Author: News Desk

ആദ്യത്തെ ഇന്ത്യൻ നി‍ർമിത കാർ എന്ന് കേൾക്കുമ്പോൾ പലരും ഓ‍ർക്കുക അംബാസഡറോ മാരുതിയോ ആണ്. എന്നാൽ അത് തെറ്റാണ്.ഇന്ത്യയിൽ അസംബിൾ ചെയ്യപ്പെട്ടെങ്കിലും ബ്രിട്ടീഷ് കാറായ മോറിസ് ഓക്സ്ഫോ‍ഡിന്റെ ഇന്ത്യൻ പതിപ്പ് മാത്രമായിരുന്നു അംബാസഡർ. മാരുതിയാകട്ടെ വാലായി കിടന്ന സുസുക്കി എന്ന പേര് കൊണ്ട് തന്നെ പൂ‍ർണാ‌ർത്ഥത്തിൽ ഇന്ത്യൻ കാർ ആയിരുന്നില്ല. ടാറ്റ ഇൻഡിക്കയുടെ വരവ് വരെ പൂർണമായും ഇന്ത്യയിൽ നി‍ർമിക്കപ്പെട്ട മറ്റൊരു കാർ ഉണ്ടായിരുന്നില്ല. അത് കൊണ്ട് തന്നെ 1998ൽ പ്രഗതി മൈതാനിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ രത്തൻ ടാറ്റ അനാവരണം ചെയ്ത ഇൻഡിക്ക ഇന്ത്യൻ വാഹനവിപണിയുടെ തന്നെ ചരിത്രം തിരുത്തി. മുൻഗാമിയുടെ സ്വപ്നംരത്തന്റെ മുൻഗാമി ജെആ‍ർഡി ടാറ്റയ്ക്കും പൂർണമായ ഇന്ത്യൻ നിർമിത കാർ എന്ന സ്വപ്നമുണ്ടായിരുന്നു. പക്ഷേ അക്കാലത്തെ ഗവൺമെന്റ് പോളിസികൾ മൂലം അദ്ദേഹത്തിന് ആ സ്വപ്നം പൂവണിയിക്കാനായില്ല. 1991ൽ രണ്ട് പ്രധാന മാറ്റങ്ങൾ സംഭവിച്ചു. ഒന്ന്, ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണം. രണ്ട്, ജെആർഡി ടാറ്റയ്ക്കു ശേഷം രത്തൻ ടാറ്റ…

Read More

ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട് നോയൽ ടാറ്റ. ഗ്രൂപ്പിന്റെ പിന്തുടർച്ചയെപ്പറ്റി ചർച്ച ചെയ്യാൻ മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റ് യോഗമാണ് നോയലിനെ ചെയർമാനായി തെരഞ്ഞെടുത്തത്. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങളായ രത്തൻ ടാറ്റ ട്രസ്റ്റ്, ദൊറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റിയാണ് 67കാരനായ നോയൽ ടാറ്റ. ടാറ്റ ഗ്രൂപ്പിന്റെ മാതൃകമ്പനിയായ ടാറ്റ സൺസിന്റെ സിംഹഭാഗം ഓഹരികളും ഈ ട്രസ്റ്റുകളുടെ കീഴിലാണ്. ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവ‍ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും ഈ രണ്ട് ട്രസ്റ്റുകളാണ്. ടാറ്റാ സൺസിൽ 66 ശതമാനമാണ് ട്രസ്റ്റുകളുടെ ആകെ ഓഹരി. അത്കൊണ്ട് തന്നെ നോയൽ തിരഞ്ഞെടുക്കപ്പെട്ടത് ടാറ്റാ സൺസിനെ സംബന്ധിച്ച് പ്രധാനമാണ്. നാല് പതിറ്റാണ്ടായി നോയൽ ടാറ്റയ്ക്കൊപ്പമുണ്ട്. ഇന്ത്യയിലും വിദേശത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. യുകെയിലെ സക്സസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ഇൻസഡിൽ നിന്നും ഇന്റർനാഷണൽ എക്സിക്യൂട്ടിവ് പ്രോഗ്രാമും പൂർത്തിയാക്കി. Noel…

Read More

ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന റോബോ ടാക്സിയുമായി ടെസ്ല. ലോസ് ആഞ്ചലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സൈബർ കാബ് എന്ന റോബോ ടാക്സിയുടെ പ്രോട്ടോട്ടൈപ്പ് മാതൃക ടെസ്ല പുറത്തിറക്കിയത്. പൂ‍ർണമായും സ്വയം പ്രവർത്തിക്കുന്ന വാഹനത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നി‍ർമാണം 2026ഓടെ പൂർത്തിയാക്കുമെന്ന് മേധാവി ഇലൺ മസ്ക് പറഞ്ഞു. മുൻപ് പല തവണ മാറ്റി വെക്കപ്പെട്ട ലോഞ്ചിനായി ടെസ്ല ആരാധകർ കാത്തിരിപ്പിലായിരുന്നു. എക്സ് പ്ലാറ്റ്ഫോമിൽ മുപ്പത്തിമൂന്ന് ലക്ഷം പേരാണ് ലോഞ്ചിന്റെ ലൈവ് സ്ട്രീം കണ്ടത്. സ്വയം ഓടുന്ന വാഹനവിപ്ലവത്തിന്റെ ആരംഭമാണ് റോബോ കാറുകൾ. ദൂരവ്യാപകമായ മാറ്റങ്ങൾ കൊണ്ടുവരാൻ പര്യാപ്തമായ ഒന്നാണത്. ഇതിലൂടെ വലിയ സമയലാഭം ആളുകൾക്കുണ്ടാകും. മനുഷ്യർ ഓടിക്കുന്ന വാഹനങ്ങളേക്കാൾ 20 മടങ്ങ് സുരക്ഷിതമാണ് ഇവ. ചിലവും തുച്ഛമാണ്. ബസ്സുകളേക്കാൾ കുറഞ്ഞ ചെലവിൽ യാത്ര ഉറപ്പ് വരുത്താൻ റോബോ കാറുകൾക്കാവും, മസ്ക് പറഞ്ഞു. പൂർണമായും സ്വയം പ്രവ‍ർത്തിപ്പിക്കുന്ന അൻപത് കാറുകളാണ് ടെസ്ല ചടങ്ങിൽ അണിനിരത്തിയത്. സൈബ‌ർ കാബ് മോഡലിനു പുറമേ മോഡൽ വൈ എന്ന…

Read More

ടാറ്റ ഗ്രൂപ്പ് മുൻ ചെയ‍ർമാനും വ്യവസായ പ്രമുഖനുമായ രത്തൻ ടാറ്റയുടെ വിയോഗം രാജ്യത്തെ തീരാദു:ഖത്തിലാഴ്ത്തി. വിയോഗവേളയിൽ രത്തൻ ടാറ്റയുടെ പിഏയും ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ മാനേജറുമായ ശന്തനു നായിഡു ഹൃദയസ്പർശിയായ കുറിപ്പ് പങ്ക് വെച്ചിരുന്നു. രത്തനും ശന്തനുവും തമ്മിലുള്ള സൗഹൃദം പ്രായത്തിനും തൊഴിലിടത്തെ വലിപ്പച്ചെറുപ്പങ്ങൾക്കും അതീതമാണ്. രത്തന്റെ 84ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുറത്ത് വന്ന ദ്യശ്യങ്ങളോടെയാണ് ശന്തനു ശ്രദ്ധിക്കപ്പെടുന്നത്. എൺപത് കഴിഞ്ഞ വ്യവസായ കുലപതിയും മില്ലേനിയൽ ആയ ചെറുപ്പക്കാരനും തമ്മിലുള്ള ഊഷ്മള സൗഹൃദം അന്ന് മാധ്യമങ്ങൾ ഏറെ ആഘോഷിച്ചു. ഇന്ന് ടാറ്റാ ട്രസ്റ്റിന്റെ പ്രായം കുറഞ്ഞ ജനറൽ മാനേജർ ആണ് മുപ്പതുകാരനായ ശന്തനു. മഹാരാഷ്ട്രയിലെ പൂനെയിൽ ജനിച്ച ശന്തനു 2014 സാവിത്രിഭായ് പൂനെ യൂനിവേഴ്സിറ്റിയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം പൂ‍ത്തിയാക്കി. രത്തൻ ടാറ്റയ്ക്കു കീഴിലുള്ള ടാറ്റ എൽക്സിൽ ഇന്റേൺ ആയി കയറിയാണ് ശന്തനുവിന്റെ കരിയർ ആരംഭിച്ചത്. പിന്നീട് കോ‍ണൽ ജോൺസൺ മാനേജ്മെന്റ് സ്കൂളിൽ നിന്നും എംബിഎ നേടി.…

Read More

ഒളിമ്പിക്സിൽ സ്വർണമെഡൽ നേടുന്ന സ്ത്രീകളെ പോലെ മുൻനിരയിൽ തന്നെ സ്ത്രീകൾ എല്ലാ മേഖലയിലും കഴിവ് തെളിയിക്കുകയാണ്. കായികരംഗത്ത് മാത്രമല്ല, മാനേജിംഗ് ഡയറക്ടർമാർ, സിഇഒമാർ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങൾ നിരവധി പ്രമുഖ കമ്പനികളിൽ സ്ത്രീകൾ വഹിക്കുന്നുണ്ട്. അതുപോലെ തന്നെയാണ്, 150 ബില്യൺ യുഎസ് ഡോളറിൻ്റെ കമ്പനിയുടെ മേൽനോട്ടം വഹിക്കുന്ന ട്രസ്റ്റിനു കീഴിലുള്ള ജീവകാരുണ്യ സംഘടനകളുടെ ബോർഡിൽ ഇന്ത്യയിലെ ഏറ്റവും ധനിക കുടുംബങ്ങളിലൊന്നിൻ്റെ പാരമ്പര്യം വഹിക്കുന്ന ഒരു സ്ത്രീയെ നിയമിച്ചത്. നോയൽ ടാറ്റയുടെ മൂന്ന് മക്കളിൽ മൂത്തവളായ 39 കാരിയായ ലിയ ടാറ്റ ആണ് ആ സ്ത്രീ. നോയൽ ടാറ്റയുടെയും ആലു മിസ്ത്രിയുടെയും മകളായി ആണ് ലിയ ജനിച്ചത്. മാതാപിതാക്കൾ രണ്ടുപേരും വളരെ വിജയകരമായ ബിസിനസ്സ് പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ലിയയ്ക്ക് വളരെ ശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ പശ്ചാത്തലവുമുണ്ട്. മാഡിഡിലെ ഐഇ ബിസിനസ് സ്കൂളിൽ നിന്നാണ് ലിയ മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. 2010-ൽ ലൂയിസ് വീറ്റൺ കമ്പനിയുമായുള്ള മൂന്ന് മാസത്തെ ഇൻ്റേൺഷിപ്പിലൂടെ ലിയയ്ക്ക് ബിസിനസ്സ്…

Read More

പ്രത്യേകിച്ച് ഒന്നും വേണ്ട, അങ്ങ് അവിടെ ഉണ്ടല്ലോ എന്ന പ്രതീക്ഷയായിരുന്നു ഇതുവരെയുള്ള ശക്തി! കാരണം ബിസിനസ്സില്ലാതെ എന്ത് മനുഷ്യൻ എന്ന് ചിന്തിക്കുന്ന സമൂഹത്തിൽ മനുഷ്യത്വമില്ലാതെ എന്ത് ബിസിനസ്സ് എന്ന് കാണിച്ചുതന്ന പച്ചമനുഷ്യൻ! അങ്ങയെപ്പോലെ അങ്ങ് മാത്രമേയുള്ളൂ രത്തൻ! ഇതിഹാസങ്ങൾക്ക് മരണമില്ലെന്ന് പറയില്ലേ, അങ്ങയ്ക്കും മരണമില്ല, അല്ലെങ്കിൽ മരണം കൊണ്ട് കാലം കരുതിയത് മനുഷ്യർ അങ്ങയെ മറന്നുപോകണമെന്നാണെങ്കിൽ, കാലം തോൽക്കും! മനുഷ്യത്വം ഉള്ളിടത്തോളം അങ്ങയുടെ മഹത്വപൂർണ്ണമായ ജീവിതം ഉജ്ജ്വലമായ പ്രതീക്ഷപോലെ, ആശ്രയിക്കാവുന്ന സത്യം പോലെ, നെറികേടിന്റെ കാലത്തും മനുഷ്യനായി ജീവിക്കാം എന്ന പ്രതീകമായി അങ്ങ് നിലനിൽക്കും. ആ തെളിമയുള്ള ജീവിതം തന്നെ മതി ഇനിയുള്ള തലമുറയ്ക്ക് മുന്നോട്ട് പോകാൻ. കരുണയുടെ വ്യാപാരിജെആർഡി ടാറ്റ എന്ന വടവൃക്ഷത്തിന്റെ കാലശേഷം ടാറ്റയുടെ ഭാവി എന്ത് എന്ന ഘട്ടത്തിലാണ് 1991ൽ രത്തൻ, ടാറ്റയുടെ അമരത്തെത്തുന്നത്. ഇത് അദ്ദേഹത്തിന് വലിയ വെല്ലുവിളി ആയിരുന്നു. ഒരിക്കലും വിജയിക്കാൻ ഇടയില്ലാത്ത ചെയർമാൻ എന്ന് വരെ അന്ന് ചില മാധ്യമങ്ങൾ അദ്ദേഹത്തെ വിമർശിച്ചു.…

Read More

അതിവേഗം കൊണ്ടാണ് സാധാരണ ട്രെയിനുകൾ വാർത്തകളിൽ ഇടം പിടിക്കാറ്. എന്നാൽ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ എന്ന വിശേഷണമുള്ള ഒരു തീവണ്ടിഇന്ത്യയിലുണ്ട്-നീലഗിരി മൌണ്ടൻ ട്രെയിൻ. മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള 45 കിലോമീറ്റർ ദൂരം പിന്നിടാൻ ഈ ട്രെയിനിന് അഞ്ച് മണിക്കൂർ വേണം. എന്തിനിത്ര താമസം? ഭൂപ്രകൃതി തന്നെയാണ് ഇതിലൂടെയുള്ള യാത്ര ദുഷ്ക്കരമാക്കുന്നത്. എന്നാൽചുറ്റിലുമുള്ള മനോഹരമായ മലനിരകളും കാടും ചായത്തോട്ടങ്ങളും ആ കഷ്ടപ്പാട്നമ്മളെ അറിയിക്കുകയേ ഇല്ല. യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾക്കൊള്ളുന്ന ഈ ട്രെയിൻ റൂട്ട് നിരവധി തുരങ്കങ്ങളിലൂടെയും നൂറ് കണക്കിന് പാലങ്ങളിലൂടെയും കടന്നു പോകുന്നു. മേട്ടുപ്പാളയത്തിനും കൂനൂരിനും ഇടയിലുള്ള പാത നീലഗിരിയുടെ എല്ലാ വശ്യതയും നിറഞ്ഞതാണ്. വിന്റേജ് ബ്യൂട്ടിവിന്റേജ് ലുക്കിൽ മരത്തിൽ നിർമിച്ച ട്രെയിൻ ഭൂതകാലത്തിന്റെ ഓർമകൾപേറുന്നു. 1854ൽ മുതൽ ഈ റെയിൽ റൂട്ട് ബ്രിട്ടീഷുകാരുടെ മനസ്സിലുണ്ട്.എന്നാൽ അന്ന് കടലാസ്സിൽ ഒതുങ്ങിയ പ്ലാൻ യാഥാർത്ഥ്യമായത് 1891ലാണ്. 1908ൽ നിർമാണം പൂർത്തിയായി. നാല് കോച്ചുകളുള്ള ട്രെയിനിൽ ഫസ്റ്റ് ക്ലാസ്സിൽ72ഉം സെക്കൻഡ്…

Read More

നിരവധി വ്യവസായങ്ങളിലായി മുപ്പത് കമ്പനികൾ അടങ്ങുന്ന കോൺഗ്ലമറേറ്റ് ആണ് ടാറ്റാ ഗ്രൂപ്പ്. മുംബൈ ആണ് ആസ്ഥാനം. വാഹനനിർമാണം, കെമിക്കൽ പ്രൊഡക്ഷൻസ്, എന‌ർജി, കൺസ്യൂമർ ഉത്പന്നങ്ങൾ, എഞ്ചിനീയറിങ്, സാമ്പത്തിക സേവനങ്ങൾ, ഇൻഫർമേഷൻ സിസ്റ്റംസ്, ടെലിക്കമ്മ്യൂണിക്കേഷൻസ് എന്നിങ്ങനെ ടാറ്റയുടെ കയ്യെത്താത്ത വ്യവസായങ്ങൾ ഇല്ല എന്നു തന്നെ പറയാം. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലധികം രാജ്യങ്ങളിൽ പ്രവ‌ർത്തിക്കുന്ന ടാറ്റ ഗ്രൂപ്പ് 19-20 നൂറ്റാണ്ട് മുതൽ ഇന്ത്യൻ വ്യവസായ ലോകത്തെ മുന്നിൽ നിന്നു നയിക്കുന്നു. ആദ്യ ഘട്ടങ്ങളിൽ ഇരുമ്പ്, സ്റ്റീൽ, നെയ്ത്ത് മേഖലകളിൽ സജീവമായിരുന്ന ടാറ്റ പിന്നീട് ഹൈഡ്രോ ഇലക്ട്രിസിറ്റി, വ്യോമയാനം, ഐടി മേഖലകളിലേക്ക് വ്യാപിച്ചു. അത് കൊണ്ട് തന്നെ ടാറ്റയുടെ ചരിത്രം ഇന്ത്യൻ വ്യവസായ ലോകത്തിന്റെ തന്നെ ചരിത്രമാണ്. ഗ്രൂപ്പിനു കീഴിലെ പ്രധാന കമ്പനികൾ ഇവയാണ്. ടാറ്റ സ്റ്റീൽ35 മില്ല്യൺ ടൺ ക്രൂഡ് കപ്പാസിറ്റിയുള്ള ടാറ്റ സ്റ്റീൽസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റീൽ നി‍ർമാണ കമ്പനിയാണ്. ടാറ്റ മോട്ടോർസ്ടാറ്റ മോട്ടോർസ് കാറുകൾ, യൂട്ടിലിറ്റി വാഹനങ്ങൾ, പിക്ക്…

Read More

കേരളം കാത്തിരുന്ന ഭാഗ്യശാലിയെ കണ്ടെത്തി. കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫാണ് ഈ വർഷത്തെ 25 കോടിയുടെ തിരുവോണം ബമ്പർ നേടിയ ഭാഗ്യശാലി. കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്. വയനാട്ടിലുള്ള ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ടിക്കറ്റ് എടുത്തത്. പതിനഞ്ച് വർഷമായി ലോട്ടറി ടിക്കറ്റെടുക്കുന്ന അൽത്താഫിന് ആദ്യമായാണ് ഇത്രയും വലിയ സമ്മാനം അടിക്കുന്നത്. വാടക വീട്ടിലാണ് താമസം. പുതിയ വീട് വെയ്ക്കുന്നതും മകളുടെ കല്ല്യാണം നടത്തുന്നതുമാണ് ഏറ്റവും വലിയ ആഗ്രഹങ്ങളെന്ന് അൽത്താഫ് പറഞ്ഞു. ബംപർ ജേതാവിനെ കുറിച്ച് ഇന്നലെയും ഇന്ന് രാവിലെയും വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഇതിനാൽ തന്നെ ഏറെ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അതിനിടയിലാണ് ഭാഗ്യം തുണച്ചത് അൽത്താഫിനെയാണ് എന്ന വിവരം പുറത്തു വരുന്നത്. ഇന്നലെ വിവരം ടിവിയിൽ പ്രഖ്യാപിച്ചപ്പോൾ തന്നെ അൽത്താഫ് ഭാഗ്യം തേടി വന്നത് അറിഞ്ഞു. ഉടൻ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിളിച്ച് വിവരം പറഞ്ഞു. വിശ്വാസം വരാത്തവ‍ക്ക് അൽത്താഫ് ടിക്കറ്റിന്റെ പടവും അയച്ചുകൊടുത്തു. ടിക്കറ്റെടുത്ത് പണം കളയുന്നതിൽ ഭാര്യയും ബന്ധുക്കളും വഴക്ക് പറയാറുണ്ടായിരുന്നു. എന്നാൽ…

Read More

മഹാവിപത്തിൽ നാട് പകച്ചു നിന്നപ്പോൾ വന്നു തൊട്ട സ്നേഹസ്പർശമായാണ് രത്തൻ ടാറ്റയെ മലയാളികൾ ഓ‍ർക്കുക. കാസ‍ർകോഡ് ജില്ല ഇന്ത്യയിലെ ഏറ്റവുമധികം കോവിഡ് രോഗികൾ ഉള്ള ജില്ലയെന്ന നിലയിൽ പരുങ്ങിയപ്പോൾ അറുപത് കോടി ചെലവിട്ട് അന്ന് ടാറ്റ ഗ്രൂപ്പ് ആശുപത്രിയും വൈദ്യസഹായവും ഒരുക്കി. രത്തൻ ടാറ്റയുടെ ശ്രമഫലമായി അന്ന് രാജ്യത്താകെ ടാറ്റ സാമൂഹിക സുരക്ഷാ ഫണ്ടിൽ നിന്നും കോവിഡ് വ്യാപനം തടയാനായി ചെലഴിച്ചത് 1500 കോടി രൂപയാണ്. ഇതിന്റെ ഭാഗമായാണ് കേരളത്തിനും സഹായം ലഭിച്ചത്. കോവിഡ് രോഗികളെ ചികിത്സിക്കാനായി നി‌ർമിച്ച രാജ്യത്തെ ആദ്യ ആശുപത്രി കൂടിയായിരുന്നു ഇത്. കാസർകോഡ് തെക്കിൽ എന്ന ഗ്രാമത്തിൽ നി‍ർമിച്ച ആശുപത്രി 2020 സെപ്റ്റംബറിൽ ടാറ്റ സംസ്ഥാന സർക്കാറിനു കൈമാറി. ആരോഗ്യമേഖല തക‍ർന്നു നിൽക്കുന്ന സമയത്ത് അഞ്ച് മാസം കൊണ്ടാണ് ടാറ്റ കാസർഗോഡ് ആശുപത്രി പണിതത്. 81000 സ്ക്വയർ ഫീറ്റിൽ അഞ്ചര ഏക്കർ സ്ഥലത്തായിരുന്നു ആശുപത്രി നിർമാണം. 128 ശീതീകരിച്ച കണ്ടെയ്നറുകളിൽ 550 ബെഡുകളം മറ്റ് സംവിധാനങ്ങളുമായി പ്രവ‍ർത്തനം…

Read More