Author: News Desk
യാത്ര ഉറപ്പാക്കുന്നതിന് മുൻകൂട്ടി ടിപ്പുകൾ ശേഖരിക്കുന്ന വിഷയത്തിൽ മറുപടി നൽകാൻ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഊബറിന് കേന്ദ്രം നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ വിഷയത്തിൽ മറുപടി നൽകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. റൈഡുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ ഡ്രൈവർമാർക്ക് ടിപ്പുകൾ നൽകാൻ ഉപയോക്താക്കളെ അനുവദിക്കുന്ന മുൻകൂർ ടിപ്പ് സംബന്ധിച്ചാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA) ഊബറിനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്. സമാന രീതി പിന്തുടരുന്ന മറ്റൊരു റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ റാപ്പിഡോയ്‌ക്കെതിരെയും ഇതേ രീതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചേക്കുമെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. സേവനത്തിൽ അന്യായമായ പക്ഷപാതം സൃഷ്ടിക്കുന്ന ഒന്നാണ് മുൻകൂർ ടിപ്പിംഗെന്നും ഉപഭോക്തൃ അവകാശങ്ങളിൽ കൃത്രിമത്വം കാണിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടുന്നതായും സിസിപിഎ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഉപഭോക്തൃ താൽപ്പര്യം സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ ആപ്പ് അധിഷ്ഠിത റൈഡ് മോഡലുകൾ അവലോകനം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു India’s Central Consumer Protection Authority has issued a 15-day notice to Uber…
എണ്ണയെ ആശ്രയിക്കാത്ത ആധുനികവു വൈവിധ്യമാർന്നതുമായ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനുള്ള യാത്രയിലാണ് സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വത്തിൽ വിഷൻ 2030 പ്രോഗ്രാമിലൂടെ സൗദിയുടെ പരിവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്നതിൽ ഇന്ത്യൻ ടെക്കികളും കമ്പനികളും മുൻപന്തിയിലുണ്ട്. സൗദിയുടെ വ്യവസായങ്ങളിലുടനീളം അതിവേഗത്തിൽ ഡിജിറ്റൽവത്കരണം നടക്കുകയാണ്. നവീകരണത്തിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിൽ ബാങ്കിംഗ്, ഊർജ്ജം, ടൂറിസം, ഗെയിമിംഗ്, ടെലികോം തുടങ്ങിയ മേഖലകളിൽ ദ്രുതഗതിയിലുള്ള ഡിജിറ്റൈസേഷൻ നടക്കുന്നു. ഇതിനായി ആഗോള പ്രതിഭകൾ സൗദിയിലേക്ക് ആകർഷിക്കപ്പെടുമ്പോൾ അതിൽ വലിയ പങ്കും ഇന്ത്യക്കാരാണ്. പത്ത് വർഷം മുമ്പ്, സൗദി അറേബ്യ സാങ്കേതികവിദ്യയിൽ ഇത്ര മുന്നിലായിരുന്നില്ലെന്നും എംബിഎസിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ കാഴ്ചപ്പാട് മാറിയതായും ബെംഗളൂരുവിൽ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവർത്തനം വികസിപ്പിച്ച ടെക് കൺസൾട്ടൻസി സ്ഥാപനമായ അൽവോസ്റ്റ ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ സാജൻ ലത്തീഫ് പറയുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക മേഖലയായി ഇന്ന് സൗദി മാറിയതായും എദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാറ്റം സൗദി അറേബ്യയെ തൊഴിൽ കേന്ദ്രം…
കായിക വിനോദം എന്നതിനപ്പുറം ക്രിക്കറ്റ് ഒരു ബില്യൺ ഡോളർ ബിസിനസ് കൂടിയാണ്. ഓരോ ആവേശകരമായ മത്സരത്തിനും ഐക്കോണിക് നിമിഷത്തിനും പിന്നിൽ കളിയെ നിയന്ത്രിക്കുന്ന ശക്തരായ ക്രിക്കറ്റ് അധികാരികളും അവർക്കുള്ള വമ്പൻ വരുമാനവുമുണ്ട്. ക്രിക്കറ്റ് ബോർഡുകൾ ദേശീയ ടീമുകളെ നിയന്ത്രിക്കുന്നതിനൊപ്പം സംപ്രേക്ഷണാവകാശങ്ങളും സ്പോൺസർഷിപ്പ് ഡീലുകളും നിയന്ത്രിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നമായ 5 ക്രിക്കറ്റ് ബോർഡുകൾ ഏതെല്ലാമാണെന്ന് നോക്കാം. ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ്)ആസ്തി: $2.25 ബില്യൺ (ഏകദേശം ₹18,760 കോടി)ബിസിസിഐ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് എന്നതിനൊപ്പം കായിക സാമ്രാജ്യം കൂടിയാണ്. ക്രിക്കറ്റിനെ ഒരു മതം പോലെ പിന്തുടരുന്ന രാജ്യത്ത് ബിസിസിഐ ലോക ക്രിക്കറ്റിലെ അതിസമ്പന്നരായതിൽ ഒട്ടും അതിശയിക്കാനില്ല. ആഗോള ക്രിക്കറ്റിലെ പ്രതിഭാസമായ ഇന്ത്യൻ പ്രീമിയർ ലീഗിവൂടെ (IPL) മാത്രം 6.2 ബില്യൺ ഡോളറാണ് ബിസിസിഐയുടെ മാധ്യമാവകാശം. സ്പോൺസർഷിപ്പുകളും അംഗീകാരങ്ങളും അന്താരാഷ്ട്ര ടൂറുകളും ഐസിസി വരുമാനവും എല്ലാം ചേർന്നാണ് ബോർഡിന്റെ വൻ വരുമാനം. ക്രിക്കറ്റ് ഓസ്‌ട്രേലിയ (CA)ആസ്തി: $79 മില്യൺ (ഏകദേശം…
നവീകരണത്തിന് ഒരുങ്ങി കേരള-തമിഴ്നാട് റെയിൽ പാത. കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിക്കുന്ന 71 കിലോമീറ്റർ ദൈർഘ്യമുള്ള നിർദ്ദിഷ്ട പാത ഉയർന്ന ശേഷിയുള്ള ഗതാഗത പാതയായി മാറുന്നതിനുള്ള തയ്യാറെടുപ്പിലാണ്. വർദ്ധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യവുംവിഴിഞ്ഞത്തു നിന്നും അടക്കമുള്ള ചരക്ക് ആവശ്യകതയും മുൻനിർത്തിയാണ് നവീകരണം. അടിസ്ഥാന സൗകര്യ വികസനങ്ങൾ 2025–26 സാമ്പത്തിക വർഷത്തിൽതന്നെ സ്ഥല സർവേ ആരംഭിക്കുമെന്ന് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. ബജറ്റ് വ്യവസ്ഥകളുടെ പിന്തുണയോടെ, ഭൂമി ലഭ്യത, അലൈൻമെന്റ് സാധ്യതകൾ, എഞ്ചിനീയറിംഗ് പരിമിതികൾ എന്നിവയുൾപ്പെടെ മൂന്നാം പാത ചേർക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് പ്രാരംഭ പഠനം നടത്തും. റെയിൽ അടിസ്ഥാന സൗകര്യങ്ങൾ മേഖലയുടെ ഭാവി സാമ്പത്തിക വളർച്ചയിൽ തടസ്സമായി മാറുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ പ്രതിനിധി അറിയിച്ചു. The 71 km Kerala-Tamil Nadu rail route is set for a major upgrade to a high-capacity line, with surveys beginning in FY 2025-26. This aims to meet growing…
ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നിസ്സാൻ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ വാർത്ത വെറും ഊഹാപോഹമാണെന്ന് പറഞ്ഞുകൊണ്ട് നിസ്സാൻ ഉടൻ തന്നെ ഔദ്യോഗിക പ്രസ്താവനയും ഇറക്കി. ഇപ്പോൾ ജാപ്പനീസ് കാർ നിർമ്മാതാക്കൾ മറ്റൊരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ്. നിസ്സാൻ ഇന്ത്യയിലെ പ്രവർത്തനങ്ങൾ, ഡീലർമാർ, പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരോട് പ്രതിജ്ഞാബദ്ധരാണെന്ന് പ്രസ്താവനയിൽ പറയുന്നു. നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ പുതിയ മോഡലുകളുടെ ഉപഭോക്താക്കൾക്ക് വിൽപ്പനയും സേവനവും നൽകുന്നത് നിസ്സാനും ഡീലർ പങ്കാളികളും തുടരും. പുതിയ ബിഎംപിവിയും രണ്ട് പുതിയ സി-എസ്‌യുവികളും അവതരിപ്പിക്കാനുള്ള പദ്ധതി ഉൾപ്പെടെ നിസ്സാൻ ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നൽകുന്നതായും പ്രസ്താവനയിൽ പറയുന്നു. ചില പ്ലാന്റുകൾ അടച്ചുപൂട്ടാൻ സാധ്യതയുള്ളതായി അടുത്തിടെ വന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹമാണെന്നും കമ്പനിയുടെ ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും നിസ്സാൻ പ്രസ്താവനയിലൂടെ വീണ്ടും വ്യക്തമാക്കി. Nissan strongly denies rumors of ceasing India operations, reaffirming its commitment to the…
ചിലവ് കുറഞ്ഞ ലൈറ്റ് ട്രാം സംവിധാനം യാഥാർഥ്യമാക്കാൻ ഒരുങ്ങി കൊച്ചി. പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ തന്നെ ലൈറ്റ് ട്രാം സംവിധാനം ഒരുക്കുന്ന ആദ്യ നഗരമായി കൊച്ചി മാറും. മെട്രോ സാധ്യമല്ലാത്ത പ്രദേശങ്ങളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള ലൈറ്റ് ട്രാം സംവിധാനത്തിനായി കഴിഞ്ഞ വർഷം ചർച്ചകൾ ആരംഭിച്ചിരുന്നു. ഇപ്പോൾ പദ്ധതിയുടെ പ്രാഥമിക നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (KMRL) ഡയറക്ടർ ബോർഡ് അനുമതി നൽകിയിരിക്കുകയാണ്. പദ്ധതിയുടെ അനുമതിയും ഫണ്ട് വിഹിതവും തേടി കൊച്ചി മെട്രോ കേരള സർക്കാരിനെ സമീപിക്കും. ലൈറ്റ് ട്രാം പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ ബോർഡ് അനുമതി നൽകിയതായും കൊച്ചിയിലാണ് ആദ്യം പരിഗണിക്കുന്നതെന്നും കെഎംആർഎൽ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ വർമാണ് പദ്ധതിയെക്കുറിച്ച് ആദ്യം ആലോചിച്ചത്. തുടർന്ന് ബ്രിസ്‌ബനിലും (ഓസ്‌ട്രേലിയ) ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ലൈറ്റ് ട്രാം സർവീസ് നടപ്പിലാക്കിയ സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള എച്ച്ഇഎസ്എസ് ഗ്രീൻ മൊബിലിറ്റിക്ക് വിവിധ റൂട്ടുകളെ കുറിച്ച് സാധ്യതാ റിപ്പോർട്ട്…
അൾട്രാ മോഡേൺ എന്നാണ് ഇന്നത്തെ ദുബായ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ആഢംബരത്തിലൂടെയല്ലാതെ നൊസ്റ്റാൾജിയയുടെ വൻകരകൾ തീർത്ത് ആ ദുബായിൽ ഒരു മലയാളി വ്യത്യസ്തനാകുന്നു. കണ്ണൂർ സ്വദേശിയായ അബ്ദുല്ല നൂറുദ്ദീൻ എന്ന സംരംഭകൻ കേരളത്തിലെ പണ്ടത്തെ നാട്ടിൻ പുറങ്ങളിലെ വീടും ചുറ്റുപാടും റീക്രിയേറ്റ് ചെയ്താണ് ശ്രദ്ധ നേടുന്നത്. പഴമയെ കൂട്ടുപിടിച്ചും പഴയ വസ്തുക്കൾ ശേഖരിച്ചും അവ ഉപയോഗിച്ചും കഴിയുന്ന അബ്ദുല്ല പഴയ സ്യൂട്‌കേസുമായി വിന്റേജ് കാറിൽ ജോലിക്കു പോകും. ദുബായിലെ വില്ലയ്ക്കു ചുറ്റുമുള്ള പച്ചക്കറിത്തോട്ടത്തിൽ നിന്നും പച്ചക്കറി ശേഖരിച്ച ശേഷമായിരിക്കും ഈ ജോലിക്കു പോക്ക്. 36 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുല്ല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകളിൽ താൻ പിന്തുടരുന്ന വിന്റേജ് ജീവിതശൈലി കാഴ്ചക്കാരിലും എത്തിക്കുന്നു. കൃഷിയിടത്തിൽനിന്ന് പച്ചക്കറികൾ ശേഖരിക്കുന്നതും മുണ്ടുടുത്ത് തെങ്ങോല ശേഖരിക്കുന്നതും ഓലവെട്ടുന്നതും നിരവധി വിന്റേജ് സാധനങ്ങൾ ഉപയോഗിക്കുന്നതും ഏണിയിൽ കയറി വീടിന്റെ മേൽക്കൂരയിലെ ആന്റിന നേരെയാക്കുന്നതുമായ വീഡിയോയുമെല്ലാം അദ്ദേഹം ഇത്തരത്തിൽ പങ്കുവെച്ചിട്ടുണ്ട്. പഴയ റേഡിയോകൾ, ടിവി, ഗ്രാമഫോൺ, കട്ടിൽ, ടോർച്ച്,…
കമ്പനിയുടെ പേരിൽ എടുത്ത വായ്പകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചിട്ടില്ലെന്ന് ബൈജൂസ് സഹസ്ഥാപകയും സിഇഒ ബൈജു രവീന്ദ്രന്റെ ഭാര്യയുമായ ദിവ്യ ഗോകുൽനാഥ്. വായ്പകൾ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് തിരിച്ചുവിട്ടുവെന്ന ആരോപണങ്ങൾ നിഷേധിച്ച ദിവ്യ അമേരിക്കയിൽ നിയമപോരാട്ടം നടത്താനുള്ള ഫണ്ട് പോലും കൈവശമില്ലെന്ന് അവകാശപ്പെടുന്നു. ആരോപിക്കപ്പെടുന്നതുപോലെ തങ്ങളുടെ കൈവശം കുറേ പണമുണ്ടായിരുന്നെങ്കിൽ നിയമപോരാട്ടം നടത്താൻ വേറെ പ്രശ്‌നങ്ങൾ ഉണ്ടാകില്ലായിരുന്നു. യുഎസ്സിലെ കേസുകളിൽ ഹാജരാകുന്നതിന് വലിയ തുകയാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്. കോടതികൾ തങ്ങൾക്കെതിരെ തുടർച്ചയായി വിധി പറയുകയാണ്. ആവശ്യത്തിന് പണമില്ലാത്തതിനാൽ അഭിഭാഷകരെ വെയ്ക്കാൻ സാധിക്കുന്നില്ല. വായ്പയെടുത്ത പണം തങ്ങളുടെ കൈവശമുണ്ടെങ്കിൽ ഇതിന്റെയൊന്നും ആവശ്യമുണ്ടാവില്ലായിരുന്നു-ദിവ്യ പറഞ്ഞു. വ്യക്തിപരമായ ആക്രമണം നേരിടേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ബൈജൂസിന്റെ സ്ഥാനം കോടതി മുറികളിൽ അല്ലെന്നും ക്ലാസ് മുറികളിലാണെന്നും ദിവ്യ കൂട്ടിച്ചേർത്തു. പണം സംബന്ധിച്ച കാര്യങ്ങൾ തന്നെ വലിയ രീതിയിൽ ബാധിക്കാറില്ല. അത് വരുന്നു, പോകുന്നു എന്ന തരത്തിലേ കാണാറുള്ളൂ. എന്നാൽ അതിന്റെ പേരിൽ തങ്ങൾക്കെതിരെ നടക്കുന്ന വ്യക്തിപര അധിക്ഷേപങ്ങൾ തികച്ചും അന്യായമാണ്- അവർ…
ഇന്ത്യയിൽനിന്ന് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഉത്പന്നമായി സ്മാർട്ട്‌ഫോൺ. സർക്കാരിന്റെ പുതിയ കണക്കുകൾ പ്രകാരം 2024-’25 സാമ്പത്തികവർഷം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിലാണ് സ്മാർട്ട്‌ഫോൺ മുന്നിലെത്തിയത്. പെട്രോളിയം ഉത്പന്നങ്ങൾ, വജ്രങ്ങൾ തുടങ്ങിയ പരമ്പരാഗത ഉത്പന്നങ്ങളെ മറികടന്നാണ് സ്മാർട്ട്ഫോണുകൾ ഏറ്റവുമധികം കയറ്റിയയ്ക്കപ്പെടുന്ന ഉത്പന്നമായിരിക്കുന്നത്. ആപ്പിൾ, സാംസങ് എന്നീ കമ്പനികളുടെ കയറ്റുമതിയിൽ മാത്രം 55 ശതമാനം വർധനയാണ് കഴിഞ്ഞ സാമ്പത്തികവർഷം രേഖപ്പെടുത്തിയത്. ആകെ 2414 കോടി ഡോളറിന്റെ സ്മാർട്ട്‌ഫോണുകളാണ് സാമ്പത്തികവർഷത്തിൽ കയറ്റി അയച്ചത്. 2023-24-ൽ ഇത് 1557 കോടി ഡോളറും 2022-23-ൽ 1096 കോടി ഡോളറുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ യുഎസ്സിലേക്കുള്ള സ്മാർട്ട്ഫോൺ കയറ്റുമതി അഞ്ചു മടങ്ങായും ജപ്പാനിലേക്കുള്ള കയറ്റുമതി നാല് മടങ്ങായും വർധിച്ചതായും ഗവൺമെന്റ് ഡാറ്റ വെളിപ്പെടുത്തി. ഈ രാജ്യങ്ങൾക്കു പുറമേ നെതർലാൻഡ്സ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്കാണ് ഇന്ത്യ ഏറ്റവുമധികം സ്മാർട്ട്ഫോൺ കയറ്റിയയക്കുന്നത. India’s smartphone exports have dramatically surged, surpassing traditional top exports like petroleum products and diamonds.…
കഴിഞ്ഞ ഒരു മാസമായി ഡ്രോണുകൾ നിർമ്മിക്കുന്ന കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുകയാണ്. ഇന്ത്യ-പാക് സംഘർഷത്തോടെ ആയുധങ്ങൾക്കൊപ്പംതന്നെ രാജ്യത്തിന്റെ ഡ്രോൺ ശക്തിയും ശ്രദ്ധ നേടി. ഇതോടെ ഓഹരി വിപണിയിൽ ഡ്രോൺ സ്റ്റോക്കുകൾക്ക് വലിയ വിലക്കയറ്റമുണ്ടായി. ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഡ്രോൺ സ്റ്റോക്കുകൾ ഏതെല്ലാമാണെന്ന് നോക്കാം. ഐഡിയഫോർജ് ടെക്നോളജി (Ideaforge Technology)56% വർധനയോടെ ഈ കാലയളവിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഐഡിയഫോർജ് ടെക്നോളജിയാണ്. സിവിൽ, സൈനിക ആപ്ലിക്കേഷനുകൾ ഉള്ള ഡ്രോണുകൾ നിർമിക്കുന്ന കമ്പനി ആളില്ലാ വിമാന സംവിധാനങ്ങളുടെ (UAS) നിർമ്മാണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.2024 മാർച്ചിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) സർട്ടിഫിക്കേഷൻ ലഭിച്ച Q6 UAS ആണ് കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് ഉൽപ്പന്നം. ഐഡിയഫോർജിന്റെ പൊതു ഓഹരി ഉടമകളിൽ ഒരാളാണ് ഇൻഫോസിസ്. 2025 മാർച്ച് വരെ ഐടി ഭീമന് കമ്പനിയിൽ 3.82% ഓഹരിയുണ്ടായിരുന്നു. സെൻ ടെക്നോളജീസ് (Zen Technologies)മെയ് 7 മുതൽ സെൻ ടെക്നോളജീസ് ഏകദേശം 36% നേട്ടം കൈവരിച്ചു. കഴിഞ്ഞ…