Author: News Desk
കേരളത്തില്‍ ഐടി സ്പേസിനായുള്ള ആവശ്യകത വളരെ ഉയര്‍ന്നതാണെന്നും പ്രധാന സഹ-ഡെവലപ്പര്‍മാരെ സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് പ്രശ്നം പരിഹരിക്കുന്നതിന് ഐടി വകുപ്പ് സംരംഭങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഇലക്ട്രോണിക്സ്- ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. കേരളത്തില്‍ എല്ലായിടത്തും ഐടി സ്പേസ് സൃഷ്ടിക്കാന്‍ സര്‍ക്കാരിന് മാത്രം കഴിയില്ല. അതിനായി സ്വകാര്യ മേഖലയിലെ നിക്ഷേപം കൂടി പ്രാപ്തമാക്കാന്‍ പുതിയ ഐടി നയം നിര്‍ദ്ദേശിക്കുന്നുണ്ട്. കൂടുതല്‍ ഐടി സ്പേസും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിന്‍റെ സാങ്കേതിക ആവാസവ്യവസ്ഥ ഒരു മാറ്റത്തിന്‍റെ ഘട്ടത്തിലാണ്. അതിനെ മുന്നോട്ടു നയിക്കുന്നതിനായി ശരിയായ കാഴ്ചപ്പാട്, മതിയായ സംവിധാനങ്ങള്‍ എന്നിവയില്‍ ഐടി വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റിയല്‍ എസ്റ്റേറ്റ്, വാണിജ്യ മേഖലകളിലെ ഡെവലപ്പര്‍മാര്‍ ഐടിയെയും സാങ്കേതികവിദ്യയെയും വലിയ അവസരങ്ങളുടെ മേഖലകളായി തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി സഹ-ഡെവലപ്പരുടെ പ്രപ്പോസലുകള്‍ പരിഗണനയിലുണ്ട്. ഐടി ഇടനാഴിയുടെ ഭാഗമായി ദേശീയ പാതയോരത്ത് രണ്ട് പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്ത് ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ഉടന്‍ ആരംഭിക്കും.…
കൺസ്ട്രക്ഷൻ മാലിന്യങ്ങളുടെ വർധിച്ചുവരുന്ന പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് കേരളം. ഈ ഘട്ടത്തിൽ സംസ്ഥാനത്തിന്റെ നിർമാണ രീതികളെ മാറ്റിമറിക്കാൻ സാധിക്കുന്ന സുസ്ഥിര പരിഹാരവുമായി മുന്നോട്ടെത്തിയിരിക്കുകയാണ് എഞ്ചിനീയർമാരുടെ സംഘം. അമൃത വിശ്വ വിദ്യാപീഠത്തിലെ (Amrita Vishwa Vidyapeetham) ഗവേഷകനും ശാസ്താംകോട്ട ബസേലിയസ് മാത്യൂസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (Baselios Mathews College of Engineering) ഡീനുമായ വിഷ്ണു വിജയൻ, ഓസ്‌ട്രേലിയയിലെ എഡിത്ത് കൊവാൻ സർവകലാശാലയിലെ (Edith Cowan University) കെ.എം. മിനി, സഞ്ജയ് കുമാർ എന്നിവർ ചേർന്നാണ് താഴ്ന്ന നിലവാരമുള്ള പുനരുപയോഗ അഗ്രഗേറ്റുകൾ നവീകരിക്കുന്നതിനുള്ള സ്ലറി ഇമ്മേർഷൻ ടെക്നിക്കുമായി രംഗത്തെത്തിയിരിക്കുന്നത്. കൺസ്ട്രക്ഷന്റെ ഭാഗമായുള്ള അവശിഷ്ടങ്ങൾ തള്ളുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എറണാകുളത്തെ മരട് പ്രദേശത്ത് മാത്രം, ബഹുനില കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത് ഏകദേശം 90 ടൺ കോൺക്രീറ്റ് മാലിന്യം സൃഷ്ടിച്ചു. അതിൽ ഭൂരിഭാഗവും മാലിന്യക്കൂമ്പാരങ്ങളിലോ ജലാശയങ്ങളിലോ എത്തി. ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നതിനായാണ് നീക്കമെന്ന് ഇവർ പറഞ്ഞു. പുനരുപയോഗിച്ച വസ്തുക്കളുടെ ശക്തിയും ഈടും മെച്ചപ്പെടുത്താൻ സഹായിക്കുന്ന രീതിയാണ്…
രാജ്യത്ത് വെള്ളി വിലയിൽ കുതിപ്പ് തുടരുന്നു. ദീപാവലി ആഘോഷത്തിന്റെ തുടക്കമായ ധൻതേരസ്സുമായി ബന്ധപ്പെട്ടാണ് വെള്ളി വില ഉയരുന്നത്. ആഘോഷത്തോട് അനുബന്ധിച്ച് ശുഭപ്രതീകമായി കണക്കാക്കിയാണ് പലരും വെള്ളി വാങ്ങുന്നത്. സ്‌പോട്ട് പ്രൈസ് ഡെയ്‌ലി ഡാറ്റ പ്രകാരം വെള്ളി കിലോയ്ക്ക് 1,71,085 രൂപയാണ്. ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും വെള്ളി വിലയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ആഘോഷ സീസണിനു പുറമേ വ്യവസായത്തിൽ നിന്നുള്ള ആവശ്യകതയാണ് വെള്ളി വിലയിലെ പ്രധാന ഘടകങ്ങളിലൊന്ന്. ഇലക്ട്രോണിക്സ്, സൗരോർജ്ജം, ഓട്ടോമൊബൈൽ തുടങ്ങിയ നിരവധി ഹൈടെക് മേഖലകൾ നിർമാണത്തിനായി വെള്ളി ഉപയോഗിക്കുന്നു. വെള്ളിയുടെ വ്യാവസായിക ആവശ്യം ഉയരുമ്പോൾ, അത് വെള്ളി വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു. നിക്ഷേപകർക്ക് വെള്ളി നാണയങ്ങൾ അല്ലെങ്കിൽ ബാറുകൾ, ഡിജിറ്റൽ വെള്ളി, വെള്ളി ഇടിഎഫ് എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ വെള്ളി വാങ്ങാം. കൊട്ടക് മ്യൂച്വൽ ഫണ്ട് വെബ്‌സൈറ്റ് പ്രകാരം, വെള്ളിയുടെ വില ട്രാക്ക് ചെയ്യുന്ന ഒരു തരം ഫണ്ടാണ് സിൽവർ ഇടിഎഫ്. നിക്ഷേപകർക്ക് വെള്ളിയുടെ ഭൗതിക ഉടമസ്ഥതയില്ലാതെ തന്നെ…
മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ (MLFF) ടോളിംഗ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). വാഹനങ്ങൾ നിർത്താതെ ടോൾ അടയ്ക്കാൻ കഴിയുന്ന സംവിധാനത്തിലൂടെ ഫാസ്‍ടാഗും നമ്പർ പ്ലേറ്റും വഴി പണമടയ്ക്കൽ യാന്ത്രികമായി നടക്കും. ഹൈവേകളിലും എക്സ്പ്രസ് വേകളിലും നിറയുന്ന സെൻസിറ്റീവ് ഒപ്റ്റിക്കൽ ക്യാമറകൾ വഴിയാകും ടോൾ പിരിവ്. റോഡ് കൺസഷനയർമാരുമായും ധനകാര്യ സ്ഥാപനങ്ങളുമായും ചേർന്ന് ദേശീയ പാതാ അതോറിറ്റി പ്രോത്സാഹിപ്പിക്കുന്ന കമ്പനിയായ ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡാണ് (IHMCL) പദ്ധതി നടപ്പാക്കുക. ഉയർന്ന ശേഷിയുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (RFID) റീഡറുകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR ) ക്യാമറകളും ഉപയോഗിച്ച് ഫാസ്റ്റ് ടാഗും വാഹന റജിസ്ട്രേഷൻ നമ്പറും (VRN) വായിച്ചുകൊണ്ട് ഇടപാടുകൾ സാധ്യമാക്കും. വാഹനം കടന്നുപോകുമ്പോൾ, ക്യാമറകൾ ഫാസ്‍ടാഗും രജിസ്ട്രേഷൻ നമ്പറും സ്‍കാൻ ചെയ്യും, അതിനുശേഷം ടോൾ തുക ഉടനടി കുറയ്ക്കും. അതേസമയം, ഡ്രൈവർക്ക് നിർത്താതെയും തടസ്സങ്ങളില്ലാതെയും സുഗമമായ യാത്ര ലഭിക്കും.…
ഇന്ത്യയിൽ വമ്പൻ പങ്കാളിത്തത്തിന് ആഗോള ടെക് ഭീമനായ ഗൂഗിളും (Google) അദാനി ഗ്രൂപ്പും (Adani Group). ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ക്യാംപസ്സും ഗ്രീൻ എനെർജി ഇൻഫ്രാസ്ട്രക്ചറും വികസിപ്പിക്കുന്നതിനായാണ് ഇരു കമ്പനികളും കൈകോർക്കുന്നത്. അദാനി എന്റർപ്രൈസസിന്റെ (Adani Enterprises) സംയുക്ത സംരംഭമായ അദാനി കോൺനെക്സും (AdaniConneX) ഗൂഗിളും ചേർന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് പദ്ധതി ഒരുക്കുന്നത്. വിശാഖപട്ടണത്തിലെ നിർദിഷ്ട ഗൂഗിൾ എഐ ഹബ് 15 ബില്യൺ ഡോളർ (ഏകദേശം ₹1.25 ലക്ഷം കോടി) മൂല്യമുള്ള ബഹുമുഖ നിക്ഷേപ പദ്ധതിയാണ്. 2026 മുതൽ 2030 വരെയുള്ള അഞ്ചുവർഷം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതി ജിഗാവാട്ട് തോതിലുള്ള ഡാറ്റാ സെന്റർ പ്രവർത്തനങ്ങളും ശക്തമായ സബ്‌സീ കേബിൾ നെറ്റ്‌വർക്ക് സംവിധാനവുമൊരുക്കും. ഇതോടൊപ്പം ക്ലീൻ എനെർജി അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും ആവശ്യകതയേറിയ എഐ പ്രവൃത്തികൾക്ക് ഊർജം നൽകുകയാണ് ലക്ഷ്യം. അദാനി കോൺനെക്സ്, എയർടെൽ തുടങ്ങിയ പങ്കാളികളുമായി ചേർന്നാണ് ഗൂഗിൾ ഈ എഐ ഹബ് സാക്ഷാത്കരിക്കുന്നത്.…
ഇന്ത്യയിൽ വമ്പൻ നിക്ഷേപത്തിന് ഫ്രഞ്ച് ഓട്ടോ പാർട്‌സ് കമ്പനി ഒപി മൊബിലിറ്റി എസ്ഇ (OP Mobility). അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 200-300 മില്യൺ ഡോളർ (₹1774-2661 കോടി) നിക്ഷേപിക്കുമെന്ന് കമ്പനി ചെയർമാൻ ലോറന്റ് ബ്യൂറെൽ പറഞ്ഞു. കാർ എക്സ്റ്റീരിയറുകളും ലൈറ്റിംഗ് മൊഡ്യൂളുകളും ഇന്ധന സംവിധാനങ്ങളും മറ്റ് മൊബിലിറ്റി ഘടകങ്ങളും നിർമിക്കുന്ന കമ്പനിയാണ് ഒപി മൊബിലിറ്റി. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഓട്ടോമൊബൈൽ വിപണികളിൽ ഒന്നിനോടുള്ള കമ്പനിയുടെ ഏറ്റവും വലിയ പ്രതിബദ്ധതയായിരിക്കും ഈ നിക്ഷേപം. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് നിക്ഷേപ തീരുമാനം കൈക്കൊണ്ടതെന്ന് ബുറെൽ പറഞ്ഞു. ഓട്ടോമോട്ടീവ് മേഖലയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിലെ വ്യക്തതയും ധാരണയും ഏറെ ആകർഷിച്ചു. ഉത്പാദനം, സാങ്കേതികവിദ്യ, മൊബിലിറ്റി എന്നിവയിൽ ആഗോള നേതാവാകാനുള്ള ഇന്ത്യയുടെ അഭിലാഷത്തെക്കുറിച്ച് അദ്ദേഹം ഉറച്ച ബോധ്യത്തോടെ സംസാരിച്ചതായും ബ്യൂറെൽ വ്യക്തമാക്കി. ഇന്ത്യയിലെ ഫാക്ടറികളുടെ എണ്ണം 10 ആയി ഇരട്ടിയാക്കാനും പുതിയ സാങ്കേതിക കേന്ദ്രം ആരംഭിക്കാനുമാണ് പുതിയ നിക്ഷേപത്തിലൂടെ ഒപി മൊബിലിറ്റി…
ബഹുരാഷ്ട്ര ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഫോക്‌സ്‌കോണിൽ (Foxconn) നിന്നുള്ള പ്രതിനിധി സംഘം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്ത് ₹15000 കോടി നിക്ഷേപം സംബന്ധിച്ചാണ് കൂടിക്കാഴ്ച. 14000 എഞ്ചിനീയറിംഗ് ജോലികളും നിക്ഷേപ പ്രോത്സാഹനത്തിനായുള്ള സംസ്ഥാന നോഡൽ ഏജൻസിയായ ഗൈഡൻസിന്റെ ഫോക്‌സ്‌കോൺ ഡെസ്‌കും കമ്പനി പ്രതിനിധികൾ പ്രഖ്യാപിച്ചു. തമിഴ്‌നാടിന്റെ ഇലക്ട്രോണിക്‌സ്, നൂതന ഉത്പാദന മേഖലയ്ക്ക് വലിയ ഉത്തേജനമാണ് ഇതിലൂടെ വരികയെന്ന് ഫോക്‌സ്‌കോൺ ഇന്ത്യൻ പ്രതിനിധിയും സീനിയർ ഗ്ലോബൽ എക്‌സിക്യൂട്ടീവുമായ റോബർട്ട് വു പറഞ്ഞു. റോബർട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വ്യവസായ മന്ത്രി ടി.ആർ.ബി. രാജ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരാണ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. വിവിധ പദ്ധതികളുടെ വേഗത്തിലുള്ള ഏകോപനം, നിക്ഷേപക സൗകര്യം, മിഷൻ മോഡ് ഇടപെടൽ എന്നിവ ഉറപ്പാക്കുന്നതിനായി തമിഴ്‌നാട്ടിൽ ഇന്ത്യയിലെ ആദ്യത്തെ ഫോക്‌സ്‌കോൺ ഡെസ്‌ക് സ്ഥാപിക്കുന്നതായി ഫോക്‌സ്‌കോൺ പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിൽ ₹15,000 കോടിയുടെ പ്രധാന നിക്ഷേപ പ്രതിജ്ഞാബദ്ധതയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് വളർന്നുവരുന്ന സാങ്കേതിക ഉത്പാദനം ത്വവേഗത്തിലാക്കുകയും ഫോക്‌സ്‌കോണും…
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ( Lionel Messi ) കേരളത്തിൽ പന്ത് തട്ടുന്ന തീയതിയിൽ തീരുമാനമായി. നവംബർ 17ന് കൊച്ചിയിൽ ഓസ്‌ട്രേലിയയ്ക്കെതിരായ സൗഹൃദ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിലാണ് ഇതിഹാസ താരത്തെ മലയാളികൾക്ക് കൺനിറയെ കാണാനാകുക. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. അർജന്റീന-ഓസ്ട്രേലിയ സൗഹൃദ ഫുട്ബോൾ മത്സരത്തിനു പുറമേ ഓസ്ട്രേലിയ ഉൾപ്പെടുന്ന മറ്റൊരു അന്താരാഷ്ട്ര സൗഹൃദ മത്സരവും കൊച്ചിയിൽ നടന്നേക്കുമെന്ന് സൗഹൃദ മത്സരത്തിന്റെ സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയ മറ്റൊരു മത്സരം കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ അത് സ്ഥിരീകരിക്കാൻ കഴിയൂ. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാൻ ശക്തമായ ടീമിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. പ്രധാനമായും പരിഗണിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇറാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബർ 17ന് അർജന്റീന ഓസ്ട്രേലിയയെ നേരിടുമെന്നും ആന്റോ സ്ഥിരീകരിച്ചു. നവംബർ 15ന്…
സംസ്ഥാന അതിർത്തികൾക്കപ്പുറത്തേക്ക് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി കേരളത്തിന്റെ സ്വന്തം ബ്രോഡ്‌ബാൻഡ് സംരംഭമായ കെഫോൺ (K-FON). സർക്കാർ ഉടമസ്ഥതയിലുള്ള നെറ്റ്‌വർക്ക് അടുത്തിടെ നാഷണൽ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ-എ (ISP-A), നാഷണൽ ലോംഗ് ഡിസ്റ്റൻസ് (NLD) ലൈസൻസുകൾ നേടിയതോടെ വിശാലമായ ഇന്ത്യൻ ബ്രോഡ്‌ബാൻഡ് വിപണിയിലേക്ക് പ്രവേശിക്കുന്നതിനുള്ള വേദിയൊരുങ്ങിരിക്കുകയാണ്. 110 കിലോവോൾട്ട് ട്രാൻസ്മിഷൻ ലൈനുകളിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന 2600 കിലോമീറ്റർ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ (OPGW) കേബിളുകൾ ഉൾപ്പെടെ, സംസ്ഥാനത്തുടനീളം 32000 കിലോമീറ്ററിലധികം ഫൈബറാണ് കെ-ഫോൺ സ്ഥാപിച്ചിട്ടുള്ളത്. നിലവിൽ കെ-ഫോണിന് ഡാർക്ക് ഫൈബർ ഉപയോഗിക്കുന്ന 10 ക്ലയന്റുകളും 16 താൽക്കാലിക കണക്ഷനുകളുമുണ്ടെന്നും ദേശീയ ISP-A, NLD ലൈസൻസുകൾ ഉള്ളതിനാൽ, അടുത്ത ലക്ഷ്യം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണെന്നും കെ-ഫോൺ ഡയറക്ടർ ഡോ. സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു. കേന്ദ്ര ടെൻഡറുകളിലെ വിറ്റുവരവ് മാനദണ്ഡങ്ങൾ പാലിക്കുക എന്നതായിരിക്കാം ഏക തടസ്സം. അതിനാൽ ആ വിടവ് നികത്താൻ സ്വകാര്യ സ്ഥാപനങ്ങളുമായി കൺസോർഷ്യങ്ങൾ രൂപീകരിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.ഹോം ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക് ഇതുവരെ 1,26,905…
പാപ്പരാണെന്ന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യു.കെ കോടതിയിൽ സമർപ്പിച്ചിരുന്ന അപേക്ഷ വിജയ് മല്യ പിൻവലിച്ചു. അതായത് പാപ്പരാണെന്ന ഉത്തരവിൽ മല്യയ്ക്ക് ഇനി എതിരഭിപ്രായമില്ല. ഇതിനർത്ഥം, വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് നൽകേണ്ട ഏകദേശം 1.05 ബില്യൺ പൗണ്ടിന്റെ ബാധ്യത തിരിച്ചുപിടിക്കാനുള്ള നടപടികളുമായി ബാങ്കുകളുടെ ട്രസ്റ്റിക്ക് മുന്നോട്ട് പോകാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) നയിക്കുന്ന രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ട്രസ്റ്റിയാണ് മല്യയുടെ ആസ്തികൾ കണ്ടുകെട്ടുക. ഇതോടൊപ്പം പ്രവർത്തനം നിർത്തിയ കിംഗ്‌ഫിഷർ എയർലൈൻസ് സംബന്ധിച്ച ഏകദേശം 1.05 ബില്യൺ പൗണ്ട് (₹11,000 കോടി രൂപ) കുടിശ്ശിക ഈടാക്കാനും ബന്ധപ്പെട്ടവർക്ക് സാധിക്കും. മല്യയുടെ നീക്കത്തോടെ എതിർ ഹർജികൊണ്ട് ഉണ്ടാകാവുന്ന തടസ്സങ്ങളില്ലാതെ ട്രസ്റ്റിക്ക് ആസ്തികൾ അന്വേഷിക്കാനും വീണ്ടെടുക്കാനുമുള്ള നടപടികൾ തുടർന്നു നടത്താൻ കഴിയുമെന്ന് ഇന്ത്യൻ ബാങ്കുകളെ പ്രതിനിധീകരിക്കുന്ന യുകെ നിയമസ്ഥാപനമായ TLT LLP പറഞ്ഞു. 2017ൽ ഇന്ത്യയിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ (DRT) നൽകിയ വിധിയെ അടിസ്ഥാനമാക്കിയാണ് 2021 ജൂലൈ 26ന്…
