Author: News Desk
സുഹൃത്തിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് വാങ്ങിയ ലോട്ടറി ടിക്കറ്റിന് 11 കോടി രൂപ ഒന്നാം സമ്മാനം നേടി രാജസ്ഥാൻ സ്വദേശി. പച്ചക്കറി കച്ചവടക്കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സർക്കാരിൻ്റെ ഈ വർഷത്തെ ദീപാവലി ലോട്ടറി ജേതാവായത്. ഏറെക്കാലത്തെ ആഗ്രഹത്തിനൊടുവിലാണ് അമിത് കൂട്ടുകാരനൊപ്പം പഞ്ചാബ് സന്ദർശിച്ചത്. പഞ്ചാബിലെ ബത്തിണ്ടയിൽ വച്ച് ഇദ്ദേഹം ദീപാവലി ബംപർ ലോട്ടറി ടിക്കറ്റ് എടുത്തത്. വഴിയോരക്കടയിൽ ടിക്കറ്റ് കണ്ടെങ്കിലും കയ്യിൽ കാശുണ്ടായിരുന്നില്ല. വിവരം കൂട്ടുകാരനോട് പറഞ്ഞതോടെ അദ്ദേഹം അമിത്തിന് ആയിരം രൂപ ലോട്ടറി എടുക്കാനായി നൽകി. ഈ പണം കൊണ്ട് എടുത്ത രണ്ട് ലോട്ടറികളിൽ ഒന്നിനാണ് ബംപർ അടിച്ചത്. രണ്ടാമത്തെ ലോട്ടറിക്ക് 1000 രൂപ സമ്മാനവും ലഭിച്ചു. ജയ്‌പൂറിലെ കോട്‌പുട്‌ലി സ്വദേശിയാണ് അമിത്. ലോട്ടറി പണം ഉപയോഗിച്ച് മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ലോട്ടറി പണം നൽകാൻ പണം കടം തന്ന സുഹൃത്തിന് ഒരു കോടി രൂപയെങ്കിലും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. …
അദാനി ഗ്രൂപ്പിന്റെ (Adani Group) മുൻനിര കമ്പനിയായ അദാനി എന്റർപ്രൈസസ് (Adani Enterprises) വിമാനത്താവളങ്ങൾ, മെറ്റൽസ്, റോഡുകൾ, ഡാറ്റാ സെന്ററുകൾ എന്നിവയുൾപ്പെടെ നിരവധി അനുബന്ധ സ്ഥാപനങ്ങളെ ലിസ്റ്റ് ചെയ്യാനൊരുങ്ങുകയാണ്. 2027നും 2031നും ഇടയിൽ നടക്കുന്ന ഈ ലിസ്റ്റിങ്ങുകൾ വഴി, കമ്പനി മറ്റൊരു പ്രധാന മൂല്യ അൺലോക്കിംഗിനാണ് തയ്യാറെടുക്കുന്നത്. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനിയുടെ പല വലിയ ആസ്തികളും മെച്വേർ ആകുമെന്നാണ് പ്രതീക്ഷ. ഇതോടെ പുതിയ ലിസ്റ്റിംഗുകൾക്കുള്ള വേദി ഒരുക്കപ്പെടും. 2016 മുതൽ 2020 വരെയുള്ള കാലയളവിൽ, ഇൻകുബേറ്ററിന് കീഴിലുള്ള അദാനി ടോട്ടൽ ഗ്യാസ്, അദാനി ഗ്രീൻ എനർജി, അദാനി വിൽമർ തുടങ്ങിയ കമ്പനികൾ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2027–28 കാലയളവോടെ വിമാനത്താവള ബിസിനസിന്റെ EBITDA നിലവിലെ വലുപ്പത്തിന്റെ മൂന്നിരട്ടിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതേസമയം, കോപ്പർ ഉൾപ്പെടെയുള്ള മെറ്റീരിയൽ ബിസിനസുകൾ പൂർണമായും പ്രവർത്തനക്ഷമമാകുകയും ലിസ്റ്റിംഗിനായി തയ്യാറാകുകയും ചെയ്യും എന്നാണ് കമ്പനി പ്രതിനിധികളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.…
കളമശ്ശേരിയിൽ ഉയരാൻ പോകുന്ന സ്കിൽ ഡെവലപ്മെൻറ് കേന്ദ്രം കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ്.100 കോടി രൂപ ചെലവിൽ ബി.പി.സി.എല്‍ കൊച്ചി റിഫൈനറി കളമശ്ശേരിയിൽ സ്ഥാപിക്കുന്ന സ്കിൽ ഡെവലപ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിനായുള്ള ധാരണാപത്രം ഒപ്പുവച്ചു. കളമശ്ശേരി കണ്ടെയ്നർ റോഡിന് സമീപമുള്ള ടിസിസിയുടെ ഭൂമിയിലാണ് പുതിയ ഇൻസ്റ്റിറ്റ്യൂട്ട് ഉയരുക. കേരളത്തിലെ ചെറുപ്പക്കാരുടെ ടാലൻ്റ് പൂളിനെ ഒന്നുകൂടെ നവീകരിക്കാനാണ് ഈ കേന്ദ്രം ഉദ്ദേശിക്കുന്നത്. ഒരു വിദ്യാർത്ഥിക്ക് ശരാശരി 1.30ലക്ഷം രൂപയാണ് ബിപിസി എൽ ചെലവഴിക്കുന്നത്. കളമശ്ശേരി പുതിയ റോഡിന് സമീപം വ്യവസായ വകുപ്പിന് കീഴിലുള്ള ടി.സി.സി വിട്ടു നൽകിയ ഭൂമിയിൽ നാല് ഏക്കർ ക്യാമ്പസിൽ 1,10,000 ചതുരശ്ര അടി വിസ്തൃതിയിലാണ് ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്നത്. കളമശ്ശേരി വ്യവസായ മേഖലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളായ FACT, TCC, BPCL, കൊച്ചിൻ ഷിപ്പ്യാർഡ് തുടങ്ങിയവയുടെ സാമീപ്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും നൈപുണി വികസനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഇൻസ്റ്റിറ്റ്യൂട്ട് മുൻഗണന നൽകുക. വിദ്യാർത്ഥികളുടെ ഫീസ്i താമസം, ഭക്ഷണം, യൂണിഫോം , പുസ്‌തകങ്ങൾ എന്നിവ…
ഇന്ത്യയിൽ കുറഞ്ഞ നിരക്കുകളുള്ള വിമാനക്കമ്പനികളിൽ ഒന്നാണ് ഇൻഡിഗോ എയർലൈൻസ്. ഫ്ലീറ്റ് വലുപ്പത്തിലും വിപണി വിഹിതത്തിലും രാജ്യത്തെ ഏറ്റവും വലിയ എയർലൈൻ കൂടിയാണ് ഇൻഡിഗോ. നാനൂറോളം വിമാനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനായി ഇൻഡിഗോ അയ്യായിരത്തിലധികം പൈലറ്റുമാരെ നിയമിച്ചിട്ടുണ്ട് . ഇൻഡിഗോ പൈലറ്റുമാർക്ക് എത്ര ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നുവെന്നത് പരിശോധിക്കാം. കുറഞ്ഞ ചിലവും ഹ്രസ്വദൂര യാത്രയും കാരണം, ഇൻഡിഗോ സെക്കൻഡ് ഓഫീസർമാരെ നിയമിക്കുന്നില്ല. അതുകൊണ്ടുതന്നെ എയർലൈനിനായി പറക്കുന്ന എല്ലാ പൈലറ്റുമാരും ഫസ്റ്റ് ഓഫീസർമാരോ ക്യാപ്റ്റൻമാരോ ആണ്. ഇൻഡിഗോയിലെ ഫസ്റ്റ് ഓഫീസർമാർ പൊതുവെ എയർലൈനിന്റെ സ്വന്തം കാഡറ്റ് പ്രോഗ്രാമിൽ നിന്നുള്ള വ്യക്തികളാണ്. ഫസ്റ്റ് ഓഫീസർമാർക്ക് പ്രതിമാസം ₹1.5 ലക്ഷം മുതൽ ₹2.5 ലക്ഷം വരെയാണ് ശമ്പളം. ഓരോ വ്യക്തിയുടെയും എക്സ്പീരിയൻസിന്റെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുക. ഇൻഡിഗോയിലെ ക്യാപ്റ്റൻമാർ വിമാനം പറത്തുന്നതിനും യാത്രക്കാരുടെയും ക്യാബിൻ ക്രൂവിന്റെയും സുരക്ഷയ്ക്കും ഉത്തരവാദികളാണ്. നാവിഗേഷൻ പോലുള്ള കാര്യങ്ങളിലും അവർ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നു. സാധാരണയായി ക്യാപ്റ്റൻമാർക്ക് ജൂനിയർ സഹപ്രവർത്തകരെയും ഫസ്റ്റ് ഓഫീസർമാരെയും അപേക്ഷിച്ച്…
കേരളത്തിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ (NBFC) സ്വർണ ശേഖരം യൂറോപ്പിലെ ചില രാജ്യങ്ങളുടെ സ്വർണ കരുതൽ ശേഖരത്തേക്കാൾ ഏറെ കൂടുതലെന്ന് റിപ്പോർട്ട്. കേരളത്തിലെ എൻബിഎഫ്സികൾ ഒരു രാജ്യമായിരുന്നെങ്കിൽ, സ്വർണ ശേഖരത്തിന്റെ കാര്യത്തിൽ അവ ലോകത്ത് 16ആം സ്ഥാനത്ത് എത്തുമായിരുന്നുവെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കണക്കുകൾ പ്രകാരം കേരളത്തിലെ ധനകാര്യസ്ഥാപനങ്ങളുടെ പക്കലുള്ള സ്വർണം യുകെ, സ്പെയിൻ, ഓസ്ട്രിയ എന്നീ രാജ്യങ്ങളേക്കാൾ കൂടുതലാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന എൻബിഎഫ്സികൾ നിലവിൽ കൈവശം വെച്ചിരിക്കുന്നത് 381 ടൺ സ്വർണമാണ്. നിലവിലെ വിലവെച്ച് കണക്കാക്കുമ്പോൾ ഇത് ഏതാണ്ട് 4.6 ലക്ഷം കോടി രൂപയോളം വരും. സ്വർണത്തിനോടു മലയാളിക്കുള്ള ആസക്തി വെളിവാക്കുന്നതാണ് ഈ കണക്കുകൾ. മുത്തൂറ്റ് ഫിനാൻസ് (208 ടൺ), മണപ്പുറം ഫിനാൻസ് (56.4 ടൺ), മുത്തൂറ്റ് ഫിൻകോർപ്പ് (43.69 ടൺ), കെഎസ്എഫ്ഇ (67.22 ടൺ), ഇൻഡൽ മണി (ഏകദേശം 6 ടൺ) എന്നീ പ്രമുഖ സ്വർണ വായ്പാ ഭീമന്മാരുടെ സംയോജിത നിക്ഷേപം…
കൊച്ചി പോലെ ഒരു ജനനിബിഡമായ നഗരത്തിൽ, അതിന്റെ ഒത്ത മധ്യത്തിൽ അസാധ്യമെന്ന് കരുതിയ ഒരു മാറ്റം വന്നിരിക്കുകയാണ്. കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ഉൾപ്പെടുന്ന കറുകപ്പള്ളി ഡിവിഷനിൽ മാലിന്യ സംസ്ക്കരണത്തിന് അത്യാധുനിക പ്ലാന്റ് വന്നിരിക്കുന്നു. ഈ ഡിവിഷനിലെ വീടുകളിലും ഹോട്ടലുകളിലും നിന്ന് പുറന്തള്ളുന്ന ഭക്ഷണ മാലിന്യങ്ങൾ സംസ്ക്കരിക്കാനുള്ള പ്ലാന്റാണിത്. മാലിന്യ സംസ്ക്കാരണത്തിൽ ഉപോൽപ്പന്നമായി കിട്ടുന്ന ഒന്നാന്തരം വളം ഈ ഡിവിഷനിലുള്ളവർക്ക് സൗജന്യമായി നൽകുകയും ചെയ്യുന്നുണ്ട്. കൊച്ചി കോർപ്പറേഷൻ 39-ആം വാർഡ് കൗൺസിലർ ദീപ്തി മേരി വർഗ്ഗീസിന്റെ നേതൃത്വത്തിലാണ് മാലിന്യ സംസ്ക്കരണ പ്ലാന്റ് യാഥാർത്ഥ്യമായത്. ഏറ്റവും ശ്രദ്ധേയമായ ഭാഗം — ഈ മാലിന്യ പ്ലാന്റിൽ നിന്ന് അല്പം പോലും ദുർഗന്ധമോ അഴുക്കോ പുറത്ത് വരില്ല എന്നതാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് അഗ്നിക്കിരയാകുകയും വീടുകളിലെ ഭക്ഷ്യ മാലിന്യങ്ങൾ കെട്ടിക്കിടക്കുകയും വെയ്സ്റ്റ് കളക്റ്റ് ചെയ്യാനാകാത്ത ഗുരുതരമായ ഒരു സാഹചര്യത്തിൽ കൊച്ചിയിലെ ഏതാണ്ട് മുഴുവൻ ഡിവിഷനുകളിലും പ്രശ്ങ്ങൾ ഉണ്ടായിരുന്നു.ആ സമയത്താണ് ഇത്തരമൊരു ആശയത്തെക്കുറിച്ച് ചിന്തിച്ചതെന്ന് കൗൺസിലർ ദീപ്തി മേരി…
പ്രാരംഭ പബ്ലിക് ഓഫറിന് (IPO) ഒരുങ്ങുകയാണ് എഡ് ടെക് യൂണിക്കോൺ ഫിസിക്‌സ്‌വാല (Physics Wallah). പ്രീ-ഐപിഒ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ആഗോള നിക്ഷേപ സ്ഥാപനമായ തിങ്ക് ഇൻവെസ്റ്റ്‌മെന്റ്‌സ് (Think Investments) ഫിസിക്‌സ്‌വാലയിൽ 136 കോടി രൂപയിലധികം നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി തിങ്ക് ഇൻവെസ്റ്റ്‌മെന്റ്‌സ് ഫിസിക്‌സ്‌വാലയിലെ 14 ജീവനക്കാരിൽ നിന്ന് കമ്പനിയിലെ 0.37% ഓഹരിയായ 1.07 കോടി ഇക്വിറ്റി ഓഹരികൾ വാങ്ങി. ഓഹരികൾ ഓരോന്നിനും 127 രൂപയ്ക്കാണ് വാങ്ങിയത്. ഇത് ഇഷ്യു വിലയേക്കാൾ 17% കൂടുതലാണ്. 3480 കോടി രൂപയാണ് യൂട്യൂബിൽ നിന്നു തുടങ്ങി യൂണിക്കോൺ ആയി വളർന്ന ഫിസിക്‌സ്‌വാല ഐപിഒ വഴി സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. മത്സര പരീക്ഷകൾക്കുള്ള ഫിസിക്സ് പഠിപ്പിക്കുന്നതിനായാണ് കമ്പനി സ്ഥാപകൻ അലഖ് പാണ്ഡെ 2016ൽ ഫിസിക്‌സ്‌വാല എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. എന്നാൽ അതിവേഗം ചാനൽ എഡ്-ടെക് പ്രതിഭാസമായി മാറി. 2020 മുതൽ കമ്പനി ആപ്പും വെബ്‌സൈറ്റും സജീവമാക്കി. കോവിഡ് സമയത്തെ വളർച്ചയിൽ ഇവ നിർണായകമായി. ഓൺലൈൻ പഠനത്തിനായി…
ഈ നൂറ്റാണ്ടിനെ നിർവചിക്കുന്ന ഇരട്ട ശക്തികളായ ക്ലീൻ എനെർജിയുടേയും കൃത്രിമബുദ്ധിയുടെയും സംഗമസ്ഥാനത്താണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി. എഐ ഭാവി രൂപപ്പെടുത്താൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വരുന്ന അദാനി-ഗൂഗിൾ പങ്കാളിത്തം സഹായിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയെ ലോകത്തിലെ ഏറ്റവും സുസ്ഥിര ഇന്റലിജൻസ് കേന്ദ്രമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ എഐ, ഡാറ്റാ സെന്റർ ഹബ് വിശാഖപട്ടണത്ത് വികസിപ്പിക്കുന്നതിനായി ഗൂഗിളും അദാനി ഗ്രൂപ്പും തമ്മിലുള്ള 15 ബില്യൺ ഡോളറിന്റെ പങ്കാളിത്തം ദേശീയ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയിലെ അടിസ്ഥാനപരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നു. ഇത് വെറുമൊരു നിക്ഷേപമല്ല- ആഗോള എഐ സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രത്തിൽ ഇന്ത്യയെ സ്ഥാപിക്കാനുള്ള തന്ത്രപരമായ നീക്കമാണ്-അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്റർ കാമ്പസ് നിർമിക്കുന്നതിനായാണ് അദാനി എന്റർപ്രൈസസ്, അവരുടെ സംയുക്ത സംരംഭമായ അദാനി കോൺനെക്സിലൂടെ ഗൂഗിളുമായി കൈകോർക്കുന്നത്. കഴിഞ്ഞ മാസം…
ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികളുള്ള രാജ്യങ്ങളിലൊന്നായ യുഎഇ കേരളത്തെ എക്കാലവും നെഞ്ചേറ്റിയ നാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മിക്കവാറും കുടുംബങ്ങൾക്ക് യുഎഇയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കാണുമെന്നും അബുദാബിയിൽ ‘മലയാളോത്സവം’ പരിപാടിയിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിൻറെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ മന്ത്രി ഷെയ്ഖ് നഹ്യാൻ പുകഴ്ത്തി. കേരളത്തിന്റേത് വലിയ നേട്ടമാണെന്നും മറ്റുള്ളവർക്കും പിന്തുടരാവുന്ന മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസംഗത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കയ്യടിയോടെ സ്വീകരിച്ചു. ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന ഉദ്യമങ്ങളുമായി കേരളം മുന്നോട്ട് പോകുകയാണെന്നും മന്ത്രി ഷെയ്ഖ് നഹ്യാൻ പറഞ്ഞു. കേരളത്തിൽ നിന്നുള്ള പ്രവാസികളെയും മന്ത്രി അഭിനന്ദിച്ചു. ഇന്ത്യയുടെ നേട്ടങ്ങളുടെ തിളങ്ങുന്ന ഉദാഹരണമാണ് കേരളമെന്നും സാമൂഹ്യ സൗഹാർദം, വിദ്യാഭ്യാസം, ടെക്‌നോളജി, വിദ്യാഭ്യാസം എന്നിവയിൽ ബഹുദൂരം മുന്നിലാണെന്നും യുഎഇ മന്ത്രി കൂട്ടിച്ചേർത്തു. നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം.എ. യൂസഫലി അധ്യക്ഷനായി.…
ടൂറിസം മേഖലയില്‍ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ, വനിതകള്‍ക്ക് വ്യക്തിഗത സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകള്‍ക്ക് 4 ശതമാനം പലിശ സബ്സിഡി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവില്‍ കേരള റസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നല്‍കുന്നത്. ടൂറിസം മേഖലയില്‍ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പകള്‍ക്ക് സബ്സിഡി നല്‍കാന്‍ ഇന്‍ററസ്റ്റ് സബ് വെന്‍ഷന്‍ പ്രോജക്ട് 2025-26 എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നല്‍കി ഉത്തരവായി. കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ സംരംഭകരെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ടും പുതിയ വനിതകളെ മേഖലയിലേക്ക് ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഇത് കേരളത്തിലെ ടൂറിസം മേഖലയിലെ വനിതാ ശാക്തീകരണ പ്രവര്‍ത്തനത്തിന് കൂടുതല്‍ ശക്തി പകരും. വിനോദസഞ്ചാര വകുപ്പിന്‍റെ കീഴിലുള്ള കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിയില്‍ രജിസ്റ്റര്‍…
