Author: News Desk
ഗോദ്റെജ് എന്ന് കേട്ടാൽ മനസിലാവാത്ത ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടാവില്ല. പൂട്ടിലും താക്കോലിലും തുടങ്ങി സൗന്ദര്യ വർദ്ധക വസ്തുക്കളും എന്തിനേറെ ബഹിരാകാശ പേടകമായ ചന്ദ്രയാനിൽ വരെ എത്തി നിൽക്കുകയാണ് ഗോദ്റേജിന്റെ മഹിമ. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ലിസ്റ്റ് എടുത്തുനോക്കിയാൽ അവിടെയും മുൻപന്തിയിൽ ഗോദ്റെജ് കുടുംബം ഉണ്ടാവും. അത്തരത്തിൽ ഇന്ത്യൻ ശതകോടീശ്വരനും ഗോദ്റെജ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമായ നാദിർ ഗോദ്റെജ് അടുത്തിടെ മുംബൈയിലെ സൗത്ത് മുംബൈ പ്രദേശത്ത് ശ്രദ്ധേയമായ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിരിക്കുകയാണ്. ജെഎസ്ഡബ്ലിയു ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ആർ ഹൗസ് റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡിൽ ആണ് നാദിർ ഈ നിക്ഷേപം നടത്തിയിരിക്കുന്നത്. നാദിർ ഗോദ്റെജ് തൻ്റെ കുടുംബത്തോടൊപ്പം താമസിക്കുവാൻ വേണ്ടി കടലിന് അഭിമുഖമായുള്ള മൂന്ന് ആഡംബര അപ്പാർട്ട്മെൻ്റുകൾ ആണ് ഇത്തരത്തിൽ വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നത്. 180 കോടി രൂപയുടെ ബിസിനസ് ആയിരുന്നു ഇത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ സൗത്ത് മുംബൈയുടെ ആകർഷണമായി മാറുകയാണ് നാദിർ. മലബാർ ഹില്ലിലെ റിഡ്ജ്…
പ്രീമിയർ പ്രൊഫഷണൽ സർവീസ് സ്ഥാപനമായ കെപിഎംജി ഇന്ത്യ വിപുലീകരിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ നിയമന പരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. മികച്ച പ്രൊഫെഷണലുകളെ കണ്ടെത്തി ടീമിന്റെ ഭാഗമാക്കുവാൻ വേണ്ടി ആയിരത്തിലധികം തൊഴിൽ അവസരങ്ങൾ ആണ് ലിങ്ക്ഡിൻ ആപ്പിൽ കമ്പനി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് അകത്തും പുറത്ത് ആഗോളതലത്തിലുമായി നിരവധി അവസരങ്ങൾ ആണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ഓഡിറ്റ്, ടാക്സ്, അഡ്വൈസറി, ടെക്നോളജി തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്ന എൻട്രി ലെവൽ മുതൽ സീനിയർ മാനേജ്മെൻ്റ് വരെയുള്ള തൊഴിൽ അവസരങ്ങൾ ആണ് കെപിഎംജി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊഴിലാളികളെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത എന്ന രീതിയിലാണ് കെപിഎംജി ഇത്രയേറെ തൊഴിൽ അവസരങ്ങൾ ഒന്നിച്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വളർച്ചാ ഘട്ടം പ്രൊഫഷണലുകൾക്ക് ചലനാത്മകവും മുന്നോട്ട് ചിന്തിക്കുന്നതുമായ ഒരു ഓർഗനൈസേഷനിൽ ചേരാനുള്ള അവസരം നൽകുന്നു എന്ന് തന്നെ പറയാം. കെപിഎംജിയുടെ ലിങ്ക്ഡിൻ പ്രൊഫൈലിൽ കയറി നോക്കിയാൽ എച്ച് ആർ സ്പെഷ്യലിസ്റ്റ്, ഐടി അനലിസ്റ്റ് എന്നിങ്ങനെയുള്ള പോസ്റ്റുകളിലേക്കുള്ള അപ്പ്ളിക്കേഷനുകൾ കാണാൻ സാധിക്കും. ഫ്രീലാൻസ്…
ഐഐടി-യിൽ പഠിച്ചിട്ടില്ല, ഐഐഎമ്മി പോയിട്ടുമില്ല. അറിയാതെ പോലും ഒരു മോട്ടിവേഷൻ സ്പീക്കറുടെ വായിലിരിക്കുന്നത് കേൾക്കാൻ പോയി ഇരുന്ന് കൊടുത്തിട്ടില്ല. എന്തിന് പത്താം ക്ലാസിനപ്പുറം ഒരു പഠിപ്പിനും പോയില്ല. പക്ഷെ പന്ത്രണ്ടായിരം കോടി രൂപയുടെ ബിസിനസ്സ് ടേൺഓവറുണ്ടാക്കി രാജ്യത്തെ വിസ്മയിപ്പിച്ചു കളഞ്ഞു ഈ രണ്ടുപേർ. സോഫ്റ്റ് വെയറോ, സോഷ്യൽ മീഡിയയോ, സ്റ്റോക്ക് മാർക്കറ്റിലെ ഇടപാടോ ഒന്നുമല്ല ഈ സംരംഭക സഹോദരങ്ങളെ പന്ത്രണ്ടായിരം കോടി ബിസിനസ്സിലെത്തിച്ചത്, വെറും കോഴിക്കച്ചവടം!. അതെ കോഴിയിറച്ചി വിറ്റുണ്ടാക്കിയ ആ കോടികളുടെ സാമ്രാജ്യമാണ് സുഗുണ! കേരളത്തിലും ഗൾഫിലുമടക്കം മലയാളികൾ മനസ്സറിഞ്ഞ് കഴിക്കുന്ന മാംസ ബ്രാൻഡായ സുഗുണ. ഇന്ന് ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലായി 15,000 ഗ്രാമങ്ങളിൽ 40,000 -ത്തോളം ഫാമുകൾ. കെനിയ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് നീണ്ട സംരംഭം. ഗൾഫ് നാടുകളിലേക്ക് വ്യാപിച്ച കയറ്റുമതി! വിജയത്തിനും വിദ്യാഭ്യാസത്തിനും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഒരുകാര്യം ഉറപ്പാണ്, വിദ്യാഭ്യാസം കൊണ്ട് മാത്രം വിജയമുണ്ടാകും എന്ന് പറയാനാകില്ല. 1978-ൽ സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഇറങ്ങിയ…
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്യുപോര്‍ട്ടിന് അന്താരാഷ്ട്ര പുരസ്കാരം. കേരളത്തിലെ എഡ്ടെക് സ്റ്റാര്‍ട്ടപ്പ് എഡ്യുപോർട്ട് ആണ് അന്താരാഷ്ട്ര അംഗീകാര മികവിൽ എത്തിയിരിക്കുന്നത്. ലണ്ടന്‍ എഡ്ടെക് വീക്കിന്റെ ഭാഗമായ എഡ്ടെക്എക്സ് അവാര്‍ഡ്സില്‍ ഫോര്‍മല്‍ എജ്യുക്കേഷന്‍ (കെ12) വിഭാഗത്തില്‍ ആണ് എജ്യുപോര്‍ട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജൂണ്‍ 10 മുതല്‍ 20 വരെ നടന്ന ലണ്ടന്‍ എഡ്ടെക് വീക്കില്‍ ആണ് എഡ്യുപോര്‍ട്ട് അംഗീകാരം സ്വന്തമാക്കിയത്. ലോകത്തിലെ മികച്ച എഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ മാറ്റുരച്ച വേദിയിലാണ് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എഡ്യുപോര്‍ട്ടിനെ അവാര്‍ഡിന് തിരഞ്ഞെടുത്തുന്നത്. കേരളത്തില്‍ നിന്നും ഇതാദ്യമായാണ് ഒരു എഡ്ടെക്ക് സ്റ്റാർട്ടപ്പ് ഈ നേട്ടം കൈവരിക്കുന്നത്. NIT, IIT, AIIMS തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള പൂർവവിദ്യാർത്ഥികൾ ആണ് എഡ്യുപോര്‍ട്ട് സ്ഥാപിച്ചത്. ഓൺലൈൻ കോച്ചിംഗ് സെൻ്റർ വഴി ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സ്ഥാപനം ഇവർ ആരംഭിച്ചത്. ലക്സംബര്‍ഗ് ആസ്ഥാനമായ ഇന്‍വെസ്റ്റ്മെന്റ് ഗ്രൂപ്പായ വെര്‍സോ കാപ്പിറ്റല്‍ അടുത്തിടെ എഡ്യുപോര്‍ട്ടില്‍ നിക്ഷേപം…
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യൂട്യൂബും അടങ്ങുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തുറന്നാൽ ഇൻഫ്ലുവൻസർമാർ നിരവധി ആണ്. ഇവരിൽ പലരുടെയും പ്രധാന വരുമാന മാർഗം പോലും സോഷ്യൽ മീഡിയകൾ നൽകുന്ന കാശ് തന്നെയാണ്. ഇത്തരം സോഷ്യൽ മീഡിയ ഇൻഫ്ലുവെസർമാർക്ക് ഒരു തിരിച്ചടി നൽകി എത്തിയിരിക്കുകയാണ് അബുദാബി. അബുദാബിയിൽ ഇനി ഒരാൾക്ക് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആകണം എങ്കിൽ അതിനൊരു ലൈസൻസ് ആവശ്യമാണ് എന്ന നിയമ നടപടികളിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. പരസ്യത്തിന് വേണ്ടിയാണ് പല കമ്പനികളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ആശ്രയിക്കാറുള്ളത്. എന്നാൽ ലൈസൻസ് ഇല്ലാത്ത ഇൻഫ്ലുവൻസർമാരെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന കമ്പനികളും ഇനി വലിയ പിഴ കൊടുക്കേണ്ടി വരും എന്നുള്ളതാണ് അബുദാബിയുടെ പുതിയ നിയമം. $2,720 ആണ് ഇത്തരം കമ്പനികൾക്ക് മേൽ ചുമത്താവുന്ന പിഴ. അബുദാബി ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെൻ്റ് (ADDED) ആണ് എമിറേറ്റിലെ എല്ലാ ലൈസൻസുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്കും ശക്തമായ ഓർമ്മപ്പെടുത്തൽ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുമായി സഹകരിക്കുമ്പോൾ പ്രസക്തമായ നിയന്ത്രണങ്ങളും…
ഫ്ളൈറ്റ് യാത്രക്കാർക്കായി ഇതാ ഒരു സന്തോഷ വാർത്ത. ബംഗളുരു നഗരത്തിന് രണ്ടാമതൊരു വിമാനത്താവളം കൂടി വരാൻ പോകുന്നു. ബംഗളൂരുവിൽ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം ആണ് കർണാടക സർക്കാർ നിർമ്മിക്കാൻ ഒരുങ്ങുന്നത്. കർണാടക വ്യവസായ മന്ത്രി എംബി പാട്ടീൽ ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്. ടെക് സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരുവിൽ പുതിയ വിമാനത്താവളത്തിൻ്റെ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ പാട്ടീൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. ബംഗളൂരു പോലുള്ള അതിവേഗം വളരുന്ന സിറ്റിയിൽ യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ വിമാനത്താവളം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഡൽഹിക്കും മുംബൈയ്ക്കും ശേഷം രാജ്യത്തെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് ബംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ വർഷം 37.5 ദശലക്ഷം യാത്രക്കാരെയും 4 ലക്ഷം ടണ്ണിലധികം ചരക്കുകളും ആണ് ഈ വിമാനത്താവളം കൈകാര്യം ചെയ്തത് എന്നും മന്ത്രി വെളിപ്പെടുത്തി. ഇത്രയും തിരക്കുകൾ ഉണ്ട് എന്നത് രണ്ടാമത്തെ വിമാനത്താവളത്തിൻ്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നു എന്നും മന്ത്രി എംബി പാട്ടീൽ…
ബ്രിട്ടനിലെ 1500 ഓളം വരുന്ന സ്റ്റീൽ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു. രണ്ട് സ്ഫോടന ചൂളകൾ അടച്ചുപൂട്ടാനും 2,800 ഓളം ജോലികൾ വെട്ടിക്കുറയ്ക്കാനുമുള്ള കമ്പനിയുടെ പദ്ധതികൾക്കെതിരെ ആണ് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പോർട്ട് ടാൽബോട്ട്, വെയിൽസിലെ ലാൻവേണിൽ പ്രവർത്തിക്കുന്ന ടാറ്റ സ്റ്റീലിലെ ഏകദേശം 1,500 സ്റ്റീൽ തൊഴിലാളികൾ ആണ് ജൂലൈ 8 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ ഒരുങ്ങുന്നത്. തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചതായി ട്രേഡ് യൂണിയൻ യൂണിറ്റ് ആണ് ജൂൺ 21 ന് അറിയിച്ചത്. ടാറ്റയുടെ യുകെ പോർട്ട് ടാൽബോട്ട്, വെയിൽസിലെ ലാൻവേൺ സൈറ്റുകളിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന രീതിയിലേക്കാണ് സമരം ഒരുങ്ങുന്നത്. യുകെയിലെ ഉരുക്ക് തൊഴിലാളികൾ 40 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങിനെയൊരു സമരം നടത്തുന്നത്. അത്യാധുനിക ഇലക്ട്രിക് ആർക്ക് ഫർണസിലേക്ക് പരിവർത്തനം ചെയ്യാൻ രണ്ട് പഴയ സ്ഫോടന ചൂളകൾ അടച്ചുപൂട്ടാനുള്ള പദ്ധതി ആണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജനുവരിയിൽ കമ്പനി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. നഷ്ടമുണ്ടാക്കുന്ന യുകെ ബിസിനസിനെ മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു…
ഇന്ത്യൻ ക്രിക്കറ്റിന്റെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിന്റെ പ്രീയപ്പെട്ട ഓഹരിയാണ് ആസാദ് എഞ്ചിനീയറിങ് ലിമിറ്റഡിന്റേത്. ബിസിനസിലേക്കിറങ്ങിയ സച്ചിൻ തന്റെ പ്രാരംഭ നിക്ഷേപം എന്ന നിലയിൽ ആസാദ് എഞ്ചിനീയറിങ് ലിമിറ്റഡിൽ ഓഹരിയായി നിക്ഷേപിച്ചത് 5 കോടി രൂപ ആയിരുന്നു. എന്നാൽ സച്ചിന്റെ നിക്ഷേപം 5 കോടിയിൽ നിന്ന് 70 കോടി രൂപയിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. മിഡ് ക്യാപ് കമ്പനിയായ ആസാദ് എഞ്ചിനീയറിംഗിൻ്റെ ഓഹരി ജൂൺ 20 വ്യാഴാഴ്ച ദിനത്തിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 2080 രൂപയിലേക്ക് ഉയരുകയായിരുന്നു. ഇതോടെ ടീം ഇന്ത്യയുടെ ഇതിഹാസ മുൻ ക്രിക്കറ്റ് താരം തൻ്റെ നിക്ഷേപത്തിൽ അതിശയകരമായ കുതിപ്പിന് സാക്ഷ്യം വഹിച്ചു. ഊർജം, എയ്റോസ്പേസ്, പ്രതിരോധം, ഓയിൽ ആൻഡ് ഗ്യാസ് എന്നിവയുൾപ്പെടെയുള്ള വിവിധ വ്യവസായങ്ങളിൽ അന്തർദേശീയതലത്തിൽ കൃത്യതയുള്ളത ഒർജിനൽ മെഷീൻ ചെയ്തതുമായ ഘടകങ്ങൾ നിർമ്മിക്കുന്നതിന് പേരുകേട്ട ഗ്രൂപ്പാണ് ആസാദ് എഞ്ചിനീയറിങ്. ഇവരുടെ ഓഹരി മൂല്യം ഇപ്പോൾ ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്. വിപണിയിലെ പ്രശ്നങ്ങൾക്കിടയിലും ആസാദ് കമ്പനിയുടെ ഓഹരികൾ വമ്പിച്ച മുന്നേറ്റം…
സംരംഭകർക്ക് ഏറെ പ്രചോദനം നൽകുന്ന ജീവിത യാത്രയാണ് 17 ആം വയസ്സ് മുതൽ തുടങ്ങിയ ഫ്രൂട്ടി ഗേളിന്റേത് . ഫ്രൂട്ടിയിലൂടെ പാർലെ അഗ്രോയെ 300 കോടി രൂപയിൽ നിന്ന് 8,000 കോടി രൂപയുടെ ബ്രാൻഡാക്കി മാറ്റിയ സംരംഭകയാണ് നാദിയ ചൗഹാൻ. സ്കൂൾ കഴിഞ്ഞ് മുംബൈയിലെ കമ്പനിയുടെ ആസ്ഥാനത്ത് സമയം ചെലവഴിച്ചാണ് നാദിയ സംരംഭകത്വത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്. നാദിയ നിലവിൽ പാർലെ ആഗ്രോയുടെ ജെഎംഡിയും സിഎംഒയുമാണ്.പാർലെ അഗ്രോയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രകാശ് ചൗഹാൻ്റെ മകളായ നാദിയ ചൗഹാൻ ബിസിനസ് ലോകത്ത് 17 ആം വയസിൽ ശ്രദ്ധേയമായ ഒരു യാത്രക്കാണ് തുടക്കമിട്ടത്. ഇന്ന് ഇന്ത്യയിലെ ഏറ്റവും അംഗീകൃത ശീതളപാനീയ ബ്രാൻഡുകളിലൊന്നായ ഫ്രൂട്ടി ഉൾപ്പെടെയുള്ള പാർലെ അഗ്രോയുടെ വിവിധ ഉൽപ്പന്നങ്ങൾക്ക് അവർ നേതൃത്വം നൽകുന്നു. കാലിഫോർണിയയിൽ ജനിച്ച് മുംബൈയിൽ വളർന്ന നാദിയ ചൗഹാൻ 2003ൽ കുടുംബ ബിസിനസിൽ ചേർന്നു. 1929 ൽ പാർലെ ഗ്രൂപ്പ് സ്ഥാപിച്ച മോഹൻലാൽ ചൗഹാൻ്റെ ചെറുമകൾ ആണ് നാദിയ ചൗഹാൻ.…
എഐ എന്ന് കേട്ടാൽ മനസിലാവാത്ത ആരും ഇന്നത്തെ കാലഘട്ടത്തിൽ ഇല്ല. എന്തിനും ഏതിനും എഐ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടിക്കൂടി വരികയാണ്. അത്തരക്കാർക്കായി ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. സുന്ദർ പിച്ചൈയുടെ നേതൃത്വത്തിലുള്ള സാങ്കേതിക ഭീമനായ ഗൂഗിൾ അതിൻ്റെ എഐ അസിസ്റ്റൻ്റായ ജെമിനിയുടെ പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. “നിങ്ങൾക്ക് ആവശ്യമുള്ള ടെക്സ്റ്റുകൾ എഴുതുവാനോ, ചിത്രങ്ങൾ വരയ്ക്കുവാനോ, സംസാരിക്കുവാനോ എന്നിങ്ങിനെ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു തരാൻ കഴിയുന്ന രീതിയിലാണ് ഈ ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. നമുക്ക് മുന്നിലുള്ള സാധ്യതകൾ അനന്തമാണ്. യഥാർത്ഥ സംഭാഷണപരവും മൾട്ടിമോഡലും സഹായകരവുമായ എഐ അസിസ്റ്റൻ്റിനെ നിർമ്മിക്കാനുള്ള ഞങ്ങളുടെ യാത്രയിലെ ഒരു സുപ്രധാന ചുവടുവെപ്പാണ് ഇത്” എന്നാണ് ഈ ആപ്പിനെ കുറിച്ച് കമ്പനി പറയുന്നത്. 9 ഇന്ത്യൻ ഭാഷകളിൽ ജെമിനി ആപ്പും അതിൻ്റെ ഏറ്റവും കഴിവുള്ള എഐ മോഡലുകളിലേക്കുള്ള ആക്സസ് നൽകുന്ന ജെമിനി അഡ്വാൻസ്ഡും ഇപ്പോൾ ഒമ്പത് ഇന്ത്യൻ ഭാഷകളിൽ ലഭ്യമാകുമെന്നാണ് ടെക് ഭീമൻ ഗൂഗിൾ…