Author: News Desk
കോടീശ്വരനും ബോളിവുഡ് നടി കരിഷ്‌മ കപൂറിന്റെ മുൻ ഭർത്താവുമായ സഞ്ജയ് കപൂർ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ലണ്ടണിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 10300 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ സ്വത്തുക്കൾ ആർക്കു ലഭിക്കും എന്നതു സംബന്ധിച്ചുള്ള കാര്യങ്ങളും ഇപ്പോൾ വാർത്തയിൽ നിറയുകയാണ്. നാല് ബില്യൺ ഡോളർ മൂല്യമുള്ള സോന കോംസ്റ്റാർ എന്ന ഓട്ടോ കോംപണന്റ് നിർമാണ കമ്പനിയുടെ ചെയർമാൻ ആയിരുന്നു സഞ്ജയ് കപൂർ. 2015ൽ പിതാവിന്റെ മരണത്തോടെയാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. കരിഷ്മ കപൂറുമായി 2016ലായിരുന്നു വേർപിരിയൽ. ആ ബന്ധത്തിൽ രണ്ടു മക്കളാണ് ഉള്ളത്. ഇപ്പോഴത്തെ ഭാര്യ പ്രിയ സച്ച്ദേവിൽ ആറു വയസ്സുകാരനായ മകനും ഉണ്ട്. സഞ്ജയിയുടെ സ്വത്തുക്കളും ആസ്തിയും ഇവർക്കാണ് ലഭിക്കുക. ലെഗസി പ്ലാനിങ്ങിന്റെ ഭാഗമായി കരിഷ്മ കപൂറുമായുള്ള ബന്ധത്തിലെ മക്കൾക്ക് സഞ്ജയ് നേരത്തെ 14 കോടി രൂപ നീക്കിവെച്ചിരുന്നു. ഇതുകൂടാതെ ഇവർക്ക് മാസം 10 ലക്ഷം രൂപ വീതവും ലഭിക്കും. Sunjay Kapur, chairman of auto…
നമ്മുടെ യുവാക്കൾ സാങ്കേതികവിദ്യയിലൂന്നിയ സംരംഭകത്വ സ്റ്റാർട്ടപ്പുകളിൽ സജീവമാണമെന്ന് നടൻ നിവിൻ പോളി. ഇന്ത്യയിലെ ഏറ്റവും വലിയ ജനറേറ്റീവ് AI ഹാക്കത്തോണിന്റെ വെബ്‌സൈറ്റും ലോഗോയും പുറത്തിറക്കി സംസാരിക്കവേയാണ്, കേരളത്തിന്റെ ഇന്നവേഷൻ രംഗം ഏറ്റവും മികച്ചതാണെന്നും യുവാക്കൾ അത് ഉപയോഗിക്കണമെന്നും നിവിൻ പറഞ്ഞത്. കേരള സ്റ്റാർട്ടപ് മിഷൻ ക്യാംപസിൽ നടന്ന പരിപാടിയിലാണ് നിവിൻ ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ വർഷത്തെ കേരള ഇന്നൊവേഷൻ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ജനറേറ്റീവ് AI ഹാക്കത്തോൺ നടക്കുന്നത്. കെഎസ്യുഎ-മ്മിന്റെ പത്താം വാർഷികത്തിലാണ് ഇത്തവണത്തെ ഇന്നവേഷൻ ഫെസ്റ്റിവൽ നടക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. 2025 ജൂലൈ 19-20 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന Hack Gen Al, ജനറേറ്റീവ് എഐ ടൂളുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് ഫലപ്രദമായ സൊല്യൂഷനുകൾ നിർമ്മിക്കുന്നതിന് ടെക്കികളെ സജ്ജമാക്കും. അതിനായി രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക പ്രതിഭകളെയും, ഇന്നവേറ്റേഴ്സിനേയും ഒരുമിച്ച് കൊണ്ടുവരികയാണ്. Pauly Jr., Super Bryn എന്നിവരുമായി ചേർന്നാണ് KSUM ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്കും, ഡെവലപ്പർമാർക്കും, പ്രാരംഭ ഘട്ട…
സൗത്ത് ഏഷ്യൻ ബോഡിബിൽഡിംഗ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പ് 2025ൽ (South Asian Bodybuilding & Physique Sports Championships) അഭിമാനനേട്ടവുമായി ഇന്ത്യക്കാരി. അരുണാചൽ പ്രദേശിൽ നിന്നുള്ള ഹില്ലാങ് യാജിക് (Hillang Yajik) ആണ് ചാമ്പ്യൻഷിപ്പിൽ രണ്ടിനങ്ങളിലായി സ്വർണ്ണവും വെള്ളിയും നേടി അഭിമാനമായത്. അന്താരാഷ്ട്ര തലത്തിൽ സ്വർണം നേടുന്ന അരുണാചലിൽ നിന്നുള്ള ആദ്യ വനിതാ ബോഡിബിൽഡിംഗ് താരം കൂടിയാണ് 25കാരിയായ യാജിക്. കഴിഞ്ഞ വർഷം 56ആമത് ഏഷ്യൻ ബോഡി ബിൽഡിംഗ് ആൻഡ് ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് യാജിക് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഇതിനുപുറമേ 15ആമത് WBPF വേൾഡ് ബോഡി ബിൽഡിംഗ് & ഫിസിക് സ്പോർട്സ് ചാമ്പ്യൻഷിപ്പിലും താരം പങ്കെടുത്തു. അരുണാചൽ പ്രദേശിലെ കുറുങ് കുമേയിലാണ് യാജിക്കിന്റെ ജനനം. നേരത്തെ ഇന്ത്യൻ ബോഡി ബിൽഡേഴ്‌സ് ഫെഡറേഷനും എറണാകുളത്തുള്ള ബോഡി ബിൽഡിംഗ് അസോസിയേഷൻ ഓഫ് കേരളയും നടത്തിയ സെലക്ഷൻ ട്രയൽസിൽ താരം യോഗ്യത നേടിയിരുന്നു. തുടർന്നാണ് ഏഷ്യൻ ബോഡി ബിൽഡിംഗ് ആൻഡ്…
ഇറാൻ ഇസ്രായേലിൽ നടത്തിയ മിസൈൽ ആക്രമണങ്ങൾ അദാനിയുടെ ഹൈഫ തുറമുഖത്തെ ബാധിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിൽ നടക്കുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ചരക്ക് കയറ്റുമതി-ഇറക്കുമതികൾ പ്രശ്നങ്ങളൊന്നും കൂടാതെ നടക്കുന്നതായി പിടിഐ റിപ്പോർട്ടിൽ പറയുന്നു. ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ ഇസ്രയേലിലെ ഹൈഫ തുറമുഖത്തെയും സമീപത്തുള്ള എണ്ണ ശുദ്ധീകരണശാലയെയും ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടത്തിയത്. എന്നാൽ ആക്രമണം തുറമുഖ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ഗൗരവമുള്ളതല്ലെന്നാണ് റിപ്പോർട്ട്. തുറമുഖത്തെ കെമിക്കൽ ടെർമിനലിലും എണ്ണ ശുദ്ധീകരണശാലയിലും ചില മിസൈൽ ഭാഗങ്ങൾ പതിച്ചിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് തുറമുഖ അധികൃതർ അറിയിച്ചതായാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അദാനി നിയന്ത്രണത്തിലുള്ള ഹൈഫ തുറമുഖത്ത് നിലവിൽ എട്ട് കപ്പലുകളാണ് ഉള്ളത്. ഇതിൽനിന്നുള്ള ചരക്ക് കയറ്റിറക്കൽ സാധാരണ ഗതിയിൽ നടക്കുന്നതായി തുറമുഖ അധികൃതരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖത്തേയോ അതിന്റെ പ്രവർത്തനത്തെയോ ഇറാൻ ആക്രമണം…
ഉത്തർപ്രദേശിലെ കുശിനഗറിൽ വിജയകരമായി റോക്കറ്റ് വിക്ഷേപണ പരീക്ഷണം നടത്തി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). സംസ്ഥാനത്ത് നിന്ന് ഒരു റോക്കറ്റ് വഴി പേലോഡ് (ഉപഗ്രഹം) വിക്ഷേപിക്കുന്നത് ഇതാദ്യമാണെന്നും യുപിക്ക് ഇത് ചരിത്ര നിമിഷമാണെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം വൈകിട്ട് 5.14ന് വിക്ഷേപിച്ച റോക്കറ്റ് 1.1 കിലോമീറ്റർ ഉയരത്തിലെത്തി. തുടർന്ന് ഒരു ചെറു ഉപഗ്രഹം വിക്ഷേപിച്ചു. പാരച്യൂട്ട് 5 മീറ്റർ ഉയരത്തിൽ 400 മീറ്ററിനുള്ളിൽ താഴേക്ക് എത്തിച്ചു. ത്രസ്റ്റ് ടെക് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചുള്ള പരീക്ഷണം പൂർണ വിജയമായിരുന്നു. യുപിയിൽ റോക്കറ്റ് ഉപയോഗിച്ച് നേരിട്ട് ഉപഗ്രഹം വിക്ഷേപിക്കുന്നത് ഇതാദ്യമാണെന്നും 15 കിലോഗ്രാം ഭാരമുള്ള റോക്കറ്റും സുരക്ഷിതമായി താഴേക്ക് ഇറങ്ങിയെന്നത് ശ്രദ്ധേയമാണെന്നും ഐഎസ്ആർഒ ശാസ്ത്രജ്ഞൻ പറഞ്ഞു. ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ഭാവി ഉപഗ്രഹ പരീക്ഷണങ്ങൾക്ക് മുന്നോടിയായാണ് പരീക്ഷണം. ഏകദേശം 900 യുവാക്കൾ നിർമ്മിച്ച ഉപഗ്രഹങ്ങളാണ് പരീക്ഷിക്കപ്പെടുക. മേഖലയിലും ഇന്ത്യ മുഴുവനുമുള്ള കുട്ടികളിൽ ബഹിരാകാശ സാങ്കേതികവിദ്യയിൽ താൽപ്പര്യം വളർത്തുന്നതിനാണ് പരിപാടി-ത്രസ്റ്റ് ടെക് ഇന്ത്യ ഡയറക്ടർ…
അബുദാബി ബിഗ് ടിക്കറ്റ് പ്രതിവാര ഇ-ഡ്രോ വിജയിയുടെ വിജയത്തിനു പിന്നിൽ ‘പാർക്കിങ് ഭാഗ്യകഥ.’ യുഎഇയിലെ ഈദ് അൽ അദ്ഹ തിരക്ക്. പാർക്കിങ് ലഭിക്കുന്നത് ലോട്ടറി അടിക്കുന്നതിനേക്കാൾ പ്രയാസം. കാറ് പോയിട്ടു സൂചി പോലും കുത്താൻ സ്ഥലമില്ല. അങ്ങനെയിരിക്കുമ്പോൾ പ്രവാസി മലയാളിക്ക് അപ്രതീക്ഷിതമായി പാർക്കിങ്ങിനു സ്ഥലം ലഭിക്കുന്നു. ഉടൻ തന്നെ കൂടെയുള്ള സുഹൃത്ത് ഒറ്റക്കാച്ചാണ്: ഒടുക്കത്തെ ഭാഗ്യം തന്നെ അളിയാ, വേഗം ബിഗ് ടിക്കറ്റ് എടുത്തോ. കേട്ടതും വിഷ്ണു ബിഗ് ടിക്കറ്റ് എടുത്തു, ഇപ്പോൾ പെരുന്നാൾ സമ്മാനമായി വീക്ക്ലി ഡ്രോയും അടിച്ചു. സീരീസ് 276 നറുക്കെടുപ്പിൽ 150000 ദിർഹമാണ് വിഷ്ണു സമ്മാനമായി നേടിയിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തോളമായി യുഎഇയിലുള്ള വിഷ്ണു എല്ലാ മാസവും ടിക്കറ്റ് എടുക്കാറുണ്ട്. ഏഴ് പേരുള്ള സുഹൃത്തുക്കളുടെ ഗ്രൂപ്പുമായി ചേർന്നാണ് ടിക്കറ്റ് എടുക്കാറുള്ളത്. 090494 എന്ന ടിക്കറ്റിലെ സമ്മാനം അടിച്ചിരിക്കുന്നതും ഈ ഏഴ് പേർക്കൊപ്പം എടുത്ത ടിക്കറ്റിനാണ്. ഈ ഏഴു പേർക്കുമൊപ്പം സമ്മാനത്തുക പങ്കിടും. സമ്മാനത്തുക യാത്ര പോകാനായി മാറ്റിവെയ്ക്കുമെന്നു…
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിലൂടെ ദീർഘദൂര ട്രെയിൻ യാത്രയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. 2025-26 സാമ്പത്തിക വർഷത്തോടെ പുറത്തിറങ്ങുന്ന ഈ അത്യാധുനിക ട്രെയിനുകൾ വേഗത, സുരക്ഷ, ആഢംബരം എന്നിവയുടെ കൂടിച്ചേരലാണ്. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള യാത്രക്കാർക്ക് രാത്രി യാത്ര കൂടുതൽ സുഖകരമാകും. അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപ്പന ചെയ്ത പ്രീമിയം സവിശേഷതകളും ഇന്റീരിയറുകളും ചേർന്ന 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് ഈ വർഷം റെയിൽവേ പുറത്തിറക്കുക. ബിഇഎംഎൽ വികസിപ്പിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സെറ്റ് ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ എത്തിച്ചു കഴിഞ്ഞു. നവംബർ 15 മുതൽ ഏകദേശം രണ്ട് മാസം നീണ്ടുനിൽക്കുന്ന ഓസിലേഷൻ, സുരക്ഷാ പരീക്ഷണങ്ങൾ ആരംഭിക്കും. സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാൽ ട്രെയിനുകൾക്ക് വാണിജ്യ സർവീസിന് അനുമതിയാകും. യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കൊപ്പം സുരക്ഷയിലും ലുക്കിലും മുന്നിലുള്ള രൂപകൽപ്പനയാണ് വന്ദേഭാരത് സ്ലീപ്പറിന്റേത്. ഓരോ ട്രെയിനിലും 16 കോച്ചുകൾ. ഫസ്റ്റ് ക്ലാസ് എസി , 2-ടയർ എസി , 3-ടയർ എസി…
സ്മാർട്ട് മൊബിലിറ്റി രംഗത്ത് വമ്പൻ കുതിച്ചുചാട്ടത്തിന് ദുബായ്. ഈ വർഷം അവസാനത്തോടെ സെൽഫ് ഡ്രൈവിംഗ് ടാക്സികളുടെ പൈലറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഊബർ ടെക്നോളജീസ്, വി റൈഡ് എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആദ്യഘട്ടത്തിൽ ഓട്ടോണമസ് വാഹനങ്ങൾ (AV) സുരക്ഷാ ഡ്രൈവറുമായാണ് പ്രവർത്തിക്കുക. ഇവ Uber ആപ്പ് വഴി ലഭ്യമാകും. 2026ഓടെ ദുബായിൽ ഡ്രൈവറില്ലാ റോബോടാക്സികളുടെ പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിന് വഴിയൊരുക്കുകയാണ് പൈലറ്റ് പ്രവർത്തനങ്ങളുടെ ലക്ഷ്യം. 2030ഓടെ ദുബായിലെ എല്ലാ യാത്രകളുടെയും 25 ശതമാനം ഓട്ടോണമസ് ആക്കും. റോഡ് മാപ്പിങ്, ഡേറ്റ ശേഖരണം, റൂട്ട് സ്കാനിങ് എന്നിവയ്ക്കായി 60ലധികം വാഹനങ്ങളാണ് വിന്യസിക്കുന്നത്. എമിറേറ്റിലെ 65 നിയുക്ത സോണുകളിൽ പരീക്ഷണയോട്ടം ആരംഭിക്കും. Dubai’s RTA, in partnership with Uber and WeRide, will begin pilot operations of self-driving taxis in late 2024, aiming for a full…
ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചൻ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ്. സമ്പത്തിന്റെ കാര്യത്തിലും അദ്ദേഹം മുൻപന്തിയിലാണ്. 3000 കോടി രൂപയ്ക്ക് മുകളിലാണ് അദ്ദേഹത്തിന്റെ ആസ്തി. എബിപി ലൈവിന്റെ റിപ്പോർട്ട് അനുസരിച്ച് തന്റെ മുഴുവൻ സ്വത്തുക്കളും മകൻ അഭിഷേക് ബച്ചനും മകൾ ശ്വേത ബച്ചൻ നന്ദയ്ക്കുമായി തുല്യമായി ഭാഗം വെയ്ക്കാൻ ഒരുങ്ങുകയാണ് താരം. ഇതോടെ രണ്ട് മക്കൾക്കും 1600 കോടി രൂപ വീതം ലഭിക്കാൻ സാധ്യതയുള്ളതായി ഫസ്റ്റ്പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ 280 കോടി രൂപയാണ് അഭിഷേക് ബച്ചന്റെ ആസ്തി. അമിതാഭിന്റെ മകളും ബിസിനസ്സുകാരനായ നിഖിൽ നന്ദയുടെ ഭാര്യയുമായ ശ്വേതയ്ക്കാകട്ടെ ഏകദേശം 110 കോടി രൂപയോളം ആസ്തിയുണ്ട്. അടുത്തിടെ മുംബൈയിലെ 50 കോടി വിലമതിക്കുന്ന പ്രതീക്ഷ എന്ന വീട് അമിതാഭ് ശ്വേതയുടെ പേരിൽ ആക്കിയിരുന്നു. 50 ലക്ഷത്തിലധികം രൂപയാണ് ഇതിന്റെ സ്റ്റാമ്പ ഡ്യൂട്ടിക്ക് മാത്രം ചിലവായത്. മുംബൈയിൽ തന്നെ ജൽസ, ജനക് എന്നിങ്ങനെ രണ്ട് ആഢംബര ബംഗ്ലാവുകളും അമിതാഭ് ബച്ചനുണ്ട്. …
1832ലാണ് റെയിൽ സിസ്റ്റം എന്ന ആശയം ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്നത്. അക്കാലത്ത് ബ്രിട്ടനിൽ പോലും ട്രെയിൻ പുതിയ കണ്ടുപിടിത്തമായിരുന്നു. ഇന്ത്യയിലേക്ക് കൂടി അത് കൊണ്ടുവരുന്നതോടെ രാജ്യത്തെ കൂടുതൽ ഊറ്റാം എന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി മനസ്സിലാക്കി. അതിന്റെ ഫലമായി ആയിരുന്നു ഇന്ത്യയിലേക്കും ട്രെയിനിന്റെ വരവ്. എന്നാൽ 1832ൽ ആശയം അവതരിപ്പിക്കപ്പെട്ടെങ്കിലും 1844ൽ ഗവർണർ ജനറൽ ലോർഡ് ഹാർഡിങ്ങിന്റെ കാലത്താണ് റെയിൽ സംവിധാനം സ്ഥാപിക്കാൻ സ്വകാര്യ സംരംഭകർക്ക് അധികാരം നൽകിയത്. തുടർന്ന് 1845ൽ ഈസ്റ്റ് ഇന്ത്യൻ റെയിൽവേ കമ്പനി, ഗ്രേറ്റ് ഇന്ത്യൻ പെനിൻസുല റെയിൽവേ എന്നിങ്ങനെ രണ്ട് റെയിൽവേ കമ്പനികൾ രൂപീകരിക്കപ്പെട്ടു. ഇതിന്റെ ഫലമായി ഇന്ത്യയിലെ ആദ്യ പാസഞ്ചർ ട്രെയിൻ 1853 ഏപ്രിൽ 16ന് ചരിത്രപ്രസിദ്ധമായ യാത്ര നടത്തി. 14 ബോഗികളിലായി 400 പേരായിരുന്നു ആദ്യ ട്രെയിനിൽ യാത്ര ചെയ്തത്. ബോംബെ മുതൽ താനെ വരെയുള്ള 34 കിലോമീറ്റർ ദൂരം പിന്നിടാൻ ട്രെയിനിന് 75 മിനിറ്റെടുത്തു. ബോംബെയെ താനെ, കല്യാൺ, താൽ,…