Author: News Desk
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്സിൽ കോച്ചുകളുടെ എണ്ണം കൂട്ടി റെയിൽവേ. നിലവിൽ 16 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിലെ കോച്ചുകളുടെ എണ്ണം 20 ആക്കാൻ റെയിൽവേ ബോർഡ് തീരുമാനമെടുത്തു. രാജ്യത്തെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള വന്ദേഭാത് സർവീസുകളിൽ ഒന്നാണ് ഈ റൂട്ടിലേത്. കോച്ചുകളുടെ എണ്ണം കൂട്ടുന്നതോടെ വന്ദേ ഭാരതിന്റെ ടിക്കറ്റ് ലഭ്യത വർധിക്കും. നിലവിൽ 180ന് മുകളിൽ ഒക്യുപൻസിയുള്ള ഈ ട്രെയിനിൽ ടിക്കറ്റ് ഉറപ്പാകാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. കോച്ചുകൾ കൂടുന്നതിനായി പുതിയ റേക്ക് ആണ് എത്തിച്ചിട്ടുള്ളത്. അത്കൊണ്ടുതന്നെ നിലവിലുള്ള 16കോച്ചുകളുള്ള റേക്ക് ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരതിനായി ഉപയോഗിച്ചേക്കും എന്നും സൂചനയുണ്ട്. ഇപ്പോൾ എട്ട് കോച്ചുകൾ മാത്രമാണ് തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരതിനുള്ളത്. ഈ വന്ദേഭാരതിൽ കോച്ചുകൾ കൂട്ടുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. അതേസമയം എറണാകുളം-ബെംഗളൂരു, തിരുവനന്തപുരം-കോയമ്പത്തൂർ വന്ദേഭാരത് സർവീസുകൾ തുടങ്ങാനുള്ള ആവശ്യം പരിഗണിച്ചില്ല. Indian Railways increases the Thiruvananthapuram-Kasargod Vande Bharat Express coaches from 16 to 20, boosting…
മിക്ക വലിയ നഗരങ്ങളിലും ഗതാഗതക്കുരുക്ക് വലിയ പ്രശ്നമാണ്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലാണ് ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് നടന്നത്. 2010 ഓഗസ്റ്റിലാണ് ബെയ്ജിംഗ്-ടിബറ്റ് ഹൈവേയിൽ 100 കിലോമീറ്റർ നീളമുള്ള ട്രാഫിക് ജാം സംഭവിച്ചത്. 12 ദിവസത്തോളമാണ് വാഹനങ്ങൾ ട്രാഫിക് കുരുക്കിൽ പെട്ടത്. മംഗോളിയയിൽ നിന്ന് ചൈനയിലേക്ക് വരുന്ന കൽക്കരി നിറച്ച ട്രക്കുകൾ ധാരാളം ഉള്ള ഹൈവേയാണ് ബെയ്ജിംഗ്-ടിബറ്റ് ഹൈവേ. ഈ ട്രക്കുകൾക്ക് വഴിയൊരുക്കാനായി ഹൈവേയിലെ എല്ലാ വാഹനങ്ങളും ഒറ്റവരിപ്പാതയിൽ ഓടിക്കാൻ ഗവൺമെന്റ് ഉത്തരവിട്ടതോടെയാണ് വമ്പൻ ട്രാഫിക് ജാം ഉണ്ടായത്. ട്രാഫിക് ജാമിൽ കുടുങ്ങിയവർ 12 ദിവസത്തോളം നിരവധി യാതനകളാണ് അനുഭവിച്ചത്. ആളുകൾ കാറിൽത്തന്നെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും നിർബന്ധിതരായി. ട്രാഫിക് ജാമിനെ തുടർന്ന് ഹൈവേയിൽ അവശ്യവസ്തുക്കൾ ലഭിക്കുന്ന വിൽക്കുന്ന കടകൾ തുറന്നു. എന്നാൽ അവ വിൽപന നടത്തിയത് സാധാരണ വിലയേക്കാൾ പത്തിരട്ടി വിലയ്ക്കായിരുന്നു. മറ്റ് വഴിയില്ലാതെ ആളുകൾ അവ വാങ്ങാൻ നിർബന്ധിതരായി. പ്രാദേശിക ഭരണകൂടം ഹൈവേയിൽ നിന്ന് ട്രക്കുകൾ നീക്കം ചെയ്തതോടെയാണ്…
സാമ്പത്തിക മേഖലയിൽ കയ്യൊപ്പ് ചാർത്തിയ പ്രമുഖ വ്യക്തിത്വങ്ങൾ മണ്മറഞ്ഞ വർഷം കൂടിയാണ് 2024. സംഭവബഹുലമായ ഒരു വർഷം കടന്നുപോകുമ്പോൾ ആ പേരുകൾ കൂടി പറയാതിരിക്കാനാകില്ല. ഇതിഹാസ വ്യവസായി രത്തൻ ടാറ്റ മുതൽ എസ്സാർ ഗ്രൂപ്പ് സ്ഥാപകൻ ശശി റൂയ വരെ നീളുന്നതാണ് ആ പട്ടിക. രത്തൻ ടാറ്റ2024ന്റെ തീരാനഷ്ടം എന്ന് രത്തൻ ടാറ്റയുടെ കടന്നുപോകലിനെ വിശേഷിപ്പിക്കാം. ടാറ്റാ ഗ്രൂപ്പിനെ ലോകത്തിലെതന്നെ വമ്പൻ ബിസിനസ് സാമ്രാജ്യമാക്കി മാറ്റിയതിൽ രത്തൻ ടാറ്റ വഹിച്ച പങ്ക് നിസ്തുലമാണ്. 1991ൽ ജെ.ആർ.ഡി. ടാറ്റയുടെ പിൻഗാമിയായാണ് രത്തൻ ടാറ്റ ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ പദവിയിൽ എത്തുന്നത്. പിന്നീടുള്ള വർഷങ്ങളിൽ ടാറ്റയെ നിരവധി നാഴികക്കല്ലുകളിലൂടെ മുന്നോട്ടു നയിച്ചു ആഗോള ബ്രാൻഡായി രത്തൻ മാറ്റി. രത്തൻ ചെയർമാൻ സ്ഥാനത്തെത്തുമ്പോൾ നെറും നാല് ബില്യൺ ഡോളർ മൂല്യമുള്ള കമ്പനി ഇന്ന് 400 ബില്യൺ ഡോളറിൽ എത്തിനിൽക്കുന്നു. ഇതിനുപിന്നിൽ രത്തൻ ടാറ്റയെ അശ്രാന്ത പരിശ്രമമുണ്ട്. നാരായണൻ വാഗൽഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ഐസിഐസിഐ…
ഇന്ത്യയിലെ ശതകോടീശ്വരൻമാരുടേയും സെലിബ്രിറ്റികളുടേയും പ്രൈവറ്റ് ജെറ്റ് വിശേഷങ്ങൾ നോക്കാം. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും വില കൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമായുള്ള ഇന്ത്യക്കാരൻ. Boeing 737 MAX 9 എന്ന അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റിന്റെ വില നൂറ് മില്യൺ ഡോളറാണ്. ആഢംബരപ്രിയനായ വിജയ് മല്യയുടെ പ്രൈവറ്റ് ജെറ്റിന്റെ വില 80 മില്യൺ ഡോളറാണ്. എയർബസ്സിന്റെ എ319 ശ്രേണിയിൽ വരുന്ന പ്രൈവറ്റ് ജെറ്റിൽ നിരവധി അത്യാഢംബര ഫീച്ചേർസ് ഉണ്ട്. സ്റ്റീൽ വ്യവസായ രംഗത്തെ പ്രമുഖനായ ലക്ഷ്മി മിത്തലിന്റെ കൈവശമുള്ളത് ഗൾഫ് സ്ട്രീമിന്റെ G650ER പ്രൈവറ്റ് ജെറ്റാണ്. 70 മില്യൺ ഡോളറാണ് ഇതിന്റെ ഏകദേശ വില. സെറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അദാർ പൂനെവാല വില കൂടിയ പ്രൈവറ്റ് ജെറ്റിന്റെ കാര്യത്തിൽ ഇവർക്ക് തൊട്ടു പിന്നിലുണ്ട്. ഗൾഫ് സ്ട്രീമിന്റെ തന്നെ G550 പ്രൈവറ്റ് ജെറ്റാണ് അദാറിന്റെ കൈവശമുള്ളത്. 62 മില്യൺ ഡോളറാണ് ഇതിന്റെ ഏകദേശ വില. ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ…
തറികളുടെ നാട് എന്നറിയപ്പെടുന്ന കണ്ണൂരിന് കൈത്തറിയുടേയും നെയ്ത്തിന്റേയും സമ്പന്ന പാരമ്പര്യമാണ് ഉള്ളത്. നാടിന്റെ ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനം കൂടിയാണ് കണ്ണൂരിന്റെ കൈത്തറി പാരമ്പര്യം. കേരളത്തിലെ ഏറ്റവും കൂടുതൽ കൈത്തറി ഉൽപാദിപ്പിക്കുന്ന ജില്ല എന്ന പ്രത്യേകതയാണ് കണ്ണൂരിന് തറികളുടെ നാട് എന്ന പേര് നൽകിയത്. കണ്ണൂരിലെ കൈത്തറി വ്യവസായം 16-ാം നൂറ്റാണ്ട് മുതൽ ആരംഭിക്കുന്നതാണ്. 19ാം നൂറ്റാണ്ടോടെ കണ്ണൂരിന്റെ കൈത്തറിപ്പെരുമ അതിന്റെ ഉന്നതിയിൽ എത്തി. വിശിഷ്ടമായ തുണിത്തരങ്ങളും നെയ്ത്തുരീതികളും ഉയർന്ന നിലവാരമുള്ള കൈത്തറി ഉൽപന്നങ്ങളുടെ കേന്ദ്രമായി ലോകവിപണിയിൽത്തന്നെ കണ്ണൂരിനെ പ്രതിഷ്ഠിച്ചു. പുരാതന തുറമുഖം എന്ന നിലയിൽ കണ്ണൂരിന്റെ ദീർഘമായ ചരിത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ ആരംഭിക്കുന്നു. അക്കാലത്തെ പ്രധാന വ്യാപാര കേന്ദ്രമായിരുന്നു ഇവിടം. പിന്നീട് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിൽ പ്രദേശം കാനന്നൂർ എന്നറിയപ്പെട്ടു. മനോഹരമായ തുണിത്തരങ്ങൾക്കും നെയ്ത്ത് പാരമ്പര്യത്തിനും അപ്പുറം അതുല്യമായ ആചാരാഷ്ഠാനങ്ങളായ തെയ്യം, തിറ എന്നിവയ്ക്കും പേരുകേട്ട നാടാണ് കണ്ണൂർ. ചരിത്രത്തിന്റെ ഉൾത്തുടിപ്പ് പേറുന്ന കോട്ടകളും, മനോഹരമായ ബീച്ചുകളും, പുരാതന സ്മാരകങ്ങളും…
2024 മാർച്ചിലാണ് ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ സർവീസിന് കൊൽക്കത്ത മെട്രോ തുടക്കം കുറിച്ചത്. കൊൽക്കത്ത മെട്രോയുടെ എസ്പ്ലനേഡ് ലൈനിന്റെ ഭാഗമായ ഹൂഗ്‌ളി നദിയിലെ തുരങ്കത്തിലൂടെയാണ് അണ്ടർ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. ഹൗറയെ സോൾട്ട് ലേക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന മെട്രോ പാത ആകെ 16.5 കിലോമീറ്ററാണ്. റൂട്ടിലെ 12 മെട്രോ സ്റ്റേഷനുകളിൽ മൂന്നെണ്ണം വെള്ളത്തിനടിയിലാണ് സിഥിതി ചെയ്യുന്നത്. രാജ്യത്തിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ സർവീസിന്റെ നിർണാണച്ചിലവ് 4,965 കോടി രൂപയാണ്. 4.8 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ വെള്ളത്തിനടിയിലൂടെ പോകുന്നത്. ഹൂഗ്‌ളി നദിയ്ക്കുള്ളിലെ 520 മീറ്റർ ദൂരം ട്രെയിൻ 45 സെക്കന്റിനുള്ളിൽ കടന്നുപോകും. ഉപരിതലത്തിൽ നിന്നും 33 മീറ്റർ ആഴത്തിലാണ് ഹൗറ മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ജലനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയുള്ള തുരങ്കത്തിലൂടെയും മെട്രോ സർവ്വീസ് കടന്നു പോകുന്നുണ്ട്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച അണ്ടർ വാട്ടർ മെട്രോയിൽ 5ജി ഇന്റർനെറ്റ് അടക്കമുള്ള സൗകര്യങ്ങളുണ്ട്.…
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്ക് അനുമതി തേടി അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാറിന് കത്തയച്ചിരുന്നു. 42.1 കിലോമീറ്ററിൽ 37 സ്റ്റേഷനുകളുള്ള ലൈറ്റ് റെയിൽ സിസ്റ്റം ആയാണ് നിർദിഷ്ട പദ്ധതി വിഭാവനം ചെയ്യുന്നത്. തലസ്ഥാന നഗത്തിന്റെ യാത്രാ പ്രശ്നങ്ങൾക്ക് വലിയ പരിഹാരമായാണ് മെട്രോ റെയിലിന്റെ വരവിനെ കാണുന്നത്. ടെക്നോസിറ്റി, കഴക്കൂട്ടം, കരമന എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ലൈനുകളാണ് തിരുവനന്തപുരം മെട്രോ പദ്ധതിയിൽ ഉണ്ടാകുക. ഈ ഭാഗങ്ങളെ ഗതാഗതക്കുരുക്കിനും വാഹനമലിനീകരണ പ്രശ്നങ്ങൾക്കും മെട്രോയുടെ വരവോടെ വലിയ പരിഹാരമാകും. ഇതിലുപരി അതിനൂതനമായ നഗരയാത്രാ സംവിധാനമാണ് തിരുവനന്തപുരം നിവാസികളെ മെട്രോയുടെ വരവോടെ കാത്തിരിക്കുന്നത്. 4219 കോടി ചിലവ് പ്രതീക്ഷിക്കുന്നതാണ് മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ. കേന്ദ്ര സർക്കാറിന്റെ അംഗീകാരവും മറ്റും പൂർത്തിയായാൽ 2030ഓടെ മെട്രോ ഓടിത്തുടഹ്ങും എന്നാണ് പ്രതീക്ഷ. കേരള റാപ്പിഡ് ട്രാസിറ്റ് കോർപറേഷൻ ലിമിറ്റഡിനാകും (KRTL) തിരുവനന്തപുരം മെട്രോയുടെ നടത്തിപ്പ് ചുമതല. നിലവിലെ യാത്രാ സംവിധാനങ്ങൾക്കൊപ്പം നൂതന സംവിധാനങ്ങളും തിരുവനന്തപുരം മെട്രോയിൽ ഉണ്ടാകും.…
സൂപ്പർ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി പൃത്ഥ്വിരാജ് എത്തുമെന്ന് റിപ്പോർട്ട്. ആറ് വർഷങ്ങൾക്കു ശേഷം പ്രിയങ്ക ചോപ്ര ഇന്ത്യൻ സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രത്തിൽ മെഗാസ്റ്റാർ മഹേഷ് ബാബുവാണ് നായകൻ. ബാഹുബലിയുടേയും ആർആർആറിന്റേയും വമ്പൻ വിജയത്തിനു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃത്ഥ്വിരാജ് വില്ലൻ വേഷത്തിലെത്തും എന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. 2025 ഏപ്രിലിൽ നിർമാണം ആരംഭിക്കുന്ന ചിത്രത്തിനായി സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ അവസാനഘട്ടത്തിലാണ്. വിജയേന്ദ്ര പ്രസാദാണ് രചന. ആഗോള സാന്നിദ്ധ്യമുള്ള നായിക എന്ന നിലയ്ക്കാണ് പ്രിയങ്കയെ രാജമൗലി ചിത്രത്തിലേക്ക് പരിഗണിച്ചത്. 2027ൽ ചിത്രം തിയേറ്ററുകളിലെത്തും എന്നാണ് സൂചനകൾ. ആഗോള സിനിമാ നിർമാണ കമ്പനികളായ ഡിസ്നി, സോണി തുടങ്ങിയവയുമായി ചിത്രത്തിന്റെ നിർമാണം സംബന്ധിച്ച് രാജമൗലി ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യയ്ക്കു പുറമേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലാകും ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. Prithviraj is set to play the villain in S.S. Rajamouli’s upcoming…
പ്രവർത്തനം അവസാനിപ്പിച്ച് ചെന്നൈ നഗരത്തിന്റെ സാംസ്കാരിക നാഴികക്കല്ലായി അറിയപ്പെട്ടിരുന്ന ഉദയം തിയേറ്റർ. 40 വർഷത്തെ തിരക്കാഴ്ചകൾക്കു ശേഷമാണ് ഉദയം തിയേറ്ററിനു തിരശ്ശീല വീഴുന്നത്. ഡിസംബർ 8 മുതലാണ് തിയേറ്റർ അടച്ചുപൂട്ടിയത്. എസി, സ്ക്രീൻ ക്ലാരിറ്റി, ഓഡിയോ തുടങ്ങിയവയിലൂടെ താങ്ങാവുന്ന ടിക്കറ്റ് വിലയിൽ സാധാരണക്കാരായ സിനിമാ പ്രേമികൾക്ക് ആശ്രയമായിരുന്ന തിയേറ്ററായിരുന്നു ഉദയം. അശോക് നഗറിൽ 1983ൽ ആരംഭിച്ച തിയേറ്റർ 40 വർഷത്തിലേറെ സിനിമാ പ്രേമികളെ ത്രസിപ്പിച്ചു. രജനികാന്തിൻ്റെ ‘ശിവപ്പു സൂര്യൻ’ മുതൽ കമൽഹാസൻ്റെ ‘സട്ടൈ’ വരെ എണ്ണമറ്റ ബ്ലോക്ക്ബസ്റ്ററുകൾക്ക് ഉദയത്തിന്റെ സ്‌ക്രീനുകൾ സാക്ഷ്യം വഹിച്ചു. അല്ലു അർജുന്റെ പുഷ്പ ടൂവാണ് ഉദയത്തിൽ അവസാനം പ്രദർശനത്തിനെത്തിയ ചിത്രം. വിജയ്, കമൽ ഹാസൻ, ജയം രവി തുടങ്ങിയ നിരവധി താരങ്ങൾ തങ്ങളുടെ ചിത്രങ്ങളുടെ ആദ്യ പ്രദർശനത്തിന് ഉദയത്തിൽ എത്താറുണ്ടായിരുന്നു. ഉദയം, മിനി ഉദയം, സൂര്യ, ചന്ദ്ര എന്നീ തിയേറ്ററുകൾ ഉൾക്കൊള്ളുന്ന 1.31 ഏക്കറിലുള്ള നഗരത്തിലെ ആദ്യ മൾട്ടിപ്ലക്‌സുകളിൽ ഒന്നായിരുന്നു ഉദയം. ഒരു കാലത്ത് മൗണ്ട് റോഡിലേത്…
മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ നേടിയ കന്നി സെഞ്ച്വറിയോടെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഢി. തന്റെ നാലാമത്തെ ടെസ്റ്റിലാണ് നിതീഷിന്റെ സ്വപ്ന നേട്ടം. ഈ പ്രകടനത്തോടെ താരത്തിന്റെ ആസ്തിയെക്കുറിച്ചും വാർത്തകൾ നിറയുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമാണ് റെഡ്ഢി. 2025 സീസണിൽ ആറ് കോടി രൂപയ്ക്കാണ് താരത്തെ ഹൈദരാബാദ് നിലനിർത്തിയത്. 2023ലാണ് താരം ഓൾറൗണ്ടറായി സൺറൈസേഴ്സിൽ എത്തുന്നത്. 2017ൽ വിജയ് മെർച്ചന്റ് ട്രോഫിയിൽ ആന്ധ്രയ്ക്ക് വേണ്ടി ട്രിപ്പിൾ സെഞ്ച്വറി നേടിയാണ് നിതീഷ് കുമാർ റെഡ്ഢി ആദ്യം ശ്രദ്ധിക്കപ്പെടുന്നത്. ആ ടൂർണമെന്റിൽ അദ്ദേഹം നേടിയ 1237 റൺസ് വിയ മെർച്ചന്റ് ടൂർണമെന്റിലെ സർവകാല റെക്കോർഡ് ആണ്. ഈ പ്രകടനത്തിലൂടെ ആ വർഷത്തെ ബിസിസിഐയുടെ മികച്ച അണ്ടർ 16 ക്രിക്കറ്റർ എന്ന നേട്ടവും നിതീഷിനെ തേടിയെത്തി. ഏറ്റവു പുതിയ കണക്കനുസരിച്ച് 8-15 കോടി രൂപയാണ് താരത്തിന്റെ ആസ്തിയെന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ വരുമാനത്തിന് പുറമേ…