Author: News Desk

തന്റെ ഐക്കോണിക് സ്‌ട്രെയിറ്റ് ഡ്രൈവിന് പേരുകേട്ട താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റ് വൈദഗ്ധ്യത്തെ നിർവചിച്ച, സമാനതകളില്ലാത്ത കൃത്യതയും മനോഹാരിതയും നിറഞ്ഞ ഷോട്ടുകൾകൊണ്ട് സച്ചിൻ ആരാധകരെ ത്രസിപ്പിച്ചു. സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും താരത്തിന്റെ ആരാധകർ കുറയാത്തത് അതുകൊണ്ടാണ്. ബിസിനസ് ലോകത്തും അതേ ശ്രദ്ധയും വൈദഗ്ധ്യവും പ്രകടിപ്പിക്കുകയാണ് സച്ചിൻ. ഏറ്റവും ശക്തമായ ബൗളിംഗ് ആക്രമണങ്ങളിലൂടെ തന്റെ സ്‌ട്രെയിറ്റ് ഡ്രൈവ് തുളച്ചുകയറിയതുപോലെ, സച്ചിൻ മികവിനോടുള്ള തന്റെ പ്രതിബദ്ധതയും ഇന്ത്യൻ വിപണിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും പ്രതിഫലിപ്പിക്കുന്ന ഒരു കൂട്ടം സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നു. ക്രിക്കറ്റ് മൈതാനത്തിലെ അദ്ദേഹത്തിന്റെ ഇതിഹാസ ഷോട്ടുകൾ പോലെ തന്നെ സ്വാധീനം ചെലുത്തുന്നവയാണ് സ്‌പോർട്‌സുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾ മുതൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വരെയുള്ള സച്ചിന്റെ ബിസിനസ്സ് ഡ്രൈവുകളും സ്മാഷ് എന്റർടെയ്ൻമെന്റ് (Smaaash Entertainment)വെർച്വൽ റിയാലിറ്റി, സ്പോർട്സ് ഗെയിമിങ് എക്സ്പീരിയൻസ് സംരംഭമായ സ്മാഷ് എന്റർടെയ്ൻമെന്റ് (Smaaash Entertainment) ആണ് സച്ചിന് നിക്ഷേപമുള്ള പ്രധാന കമ്പനികളിൽ ഒന്ന്. 2009ൽ ആരംഭിച്ച കമ്പനിയുടെ…

Read More

കേരളത്തിൽ അടക്കം ആരാധകരുള്ള തെലുഗു സൂപ്പർതാരമാണ് അക്കിനേനി നാഗാർജുന. ആരാധകരുടെ എണ്ണത്തിനും പ്രശസ്തിക്കുമൊപ്പം വൻ സമ്പാദ്യമാണ് താരത്തിനുള്ളത്. സിനിമയ്ക്കു പുറമേ ബിസിനസ്, റിയൽ എസ്റ്റേറ്റ് രംഗങ്ങളിലും സജീവമായ അദ്ദേഹത്തിന് 3100 കോടി രൂപയുടെ ആസ്തിയുണ്ട്. തെലുഗു സിനിമാ താരം അക്കിനേനി നാഗേശ്വര റാവുവിന്റെയും അന്നപൂർണയുടെയും മകനായി ജനിച്ച നാഗാർജുന ബാലതാരമായാണ് സിനിമയിലേക്കെട്ടിയത്. 1986ൽ വിക്രം എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിലുമായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി എത്തി. സിനിമ കരിയറിനൊപ്പം സംരംഭക രംഗത്തും സജീവമായ താരം മികച്ച നിക്ഷേപങ്ങളിലൂടെ നേട്ടം കൊയ്തു. സ്വന്തമായി അന്നപൂർണ സ്റ്റുഡിയോസ് എന്നപേരിൽ പ്രൊഡക്ഷൻ കമ്പനിയുള്ള നാഗാർജുന മാ ടിവി ചാനലിന്റെ പ്രധാന ഓഹരി ഉടമ കൂടിയായിരുന്നു. ഈ ചാനൽ സ്റ്റാർ ഗ്രൂപ്പിന് വിറ്റതോടെ താരം വൻ നേട്ടം കൊയ്തു. ബിഗ് ബോസ് ഷോക അവതാരകനായും അദ്ദേഹം വലിയ വരുമാനമുണ്ടാക്കി. സ്പോർട്സ് രംഗത്തും താരത്തിന് വൻ നിക്ഷേപമുണ്ട്. ഇന്ത്യൻ…

Read More

ടോം ക്രൂസ്, ഡ്വെയ്ൻ ജോൺസൺ, ജോർജ്ജ് ക്ലൂണി, ആദം സാൻഡ്‌ലർ തുടങ്ങിയ ഹോളിവുഡ് താരങ്ങളെ പോലും പിന്നിലാക്കുന്ന സമ്പത്തുള്ളഒരു കൊമേഡിയൻ യുഎസ്സിലുണ്ട്- സാക്ഷാൽ ജെറി സീൻഫെൽഡ്. ലോകത്തിലെ ഏറ്റവും ധനികനായ ഹാസ്യനടൻ എന്നറിയപ്പെടുന്ന ജെറി സീൻഫെൽിന്റെ ആസ്തി $1.1 ബില്യണാണ്. 90കളിലെ ഐക്കോണിക് സിറ്റ്കോം ആയ സീൻഫെൽഡിന്റെ സ്രഷ്ടാവെന്ന നിലയിലാണ് അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. ഷോ സൃഷ്ടിക്കുന്ന സിൻഡിക്കേഷൻ വരുമാനത്തിന്റെ വിഹിതത്തിൽ നിന്നും, ടൂറിംഗ്, സിനിമകൾ, മറ്റ് പ്രോജക്ടുകൾ എന്നിവയിൽ നിന്നുള്ള വരുമാനത്തിൽ നിന്നുമാണ് അദ്ദേഹത്തിന്റെ സമ്പത്ത് വരുന്നത്. സീൻഫെൽഡും സഹ-സ്രഷ്ടാവായ ലാറി ഡേവിഡും ഷോയുടെ സിൻഡിക്കേഷൻ വരുമാനത്തിന്റെ 15% സ്വന്തമാക്കുന്നു. അതിൽ പ്രാദേശിക ടെലിവിഷൻ സ്റ്റേഷനുകളിലേക്കും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലേക്കുമുള്ള വിൽപ്പനയും ഉൾപ്പെടെയാണിത്. ഷോയിൽ നിന്ന് മാത്രം അദ്ദേഹം 700 മില്യൺ ഡോളറിലധികം സമ്പാദിച്ചതായി ഫോഞബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനുപുറമെ സീൻഫെൽഡ് നിരവധി സിനിമകളിലും ഡോക്യുമെന്ററികളിലും അഭിനയിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സിലെ കോമഡി സ്പെഷ്യലുകളും കോമഡിയൻസ് ഇൻ കാർസ് ഗെറ്റിംഗ് കോഫി തുടങ്ങിയവയിലൂടെയും അദ്ദേഹം…

Read More

കല്യാണം പൊടിപൊടിക്കുക എന്നത് ഇന്ത്യക്കാരുടെ ശീലമാണ്. അതിസമ്പന്നരായിട്ടുള്ളവർ അത്യാഢംബരപൂർവം കല്യാണ മാമാങ്കം തന്നെ നടത്തിക്കളയും. മുമ്പ് അംബാനി കുടുംബത്തിലെ ആഢംബര വിവാഹമൊക്കെ അത്തരത്തിലായിരുന്നു. അത്തരത്തിലുള്ള മറ്റൊരു ആഢംബരവിവാഹം ഇന്ത്യയിൽ അതിനുമുൻപ് നടന്നിട്ടുണ്ട്. 2016ൽ രാജ്യം നോട്ടുനിരോധനത്തെ തുടർന്നുള്ള പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന സമയത്തായിരുന്നു കർണാ‌ടകയിലെ ഖനിരാജാവ് ഗാലി ജനാർദന റെഡ്ഡിയുടെ മകൾ ബ്രാഹ്മണിയുടെ വിവാഹം. പാലസ് ഗ്രൗണ്ടിൽ വിജയനഗര കൊട്ടാരത്തിന്റെ മാതൃകയിൽ സെറ്റിട്ടായിരുന്നു വിവാഹച്ചടങ്ങുകൾ നടത്തിയത്. എൽസിഡി സ്ക്രീൻ ഉൾപ്പെടുത്തിയിട്ടുള്ള വിവാഹ ക്ഷണക്കത്തും ഹംപിയുടെ മാതൃകയിലുള്ള വിവാഹ വേദിയുമൊക്കെയായി വിവാഹത്തിനായി മൊത്തം മുടക്കിയതാകട്ടെ 550 കോടി രൂപയും! ബെംഗളൂരു പാലസ് ഗ്രൗണ്ടിലെ വേദിയിലും റെഡ്ഡിയുടെ ജന്മനാടായ ബെല്ലാരിയിലുമാണ് ദിവസങ്ങൾ നീണ്ട വിവാഹ ആഘോഷങ്ങൾ നടന്നത്. കല്യാണക്കത്തിനു മാത്രം അഞ്ചു കോടി രൂപ വില വന്നിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൊട്ടാര സദൃശമല്ല, കൊട്ടാരം തന്നെയായിരുന്നു ബെംഗളൂരു പാലസ് ഗ്രൗണ്ടിലെ 36 ഏക്കറുള്ള വിവാഹ വേദി. ബോളിവുഡിലെ കലാസംവിധായകരാണ് വിജയനഗര സാമ്രാജ്യത്തിലെ കൊട്ടാരത്തിന്റെ…

Read More

സ്റ്റൈലും സ്വാഗും ഡയലോഗും കൈമുതലാക്കി ശിവാജി റാവു ഗെയ്ക്വാദ് എന്ന സാക്ഷാൽ രജനീകാന്ത് സിനിമാലോകം അടക്കിഭരിക്കാൻ ആരംഭിച്ചിട്ട് അൻപതു വർഷത്തിലേറെയായി. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ ബസ് കണ്ടക്ടറായിരുന്ന ശിവാജിയെ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന സൂപ്പർസ്റ്റാർ രജനി ആക്കി മാറ്റിയത് മറ്റൊന്നു കൂടിയായിരുന്നു-സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം. കർണ്ണാടക-തമിഴ്നാട് അതിർത്തി ഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിൽ ജനിച്ച രജനി ബെംഗളൂരു ആചാര്യ പഠനശാലയിലും വിവേകാനന്ദ ബാലക് സംഘിലും പഠനം പൂർത്തിയാക്കി. സിനിമയിൽ മുഖം കാണിക്കുകയെന്ന ആഗ്രഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയ അദ്ദേഹം സാമ്പത്തിക പ്രശ്നങ്ങൾ കാരണം സിനിമാ മോഹം ഉപേക്ഷിച്ചു മടങ്ങിപ്പോയി. അങ്ങനെയാണ് അദ്ദേഹം കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലാൽ ബസ് കണ്ടക്ടറാകുന്നത്. ജോലിക്കിടയിലും നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയ രജനി പിന്നീട് മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ‍്യൂട്ടിൽ അഭിനയം പഠിക്കാൻ ചേർന്നു. 1975ൽ ഇറങ്ങിയ അപൂർവരാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു രജനിയുടെ സിനിമാ അരങ്ങേറ്റം. തുടക്കത്തിൽ വില്ലൻ വേഷങ്ങളായിരുന്നു രജനിക്ക് അധികവും ലഭിച്ചത്. 1980കളിൽ…

Read More

ഒരു വർഷത്തിനുള്ളിൽ എല്ലാ ഇന്ത്യൻ കപ്പലുകളും വിഴിഞ്ഞം തുറമുഖത്ത് നിന്ന് ട്രാൻസ്ഷിപ്പ് ചെയ്യുമെന്ന് അദാനി ഗ്രൂപ്പ് തുറമുഖ ബിസിനസ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനെ ഏറ്റവും കാര്യക്ഷമമായ തുറമുഖമാക്കി മാറ്റുമെന്നും വ്യാപാരികൾക്ക് അവരുടെ ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കാൻ സഹായിക്കാൻ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സമർപ്പിത കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം ഇന്റർനാഷണൽ ഡീപ്പ് വാട്ടർ മൾട്ടിപർപ്പസ് സീപോർട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു കരൺ അദാനി. തുറമുഖത്തിന്റെ രണ്ടാം ഘട്ടം 2028ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. തുറമുഖവും പ്രത്യേക സാമ്പത്തിക മേഖലയും അടക്കമാണിത്. തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ നിർമാണം ഇപ്പോൾ പൂർത്തിയായി. കാർഗോ ട്രാൻസ്ഷിപ്പ്മെന്റിനായി വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കും. ഏകദേശം 20 മീറ്ററുള്ള സ്വാഭാവിക ആഴത്തിലുള്ള ഡ്രാഫ്റ്റ് അടക്കമുള്ള ഘടകങ്ങൾ വിഴിഞ്ഞത്തിനു ഗുണം ചെയ്യും. ലോകത്തിലെ ഏറ്റവും തിരക്കേറിയ കടൽ വ്യാപാര റൂട്ടുകളിൽ ഒന്നായി ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ…

Read More

ഇന്ത്യൻ കപ്പൽ നിർമ്മാണ മേഖലയിലെ സുപ്രധാന നാമമാണ് സർക്കാർ ഉടമസ്ഥതയിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL). 2024 സാമ്പത്തിക വർഷത്തിലെ കപ്പൽശാലയുടെ ₹3,650 കോടി വരുമാനത്തിന്റെ പ്രധാന ഭാഗം പ്രതിരോധ കരാറുകളിൽ നിന്നാണ് ലഭിക്കുന്നത്.ഇത് ഭാവിയിലെ വളർച്ചയ്ക്കായുള്ള സിഎസ്എല്ലിന്റെ പ്രവർത്തനത്തിൽ തന്ത്രപരമായ സ്ഥാനം പിടിച്ചിരിക്കുന്നു. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനത്തിലെ കണക്കനുസരിച്ച് ₹19,960 കോടി മൂല്യമുള്ള ഓർഡർ ബുക്ക് ആണ് സിഎസ്എല്ലിന്റേത്. ആരോഗ്യകരമായ ഓർഡർ-ടു-ബിൽ അനുപാതത്തോടെ ശക്തമായ വരുമാന ദൃശ്യപരതയും സിഎസ്എൽ പ്രകടമാക്കുന്നു. 2024 സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനി വിറ്റുവരവിൽ 56% വർധനവോടെയാണ് ₹3,650 കോടി വരുമാനം ഉണ്ടാക്കിയത്. അറ്റാദായത്തിൽ 243% വർധന രേഖപ്പെടുത്തി ₹810 കോടിയിലെത്തിയതും മികച്ച നേട്ടമാണ്. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ ഘട്ടത്തിൽ സിഎസ്എൽ വളർച്ചയിൽ മിതത്വം കാണിച്ചു. സിഎസ്എല്ലിന്റെ മൊത്ത വരുമാനം ഈ ഘട്ടത്തിൽ 19 ശതമാനം വർധിച്ചെങ്കിലും കപ്പൽ നിർമ്മാണ രംഗത്തു നിന്നുള്ള വരുമാന വളർച്ചയിൽ മാന്ദ്യം അനുഭവപ്പെട്ടു. ഈ…

Read More

ലോകത്തെ മറ്റ് പ്രമുഖ കണ്ടെയിനർ പോർട്ടുകളെ അപേക്ഷിച്ച് ഇന്ത്യ, ട്രാൻഷിപ്മെന്റ് പോർട്ടുകളിൽ വളരെ പിന്നിലാണ്. ഇന്ത്യക്ക് 22 മില്യൺ TEU അതായത് 2 കോടി 20 ലക്ഷം ടിഇയു കണ്ടെയ്നർ കപ്പാസിറ്റിയേ ഇപ്പോഴുള്ളൂ. പക്ഷെ ഷാങ്ഹായി പോർട്ട് മാത്രം എത്രയെന്ന് അറിയുമോ? 50 മില്യൺ TEU ആണ്. അതായത് 5 കോടി ടിഇയു കണ്ടെയ്നർ കപ്പാസിറ്റി. 3 കോടിയോ അതിന് മുകളിലോ കപ്പാസിറ്റിയുള്ള നിരവധി പോർട്ടുകൾ ചൈനയ്ക്ക് ഉണ്ട്. മഹാരാഷ്ട്രയിൽ പണി നടക്കുന്ന വാധാവൻ തുറമുഖം (Vadhavan Port) ആകും രാജ്യത്തെ ഏറ്റവും വലിയ തുറമുഖം. 2029-ൽ പണി പൂർത്തിയാകുമ്പോൾ 23 മില്യൺ, അതായത് 2 കോടി 30 ലക്ഷം ടിഇയു കപ്പാസിറ്റിയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് ഒരിക്കലും ഡെഡിക്കേറ്റഡായ ഒരു ട്രാൻഷിപ്മെന്റ് ടെർമിനൽ ഉണ്ടായിരുന്നില്ല. മുംബൈയിലേയും മുന്ദ്രയിലേയും പോർട്ടുകളെ ആശ്രയിക്കുകയായിരുന്നു രാജ്യം ഇതുവരെ. ഇന്ത്യയുടെ കിഴക്കൻ തീരത്തിന് ഒരു നല്ല തുറമുഖമില്ലായിരുന്നു. അതുകൊണ്ട് തന്നെ ചരക്ക് നീക്കത്തിന് കൂടുതലായും കൊളംബോ, സിംഗപ്പൂർ…

Read More

7500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടുള്ള വമ്പൻ വികസന പ്രവർത്തനങ്ങളിലാണ് കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് (KGL). കുഞ്ഞുങ്ങളുടെ വസ്ത്രനിർമാണത്തിൽ ലോകത്തിലെ തന്നെ മുൻപന്തിയിലുള്ള കെജിഎൽ ഉൽപ്പാദന മേഖല വികസിപ്പിക്കുന്നതിനൊപ്പം ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലും വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. നിലവിൽ യുഎസ് വിപണിയിൽ അടക്കം സ്വാധീനം സൃഷ്ടിക്കാൻ സാബു ജേക്കബ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയിട്ടുള്ള കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പുതിയ വികസനത്തിലൂടെ ആ സ്വാധീനം ഇനിയും ശക്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. രണ്ട് പ്രധാന വസ്ത്ര നിർമ്മാണ കേന്ദ്രങ്ങളിലൂടെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായി കിറ്റെക്സ് ₹3550 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഒന്നാം ഘട്ടത്തിൽ വാറങ്കലിൽ 1750 കോടി രൂപ ഈ വർഷത്തോടെ പൂർണമായും നിക്ഷേപിക്കും. രണ്ടാം ഘട്ടമായി ഹൈദരാബാദിൽ 1800 കോടി രൂപയുടെ നിക്ഷേപമാണ് കിറ്റക്സിന്റേത്. ഇത് അടുത്ത വർഷം പൂർത്തിയാക്കും. വാറങ്കലിൽ ഇതുവരെ 1550 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. പുതിയ സൗകര്യങ്ങൾ കമ്പനിക്ക് 5000 കോടി രൂപയുടെ വരുമാനം നൽകുന്നതിനൊപ്പം 25000 പേർക്ക് തൊഴിൽ…

Read More

ഗൂഗിളിന്റെ ഇന്ത്യൻ വംശജനായ സിഇഒ സുന്ദർ പിച്ചൈയെക്കുറിച്ചും അദ്ദേഹത്തിന്റെ വിജയഗാഥയെക്കുറിച്ചും നിരവധി വാർത്തകൾ മാധ്യമങ്ങളിൽ വരാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറില്ല. അദ്ദേഹത്തിന്റെ ഭാര്യ അഞ്ജലി പിച്ചൈയേയും പൊതുവിടങ്ങളിൽ അധികം കാണാറില്ല. സുന്ദർ പിച്ചൈയുടെ അവിശ്വസനീയമായ കരിയർ രൂപപ്പെടുത്തുന്നതിൽ പ്രധാന പിന്തുണ നൽകിയ സ്ത്രീയാണ് അഞ്ജലി. ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നത് സുന്ദർ പിച്ചൈയുടെ കാര്യത്തിൽ സത്യമാണെന്ന് അഞ്ജലിയിലൂടെ വെളിവാകുന്നു. രാജസ്ഥാനിൽ ജനിച്ചു വളർന്ന അഞ്ജലി ഐഐടി ഖോരഗ്പൂരിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. അക്കാലത്താണ് അവർ സുന്ദർ പിച്ചൈയെ കണ്ടുമുട്ടിയത്. സുന്ദർ പിച്ചൈയെപ്പോലെ, അഞ്ജലിയും ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളാണ്. അഞ്ജലിയുടെ പിതാവ് ഒലാറാം ഹരിയാനി രാജസ്ഥാനിലെ കോട്ടയിൽ സർക്കാർ ജീവനക്കാരനായിരുന്നു. 2015 ഓഗസ്റ്റ് 10നാണ് അഞ്ജലിയും സുന്ദർ പിച്ചൈയും വിവാഹിതരായത്. ആഗോളതലത്തിൽ പവർ-കപ്പിൾ ആയിരുന്നിട്ടും, അഞ്ജലിയും സുന്ദർ പിച്ചൈയും തങ്ങളുടെ കുടുംബജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. കാവ്യ, കിരൺ എന്നിവരാണ് ഇവരുടെ…

Read More