Author: News Desk

വിഴിഞ്ഞത്തെ കൊമേർഷ്യൽ ഓപ്പറേഷണൽ തുറമുഖമായി പ്രഖ്യാപിച്ചു. ഇതോടെ തുറമുഖം ചരക്ക് കൈമാറ്റത്തിനായി പ്രവർത്തന സജ്ജമായിക്കഴിഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി ഒന്നാംഘട്ടം കമ്മീഷനിങ്ങ് ഉടനുണ്ടാകും. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മദ്രാസ് തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായാണ് എഗ്രിമെന്റ് പ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ച് വിഴിഞ്ഞത്തെ കോമേഴ്‌സ്യല്‍ ഓപ്പറേഷഷണൽ തുറമുഖമായി പ്രഖ്യാപിച്ചത്. അദാനി പോർട്ടസുമായുള്ള കരാര്‍ അനുസരിച്ച് ഡിസംബര്‍ മൂന്നിനായിരുന്നു ഒന്നാം ഘട്ടം പ്രവർത്തി പൂർത്തീകരിക്കേണ്ടത്. 4 മാസം നീണ്ട ട്രയൽ റൺ ഡിസംബർ രണ്ടിന് തന്നെ വിജയകരമായി അവസാനിച്ചു. ഇതോടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന്റെ ഇ പ്രൊവിഷണല്‍ കംപ്ലീഷൻ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സർക്കാരിന് കൈമാറി. ചെന്നൈ ഐ.ഐ.ടി യുടെ ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗമാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചെന്നൈ ഐ.ഐ.ടി ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയറിംഗ് വിഭാഗം ടീം ലീഡര്‍ ആര്‍ കറുപ്പയ്യ സര്‍ട്ടിഫിക്ക് തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്…

Read More

ഇന്ത്യയുടെ ഭാവി സാമ്പത്തിക നില രൂപ്പെടുത്തുന്നതിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് തെലങ്കാന എംഎൽഎയും മുൻ വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവു. സംരംഭകർക്കുള്ള യുഎസ് പട്ടികയായ ഫോർച്ച്യൂൺ 500ലോ ആദ്യ നൂറിലോ എത്താൻ ശേഷിയുള്ളവയാണ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ. ഇതിനു പുറമേ അനവധി തൊഴിലവസരങ്ങളും അവ ഉറപ്പുനൽകുന്നു. സ്റ്റാർട്ടപ്പുകളുടെ സമ്പൂർണ വിജയം ഗവൺമെന്റിന് ഉറപ്പു നൽകാനാകില്ല. എന്നാൽ സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും മറ്റ് സഹായങ്ങൾ ഒരുക്കാനും സർക്കാരിനാകുമെന്നും അദ്ദേഹം പറഞ്ഞു. ടൈക്കോൺ കേരള സംരംഭക സമ്മേളത്തിൽ ചാനൽ അയാമുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തടസ്സങ്ങൾ സ്റ്റാർട്ടപ്പുകളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും എല്ലാ സംരംഭക മേഖലകളിലും ഡിസ്റപ്ഷൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട്തന്നെ തടസ്സങ്ങളെ മറികടക്കാൻ നൂതന ബിസിനസ്സുകൾക്ക് ഗവൺമെന്റിന്റെ പിന്തുണ അത്യന്താപേക്ഷിതമാണ്. തെലങ്കാനയിൽ താൻ മന്ത്രിയായിരുന്നപ്പോൾ ഉണ്ടായ ഐടി സംരംഭകത്വത്തിൽ അടക്കമുള്ള മുന്നേറ്റം ഇത്തരം പിന്തുണയുടെ ഉദാഹരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014ൽ 57000 കോടി മാത്രമുണ്ടായിരുന്ന തെലങ്കാനയുടെ ഐടി മേഖല 2023ഓടെ 2.41…

Read More

സ്വന്തമായി കോടികളുടെ ആഢംബര വീടുകൾ സ്വന്തമാക്കാനുള്ള അപ്രഖ്യാപിത മത്സരത്തിലാണ് ബോളിവുഡ് താരങ്ങൾ. എന്നാൽ ഇക്കൂട്ടത്തിൽ നിന്നും വ്യത്യസ്തനാണ് ബോളിവുഡ് ഇതിഹാസ താരം അനുപം ഖേർ. അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ച, 400 കോടിയിലേറെ രൂപ ആസ്തിയുള്ള അനുപം ഖേർ ഇപ്പോഴും താമസിക്കുന്നത് വാടക അപാർട്മെന്റിലാണ്. ഇത്ര പ്രശസ്തനായിട്ടും എന്ത് കൊണ്ട് സ്വന്തം വീട് വാങ്ങുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ. സ്വന്തമായി വീട് വേണ്ട എന്നത് മനപൂർവം എടുത്ത തീരുമാനം ആണെന്നും പരമ്പരാഗത ചിന്താഗതിയിൽ നിന്നും മാറി സഞ്ചരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. വീട് വാങ്ങാനുള്ള തുക ബാങ്കിൽ നിക്ഷേപിച്ചാൽ വാടക നൽകാൻ ആ തുക ഉപയോഗിക്കാം. ഭാവിയിൽ വീടിന് വേണ്ടി ആളുകൾ തല്ല് കൂടുന്നതിനേക്കാൾ നല്ലതാണ് പണം അവർക്ക് വീതിച്ചു നൽകുന്നത്-താരം പറഞ്ഞു. സ്വന്തമായി വീട് വേണ്ട എന്ന തന്റെ തീരുമാനത്തെ ബോളിവുഡ് നടിയും അനുപമിന്റെ ഭാര്യയുമായ കിരൺ ഖേർ ആദ്യം അംഗീകരിച്ചിരുന്നില്ലത്രേ. പിന്നീട് അവർ…

Read More

ആധുനിക റീട്ടെയിൽ ശൃംഖലകൾ സ്ഥാപിക്കുന്നതിലും വിതരണ ശൃംഖലകൾ ഏകീകരിക്കുന്നതിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് ടാറ്റ സ്റ്റാർക്വിക് ഡയറക്ടർ കെ. രാധാകൃഷ്ണൻ. മലയാളിയായ അദ്ദേഹം റിലയൻസ് റീട്ടെയിൽ മുൻ സിഇഒ കൂടിയാണ്. 1982ൽ ടീ ടേസ്റ്റർ ആയാണ് രാധാകൃഷ്ണൻ തന്റെ കരിയർ ആരംഭിച്ചത്. വർഷങ്ങൾക്കിപ്പുറം ലോകത്തിലെതന്നെ വമ്പൻ ബിസിനസ്സുകാർക്ക് ഒപ്പമാണ് ഈ മലയാളിയുടെ പ്രവർത്തനം. ഇന്ത്യയിലെ നാല് പ്രമുഖ റീട്ടെയിൽ ഭീമന്മാരുമായി പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് അദ്ദേഹം. സഞ്ജീവ് ഗോയങ്കയുടെ ആർപി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ, കിഷോർ ബിയാനിയുടെ ഫ്യൂച്ചർ ഗ്രൂപ്പ് എന്ന് തുടങ്ങി നിലവിൽ നോയൽ ടാറ്റയുടെ ടാറ്റ ട്രെൻ്റിൽ എത്തി നിൽക്കുന്ന കരിയറാണ് രാധാകൃഷ്ണന്റേത്. അനുഭവപരിചയത്തിനും വ്യവസായ ചലനാത്മകതയ്ക്കും ഒപ്പം ഓരോ വിഷയത്തിലുമുള്ള ആഴത്തിലുള്ള ധാരണയാണ് റീട്ടെയിൽ മേഖലയിലെ ഏറ്റവും മികച്ച പ്രൊഫഷണലായി രാധാകൃഷ്ണനെ മാറ്റുന്നത്. ചെയ്യുന്ന കാര്യത്തിൽ വിദഗ്ധനാകുക എന്നത് മാത്രമാണ് നമ്മളോരോരുത്തരും ജീവിതത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമെന്ന്…

Read More

ജാഗ്വാറിൻ്റെ പുതിയ ഇലക്ട്രിക് പ്ലാറ്റ്‌ഫോമായ ജാഗ്വാർ ഇലക്ട്രിക് ആർക്കിടെക്ചർ (ജെഇഎ) ടാറ്റാ മോട്ടോഴ്‌സ് ഉപയോഗിക്കില്ല. ജെഇഎ പ്ലാറ്റ്ഫോം ജാഗ്വാർ ഇവികൾക്ക് വേണ്ടി മാത്രമായി ഉള്ളതാണെന്നും നിലവിൽ അവ ടാറ്റാ കാറുകളിൽ ഉപയോഗിക്കാൻ പദ്ധതിയില്ലെന്നും ജാഗ്വാർ പ്രതിനിധി പറഞ്ഞു. യുകെയിൽ രൂപകൽപന ചെയ്ത് നിർമിച്ച വാഹനങ്ങൾക്ക് മാത്രമേ പുതിയ പ്ലാറ്റ്ഫോം ഉപയോഗിക്കൂ. ബ്രാൻഡിന് പ്രാദേശിക നിർമാണ സാന്നിധ്യമുള്ള ചൈന അടക്കമുള്ള മറ്റ് വിപണികളിലും പ്ലാറ്റ്ഫോം ഉപയോഗിക്കില്ല. കഴിഞ്ഞ വർഷം നവംബറിൽ ടാറ്റാ മോട്ടോഴ്‌സ് ജാഗ്വാർ ലാൻഡ് റോവറുമായി ചേർന്ന് Avinya ശ്രേണിയിലുള്ള വാഹനങ്ങൾക്കായി ഇലക്‌ട്രിഫൈഡ് മോഡുലാർ ആർക്കിടെക്ചർ (ഇഎംഎ) പങ്കിടാൻ തീരുമാനിച്ചിരുന്നു. ഉയർന്ന നിലവാരമുള്ളതും ആഢംബര ശ്രേണിയിൽ ഉള്ളതുമായ വാഹനങ്ങൾക്കായാണ് JEA പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തത്. ജാഗ്വാർ ബ്രാൻഡിനെ പുനഃസ്ഥാപിക്കാനും നിലവിലെ ഉൽപന്നങ്ങൾ പ്രവർത്തിക്കുന്ന ‘മാസ്-പ്രീമിയം’ വിഭാഗത്തിൽ നിന്ന് മുകളിലേക്ക് കൊണ്ടു വരാനുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ടാറ്റാ മോട്ടോഴ്‌സ് നിലവിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് ഈ സവിശേഷതയില്ല. എന്നാൽ JLRൻ്റെ EMA പ്ലാറ്റ്‌ഫോം ടാറ്റാ…

Read More

ചെന്നൈ ആസ്ഥാനമായുള്ള ഡിജിറ്റൽ ഹോം കുക്കിങ് ബ്രാൻഡ് ആണ് കുക്ക്ഡ് (Cookd). എഞ്ചിനീയറിങ്ങ് ബിരുദധാരിയായ ആദിത്യൻ സോമുവാണ് സംരംഭത്തിന്റെ സ്ഥാപകൻ. യാതൊരു വിധ പാചക പശ്ചാത്തലവും ഇല്ലാതെയാണ് ആദിത്യൻ അഞ്ച് വർഷം മുൻപ് കുക്ക്ഡ് എന്ന സംരംഭം ആരംഭിച്ചത്. സമൂഹമാധ്യമങ്ങളിലും ഓൺലൈനിലും കാണുന്ന പാചകവിധികൾ അത്ര പോര എന്ന ചിന്തയാണ് സ്വന്തം സംരംഭം തുടങ്ങാൻ ആദിത്യനെ പ്രേരിപ്പിച്ചത്. ഇന്ന് യൂട്യൂബിൽ മാത്രം 2.98 മില്യൺ സബ്സ്ക്രൈബേർസാണ് കുക്ക്ഡിന് ഉള്ളത്. കുക്ക്ഡ് ആപ്പിൽ മാത്രം 2000ത്തിലധികം റെസിപ്പികളുമുണ്ട്. മീൽ കിറ്റ്സ്, മസാല, കറി പേസ്റ്റ് തുടങ്ങിയ കുക്ക്ഡ് പ്രൊഡക്റ്റ്സും കമ്പനി വിപണിയിലെത്തിക്കുന്നു. ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിൽ ചാനൽ അയാമുമായി ആദിത്യൻ സോമു സംസാരിച്ചു. സോഷ്യൽ മീഡിയ റീച്ചിനായി ടാർ​ഗറ്റ് സെറ്റ് ചെയ്യുന്നത് വിപരീത ഫലം ചെയ്യുമെന്ന് ആദിത്യൻ അഭിപ്രായപ്പെട്ടു. നല്ല കണ്ടന്റുകൾ ഉണ്ടാക്കുന്നത് തുടർന്നു കൊണ്ടേ ഇരിക്കുന്നതാണ് ഡിജിറ്റൽ ലോകത്ത് പിടിച്ചു നിൽക്കാനുള്ള ഏക പോംവഴി എന്നും അദ്ദേഹം പറഞ്ഞു. കുക്ക്ഡിന്റെ…

Read More

അടുത്ത വർഷം ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്ന പുതിയ ഇലക്ട്രിക് റേഞ്ച് റോവർ അവസാന ഘട്ട പരീക്ഷണത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് കമ്പനി. യുഎഇയിലെ JLRൻ്റെ രണ്ടാമത്തെ പ്രൊഡക്ഷൻ EV ടെസ്റ്റിംഗ് ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. റേഞ്ച് റോവറിൽ പുതുതായി ഘടിപ്പിച്ചിച്ച തെർമൽ മാനേജ്‌മെൻ്റ് സിസ്റ്റത്തിന്റെ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. എത്രത്തോളം ചൂടിനെ പ്രതിരോധിക്കാനാകും എന്നതാണ് പരീക്ഷണത്തിന്റെ പ്രധാന വശം. പരീക്ഷണം വിജയകരമാണെന്ന് കമ്പനി അവകാശപ്പെട്ടു. എബിഎസ് അധിഷ്ഠിത ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തിനു പകരം പുതിയ ഇൻ്റലിജൻ്റ് ടോർക്ക് മാനേജ്മെൻ്റ് സിസ്റ്റവും ഷാർജയിലെ അൽ ബദയേർ മരുഭൂമിയിൽ പരീക്ഷണ വിധേയമായി. പരീക്ഷണത്തിൽ എല്ലാ കാറുകളും മികച്ച പ്രകടനം പുറത്തെടുത്തു. ടോർക്ക് റിയാക്ഷൻ സമയം ഏകദേശം 100 മില്ലിസെക്കൻഡിൽ നിന്ന് ഒരു മില്ലിസെക്കൻഡ് വരെ കുറയ്ക്കുന്നതിന് ഓരോ ഇലക്ട്രിക് മോട്ടോറിലേക്കും വൈദ്യുതി വഴിതിരിച്ചുവിട്ട് നടത്തിയ പരീക്ഷണം ട്രാക്ഷൻ കൺട്രോൾ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നു. ക്യാബിൻ തണുപ്പിക്കുകയും ബാറ്ററി പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുകയും വേണം എന്നുള്ളത്…

Read More

വൻ ബിസിനസുകാരെ സംബന്ധിച്ച് പ്രൈവറ്റ് ജെറ്റ് വാങ്ങുന്നത് ഒരു തരം ആഢംബര പൂർണതയാണ്. അംബാനി മുതൽ അദാനി വരേയും ബിൽ ഗേറ്റ്സ് മുതൽ ഇലോൺ മസ്ക് വരേയുമുള്ള ശതകോടീശ്വരൻമാർക്ക് പ്രൈവറ്റ് ജെറ്റുകൾ അവരുടെ ആഢംബര ജീവിതത്തിന് തിലകക്കുറി ചാർത്തുന്നു. എന്നാൽ ഈ പ്രൈവറ്റ് ജെറ്റുകളിൽ ഏറ്റവും വില കൂടിയത് ഇവരുടെ പക്കലൊന്നുമല്ല-അത് സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ അൽ സൗദിന്റെ പക്കലാണ്. പേര് പോലെത്തന്നെ അദ്ദേഹത്തിന്റെ ആസ്തിയും വലുതാണ്. 20 ബില്യൺ ഡോളറാണ് വലീദിന്റെ ആസ്തി.അദ്ദേഹത്തിന്റെ പക്കലുള്ള ഒരൊറ്റ പ്രൈവറ്റ് ജെറ്റിന്റെ വിലയാകട്ടെ 500 മില്യൺ ഡോളറും. പ്രൈവറ്റ് ജെറ്റിന്റെ യഥാർത്ഥ ബോയിങ് മോഡൽ 800 പേരെ വഹിക്കാനാകുന്നതും 150 മില്യൺ ഡോളർ വില വരുന്നതുമാണ്. എന്നാൽ രാജകുമാരന്റെ നിർദേശപ്രകാരം ജെറ്റിനുള്ളിലും പുറത്തും മോടി പിടിപ്പിച്ച് വില 450-500 മില്യൺ ഡോളറായി. ടെൻ സീറ്റർ ഡൈനിങ് റൂമും സ്പായും എന്റർടെയ്മെന്റ് ലോഞ്ചും ഒക്കെയായി രാജകുമാരൻ കൊട്ടാരവും കൊണ്ടാണ് പറക്കുന്നത്. ഇത്…

Read More

സീപോർട്ട്-എയർപോർട്ട് റോഡിന്‍റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാകും. എൻഎഡി മുതൽ മഹിളാലയം വരെയുള്ള രണ്ടാം ഘട്ട നിർമാണത്തിനായി 569 കോടി രൂപ കിഫ്ബിയിൽ നിന്ന് (KIIFB) റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനു (ആർബിഡിസി) കൈമാറി. ഭൂമി ഏറ്റെടുക്കുന്നതിനും പൊളിച്ചു മാറ്റുന്ന കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതിനുമായാണ് നിർവഹണ ഏജൻസിയായ ആർബിഡിസിക്ക് തുക കൈമാറിയിരിക്കുന്നത്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന രണ്ടാം ഘട്ട വികസനത്തിന് ഇതോടെ അനക്കം വെയ്ക്കും. നിലവിൽ 25.7 കിലോമീറ്ററുള്ള സീപോർട്ട് എയർപോർട്ട് റോഡ് രണ്ട് ഘട്ടങ്ങളായാണ് നിർമാണം. ആദ്യ ഘട്ടമായ ഇരുമ്പനം-കളമശ്ശേരി 2019ൽ പൂർത്തിയായി. കളമശ്ശേരി എച്എംടി റോഡ് മുതൽ എയർപോർട്ട് വരെയുള്ള 14.4 കിലോമീറ്ററാണ് രണ്ടാം ഘട്ടം. ഇതിലുൾപ്പെടുന്നതാണ് എൻഎഡി മുതൽ മഹിളാലയം വരെയുള്ള ഭാഗം. ഈ ഭാഗത്ത് ഭൂമി ഏറ്റെടുക്കലിൽ മെല്ലെപോക്കായിരുന്നു. സ്ഥലമേറ്റെടുക്കാനുള്ള നോട്ടിഫിക്കേഷൻ വന്ന് 22 വർഷമായിട്ടും ഏറ്റെടുപ്പ് നടപടികളിലേക്ക് നീങ്ങാൻ സാധിച്ചിരുന്നില്ല. ഭൂമി ക്രയവിക്രയങ്ങൾ ചെയ്യാനാവാത്തതിനാൽ ഈ ഭാഗത്തുള്ള ഭൂമി ഉടമകൾ ബുദ്ധിമുട്ടിലായിരുന്നു. എച്എംടി മുതൽ എൻഎഡി…

Read More

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് (എൻഎച്ച് 866) പദ്ധതി സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമകളുടെ ആശങ്കകൾ ഉടൻ പരിഹരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ വെല്ലുവിളികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വ്യവസായ ഇടനാഴിയുടെ നിർണായക ഭാഗമാണ് വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ്. ഇപ്പോൾ അനുവദിച്ച നഷ്ടപരിഹാര തുകയിൽ ഭൂവുടമകൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കെട്ടിടത്തിന്റെ കാലപ്പഴക്കം മാത്രം പരിഗണിക്കാതെ വിപണിമൂല്യം അടിസ്ഥാനമാക്കിയുള്ള പുതിയ നഷ്ടപരിഹാരത്തുക അനുവദിക്കണം എന്നാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം. കേന്ദ്ര ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് ഇവർ. അതേ സമയം വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡിനായി 314 ഹെക്‌ടർ ഭൂമി ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ മാർച്ചിന് മുൻപ് ഭൂമി വിട്ടുനൽകിയവരുടെ പണം കൊടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം…

Read More