Author: News Desk
ആന്ധ്രാപ്രദേശിൽ 1000 കോടി രൂപയുടെ നിക്ഷേപവുമായി റെയ്മണ്ട് ഗ്രൂപ്പ് (Raymond Group). എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ് മേഖലകളിൽ കമ്പനിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന രണ്ട് ആഗോള നിർമാണ യൂണിറ്റുകളാണ് റെയ്മണ്ട് സ്ഥാപിക്കുക. ഗുഡിപ്പള്ളിയിൽ എയ്‌റോസ്‌പേസ് നിർമാണ യൂണിറ്റും തെക്കുലോടുവിൽ ഓട്ടോമോട്ടീവ് നിർമാണ യൂണിറ്റും സ്ഥാപിക്കും. ഈ സംരംഭങ്ങൾ 1000 കോടി രൂപ നിക്ഷേപത്തോടെയും 695 കോടി സർക്കാർ ആനുകൂല്യങ്ങളോടെയുമാണ് വരുന്നത്. അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുക. യൂണിറ്റുകളുമായി ബന്ധപ്പെട്ട് റെയ്മണ്ട് സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ ആന്ധ്രാ സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡ് (SIPB) ഇതിനകം അംഗീകരിച്ചിട്ടുണ്ട്. മൊത്തം 943 കോടി നിക്ഷേപത്തിൽ, ആന്ധ്രാപ്രദേശ് സർക്കാർ 695 കോടിയിലധികം ആനുകൂല്യങ്ങൾ നൽകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2023ൽ മൈനി പ്രിസിഷൻ പ്രോഡക്‌ട്‌സിൽ (MPPL) നിയന്ത്രണ ഓഹരി സ്വന്തമാക്കിക്കൊണ്ടാണ് റെയ്മണ്ട് ഗ്രൂപ്പ് എയ്‌റോസ്‌പേസ് നിർമാണത്തിലേക്ക് പ്രവേശിച്ചത്. ഓട്ടോ, എയ്‌റോസ്‌പേസ് ഘടകങ്ങൾ ഉൾപ്പെടെയുള്ള ഉയർന്ന കൃത്യതയുള്ള എഞ്ചിനീയറിംഗിൽ കൂടുതൽ നിക്ഷേപം നടത്തുകയാണ് കമ്പനിയുടെ നിലവിലെ ലക്ഷ്യം. raymond…
കോഴിക്കോട്, തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതികൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെ അന്തിമമാക്കേണ്ട വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയ്യാറാക്കേണ്ടതുണ്ടെന്നും, 2017ലെ പുതുക്കിയ മെട്രോ റെയിൽ നയത്തിന് അനുസൃതമായി പദ്ധതികൾ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത്, ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമാണത്തോടെ മെട്രോയ്ക്കുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കെഎംആർഎൽ വ്യത്യസ്ത അലൈൻമെന്റ് ഓപ്ഷനുകൾ സമർപ്പിച്ചു. യാത്രക്കാർക്ക് ഏറ്റവും കാര്യക്ഷമവും പ്രയോജനകരവുമായ അലൈൻമെന്റ് തിരഞ്ഞെടുക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറി തലത്തിലുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. കെഎംആർഎൽ സമർപ്പിച്ച സമഗ്ര മൊബിലിറ്റി പ്ലാനും ബദൽ വിശകലന റിപ്പോർട്ടും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണ്, അതിനുശേഷം ഡിപിആർ തയ്യാറാക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. കോഴിക്കോട് മെട്രോ റെയിൽ പദ്ധതി കെഎംആർഎല്ലിന്റെ ആസൂത്രിത ഘട്ടത്തിലാണ്. ദേശീയ നയ ചട്ടക്കൂട് അനുസരിച്ച് ഡിപിആർ തയ്യാറാക്കൽ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. cm pinarayi vijayan announced that kmrl…
കാലാവസ്ഥാ സൗഹൃദ ലോജിസ്റ്റിക്സിലേക്കുള്ള പുതിയ ചുവടുവയ്പ്പുമായി ബോഷ് (Bosch). കമ്പനിയുടെ ന്യൂറംബർഗ് പ്ലാന്റിൽ നിർമിച്ച ഇന്ധന സെൽ ഇലക്ട്രിക് ട്രക്ക് ഫാക്ടറി ആന്തരിക ഗതാഗതത്തിൽ ഉപയോഗിക്കാൻ ആരംഭിച്ചിരിക്കുകയാണ്. ബോഷ് ഇന്ധന സെൽ പവർ മൊഡ്യൂൾ (Fuel Cell Power Module – FCPM) സജ്ജീകരിച്ച ഈ ട്രക്ക് ജർമൻ പ്രസിഡന്റിന്റെ ഫ്യൂച്ചർ അവാർഡിനായി അടുത്തിടെ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു. ഫാക്ടറിയിയിലെ ആന്തരിക ഗതാഗതം കൂടുതൽ കാലാവസ്ഥാ സൗഹൃദമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് FCPM ട്രക്ക് ഉപയോഗിക്കുന്നതെന്ന് ന്യൂറംബർഗിലെ വാണിജ്യ പ്ലാന്റ് മാനേജർ അലക്സാണ്ടർ വീക്സെൽ പറഞ്ഞു. ബോഷിന്റെ ഇന്ധന സെൽ സാങ്കേതികവിദ്യയുള്ള ആയിരക്കണക്കിന് ട്രക്കുകൾ ഇതിനകം ലോകമെമ്പാടും പ്രവർത്തിക്കുന്നുണ്ട്. ഹൈഡ്രജനും ഓക്സിജനും വെള്ളവും ഉപയോഗിച്ച് 40 ടണ്ണുള്ള ട്രക്ക് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയും. ലോജിസ്റ്റിക്സ് മേഖല പരിസ്ഥിതി സൗഹാർദപരമാക്കുന്നതിൽ ഇത് പ്രധാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. bosch begins using its first fuel cell electric truck, featuring its fCPM,…
സതാംപ്ടൺ സർവകലാശാല ഉൾപ്പെടെ ഒൻപത് പ്രമുഖ ബ്രിട്ടീഷ് സർവകലാശാലകൾ ഇന്ത്യയിൽ ക്യാംപസ്സുകൾ തുറക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറും. യുകെ പ്രധാനമന്ത്രിയുടെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളുടേയും വിദ്യാഭ്യാസ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചരിത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്ന പ്രഖ്യാപനം. ഇന്ത്യ-യുകെ വിദ്യാഭ്യാസ സഹകരണത്തിലെ സുപ്രധാന ചുവടുവെയ്പ്പാണിത്. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം 2020യുമായും ഇത് യോജിക്കുന്നു. രാജ്യം വിടാതെ തന്നെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ലോകോത്തര വിദ്യാഭ്യാസം ലഭ്യമാക്കുക, നവീകരണവും നൈപുണ്യ വികസനവും വർധിപ്പിക്കുന്നതിന് സഹകരണ ഗവേഷണവും അക്കാഡമിക്-വ്യവസായ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ക്യാംപസ്സുകൾ സ്ഥാപിക്കാൻ പ്രശസ്ത യുകെ സർവകലാശാലകൾ പ്രതിജ്ഞാബദ്ധരാണ്. സതാംപ്ടണിന് പുറമേ, 2026ൽ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി മുംബൈയിൽ പുതിയ എന്റർപ്രൈസ് ക്യാംപസ് തുറക്കുന്നതിന് ബ്രിസ്റ്റോൾ സർവകലാശാലയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. ഇതിനുപുറമേ ലിവർപൂൾ സർവകലാശാല, യോർക്ക് സർവകലാശാല, അബർഡീൻ സർവകലാശാല തുടങ്ങിയവയാണ്…
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. ഒരാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയ മുത്തഖി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തും. അഫ്ഗാൻ വ്യാപാര, വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരോടൊപ്പമാണ് മുത്തഖി ജയ്ശങ്കറുമായി ചർച്ച നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങളിലും പ്രാദേശിക വിഷയങ്ങളിലും അദ്ദേഹവുമായി ചർച്ചനടത്തി. മുത്തഖിയുടെ സന്ദർശനം ഇന്ത്യ-അഫ്ഗാൻ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ചുവടുവയ്പ്പാണെന്ന് എസ്. ജയ്ശങ്കർ പറഞ്ഞു. മുത്തഖിയേയും പ്രതിനിധി സംഘത്തേയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ സന്ദർശനം ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ചുവടുവെയ്പ്പാണ്. പഹൽഗാം ആക്രമണത്തിലും അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിലും പരസ്പരം സംസാരിക്കാൻ അവസരങ്ങൾ ലഭിച്ചു. കാഴ്ചപ്പാടുകൾ മാറ്റുന്നതിലും താൽപര്യങ്ങൾ പങ്കിടുന്നതിലും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് പ്രത്യേക മൂല്യമുണ്ട്. അഫ്ഗാൻ ജനതയുടെ അഭ്യുദയകാംക്ഷി എന്ന നിലയിൽ, വികസനത്തിലും പുരോഗതിയിലും ഇന്ത്യയ്ക്ക് വലിയ താൽപര്യമുണ്ട്-അദ്ദേഹം പറഞ്ഞു. യുഎൻ സുരക്ഷാ കൗൺസിൽ യാത്രാ ഇളവ് അനുവദിച്ചതിനെത്തുടർന്നാണ് മുത്തഖിയുടെ ഇന്ത്യാസന്ദർശനം സാധ്യമായത്. താലിബാനുമായുള്ള…
ഇന്ത്യൻ സമ്പന്നരുടെ ഔദ്യോഗിക പട്ടികയുമായി ഫോർബ്സ്. ഫോർബ്സ് 100 റിച്ചസ്റ്റ് ഇന്ത്യൻസ് (100 richest Indians) പട്ടികയിൽ പതിവുപോലെ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് തലപ്പത്തുള്ളത്. 105 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. അതേസമയം മലയാളികളിൽ എം.എ. യൂസഫലിയാണ് ഒന്നാമത്. 5.85 ബില്യൺ ഡോളർ അഥവാ 51937 കോടി രൂപയാണ് ലുലു ഗ്രൂപ്പ് (Lulu Group) സ്ഥാപകന്റെ ആസ്തി. മൂത്തൂറ്റ് കുടുംബമാണ് ഏറ്റവും സമ്പന്ന മലയാളി കുടുംബം. 10.4 ബില്യൺ ഡോളറാണ് കുടുംബത്തിന്റെ ആകെ ആസ്തി. ജോയ് ആലുക്കാസ് (5.3 ബില്യൺ ഡോളർ), രവി പിള്ള (4.1 ബില്യൺ ഡോളർ), സണ്ണി വർക്കി (4 ബില്യൺ ഡോളർ), ക്രിസ് ഗോപാലകൃഷ്ണൻ (3.7 ബില്യൺ ഡോളർ), പി.എൻ.സി മേനോൻ (3.6 ബില്യൺ ഡോളർ), ടി.എസ്. കല്യാണരാമൻ (3.25 ബില്യൺ ഡോളർ) എന്നിങ്ങനെയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് മലയാളികളും അവരുടെ ആസ്തിയും. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് റിച്ചസ്റ്റ് ഇന്ത്യൻ പട്ടികയിൽ…
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ ഇലക്ട്രിക് ട്രക്ക് ബാറ്ററി സ്വാപ്പിംഗ്, ചാർജിംഗ് സ്റ്റേഷൻ ഹരിയാനയിലെ സോനിപത്തിൽ ആരംഭിച്ചു. സോനിപത്തിലെ ഗനൗറിനടുത്ത് ഡൽഹി ഇന്റർനാഷണൽ കാർഗോ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡിലാണ് (DICT) ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്. പദ്ധതി കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. വൈദ്യുത വാഹനങ്ങൾ മലിനീകരണമില്ലാത്ത ഭാവിക്ക് അത്യാവശ്യമാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ഇപ്പോൾ വൈദ്യുതി ട്രക്കുകൾ വന്നിരിക്കുന്നു. അവയ്ക്ക് റെയിൽവേയേക്കാൾ കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാനാകും. ബാറ്ററി വില 50 മുതൽ 60 ശതമാനം വരെ കുറഞ്ഞിട്ടുമുണ്ട്. വരും കാലങ്ങളിൽ സാങ്കേതികവിദ്യ വളരെയധികം പുരോഗമിക്കുമെന്നും ഡീസലിൽ നിന്ന് നമ്മൾ മുക്തമാകുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. india’s first commercial electric truck battery swapping and charging station is inaugurated by nitin gadkari at dict, sonipat, haryana, promoting green transport.
സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്‍റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് വരുന്നു. ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കാണ് പലിശയിളവ് നല്‍കുക. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോം സ്റ്റേ നടത്തിപ്പുകാര്‍, ടാക്സി ഓടിക്കുന്നവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരസ്പരം ബന്ധപ്പെടുത്തി ഒരു ശൃംഖലയാണ് ലക്‌ഷ്യം. ഇതുവഴി കൂടുതല്‍ സ്ത്രീകളെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു . വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും പദ്ധതിക്ക് ഈ മാസം അംഗീകാരം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോം സ്റ്റേ നടത്തിപ്പുകാര്‍, ടാക്സി ഓടിക്കുന്നവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരസ്പരം ബന്ധപ്പെടുത്തി ഒരു ശൃംഖല രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. വനിതാ സഞ്ചാരികള്‍ക്ക് ഈ ശൃംഖല പ്രയോജനപ്പെടുത്തി യാത്ര ചെയ്യാനാവും. സ്ത്രീസൗഹാര്‍ദ…
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണിയിലേക്കുള്ള വാതില്‍ തുറന്നു കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പുതിയ നീക്കം. KSUM ഉം ഹബ്-ബ്രസല്‍സും സംയുക്തമായി നടത്തുന്ന സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി-യൂറോപ്പ് പ്രോഗ്രാമിലേക്ക് കേരളത്തിലെ അഞ്ച് സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തു കഴിഞ്ഞു . കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുക ലക്ഷ്യമിട്ട് കെഎസ് യുഎമ്മും ഹബ്-ബ്രസല്‍സും ഒപ്പുവച്ച ധാരണാപത്രത്തിന് ശേഷമുള്ള ആദ്യ നാഴികക്കല്ലാണിത്.ലാറസ്.എഐ, ജെസ്റ്റ് ടെക്നോളജീസ്, ആര്‍ഐഒഡി ആര്‍എന്‍ഡി സ്ക്വയര്‍, വിസ് ലേക്ക് അനലിറ്റിക്സ്, ഇന്നോഡോട്ട്സ് ഇന്നൊവേഷന്‍സ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, എനര്‍ജി മാനേജ്മെന്‍റ്, അനലിറ്റിക്സ്, സ്മാര്‍ട്ട് ഓട്ടോമേഷന്‍ തുടങ്ങിയ മേഖലകളില്‍ നൂതന ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പുകളാണിവ. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ ആറ് ആഴ്ച നീണ്ടുനില്‍ക്കുന്ന ആദ്യഘട്ട പരിപാടിയില്‍ പങ്കെടുക്കും. സൗജന്യ വര്‍ക്കിംഗ് സ്പെയ്സ്, ബിസിനസ് വിദഗ്ധോപദേശം, മീറ്റിംഗ് റൂം സൗകര്യം, ബിസിനസ് ശൃംഖല വിപുലമാക്കാനുള്ള അവസരം തുടങ്ങിയവ അവർക്കു ലഭ്യമാകും.പന്ത്രണ്ട് ആഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്യന്‍ വിപണികളിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്ന…
തൃശ്ശൂരിനെ മിന്നിച്ചുകൊണ്ട് കച്ചവടക്കാരെ ഞെട്ടിച്ചു പി. എം സ്വനിധി വായ്പ . രാജ്യത്ത് തന്നെ വഴിയോര കച്ചവടക്കാർക്കുള്ള പി. എം സ്വനിധി ഈട് രഹിത വായ്പ ഏറ്റവും അധികം വിതരണം ചെയ്ത മണ്ഡലങ്ങളിൽ ഒന്നായി തൃശ്ശൂർ. നൽകിയത് 9000 വായ്പകൾ, ഇതിലൂടെ ആകെ ലഭ്യമാക്കിയത് 12 കോടി; ഉപഭോക്താക്കൾക്ക് ലഭിച്ചത് 29 ലക്ഷം സബ്സിഡിയും 20 ലക്ഷത്തോളം ഡിജിറ്റൽ ക്യാഷ് ബാക്കും ലഭിച്ചു. ഇതിന്റെ ക്രെഡിറ്റ് മൊത്തം കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കാണ്. തൃശ്ശൂരിലെ വഴിയോര കച്ചവടക്കാർക്ക് സാമ്ബത്തിക വളർച്ചയുടെ പുതിയ ചുവടുവെപ്പ് ആയി മാറിയിരിക്കുകയാണ് പി. എം സ്വനിധി. പദ്ധതിയുടെ ഭാഗമായി തൃശൂരില്‍ 8,919 വായ്പകളാണ് വിതരണം ചെയ്തത്. 11.79 കോടി രൂപയാണ് ഈ വായ്പകളുടെ ആകെ മൂല്യം. ഇങ്ങനെ വായ്‌പ ലഭിച്ചതിനു പിന്നാലെ 29 ലക്ഷം രൂപ പലിശ സബ്സിഡിയും 20 ലക്ഷം രൂപ ഡിജിറ്റല്‍ ക്യാഷ്ബാക്കായും തൃശ്ശൂരിലെ വ്യാപാരികള്‍ക്ക് ലഭിച്ചു. അടുത്ത ഘട്ടമായി 10,643 കച്ചവടക്കാർക്ക്…
