Author: News Desk

അടുത്ത മാസം ന്യൂഡൽഹിയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിൽ ഇന്ത്യയും റഷ്യയും തൊഴിലാളി മൊബിലിറ്റി സംബന്ധിച്ച പുതിയ കരാറിൽ ഒപ്പുവെക്കും. റഷ്യയിൽ വർധിച്ചുവരുന്ന ഇന്ത്യൻ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ കരാർ ലക്ഷ്യമിടുന്നതെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വരും വർഷങ്ങളിൽ രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിപ്പിക്കാനും ഇത് സഹായിക്കുമെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. രണ്ട് പ്രധാന റഷ്യൻ എണ്ണക്കമ്പനികൾക്കെതിരെ യുഎസ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനാൽ അടുത്ത മാസം റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറയാമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇത്തരമൊരു വാർത്തയെന്നതാണ് ശ്രദ്ധേയം. ജനസംഖ്യാ കുറവ് നേരിടുന്ന റഷ്യ, തങ്ങളുടെ തൊഴിൽ ശക്തി വികസിപ്പിക്കാൻ തയ്യാറാണ്. നിലവിൽ, റഷ്യയിലെ ഇന്ത്യൻ തൊഴിലാളികൾ കൂടുതലും നിർമാണ, തുണിത്തരങ്ങളിലാണ് ജോലി ചെയ്യുന്നത്. എന്നാൽ യന്ത്രസാമഗ്രികളിലും ഇലക്ട്രോണിക്സിലും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ആവശ്യം വർധിച്ചുവരികയാണ്. 2025 അവസാനത്തോടെ, റഷ്യൻ തൊഴിൽ മന്ത്രാലയം നിശ്ചയിച്ച ക്വാട്ട പ്രകാരം 70000ത്തിലധികം ഇന്ത്യക്കാർ റഷ്യയിൽ ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി…

Read More

കേരളത്തിൽനിന്നും കർണാടകയിലേക്കുള്ള കണക്റ്റിവിറ്റി കൂട്ടുന്ന കെഎസ്ആർ ബെംഗളൂരു-എറണാകുളം (Bengaluru KSR – Ernakulam) വന്ദേഭാരത് സർവീസിന്റെ ഫ്ലാഗ് ഓഫ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചിരുന്നു. ഏകദേശം 608 കിലോമീറ്റർ ദൂരം 8 മണിക്കൂറിനുള്ളിൽ താണ്ടുന്ന ട്രെയിനാണിത്. പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത നാല് ട്രെയിനുകളിൽ ഒന്നായ ബെംഗളൂരു-എറണാകുളം വന്ദേ ഭാരത്, കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ദക്ഷിണ റെയിൽവേയുടെ ആദ്യത്തെ അന്തർ സംസ്ഥാന സെമി-ഹൈ-സ്പീഡ് പ്രീമിയം സർവീസാണ്. ചെയർ കാർ സീറ്റുകൾക്ക് 1,095 രൂപയും എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകൾക്ക് 2,289 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് രാവിലെ 5:10ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50ഓടെ എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരും. കെആർ പുരം (5.25), സേലം (8.13), ഈറോഡ് (9), തിരുപ്പൂർ (9.45), കോയമ്പത്തൂർ (10.33), പാലക്കാട് (11.28), തൃശൂർ (12.28) എന്നിങ്ങനെയാണ് സ്റ്റോപ്പുകളും സമയവും. മടക്കയാത്രയിൽ ഉച്ചയ്ക്ക് 2:20ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:00ന്…

Read More

ഇന്ത്യൻ പ്രീമിയർ ലീഗിലെ (IPL) നിലവിലെ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (RCB) പുരുഷ ടീമിനെയും വിമൻസ് പ്രീമിയർ ലീഗിലെ ടീമിനെയും സ്വന്തമാക്കാൻ ശതകോടീശ്വരന്മാർ തമ്മിൽ മത്സരം. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനാവാല, ഡൽഹി ക്യാപിറ്റൽസ് സഹ ഉടമകളായ ജെ‌എസ്‌ഡബ്ല്യു ഗ്രൂപ്പിലെ പാർത്ത് ജിൻഡാൽ, ജി‌എം‌ആർ ഗ്രൂപ്പ്, അദാനി ഗ്രൂപ്പ് തുടങ്ങിയവരാണ് ആർസിബിയെ വാങ്ങാൻ മുന്നിലുള്ളത്. 2 ബില്യൻ ഡോളറാണ് (17000 കോടി രൂപ) ടീമിനെ വിൽക്കുന്നതിലൂടെ നിലവിലെ ഉടമസ്ഥരായ ഡിയാജിയോ ലക്ഷ്യമിടുന്നത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇക്കഴിഞ്ഞ സീസണിൽ ഐപിഎൽ കപ്പിൽ മുത്തമിട്ടതോടെ ടീമിന്റെ മൂല്യം കുതിച്ചുയരുകയായിരുന്നു. 2026 മാർച്ചിനകംതന്നെ വിൽപന പൂർത്തിയാക്കിയേക്കും. അടുത്ത സീസണിൽ പുതിയ ഉടമസ്ഥരുടെ കീഴിലാകും ആർസിബി മത്സരിക്കുക. വ്യവസായി വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസായിരുന്നു ആർസിബിയുടെ ആദ്യ ഉടമ. യുണൈറ്റഡ് ബ്രൂവറീസിന്റെ ഉപസ്ഥാപനമായിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് (USL) ആയിരുന്നു ആർസിബി പ്രമോട്ടർമാർ. 2012ലാണ് യുഎസ്എലിന്റെ മുഖ്യ ഓഹരി പങ്കാളിത്തം…

Read More

ഗുരുവായൂർ ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ദേവസ്വത്തിന് കൈമാറി. ക്ഷേത്ര ദർശനം നടത്തവേയാണ് മുകേഷ് അംബാനി ചെക്ക് കൈമാറിയത്. ദേവസ്വം ബോർഡ് നിർമിക്കുന്ന ആശുപത്രിക്കായി 50 കോടി നൽകാമെന്ന് അംബാനി നേരത്തെ സമ്മതിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് 15 കോടിരൂപയുടെ ചെക്ക് കൈമാറിയത്. ദേവസ്വം അധികൃതർ നിർദിഷ്ട ആശുപത്രിയുടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാൻ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും മുകേഷ് അംബാനിക്ക് സമർപ്പിച്ചു. എന്ത് സഹായവും നൽകാമെന്ന് മുകേഷ് അംബാനി ദേവസ്വം ചെയർമാന് ഉറപ്പ് നൽകി. ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാര വന്യജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. അതേസമയം, ആന്ധ്രാപ്രദേശിലെ തിരുമലയിൽ റിലയൻസ് ഇൻഡസ്ട്രീസ് അത്യാധുനിക അടുക്കള നിർമിക്കുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. ഗുരുവായൂർ ക്ഷേത്ര…

Read More

ഇന്ത്യയിലെ ഏറ്റവും മികച്ച ഗതാഗത ഓപ്ഷനായാണ് റെയിൽവേ അറിയപ്പെടുന്നത്. കണക്റ്റിവിറ്റിക്കൊപ്പം ബസുകളേക്കാളും വിമാനങ്ങളേക്കാളും ഉയർന്ന ലഗേജ് അലവൻസ് ആണ് ട്രെയിൻ യാത്ര പലരും ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം. ലഗേജിനെക്കുറിച്ച് പറയുമ്പോൾ ട്രെയിൻ യാത്രകളിൽ മദ്യം കൊണ്ടുപോകാൻ സാധിക്കുമോയെന്നുള്ള ചോദ്യം ഉയർന്നുവരുന്നു. ട്രെയിനുകളിലെ മദ്യം സംബന്ധിച്ച നിയമങ്ങൾ റോഡ്, വിമാന യാത്രകളിൽ ബാധകമായ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ട്രെയിനുകളിൽ മദ്യം കൊണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. മദ്യമോ മദ്യക്കുപ്പികളോ ട്രെയിനുകളിൽ കൊണ്ടുപോകാൻ അനുവാദമില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ട്രെയിനുകളിൽ മദ്യം കഴിക്കുന്നതും കൊണ്ടുപോകുന്നതും യാത്രക്കാർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നതിനാലും മറ്റ് യാത്രക്കാർക്ക് അനിയന്ത്രിതമായ പെരുമാറ്റത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നതിനാലുമാണ് റെയിൽവേ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. Carrying or consuming alcohol/liquor bottles on Indian Railways trains is strictly prohibited for passenger safety and to prevent disturbance, according to railway…

Read More

അടുത്ത വർഷം വിൽപനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ടിവിഎസ് ജൂപ്പിറ്റർ സിഎൻജി, ഇന്ത്യൻ വിപണിയിൽ ഇത്തരത്തിലുള്ള ഇന്ധനം ഉപയോഗിക്കുന്ന ആദ്യത്തെ സ്‌കൂട്ടറായിരിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സിഎൻജി കാറുകളുടെ വിപണി ഗണ്യമായി വളർന്നു. ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ പ്രവർത്തനച്ചിലവുമുള്ള ഗുണങ്ങളോടെ പെട്രോളിന് പകരമായി ഇത് അവതരിപ്പിക്കപ്പെട്ടു. ഇപ്പോൾ, ടിവിഎസ് മോട്ടോർ രാജ്യത്തെ ആദ്യത്തെ സിഎൻജി സ്കൂട്ടർ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. 2025ലെ ഭാരത് മൊബിലിറ്റി എക്സ്പോയിൽ കൺസെപ്റ്റ് രൂപത്തിൽ ജൂപ്പിറ്റർ സിഎൻജി പ്രദർശിപ്പിച്ചിരുന്നു. 2026 മധ്യത്തോടെ വിൽപനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കൺസെപ്റ്റിൽ കാണുന്നതനുസരിച്ച് സിഎൻജി ടാങ്ക് സീറ്റിനടിയിൽ സ്ഥാപിക്കും. കൂടാതെ പ്ലാസ്റ്റിക് പാനൽ കൊണ്ട് മൂടും. സാധാരണയായി ഐസിഇ സ്കൂട്ടറുകളിൽ കാണുന്ന ബൂട്ട് സ്ഥലത്തേക്ക് ആഴ്ന്നിറങ്ങും. ഇത് 1.4 കിലോഗ്രാം സിഎൻജി ടാങ്കാണ് ഉപയോഗിക്കുക. കൂടാതെ 1 കിലോഗ്രാം സിഎൻജിയിൽ 84 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇതിന് കഴിയും. ഇതിനുപുറമെ, ടിവിഎസ് ജൂപ്പിറ്ററിൽ സിഎൻജി കാറുകളെപ്പോലെ തന്നെ പെട്രോളിലും സിഎൻജിയിലും പ്രവർത്തിക്കാൻ കഴിയുന്ന ബൈ-ഫ്യുവൽ സാങ്കേതികവിദ്യ…

Read More

ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നീസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിന് 46ആം വയസ്സിലാണ് ബൊപ്പണ്ണ തിരശീലയിടുന്നത്. രോഹൻ ബൊപ്പണ്ണയുമായുള്ള പതിറ്റാണ്ടുകൾ നീണ്ട സൗഹൃദത്തെയും മിക്സ്ഡ് ഡബിൾസ് പങ്കാളിത്തത്തെയും സ്നേഹപൂർവ്വം അനുസ്മരിക്കുകയാണ് സാനിയ മിർസ. സാനിയയ്ക്ക് വെറും 14 വയസ്സുള്ളപ്പോഴാണ് ഇരുവരും ചേർന്ന് ആദ്യ മിക്സ്ഡ് കിരീടം നേടിയത്. നാഷണൽസ് നേടിയതു മുതൽ 2023ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിലെത്തുന്നതുവരെ ആ യാത്ര നീണ്ടു. ബൊപ്പണ്ണയെ സൗമ്യനായ ഭീമൻ എന്നാണ് സാനിയ വിശേഷിപ്പിച്ചത്. ഈ പ്രായം വരെ കരിയർ കൊണ്ടുപോകാനായ അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തെയും സാനിയ പ്രശംസിച്ചു. As Rohan Bopanna retires after a two-decade career at 46, Sania Mirza fondly recalls their long-standing friendship and mixed doubles journey, calling him a ‘gentle giant.’

Read More

നാവിൽ രുചിമേളം തീർക്കുന്നതിനൊപ്പം അതിന് വമ്പൻ തുക പ്രതിഫലം കൈപ്പറ്റുന്നവർ കൂടിയാണ് സെലിബ്രിറ്റി ഷെഫുമാർ. അത്തരത്തിൽ വമ്പൻ സമ്പാദ്യമുള്ള ഇന്ത്യൻ ഷെഫുമാരെ കുറിച്ചറിയാം. സഞ്ജീവ് കപൂർ (Sanjeev Kapoor)ഇന്ത്യൻ പാചക രംഗത്തെ ഇതിഹാസ നാമമാണ് ‘മാസ്റ്റർ ഷെഫ്’ എന്നറിയപ്പെടുന്ന സഞ്ജീവ് കപൂർ. 1993 മുതൽ ഐക്കണിക് കുക്കറി ഷോയായ ‘ഖാന ഖസാനയിലൂടെ’ അദ്ദേഹം ഇന്ത്യൻ കുടുംബങ്ങൾക്ക് പ്രിയങ്കരനായി. ഏഷ്യയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പാചക ഷോയായ ഖാന ഖസാനയ്ക്ക് പുറമേ അദ്ദേഹം 150ലധികം ബെസ്റ്റ് സെല്ലിംഗ് പാചകപുസ്തകങ്ങളും രചിച്ചിട്ടുണ്ട്. വിജയകരമായ റെസ്റ്റോറന്റ് സാമ്രാജ്യം കെട്ടിപ്പടുത്ത അദ്ദേഹത്തിന് 1165 കോടി രൂപ ആസ്തിയുള്ളതായി മണിമിന്റ് റിപ്പോർട്ട് ചെയ്യുന്നു. വികാസ് ഖന്ന (Vikas Khanna)ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ ആഗോള അംബാസഡറായി അറിയപ്പെടുന്ന വികാസ് ഖന്ന മാസ്റ്റർഷെഫ് ഇന്ത്യ, സെലിബ്രിറ്റി മാസ്റ്റർഷെഫ് എന്നിവയിലൂടെയാണ് പ്രശസ്തനായത്. ഷെഫ്, ടിവി വ്യക്തിത്വം, എഴുത്തുകാരൻ, ചലച്ചിത്ര നിർമ്മാതാവ്, റസ്റ്റോറേറ്റർ എന്നീ നിലകളിലുള്ള മികച്ച കരിയറാണ് അദ്ദേഹത്തിന്റേത്. ലൈഫ്‌സ്റ്റൈൽ ഏഷ്യ കണക്കനുസരിച്ച്, അദ്ദേഹത്തിന്റെ…

Read More

മടങ്ങിവരവിനൊരുങ്ങി ടാറ്റയുടെ ഐതിഹാസിക മോഡലായ സിയറ (Tata Sierra). ഈ മാസം 25ന് പുതിയ സിയറ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. രാജ്യത്തുടനീളം മാസങ്ങൾ നീണ്ട പരീക്ഷണങ്ങൾക്ക് ശേഷമാണ് ഇതിഹാസ മോഡൽ മടങ്ങിയെത്തുന്നത്. 2023 ഓട്ടോ എക്‌സ്‌പോയിൽ കൺസെപ്റ്റ് രൂപത്തിൽ പുതിയ ടാറ്റ സിയറ പ്രദർശിപ്പിച്ചിരുന്നു. അന്നുമുതൽ ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാറുകളിൽ ഒന്നാണിത്. ആദ്യം ഇന്റേണൽ ഐസിഇ പതിപ്പാണ് അവതരിപ്പിക്കുക. പിന്നാലെ തന്നെ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും നിരത്തുകളിലെത്തും. 90കളിലെ താരമായ സിയറ അതേ ഐഡന്റിറ്റി നിലനിർത്തിയാണ് എത്തുന്നത്. ആൽപൈൻ വിൻഡോ ഉൾപ്പെടെയുള്ള ഒറിജിനൽ ടാറ്റ സിയറയുടെ ഐക്കണിക് ഡിസൈൻ പുതിയ തലമുറ സിയറയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കൂടാതെ, യഥാർത്ഥ മോഡലിന്റെ സ്റ്റൈലിംഗ് ഘടകങ്ങൾ ആധുനിക ഡിസൈനുമായി സംയോജിപ്പിച്ച് ടാറ്റ മോട്ടോർസ് സിയറയെ കൂടുതൽ ആവേശകരമാക്കിയിട്ടുണ്ട്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവ…

Read More

വിസ വേഗത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമിന്റെ പുതിയ രൂപം പുറത്തിറക്കി സൗദി അറേബ്യ. കെഎസ്എ വിസ പ്ലാറ്റ്‌ഫോം (KSA Visa Platform) സൗദി വിദേശകാര്യ മന്ത്രാലയമാണ് വികസിപ്പിച്ചിരിക്കുന്നത്. കെഎസ്എ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് വിസയ്ക്കായി അപേക്ഷിക്കാം. ഇത് സൗദിയിലേക്കുള്ള യാത്രാ നടപടികൾ കൂടുതൽ വേഗത്തിലാക്കും. കൂടുതൽ വിദേശികളെ ആകർഷിക്കുക എന്നതാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. സന്ദർശകരുടെ എണ്ണം ഇതിലൂടെ വർധിപ്പിക്കാനാകുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനൊപ്പം ഉംറ ചെയ്യാനും ‌ഇ-വിസയിലൂടെ സാധിക്കും. വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും അപേക്ഷാ നടപടികളും കെഎസ്എ വിസ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി വിസകൾ ലഭ്യമാണ്. സിംഗിൾ എൻട്രി വിസയുടെ കാലാവധി 90 ദിവസവും മൾട്ടിപ്പിൾ എൻട്രി വിസയ്ക്ക് ഒരു വർഷവുമാണ്. വിസ അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കാം എന്നതാണ് ഇ-വിസയുടെ പ്രധാന സവിശേഷത. മൂന്ന് ദിവസത്തിനകം വിസ നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് റിപ്പോർട്ട്. Saudi Arabia unveils the KSA…

Read More