Author: News Desk

യുഎഇയിലെ ഏറ്റവും ചിലവേറിയ സ്കൂൾ ദുബായിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ് ജെംസ് എജ്യുക്കേഷൻ (GEMS Education). ലോകത്തിൽത്തന്നെ ഏറ്റവും ഉയർന്ന ഫീസ് വാങ്ങുന്ന സ്കൂളുകളിലൊന്ന് എന്ന സവിശേഷതയാണ് ദുബായ് സ്പോർട്സ് സിറ്റിയിലെ നിർദിഷ്ട ജെംസ് സ്കൂൾ ഓഫ് റിസേർച്ച് ആൻഡ് ഇന്നൊവേഷന് ഉള്ളത്. രത്നത്തേക്കാൾ വില കൊടുക്കണം ജെംസ് സ്കൂളിൽ ഫീസിനത്തിൽ. 27 ലക്ഷം മുതൽ 48 ലക്ഷം രൂപ വരെയാണ് സ്കൂളിലെ വാർഷിക ഫീസെന്ന് ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു. 600 ഇരിപ്പിടങ്ങളുള്ള ഓഡിറ്റോറിയം, ഒളിംപിക് സൈസ് സ്വിമ്മിങ് പൂൾ, എലിവേറ്റഡ് ഫുട്ബോൾ ഫീൽഡ്, ഹെലിപ്പാട് തുടങ്ങിയ വമ്പൻ സൗകര്യങ്ങളുമായാണ് ജെംസ് സ്കൂൾ ഓഫ് റിസേർച്ച് ആൻഡ് ഇന്നൊവേഷൻ ഒരുങ്ങുന്നത്. എആർ-വിആർ സാങ്കേതികവിദ്യകളുള്ള റോബോട്ടിക് സയൻസ് ലാബാണ് 100 മില്യൺ ഡോളർ ചിലവിൽ നിർമിച്ച സ്കൂളിന്റെ മറ്റൊരു സവിശേഷത. മലയാളിയായ സണ്ണി വർക്കിയാണ് ജെംസ് എജ്യുക്കേഷന്റെ അമരക്കാരൻ. 2000ത്തിലാണ് അദ്ദേഹം Global Education Management Systems അഥവാ ജെംസ് എന്ന വിദ്യാഭ്യാസ…

Read More

യുവാക്കൾക്കിടയിൽ സ്വതന്ത്ര ഇടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതുമയും സർഗ്ഗാത്മകതയും വളർത്തുന്നതിനുമായി സംസ്ഥാന ടൂറിസം വകുപ്പ് കേരള സ്റ്റാർട്ടപ്പ് മിഷനുമായി (KSUM) സഹകരിച്ച് ‘ഫ്രീഡം സ്‌ക്വയറുകൾ’ സ്ഥാപിക്കും. സാങ്കേതികവിദ്യയും നൂതനാശയങ്ങളും കോർത്തിണക്കി സ്റ്റാർട്ടപ്പുകളിലൂടെ ടൂറിസം മേഖലയുടെ കുതിപ്പിൻ്റെ വേഗത വർധിപ്പിക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. പരസ്പരം അറിവ് പങ്കിടുന്നതിനും പ്രൊജക്റ്റുകളിൽ സഹകരിക്കുന്നതിനും സംരംഭകാശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനും സമാന ചിന്താഗതി പുലർത്തുന്നവർക്ക് ഒത്തുചേരാനുള്ള ഇടമാണ് ഫ്രീഡം സ്‌ക്വയർ. ജില്ലകൾ കേന്ദ്രീകരിച്ച് ഫ്രീഡം സ്‌ക്വയറുകൾ സ്ഥാപിക്കാനും ധാരണയായിട്ടുണ്ട്. ടൂറിസം വകുപ്പും കെഎസ്‌യുഎമ്മും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ പ്രധാന പദ്ധതികളിലൊന്നാണ് ‘ഫ്രീഡം സ്‌ക്വയർ’. കോ വർക്കിങ് സ്പേസ്, സൗജന്യ ഭക്ഷണം, അതിവേഗ ഇൻ്റർനെറ്റ്, താമസ സൗകര്യം തുടങ്ങിയവ അടങ്ങുന്ന സ്ത്രീ-സൗഹൃദ കേന്ദ്രങ്ങൾ കൂടിയായാണ് ഫ്രീഡം സ്‌ക്വയറുകൾ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സ്ക്വയറുകളിലേക്ക് ആക്‌സസ് ഉള്ള വ്യക്തികൾക്ക് ആശയങ്ങൾ സ്വതന്ത്രമായി ചർച്ച ചെയ്യാനും ഉൽപന്നങ്ങളും പ്രൊജക്റ്റുകളും വികസിപ്പിക്കാനും സമാന ചിന്താഗതിക്കാരുമായി നെറ്റ്‌വർക്ക് ചെയ്യാനും അവസരമൊരുക്കും. കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയിൽ നൂതനാശയങ്ങൾ, സംരംഭകത്വം, സാങ്കേതികവിദ്യ…

Read More

ജാവലിൻ ത്രോ ലോകത്തെ മിന്നും താരങ്ങളാണ് ഇന്ത്യയുടെ നീരജ് ചോപ്രയും പാക്കിസ്താൻ്റെ അർഷദ് നദീമും. 2024ലെ പാരിസ് ഒളിപിക്സോടെ ഇരുവരുടേയും ആസ്തിയിലും വൻ വർധധനയുണ്ടായി. അർഷദ് നദീം പാരിസ്സിൽ സ്വർണവും നീരജ് വെള്ളിയും നേടി. പാരിസ് ഒളിംപിക്സിനു മുൻപ് 80 ലക്ഷം രൂപയായിരുന്നു നദീമിന്റെ ആസ്തി. ജാവലിൻ വാങ്ങുന്നതിലും ട്രെയിനിങ്ങിനും അടക്കം ഗ്രാമവാസികളുടെ നിരവധി സഹായങ്ങളോടെയാണ് നദീം പാരിസ് ഒളിംപിക്സിൽ പങ്കെടുത്തത്. എന്നാൽ ഒളിംപിക്സിനു ശേഷം നദീമിന്റെ ആസ്തി അഞ്ച് കോടി രൂപയായി വർധിച്ചു. ഒളിംപിക്സ് സ്വർണത്തിലൂടെ നേടിയ സമ്മാനത്തുകയും മറ്റ് സമ്മാനങ്ങളുമാണ് ആസ്തി ഇത്രയും വധിപ്പിച്ചത്. ഒന്നാം സമ്മാനർഹനായതിൽ 50000 ഡോളറാണ് നദീം നേടിയത്. ഇതിനു പുറമേ പാകിസ്താനിലെ വിവിധ സ്ഥാപനങ്ങളും നദീമിന് വൻ തുക സമ്മാനിച്ചു. നൂറ് മില്യൺ പാകിസ്താൻ രൂപയാണ് നദീമിന് ഗവൺമെന്റ് നൽകിയത്. ഇത് കൂടാതെ സിന്ധ്, കറാച്ചി ഗവൺമെന്റുകൾ 50 മില്യൺ പാകിസ്താൻ രൂപയും അദ്ദേഹത്തിന് സമ്മാനമായി നൽകി. പാരിസ് ഒളിംപിക്സിനു മുൻപ് തന്നെ…

Read More

അതിസമ്പന്നർക്ക് പേര് കേട്ട രാജ്യമല്ല അഫ്ഗാനിസ്ഥാൻ. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള രാജ്യത്തെ അപൂർവം കോടീശ്വരൻമാരിൽ ഒരാളാണ് മിർവൈസ് അസീസി. യുദ്ധത്തിൽ ഛിന്നഭിന്നമായ അഫ്ഗാനിൽ നിന്നും പലായനം ചെയ്ത് യുഎഇയിലെത്തിയ അസീസി ഇന്ന് യുഎഇയിലെ അതിസമ്പന്നരിൽ പ്രമുഖനാണ്. അസീസി ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും ചെയർമാനുമായ അദ്ദേഹം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടമായ ബുർജ് അസീസിയുടെ നിർമാണത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞു. 2024ൽ ആരംഭിച്ച ബുർജ് അസീസിയുടെ നിർമാണം 2028ൽ പൂർത്തിയാകും. ധനകാര്യം, നിക്ഷേപം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന അസീസി ഗ്രൂപ്പ് 1989ലാണ് സ്ഥാപിതമായത്. അഫ്ഗാൻ-സോവിയറ്റ് യുദ്ധത്തെ തുടർന്ന് ജന്മനാട്ടിൽ നിന്നും പലായനം ചെയ്യണ്ടി വന്ന അസീസി ദുബായിൽ തന്റെബിസിനസ് സ്വപ്നങ്ങൾക്ക് തുടക്കം കുറിച്ചു. ഇന്ന് അസീസി ഡെവലപ്മെന്റ് എന്ന അജ്ജേഹത്തിന്റെ നിർമാണ സംരംഭത്തിന് മാത്രം 12 ബില്യൺ ഡോളർ മൂല്യമുണ്ട്. 200ലധികം പ്രോജക്ടുകളുള്ള കമ്പനി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള സ്വകാര്യ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിൽ…

Read More

2024ലെ ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ഐസിസി ടെസ്റ്റ് ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ പേസറായ ബുമ്രയുടെ ആസ്തി പരിശോധിക്കാം. ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോർട്ട് പ്രകാരം 60 കോടി രൂപയാണ് 2025ൽ താരത്തിന്റെ ആസ്തി. ബിസിസിഐ കരാർ, മാച്ച് ഫീസ്, ഐപിഎൽ കരാർ, ബ്രാൻഡ് എൻഡോർസ്മെന്റുകൾ എന്നിവയിലൂടെയാണ് ബുമ്രയുടെ ആസ്തി വർധിക്കുന്നത്. ബിസിസിഐ ഗ്രേഡ് എ കരാറിലുള്ള താരമാണ് ബുമ്ര. ഗ്രേഡ് ഏയിൽ ഉള്ളവർക്ക് വർഷം അഞ്ച് കോടി രൂപയാണ് ബിസിസിഐ നൽകുന്നത്. ഈ വാർഷിക ഫീസ് കൂടാതെ ഓരോ മത്സരത്തിലും മാച്ച് ഫീ ഇനത്തിലും താരത്തിന് വൻ സംഖ്യ ലഭിക്കുന്നുണ്ട്. ടെസ്റ്റ് മത്സരത്തിന് 15 ലക്ഷം, ഏകദിനത്തിന് ഏഴ് ലക്ഷം, ടി20ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയാണ് മാച്ച് ഫീസ്.   2025 ഐപിഎല്ലിൽ 18 കോടി രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് ബുമ്രയെ നിലനിർത്തിയത്. 2013 മുതൽ 2024 വരെ ഐപിഎല്ലിൽ നിന്നുമാത്രം…

Read More

വീട്ടിലോ ഓഫീസിലോ എസി ഓണാക്കുമ്പോൾ, ഒരു ലിഫ്റ്റിൽ കയറുമ്പോൾ അത്, നമുക്ക് പോകേണ്ട ഫ്ലോറിൽ നമ്മളെ കൃത്യമായി എത്തുമ്പോൾ, കാറിലേയും ബൈക്കിലേയും ഇൻഡിക്കേറ്ററുകൾ വളവ് തിരിഞ്ഞ ശേഷം അവ സ്വയം ഓഫാകുമ്പോൾ, വൈപ്പറിന്റെ പ്രവർത്തനത്തിൽ, ഫോണിലേക്ക് സിഗ്നൽ എത്തുന്ന ടവറുകളിൽ, യുപിഎസ്സുകളിൽ എല്ലാം നമ്മുടെ കേരളത്തിലെ ഒരു ഇലക്ട്രോണിക്സ് കമ്പനിയുടെ കയ്യൊപ്പുണ്ട്. എന്തിന് ഐ.എസ്.ആർ.ഒ ഓരോ റോക്കറ്റ് വിക്ഷേപിക്കുമ്പോഴും ഗ്രൗണ്ട് സ്റ്റേഷനിലെ കൺട്രോൾ കേന്ദ്രങ്ങളിൽ ആ ഇലക്ട്രോണിക് പ്രൊ‍ഡക്റ്റ് കിറുകൃത്യതയോടെ പണിയെടുക്കുന്നുണ്ടാകും. കഴിഞ്ഞില്ല, പ്രതിരോധ ഹെലികോപ്റ്ററുകളിൽ, സൈനികരുടെ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളിൽ എല്ലാം കേരളത്തിലെ ഈ സ്ഥാപനം തന്ത്രപരമായ റോൾ വഹിക്കുന്നു. അതേ കേരളത്തിൽ നിന്ന് ലോകോത്തര നിലവാരത്തിൽ ഇലക്രോ മെക്കാനിക്കൽ കമ്പോണന്റ് നിർമ്മിക്കുന്ന OEN ഇന്ത്യ. പല ലോകോത്തര ബ്രാൻുകളും കാലങ്ങളായി ഉപയോഗിക്കുന്ന കേരളത്തിന്റെ ഇലക്ട്രോണിക് റിലേ! എറണാകുളത്തെ തിരുവാണിയൂരിലാണ് OEN ഇന്ത്യ-യുടെ പ്രൊ‍ഡക്ഷൻ പ്ലാന്റും കോർപ്പറേറ്റ് ഓഫീസും സ്ഥിതിചെയ്യുന്നത്. പ്ലാന്റിൽ കോടിക്കണക്കിന് രൂപ വിലയുള്ള ഓട്ടോമേറ്റഡ് മെഷീൻസാണ് OEN ഇൻസ്റ്റോൾ…

Read More

മൈസൂർ സാൻഡൽ സോപ്പിന്റെ നിർമാതാക്കളായ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡിന്റെ (KSDL) ബ്രാൻഡ് അംബാസഡറാകാൻ തെന്നിന്ത്യൻ-ബോളിവുഡ് താരം തമന്ന ഭാട്ടിയ. കർണാടക ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള കെഎസ്ഡിഎൽ ചന്ദന തൈലത്തിൽ നിന്നും നിർമിക്കുന്ന നിരവധി ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുന്നത്. മുൻപ് ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെ കമ്പനി ബ്രാൻഡ് ഐക്കൺ ആയി തിരഞ്ഞെടുത്തിരുന്നു. 2006-2007 കാലഘട്ടത്തിലായിരുന്നു ധോണി കെഎസ്ഡിഎൽ ബ്രാൻഡ് ഐക്കൺ ആയിരുന്നത്. ഡിറ്റർജൻ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയും നിർമിക്കുന്ന കമ്പനി വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള വിപണന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡ് ഐക്കൺ നീക്കത്തിന് ഒരുങ്ങുന്നത്. കമ്പനിയുടെ സ്വാധീനവും സ്വീകാര്യതയും വർധിപ്പിക്കുന്നതിനായി കെഎസ്ഡിഎൽ ബ്രാൻഡ് അംബാസഡറായി തമന്നയെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. യുവ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത മാസം നടക്കുന്ന ഇൻവെസ്റ്റ് കർണാടക ആഗോള സംഗമത്തിൽ ബ്രാൻഡിൻ്റെ അടിസ്ഥാന തത്വങ്ങൾ നിലനിർത്തിക്കൊണ്ടുള്ള റീബ്രാൻഡിംഗ് നടത്താനും പദ്ധതിയുള്ളതായി കെഎസ്‌ഡിഎൽ പ്രതിനിധി പറഞ്ഞു. KSDL…

Read More

കൊച്ചി മെട്രോ മൂന്നാം ഘട്ട നിർമാണത്തിൽ സുപ്രധാന ചുവടുവെയ്പ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). മെട്രോ ആലുവയിൽ നിന്ന്അങ്കമാലിയിലേക്ക് നീട്ടുന്ന മൂന്നാംഘട്ടത്തിന്റെ നടപടിക്രമങ്ങളാണ് കെഎംആർഎൽ ആരംഭിച്ചത്. ആലുവയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീളുന്ന നിർദിഷ്ട ആലുവ-അങ്കമാലി പാതയുടെ വിശദ പദ്ധതി രേഖ (DPR) തയ്യാറാക്കുന്നതിനായി കൺസൾട്ടൻസികളിൽ നിന്ന് കെഎംആർആൽ റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (RFP) ക്ഷണിച്ചു. നേരത്തെ കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിനായുള്ള വിശദ പദ്ധതി രേഖ തയ്യാറാക്കുന്നതിനായി കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിൽനിന്ന് കെഎംആർഎല്ലിന് അനുമതി ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് കൺസൾട്ടൻസിയെ നിയമിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ കെഎംആർഎൽ ആരംഭിച്ചിരിക്കുന്നത്. മെട്രോയുടെ മൂന്നാംഘട്ടം തൃപ്പൂണിത്തുറ-ആലുവ പാതയിൽനിന്ന് നീട്ടുന്നതിന് പകരം പ്രത്യേക പാതയായി നടപ്പിലാക്കാൻ സാധിക്കുമോ എന്നത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തുമെന്ന് ആർഎഫ്പി രേഖ വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആർഎഫ്പി രേഖ പ്രകാരം ഭാവിയിൽ അങ്കമാലിയിൽനിന്ന് അയ്യമ്പുഴയിലെ നിർദിഷ്ട ഗിഫ്റ്റ് സിറ്റിയിലേക്ക് മൂന്നാം ഘട്ട പാത നീട്ടാനുള്ള സാധ്യതകളും…

Read More

ഇന്ത്യയിൽ ഉപഗ്രഹ സേവനങ്ങൾ ആരംഭിക്കുന്നതിനായുള്ള വ്യവസ്ഥകൾ അംഗീകരിച്ച് ഇലോൺ മസ്ക്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയായ സ്റ്റാർലിങ്ക് (Starlink). രാജ്യത്ത് ഉപഗ്രഹ ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസുമായി ബന്ധപ്പെട്ട ഗവൺമെന്റ് വ്യവസ്ഥകളാണ് സ്റ്റാർലിങ്ക് അംഗീകരിച്ചത്. വ്യവസ്ഥകൾ ഔപചാരികമായി സ്വീകരിക്കുന്നതായി കാണിച്ച് സ്റ്റാർലിങ്ക് രേഖകൾ സമർപ്പിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സർക്കാർ നിർബന്ധമാക്കിയ സുരക്ഷാ-ഡാറ്റാ സ്റ്റോറേജ് ആവശ്യകതകളടക്കം കമ്പനി അംഗീകരിച്ചതായാണ് റിപ്പോർട്ട്. ഗവൺമെന്റ് മാർഗനിർദേശം അനുസരിച്ച് സ്റ്റാർലിങ്ക് മുഴുവൻ ഉപയോക്തൃ ഡാറ്റയും രാജ്യത്തിനുള്ളിൽ തന്നെ സംഭരിക്കണം. അവശ്യഘട്ടങ്ങളിൽ ഇൻ്റലിജൻസ് ഏജൻസികൾക്ക് ഡാറ്റ തടഞ്ഞുവെയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സുഗമമാക്കുന്നതിനാണ് ഈ നിർദേശം. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിനു (DoT) കീഴിൽ ഏതൊരു ലൈസൻസ് നേടുന്നതിനും ഈ മുൻവ്യവസ്ഥ ബാധകമാണ്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് അടുത്തിടെ അയച്ച കത്തിൽ സ്റ്റാർലിങ്ക് ചില നിബന്ധനകളിൽ ഇളവ് അഭ്യർത്ഥിച്ചിട്ടുമുണ്ട്. നിലവിൽ കമ്പനിയുടെ അപേക്ഷ ആഭ്യന്തര മന്ത്രാലയവും സുരക്ഷാ ഏജൻസികളും വിലയിരുത്തുകയാണ്. സ്റ്റാർലിങ്ക്, ആമസോണിൻ്റെ ക്യൂപ്പർ (Kuiper) തുടങ്ങിയ ആഗോള സേവനദാതാക്കൾക്കായി മാനദണ്ഡങ്ങളിൽ യാതൊരു…

Read More

നയൻതാര-ധനുഷ് ഡോക്യുമെന്ററി വിവാദത്തിൽ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും നയൻതാരയ്ക്കും കോടതിയുടെ തിരിച്ചടി. ‘നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയ്ൽ’ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കേസിൽ ധനുഷ് നൽകിയ പകർപ്പവകാശലംഘന ഹർജി തള്ളണമെന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ തടസ്സഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്കും നയൻതാരയ്ക്കും തിരിച്ചടിയായത്. നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയിൽ അനുമതിയില്ലാതെ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് ചിത്രത്തിന്റെ നിർമാതാവായ ധനുഷ് കഴിഞ്ഞ വർഷം ഹൈക്കോടതിയെ സമീപിച്ചത്. നയൻതാര, ഭർത്താവ് വിഘ്നേഷ് ശിവൻ, ഇവരുടെ നിർമാണ കമ്പനി, നെറ്റ്ഫ്ളിക്സ് ഇന്ത്യ എന്നിവർക്കെതിരെയാണ് ധനുഷ് കോടതിയെ സമീപിച്ചത്. ഈ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യ തടസ്സഹർജി നൽകിയത്. നെറ്റ്ഫ്ലിക്സിന്റെ ആവശ്യം കോടതി തള്ളിയതോടെ കേസിൽ ധനുഷിന് മേൽക്കൈ ലഭിച്ചിരിക്കുകയാണ്.  Nayanthara criticizes Dhanush for blocking footage from Naanum Rowdy Dhaan in her Netflix documentary. The Madras High Court rules…

Read More