Author: News Desk
കൊച്ചിയിൽ കപ്പൽ നന്നാക്കൽ ക്ലസ്റ്ററിലൂടെ മാരിടൈം സഹകരണം വർദ്ധിപ്പിക്കുന്നതു മുതൽ ദുബായിൽ യുഎഇ-ഇന്ത്യ ഫ്രണ്ട്‌ഷിപ്പ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതു വരെ എട്ട് ധാരണാപത്രങ്ങളിൽ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലും കഴിഞ്ഞ ദിവസം മുംബൈ ചേംബേഴ്‌സിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാന കരാറുകളിൽ ഒപ്പിട്ടിരിക്കുന്നത്. ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, മാരിടൈം സേവനങ്ങൾ, ലോജിസ്റ്റിക്സ്, സ്വകാര്യ മേഖലയിലെ ഇടപെടൽ എന്നിവയുൾപ്പെടെയുള്ള രം ഗങ്ങളിലാണ് സഹകരണം. വ്യാപാര ബന്ധം വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ദുബായ് ചേംബേഴ്സ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII), ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (FICI), ഐഎംസി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുമായി ചേർന്ന് മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു.…
ഒപ്റ്റിപ്രൈം ഡ്യുവൽ കോർ 1000 kVA ജനറേറ്ററുമായി കിർലോസ്‌കർ ഓയിൽ എഞ്ചിൻസ് ലിമിറ്റഡ് (Kirloskar Oil Engines Limited). ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ചെറിയ ജനറേറ്റർ ആണ് ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ലോകമെമ്പാടും നൂതനവും പരിസ്ഥിതി സൗഹൃദവുമായ ഊർജ്ജ പരിഹാരങ്ങൾ എത്തിക്കുക എന്ന കിർലോസ്‌കറിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് വ്യാവസായിക, വാണിജ്യ ആപ്ലിക്കേഷനുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കോംപാക്റ്റ് പവർഹൗസ് വിപണിയെത്തിച്ചിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അസാധാരണ പ്രകടനം കാഴ്ചവെയ്ക്കാനും ജനറേറ്ററിന് സാധിക്കും. ഈ ലോഞ്ചിനൊപ്പം വീടുകൾക്കും ചെറുകിട ബിസിനസുകൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഉയർന്ന പ്രകടനമുള്ള ജനറേറ്ററുകളുടെ പുതിയ നിരയായ സെന്റിനൽ സീരീസും കമ്പനി പുറത്തിറക്കി. ഊർജ്ജ-കാര്യക്ഷമമായ സാങ്കേതികവിദ്യകളോടുള്ള കിർലോസ്‌കറിന്റെ പ്രതിബദ്ധതയും ആഗോള എമിഷൻ മാനദണ്ഡങ്ങൾ മറികടക്കുന്നതിലുള്ള അതിന്റെ തുടർച്ചയായ ശ്രദ്ധയും എടുത്തുകാണിക്കുന്നതാണ് പുതിയ ലോഞ്ചുകൾ എന്ന് മാനേജിംഗ് ഡയറക്ടർ ഗൗരി കിർലോസ്‌കർ പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കമ്പനിയുടെ ശക്തമായ പിന്തുണയും സ്മാർട്ട് എനർജി സൊല്യൂഷനുകളിലൂടെ സുസ്ഥിര വളർച്ചയുടെ പ്രാധാന്യവും…
ഇന്ത്യൻ ആതിഥേയത്വത്തിന്റെ ഊഷ്മളത അനുഭവിച്ച് ദുബായ് കിരീടാവകാശിയും, ഉപപ്രധാനമന്ത്രിയും, യുഎഇ പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. തന്റെ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി മുംബൈ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. മുംബൈ ബാന്ദ്ര വെസ്റ്റിലെ പ്രശസ്തമായ പാലിഭവൻ റസ്റ്ററന്റിന്റെ വിന്റേജ് ഇന്റീരിയറുകളുടെ വീഡിയോയാണ് ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. ഷെ്യ്ഖ് ഹംദാൻ്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്. പൗരാണികത രീതിയിലുള്ള അതിമനോഹരമായ അലങ്കാരങ്ങളാണ് പാലി ഭവന്റെ പ്രത്യേകത. മഹാരാജാക്കന്മാരുടെ വിന്റേജ് ഫോട്ടോഗ്രാഫുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന റസ്റ്ററന്റ് ഇന്ത്യൻ ഫൈൻ ഡൈനിങ് അനുഭവത്തിന്റെ ഉത്തമ ഉദാഹരമായാണ് വിലയിരുത്തപ്പെടുന്നത്. ഷെയ്ഖ് ഹംദാന്റെ സന്ദർശനത്തിനു ഏതാനും മണിക്കൂറുകൾക്ക് ശേഷം, പാലി ഭവൻ റസ്റ്ററന്റ് ദുബായ് രാജകുമാരന് നന്ദി പറഞ്ഞ് ഇൻസ്റ്റാഗ്രാം പോസ്റ്റിട്ടു. ഷെയ്ഖ് ഹംദാന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലെ അതേ വീഡിയോ പങ്കിട്ടാണ് പാലി റെസ്റ്റോറന്റ് പോസ്റ്റ് ഇട്ടിരിക്കുന്നത്. Sheikh Hamdan of Dubai shares…
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) മാരിടൈം സ്റ്റാർട്ടപ്പ് എൻഗേജ്മെന്റ് പ്രോഗ്രാമായ ഉഷസ്സിന്റെ (USHUS) ഒരു കോടി രൂപയുടെ ഗ്രാന്റ് സ്വന്തമാക്കി എഐ കംപ്യൂട്ടർ വിഷൻ സ്റ്റാർട്ടപ്പായ ഡോക്കർ വിഷൻ (Docker Vision). മാരിടൈം രംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ഡോക്കർ വിഷന്റെ നൂതന സംഭാവനകളെ മുൻനിർത്തിയാണ് ഐഐടി മദ്രാസുമായി സഹകരിച്ചുള്ള ഉഷസ് പദ്ധതിയിലൂടെയുള്ള അംഗീകാരം. ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി സിഎസ്എല്ലിൽ നടന്ന ചടങ്ങിൽ ഡോക്കർ വിഷന് അവാർഡ് സമ്മാനിച്ചു. നൂതന എഐ പവേർഡ് ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR ) പരിഹാരങ്ങളിലൂടെ തുറമുഖ ഷിപ്പിംഗ് പ്രവർത്തനങ്ങൾ പരിവർത്തനം ചെയ്യുന്നതിൽ ഡോക്കർ വിഷനുള്ള പങ്ക് അടിവരയിടുന്നതാണ് 1 കോടി രൂപയുടെ ഗ്രാന്റ്. ഡോക്കർ വിഷന്റെ OCR സാങ്കേതികവിദ്യ, കണ്ടെയ്നറുകൾ, വാഹനങ്ങൾ, ഷിപ്പിംഗ് രേഖകൾ എന്നിവയുടെ എഐ അധിഷ്ഠിത തിരിച്ചറിയൽ വഴി തുറമുഖങ്ങളിലേക്ക് ഓട്ടോമേഷൻ കൊണ്ടുവരാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഗ്രാന്റ് ലഭിച്ചത് ഡോക്കർ വിഷനെ സംബന്ധിച്ച് നിർണായക നിമിഷമാണെന്ന് ഡോക്കർ വിഷൻ സിഇഒ…
മഹാരാഷ്ട്രയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ മണിക്കൂറുകൾക്കുള്ളിൽ ദുബായിൽ എത്തിക്കുന്നതിനുള്ള അഗ്രി കോറിഡോർ പദ്ധതി പുരോഗമിക്കുന്നു. മുംബൈയിൽ നടന്ന ദുബായ്-ഇന്ത്യ ബിസിനസ് ഫോറത്തിൽ മഹാരാഷ്ട്ര മാർക്കറ്റിംഗ് ആൻഡ് പ്രോട്ടോക്കോൾ മന്ത്രി ജയ്കുമാർ റാവൽ ആണ് ഇക്കാര്യം അറിയിച്ചത്. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ഫോറം നടന്നത്. യുഎഇ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കയറ്റുമതി ക്ലിയറൻസുകൾ, ജോയിന്റ് പാക്കേജിംഗ്, സർട്ടിഫിക്കേഷൻ യൂണിറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന മഹാരാഷ്ട്ര-ദുബായ് അഗ്രി-കോറിഡോർ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശമാണ് ബിസിനസ് ഫോറത്തിൽ മന്ത്രി ജയ്കുമാർ റാവൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മുന്തിരി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. മുന്തിരി കയറ്റുമതിയുടെ 81 ശതമാനത്തിലധികവും സംഭാവന ചെയ്യുന്നത് മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള മാതളനാരങ്ങ (70 ശതമാനം), അൽഫോൻസോ മാമ്പഴം എന്നിവയും ദുബായിൽ വളരെ പ്രചാരമുള്ളവയാണ്. ദുബായിലെ സൂപ്പർമാർക്കറ്റ് ഷെൽഫുകളിലും, റെസ്റ്റോറന്റുകളിലും, ഹോട്ടൽ മെനുകളിലും മഹാരാഷ്ട്രയുടെ…
തദ്ദേശീയ വാണിജ്യ കപ്പൽ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനായി ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് ലിമിറ്റഡ് (GRSE), SWAN ഡിഫൻസ് ആൻഡ് ഹെവി ഇൻഡസ്ട്രീസ് ലിമിറ്റഡുമായി ധാരണാപത്രത്തിൽ (MoU) ഒപ്പിട്ടു. സമുദ്രമേഖലയിലെ ‘ആത്മനിർഭർ ഭാരത്’ എന്ന ദേശീയ ദർശനവുമായി യോജിക്കുന്ന തരത്തിലാണ് സഹകരണം. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യയിലെ പ്രമുഖ കപ്പൽ നിർമ്മാണ കമ്പനിയായ ജിആർഎസ്ഇക്ക് 23,592 കോടി രൂപയുടെ മികച്ച ഓർഡർ ബുക്കാണ് ഉള്ളത്. പ്രധാനമായും ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും സേവനം നൽകുന്ന കമ്പനിയാണിത്. അടിസ്ഥാന സൗകര്യങ്ങൾ, ഡിസൈൻ കഴിവുകൾ എന്നിവയിലെ പരസ്പര സഹകരണത്തോടെ ആഗോള കമ്പനികൾക്കായി വാണിജ്യ കപ്പലുകളും ഓഫ്‌ഷോർ ഘടനകളും നിർമ്മിക്കുന്നതിൽ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കും. പരസ്പര പ്രയോജനകരമായ വെണ്ടർ ഇക്കോസിസ്റ്റത്തിലൂടെ ചിലവ് ഒപ്റ്റിമൈസ് ചെയ്യുക എന്നതാണ് പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. വൈദഗ്ധ്യമുള്ള പ്രാദേശിക തൊഴിൽ ശക്തിയെ പരിശീലിപ്പിക്കുന്നതിനും പങ്കാളിത്തം ഊന്നൽ നൽകുന്നു. നിലവിൽ കപ്പൽ നിർമ്മാണം, ഫ്രിഗേറ്റുകൾ, മിസൈൽ കോർവെറ്റുകൾ, ഓഫ്‌ഷോർ പട്രോൾ വെസലുകൾ തുടങ്ങിയ…
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് മാനേജ്മെന്റ് (IIM), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഫോറിൻ ട്രേഡ് (IIFT) ക്യാംപസ്സുകൾ ദുബായിൽ ആരംഭിക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഇന്ത്യൻ സന്ദർശനത്തിന് എത്തിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഐഐഎം അഹമ്മദാബാദ് ആണ് ദുബായിൽ ആഗോള ക്യാംപസ് തുടങ്ങുക. ഇന്ത്യയിലെങ്ങും നിലവിൽ 21 നഗരങ്ങളിലായാണ് ഐഐഎം ക്യാംപസ്സുകൾ ഉള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളുടെ പട്ടികയിൽ നിരവധി തവണ ഐഐഎം ഇടംപിടിച്ചിട്ടുണ്ട്. മുൻ പെപ്സികോ സിഇഒ ഇന്ദ്രാ നൂയി, മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ തുടങ്ങിയവരാണ് ഐഐഎമ്മിലെ പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ. 1963ലാണ് ഐഐഎഫ്ടി സ്ഥാപിതമായത്. ഐഐഎഫ്ടി ദുബായിൽ ആരംഭിക്കാൻ ഒരുങ്ങുന്ന ആദ്യ ക്യാംപസ് ആണിത്. India to open IIM Ahmedabad and IIFT campuses in…
ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ, ലോകത്തെ ഏറ്റവും വലുതും, മികച്ച പരിസ്ഥിതി സൗഹൃദവുമായ കപ്പൽ എന്നിങ്ങനെ പേരെടുത്ത എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തി. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ സീരീസിലെ എം എസ് സി തുർക്കി വിഴിഞ്ഞത്ത് നങ്കൂരമിട്ടത് കേരളത്തിന് അഭിമാനമായി . ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്തേക്ക് ഈ ഭീമൻ കപ്പൽ ആദ്യമായിട്ടാണെത്തുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ കരുത്തും ശേഷിയും ഒന്ന് കൂടി വിളിച്ചറിയിക്കുന്നതായി. വിഴിഞ്ഞത്ത് എത്തിയ 257-ാംമത് കപ്പലാണ് എം എസ് സി തുർക്കി. വിഴിഞ്ഞം തുറമുഖത്തെത്തിയ കപ്പലിനെ ടഗ്ഗുകൾ തീരത്തേക്ക് അടുപ്പിച്ചു. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാക്കും പോകുക. ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ അൾട്രാലാർജ് ഇനത്തിലെ കപ്പലായ ഇതിന് 399.9മീറ്റർ നീളവും 61.3മീറ്റർ വീതിയുമുണ്ട്. 24,346 കണ്ടെയ്നറുകൾ വഹിക്കാം. ഏറ്റവും കുറച്ച് കാർബൺ ഡയോക്സൈഡ്…
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാരിന്റെ 817.80 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള ത്രികക്ഷി കരാര്‍ കേരളം ഒപ്പിട്ടു. കേന്ദ്രവും പണം സ്വീകരിക്കുന്ന അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ബാങ്ക് കണ്‍സോര്‍ഷ്യവുമായുള്ള ത്രികക്ഷി കരാറിലാണ് കേരളം ഒപ്പുവച്ചത്. ഒപ്പം തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കിടാമെന്ന രണ്ടാമത്തെ കരാറിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഒപ്പിട്ടു . വിജിഎഫ് ആയി 817.80 കോടി രൂപ തരുന്നതിന് പകരം, തുറമുഖത്തുനിന്ന് സംസ്ഥാനത്തിനുള്ള വരുമാനത്തിന്റെ 20 ശതമാനം കേന്ദ്രവുമായി പങ്കുവയ്ക്കണമെന്ന വ്യവസ്ഥ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വിജിഎഫ് നടപടികൾ കൂടി പൂർത്തിയാകുന്നതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുകയാണ്. ആർബിട്രേഷൻ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്നത്. മുന്‍പ് ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ധാരണയില്‍ എത്തിയിരിക്കുന്നത്.…
സംസ്ഥാന വനിതാ വികസന കോർപറേഷന്റെ ഇടപാടുകാർ വളരെ മാന്യരായ,പണമിടപാടിൽ കണിശത പുലർത്തുന്ന വനിതാ സംരംഭകരാണ് എന്നതിൽ അഭിമാനിക്കാം. അതുകൊണ്ട് തന്നെ സംരംഭങ്ങൾക്കായി എടുത്ത വായ്പാ തിരിച്ചടവില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്, 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 267 കോടി രൂപ വനിതാ സംരംഭകര്‍ തിരിച്ചടച്ചു. 333 കോടി രൂപയാണ് കോര്‍പറേഷന്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 214 കോടി രൂപയാണ് തിരിച്ചടവായി ലഭിച്ചത്. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് വനിതാ വികസന കോര്‍പറേഷന്‍ പ്രവര്‍ത്തിക്കുന്നത്. സൂക്ഷ്മ, ചെറുകിട സംരംഭ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് 30 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ കോര്‍പറേഷന്‍ വായ്പയായി നല്‍കുന്നു. സ്ത്രീകള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കുമാണ് വായ്പ നൽകുന്നത്. സംരംഭത്തിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ എല്ലാ കാര്യങ്ങളിലും കോര്‍പറേഷന്‍ കൃത്യമായി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പരിശീലന പരിപാടികള്‍ നടത്തുകയും ചെയ്യാറുണ്ട്. സംരംഭകരുടെ വായ്‌പാ…