Author: News Desk
പുതിയ ഗതാഗത സർവീസുകളിലൂടെയും നിർമാണ പ്രവർത്തനങ്ങളിലൂടെയും കൊച്ചി ഇൻഫോപാർക്കിലേക്കുള്ള യാത്ര സുഗമമാകും എന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ടെക്കികൾ. ഇൻഫോപാർക്ക് ക്യാംപസിൽ മാത്രം 75000 ജീവനക്കാരാണ് ഇപ്പോഴുള്ളത്. സ്മാർട്ട് സിറ്റി, കിൻഫ്ര എന്നിവയിലേത് കൂടി ചേരുമ്പോൾ ഇത് ഒരു ലക്ഷത്തിന് മുകളിലാകും. പുതുതായി വരുന്ന ഈ-ഫീഡർ ബസ്സുകൾക്കായാണ് ഇവരുടെ പ്രധാന കാത്തിരിപ്പ്. ഫീഡർ ബസ്സുകൾ വേണം എന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഫീഡർ ബസ്സുകൾ കുറവായതിനാൽ നിരവധി പേർ വാട്ടർ മെട്രോ തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ വാട്ടർ മെട്രോയിൽ ഇറങ്ങി ഇൻഫോപാർക്കിലേക്ക് എത്താനുള്ള യാത്ര ഇപ്പോഴും ബുദ്ധിമുട്ടാണ്. ഏഴ് മണിക്ക് ശേഷം കെഎസ്ആർടിസി സർവീസുകൾ ഈ റൂട്ടിൽ വളരെ കുറവാണ്. ഇത് കാരണം രാത്രി എട്ട് മുതൽ പത്ത് മണി വരെ ഉള്ള ഷിഫ്റ്റ് കഴിയുന്ന ജീവനക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. അതേ സമയം സീപോർട്ട് എയർപോർട്ട് റോഡിന്റെ രണ്ടാം ഘട്ടത്തിനായി ഗവൺമെന്റ് 187.7 മില്യൺ അനുവദിച്ചത് ഏറെ ആശ്വാസകരമായ വാർത്തയാണ്. എച്എംടിയുടെ…
പാലക്കാട് ആധുനിക നിലവാരത്തിലുള്ള സ്പോർട്സ് ഹബ്ബ് നിർമിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA). 21 ഏക്കർ സ്ഥലത്താണ് 30 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന സ്‌പോർട്സ് ഹബ്ബ് വരുന്നത്. രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ, ബാസ്‌കറ്റ് ബോൾ കോർട്ട്, ഫുട്‌ബോൾ മൈതാനങ്ങൾ തുടങ്ങിയവയാണ് സ്പോർട്സ് ഹബ്ബിൽ ഉണ്ടാകുക. ഗ്രൗണ്ട്, പവലിയൻ, സ്പ്രിംഗ്‌ളർ സിസ്റ്റം എന്നിവ ഉൾപ്പെടുന്ന ആദ്യഘട്ടത്തിന്റെ നിർമാണം 2026ൽ പൂർത്തീകരിക്കും. രണ്ടാം ഘട്ടം 2027 ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. പുതിയ പദ്ധതി പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ജില്ലയിലെ കായിക മേഖലയ്ക്ക് വൻ കുതിപ്പ് നൽകുമെന്നും കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ് പറഞ്ഞു. ചാത്തൻകുളങ്ങര ക്ഷേത്ര ട്രസ്റ്റിന്റെ ഭൂമി പാട്ടത്തിനെടുത്താണ് സ്പോർട്സ് ഹബ്ബ് നിർമാണം. The Kerala Cricket Association (KCA) is set to transform Palakkad’s sports scene with a state-of-the-art sports hub costing…
ജലഗതാഗത മേഖലയിലേക്കും സേവനം വ്യാപിപ്പിച്ച് ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോം ഊബർ (Uber). ശ്രീനഗറിലെ ദാൽ തടാകത്തിൽ ആപ്പ് ഉപയോഗിച്ച് ശിക്കാര എന്ന ചെറുവള്ളങ്ങൾ ബുക്ക് ചെയ്യാനുള്ള പുതിയ സേവനവുമായാണ് ഊബർ ജലഗതാഗത മേഖലയിലേക്ക് എത്തുന്നത്.ഊബർ ശിക്കാരയിലൂടെ ഏഷ്യയിൽത്തന്നെ ആദ്യമായാണ് ഊബർ ജലഗതാഗത സേവനം നൽകുന്നത്. സാങ്കേതികവിദ്യയും പാരമ്പര്യവും സമന്വയിപ്പിച്ച് യാത്രക്കാർക്ക് ശിക്കാര സവാരിക്ക് തടസ്സമില്ലാത്ത അനുഭവം നൽകുകയാണ് ലക്ഷ്യമെന്ന് ഊബർ പ്രതിനിധി പറഞ്ഞു. വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ ഇടങ്ങളിലേക്ക് യാത്ര ആരംഭിക്കാനും പുതിയ സേവനത്തിലൂടെ സാധിക്കും. ഇന്ത്യയിലെ ഊബറിന്റെ ജലഗതാഗത സേവനം ഏഷ്യയിൽത്തന്നെ ആദ്യമാണ്. ഇറ്റലിയിലെ വെനീസ് ഉൾപ്പെടെയുള്ള ചില യൂറോപ്യൻ രാജ്യങ്ങളിൽ ഊബർ ജലഗതാഗത സേവനം നിലവിലുണ്ട്. ഇന്ത്യയിൽ പ്രാരംഭഘട്ടത്തിൽ ഏഴ് ശിക്കാരകളിലാണ് ഊബർ സേവനം. സേവനത്തിന്റെ പുരോഗതി അനുസരിച്ച് ക്രമേണ ഇത് വിപുലപ്പെടുത്തും. ഗവൺമെന്റ് നിശ്ചയിച്ച നിരക്കിലാണ് ഊബർ ഉപയോക്താക്കൾക്ക് ശിക്കാര ബുക്ക് ചെയ്യാൻ കഴിയുക. ഇതിനായി ശിക്കാര പങ്കാളികളിൽ നിന്ന്ഊബർ ഫീസ് ഈടാക്കുന്നില്ല. മുഴുവൻ തുകയും ശിക്കാര…
സിനിമാ അഭിനയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ വിക്രാന്ത് മാസി. ബോളിവുഡ് സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും വലിയ ആസ്തിയാണ് താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ഉണ്ടാക്കിയത്. 20-26 കോടി രൂപയുടെ സമ്പാദ്യം താരത്തിനുണ്ട്. ബ്രാൻഡിങ്ങിലൂടെ മാത്രം താരത്തിന് 1-2 കോടി വരുമാനം ഉണ്ട്. വോൾവോ എസ് 90 മുതലുള്ള നിരവധി വാഹനങ്ങളും താരത്തിനുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയാണ് നടൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അവ നിറവേറ്റണമെന്നുമാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങൾ അസാധാരണമായിരുന്നെന്നും പ്രേക്ഷക പിന്തുണയ്ക്ക് നന്ദി പറയുന്നതായും വിക്രാന്ത് സമൂഹ മാധ്യമത്തിൽ കുറിച്ചു. മുന്നോട്ടുള്ള യാത്രയിൽ ഭർത്താവ്, പിതാവ്, മകൻ എന്നീ നിലകളിൽ വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി, ഒപ്പം ഒരു നടൻ എന്ന നിലയിലും. അടുത്ത വർഷം നമ്മൾ അവസാനമായി കാണും. എല്ലാത്തിനും കടപ്പെട്ടിരിക്കുന്നു-അദ്ദേഹം പറഞ്ഞു. 37ാമത്തെ വയസിലാണ് ആരാധകരെ ഞെട്ടിച്ച് വിക്രാന്ത് മാസിയുടെ വിരമിക്കൽ പ്രഖ്യാപനം.…
കാലതാമസം നേരിട്ട് നിർദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി. പദ്ധതി സംബന്ധിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻ്റെ (കെഎംആർഎൽ) റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിൻ്റെ തീരുമാനം വൈകുന്നതാണ് കാരണം. ഒരു മാസം മുൻപ് പദ്ധതി സംബന്ധിച്ച് കൊച്ചി മെട്രോ സമർപ്പിച്ച സാധ്യതാ റിപ്പോർട്ട് ഇപ്പോഴും ധനവകുപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇതാണ് തിരുവനന്തപുരം മെട്രോ പദ്ധതിയിലെ തീരുമാനം വൈകിപ്പിക്കുന്നത്. മെട്രോ സംവിധാനത്തിലെ അലൈൻമെന്റ്, ഭൂഗർഭ ഭാഗങ്ങൾ തുടങ്ങിയ നിർണായക തീരുമാനങ്ങളാണ് സാധ്യതാ റിപ്പോർട്ടിലുള്ളത്. മെട്രോ മെഡിക്കൽ കോളേജ് ജംഗ്ഷനിലൂടെ കടന്നുപോകാനുള്ള സാധ്യതയും ദേശീയപാത 66ലെ സ്ഥലപരിമിതി കാരണം അലൈൻമെന്റ് ക്രമീകരിക്കുന്നതും അടക്കമുള്ളതാണ് പ്രധാന ശുപാർശകൾ. പൈതൃക മേഖലകളിലെ ആഘാതം കുറയ്ക്കുന്ന തരത്തിലും അതേസമയം തന്നെ ലോജിസ്റ്റ്ക് കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്ന നിർമാണരീതിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. റിപ്പോർട്ടിൽ സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചാൽ ഡൽഹി മെട്രോ റെയിൽ കോർപറേഷനുമായി ചേർന്ന് പ്രൊജക്റ്റ് റിപ്പോർട്ട് വിശദമായി പരിഷ്കരിക്കും. ഇക്കാര്യത്തിൽ ഈ സാമ്പത്തിക വർഷം തന്നെ അന്തിമ മന്ത്രിസഭാ തീരുമാനം ഉണ്ടാകും…
രാജ്യത്തിനായി ജിയോസ്റ്റേഷണറി (ജിഎസ്ഒ) ആശയവിനിമയ ഉപഗ്രഹം നിർമിക്കുന്ന ആദ്യ സ്വകാര്യ ഇന്ത്യൻ ഉപഗ്രഹ കമ്പനിയാകാൻ അനന്ത് ടെക്നോളജീസ് (Ananth Technologies Ltd). ഇന്ത്യൻ സ്വകാര്യ സ്പേസ് കമ്പനികൾക്ക് ബഹിരാകാശ രംഗത്ത് സാന്നിദ്ധ്യം ഉറപ്പാക്കുന്ന രാജ്യത്തിന്റെ പുതിയ ബഹിരാകാശ നയത്തിന്റെ ആദ്യ ഗുണഭോക്താവാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ്. Ka-band ജിഎസ്ഒ സാറ്റലൈറ്റുകൾ നിർമിക്കാൻ കമ്പനിക്ക് അനുമതി നൽകിയതായി നേഷണൽ സ്പേസ് പ്രൊമോഷൻ സെന്റർ (IN-SPACe) അറിയിച്ചു. ജൂലായിലാണ് പുതിയ മാഗനിദേശങ്ങൾ അനുസരിച്ച് ഇൻ-സ്പേസ് ജിഎസ്ഒ ഉപഗ്രഹ നിമാണത്തിനായി സ്വകാര്യ കമ്പനികളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ആശയവിനിമയ ആവശ്യങ്ങളാണ് പുതിയ ഉപഗ്രഹങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് ഇൻ-സ്പേസ് അറിയിച്ചു. ക്രിട്ടിക്കൽ ഫ്രീക്വൻസി കോർഡിനേഷൻ, ഉപഗ്രഹ രൂപകൽപന, വിക്ഷേപണം എന്നിവയുൾപ്പെടെ മുഴുവൻ പ്രൊജക്റ്റിന്റേയും മേൽനോട്ടം അനന്ത് ടെക്നോളജീസ് വഹിക്കും. ഉപഗ്രഹത്തിലെ മൾട്ടി-ബീം സാങ്കേതികവിദ്യ ഇന്ത്യയിലുടനീളം കണക്റ്റിവിറ്റി വർദ്ധിപ്പിക്കാൻ സഹായകരമാകും. ഉപഗ്രഹം നിർമാണത്തിലും വിക്ഷേപണത്തിലും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനുമായി (ഐഎസ്ആർഒ)…
രാജ്യത്തിന്റെ ആദ്യ ബഹിരാകാശ മനുഷ്യയാത്രാ പദ്ധതിയായ ഗഗൻയാൻ ദൗത്യം (Gaganyaan Mission) 2026ൽ നടപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. ഇതിന്റെ പ്രാരംഭഘട്ടമായി ആളില്ലാ പരീക്ഷണ ദൗത്യങ്ങൾ അടുത്ത വർഷം ആദ്യം നടപ്പാക്കും. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനായുള്ള ഇന്ത്യയുടേയും ഐഎസ്ആർഒയുടേയും ആദ്യ ദൗത്യമാണ് ഗഗൻയാൻ. ബഹിരാകാശ മനുഷ്യയാത്രാ സംഘത്തെ മൂന്ന് ദിവസത്തെ പര്യവേക്ഷണത്തിനായി 400 കിലോമീറ്റർ ഉയരെ ഭ്രമണപഥത്തിൽ എത്തിച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. പദ്ധതി വിജയിച്ചാൽ സോവിയറ്റ് യൂണിയൻ, യുഎസ്, ചൈന എന്നീ രാജ്യങ്ങൾക്കു ശേഷം മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കഴിഞ്ഞ നാല് വർഷത്തോളമായി ഐഎസ്ആർഒ ഗഗൻയാന് വേണ്ടി തയ്യാറെടുക്കുകയാണ്. ദൗത്യത്തിനായുള്ള റോക്കറ്റ് സജ്ജമാണ്. ഡിസംബറിൽ ആദ്യ ആളില്ലാ പരീക്ഷണ ദൗത്യം ലക്ഷ്യമിട്ടിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അത് നീളുകയായിരുന്നു. ആദ്യ പരീക്ഷണദൗത്യത്തിൽ വ്യോംമിത്ര എന്ന റോബോട്ടുമായാണ് ഗഗൻയാൻ ബഹിരാകാശത്തെത്തുക. സമാനരീതിയിൽ രണ്ട് ലോഞ്ചുകൾ കൂടി നടത്തും. ഇവ…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കാതെ മറ്റ് വഴിയില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളിൽ ആവശ്യത്തിനു വെള്ളമില്ലാത്തതാണ് നിരക്ക് വർധനവിന് കാരണം. വൈദ്യുതി ഉൽപാദന പദ്ധതികൾ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കാതിരുന്നതും പ്രശ്നങ്ങൾക്കു കാരണമായി. ഈ സാഹചര്യത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും മന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകൾക്കിടെ നിരക്ക് വർധനവ് പ്രഖ്യാപിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് നിരക്ക് വർധനവ് തീരുമാനം ഇത്ര കാലം നീണ്ടത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷവും കേരളം വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. പുതുക്കിയ വൈദ്യുതി നിരക്കും കൃത്യമായ വർധനയും റെഗുലേറ്ററി കമ്മീഷൻ ഈ ആഴ്ച അവസാനം പ്രഖ്യാപിക്കും. നിലവിലെ യൂണിറ്റിന് 4.45 ശതമാനം നിരക്ക് വർധനയാണ് കെഎസ്ഇബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. യൂണിറ്റിന് ശരാശരി 34 പൈസ വീതം കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. വേനൽകാലത്തെ ഉയർന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി സമ്മർ താരിഫ് എന്ന നിർദേശവുമുണ്ട്. ജനുവരി മുതൽ മെയ് വരെയുള്ള മാസങ്ങളിൽ യൂണിറ്റിന്…
ബിസിനസ് കാർഡുകൾ അഥവാ വിസിറ്റിങ് കാർഡുകൾ എല്ലാവർക്കും സുപരിചിതമാണ്. എന്നാൽ കാലം മാറിയതോടെ കാർഡും മാറി, ഇപ്പോൾ അതും ഡിജിറ്റൽ ആക്കുന്നതാണ് സൗകര്യപ്രദം. എന്താണ് ഡിജിറ്റൽ ബിസിനസ് കാർഡുകൾ എന്ന് വിശദീകരിക്കുകയാണ് സ്കൈബർടെക് ഐടി ഇന്നൊവേഷൻസ് സിഇഒ കെ. സുരേഷ്. ഫിസിക്കൽ കാർഡിനെ നിലനിർത്തിക്കൊണ്ട് തന്നെ ബിസിനസ് കാർഡിനെ ഡിജിറ്റലൈസ് ചെയ്യുന്ന രീതിയാണ് ഡിജിറ്റൽ ബിസിനസ് കാർഡുകൾ. ഡിജി ബിസിനസ് കാർഡുകൾ ഒരു പിവിസി കാർഡ് ആയിരിക്കും. ഇതിൽ എൻഎഫ്സി (Near Field Communication) സംവിധാനം ഉണ്ടാകും. അത് കൊണ്ട് തന്നെ ഫോൺ വഴി കാർഡ് സ്കാൻ ചെയ്യുമ്പോൾ ലോഡ് ചെയ്ത് വെച്ചിക്കുന്ന കണ്ടന്റ് ഫോണിൽ കാണാനാകും. കാർഡ് ഉടമയുടെ പ്രൊഫൈൽ, കമ്പനി വിവരങ്ങൾ, ബന്ധപ്പെടേണ്ട നമ്പർ, ലൊക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയവ ഈ കണ്ടന്റിൽ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടാകും. പല ബിസിനസ് ചെയ്യുന്നവർക്ക് ഇതിൽത്തന്നെ പല ലിങ്കുകളിലേക്ക് കണക്റ്റ് ചെയ്യാനുമാകും. ഇങ്ങനെ സംരംഭത്തിന്റേയും സംരംഭകനേയും കുറിച്ചുള്ള എല്ലാ കാര്യങ്ങളും…
ഇന്ത്യയിൽ റെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ഏക സംസ്ഥാനമാണ് സിക്കിം. സിക്കിമിലേക്ക് യാത്ര പോകുന്നവർ അത് കൊണ്ട് തന്നെ ബംഗാളിലെ സിലിഗുരി, ജൽപൈഗുരി സ്റ്റേഷനുകളിൽ ഇറങ്ങിയാണ് സിക്കിമിലേക്ക് പോകാറ്. ഭൂപ്രകൃതിയാണ് സിക്കിമ്മിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടാക്കാൻ തടസ്സം നിൽക്കുന്ന ഘടകം. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ചെങ്കുത്തായ മലനിരകൾ നിറഞ്ഞതാണ്. അത് കൊണ്ട് തന്നെ ആളുകൾ റോഡ് മാർഗമുള്ള ഗതാഗതം മാത്രം പിന്തുടരുന്നു. ഭൂപ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് നിർമിച്ച ഗംഭീര റോഡുകളാണ് സിക്കിമിലുള്ളത്. മിക്കയിടത്തും റോഡ് ഗതാഗതം ഉള്ളതിനാൽ റെയിൽപ്പാതയുടെ ആവശ്യകത വലുതായിട്ടില്ല. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. അത് കൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഗനൺമെന്റ് കൂടുതലായി സംസ്ഥാനത്ത് ഊന്നൽ നൽകുന്നത്. റെയിൽവേ വികസനത്തിനുള്ള ചിലവുകൾ കൂടി പ്രതിരോധ മേഖലയിലേക്ക് പോകുന്നു. റോഡിന് പുറമേ, ആകാശ മാർഗത്തിലൂടെയുള്ള സഞ്ചാരം, കേബിൾ കാറുകൾ തുടങ്ങിയവയാണ് സിക്കിമിലെ മറ്റ് യാത്രോപാധികൾ. Sikkim remains India’s only state without a railway station…