Author: News Desk
കൊടുംചൂടിൽ നടന്നുപോകുമ്പോൾ നടക്കുന്നയിടം എസി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ആ ആഗ്രഹം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് അബുദാബി ഭരണകൂടം. ഏത് കൊടും ചൂടിലും വിയർക്കാതെ സുഖപ്രദമായി നടക്കാവുന്ന പൂർണമായും എയർ കണ്ടീഷൻ ചെയ്ത അബുദാബിയിലെ ആദ്യത്തെ ഔട്ട്ഡോർ വാക്ക് വേ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. എമിറേറ്റിലെ ചൂടുള്ള കാലാവസ്ഥയിൽ നഗരജീവിതം സുഖപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നവീന സംരംഭമായ ഔട്ട്ഡോർ വാക്ക് വേ രൂപകൽപന ചെയ്തിരിക്കുന്നത്. അബുദാബി അൽ നഹ്യാനിലെ അൽ മമൂറ കെട്ടിടത്തിനടുത്താണ് പുതിയ എയർ കണ്ടീഷൻ വാക്ക് വേ തുറന്നത്. വാക്ക് വേയിൽ ക്രമീകരിച്ചിരിക്കുന്ന അത്യാധുനിക ശീതീകരണ സംവിധാനത്തിലൂടെയാണ് വാക്ക് വേയ്ക്ക് അകത്തെ ചൂട് നിയന്ത്രിക്കാനാകുക. പുറത്ത് എത്ര ചൂടാണെങ്കിലും ശീതീകരണ സംവിധാനത്തിലൂടെ വാക്ക് വേയിലെ താപനില 24 ഡിഗ്രി സെൽഷ്യസായി നിലനിർത്തും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന സവിശേഷത. അബുദാബി മുനിസിപ്പാലിറ്റിയുടേയും ഗതാഗത വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിലാണ് പൂർണമായും ശീതീകരിച്ച വാക്ക് വേ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥാ…
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം തുടർച്ചയായി എട്ടാം തവണ ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ-സാമ്പത്തിക വാർത്തകൾക്കൊപ്പം മന്ത്രിയുടെ വ്യക്തിഗത വിശേഷങ്ങളും വാർത്തയിൽ നിറയാറുണ്ട്. എന്നാൽ നിർമല സീതാരാമന്റെ മകൾ വാങ്മയി പരകാല വാർത്തകളിൽ നിന്നും പരമാവധി അകന്നുനിൽക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. നിർമല സീതാരാമന്റെ ഭർത്താവ് പരകാല പ്രഭാകർ രാഷ്ട്രീയ സാമ്പത്തിക വിദഗ്ധനും 2014 ജൂലൈ മുതൽ 2018 ജൂൺ വരെ ആന്ധ്രാപ്രദേശ് സർക്കാരിൽ ക്യാബിനറ്റ് റാങ്ക് പദവി വഹിച്ച വ്യക്തിയുമാണ്. ദമ്പതികളുടെ മകളായി 1991 മെയ് 20നാണ് വാങ്മയി പരകാലയുടെ ജനനം. ഡൽഹി സർവകലാശാലയിൽ നിന്നും ഇംഗ്ലീഷിൽ ബിരുദം നേടിയ വാങ്മയി ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി. യുഎസ്സിലെ നോർത്ത് വെസ്റ്റേർൺ സർവകലാശാലയിൽ നിന്നായിരുന്നു വാങ്മയിയുടെ ബിരുദാനന്തര ബിരുദം. നിലവിൽ ദേശീയ മാധ്യമമായ മിന്റ് ലോഞ്ചിലെ ലേഖികയാണ് വാങ്മയി. എഴുത്തിനൊപ്പം ഫോട്ടോ ജേർണലിസത്തിലും വാങ്മയി കഴിവു തെളിയിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശിയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനുമായ പ്രതിക് ദോഷിയാണ്…
അബുദാബി ബിഗ് ടിക്കറ്റിൽ നിലയ്ക്കാതെ ‘മലയാളിഭാഗ്യം’. ഖത്തറിൽ ജോലി ചെയ്യുന്ന മഞ്ജു അജിത കുമാറാണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ ജനുവരിയിലെ വീക്ക്ലി ഇ-ഡ്രോയിൽ വിജയിയായത്. ഒരു മില്യൺ ദിർഹമാണ് (2,35,66,980 രൂപ) അദ്ദേഹത്തിന് സമ്മാനമായി ലഭിക്കുക. 20 വർഷത്തോളമായി ഖത്തറിൽ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന വ്യക്തിയാണ് മഞ്ജു അജിത കുമാർ. കഴിഞ്ഞ പത്ത് വർഷത്തോളമായി കൂട്ടുകാരുമൊത്ത് ടിക്കറ്റ് എടുത്തിരുന്ന മഞ്ജു ഇത്തവണ ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത് എന്ന സവിശേഷതയും ഉണ്ട്. വിജയിയായത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും ആശ്ചര്യകരമായ വാർത്തയാണ് ഇതെന്നുമാണ് മഞ്ജുവിന്റെ പ്രതികരണം. ഫോൺ കോൾ വന്നപ്പോൾ തട്ടിപ്പായിരിക്കും എന്നാണ് കരുതിയതെന്നും ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമാണ് സത്യമാണെന്ന് ഉറപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സമ്മാനത്തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായും മാതാപിതാക്കളെ സഹായിക്കാനും മാറ്റിവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. Manju Ajitha Kumar, a 53-year-old Indian expat from Kerala, wins Dh1 million in Big Ticket’s last weekly…
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ് രാഷ്ട്രപതി ഭവൻ. വിദേശ രാഷ്ട്ര തലവൻമാർ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തുമ്പോൾ താമസിക്കുന്നതും ഇവിടെയാണ്. എന്നാൽ ചരിത്രത്തിൽ ആദ്യമായി രാഷ്ട്രപതി ഭവൻ ഒരു വിവാഹത്തിന് വേദിയാകാൻ പോവുകയാണ് എന്ന് ഓൺലെൻ മാധ്യമമായ ദ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) ഉദ്യോഗസ്ഥയും രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പേർസണൽ സെക്യൂരിറ്റി ഓഫീസറുമായ പൂനം ഗുപ്തയ്ക്കാണ് രാഷ്ട്രപതി ഭവനിൽവെച്ച് വിവാഹം കഴിക്കാനുള്ള അപൂർവ ഭാഗ്യം. വിവാഹത്തിനായി രാഷ്ട്രപതിയുടെ അനുമതി ലഭിച്ചെന്നും രാഷ്ട്രപതി ഭവനിലെ മദർ തെരേസ ക്രൗൺ കോംപ്ലക്സിൽവെച്ച് വിവാഹം നടത്താൻ ഏർപ്പാടുകൾ പൂർത്തിയായെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. നിലവിൽ സിആർപിഎഫ് അസിസ്റ്റന്റ് കമാൻഡന്റാണ് പൂനം ഗുപ്ത. ജമ്മു കശ്മീരിൽ ജോലി ചെയ്യുന്ന അസിസ്റ്റന്റ് കമാൻഡന്റ് അവനീഷ് കുമാറുമായി ഫെബ്രുവരി 12 നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. For the first time, Rashtrapati Bhavan will host a wedding!…
ഇന്ത്യൻ ഗുസ്തിയെ ആഗോളതലത്തിലേക്ക് ഉയർത്തിയ താരമാണ് ഒളിംപ്യൻ വിനേഷ് ഫോഗട്ട്. അടുത്തിടെ രാഷ്ട്രീയപ്രവേശനവും നടത്തിയ അവർ ഹരിയാന നിയമസഭയിലെ എംഎൽഎ കൂടിയാണ്. റെസ്ലിങ്ങിനും രാഷ്ട്രീയത്തിനും ഒപ്പം താരത്തിന്റെ ആസ്തിയക്കുറിച്ചുള്ള വിശേഷങ്ങളും വാർത്തകളിൽ നിറയാറുണ്ട്. 2024 പാരിസ് ഒളിംപിക്സിൽ പങ്കെടുക്കുന്നതിനു മുൻപ് അഞ്ച് കോടിയായിരുന്നു വിനേഷ് ഫോഗട്ടിന്റെ ആസ്തി. എന്നാൽ ഇപ്പോൾ ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് 36.5 കോടി രൂപയാണ് ഒളിംപ്യന്റെ ആസ്തി. ഒളിംപിക്സിനു ശേഷം വിനേഷ് ഐക്കൺ താരമായി എത്തിയ നിരവധി ബ്രാൻഡ് എൻഡോർസ്മെന്റുകളാണ് ഈ ആസ്തി വർധനവിനു പിന്നിൽ. റെസ്ലിങ് രംഗത്തെ മിന്നും പ്രകടനത്തിനു പുറമേ രാഷ്ട്രീയ രംഗത്തും താരം ശ്രദ്ധേയ സാന്നിദ്ധ്യമാണ്. 2023ൽ ഇന്ത്യൻ റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നടന്ന സമരത്തിലും വിനേഷ് മുൻനിരയിലുണ്ടായിരുന്നു. പാരിസ് ഒളിംപിക്സിലൂടെ ഒളിംപിക്സ് ഫൈനലിൽ കടക്കുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരമെന്ന നേട്ടത്തിലേക്കെത്തിയ വിനേഷിന് എന്നാൽ ഭാരക്കൂടുതലിന്റെ പേരിൽ ഫൈനലിൽ മത്സരിക്കാനായില്ല. പാരിസിൽ വിനേഷിന് മെഡൽ…
ആദ്യത്തെ സ്കൂൾ, ആദ്യ പ്രണയം, ആദ്യ സാലറി, ആദ്യത്തെ കുഞ്ഞ് ഇതുപോലെ പലരേയും വൈകാരികമാക്കുന്ന ഒന്നുണ്ട്! ഒരു നൊസ്റ്റാജിയ! ആദ്യ വാഹനം. ഡ്രൈവിംഗ് പഠിച്ച് കഴിഞ്ഞ് ഒരുവിധം ഓടിക്കാമെന്നാകുമ്പോൾ കൈയിലേക്കെത്തുന്ന ആദ്യത്തെ കാറ്! ഭൂരിപക്ഷം ഇന്ത്യക്കാരന്റേയും ആ ആദ്യ വാഹനം ഒരു ലെജന്ററി ബ്രാൻഡാണ്. ഒരേയൊരു മാരുതി! മാരുതി-800! സാക്ഷാൽ അംബാസിഡറും, ഫിയറ്റും, പ്രീമിയർ പദ്മിനിയും, കോണ്ടസ്സയും വിരാജിച്ച നിരത്തിൽ കന്നിക്കാരന്റെ യാതൊരു കമ്പവും ഇല്ലാതെ പെട്ടെന്ന് കയറിവന്ന ഒരു കോളേജ് പയ്യൻ! 1980-കളിൽ മധ്യവർഗ്ഗ ഇന്ത്യക്കാരന്റെ ജീവിതാഭിലാഷമായിരുന്നു, മാരുതി-800! ആ കാറിനായി സ്വർണ്ണമാല വിറ്റവർ, ഭൂമി വിറ്റവർ, മികച്ച ജോലിക്ക് ശ്രമിച്ചവർ, കഷ്ടപ്പെട്ട് ലോൺ എടുത്തവർ.. അങ്ങനെ എത്രയോ പേർ! പലരുടേയും ആദ്യ ഡ്രൈവിംഗ് എക്സ്പീരിയൻസ് മാരുതി 800 അല്ലേ?. ലൈറ്റ് വെയിറ്റായ ബോഡിയും, ഹാൻഡിയായ സ്റ്റിയറിംഗ് മാരുതി-800ന് സ്റ്റാർ പദവി നൽകി. 1990-കളുടെ ആദ്യം. മൺസൂൺ മഴ തകർത്ത് പെയ്യുന്ന മുംബൈ. ഒരു ബാങ്ക് മാനേജർ മഴ വകവെക്കാതെ…
ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ ബോട്ടിൻ്റെ സഹസ്ഥാപകനും സിഎംഒയുമാണ് അമൻ ഗുപ്ത. ഷാർക്ക് ടാങ്ക് ഇന്ത്യ നിക്ഷേപകൻ എന്ന നിലയിലും പ്രശസ്തനായ അദ്ദേഹം സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ വമ്പൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. 2016ലാണ് അദ്ദേഹം boAt എന്ന ഓഡിയോ ഉൽപ്പന്നങ്ങളുടേയും മറ്റ് ഇലക്ട്രോണിക് ആക്സസറികളുടേയും സംരംഭം ആരംഭിച്ചത്. സ്റ്റൈലിഷ് ഡിസൈനും മിതമായ വിലയും കാരണം ബ്രാൻഡ് പെട്ടെന്ന് ജനപ്രിയമായി. 2024ഓടെ, വെറും എട്ട് വർഷം കൊണ്ട് കമ്പനിയുടെ മൂല്യം 10,500 കോടി രൂപയായി. 2024ലെ കണക്കനുസരിച്ച് അമൻ ഗുപ്തയുടെ ആകെ ആസ്തി 720 കോടി രൂപയാണ്. ബോട്ടിൻ്റെ വിജയത്തിനൊപ്പം ഷാർക്ക് ടാങ്ക് ഇന്ത്യയിലെ വിവിധ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപവുമാണ് അമന്റെ സമ്പത്തിന്റെ ഏറിയ പങ്കും. സാങ്കേതികവിദ്യ, ഫാഷൻ, ആരോഗ്യം തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം ഇത്തരത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇങ്ങനെ തൻ്റെ നിക്ഷേപങ്ങളിലൂടെയും നവീകരണത്തോടുള്ള പ്രതിബദ്ധതയിലൂടെയും അമൻ ഗുപ്ത ഭാവി സംരംഭകരെ പ്രചോദിപ്പിക്കുന്നു. ആഢംബര കാറുകൾ, വമ്പൻ വീടുകൾ, യാത്രകൾ എന്നിവയാൽ സമ്പന്നമായ…
ഷോപ്പിങ് ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ പറുദീസയായാണ് ദുബായ് അറിയപ്പെടുന്നത്. നികുതിയിളവും ആഗോള ട്രേഡിങ് ഹബ്ബ് എന്ന സ്ഥാനവും കൊണ്ടുതന്നെ ലക്ഷ്വറി ബ്രാൻഡുകളും ഉത്പന്നങ്ങളുമെല്ലാം ഇന്ത്യയിൽ ലഭിക്കുന്നതിന്റെ പതിന്മടങ്ങ് വിലക്കുറവിൽ ദുബായിൽ ലഭ്യമാണ്. അത്തരത്തിൽ ഇന്ത്യയിൽ വിലക്കൂടുതലും ദുബായിൽ വിലക്കുറവിലും ലഭിക്കുന്ന ചില ഉത്പന്നങ്ങൾ നോക്കാം. സ്വർണംസിറ്റി ഓഫ് ഗോൾഡ് എന്നഫിയപ്പെടുന്ന ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവാണ്. കുറഞ്ഞ ഇറക്കുമതി തീരുവയും നികുതി രഹിത ഷോപ്പിങ് അവസരങ്ങളുമാണ് ദുബായിൽ സ്വർണവില ഇന്ത്യയിലേതിനേക്കാൾ കുറയാൻ കാരണം. ഇലക്ട്രോണിക്സ് ഗാഡ്ജറ്റ്സ്പുതിയ ഗാഡ്ജറ്റുകൾ വാങ്ങിക്കൂട്ടാൻ ഇഷ്ടപ്പെടുന്ന ടെക് പ്രേമികൾക്ക് പറ്റിയ ഇടമാണ് ദുബായ്. ഏറ്റവും പുതിയ ഐഫോൺ, സാംസങ് ഉത്പന്നങ്ങൾ, ലാപ്ടോപ്പുകൾ, ഗെയിമിങ് കൺസോളുകൾ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ വൻ ഓഫറുകളിൽ ദുബായിൽ ലഭ്യമാണ്. ആഢംബര വാച്ചുകൾദുബായിൽ വിലക്കുറവിൽ ലഭിക്കുന്നതും ഇന്ത്യയിൽ താരതമ്യേന വില കൂടിയതുമായ ഉത്പന്നങ്ങളാണ് ആഢംബര വാച്ചുകൾ. റോളക്സ്, ഒമേഗ, ടാഗ്ഹ്യൂർ തുടങ്ങിയ ആഢംബര വാച്ച് ബ്രാൻഡുകൾക്ക് നികുതുയിളവ് കാരണം ദുബായിൽ വിലക്കുറവാണ്. ഫാഷൻ ഉത്പന്നങ്ങൾആഢംബര…
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് അടക്കം പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങളുമായി കേന്ദ്ര ബജറ്റ്. ബജറ്റിൽ രാജ്യത്തെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസന പ്രഖ്യാപനമാണ് കേരളത്തിനടക്കം പ്രതീക്ഷ നൽകുന്നത്. സംസ്ഥാന ഗവൺമെന്റുകളുടെ കൂടി സഹകരണത്തോടെയാണ് ഈ വിനോദ സഞ്ചാര വികസന പദ്ധതി പ്രാവർത്തികമാക്കുക എന്നാണ് പ്രാഥമിക വിവരങ്ങളിൽനിന്നും വ്യക്തമാകുന്നത്. രാജ്യത്തെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇതിനായി സ്ഥലമേറ്റു നൽകേണ്ടത് സംസ്ഥാന ഗവണമെന്റുകളാണ്. ഈ അൻപത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ അടക്കം ഉൾപ്പെടുത്തിയാണ് വികസനപ്രവർത്തനങ്ങൾ നടക്കുക. കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പദ്ധതിയിലൂടെ നേട്ടമുണ്ടാകും എന്നാണ് പ്രതീക്ഷ. മെഡിക്കൽ ടൂറിസത്തിന് പ്രാധാന്യം നൽകും എന്ന കേന്ദ്ര പ്രഖ്യാപനവും കേരളത്തിലെ ടൂറിസം മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. ഹീൽ ഇൻ ഇന്ത്യ എന്ന പദ്ധതിക്കു കീഴിലാണ് വിദേശികൾക്ക് ഇന്ത്യയിലെത്തി മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുനൽകുക. സ്വകാര്യ ആശുപത്രികൾ അടക്കമുള്ളവയുടെ സഹകരണത്തോടെയായിരിക്കും പദ്ധതി. ഹോം സ്റ്റേകൾക്കായി മുദ്ര ലോണുകൾ, ടൂറിസം…
ഇടത്തരക്കാർക്ക് ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്. 12 ലക്ഷം വരെ വരുമാനമുള്ളവരെ ആദായ നികുതി നൽകുന്നതിൽ നിന്ന് ഒഴിവാക്കിയ ചരിത്രപരമായ തീരുമാനമാണ് ബജറ്റിലുള്ളത്. പുതിയ ആദായ നികുതി സ്ലാബുകളിൽ കുറഞ്ഞത് 70000 രൂപ കിഴിവ് കിട്ടുന്ന തരത്തിലുള്ള മാറ്റങ്ങളും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള വരുമാനമുള്ളവർക്ക് 75000 രൂപയുടെ കിഴിവുമുണ്ടാകും. ഇതനുസരിച്ച് 12,75,000 വരുമാനമുള്ളവർക്ക് ആദായ നികുതി പൂജ്യമായിരിക്കും. 18 ലക്ഷം വരെ വരുമാനമുള്ളവർക്ക് 80,000 രൂപയും, 25 ലക്ഷം വരെ വരുമാനമുള്ളവർക്ക് 1,10,000 വരെയും ലാഭിക്കാം. ടിഡിഎസ് പിടിക്കാനുള്ള മുതിർന്ന പൗരന്മാരുടെ വരുമാന പരിധി 50,000 നിന്ന് ഒരു ലക്ഷം രൂപയാക്കി. ഭവന വായ്പയ്ക്ക് ടിഡിഎസ് ഈടാക്കാതിരിക്കാനുള്ള പരിധി 2.4 ലക്ഷത്തിൽ നിന്ന് 6 ലക്ഷമാക്കിയും ഇത്തവണത്തെ കേന്ദ്ര ബജറ്റ് ഉയർത്തിയിട്ടുണ്ട്. Discover the key highlights of the Union Budget 2025, with significant income tax reforms that aim…