Author: News Desk
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള വലിയ ചുവടുവെയ്‌പ്പായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വാഷിങ്‌ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല. 2022ൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ സർക്കാരുകൾ ഉപരോധം ഏർപ്പെടുത്തിയതിനുശേഷം, റഷ്യയുടെ കടൽമാർഗ ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ താൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോഡി ഉറപ്പ് നൽകി. അതൊരു വലിയ ചുവടുവയ്പ്പാണ്. ചൈനയേയും ഇതേ കാര്യം ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും-വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു. ഉക്രെയ്‌നുമായുള്ള യുദ്ധം തുടരുമ്പോൾ, റഷ്യയുടെ എണ്ണ വരുമാനം വരുമാനം തടയാൻ യുഎസ് ശ്രമങ്ങൾ ശക്‌തമാക്കിയ സാഹചര്യത്തിലാണ് ട്രംപിന്റെ ഇത്തരമൊരു വാദമെന്നതാണ് ശ്രദ്ധേയം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ തീരുമാനിച്ചാൽ ആഗോള ഊർജ നയതന്ത്രത്തിൽ…
ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ (ICG) ജോലി നേടാൻ അവസരം. ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ഉൾപ്പെടെയുള്ള തസ്തികകളിലാണ് ഒഴിവുകളുള്ളത്. നവംബർ 11 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. തസ്തികയ്ക്ക് അനുസരിച്ച് 18നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സൂക്ഷ്മപരിശോധന, രേഖ പരിശോധന, എഴുത്തുപരീക്ഷ, നൈപുണ്യ പരീക്ഷ, മെറിറ്റ് ലിസ്റ്റ് എന്നിങ്ങനെയാണ് തിരഞ്ഞെടുക്കൽ പ്രക്രിയ. അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കണം. മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ തസ്തികയിലേക്ക്, അപേക്ഷകർക്ക് സാധുവായ ഹെവി, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഇതിനുപുറമേ കുറഞ്ഞത് രണ്ട് വർഷത്തെ ഡ്രൈവിംഗ് പരിചയവും ഉണ്ടായിരിക്കണം. മറ്റ് തസ്തികകൾക്ക് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. അതേസമയം ലാസ്കർ ഫസ്റ്റ് ക്ലാസ് തസ്തികയ്ക്ക് മൂന്ന് വർഷത്തെ സേവന പരിചയം നിർബന്ധമാണ്. മോട്ടോർ വെഹിക്കിൾ ഡ്രൈവർ, എംടിഎസ് തസ്തികകൾക്ക് 18 മുതൽ…
കർഷകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വമ്പൻ സമ്മാനം. താഴ്ന്ന നിലവാരത്തിലുള്ള 100 കാർഷിക ജില്ലകളെ പരിവർത്തനം ചെയ്യുന്നതിനായി 35440 കോടി രൂപയുടെ രണ്ട് കേന്ദ്ര മെഗാ പദ്ധതികളാണ് പ്രധാനമന്ത്രി മോഡി ആരംഭിച്ചിരിക്കുന്നത്. താഴ്ന്ന നിലവാരത്തിലുള്ള 100 കാർഷിക ജില്ലകളെ പരിവർത്തനം ചെയ്യുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനുമായാണ് പദ്ധതികൾ. ഇതോടൊപ്പം പയർവർഗ്ഗങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും പദ്ധതികൾ ഊന്നൽ നൽകുന്നു. ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ കർഷകരുടെയും കാർഷിക വിദഗ്ധരുടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സ്വാശ്രയത്വത്തിലും കയറ്റുമതിയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രധാനമന്ത്രി കർഷകരോട് ആവശ്യപ്പെട്ടു. ആഗോള കാർഷിക വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്ന വിളകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. pm modi launches rs 35440 crore mega central schemes to transform 100 low-performing agricultural districts and boost pulses production in india.
ഇന്ത്യയുടെ ക്ലീൻ എനെർജി ട്രാൻസ്ഫർമേഷൻ ടാറ്റ പവർ (Tata Power) അദാനി ഗ്രീൻ എനെർജി (Adani Green Energy) എന്നീ രണ്ട് വമ്പൻ കമ്പനികളുടെ മത്സരം കൂടി കേന്ദ്രീകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ പുനരുപയോഗ ഊർജ മേഖലയുടെ കേന്ദ്രബിന്ദുവാകാൻ ആഗ്രഹിക്കുന്ന ഈ കമ്പനികൾ അതിനായി കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. 2030 ആകുമ്പോഴേക്കും ഇന്ത്യ പുനരുപയോഗ ഊർജ ശേഷി 500 ജിഗാവാട്ട് (GW) ആക്കാനാണ് പദ്ധതിയിടുന്നത്. ടാറ്റ പവറിന്റെ മൊത്തം ശേഷി 25.7 ജിഗാവാട്ട് ആണ്. ഇത് ഏതാണ്ട് അദാനി ഗ്രീനിന്റെ ഇരട്ടിയോളം വരും. അതേസമയം ഇതിൽ 44% മാത്രമേ പുനരുപയോഗിക്കാവുന്നതായിട്ടുള്ളൂ. ഒന്നിലധികം സംസ്ഥാനങ്ങളിൽ താപ, ജല, സൗരോർജ, വിൻഡ് മിൽ തുടങ്ങിയവയാണ് ടാറ്റ പവറിനുള്ളത്. ഉത്പാദനം, നിർമാണം, വിതരണം, ചില്ലറ വിൽപന എന്നിവയിലായി ഏറ്റവും വൈവിധ്യമാർന്ന ശുദ്ധ ഊർജ യൂട്ടിലിറ്റിയാകാനാണ് ടാറ്റ പവറിന്റെ ശ്രമം. അതേസമയം, പുനരുപയോഗ ഊർജ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലകളിലും രാജ്യത്തെ ഏറ്റവും വലിയ വൈദ്യുതി ഉത്പാദകരാകാനാണ്…
സംസ്ഥാന സര്‍ക്കാരിന്‍റെ കയറ്റുമതി പ്രോത്സാഹനം, ലോജിസ്റ്റിക്സ്, ഇ.എസ്.ജി നയങ്ങളും ഹൈടെക് ഫ്രെയിംവര്‍ക്കും പ്രകാശനം ചെയ്തു. പുതിയ വ്യവസായ നയത്തിന്‍റെ തുടര്‍ച്ചയായാണ് വ്യത്യസ്ത മേഖലകളെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഉപമേഖലാ നയങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിച്ചത്. കേരള കയറ്റുമതി പ്രമോഷന്‍ നയം, കേരള ലോജിസ്റ്റിക്സ് നയം 2025, കേരള ഹൈടെക് ഫ്രെയിംവര്‍ക്ക് 2025, കേരള ഇ.എസ്.ജി നയം 2025 എന്നിവയാണ് വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചത്. ഹൈടെക്, സേവന മേഖലകള്‍, ഉല്‍പ്പാദനം, കയറ്റുമതി അധിഷ്ഠിത സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്‍റെ നിക്ഷേപക സൗഹൃദ വ്യാവസായിക അന്തരീക്ഷത്തെ പുതിയ നയങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. ഹൈടെക്, സേവന മേഖലകള്‍, ഉല്‍പ്പാദനം, കയറ്റുമതി അധിഷ്ഠിത സംരംഭങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സുസ്ഥിര-ഉത്തരവാദിത്ത പദ്ധതികള്‍ക്ക് അനുകൂലമായ ലക്ഷ്യസ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന്‍റെ നിക്ഷേപക സൗഹൃദ വ്യാവസായിക അന്തരീക്ഷത്തെ പുതിയ നയങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേരള ഇ.എസ്.ജി നയം 2025 രാജ്യത്തെ ഉത്തരവാദിത്ത-സുസ്ഥിര…
$8.65 മില്യൺ സീഡ് ഫണ്ടിങ് നേടി ബെംഗളൂരു ആസ്ഥാനമായുള്ള ഡ്രോൺ സ്റ്റാർട്ടപ് എയർബൗണ്ട് (Airbound). പുതിയ ഫണ്ടിങ്ങിലൂടെ എയർബൗണ്ട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയുമായി ചേർന്ന് ഡ്രോൺ ഡെലിവെറി പൈലറ്റ് ആരംഭിക്കുന്നതിനായി ഉപയോഗിക്കും. അൽട്രാ-ലൈറ്റ്, ബ്ലെൻഡഡ്-വിംഗ്-ബോഡി ഡ്രോൺ ഉപയോഗിച്ച് ഓരോ ഡെലിവെറിയുടെയും ചിലവ് കുറയ്ക്കുന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ് പ്രവർത്തിക്കുന്നത്. 2020ൽ നമൻ പുഷ്‌പ് (Naman Pushp) ആണ് എയർബൗണ്ട് സ്ഥാപിച്ചത്, വെറും പതിനഞ്ച് വയസ്സിലായിരുന്നു ഇത്. ടെയിൽ-സിറ്റർ ഡിസൈൻ ഉള്ള കാർബൺ ഫൈബർ ഫ്രെയിം ഡ്രോണാണ് കമ്പനി വികസിപ്പിച്ചത്. ഇത് സാധാരണ ഡ്രോൺ ഡെലിവെറിയേക്കാൾ 20 മടങ്ങ് കുറഞ്ഞ ചിലവിൽ പാർസലുകൾ എത്തിക്കാനായി രൂപകൽപന ചെയ്‌തതാണ്. ഡ്യൂവൽ പ്രൊപ്പലർ ഉപയോഗിക്കുന്ന ബ്ലെൻഡഡ്-വിംഗ്-ബോഡി രൂപം, ഡ്രോണിനെ റോക്കറ്റ് പോലെ ഉയർന്നു പറക്കാനും വിമാനം പോലെ മുന്നോട്ട് പറക്കാനും സഹായിക്കും. ടിആർടി ഡ്രോൺ ഉപയോഗിച്ച് ഒരു സെന്റ് ഡെലിവെറിയാണ് എയർബൗണ്ട് ലക്ഷ്യമിടുന്നത്. സാധാരണയായി ഇന്ത്യയിൽ 3 കിലോഗ്രാം വരെ ചരക്ക് എത്തിക്കാൻ ഇലക്ട്രിക് ടു-വീലേർസ് ഉപയോഗിക്കുന്നു.…
സംസ്ഥാനത്തെ 644 കിലോമീറ്റർ എൻഎച്ച്-66 പാതയുടെ പകുതിയിലധികവും ജോലികൾ 2026 മാർച്ചോടെ പൂർത്തിയാക്കും. ആറ് വരിയാക്കൽ നടക്കുന്ന 145 കിലോമീറ്റർ വരുന്ന നാല് പ്രധാന പാതകൾ ഈ വർഷം അവസാനത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മുഴുവൻ ജോലികളും പൂർത്തിയാകുമ്പോൾ, എൻഎച്ച് 66ൽ സംസ്ഥാനത്ത് ആകെ 13 ടോൾ പ്ലാസകൾ ഉണ്ടാകും. 11 എണ്ണം അന്തിമമാക്കി, രണ്ടെണ്ണം കൂടി പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കോഴിക്കോട് പന്തീരങ്കാവിലെ ആദ്യ പ്ലാസ ഈ ആഴ്ച പരീക്ഷണാടിസ്ഥാനത്തിൽ തുറക്കും. ആലപ്പുഴയിൽ ഇത്തരത്തിൽ മൂന്ന് പ്ലാസകൾ വരും. ചിലയിടങ്ങളിൽ ഹൈവേയിൽ നിലവിൽ പ്ലാസകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, ടോൾ നിരക്കുകൾ ഇപ്പോഴും അന്തിമമല്ല. ഡിസംബറിൽ ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ച നാല് പാതകളിൽ, യുഎൽസിസിഎസ് നടപ്പിലാക്കിയ കാസർഗോഡിലെ 39 കിലോമീറ്റർ തലപ്പാടി-ചെങ്കള പാത ഇതിനകം ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഈ വർഷം അവസാനത്തോടെ പൂർത്തിയാകാൻ സാധ്യതയുള്ള മറ്റ് മൂന്ന് പാതകൾ രാമനാട്ടുകര-വളാഞ്ചേരി (39.68…
ഇനി കൊച്ചിയിലെ വനിതകൾക്ക് ടാക്സി ഡ്രൈവിംഗ് അഭിമാനത്തോടെ തന്നെ സംരംഭമാക്കി സ്വീകരിക്കാം. ടാക്സി ഡ്രൈവർ എന്ന നിലയിൽ പെരുമാറ്റരീതികള്‍, വാഹനപരിപാലനം, നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍, സ്വയരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലടക്കം പരിശീലന വൈദഗ്ധ്യം ഉറപ്പുവരുത്തികൊണ്ടാകും ഈ വനിതാ സംരംഭങ്ങൾ നിരത്തിലേക്കിറങ്ങുക. പ്രൊഫഷണല്‍ ഡ്രൈവിങ് മേഖലയിലേക്ക് സ്ത്രീകള്‍ക്ക് അവസരം വര്‍ധിപ്പിക്കുന്നതിനായി ‘ഫ്യൂച്ചര്‍ പോയിന്‍റ് കാബ്സ്’ എന്ന സിഎസ്ആര്‍ പദ്ധതി വിജയകരമായി നടപ്പാക്കിത്തുടങ്ങിയിരിക്കുകയാണ് ഐ ടി മേഖലയിലെ മുൻനിര സ്ഥാപനമായ ഐബിഎസ് സോഫ്റ്റ് വെയര്‍. പൂര്‍ണമായും സൗജന്യമായ ഈ പരിശീലന പരിപാടിയില്‍ ഇതിനകം തന്നെ 34 വനിതകള്‍ ആദ്യ രണ്ട് ബാച്ചുകളിലായി ‘ഫ്യൂച്ചര്‍ പോയിന്‍റ് കാബ്സ്’ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നേടിക്കഴിഞ്ഞു.. കൊച്ചി നഗരത്തില്‍ ഇവരുടെ സേവനം ആരംഭിച്ചു കഴിഞ്ഞു. ഡ്രൈവിങ് പരിശീലനത്തിനൊപ്പം പെരുമാറ്റരീതികള്‍, വാഹനപരിപാലനം, നാവിഗേഷന്‍ സാങ്കേതികവിദ്യകള്‍, സ്വയരക്ഷാ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലും പദ്ധതി സമഗ്രമായ പരിശീലനം നല്‍കുന്നുണ്ട്. സ്ത്രീകൾക്കും, മുതിർന്ന പൗരന്മാർക്കും ഒരാശ്വാസമാകും ഈ സ്ത്രീ സൗഹൃദ വാഹനങ്ങൾ. ‘ഫ്യൂച്ചര്‍ പോയിന്‍റ് കാബ്സ്’ എന്ന പേരില്‍…
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗൂഗിൾ (Google) ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബിനായുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതായി സിഇഒ സുന്ദർ പിച്ചൈ. രാജ്യത്ത് കമ്പനി ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഗൂഗിൾ മേധാവി വ്യക്തമാക്കി. ചലനാത്മക നഗരമായ വിശാഖപട്ടണത്ത് ഗൂഗിൾ എഐ ഹബ്ബിന്റെ വരവിൽ താൻ ആഹ്ലാദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടുന്ന ഈ ബഹുമുഖ നിക്ഷേപം, വികസിത് ഭാരത് കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടുമായി യോജിക്കുന്നു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിൽ ഇത് ശക്തമായ ഘടകമാകും. എല്ലാവർക്കും എഐ ഉറപ്പാക്കുകയും, ആഗോള സാങ്കേതിക നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസ്സിനു പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ എഐ ഹബ്ബാണ് വിശാഖപട്ടണത്ത് ആരംഭിക്കുക. ഭീമൻ ഡാറ്റാ സെന്ററിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസിനും വേണ്ടി ഗൂഗിൾ അദാനി ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും സുന്ദർ…
ടോൾ പ്ലാസകളിലെ പൊതുശൗചാലയങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് ദേശീയപാതാ അതോറിറ്റി (NHAI). പ്രധാന ഗതാഗത മാർഗങ്ങളിലെ ശുചിത്വം മെച്ചപ്പെടുത്താനും ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്‌ലറ്റുകൾ റിപ്പോർട്ട് ചെയ്യാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എൻഎച്ച്എഐ പ്രത്യേക പരിപാടി ആരംഭിച്ചിരിക്കുന്നത്. വൃത്തിഹീനമായ സൗകര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നവർക്ക് ആയിരം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ പാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ഈ തുക യാത്രക്കാരുടെ ഫാസ്റ്റ് ടാഗ് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ഒക്ടോബർ 31 വരെയാണ് ഇത്തരത്തിൽ ചെയ്യാനാകുക. രാജ്മാർഗ് യാത്ര ആപ്പ് ഡൗൺലോഡ് ചെയ്താണ് വൃത്തിഹീനമായ സൗകര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യേണ്ടത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരപരിധിയിലുള്ള ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്‌ലെറ്റുകളുടെ ജിയോ-ടാഗ് ചെയ്ത ഫോട്ടോകൾ എടുത്ത് അയയ്ക്കാം. ഫോട്ടോയെടുത്ത സ്ഥലവും സമയവും ഫോട്ടോയ്ക്കൊപ്പം ഉണ്ടാകണം. അപേക്ഷയ്ക്കൊപ്പം അപേക്ഷിക്കുന്ന വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, വാഹന റജിസ്ട്രേഷൻ നമ്പർ എന്നിവ സമർപ്പിക്കണം. ഒരു വിആർഎൻ…
