Author: News Desk
CHANNEL I AM Investors Connect Your Gateway to Global Investors Rock Health Rock Health Rock Health Venture Fund support teams within major corporations in navigating and seizing opportunities within the dynamic landscape of digital health through their consulting services and membership program. Operating as a venture fund, they actively invest in entrepreneurs who are creating ventures at the intersection of healthcare and technology. Additionally, they function as a non-profit organization, cultivating a community where diverse innovators, builders, and thinkers converge with a common objective: to dismantle longstanding barriers and inequities present within the healthcare sector. Location: San Francisco, California, United…
CHANNEL I AM Investors Connect Your Gateway to Global Investors Kingson Capital Kingson Capital Kingson is a venture capital investment firm that provides equity finance for early stage technology startups. We were founded to invest in innovation with a view of operating on a global stage. We aim to invest in businesses that will create the future, facilitate growth and shift economies forward. ZAR 1.4 B Total Fund Deployed Area of Investment: Retail, Consumer and More Number of Investments: 05 No. of Fund: 1 More About Our purpose stems from our identity bestowed upon a lineage of kings which we…
അർഹതപ്പെട്ട 13,608 കോടി രൂപയിൽ 8,700 കോടി രൂപ പിൻവലിക്കാൻ കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അനുമതി ലഭിച്ചു. 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ അപേക്ഷ കേന്ദ്രം തള്ളി ദിവസങ്ങൾക്കകമാണ് നടപടി. സുപ്രീംകോടതി നിർദേശിച്ചതനുസരിച്ചാണ് കേന്ദ്രത്തിനെതിരെയുള്ള ഹർജി പിൻവലിക്കാതെതന്നെ കേരളത്തിന് ഈ വായ്പ കിട്ടുന്നത്. ശനിയാഴ്ചയാണ് അനുമതി കിട്ടിയത്. അതെ സമയം 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ അപേക്ഷ കേന്ദ്രം പരിഗണിച്ചിട്ടില്ല. റിസർവ് ബാങ്കിന്റെ കടപ്പത്രങ്ങളിലൂടെയാണ് വായ്പയെടുക്കുന്നത്. കടപ്പത്രങ്ങളുടെ ലേലം എല്ലാ ചൊവ്വാഴ്ചയുമാണ് നടക്കുക. ശനിയാഴ്ച കടമെടുപ്പിനു ലഭിച്ച അനുമതി വൈകിയതിനാൽ 12-ന് നടക്കുന്ന ലേലത്തിൽ അപേക്ഷനൽകി കേരളത്തിന് പങ്കെടുക്കാനാകില്ല. അതിനാൽ അടുത്ത 19 ചൊവാഴ്ച നടക്കുന്ന ലേലംവരെ കാത്തിരിക്കണം. 20-ന് പണം ട്രഷറിയിലെത്തും. ഈ മാസത്തെ ട്രഷറി വഴിയുള്ള ചെലവുകൾക്ക് അങ്ങനെ തുക ലഭിക്കും.നേരത്തെ കേരളം നൽകിയ ഹർജിയിൽ 13,000 കോടി രൂപ സംസ്ഥാനത്തിന് ഉടൻ നൽകുമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, 19,370…
84 ലക്ഷം പുതിയ ഓഹരികൾ ഐപിഒ വഴി വിൽപനയ്ക്കു ലഭ്യമാക്കി വാഹന വില്പന സർവീസ് സേവന മേഖലയിലെ പോപ്പുലർ ഗ്രൂപ്പ്. വാഹന വ്യവസായത്തിൽ ഏഴു പതിറ്റാണ്ടിലേറെ പിന്നിട്ടുകഴിഞ്ഞ കുറ്റൂക്കാരൻ ഗ്രൂപ്പിലെ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡ് വികസനത്തിനായുള്ള മൂലധനം സ്വരൂപിക്കാൻ ഓഹരികളുടെ ആദ്യ പൊതു വിൽപന IPO നടത്തുന്നു. 602 കോടി രൂപയുടെ സമാഹരണം ലക്ഷ്യമിട്ടുള്ള ഐപിഒ മാർച്ച് 12ന് ആരംഭിക്കും. കേരളത്തിനൊപ്പം ഗുജറാത്ത്, യു.പി, മഹാരാഷ്ട്ര തുടങ്ങി ഉത്തരേന്ത്യയിലേതുൾപ്പെടെയുള്ള വിപണികളിലും കമ്പനിക്കു ശക്തമായ സാന്നിധ്യമുണ്ട്. മാരുതി സുസുക്കി, ഹോണ്ട, ജെഎൽആർ ഡീലർഷിപ്പുകളിലൂടെ എൻട്രി ലെവൽ കാറുകൾ മുതൽ ആഡംബര വാഹനങ്ങൾ വരെ വിപണനം ചെയ്യുന്ന ഗ്രൂപ്പ് വാണിജ്യ വാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്സിന്റെയും ഭാരത് ബെൻസിന്റെയും പ്രമുഖ വിൽപനക്കാരാണ്. വൈദ്യുത ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ വിഭാഗത്തിൽ എഥർ, പിയാജിയോ എന്നിവയുടെ ഡീലർഷിപ്പാണു ഗ്രൂപ്പിനുള്ളത്. ഇരുചക്ര വാഹനങ്ങൾ മുതൽ ട്രക്കുകൾ വരെയുള്ളവയുടെ വിൽപനയും സർവീസിങ്ങും നടത്തുന്ന പോപ്പുലർ ‘പ്രീ –…
തിരക്ക് പിടിച്ച് ഓടുന്ന അമ്മമാർക്ക് വേണ്ടിയുള്ള ആപ്പ്, ഒറ്റവാക്കിൽ മമ്മ മിയയെ(Mamma-Miya) കുറിച്ച് ആരെങ്കിലും ചോദിച്ചാൽ അങ്ങനെ പറയാം. കുടുംബവും കരിയറും ഒരുമിച്ച് കൊണ്ടുപോകാൻ പാടുപെടുന്ന അമ്മമാർക്ക് വേണ്ടിയുള്ളതാണ് മമ്മ മിയ. നമ്രത മയനിൽ ആണ് മമ്മ മിയയുടെ കോഫൗണ്ടർ. അമ്മമാരുടെ ദിനചര്യകൾ എളുപ്പമാക്കുന്ന പ്ലാനർ ആപ്പാണ് മമ്മ മിയ, അമ്മമാർക്ക് വേണ്ടി അമ്മമാർ തന്നെ വികസിപ്പിച്ച ആപ്പ്. നമ്രതയെ കണ്ടുമുട്ടുന്നു ദിനചര്യ ഷെഡ്യൂൾ ചെയ്യാനും മാനേജ് ചെയ്യാനും സെൽഫ് കെയറിനും മമ്മ മിയ സഹായിക്കും, ഒരു കൂട്ടുകാരിയെ പോലെ.എന്റർപ്രണറും അമ്മയുമായ നമ്രത സ്വന്തം അനുഭവത്തിൽ നിന്ന് കൂടിയാണ് ഇങ്ങനെ ഒരു ആപ്പിലേക്ക് എത്തിച്ചേരുന്നത്. ആഷിക അബ്രഹാം ചിട്ടിയപ്പയാണ് 2016ൽ മമ്മ മിയ ആരംഭിക്കുന്നത്. ഒരേ പോലെ ചിന്തിക്കുന്ന അമ്മമാരുടെ വാട്സാപ്പ് ഗ്രൂപ്പായിരുന്നു തുടക്കത്തിൽ മമ്മ മിയ. അമ്മമാർക്ക് വേണ്ടി ഡിജിറ്റൽ പ്ലാനുകൾ പങ്കുവെക്കുന്ന ഇടം. 2019ൽ ആഷിക കണ്ടുമുട്ടുമ്പോൾ രണ്ട് സ്റ്റാർട്ടപ്പുകളുടെ മേധാവിയും രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു നമ്രത. സ്വകാര്യ…
മെയ്ക് ഇൻ ഇന്ത്യ എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്ത് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതകളെ വിനിയോഗിക്കാനും ലക്ഷ്യമിടുന്ന ഇന്ത്യ എഐ മിഷന് India AI mission കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. നിർമിതബുദ്ധിയില്‍ അധിഷ്ഠിതമായ സ്റ്റാർട്ടപ്പുകളെ കൂടുതല്‍ ഗവേഷണങ്ങള്‍ക്കായി പ്രോത്സാഹിപ്പിക്കും. ഇതിനായി നിർമിതബുദ്ധി മാർക്കറ്റ് പ്ലേസ് രൂപകല്പന ചെയ്യും. ഇന്ത്യ AI ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കും. ഇന്ത്യ AI മിഷന് അംഗീകാരം നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം പദ്ധതിക്കായി അഞ്ച് വർഷത്തേക്ക് 10,371.92 കോടി രൂപ അനുവദിച്ചു. നിർമിത ബുദ്ധി മേഖലയില്‍ നൂതനമായ മുന്നേറ്റമാണ് ഇതുവഴി ലക്ഷ്യമിടുക. ഡിജിറ്റല്‍ ഇന്ത്യ കോർപ്പറേഷന്റെ (DIC) ഇന്ത്യഎഐ ഇൻഡിപെൻഡൻ്റ് ബിസിനസ് ഡിവിഷൻ ആണ് ദൗത്യം നടപ്പാക്കുന്നത്. നിർമിതബുദ്ധി നിർമ്മാണ പ്രവർത്തനങ്ങള്‍ വിപുലീകരിക്കുക, ഇന്ത്യക്കായി നിർമിത ബുദ്ധി പ്രവർത്തിപ്പിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദ്ദേശീയ എഐ സംവിധാനം വികസിപ്പിക്കുക, സ്റ്റാർട്ടപ്പുകള്‍ക്ക് ധനസഹായം തുടങ്ങിയവയാണ് ലക്ഷ്യം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കംപ്യൂട്ടിംഗ്…
കോസ്മെറ്റിക് ഉത്പന്ന വിപണിയിൽ ഇന്ന് അറിയപ്പെടുന്ന പേരാണ് ജ്യൂസി കെമിസ്ട്രി. ഉപയോഗിക്കുന്ന സൗന്ദര്യ വർധക ഉത്പന്നങ്ങൾ പ്രകൃതിദത്തമായിരിക്കണം എന്ന് നിർബന്ധമുള്ളവരാണ് മിക്കയാളുകളും. മുഖത്തും ശരീരത്തും സൗന്ദര്യ വർധനവിന് രാസവസ്തുക്കൾ ഉപയോഗിക്കാൻ ആരും പൊതുവേ താത്പര്യപ്പെടാറില്ല. ഇത് തിരിച്ചറിഞ്ഞാണ് ജ്യൂസി കെമിസ്ട്രിയുടെ പ്രവർത്തനം. സുസ്ഥിരതയും ഇന്നൊവേഷനും സംയോജിക്കുന്നതാണ് ജ്യൂസി കെമിസ്ട്രി.മേഘാ ദേശായി ആഷറും പ്രിതേഷ് ആഷറും കൂടി 2014ലാണ് ജ്യൂസി കെമിസ്ട്രിക്ക് തുടക്കമിടുന്നത്. പ്രകൃതിദത്തവും ഓർഗാനിക്കുമായ സ്കിൻ കെയർ, ഹെയർ കെയർ ഉത്പന്നങ്ങളാണ് ജ്യൂസി കെമിസ്ട്രി ഉത്പാദിപ്പിക്കുന്നത്. മുഖക്കുരുവിൽ നിന്ന് ജ്യൂസി കെമിസ്ട്രിക്ക് പിന്നിൽ മേഘയുടെ മുഖക്കുരുക്കളാണെന്ന് പറയുന്നതാവും ശരി. സെൻസിറ്റീവ് സ്കിനും പിസിഒഡിയും മേഘയുടെ ചർമത്തിന് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയല്ല. വർഷങ്ങളോളമാണ് മുഖക്കുരു കൊണ്ട് മേഘ ബുദ്ധിമുട്ടിയിരുന്നത്. ഒരിക്കൽ കടയിൽ നിന്ന് ഏത് സൗന്ദര്യ സംരക്ഷണ ഉത്പന്നം വാങ്ങുമ്പോൾ വെറുതേ ഉപയോഗിച്ചിരിക്കുന്ന അസംസ്കൃത വസ്തുക്കൾ വായിച്ചതായിരുന്നു പ്രിതേഷ്. എല്ലാം തന്നെ പെട്രോളിയത്തിൽ നിന്നുള്ള രാസവസ്തുകൾ ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ. ഓർഗാനിക് എന്ന്…
രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും പ്രീവെഡ്ഡിംഗ് ആഘോഷത്തിൻെറ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ മുഴുവൻ. കോടികൾ ചെലവഴിച്ച പ്രീവെഡ്ഡിംഗിലെ ഓരോ വിശേഷങ്ങൾ ഓരോ ദിവസങ്ങളിലായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ബോളിവുഡ്, ഹോളിവുഡ് താരങ്ങളും ലോക കോടീശ്വരന്മാരും വന്ന ആഘോഷ പരിപാടിയിൽ തിളങ്ങിയത് ആനന്ദിന്റെ വധു രാധികാ മെർച്ചൻ ആണ്.രാജ്യത്തെ ശതകോടീശ്വരന്മാരിൽ ഒരാളായ എൻകോർ ഹെൽത്ത് കെയർ സിഇഒ വീരേൻ മർച്ചന്റിന്റെയും ഷൈല മർച്ചന്റിയും മകളായ രാധിക ഒരു ബിസിനസുകാരി കൂടിയാണ്.ചെറുപ്പം മുതലേ ആനന്ദും രാധികയും സുഹൃത്തുകളായിരുന്നു. ബന്ധം വളർന്ന് പ്രണയമാകുകയായിരുന്നു. അംബാനി കുടുംബത്തിൽ എന്ത് ചടങ്ങുകൾ നടന്നാലും സജീവ സാന്നിധ്യമാണ് രാധിക. ഗുജറാത്തിലെ കച്ചിൽ ജനിച്ച രാധികയുടെ വിദ്യാഭ്യാസം മുംബൈയിലായിരുന്നു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നാണ് പൊളിറ്റിക്കൽ സയൻസിൽ ബിരുദമെടുക്കുന്നത്. എൻകോർ ഹെൽത്തിൻെറ ഡയറക്ടർ ബോർഡിൽ അംഗമാകുന്നതിന് മുമ്പ് ആഡംബര റിയൽ എസ്റ്റേറ്റ് കമ്പനിയായ ഇസ്പ്രാവ പോലുള്ള കമ്പനികളിൽ ഇന്റേൺഷിപ്പ് ചെയ്തിട്ടുണ്ട്…
ജോലിയ്ക്കും വിനോദത്തിനും ഒരേ സ്ഥലം ലഭ്യമാക്കുന്ന വര്ക്കേഷന് പദ്ധതിയുമായി കൊല്ലത്തെ ടെക്നോപാര്‍ക്ക് ഫെയ്സ് 5. വര്ക്കേഷന് പദ്ധതിയിലൂടെ ടെക്കികള്‍ക്ക് ജോലി ചെയ്യുന്നതിനൊപ്പം വിനോദത്തിനുള്ള സാധ്യതകളും തുറന്നു കിട്ടും. ടെക്നോപാര്‍ക്ക് കൊല്ലത്തിലെ മനോഹരവും അത്യാധുനിക സൗകര്യങ്ങളോടു കൂടിയതുമായ കാമ്പസിലാണ് വര്ക്കേഷന് പദ്ധതി നടപ്പിലാക്കുക. ഇന്ത്യയിലെ തന്നെ ആദ്യത്തെ കായല്‍തീര ഐടി പാര്‍ക്കാണ് കുണ്ടറയില്‍ അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ടെക്നോപാര്‍ക്ക് ഫെയ്സ് 5 . കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ടചര്‍ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സാമ്പത്തിക മേഖലകളുടെ (സെസ്) അനുമതി ലഭിക്കുന്നതോടെ വര്ക്കേഷന് പ്രവര്‍ത്തനമാരംഭിക്കും. പ്രകൃതി മനോഹാരിതയ്ക്ക് പുറമെ ആരോഗ്യകരമായ ചുറ്റുപാടും ഇവിടേക്ക് എത്തിച്ചേരാനുള്ള മികച്ച ഗതാഗത സൗകര്യവും ടെക്നോപാര്‍ക്ക് കൊല്ലത്തിന്റെ പ്രത്യേകതയാണ്.ഒരു വര്ക്കേഷന് ഐടി ഡെസ്റ്റിനേഷനായി ടെക്നോപാര്‍ക്ക് കൊല്ലത്തിനെ മാറ്റുന്നതിന് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. വര്ക്കേഷന് ആശയം പ്രാവര്‍ത്തികമാകുന്നതോടെ ടെക്നോപാര്‍ക്ക് കൊല്ലം കാമ്പസിന് പുറത്തുള്ള ഐടി, ഐടി ഇതര കമ്പനികള്‍ക്കും കാമ്പസിലെ…
ലോകത്തിലെ ഏറ്റവും മികച്ച 38 കോഫികളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യയുടെ സ്വന്തം ഫിൽട്ടർ കോഫി. പ്രശസ്ത ഫുഡ് ആൻഡ് ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോം ആയ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 38 കാപ്പിക്കളുടെ പുതിയ റേറ്റിംഗ് പട്ടികയിലാണ് ഇന്ത്യൻ ഫിൽട്ടർ കോഫി രണ്ടാം സ്ഥാനത്തെത്തിയത്. ക്യൂബൻ എസ്പ്രസ്സോ (Cuban Espresso) ആണ് പട്ടികയിൽ ഒന്നാമത്. കഫേ ക്യൂബനോ, കഫേസിറ്റോ, കൊളാഡ, ക്യൂബൻ പൂൾ, ക്യൂബൻ ഷോട്ട് എന്ന പേരുകളിൽ അറിയപ്പെടുന്ന ക്യൂബൻ എസ്പ്രസ്സോ ക്യൂബയിൽ ഉത്ഭവിച്ച മധുരമുള്ള എസ്പ്രസ്സോ ഷോട്ടാണ്. ഡാർക്ക് റോസ്റ്റ് കോഫിയും പഞ്ചസാരയുമാണ് ഇതിലെ പ്രധാന ചേരുവകൾ. നാച്ചുറൽ ബ്രൗൺ ഷുഗറാണ് കോഫിയുണ്ടാക്കാനായി ഉപയോഗിക്കുന്നത്. കോഫീ ബ്രൂ ചെയ്യുമ്പോൾ പഞ്ചസാര ചേർത്ത് സ്പൂൺ ഉപയോഗിച്ച് കോഫീ ക്രീമിയാകുന്നത് വരെ ശക്തമായി ഇളക്കും.ഡാർക്ക് റോസ്റ്റ് ചെയ്ത കോഫി ബീൻസും ചിക്കറിയുമാണ് ഇന്ത്യൻ ഫിൽട്ടർ കോഫിയുടെ അടിസ്ഥാനം. ചിക്കറിയുടെ കയ്പ്പ് ഫിൽട്ടർ കാപ്പിക്ക് മറ്റൊരു രുചി നൽകും.…