Author: News Desk
ദിവസവും ഏത്രയോ ഭൂമി രാജ്യത്ത് വിൽക്കുകയും വാങ്ങുകയും ചെയ്യപ്പെടുന്നു. അതിലെന്ത് പുതുമ. എന്നാൽ ഭൂമി റജിസ്ട്രേഷൻ അടക്കം ഫുള്ളി ഡിജിറ്റൽ ആയാണ് ചെയ്യപ്പെട്ടതെങ്കിലോ. അത്തരത്തിൽ ഇന്ത്യയിലെ ആദ്യ ഓൺലൈൻ ലാൻഡ് റജിസ്ട്രേഷനിലൂടെ ശ്രദ്ധേയമാകുകയാണ് കാസർഗോഡ് മഞ്ചേശ്വരം ഉജർഉൾവാർ വില്ലേജിൽ കഴിഞ്ഞ ദിവസം നടന്ന ഭൂമി വിൽപ്പന. 15 സെന്റ് ഭൂമിയാണ് രാജ്യത്തെ ആദ്യ ഓൺലൈൻ ഭൂമി റജിസ്ട്രേഷനിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്. റവന്യൂ, സർവേ, റജിസ്ട്രേഷൻ വകുപ്പുകളുടെ ‘എന്റെ ഭൂമി’ പോർട്ടലിലൂടെയാണ് ഭൂമികൈമാറ്റം ഓൺലൈനായി നടത്തിയത്. ഈ മൂന്ന് വകുപ്പുകളേയും സംയോജിപ്പിച്ച് മുഴുവൻ ഭൂരേഖകളും ഭൂമി ഇടപാടുകളും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ദൗത്യത്തിലാണ് കേരളം. സമ്പൂർണ ഡിജിറ്റൽ സർവേ രാജ്യത്ത് ആദ്യമായി പൂർത്തീകരിച്ച വില്ലേജ് കൂടിയാണ് മഞ്ചേശ്വരം താലൂക്കിലെ ഉജർഉൾവാർ. ഭൂമി തർക്കങ്ങൾ ഇല്ലാതാക്കുക, ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും ഏകജാലക സംവിധാനം സ്ഥാപിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. 2021ലാണ് സംസ്ഥാനത്ത് ഡിജിറ്റൽ ഭൂമി സർവേ പ്രക്രിയ ആരംഭിച്ചത്. ഇതുവരെ 312 വില്ലേജുകളിലായി 7.34…
ഇന്ത്യൻ വംശജനായ അമേരിക്കൻ സംരംഭകനും നിക്ഷേപകനുമാണ് ബാലാജി ശ്രീനിവാസൻ. ഇപ്പോൾ പുതിയ ‘രാഷ്ട്രം കെട്ടിപ്പടുക്കുക’ എന്ന ആശയത്തോടെ ശ്രദ്ധ നേടുകയാണ് അദ്ദേഹം. ദി നെറ്റ് വർക്ക് സ്കൂൾ എന്ന സംരംഭത്തിന്റെ ഭാഗമായ സിംഗപ്പൂരിന് അടുത്തുള്ള സ്വകാര്യ ദ്വീപിലൂടെയാണ് ബാലാജി ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ശ്രമിക്കുന്നത്. ഓൺലൈനിൽ ആരംഭിച്ച് പിന്നീട് ‘സ്വന്തം രാജ്യം’ തന്നെ സൃഷ്ടിക്കുക എന്നതാണ് ബാലാജിയുടെ ലക്ഷ്യം. ഡിജിറ്റൽ ഫസ്റ്റ് ആശയമായ നെറ്റ് വർക്ക് സ്റ്റേറ്റ് എന്ന പരീക്ഷണമാണ് ബാലാജി മുന്നോട്ട് വെയ്ക്കുന്നത്. ഭാവിയിൽ യഥാർത്ഥ ലോക നിയമസാധുതയുള്ള ‘രാജ്യമായി’ ഇതിനെ മാറ്റും എന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരമ്പരാഗത രാഷ്ട്രം എന്നതിനപ്പുറം നയതന്ത്ര അംഗീകാരമുള്ള ഡിജിറ്റൽ കമ്യൂണിറ്റിയായിരിക്കും നെറ്റ് വർക്ക് സ്റ്റേറ്റ്. ഇതിന്റെ ഭൗതിക ആസ്ഥാനം എന്ന നിലയ്ക്കാണ് സിംഗപ്പൂരിന് അടുത്തുള്ള ദ്വീപ് വാങ്ങിയിരിക്കുന്നത്. നെറ്റ് വർക്ക് സ്റ്റേറ്റ് എന്ന പ്രോട്ടോടൈപ്പ് രാജ്യത്തിന്റെ കേന്ദ്രമായി ഇത് മാറും. പൗരത്വം, ക്രിപ്റ്റോ പാസ്പോർട്ട് അഥവാ ഡിജിറ്റൽ ഐഡന്റിറ്റി, ക്രിപ്റ്റോ…
ഇന്ത്യയിലെ ആദ്യ അതിദരിദ്ര രഹിത സംസ്ഥാനമായി മാറാൻ ഒരുങ്ങുകയാണ് കേരളം. നിലവിലെ സമഗ്ര പദ്ധതി പൂർത്തിയാക്കി 2025 നവംബറിൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 2021ൽ കേരളം സമഗ്ര അതിദരിദ്ര നിർമാർജന പദ്ധതി (EPEP) ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ഇപ്പോൾ 100 ശതമാനം അതിദരിദ്ര രഹിത സംസ്ഥാനം എന്ന നാഴികക്കല്ലിലേക്ക് കേരളം അടുക്കുന്നത്.64,006 കുടുംബങ്ങളാണ് സംസ്ഥാനത്ത് അതിദരിദ്രായി തിരിച്ചറിയപ്പെട്ടതെന്നും ഇതിൽ 93 ശതമാനം കുടുംബങ്ങളുടെയും ഉന്നമനത്തിനായി ഇപിഇപി വിജയകരമായി പ്രവർത്തിച്ചതായും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഗവൺമെന്റ് സപ്പോർട്ട് സിസ്റ്റത്തിനു പുറത്തുള്ള ജനങ്ങളുടെ ഉന്നമനത്തിനായാണ് അതിദരിദ്ര നിർമ്മാർജ്ജന പദ്ധതി അഥവാ ഇപിഇപി ആരംഭിച്ചത്. ഗുണഭോക്താക്കളെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത് അന്തിമ ഷോർട്ട്‌ലിസ്റ്റിംഗിലാണ് 64,006 കുടുംബങ്ങളിലേക്ക് എത്തിയത്. അവർക്കായി സമഗ്ര പദ്ധതി ആസൂത്രണം ചെയ്തു- മന്ത്രി പറഞ്ഞു. നീതി ആയോഗിന്റെ കണക്ക് അനുസരിച്ച് ഏറ്റവും കുറവ് ദാരിദ്ര്യ അനുപാതമുള്ള സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളം. വെറും 0.55 ശതമാനം മാത്രമാണ് കേരളത്തിന്റെ ദാരിദ്ര്യ…
നിരവധി പുതിയ മാറ്റങ്ങളോടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ പാതയിലാണ് കെഎസ്ആർടിസി. ട്രാവൽ കാർഡ്, ചലോ ആപ്പ്, ടിക്കറ്റ് എടുക്കാൻ ഗൂഗിൾ പേ, ഹാജർ രേഖപ്പെടുത്താൻ ഫെയ്‌സ് ആപ്പ് എന്നിങ്ങനെ യാത്രക്കാർക്കും ജീവനക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന നിരവധി ഡിജിറ്റൽ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ നടപ്പിലാകുന്നത്. കെഎസ്ആർടിസിയുടെ റീ ചാർജ് ചെയ്യാവുന്ന ഡിജിറ്റൽ ട്രാവൽ കാർഡിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. യാത്രക്കാർക്ക് ചില്ലറ പ്രശ്‌നമില്ലാതെ ബസിൽ കയറാം എന്നതാണ് ട്രാവൽ കാർഡിന്റെ ഏറ്റവും വലിയ സവിശേഷത. 100 രൂപ വിലയുള്ള ട്രാവൽ കാർഡിൽ 50 രൂപ മുതൽ 3,000 രൂപയ്ക്ക് വരെ റീചാർജ് ചെയ്യാനാകും. പൂർണ്ണമായും കൈമാറ്റം ചെയ്യാനാകുന്ന കാർഡ് കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉപയോഗിക്കാം. കണ്ടക്ടറെ സമീപിച്ചും ചലോ ആപ് വഴിയും കാർഡ് റീ ചാർജ് ചെയ്യാം. അംഗീകൃത ഏജന്റുമാർ വഴിയും കെഎസ്ആർടിസി ഡിപ്പോയിലും കാർഡ് ലഭ്യമാണ്. ബസിൽ കയറുമ്പോൾ കണ്ടക്ടറുടെ ടിക്കറ്റ് മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്താൽ ടിക്കറ്റ് ചാർജ് ഓട്ടോമാറ്റിക്കായി കാർഡിൽ…
ആക്‌സിയം 4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല സ്കൂൾ വിദ്യാർത്ഥികളുമായും ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായും സംവദിക്കും. 14 ദിവസത്തെ ശാസ്ത്രീയ പര്യവേഷണ ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ശുഭാംശു ജൂലൈ നാലിനാണ് ബഹിരാകാശത്തു നിന്നും ഇന്ത്യൻ വിദ്യാർത്ഥികളുമായും ശാസ്ത്രജ്ഞരുമായും സംവദിക്കുക. ബഹിരാകാശത്ത് നിന്ന് കർണാടകയിലെ യുആർ റാവു സാറ്റലൈറ്റ് സെന്ററുമായി (യുആർഎസ്‌സി) തത്സമയ ഹാം റേഡിയോ വഴിയാണ് ശുഭാശു സംസാരിക്കുക. ഐഎസ്ആർഒ ഏകോപിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യയിലുടനീളമുള്ള സ്കൂൾ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തും. ജൂലൈ 4ന് ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.47ന് ഐഎസ്‌എസിൽ നിന്നുള്ള റേഡിയോ സംപ്രേക്ഷണം നടക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു ശുക്ല ബഹിരാകാശ നിലയത്തിൽ ശാസ്ത്ര പരീക്ഷണങ്ങൾ ആരംഭിച്ചു. ശുഭാംശു ബഹിരാകാശ നിലയത്തിലെ ലൈഫ് സയൻസസ് ഗ്ലവ് ബോക്‌സിൽ മയോജെനസിസ് പരീക്ഷണത്തിനായി സമയം ചിലവഴിച്ചതായി ആക്‌സിയം സ്‌പേസ് അറിയിച്ചു. ബഹിരാകാശത്തെ അസ്ഥിപേശീ ശോഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുകയാണ് ഇതിലൂടെ…
റെക്കോർഡ് ഉയരത്തിലെത്തി പ്രവാസി ഇന്ത്യക്കാരുടെ നാട്ടിലേക്കുള്ള പണമയക്കൽ. കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത് 135.46 ബില്യൺ ഡോളറാണ്. ഇത് എക്കാലത്തെയും വലിയ റെക്കോർഡ് ആണ്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ലോകത്ത് ഏറ്റവും കൂടുതൽ പ്രവാസി പണം ലഭിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യ. 2024ലെ കണക്കനുസരിച്ച് 68 ബില്യൺ ഡോളറോടെ മെക്സിക്കോ രണ്ടാം സ്ഥാനത്തും, 48 ബില്യൺ ഡോളറോടെ ചൈന മൂന്നാമതുമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ പേയ്‌മെന്റ് ബാലൻസ് ഡാറ്റ അനുസരിച്ച് പ്രവാസി ഇന്ത്യക്കാരിൽ നിന്നുള്ള മൊത്ത ഇൻവേർഡ് റെമിറ്റൻസ് മുൻ വർഷത്തെ അപേക്ഷിച്ച് 14% വർദ്ധിച്ചു. 2016-17ലെ 61 ബില്യൺ ഡോളറിൽ നിന്ന് ഇരട്ടിയിലധികം വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. പ്രവാസി പണമൊഴുക്ക് ജിസിസി രാജ്യങ്ങളിൽ നിന്നും യുഎസ്, യുകെ, സിംഗപ്പൂർ തുടങ്ങിയ വികസിത വിപണികളിൽ നിന്നായി മാറിയതായും ആർബിഐ ഡാറ്റ ചൂണ്ടിക്കാണിക്കുന്നു. മൊത്തം പണമയയ്ക്കലിന്റെ 45 ശതമാനവും ഈ മൂന്ന് രാജ്യങ്ങളിൽ…
പത്ത് വർഷങ്ങൾക്കിടെയുള്ള ഏറ്റവും ദൈർഘ്യമേറിയ വിദേശയാത്രയ്ക്ക് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാളെ ആരംഭിക്കുന്ന വിദേശ സന്ദർശനത്തിൽ എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക. ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ അടക്കം മോഡി പങ്കെടുക്കും. ബ്രസീലിനു പുറമേ ഘാന, ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജന്റീന, നമീബിയ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും. ഘാനയിൽ നിന്നാണ് വിദേശപര്യടനം ആരംഭിക്കുക. 30 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാന സന്ദർശിക്കുന്നത്. ജൂലൈ മൂന്ന്, നാല് തീയതികളിൽ പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടുബാഗോ സന്ദർശിക്കും. 26 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ട്രിനിഡാഡ് സന്ദർശിക്കുന്നു എന്ന സവിശേഷതയുമുണ്ട്. ജൂലൈ നാല് മുതൽ അഞ്ച് വരെയാണ് അർജന്റീന സന്ദർശനം. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ മോഡി പ്രധാനമന്ത്രിയും പ്രസിഡന്റുമായി ചർച്ച ചെയ്യും. 6, 7 തീയതികളിൽ ബ്രസീലിലെ റിയോയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയോട് അനുബന്ധിച്ചാണ് മോഡി ബ്രസീൽ…
നിങ്ങളുടേത് സാമൂഹിക പ്രസക്തിയുള്ള സേവനങ്ങളും ഉത്പന്നങ്ങളും വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പാണോ? പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് വര്‍ഷം കഴിയാത്ത സ്റ്റാർട്ടപ്പാണോ നിങ്ങളുടേത്? നിങ്ങളുടെ സ്റ്റാർട്ടപ്പ് ഉത്പന്നം അല്ലെങ്കില്‍ സേവനം പൂര്‍ണ്ണമായി വികസിപ്പിച്ചതാണല്ലോ അല്ലെ. എങ്കിൽ നിങ്ങളെ കണ്ടെത്തി ആദരിക്കുവാനൊരുങ്ങുകയാണ് ട്രിവാന്‍ഡ്രം മാനേജ്മെന്‍റ് അസോസിയേഷനും അദാനി ഗ്രൂപ്പും. നിങ്ങളുടെ സംരംഭത്തെ തേടിയെത്തും ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ്. ഡിപിഐഐടി (DPIIT), കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് വര്‍ഷം കഴിയാത്തതും ഉത്പന്നം അല്ലെങ്കില്‍ സേവനം പൂര്‍ണ്ണമായി വികസിപ്പിച്ചതുമായ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് പരിഗണന . ആശയം മാത്രമാകാന്‍ പാടില്ല. ഇതിനോടകം തന്നെ വരുമാനം നേടി തുടങ്ങിയിരിക്കണം. ഇത് വെറുമൊരു അവാർഡ് മാത്രമല്ല, നിങ്ങളുടെ സംരംഭത്തിനുള്ള പരിഗണനയും അംഗീകാരവും കൂടിയാണ്. വ്യത്യസ്തമായ ബിസിനസ് മാതൃക വികസിപ്പിക്കുകയും ആദ്യഘട്ടത്തില്‍ തന്നെ മികച്ച നേട്ടം കൈവരിക്കുകയും ചെയ്ത സംരംഭകന്‍ അല്ലെങ്കില്‍ സ്ഥാപകന്‍ എന്നിവര്‍ക്കായാണ് ടിഎംഎ-അദാനി സ്റ്റാര്‍ട്ടപ്പ് അവാര്‍ഡ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.കേരളത്തിന്‍റെ ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കരുത്ത്…
ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇടുക്കിയിലെ ഇരവികുളം നാഷണൽ പാർക്ക് (Eravikulam National Park) കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യത്തെ ദേശീയോദ്യാനങ്ങൾ ഉൾപ്പെടുത്തിയുള്ള കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനേജ്മെന്റ് ഇഫക്റ്റീവ്നെസ് ഇവാല്യുവേഷനിലാണ് (MEE) അഭിമാനനേട്ടം. ജമ്മു കശ്മീരിലെ ദച്ചിഗാം ദേശീയോദ്യാനവും നാഷണൽ പാർക്കായി ഇരവികുളത്തിനൊപ്പം തിരഞ്ഞെടുക്കപ്പെട്ടു. 92.97% സ്കോറുമായാണ് ഇരവികുളവും ദച്ചിഗാമും എംഇഇ പട്ടികയിൽ ഒപ്പത്തിനൊപ്പം എത്തിയത്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് കമ്മിഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് മൂല്യനിർണയം നടത്തിയത്. ഇത്തരത്തിൽ രാജ്യത്തെ 438 സംരക്ഷിത പ്രദേശങ്ങളിലായി നടത്തിയ മൂല്യനിർണയത്തിലാണ് ഇരവികുളം ഒന്നാമതായത്. ഇരവികുളത്തിനു പുറമേ മതികെട്ടൻ ഷോല ദേശീയോദ്യാനം (90.63%), ചിന്നാർ വന്യജീവി സങ്കേതം (89.84%) എന്നിവയും പട്ടികയിൽ മുന്നിലുണ്ട്. സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലുള്ള മൂല്യനിർണയത്തിലും 76.22% സ്കോറോടെ കേരളം മുൻപന്തിയിലാണ്. സംസ്ഥാന പട്ടികയിൽ വെരി ഗുഡ് റേറ്റിങ് ലഭിച്ച ഏക സംസ്ഥാനം കൂടിയാണ് കേരളം. Eravikulam National Park in…
നടിയും മോഡലും ബിഗ് ബോസ് താരവുമായ ഷെഫാലി ജെരിവാലയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. അപസ്മാരവും വിഷാദരോഗവും ഷെഫാലിയെ അലട്ടിയിരുന്നു. ഇതിനെതിരായ പോരാട്ടത്തെ കുറിച്ച് മുമ്പ് അവർ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. 15 വയസ്സ് അപസ്മാരം അലട്ടുന്നതായാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഷെഫാലി പറഞ്ഞത്. പണം കൊണ്ടുള്ള ആസ്തിയേക്കാൾ പ്രേക്ഷകരുമായുള്ള ബന്ധമാണ് തന്റെ യഥാർത്ഥ സമ്പത്തെന്ന് വിശ്വസിച്ചിരുന്ന താരമായിരുന്നു ഷെഫാലി. 2002ൽ ‘കാന്താ ലഗാ’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവർക്കൊപ്പം താരം ബോളിവുഡ് അരങ്ങേറ്റം കുറിച്ചു. ടിവി, റിയാലിറ്റി ഷോകളിലൂടെയും ഷെഫാലി പ്രേക്ഷകർക്ക് പ്രിയങ്കരിയായി. മരണസമയത്ത് ഷെഫാലി ജരിവാലയുടെ ആസ്തി ഏകദേശം 7.5 കോടി രൂപയായിരുന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മ്യൂസിക് വീഡിയോസ്, ടിവി ഷോസ് എന്നിവയിലൂടെ വലിയ സ്വാധീനം ചെലുത്താൻ ഷെഫാലിക്കായി. ഇതിനു പുറമേ ഫിലിം കാമിയോകൾ, റിയാലിറ്റി ഷോസ്, പബ്ലിക് ഇവന്റ്സ് എന്നിവയിൽ…