Author: News Desk
കേരളത്തിലെ കാർഷിക മേഖലയ്ക്ക് 200 മില്യൺ ഡോളറിന്റെ പദ്ധതിയുമായി ലോക ബാങ്ക്. പാരിസ്ഥിതിക വ്യതിയാനത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുകയും കാർഷിക സംരംഭകരെ സഹായിക്കുകയുമാണ് കേരള ക്ലൈമറ്റ് റെസിലിയൻ്റ് അഗ്രി വാല്യൂ ചെയിൻ മോഡേർണൈസേഷൻ (KERA) എന്ന പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. സ്ത്രീ കാർഷിക സംരംഭകർക്ക് ഊന്നൽ നൽകുന്ന പദ്ധതിയിൽ ഒൻപത് മില്ല്യൺ ഡോളർ സ്ത്രീ സംരംഭകർക്ക് ലഭിക്കും. നാല് ലക്ഷത്തോളം കർഷകർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് ലോകബാങ്ക് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് കാർഷിക രംഗത്തെ നവീകരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് കാപ്പി, ഏലം, റബർ പോലുള്ള വിളകൾ സംരക്ഷിക്കും. ഇതോടൊപ്പം ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഫുഡ് പാർക്കുകൾ നിർമിക്കാനും പദ്ധതിയുണ്ട്. ഫുഡ് പാർക്കുകളിലെ വെള്ളം, ഊർജം, മാലിന്യ സംസ്കരണം തുടങ്ങിയവയ്ക്ക് ലോകബാങ്ക് സഹായം അനുവദിക്കും. കാർഷിക ബിസിനസ്സുകൾക്ക് ഭക്ഷ്യ സംസ്കരണത്തിനും സഹായം ഉറപ്പാക്കും. ഇന്ത്യയുടെ മൊത്തം കാർഷിക-ഭക്ഷ്യ കയറ്റുമതിയുടെ 20 ശതമാനം കേരളത്തിൽ നിന്നാണ്. എന്നാൽ കാലാവസ്ഥാ മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളും ഈ…
തന്റെ പാചകക്കാരന്റേയും ജോലിക്കാരുടേയും വളർത്തുനായയുടേയും വരെ പേരുകൾ പരാമർശിച്ചതായിരുന്നു ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിൽപത്രം. വിദേശ യാത്രകൾ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ രത്തൻ ടാറ്റ ഈ ജോലിക്കാർക്കെല്ലാം വില കൂടിയ ഡിസൈനർ വസ്ത്രങ്ങൾ വാങ്ങി നൽകാറുണ്ടായിരുന്നു. രത്തന്റെ പേഴ്സണൽ സെക്രട്ടറിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു ശന്തനു നായിഡുവിന്റെ പേരും വിൽപത്രത്തിലുണ്ടായിരുന്നു. വിൽപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ മറ്റൊരു കാര്യം കൂടി അതിൽ വേറിട്ടു നിൽക്കുന്നു. തന്റെ കൂടെയുണ്ടായിരുന്നവരെയല്ലാം ഒന്നൊഴിയാതെ പരാമർശിച്ച വിൽപത്രത്തിൽ രാജൻ ഷാ എന്ന അദ്ദേഹത്തിന്റെ പാചകക്കാരന്റെ പേരുമുണ്ട്. വിൽപത്രത്തിൽ പറയുന്നതനുസരിച്ച് ടിറ്റോ എന്ന രത്തന്റെ വളർത്തുനായയെ സംരക്ഷിക്കാനും ടിറ്റോയ്ക്കായി നീക്കിവെച്ച സ്വത്തുവകകൾ കൈകാര്യം ചെയ്യാനുമുള്ള അവകാശം രാജൻ ഷായ്ക്കാണ്. മുപ്പത് വർഷമായി രത്തൻ ടാറ്റയ്ക്കൊപ്പമുള്ള സുബ്ബയ്യ എന്ന ജോലിക്കാരനും അദ്ദേഹം വിൽപത്രത്തിൽ സാമ്പത്തിക സഹായം നൽകുന്നു. Ratan Tata’s will honors his loyal staff, including cook Rajan Shah and longtime…
ലൈബ്രറി ഇന്റേൺ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് സാങ്കേതിക സർവകലാശാല. സർവകലാശാല ഓൺലൈൻ റിക്രൂട്ട്മെന്റ് പോർട്ടൽ വഴി അപേക്ഷിക്കാം. എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് ഇന്റേണുകളെ തിരഞ്ഞെടുക്കുക. തിരുവനന്തപുരത്താണ് അഭിമുഖം. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയവരാകണം. നവംബർ ആറാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി. 25 വയസ്സാണ് പ്രായപരിധി. എസ് സി, എസ്ടി വിഭാഗങ്ങൾക്ക് 30ഉം, ഒബിസി വിഭാഗക്കാർക്ക് 28 വയസ്സ് വരേയും അപേക്ഷിക്കാം. Applications invited for Library Intern Vacancy at Technical University. Candidates with a Master’s in Library and Information Science can apply online. Deadline: November 6.
ഇടിയപ്പവും തേങ്ങാപ്പാലൊഴിച്ച മുട്ടക്കറിയും കഴിക്കാത്ത മലയാളികൾ കുറവായിരിക്കും. എന്നാൽ ബ്രട്ടീഷ് രാജാവ് ചാൾസ് മൂന്നാമനു പോലും ഇഷ്ടപ്പെട്ട വിഭവമാണ് ഇതെന്ന് എത്ര പേർക്കറിയാം? ബെംഗളൂരുവിൽ മൂന്ന് ദിവസത്തെ സുഖചികിത്സയ്ക്ക് എത്തിയിരിക്കുകയാണ് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ബെംഗളൂരു വൈറ്റ് ഫീൽഡിലെ സൗഖ്യ ഹോളിസ്റ്റിക്സ് മെഡിക്കൽ സെന്ററിൽ ഭാര്യ കാമിലയ്ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. ചികിത്സയ്ക്കൊപ്പം തന്നെ രാജാവിന് ഇവിടത്തെ ഭക്ഷണവും നന്നായി പിടിച്ചു, പ്രത്യേകിച്ച് പ്രാതലിനു വിളമ്പിയ ഇടിയപ്പവും മുട്ടക്കറിയും. ആദ്യ ദിവസത്തെ മെനുവിൽ ഉണ്ടായിരുന്ന വിഭവം ഇഷ്ടപ്പെട്ട രാജാവ് പിറ്റേ ദിവസവും അത് തന്നെ വേണം എന്ന് ആവശ്യപ്പെട്ടതായി ഷെഫ് ടിജു ജോസ് പറഞ്ഞു. കോട്ടയം സ്വദേശിയായ ടിജുവിനായിരുന്നു രാജാവിന്റെ സന്ദർശനം പ്രമാണിച്ചുള്ള ഭക്ഷണമൊരുക്കലിന്റെ ചുമതല. ആയുർവേദത്തിനു പുറമേ ഹോമിയോ-നാച്ചുറോപതി-യോഗ ചികിത്സയുമുള്ള സൗഖ്യയിൽ ഡോ. ഐസക്ക് മത്തായിയുടേയും ഡോ. സുജ ഐസക്കിന്റേയും നേതൃത്വത്തിലാണ് ചാൾസ് രാജാവിന് ചികിത്സയൊരുക്കിയത്. ഇതിനു മുൻപും ചാൾസ് ചികിത്സയ്ക്കായി സൗഖ്യയിൽ എത്തിയിട്ടുണ്ട്. സൗഖ്യയിൽ ചികിത്സയ്ക്ക് എത്തുന്നവർക്ക്…
വിഴിഞ്ഞം തുറമുഖ നിർമാണത്തിന്റെ ഒന്നാം ഘട്ടം ഉദ്‌ഘാടനത്തിനായി ഒരുങ്ങവെ കേന്ദ്രത്തിന്റേത് സമ്മർദ്ദ തന്ത്രമോ? അവസാന നിമിഷം പാലം വലിച്ചത് കേന്ദ്രമോ, അദാനിയോ? തൂത്തുക്കുടി തുറമുഖത്തിന് വേണ്ടി വിഴിഞ്ഞത്തെ ബലിയാടാക്കുകയാണോ? ഇതിനൊക്കെ ഉത്തരം ആവശ്യപ്പെട്ടു കേന്ദ്രത്തിനു കത്തയച്ചിരിക്കുകയാണ് കേരളാ സർക്കാർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണത്തിനായി നൽകിയ വയബിലിറ്റി ഗ്യാപ് ഫണ്ട് തുക, വായ്‌പയാക്കി മാറ്റിയ കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനമുയരുന്നു. കേന്ദ്രസർക്കാരിന്റെ ഈ മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുമോ എന്നാണ് ആശങ്ക. വിഴിഞ്ഞത്തിനായി കേന്ദ്രസർക്കാർ നൽകിയ തുക വായ്പയാക്കി മാറ്റിയതിനു പിന്നിൽ അദാനി ഗ്രൂപ്പിന്റെ സമ്മർദ്ദമെന്നാണ് ആരോപണമുയരുന്നത്. കേന്ദ്രം നൽകിയ 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട്, പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ ഉപാധിവെച്ചത്. ഇതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ള കേന്ദ്രസർക്കാർ വാഗ്‌ദാനംചെയ്‌ത വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. ഒക്ടോബർ അവസാന ആഴ്ചയിലാണ്…
നാട്ടിൽ വീടുണ്ടാക്കി വിദേശത്ത് താമസിക്കുന്നവരാണോ നിങ്ങൾ? ഇടയ്ക്കിടെ വീട്ടിൽ മറ്റാരും താമസിക്കുന്നില്ല എന്ന് ഉറപ്പ് വരുത്തിക്കോളൂ. കൊച്ചിയിൽ പ്രവാസിയുടെ വീട്ടിൽ അനധികൃതമായി താമസിച്ചത് മുപ്പതോളം ആളുകളാണ്. സംഭവം പുറത്തറിഞ്ഞതാകട്ടെ ഏറെ വൈകിയും. ഈ സാഹചര്യത്തിൽ നാട്ടിൽ വീട് പണിത് വിദേശത്ത് താമസിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആദ്യമായി തൊട്ടയൽപ്പക്കത്ത് ഉള്ളവരോടെങ്കിലും വിവരം പറഞ്ഞു വേണം വിദേശത്തേക്ക് പോകാൻ. ബന്ധുക്കൾ മിക്കവരും വീട്ടിൽ നിന്ന് അകലത്തിൽ കഴിയുന്നവരാകാം. അത് കൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ അയൽപക്കക്കാരുടെ സഹായമാണ് കൂടുതൽ ഉചിതം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ബന്ധപ്പെടാനായി നിങ്ങളുടെ വിദേശത്തെ നമ്പറും അവർക്ക് നൽകാം. അധികൃതരേയും കൃത്യമായി കാര്യം ധരിപ്പിക്കണം. പൊലീസ്, വൈദ്യുതി വകുപ്പ്, വാട്ടർ അതോറിറ്റി തുടങ്ങിയവരുമായി ബന്ധപ്പെടണം. കൊച്ചിയിലെ വീട്ടിൽത്തന്നെ അനധികൃത തമസക്കാർ ഉണ്ട് എന്ന് മനസ്സിലാക്കാനായത് കറൻ്റ് ബിൽ വഴിയാണ്. ഇനി നഗരങ്ങളിലൊക്കെ അയൽപ്പക്ക വീടുകൾ ഇല്ലാത്ത ഇടത്താണ് വീടെങ്കിൽ ബന്ധുക്കളോടെ ഇടയ്ക്കിടെ വീട് പരിശോധിക്കാൻ പറയുക. ആവശ്യമെങ്കിൽ കോംപൗണ്ട് ഗെയിറ്റിന്റേയും വീടിന്റേയും…
അൻപത്തൊമ്പതാം പിറന്നാൾ ആഘോഷിക്കുകയാണ് ബോളിവുഡിന്റെ ബാദ്ഷ ഷാരൂഖ് ഖാൻ. അഭിനയത്തിനൊപ്പം പരസ്യചിത്രങ്ങളുടേയും ബ്രാൻഡ് ക്യാംപെയിനുകളുടേയും രാജാവാണ് കിങ് ഖാൻ. ഇന്ത്യയിലെ ഏറ്റവു മികച്ച ബ്രാൻഡ് ഐക്കണായ ഷാരൂഖ് മോഡലായി വന്ന് വിസ്മയിപ്പിച്ച നിരവധി ബ്രാൻഡുകളും പരസ്യങ്ങളുമുണ്ട്. ഗ്ലാമറസ് ലക്സ്നടിമാരുടെ മേനിയഴക് മാത്രം കാണിച്ചുകൊണ്ടിരുന്ന ലക്സ് പരസ്യങ്ങളിലെ ആദ്യ പുരുഷ മോഡലാണ് ഷാരൂഖ്. റോസാപ്പൂ ഇതളുകൾ വിരിച്ച ബാത്ത് ടബ്ബിൽ കിടക്കുന്ന ഷാരൂഖ് ഒരു കാലത്ത് ലക്സിന്റെ പ്രധാന ഐക്കൺ ആയിരുന്നു. മികവുറ്റ ഹ്യൂണ്ടായ്കൊറിയൻ വാഹനനിർമാതാക്കളായ ഹ്യൂണ്ടായിയും എസ്ആർകെയും തമ്മിലുള്ള ബ്രാൻഡ് ഐക്കൺ ബന്ധത്തിന് രണ്ട് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. സാൻട്രോ മുതലുള്ള ഹ്യൂണ്ടായ് കാറകളുടെ പരസ്യ മോഡലായ ഷാരൂഖിലൂടെ ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ വൻ നേട്ടമുണ്ടാക്കി. ടേസ്റ്റ് ദി തണ്ടർതംസ് അപ്പിന്റെ ഈ പരസ്യ വാചകം ആദ്യം പറഞ്ഞ് സ്ക്രീനിൽ നിറഞ്ഞ താരമാണ് ഷാരൂഖ്. ഷാരൂഖിന്റെ സ്വഭാവ സവിശേഷതകളായ ദൃഢനിശ്ചയവും ഉന്മേഷവും ബ്രാൻഡിന്റെ ടാഗ് ലൈനുമായി ചേർന്നു നിൽക്കുന്നു. ബൈജൂസ്, ലേണിങ് വിത്ത്…
എൻജിനിയറിങ് മഹാത്ഭുതമാകാനൊരുങ്ങി കോഴിക്കോട്ടെ വട്ടപ്പാറ വയാഡക്റ്റ് മേൽപാലം. ദേശീയപാത 66 ൽ മലപ്പുറം ജില്ലയിലെ വളാഞ്ചേരി ബൈപാസിലാണ് 2 കിലോമീറ്റർ നീളമുള്ള ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വയാഡക്റ്റ് പണി പൂർത്തിയാകുന്നത്. ഇതോടെ കുപ്രസിദ്ധമായ വട്ടപ്പാറ വളവ് അപ്രത്യക്ഷമാകും. ഒരേ ഉയരത്തിലുള്ള രണ്ടു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കരയിൽ നിർമിക്കുന്ന പാലത്തെയാണ് വയാഡക്റ്റ് എന്ന് പറയുന്നത്. സംസ്ഥാനത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത നിർമ്മാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. അതിന്റെ ഭാഗമായി വട്ടപ്പാറ വളവും വളാഞ്ചേരി നഗരവും പൂർണമായും ഒഴിവാക്കിയാണ് പുതിയ 4 കിലോമീറ്റർ വരുന്ന ബൈപ്പാസ് നിർമ്മിക്കുന്നത്. വയലുകൾക്കും തോടുകൾക്കും മുകളിലൂടെയാകും പാത കടന്നുപോകുക. പ്രദേശത്തെ പ്രധാന അപകട മേഖലയാണ് വട്ടപ്പാറ വളവ്. ഈ വട്ടപ്പാറ വളവിനെ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് വളാഞ്ചേരി ബൈപ്പാസ് പുരോഗമിക്കുന്നത്. ദേശീയ പാത 66 ബൈപാസിനെ ബന്ധിപ്പിക്കുന്നതോടെ നൂറു കണക്കിന് അപകടങ്ങൾ നടന്ന വട്ടപ്പാറ വളവ് ദേശീയ പാതാ ഭൂപടത്തിൽ നിന്നും തന്നെ…
യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ഏറ്റുവാങ്ങി തിരുവനന്തപുരം. സുസ്ഥിര നഗര വികസനത്തിനുള്ള ആഗോള അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ നഗരമാണ് തിരുവനന്തപുരം. യുഎൻ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും ചേർന്നാണ് അവാർഡ് നൽകുന്നത്. സാൽവഡോർ (ബ്രസീൽ), ബ്രിസ്ബെൻ (ഓസ്ട്രേലിയ), ഫൂചൗ (ചൈന) തുടങ്ങിയ നഗരങ്ങളാണ് മുൻവർഷങ്ങളിൽ ഈ പുരസ്കാരം നേടിയത്. നഗര പുരോഗതി, ഭരണ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ചാണ് അവാർഡ് തിരുവനന്തപുരത്തിന് അവാർഡ് ലഭിച്ചിരിക്കുന്നത്. ആഗോള നഗരങ്ങളിൽ സുസ്ഥിര വികസനനത്തിനും നഗരസുരക്ഷയ്ക്കും നഗര ശാക്തീകരണ പ്രവർത്തനങ്ങൾക്കുമായി തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അംഗീകാരം. ഈജിപ്റ്റിലെ അലക്സാൺഡ്രിയയിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുൽ ശർമയും പുരസ്കാരം ഏറ്റുവാങ്ങി. Thiruvananthapuram becomes the first Indian city to win the prestigious UN Habitat Shanghai Award for Sustainable Urban Development, recognized for its urban governance, security, and sustainable…
ഇലക്ട്രിക് ബസ് നിർമാണ രംഗത്ത് വൻ നേട്ടവുമായി മഹാരാഷ്ട്ര കേന്ദ്രീകരിച്ചുളള ഇലക്ട്രിക് വാഹന നിർമാതാക്കളായ ഇകെഎ മൊബിലിറ്റി.ആറ് മാസം മുൻപ് വാണിജ്യാടിസ്ഥനത്തിൽ നിർമാണം ആരംഭിച്ച ഇകെഎയുടെ 1500 ഇ-ബസുകൾക്ക് ഓർഡർ ലഭിച്ചതായി കമ്പനി അറിയിച്ചു. മൂവായിരം കോടി രൂപയുടെ ബസ്സുകളാണ് ഇവ. നിലവിൽ 200 ബസ്സുകളുടെ നിർമാണം പൂർത്തിയാക്കി. വർഷാന്ത്യത്തോടെ 400 ബസ്സുകളുടെ നിർമാണമാണ് ലക്ഷ്യം. ഇലക്ട്രിക് ബസ്സുകളുടെ ആവശ്യം കൂടുന്നതിനാൽ അടുത്ത വർഷം 1800 ബസ്സുകൾ നിർമിക്കും. ഇപ്പോൾ 25 ഇലക്ട്രിക് ബസ്സുകളാണ് ഇകെഎ പ്രതിമാസം നിർമിക്കുന്നത്. ഇത് മാസത്തിൽ 200 ആക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 9M, 12M, 7M മോഡൽ ഇലക്ട്രിക് ബസ്സുകളാണ് ഇകെഎ നിർമിക്കുന്നത്. കൂടുതൽ മികവുറ്റ നിർമാണത്തിനായി 600 കോടിയുടെ പ്ലാന്റാണ് കമ്പനി സ്ഥാപിക്കാൻ ഒരുങ്ങുന്നത്. EKA Mobility, a Maharashtra-based EV manufacturer, secured a 1,500 e-bus order worth ₹3,000 crore. With increasing demand, EKA plans to…