാനപ്രോയുടെ ലക്ഷ്യം. ബ്രാൻഡ് അംബാസിഡർ എന്നതിനപ്പുറത്തേക്ക് ഡിജിറ്റൽ ബ്രാൻഡിന്റെ പ്രവർത്തനങ്ങളിൽ സിന്ധു സജീവമായി പങ്ക് ചേരും. ഐപിഎൽ 2025ൽ ബ്രാൻഡിന്റെ ഔദ്യോഗിക അംബാസഡർ എന്ന നിലയിലുള്ള അവരുടെ പങ്കും കിരാനപ്രോയുടെ ദേശീയ തലത്തിലുള്ള സാന്നിധ്യം വർദ്ധിപ്പിക്കും. ഇതിനകം 30,000ത്തിലധികം സ്റ്റോറുകളിൽ എത്തിക്കഴിഞ്ഞ കിരാനപ്രോ അതിവേഗം തങ്ങളുടെ സാന്നിധ്യം വിവിധ നഗരങ്ങളിലേക്ക് വികസിപ്പിക്കുകയാണ്. ജോപ്പർ.ആപ്പിനെ ഏറ്റെടുത്തത് പ്രാദേശിക തലത്തിൽ കൂടുതൽ ആഴത്തിലുള്ള പ്രവർത്തനവും കമ്പനി നടത്തുന്നുണ്ട്. കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന…
കേരളത്തിലെ വ്യാവസായിക-സ്റ്റാർട്ടപ്പ് വളർച്ചയെക്കുറിച്ചുള്ള നിലപാടിൽ മലക്കം മറിഞ്ഞ് കോൺഗ്രസ് എംപി ശശി തരൂർ. സംസ്ഥാനത്തിന് കൂടുതൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSME) അനിവാര്യമാണെന്നും അവ വെറും കടലാസ്സിൽ ഒതുങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ കേരളത്തിലെ വ്യാവസായിക അന്തരീക്ഷം സംബന്ധിച്ച ലേഖനം എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചാണ് തരൂരിന്റെ മലക്കംമറിച്ചിൽ. സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് രംഗം നിരാശാജനകമാണെന്നും വ്യാവസായിക വളർച്ച കേരളം അവകാശപ്പെടുന്നത് പോലെ പ്രതീക്ഷ നൽകുന്നതല്ലെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ കേരളത്തിൽ 42,000ത്തിലധികം എംഎസ്എംഇകൾ അടച്ചുപൂട്ടിയതായും അതിൻ്റെ ഫലമായി കുറഞ്ഞത് 1,03,764 തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായും ഇന്ത്യൻ എക്സ്പ്രസ്സ് ലേഖനത്തിൽ പറയുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ ലേഖനം അടിസ്ഥാനരഹിതമാണെന്നും ഇതു സംബന്ധിച്ച് ഫെബ്രുവരി 10ന് നിയമസഭയിൽ വിശദമായ മറുപടി നൽകിയതാണെന്നും വ്യവസായ മന്ത്രി പി. രാജീവ് പ്രതികരിച്ചു. കേരളത്തിൻ്റെ വ്യാവസായിക വളർച്ചയെക്കുറിച്ചുള്ള തരൂരിൻ്റെ സമീപകാല പരാമർശം കോൺഗ്രസ്സിനുള്ളിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കൂടിയായ…
തുറവൂർ മുതൽ ഇടപ്പള്ളി വരെ ദേശീയപാതയിൽ 30 കി മീ ആകാശയാത്ര യാഥാർഥ്യമായേക്കും. ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിൽ തുറവൂർ മുതൽ അരൂർ വരെയുള്ള ആറുവരി ഉയരപ്പാത ഇടപ്പള്ളിയിലേക്ക് നീട്ടുന്നതാണ് പദ്ധതി. ഇതിന് ദേശീയപാത അതോറിറ്റി അനുമതി നൽകിയാൽ തുടർച്ചയായ 30 കിലോമീറ്റർ ദൂരം ഉയരപ്പാതയും പാലങ്ങളുമാകും എൻഎച്ച് 66ൽ ഉണ്ടാവുക.ഇടപ്പള്ളി – അരൂർ ഉയരപ്പാതയുടെ വിശദ പദ്ധതിരേഖ പുറത്തിറങ്ങുന്നത് കാത്തിരിക്കുന്നതിനിടെയാണ് തുറവൂരിൽ നിന്നുള്ള ഉയരപ്പാത നീട്ടിയേക്കുമെന്ന വാർത്ത എത്തുന്നത്. നിലവിൽ അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്ററിൽ ഒറ്റത്തൂണിൽ നിർമിക്കുന്ന ആറുവരി ഉയരപ്പാതയുടെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിന് തുടർച്ചയായി അരൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് ആറുവരിപ്പാത നിർമിക്കുകയാണെങ്കിൽ 18 കിലോമീറ്റർ കൂടി ഉയരപ്പാത വേണ്ടി വരും. ഇങ്ങനെ തുടർച്ചയായി 30 കിലോമീറ്റിൽ ‘ആകാശയാത്ര’ സാധ്യമാകും.അരൂർ – ഇടപ്പള്ളി ഉയരപ്പാത നിർമിക്കണമെന്നും ഇതിൻ്റെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും ഹൈബി ഈഡൻ എംപി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.…
ഏതാനും മാസങ്ങൾക്ക് മുമ്പ് ഉഗാണ്ടയിൽ ഇന്ത്യൻ വംശജനായ കോടീശ്വരൻ പങ്കജ് ഓസ്വാളിന്റെ മകളായ വസുന്ധര ഓസ്വാളിന്റെ അറസ്റ്റ് വാർത്ത ശ്രദ്ധ പിടിച്ചുപറ്റി. വസുന്ധര ആഴ്ചകളോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിൽ പുറത്തിറങ്ങി. സമ്പന്നരും സ്വാധീനമുള്ളവരുമായ ഒരു കുടുംബത്തിൽ പെട്ടയാളായിരുന്നിട്ടും അവർക്ക് ജയിലിൽ കഴിയേണ്ടിവന്നു. ഈ സംഭവത്തോടെ സമ്പത്തിനും ആഡംബര ജീവിതശൈലിക്കും പേരുകേട്ട ഓസ്വാൾ കുടുംബം വാർത്തകളിൽ നിറയുകയാണ്. മുകേഷ് മെനാരിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് വസുന്ധര ഓസ്വാൾ പൊലീസ് കസ്റ്റഡിയിലായത്. ആരോപണങ്ങൾ തെറ്റാണെന്നും ഉഗാണ്ടൻ അധികാരികൾ തങ്ങളുടെ ബിസിനസ് എതിരാളികളുമായി ചേർന്ന് വസുന്ധരയെ കുടുക്കാൻ ശ്രമിക്കുകയാണെന്നും ഓസ്വാൾ കുടുംബം വാദിച്ചു. തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെട്ട മുകേഷ് മെനാരിയ ടാൻസാനിയയിൽ ജീവിച്ചിരിപ്പുണ്ടെന്നും സുരക്ഷിതനാണെന്നും അവർ പ്രസ്താവിച്ചു. വസുന്ധരയെ ഉഗാണ്ടൻ ഉദ്യോഗസ്ഥർ മോചിപ്പിക്കാൻ വിസമ്മതിച്ചതോടെ മൂന്നാഴ്ച അവർക്ക് ജയിലിൽ കഴിയേണ്ടി വന്നു. സ്വിറ്റ്സർലൻഡിൽ താമസിക്കുന്ന ഇന്ത്യൻ കോടീശ്വരൻ പങ്കജ് ഓസ്വാളും ഭാര്യ രാധിക ഓസ്വാളും അടുത്തിടെ ലോകത്തിലെ ഏറ്റവും വിലയേറിയ വീടുകളിൽ ഒന്ന് വാങ്ങിയിരുന്നു.…
മാറ്റത്തിന്റെ പാതയിലാണ് ഇന്ത്യൻ റെയിൽവേ. വേഗതയിലും സൗകര്യങ്ങളിലും മാത്രമല്ല ഇന്ധനത്തിന്റെ കാര്യത്തിലും ഈ മാറ്റം പ്രകടമാണ്. ഡീസൽ ഇന്ധനത്തിൽ നിന്നും അതിവേഗം ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിലാണ് റെയിൽവേ. വന്ദേഭാരത് അടക്കമുള്ള ട്രെയിനുകൾ ആ മാറ്റത്തിന്റെ തെളിവാണ്. എന്നാൽ ഇലക്ട്രിക് ട്രെയിനുകളിൽ എത്ര വൈദ്യുതി ചിലവാകും എന്ന് എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യ.കോമിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു കിലോമീറ്റർ ഓടണമെങ്കിൽ ഇലക്ട്രിക് ട്രെയിനിന് ശരാശരി 20 യൂണിറ്റ് വൈദ്യുതി വേണം. അജ്മീർ റെയിൽവേ ഡിവിഷനിൽ ഓടുന്ന ഇലക്ട്രിക് ട്രെയിനിന്റെ കറന്റ് ചിലവാണ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഒരു യൂണിറ്റിന് ആറ് രൂപ അൻപത് പൈസ വെച്ചാണ് ഇന്ത്യൻ റെയിൽവേ കറന്റ് ചാർജ് ഇനത്തിൽ ചിലവാക്കുന്നത്. ഈ കണക്ക് വെച്ച് നോക്കുമ്പോൾ ഒരു കിലോമീറ്റർ ഇലക്ട്രിക് ട്രെയിൻ ഓടാൻ 130 രൂപ ചിലവുണ്ട്. എന്നാൽ ഡീസൽ ട്രെയിനുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ ചിലവ് പകുതി പോലും വരില്ല. ഒരു കിലോമീറ്റർ ദൂരം പിന്നിടാൻ ഡീസൽ ഇന്ധന ട്രെയിനിന്…
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ അഭിവൃദ്ധി പ്രാപിക്കുകയാണ്. നൂറിലധികം യൂണിക്കോണുകളും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളും ഉൾക്കൊള്ളുന്നതാണ് ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം. എന്നാൽ സമീപകാലങ്ങളിലായി ഇന്ത്യൻ സ്റ്റാർട്ടപ്പുകളിൽ ഏറെയും അവയുടെ ആസ്ഥാനം സിംഗപ്പൂരിലേക്കും ദുബായിലേക്കും മാറ്റുകയാണ്. ഇന്ത്യയിൽ പ്രവർത്തനം തുടരുമ്പോഴും ആസ്ഥാനം വിദേശത്തേക്ക് മാറ്റാനുള്ള തീരുമാനം ഇന്ത്യയുടെ ബിസിനസ് അന്തരീക്ഷത്തിലെ വെല്ലുവിളികളുടെ സൂചനയാണ് എന്നാണ് റിപ്പോർട്ട്. നികുതി ആനുകൂല്യങ്ങൾ, നിക്ഷേപകർക്കുള്ള മുൻഗണന, ഐപി പരിരക്ഷ, അന്താരാഷ്ട്ര വിപണി പ്രവേശനം തുടങ്ങിയ കാര്യങ്ങളും ആസ്ഥാന മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിൽ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ആണ് ഇത്തരത്തിൽ ആസ്ഥാനം മാറ്റിയ പ്രധാന കമ്പനി. ഇന്ത്യൻ കമ്പനിയായിരുന്ന ഫ്ലിപ്കാർട്ട് വാൾമാർട്ട് ഏറ്റെടുത്തതോടെയാണ് ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റിയത്. മറ്റൊരു ഇന്ത്യൻ സ്റ്റാർട്ടപ്പായ ഫോൺപേയും ആദ്യം സിംഗപ്പൂരിൽ റജിസ്റ്റർ ചെയ്ത് കമ്പനിയാണ്. എന്നാൽ 2022ൽ കമ്പനി ഇന്ത്യയിലേക്ക് തന്നെ മാറ്റി. ഇന്ത്യയിൽ സ്ഥാപിതമായ വെബ് 3 സ്റ്റാർട്ടപ്പ് പോളിഗോണും (മാറ്റിക് നെറ്റ് വർക്ക്) ഇത്തരത്തിലുള്ള കമ്പനിയാണ്. ദുബായിലേക്കാണ് കമ്പനി ആസ്ഥാനം…
കുടിക്കുന്ന വെള്ളം പോലെ, കുളിക്കുന്ന വെള്ളവും നമ്മുടെ ആരോഗ്യത്തെ ബാധിക്കും. ഈ തിരിച്ചറിവാണ് പ്യൂരിഫിറ്റ് (Purifit). എന്തുകൊണ്ട് കുടിവെള്ളം പോലെ, കുളിവെള്ളം ശുദ്ധമാകണമെന്ന് വ്യക്തമാക്കുകയാണ്, പ്യൂരിഫിറ്റ് സ്ഥാപകൻ അക്ഷയ് രഞ്ജിത് (Akshay Ranjith) ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ. ഷവർ ടാപ്പ് ഫിൽട്ടറുകളാണ് പ്യൂരിഫിറ്റിന്റെ പ്രധാന ഉത്പന്നം. കുളിക്കാൻ വേണ്ട വെള്ളം ശുദ്ധീകരിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. നേരിട്ട് ടാപ്പിലോ ഷവറിലോ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിർമാണം. ഹാർഡ് വാട്ടർ ക്ലോറിൻ, ഹെവി മെറ്റൽ കെമിക്കൽസ് തുടങ്ങിയവ ഫിൽട്ടർ ചെയ്യാൻ ഇതിലൂടെ സാധിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, ജിയോമാർട്ട്, ബ്ലിങ്ക്ഇറ്റ്, സെപ്റ്റോ എന്നിവയ്ക്കു പുറമേ https://purifit.in/ എന്ന വെബ്സൈറ്റ് വഴിയും പ്യൂരിഫിറ്റ് ഉത്പന്നങ്ങൾ വാങ്ങാം. കോഴിക്കോട് ആസ്ഥാനമായുള്ള കമ്പനിയാണ് പ്യൂരിഫിറ്റ്. ഓൺലൈൻ ബിസിനസ്സിൽ എംബിഎ എടുത്ത് ബെംഗളൂരുവിൽ ഇന്റേൺഷിപ്പിന്റെ ഭാഗമായി താമസിക്കേണ്ടി വന്നപ്പോഴാണ് വെള്ളത്തിന്റെ ബുദ്ധിമുട്ട് അക്ഷയ് തിരിച്ചറിയുന്നത്. വാട്ടർ ബോട്ടിലും കുടിവെള്ളവും ഉപയോഗിച്ചു കുളിക്കുന്നതായിരുന്നു പലരും ഈ പ്രശ്നത്തിന് കണ്ട ‘പരിഹാരം.’ അതല്ലാതെയുള്ള…
ഇലക്ട്രിക് ത്രീവീലറുകൾക്ക് വേണ്ടി മാത്രമായി പ്രത്യേക ബ്രാൻഡുമായി ബജാജ് ഓട്ടോ ലിമിറ്റഡ്. ബജാജ് ഗോഗോ (Bajaj GoGo) എന്ന പേരിലാണ് കമ്പനി ഇനിമുതൽ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ വിപണിയിലെത്തിക്കുക. 251 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് സവിശേഷതയുമായാണ് ബജാജ് ഗോഗോ എത്തുന്നത്. P5009, P5012, P7012 എന്നിങ്ങനെ മൂന്ന് പാസഞ്ചർ വേരിയന്റുകളാണ് ഗോഗോയ്ക്ക് ഉള്ളത്. 3,26,797 രൂപ മുതൽ 3,83,004 വരെയാണ് ഇ-ത്രീവീലറുകളുടെ ഡൽഹി എക്സ് ഷോറൂം വില. രാജ്യമെങ്ങുമുള്ള ബജോ ഓട്ടോ ഡീലർമാർ വഴി വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ടു-സ്പീഡ് ഓട്ടോമേറ്റഡ് ട്രാൻസ്മിഷൻ, ഓട്ടോ ഹസാർഡ്, ആന്റി-റോൾ ഡിറ്റക്ഷൻ, ശക്തമായ എൽഇഡി ലൈറ്റുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയാണ് ബജാജ് ഗോഗോ ത്രീ-വീലറിന്റെ സവിശേഷതകൾ. പ്രീമിയം മോഡലിൽ പ്രീമിയം ടെക്പാക് എന്ന സവിശേഷ ഫീച്ചറും ഗോഗോയിലുണ്ട്. ഈ മോഡലിൽ റിമോട്ട് ഇമ്മൊബിലൈസേഷൻ, റിവേർസ് അസിസ്റ്റ് തുടങ്ങിയ സ്പെക്സും ഉണ്ട്. ഗോഗോയിലെ 9 kWh മുതൽ 12 kWh വരെയുള്ള ബാറ്ററിക്ക്…