Author: News Desk
ഫ്രഞ്ച് സൈനിക വിമാന, ബിസിനസ് ജെറ്റ് നിർമ്മാതാക്കളായ ഡസ്സോൾട്ട് ഏവിയേഷൻ, അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എയ്‌റോസ്ട്രക്ചർ ലിമിറ്റഡുമായി (RAL) പങ്കാളിത്തം. ഇന്ത്യൻ എയ്‌റോസ്‌പേസ് നിർമ്മാണത്തിൽ വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്ന പങ്കാളിത്തത്തിലൂടെ നാഗ്പൂരിൽ ഡസ്സോൾട്ടിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബിസിനസ് എക്‌സിക്യൂട്ടീവ് ജെറ്റായ ഫാൽക്കൺ 2000 നിർമ്മിക്കും. പാരീസ് എയർ ഷോയിലാണ് ഇരു കമ്പനികളും ഇതിനായി പങ്കാളിത്തം പ്രഖ്യാപിച്ചത്. 2028ഓടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഫാൽക്കൺ 2000 ജെറ്റ് തയ്യാറാകുമെന്നാണ് പ്രഖ്യാപനം. റാഫേൽ യുദ്ധവിമാനങ്ങളുടെ ഫ്യൂസ്ലേജ് നിർമ്മിക്കുന്നതിനായി ഹൈദരാബാദിൽ സൗകര്യം സ്ഥാപിക്കുമെന്ന് ഡാസോൾട്ടും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് പുതിയ പ്രഖ്യാപനം. ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുടെ ഭാഗമായ മിറാഷ് 2000, റാഫേൽ എന്നീ യുദ്ധവിമാനങ്ങളിലൂടെ ഫ്രഞ്ച് കമ്പനിക്ക് ഇന്ത്യയുമായി ദീർഘകാല ബന്ധമുണ്ട്. ഡസ്സോൾട്ട് ഏവിയേഷൻ അതിന്റെ ചരിത്രത്തിൽ ആദ്യമായി ഫ്രാൻസിന് പുറത്ത് ഫാൽക്കൺ 2000 ജെറ്റുകൾ നിർമ്മിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. ഇത് ഇന്ത്യയെ ഉയർന്ന നിലവാരമുള്ള ബിസിനസ് ജെറ്റ്…
ജിയോ ഫിനാൻഷ്യൽ സർവീസസ് ജിയോ പേയ്‌മെന്റ്സ് ബാങ്കിലെ എസ്‌ബിഐ ഓഹരികൾ വാങ്ങി. 2025 ജൂൺ 4ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തെത്തുടർന്ന് എസ്‌ബിഐയിൽ നിന്ന് ജെപിബിഎല്ലിന്റെ 104.54 കോടി രൂപ വിലമതിക്കുന്ന 7.90 കോടിയിലധികം ഇക്വിറ്റി ഓഹരികൾ ഏറ്റെടുത്തതായി ജിയോ ഫിനാൻഷ്യൽ സർവീസസ് ഇന്ന് ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു. ഇതോടെ, ജെപിബിഎൽ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി. ജെപിബിഎൽ 7,90,80,000 ഇക്വിറ്റി ഓഹരികളാണ് ഏറ്റെടുത്തത്. ഈ ഏറ്റെടുക്കലിന്റെ ഫലമായാണ് ജെപിബിഎൽ കമ്പനിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറിയതെന്ന് റെഗുലേറ്ററി ഫയലിംഗിൽ ജിയോ ഫിനാൻഷ്യൽ സർവീസസ് പറഞ്ഞു. മാർച്ച് മാസം തുടക്കത്തിൽ, ജിയോ പേയ്‌മെന്റ്സ് ബാങ്കിലെ സെബിയുടെ 17.8 ശതമാനം ഓഹരി വാങ്ങാനുള്ള ഉദ്ദേശ്യം ജിയോ ഫിനാൻഷ്യൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ജിയോ ഫിനാൻഷ്യൽ സർവീസസ് വഴി മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ബ്ലാക്ക് റോക്കുമായി സഹകരിച്ച് ജിയോ ബ്ലാക്ക് റോക്ക് അസറ്റ് മാനേജ്മെന്റ് ആരംഭിച്ചാണ് വളർന്നുവരുന്ന…
270ലധികം പേരുടെ ജീവൻ നഷ്ടമായ അഹമ്മദാബാദ് വിമാനാപകടത്തിൽ ക്ഷമാപണം നടത്തി എയർ ഇന്ത്യ, ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മരിച്ചവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലെന്നും അദ്ദേഹം ടൈംസ് നൗവിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ടാറ്റയുടെ വിമാനത്തിന് തന്നെ ഇത്തരമൊരു അപകടം സംഭവിച്ചതിൽ കുറ്റബോധമുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് അന്വേഷണം പൂർത്തിയായാലേ പറയാനാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കമ്മിറ്റി രൂപീകരിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. പ്രാഥമിക കണ്ടെത്തലുകളിൽ പലതും പുറത്തുവരാൻ ഒരു മാസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിൻ പ്രശ്നം, സുരക്ഷാ പ്രശ്നം, പൈലറ്റുമാരുടെ അശ്രദ്ധ തുടങ്ങി അപകടത്തിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളും അദ്ദേഹം നിഷേധിച്ചു. എ1-171 വിമാനത്തിന് ഇതിനു മുമ്പ് അപകടത്തിൽപ്പെട്ട ചരിത്രം ഇല്ല. വലതു വശത്തെ എൻജിൻ 2025 മാർച്ചിൽ സ്ഥാപിച്ചതാണ്. ഇടതു വശത്തെ എൻജിൻ 2023ലാണ് സർവീസ് ചെയ്തത്. അതിൻറെ…
ഇന്ത്യയിൽ ക്യാംപസ് ആരംഭിക്കാൻ യുകെയിലെ പ്രശസ്തമായ അബർഡീൻ സർവകലാശാല (Aberdeen University). മുംബൈയിലാണ് ക്യാംപസ് വരിക. ക്യാംപസിന്റെ നടപടികളുമായി മുന്നോട്ടുപോകാൻ സ്ഥാപനത്തിന് ഇന്ത്യൻ സർക്കാർ അനുമതി നൽകിയതായി സർവകലാശാലാ അധികൃതർ അറിയിച്ചു. സർവകലാശാല ആദ്യഘട്ടത്തിൽ കമ്പ്യൂട്ടിംഗ്, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ്, ഇക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നത്. അടുത്ത വർഷം സെപ്റ്റംബറോടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. ഇന്ത്യ വളരെക്കാലമായി സർവകലാശാലയുടെ “മുൻഗണനാ മേഖല” ആയിരുന്നുവെന്ന് അബർഡീൻ സർവകലാശാല ഗ്ലോബൽ എൻഗേജ്മെന്റ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. സിലാദിത്യ ഭട്ടാചാര്യ പറഞ്ഞു. സ്റ്റുഡന്റ് റ്ക്രൂട്ട്മെന്റ്, റിസേർച്ച് അവസരങ്ങൾ എന്നിവയിൽ ഇന്ത്യയ്ക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. പുതിയ ക്യാംപസ് വരുന്നതോടെ വിദ്യാഭ്യാസത്തിലൂടെയും ഗവേഷണത്തിലൂടെയും സ്കോട്ട്ലൻഡും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. ഈ ദർശനത്തിന് ജീവൻ നൽകുന്നതിനും ഇന്ത്യൻ പങ്കാളികളുമായി സഹകരിക്കുന്നതിനും സർവകലാശാല ആഗ്രഹിക്കുന്നതായി ഭട്ടാചാര്യ കൂട്ടിച്ചേർത്തു. The University of Aberdeen has government approval for its Mumbai…
സംരംഭങ്ങൾ തുടങ്ങാനിനി ഒന്നിലധികം ഓഫീസുകൾ കയറിയിറങ്ങേണ്ട.വ്യവസായ സംരംഭകര്‍ക്ക് ഫയര്‍ ആന്‍ഡ് റെസ്ക്യൂ NOC ഉള്‍പ്പെടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ ക്ലിയറന്‍സുകള്‍ എളുപ്പത്തിലാക്കി കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ KSIDC. സംരംഭകർക്കിനി ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായി കെ-സ്വിഫ്റ്റ് പോര്‍ട്ടലിലൂടെ അപേക്ഷിക്കാം . സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ എളുപ്പത്തിലും വേഗത്തിലും സുതാര്യവും ആക്കുന്നതിനായിട്ടാണ് സര്‍ക്കാര്‍ കെ-സ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സ്) സംവിധാനം ആരംഭിച്ചിട്ടുള്ളത്. ഇതുവഴി സര്‍ട്ടിഫിക്കറ്റിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാം. സംരംഭങ്ങള്‍ തുടങ്ങാനുള്ള കാലതാമസം ഒഴിവാക്കാനുമാകും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്‍റെ ഭാഗമായി ഒന്നിലധികം ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം കെ-സ്വിഫ്റ്റ് പോര്‍ട്ടലിലൂടെ (https://kswift.kerala.gov.in/index/) ഫയര്‍ ആന്‍ഡ് റെസ്ക്യൂ വകുപ്പിന്‍റെ നിരാക്ഷേപ പത്രത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കാനാകും. കേരള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ നിരാക്ഷേപ പത്രം നല്‍കുന്നത്. ഒരു കെട്ടിടമോ വ്യാവസായിക യൂണിറ്റോ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും മതിയായ…
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ അഹമ്മദാബാദ്-മുംബൈ ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതി വേഗത്തിലാകുന്നു. ഹൈ-സ്പീഡ് റെയിൽ കോറിഡോറിലെ സിഗ്നലിംഗ്, ടെലികോം സംവിധാനങ്ങൾക്കായുള്ള കരാർ സീമെൻസ് (Siemens) അടങ്ങുന്ന കൺസോർഷ്യത്തിന് നൽകി. രാജ്യത്തെ ആദ്യ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്ന നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് ആകെ 4100 കോടി രൂപയുടെ കരാർ കൺസോർഷ്യത്തിന് നൽകിയിരിക്കുന്നത്. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നൂതന സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള കരാറാണ് ദിനേശ് ചന്ദ്ര അഗർവാൾ ഇൻഫ്രാകോൺ, സീമെൻസ് ലിമിറ്റഡ്, സീമെൻസ് മൊബിലിറ്റി ജിഎംബിഎച്ച് എന്നിവ ഉൾപ്പെടുന്ന കൺസോർഷ്യം നേടിയത്. കരാർ പ്രകാരം സീമെൻസ് യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം (ETCS) ലെവൽ ടൂ അധിഷ്ഠിത സിഗ്നലിംഗും ട്രെയിൻ നിയന്ത്രണ സംവിധാനങ്ങളും വിന്യസിക്കും. മണിക്കൂറിൽ 350 കിലോമീറ്റർ വരെ വേഗതയിൽ ട്രെയിൻ എത്തിക്കുന്നതിനു സഹായിക്കുന്നതാണ് ഈ സംവിധാനങ്ങൾ. ഇതോടൊപ്പം തത്സമയ നിരീക്ഷണം, തുടർച്ചയായ വയർലെസ് കണക്റ്റിവിറ്റി തുടങ്ങിയവ ഉറപ്പാക്കുന്നതിനും…
ഓൺലൈൻ ടാക്സി സേവനവുമായി കേന്ദ്ര ഗവൺമെന്റ്. ടാക്സി ഡ്രൈവർമാരെ ശാക്തീകരിക്കുന്നതിനും സഹകരണ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സഹകാർ ടാക്സി കോപ്പറേറ്റീവ് ലിമിറ്റഡ് (Sahakar Taxi Cooperative Limited) എന്ന സേവനം വരുന്നത്. നിലവിൽ സഹകാർ ടാക്സി മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടിന് കീഴിൽ ഔദ്യോഗികമായി റജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാകും പ്രവർത്തനം. നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് (NCDC) സഹകാർ ടാക്സി പ്രൊമോട്ട് ചെയ്യുന്നത്. അമുൽ, നാഫെഡ്, നബാർഡ്, ഇഫ്‌കോ, ക്രിബ്‌കോ, എൻഡിഡിബി, നാഷണൽ കോ-ഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് (NCEL) എന്നിങ്ങനെ ഇന്ത്യയിലെ ഏഴ് പ്രമുഖ സഹകരണ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പ്രവർത്തനം. ഊബർ, ഓല തുടങ്ങിയ സാങ്കേതിക പ്ലാറ്റ്‌ഫോമുകളിലേതിനു സമാനമായാകും സഹകാർ ടാക്സിയുടെ പ്രവർത്തനം. എന്നാൽ പൂർണ നിയന്ത്രണം പ്രധാനമായും ടാക്സി ഡ്രൈവർമാർ ഉൾപ്പെടുന്ന അംഗങ്ങൾക്കായിരിക്കും “സഹകരണ സ്ഥാപനങ്ങൾക്കിടയിലെ സഹകരണം” എന്ന തത്വത്തിന് കീഴിലാണ് സഹകാർ ടാക്സി പ്രവർത്തിക്കുക. ഇതിലൂടെ ഗതാഗത മേഖലയിൽ സുസ്ഥിരവും ജനാധിപത്യപരവുമായ മാതൃക…
ഹ്രസ്വ ദൂര യാത്രകൾക്കായി കൂടുതൽ ട്രെയിനുകൾ നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. ഇതിനായി 50 പുതിയ നമോ ഭാരത് ട്രെയിനുകൾ നിർമ്മിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 100 മെയിൻലൈൻ ഇഎംയുകളും (MEMU) പുറത്തിറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വന്ദേ ഭാരത് എക്സ്പ്രസ് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച എയർ കണ്ടീഷൻ സെൽഫ് പ്രൊപ്പൽഡ് ട്രെയിൻ സെറ്റാണ് നമോ ഭാരത്. മുമ്പ് ഇവ വന്ദേ മെട്രോ എന്നാണ് അറിയപ്പെട്ടിരുന്നത്. നോൺ-സബർബൻ റൂട്ടുകളിൽ റിസർവേഷൻ ഇല്ലാത്തവർക്കും സാധാരണ യാത്രക്കാർക്കും പ്രീമിയം ഹ്രസ്വദൂര യാത്ര വാഗ്ദാനം ചെയ്യുന്നതാണ് നമോ ഭാരത് ട്രെയിനുകൾ. കുറഞ്ഞ ദൈർഘ്യമുള്ള ഇന്റർ സിറ്റി യാത്രകൾക്കായാണ് നമോ ഭാരത് ട്രെയിനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നമോ ഭാരത് ട്രെയിനുകൾ പരമാവധി മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിലാണ് ഓടുക. ഇന്ത്യൻ റെയിൽവേ ശൃംഖലയിലെ പ്രധാന ഇഎംയുകൾക്ക് പകരമായി നമോ ഭാരത് ട്രെയിനുകൾ എത്തും. മെട്രോ സർവീസുകൾക്ക് സമാനമായ ഇരിപ്പിടങ്ങളും സ്റ്റാൻഡിംഗ് ക്രമീകരണങ്ങളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളാണ് ഇവയിൽ ഉണ്ടാകുക. 12…
മെറ്റൽ ഫോർജിംഗ് ബിസിനസിന് പേരുകേട്ട ഇന്ത്യൻ കമ്പനിയാണ് ഭാരത് ഫോർജ് (Bharat Forge). ഏകദേശം ഒരു ദശാബ്ദം മുമ്പാണ് കമ്പനി ഡിഫൻസ് ഉപകരണ നിർമാണത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമെടുത്തത്. ആർട്ടില്ലറി ഗൺ നിർമാണത്തിനായിരുന്നു കമ്പനി മുൻഗണന നൽകിയത്. കമ്പനി ചെയർമാൻ ബാബാ കല്യാണിക്ക് സൈനിക സാങ്കേതികവിദ്യയിലുള്ള വ്യക്തിപരമായ താൽപ്പര്യവും മെറ്റലർജിയിലുള്ള കമ്പനിയുടെ വൈദഗ്ധ്യവുമായിരുന്നു ഇങ്ങനെയൊരു നീക്കത്തിന് കാരണം. എന്നാൽ ഈ മാറ്റം ആദ്യഘട്ടത്തിൽ ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് പറയുകയാണ് ഭാരത് ഫോർജ് ചെയർമാൻ ബാബാ കല്യാണി. 2012ൽ ഡൽഹിയിൽ നടന്ന ഡിഫൻസ് എക്സിബിഷനിലാണ് ഭാരത് ഫോർജ് തങ്ങളുടെ ആദ്യ ആർട്ടില്ലെറി ഗൺ പുറത്തിറക്കിയത്. എന്നാൽ അന്ന് നിരവധി പേർ അതിനെ തമാശയായാണ് കണ്ടത് എന്ന് ബാബാ കല്യാണി ഓർമിക്കുന്നു. ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങളോടായിരുന്നു കൂടുതൽ താത്പര്യം എന്നതിനാൽ ഏറെ വെല്ലുവിളി നിറഞ്ഞ നിമിഷമായിരുന്നു അത്. ഇന്ത്യൻ കമ്പനിക്ക് ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ലെന്ന ധാരണയായിരുന്നു പരിഹാസത്തിനു പിന്നിൽ. അന്ന്, പ്രതിരോധ…
2025 ഇന്ത്യ വെൽത്ത് റിപ്പോർട്ടിൽ മുന്നിലെത്തി മുകേഷ് അംബാനിയുടെ മക്കൾ. 360 വൺ വെൽത്തും ക്രിസിലും ചേർന്ന് പുറത്തിറക്കിയ ന്യൂ വെൽത്ത് ക്രിയേറ്റേർസ് ലിസ്റ്റിൽ 3.59 ലക്ഷം കോടി രൂപ (43 ബില്യൺ യുഎസ് ഡോളർ) വീതം ആസ്തിയോടെയാണ് ആകാശ് അംബാനിയും ആനന്ദ് അംബാനിയും മുന്നിലെത്തിയത്. റിപ്പോർട്ട് വിശകലനം ചെയ്ത 2013 ഇന്ത്യൻ വെൽത്ത് ക്രിയേറ്റേർസിന് ഏകദേശം 100 ട്രില്യൺ രൂപയുടെ മൊത്തം ആസ്തിയാണ് ഉള്ളത്. രാജ്യത്തിന്റെ ജിഡിപിയുടെ മൂന്നിലൊന്നിന് തുല്യമായ സംഖ്യയാണിത്. കുറഞ്ഞത് 5 ബില്യൺ രൂപ ആസ്തിയുള്ള സംരംഭകർ, പ്രൊഫഷണലുകൾ, നിക്ഷേപകർ എന്നിവരുൾപ്പെടെയുള്ളവരെയാണ് റിപ്പോർട്ടിനായി പരിഗണിച്ചത്. റിപ്പോർട്ടിൽ ഉള്ളവരുടെ ശരാശരി ആസ്തി 14.2 ബില്യൺ രൂപയാണ്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് (RJIAL) നിലവിലെ ചെയർമാനാണ് ആകാശ് അംബാനി. റിലയൻസിന്റെ പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ മേൽനോട്ട ചുമതലയാണ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിക്കുള്ളത്. Akash and Anant Ambani are India’s richest individuals (₹3.59 lakh…