Author: News Desk
ചൈനയ്ക്കും തുർക്കിക്കു പുറമേ പാകിസ്ഥാന്റെ സൈനിക ശക്തി വർദ്ധിപ്പിക്കുന്ന പ്രധാന രാജ്യമാണ് നെതർലാൻഡ്‌സ്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നുകൂടിയാണ് നെതർലാൻഡ്‌സ്. എന്നാൽ തുർക്കിക്ക് സമാനമായ രീതിയിൽ പാക് അനുകൂല നിലപാടാണ് നെതർലാൻഡ്‌സും സ്വീകരിക്കുന്നതെങ്കിൽ വ്യാപാരരംഗത്ത് അടക്കം തുർക്കിക്ക് സമാനമായ സാഹചര്യം നെതർലാൻഡ്സിനും വരും എന്ന് വിലയിരുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിദേശകാര്യമന്ത്രി മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ നെതർലാൻഡ്സ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സന്ദർശനം പ്രധാനമായി. നിലവിൽ ചൈനയ്ക്ക് ശേഷം പാകിസ്ഥാന് ഏറ്റവുമധികം ആയുധങ്ങൾ നൽകുന്ന രാജ്യമാണ് നെതർലാൻഡ്സ്. ഡെൻമാർക്ക്, ജർമ്മനി, നെതർലാൻഡ്‌സ് എന്നിവയുൾപ്പെടെ മൂന്ന് രാജ്യങ്ങളിലായി 6 ദിവസത്തെ പര്യടനത്തിന്റെ ഭാഗമായി മെയ് 19നാണ് അദ്ദേഹം നെതർലാൻഡ്‌സിൽ എത്തിയത്. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള എസ്. ജയശങ്കറിന്റെ ആദ്യ വിദേശ സന്ദർശനമാണിത്. പാകിസ്ഥാനിലെ രണ്ടാമത്തെ വലിയ ആയുധ വിതരണക്കാരായ നെതർലാൻഡ്സിൽ നിന്നാണ് അദ്ദേഹം തന്റെ പര്യടനം ആരംഭിച്ചത് എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സന്ദർശനത്തിൽ ജയശങ്കർ നെതർലൻഡ്‌സ് പ്രധാനമന്ത്രി, വിദേശകാര്യ…
പണ്ടത്തെ കാലത്ത് വീട്ടിൽ നിന്നും കണ്ണാടി നോക്കി ഇറങ്ങിയാൽ ചിലപ്പോൾ വീട്ടിലേക്കു തിരിച്ചുവരുന്നതു വരെ മറ്റൊരു കണ്ണാടി പോലും നമ്മൾ കാണാറുണ്ടായിരുന്നില്ല. ഇന്ന് അതല്ല അവസ്ഥ. മൊബൈൽ ഫോൺ അടക്കം എവിടെ തിരിഞ്ഞാലും നമുക്ക് നമ്മുടെ തന്നെ രൂപം വീണ്ടും വീണ്ടും കാണാനാകും. ഇങ്ങനെ വീണ്ടും വീണ്ടും കാണുമ്പോൾ താടിയിലെയോ മുടിയിലെയോ വെള്ള നരകൾ നമ്മൾ വീണ്ടും വീണ്ടു കാണേണ്ടി വരുന്നു, അപ്ഡേറ്റഡ് ആകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വീണ്ടു വീണ്ടും നമ്മെ ഓർമപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്നു. ഇതുതന്നെയാണ് കഴിഞ്ഞ മുപ്പത് വർഷങ്ങൾകൊണ്ട് ബ്യൂട്ടി ഇൻഡസ്ട്രിയിൽ ഉണ്ടായ പ്രധാന മാറ്റമെന്ന് പ്രവീൺ പറയുന്നു. 22 വർഷങ്ങൾക്കു മുൻപാണ് പ്രവീൺ പിവിആർ ഒലീ അഥവാ പ്രവീൺ ഒലീ ബ്യൂട്ടി പാർലർ ആരംഭിക്കുന്നത്. നിരവധി സിനിമകളിലെ സ്റ്റൈലിങ് പരിചയം വെച്ചായിരുന്നു അദ്ദേഹം സ്വന്തമായി സ്ഥാപനം എന്ന സ്വപ്നത്തിലേക്ക് എത്തിയത്. സ്വാഭാവികമായും അന്നത്തെ കാലത്ത് സമൂഹമാധ്യമങ്ങൾ ഇത്ര സജീവമല്ല. സിനിമാ വർക്കുകൾ വെച്ച് സ്വന്തം നിലയ്ക്ക് നേട്ടങ്ങൾ ഉയർത്തിക്കാണിക്കുക എന്നത്…
ദുബായ് ബിസിനസ് ബേയിൽ പ്രവർത്തിച്ചിരുന്ന ഗൾഫ് ഫസ്റ്റ് കൊമേഴ്‌സ്യൽ ബ്രോക്കേഴ്‌സ് അടച്ചുപൂട്ടി ഉടമസ്ഥർ മുങ്ങിയതായി പരാതി.ക്യാപിറ്റൽ ഗോൾഡൺ ടവറിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഓഫീസുകൾ വഴി മലയാളികൾ ഉൾപ്പെടെ നിരവധി പേർക്ക് ദശലക്ഷണക്കിന് ദിർഹം നഷ്ടപ്പെട്ടതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം വരെ ഏകദേശം 40 ജീവനക്കാരുണ്ടായിരുന്ന കമ്പനിയാണിത്. ഫോറെക്‌സ് ഓഫറുകൾ ഉപയോഗിച്ച് ഇവിടെ നിന്ന് നിക്ഷേപകരെ കോൾഡ് കോളിംഗ് ചെയ്തിരുന്നു. അടച്ചുപൂട്ടിയ ഓഫീസുകളുടെ ചുവരുകളിൽ നിന്ന് ഫോൺ വയറുകൾ അടർത്തിമാറ്റിയതായി മലയാളി നിക്ഷേപകരായ മുഹമ്മദ്, ഫയാസ് പൊയ്യിൽ എന്നിവർ ദേശീയ മാധ്യമത്തോട് പറഞ്ഞു. ഇവർ 75,000 ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളതെന്നു പറയുന്നു. ഇതിൽ മുഹമ്മദ് മാത്രം 50000 ഡോളർ നിക്ഷേപിച്ചിരുന്നു. എല്ലാ നമ്പറുകളിലും വിളിച്ചിട്ടും ആരും പ്രതികരിച്ചില്ലെന്നും നേരിട്ട് വന്നുനോക്കിയപ്പോഴാണ് ഓഫീസ് അടച്ചതായി കണ്ടതെന്നും ഇരുവരും പറഞ്ഞു. സ്ഥാപനം വഴി $230000 നഷ്ടപ്പെട്ടതായി പേരു വെളിപ്പെടുത്താത്ത ഒരു നിക്ഷേപകൻ പറഞ്ഞു. യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമായ സിഗ്മ വൺ…
ആപ്പിൾ തങ്ങളുടെ വിതരണ ശൃംഖല ചൈനയിൽ നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആപ്പിൾ ഉൽപ്പന്ന നിർമാതാക്കളായ തായ്‌വാനീസ് കമ്പനി ഫോക്‌സ്‌കോൺ ഇന്ത്യയിൽ 300 ഏക്കർ വിസ്തൃതിയുള്ള ഐഫോൺ നിർമാണ കാമ്പസ് ഒരുക്കുന്നു. കർണാടകയിലെ ദേവനഹള്ളിയിലാണ് ഫോക്‌സ്‌കോൺ കാമ്പസ് വരുന്നത്. പ്ലാന്റിലെ 30000 തൊഴിലാളികൾക്കുള്ള ഡോർമിറ്ററികൾ അടക്കമാണിത്. ഈ റെസിഡൻഷ്യൽ കോംപ്ലക്‌സ് ഇന്ത്യയിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ താമസ സൗകര്യമാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ആപ്പിളിന്റെ പ്രധാന കരാർ നിർമ്മാതാക്കളായ കമ്പനി ദേവനഹള്ളിയിലെ പ്രവർത്തനത്തിനായി 2.56 ബില്യൺ ഡോളറാണ് ചിലവിടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആപ്പിൾ സിഇഒ ടിം കുക്കിനോട് ഇന്ത്യയിലെ നിർമാണം നിർത്താൻ നിർദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആപ്പിളിന്റെ നീക്കം എന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ നിർദേശം ആപ്പിളിന്റെ പദ്ധതികളിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ അഭിപ്രായങ്ങൾക്കിടയിലും, യുഎസ് വിപണിയിലേക്ക് ഉദ്ദേശിക്കുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ചൈനയ്ക്ക് പകരം ഇന്ത്യയിലായിരിക്കും…
നിർമാണത്തിലിരുന്ന കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി നിർമാണക്കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസ്. കമ്പനി എക്‌സിക്യൂട്ടിവ് ഡയറക്ടർ ജലന്ധർ റെഡ്ഡിയാണ് ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയത്.സംഭവത്തെക്കുറിച്ച് നിലവിൽ പ്രാഥമിക വിവരം മാത്രമാണ് ഉള്ളതെന്നും എന്താണ് സംഭവിച്ചതെന്നറിയാനുള്ള കൃത്യമായ പരിശോധനകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നിർമാണത്തിനുമുൻപ് എല്ലാതരം പഠനങ്ങളും നടത്തിയിരുന്നതായി ജലന്ധർ റെഡ്ഡി പറഞ്ഞു. പ്രദേശത്ത് പാലമാണ് വേണ്ടതെങ്കിൽ പാലം നിർമിക്കാനും തയ്യാറാണ്. വിദഗ്ധരുടെ ഉപദേശമനുസരിച്ച് കമ്പനി മുന്നോട്ടുപോകും. കമ്പനിയ്ക്ക് 40 വർഷത്തെ പ്രവൃത്തിപരിചയമുണ്ടെന്നും മികച്ച അസംസ്‌കൃതവസ്തുക്കളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്താൻ കമ്പനി ശ്രദ്ധ ചെലുത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തിലെ ദേശീയപാതയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടിയന്തര യോഗം വിളിച്ചു. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യുമെന്നും വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടുവെന്നുമാണ് വിവരം. കരാർ കമ്പനികൾക്കെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ട്. ദേശീയപാതയുടെ നിർമാണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് കേന്ദ്ര…
ഉഭയകക്ഷി ബന്ധങ്ങളിലെ പ്രതിസന്ധികൾക്കിടയിൽ ഇന്ത്യൻ പ്രതിരോധ കപ്പൽശാലയുമായുള്ള 21 മില്യൺ ഡോളറിന്റെ (ഏകദേശം 180 കോടി രൂപ) ഓർഡർ റദ്ദാക്കി ബംഗ്ലാദേശ്. 800 ടൺ നൂതന ഓഷ്യൻ ഗോയിങ് ടഗിനായി കൊൽക്കത്ത ആസ്ഥാനമായുള്ള പ്രതിരോധ കപ്പൽശാലയായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡിംഗ് & എഞ്ചിനീയേഴ്‌സുമായി (GRSE) കഴിഞ്ഞ വർഷം ഒപ്പുവെച്ച കരാറാണ് ബംഗ്ലാദേശ് റദ്ദാക്കിയത്. ടഗ് കപ്പലിന്റെ രൂപകൽപ്പന, നിർമ്മാണം, വിതരണം എന്നിവ ഉൾപ്പെടുന്ന കരാർ 2023ൽ പ്രവർത്തനക്ഷമമായ ഇന്ത്യ-ബംഗ്ലാദേശ് പ്രതിരോധ വാങ്ങലുകൾക്കുള്ള 500 മില്യൺ ഡോളർ കരാറിന്റെ ആദ്യത്തെ പ്രധാന ഇടപാടായിരുന്നു. പ്രതിരോധ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സമുദ്ര സഹകരണത്തിനുള്ള പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയുടെ ബംഗ്ലാദേശ് സന്ദർശനത്തോടനുബന്ധിച്ചായിരുന്നു കരാർ ഒപ്പിട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിച്ചിരുന്നു. അതിനുശേഷമുണ്ടായ ഉഭയകക്ഷി ബന്ധത്തിലെ ഉലച്ചിലാണ് ഇപ്പോൾ ബംഗ്ലാദേശിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്.…
ഹാർവാഡ് സർവകലാശാലയിൽ വിദേശ വിദ്യാർഥികളുടെ പ്രവേശനത്തിന് ട്രംപ് ഭരണകൂടം വിലക്കേർപ്പെടുത്തിയതോടെ നിലവിൽ സർവകലാശാലയിൽ ചേർന്നിട്ടുള്ള 800ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശങ്കയിൽ. ഹാർവാർഡ് സർവകലാശാലയുടെ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം (SEVP) സർട്ടിഫിക്കേഷൻ നിർത്തലാക്കാൻ ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസമാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനോട് ഉത്തരവിട്ടത്. ഇതിനെത്തുടർന്നാണ് നിരവധി വിദ്യാർത്ഥികൾ ആശങ്കയിൽ ആയിരിക്കുന്നത്. ഹാർവാർഡിന് ഇനി വിദേശ വിദ്യാർത്ഥികളെ ചേർക്കാൻ കഴിയില്ലെന്നും നിലവിലുള്ള വിദേശ വിദ്യാർത്ഥികൾക്ക് അവരുടെ നിയമപരമായ പദവിമാറുകയോ നഷ്ടപ്പെടുകയോ ചെയ്യുമെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. ഇപ്പോൾ സർവകലാശാലയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളും വേറെ സർവകലാശാലകളിലേക്ക് മാറണമെന്നാണ് നിർദേശം. അങ്ങനെ ചെയ്തില്ലെങ്കിൽ അവരുടെ വിദ്യാർത്ഥി വിസ റദ്ദാക്കും എന്നും ഫെഡറൽ ഏജൻസി മുന്നറിയിപ്പു നൽകുന്നു. ട്രംപിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ല എന്ന് ആരോപിച്ചാണ് ഭരണകൂടത്തിന്റെ നടപടി. സർവകലാശാലയിൽ ആഭ്യന്തര സുരക്ഷാ വകുപ്പ് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും ഫെഡറൽ ഏജൻസി അറിയിച്ചു. സർവകലാശാലയിലെ മൊത്തം വിദ്യാർത്ഥികളിൽ 27…
ടർക്കിഷ് എയർലൈൻസുമായുള്ള പങ്കാളിത്തവും അവരുടെ വൈഡ്-ബോഡി ജെറ്റുകൾ പാട്ടത്തിനെടുത്ത് ഓടിക്കുന്നതും ഇന്ത്യൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണെന്ന് ഇൻഡിഗോ എയർലൈൻസ്. ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിൽ രാജ്യത്ത് പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കെയാണ് ഇൻഡിഗോയുടെ വിശദീകരണം. സംഭവത്തെത്തുടർന്ന് തുർക്കി ഉത്പന്നങ്ങൾക്കൊപ്പം ടർക്കിഷ് എയലൈനും ബഹിഷ്കരിക്കാൻ സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി പേർ ആഹ്വാനം ചെയ്തിരുന്നു. ഇന്ത്യ-തുർക്കി ഉഭയകക്ഷി വ്യോമ സേവന കരാറിന്റെ കർശന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് കമ്പനിയുടെ പങ്കാളിത്തമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സ് അറിയിച്ചു. വരാനിരിക്കുന്ന ഡാം ലീസ് കരാർ പുതുക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് ഇന്ത്യൻ സർക്കാരാണ്. നിലവിലെ കരാറിൽ മാറ്റങ്ങൾ വന്നാൽ എയർലൈനിന് ഫോൾബാക്ക് പദ്ധതികളുണ്ട്-അദ്ദേഹം പറഞ്ഞു. നേരത്തെ ഇൻഡിഗോ ടർക്കിഷ് എയർലൈൻസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇസ്താംബൂൾ ആസ്ഥാനമായുള്ള വിമാനക്കമ്പനിയുടെ രണ്ട് വൈഡ്-ബോഡി ജെറ്റുകൾ പാട്ടത്തിനെടുത്തത് അടക്കമാണ് ഇൻഡിഗോ-ടർക്കിഷ് എയർലൈൻസ് പങ്കാളിത്തത്തിൽ പ്രധാനം. ഇൻഡിഗോ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ഇസ്താംബൂളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളാണിവ. ഇസ്താംബുൾ വഴി ടർക്കിഷ് എയർലൈൻസ്…
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (DXB) എത്തുന്ന യാത്രക്കാർക്ക് ലഗേജിനായി ഇനി കാത്തിരിക്കേണ്ടതില്ല; ലഗേജുകൾ യാത്രക്കാരുടെ വീടുകളിലേക്കോ ഹോട്ടലുകളിലേക്കോ നേരിട്ട് എത്തിക്കുന്ന സംവിധാനവുമായി എത്തിയിരിക്കുകയാണ് ഡിഎക്സ്ബി. ദുബായിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് അവരുടെ ലഗേജ് റിമോട്ടായി ചെക്ക് ഇൻ ചെയ്യാനും കൈമാറാനും, ഇമിഗ്രേഷൻ വഴി വേഗത്തിൽ പോകാനും, ലോഞ്ചിൽ വിശ്രമിക്കാനും ഡിഎക്സ്ബി അവസരമൊരുക്കുന്നു. എമിറേറ്റ്‌സിന്റെ യാത്രാ, വിമാനത്താവള സേവന വിഭാഗമായ ഡിനാറ്റയുടെ ഭാഗമായ മർഹബ, ബാഗേജ് ടെക്‌നോളജി ആൻഡ് ലോജിസ്റ്റിക്‌സ് കമ്പനി എന്നിവ ചേർന്നാണ് പുതിയ സേവനങ്ങൾ ഒരുക്കുന്നത്. സംയോജനത്തിന്റെ ഭാഗമായി മർഹബ ചെക്ക്-ഇൻ എനിവേർ, ലാൻഡ് ആൻഡ് ലീവ് സംവിധാനം, ബാഗേജ് സ്റ്റോറേജ് ഓപ്ഷനുകൾ എന്നീ മൂന്ന് സിഗ്നേച്ചർ DUBZ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. യാത്രക്കാർക്ക് marhabaservices.com വഴി ഈ സേവനങ്ങൾ ബുക്ക് ചെയ്യാം. ദുബായിലെ നിയുക്ത സർവീസ് പോയിന്റുകളിൽ ബാഗേജ് സംഭരണവും ഡെലിവറിയും ലഭ്യമായിരിക്കും. Dubai International Airport (DXB) introduces a new service to deliver luggage directly to…
2025 സാമ്പത്തിക വർഷത്തിലെ അദാനി കമ്പനികളുടെ സാമ്പത്തിക ഫലം പുറത്ത് വിട്ട് കമ്പനി. റിപ്പോർട്ട് പ്രകാരം കമ്പനിയുടെ ഏർണിങ്സ് ബിഫോർ ഇന്ററസ്റ്റ്, ടാക്സസ്, ഡിപ്രിസേഷ്യൻ ആൻഡ് അമോർടൈസേഷൻ (EBITDA) എക്കാലത്തെയും ഉയർന്ന നിരക്കായ 89,806 കോടി രൂപയിലെത്തി (10.5 ബില്യൺ ഡോളർ). കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.2 ശതമാനം നേട്ടമാണ് അദാനി കമ്പനികൾക്ക് ഉണ്ടായത്. നികുതി കഴിഞ്ഞുള്ള ലാഭം (PAT) എക്കാലത്തെയും ഉയർന്ന നിരക്കായ 40565 കോടി രൂപയായി ഉയർന്നിട്ടുമുണ്ട്. 16.5 ശതമാനം ആസ്തികളിൽ നിന്നുള്ള വരുമാനം (RoA) ആണ് 2025 സാമ്പത്തിക വർഷത്തിലെ പ്രധാന നേട്ടമെന്ന് അദാനി ഗ്രൂപ്പ് ജിസിഎഫ്ഒ ജുഗീഷന്ദർ സിംഗ് പറഞ്ഞു. ആഗോളതലത്തിൽ ഏതൊരു ഇൻഫ്രാസ്ട്രക്ചർ ബിസിനസിലെയും ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണിത്. ആകർഷകമായ ആസ്തി അടിത്തറയ്ക്കും ഉപമേഖലകളിലുടനീളം മികച്ച നിലവാരമുള്ള ആസ്തികൾ തുടർച്ചയായി വികസിപ്പിക്കുന്നതിനുള്ള അദാനി പോർട്ട്ഫോളിയോയുടെ നിർവ്വഹണ ശേഷിയും അടിവരയിടുന്നതാണ് നേട്ടമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനി പോർട്ട്ഫോളിയോ 126000 കോടി രൂപയുടെ (14.7 ബില്യൺ…