ആധുനിക സ്റ്റെൽത്ത് യുദ്ധവിമാനങ്ങളെ കണ്ടെത്താനുള്ള നിരീക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, ഇന്ത്യയുടെ തദ്ദേശീയ വ്യോമപ്രതിരോധ റഡാർ ശേഷിയും വീണ്ടും ശ്രദ്ധനേടുകയാണ്. ‘എഫ്-35’ (F-35) പോലെയുള്ള അത്യാധുനിക സ്റ്റെൽത്ത് വിമാനങ്ങളെ കണ്ടെത്താൻ ഇന്ത്യക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് നടുവിലാണ് ഡിആർഡിഒ വികസിപ്പിച്ച ‘അരുദ്ര’ (Arudhra) മീഡിയം പവർ റഡാർ പ്രസക്തമാകുന്നത്. ഇരുവശങ്ങളിലേക്കും ഇലക്ട്രോണിക് സ്റ്റീയറിങ് സാധ്യമാകുന്ന ഒരു ‘4D മൾട്ടി-ഫങ്ഷൻ ഫേസ്ഡ്-അറേ’ റഡാറാണ് അരുദ്ര.

വ്യോമസേനയുടെ നിരീക്ഷണ ശൃംഖല ശക്തമാക്കാൻ ലക്ഷ്യമിടുന്ന ഈ റഡാറിന് 400 കിലോമീറ്റർ പരിധിയിലുള്ള വ്യോമലക്ഷ്യങ്ങളെ കൃത്യമായി നിരീക്ഷിക്കാൻ കഴിയും. മാത്രമല്ല, റഡാർ തരംഗങ്ങളെ വെട്ടിക്കാൻ ശേഷിയുള്ള (Radar Cross-Section – 2 sq m) ചെറു വസ്തുക്കളെപ്പോലും 300 കിലോമീറ്റർ അകലെവെച്ച് കണ്ടെത്താൻ ഇതിന് ശേഷിയുണ്ടെന്ന് ഡി.ആർ.ഡി.ഒ വ്യക്തമാക്കുന്നു. വ്യോമസേനയ്ക്കായി ഇത്തരം റഡാറുകൾ നിർമ്മിക്കുന്നതിന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) 2023-ൽ പ്രതിരോധ മന്ത്രാലയം 2,800 കോടി രൂപയുടെ കരാർ ഒപ്പിട്ടിരുന്നു.
DRDO’s Arudhra 4D phased-array radar enhances India’s air defence capability with up to 400 km range and advanced detection features. The system strengthens the Indian Air Force’s ability to track modern and stealth-enabled aerial threats.
