Author: News Desk

3.17 കോടി രൂപയിലധികം വാർഷിക വരുമാനം ഉണ്ടെന്ന് അവകാശപ്പെട്ട് ലണ്ടനിലുള്ള ഇന്ത്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്കർ. പിയൂഷ് മോങ്ക എന്ന ഇന്ത്യൻ ഡിജിറ്റൽ ക്രിയേറ്ററുടെ സാലറി സ്കെയിൽ എന്ന ഇൻസ്റ്റഗ്രാം പേജിലെ അഭിമുഖത്തിലാണ് ഇന്ത്യക്കാരനായ ഇൻവെസ്റ്റ്മെന്റ് ബാങ്കർ 300,000 പൗണ്ടിലധികം വാർഷിക വരുമാനം ഉണ്ടെന്ന് അവകാശപ്പെട്ടത്. എന്നാൽ കൃത്യമായ വരുമാന വിവരങ്ങൾ വീഡിയോയിൽ പറയുന്നില്ല. ഇത്ര ഉയർന്ന തുക നേടാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് മികച്ച വിദ്യാഭ്യാസവും കൃത്യതയുള്ള തീരുമാനങ്ങളുമാണ് അതിന് കാരണം എന്നാണ് ആളുടെ ഉത്തരം. കമന്റ് ബോക്സിൽ നിരവധിയാളുകൾ ഇൻവെസ്റ്റ്മെന്റ് ബാങ്കറുടെ ഉയർന്ന വരുമാനത്തെ അഭിനന്ദിക്കുന്നു. എന്നാൽ കമന്റിൽ ചിലർ ഇത് ഊതിപ്പെരുപ്പിച്ചതാണെന്ന് വാദിക്കുന്നുമുണ്ട്. 35000 പൗണ്ടാണ് യുകെയിൽ ദേശീയ തലത്തിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറുടെ വരുമാനമെന്നും 300000 പൗണ്ട് എന്നത് ഊതിപ്പെരുപ്പിച്ചതാണെന്നുമാണ് ഇവരുടെ വാദം. യോജിച്ചും അല്ലാതെയുമുള്ള നിരവധി അഭിപ്രായ പ്രകടനങ്ങൾക്കൊപ്പം വീഡിയോ വൈറലായി. ഇൻസ്റ്റഗ്രാമിൽ മാത്രം വീഡിയോക്ക് 127000 വ്യൂസ് ആണ് ലഭിച്ചത്. മറ്റ് സമൂഹമാധ്യമങ്ങളിലും വീഡിയോ…

Read More

തെലുഗു സൂപ്പർതാരം നാഗചൈതന്യയും നടി ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. കുറുപ്പ് എന്ന ചിത്രത്തിൽ ദുൽഖറിന്റെ നായികയായെത്തി മലയാളികൾക്കും സുപരിചിതയാണ് ശോഭിത. തെലുങ്ക് പരമ്പരാഗത രീതിയിലാണ് താരങ്ങളുടെ വിവാഹച്ചടങ്ങുകൾ. ആന്ധ്രയിൽ ജനിച്ച ശോഭിത 2013ൽ ഫെമിന മിസ് ഇന്ത്യ ഏർത്ത് ആയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 2016ൽ രമൺ രാഘവ് ടൂവിലൂടെ അവർ ബോളിവുഡിൽ അരങ്ങേറി. സിനിമയിലെത്തിയ കാലം മുതൽ മികച്ച വേഷങ്ങൾ ചെയ്യാൻ ശ്രദ്ധ വെക്കുന്ന ശോഭിത ഒരു ചിത്രത്തിന് 70 ലക്ഷം മുതൽ ഒരു കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നുണ്ട്. ഏഴ് മുതൽ പത്ത് കോടി വരെയാണ് ശോഭിതയുടെ ആകെ ആസ്തി. തെലുഗിനു പുറമേ ഹിന്ദിയിലും മലയാളത്തിലും താരം മികച്ച ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ നിരവധി ശ്രദ്ധേയമായ വെബ് സീരീസുകളിലും ശോഭിത താരമായി. ശോഭിതയുടെ മുംബൈയിലെ ആഢംബര വീട് മികച്ച ഇന്റീരിയർ കൊണ്ടും കലാപരത കൊണ്ടും മുൻപ് വാർത്തയിൽ നിറഞ്ഞിരുന്നു.…

Read More

ഗർഭകകാലത്ത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെക്കുറിച്ച് അറിയുന്നത് വളരെ പ്രധാനമാണ്. ഇതിനായി ഗർഭകാലത്തിന്റെ ആദ്യാവസ്ഥയിൽത്തന്നെ നിരവധി പരിശോധനകൾ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനമാണ് അനോമലി സ്കാൻ (Anomaly Scan). ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും വൈകല്യങ്ങൾ ഉണ്ടോ എന്ന് നേരത്തേ തന്നെ മനസ്സിലാക്കാൻ അനോമലി സ്കാനിലൂടെ സാധിക്കും. സാധാരണയായി 18-22 ആഴ്ചകൾക്ക് ഇടയിലാണ് ഇവ ചെയ്യുക. അനോമലി സ്കാനിൽ കുട്ടിയുടെ ഓരോ അവയവവും വിദഗ്ധമായി പരിശോധിക്കാനാകും. ഗർഭസ്ഥ ശിശുവിന്റെ തലച്ചോർ, മുഖം, കഴുത്ത്, ഹൃദയം, ശ്വാസകോശം, ആമാശയം, കിഡ്നി തുടങ്ങിയവയുടെ പ്രവർത്തനം കൃത്യമാണോ എന്ന് ഈ സ്കാനിങ്ങിലൂടെ അറിയാം. ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ വെള്ളം കെട്ടുക, തലച്ചോറിന്റെ പല ഭാഗങ്ങളും വികസിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ അനോമലി സ്കാനിലൂടെ മനസ്സിലാക്കാം. കൂടാതെ മുഖത്തിന്റെ പൊസിഷൻ, കണ്ണുകളുടേയും മൂക്കിന്റേയും വികാസം, മുറിച്ചുണ്ട് പോലുള്ള പ്രശ്നങ്ങൾ എന്നിവയെല്ലാം അറിയാം. കഴുത്തിൽ സിസ്റ്റ് പോലെ വല്ലതുമുണ്ടോ, തൈയ്റോയ്ഡ് തുടങ്ങിയ കാര്യങ്ങളും അനോമലി സ്കാനിലൂടെ മൂൻകൂട്ടി അറിയാനാകും. ഗർഭസ്ഥ ശിശുവിന്റെ…

Read More

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക് ബ്രോക്കിങ് സ്ഥാപനങ്ങളിൽ ഒന്നാണ് സെറോദ. നിരവധി വെല്ലുവിളികൾ അതിജീവിച്ച് കടന്നുവന്ന സംരംഭകനാണ് സെറോദ സ്ഥാപകൻ നിഖിൽ കാമത്ത്. അടുത്തിടെ ലിങ്ക്ഡ് ഇൻ മേധാവി റെയാൻ റോസ്ലാൻസ്‌കിയുമായുള്ള സംഭാഷണത്തിനിടെ നിഖിൽ തന്റെ സംരംഭക യാത്രയെക്കുറിച്ച് മനസ്സുതുറന്നു. സ്കൂൾ പഠനത്തിൽ യാതൊരു താത്പര്യവും ഇല്ലാതിരുന്ന നിഖിൽ പഠനകാലത്തുതന്നെ സംരംഭകയാത്ര ആരംഭിച്ചു. ഒടുവിൽ ഹൈസ്കൂളിൽവെച്ച് പഠനം നിർത്തിയ നിഖിൽ ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും സമ്പന്നരായ സംരംഭകരിൽ ഒരാളാണ്. ജീവിതത്തിലെ പരാജയങ്ങളാണ് തനിക്ക് വലിയ പാഠങ്ങൾ ആയതെന്ന് റോസ്ലാൻസ്‌കിയുമായുള്ള സംഭാഷണത്തിൽ നിഖിൽ പറയുന്നു. ഒൻപതാം തരത്തിൽ പഠിക്കുമ്പോൾ ആരംഭിച്ച ആദ്യ ബിസിനസ് അമ്മയുടെ വിലക്കിനെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. പിന്നീടാണ് സെറോദയിലേക്ക് എത്തിയത്. ഇന്ന് സെറോദയ്ക്ക് പുറമേ ട്രൂ ബീക്കൺ, വെഞ്ച്വർ ക്യാപിറ്റൽ സംരംഭമായ ഗൃഹാസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ നിഖിലിന്റെ സാന്നിദ്ധ്യമുണ്ട്. എന്നാൽ ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാത്തതിന് അതിന്റേതായ പോരായ്മകളും ഉണ്ടെന്ന് നിഖിൽ പറയുന്നു. സമപ്രായക്കാർ വലിയ കോളേജിലും…

Read More

പുതുവർഷത്തിന്റെ ആദ്യ പകുതിയിൽ മലയാളി ഉടമസ്ഥതയിൽ കേരളത്തിൽ നിന്നുള്ള രണ്ടു വിമാനക്കമ്പനികളുടെ വിമാന സർവീസുകൾക്ക് തുടക്കമാകും.കോഴിക്കോട് ആസ്ഥാനമായ അൽ ഹിന്ദ് ഗ്രൂപ്പിന് കീഴിലെ അൽ ഹിന്ദ് എയറും (AlHind Air )പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയർ കേരളയുമാണ് (Air Kerala) കേരളത്തിൽ നിന്നുള്ള വിമാനക്കമ്പനികൾ’ എന്ന സ്വപ്നം പുതുവർഷത്തിൽ സാക്ഷാത്കരിക്കാനൊരുങ്ങുന്നത്. ആഭ്യന്തര സർവീസുകളിൽ തുടങ്ങി കടൽ കടന്നു പറക്കാനുള്ള ഇരുവരുടെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു . എയർ കേരള പൈലറ്റുമാരുടെ സേവനം തേടിത്തുടങ്ങി. എയർ കേരളയും അൽ ഹിന്ദ് എയറും രാജ്യാന്തര തലത്തിലേക്കും പ്രവർത്തനം ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാവുന്ന വിമാനസർവീസുകൾ എന്ന നേട്ടം ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾക്കായിരിക്കും.ഡയറക്ടറേറ്റ് ജനറൽ‌ ഓഫ് സിവിൽ എവിയേഷനിൽ (ഡിജിസിഎ) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (വിമാന സർവീസ് നടത്താനുള്ള അനുമതി) കൂടി ലഭിക്കുന്നതോടെ എയർ കേരളയ്ക്ക് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കാം. ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംരംഭകരായ അഫി അഹ്മദ് എയർ കേരളയുടെ…

Read More

വിദേശത്ത് സ്ഥിര താമസമാക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. കുടുംബത്തോടൊപ്പം കോലി ലണ്ടനിലേക്ക് താമസം മാറുമെന്ന് വെളിപ്പെടുത്തുന്നത് കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ കോച്ചായിരുന്ന രാജ്കുമാർ യാദവാണ്. ഇതിനായ കോലി ലണ്ടനിൽ പ്രോപ്പർട്ടി സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്കറ്റ് മാച്ചുകളുടെ ഇടവേളയിൽ ഇപ്പോൾ കൂടുതൽ സമയവും കോലി കുടുംബത്തോടൊപ്പം ലണ്ടനിലെ വീട്ടിലാണ്. ഭാര്യ അനുഷ്ക്കയും രണ്ട് കുട്ടികളുമാണ് ലണ്ടനിൽ കോലിക്ക് ഒപ്പമുള്ളത്. വിരാട് കോലിയുടെ ഇളയ മകൻ അകയ് ജനിച്ചതും ലണ്ടനിലാണ്. ബോഡർ-ഗവാസ്ക്കർ ട്രോഫിക്കായി ഇപ്പോൾ ഓസ്ട്രേലിയയിലുള്ള കോലി തിരിച്ചെത്തിയാൽ നേരെ ലണ്ടനിലേക്ക് പോകും. ക്രിക്കറ്റ് മാച്ചുകളിൽ അടുത്തിടെ കോലിയുടേത് ആവറേജ് പ്രകടനമായിരുന്നു. Virat Kohli and his family are reportedly planning to relocate to London, with Kohli continuing to focus on his cricket career. His extended stays in London have not impacted his professional commitments.

Read More

ബാങ്കുകളിൽ നിന്ന് കടം എടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളി വിജയ് മല്യ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്ത്. പലിശയായി 1200 കോടി ഉൾപ്പെടെ 6203 കോടി മാത്രം ബാധ്യതയുണ്ടായരുന്ന സ്ഥലത്ത് ബാങ്കുകൾ റിക്കവർ ചെയ്തത്, 14,131 കോടിയാണെന്ന് വിജയ് മല്യ പറഞ്ഞു. ഇത്രയും പിടിച്ചടുത്തിട്ടും ഇന്നും ഞാൻ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയാണ്. ഇത് ഇരട്ടത്താപ്പാണെന്ന് മല്യ ആരോപിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (Prevention of Money Laundering Act) മല്യയുടെ ആസ്തികൾ സർക്കാർ പിടിച്ചെടുത്തിരുന്നു. പൊതുമേഖല ബാങ്കുകളിൽ നിന്ന് കടം എടുക്കുകയും അത് കുടിശ്ശികയായി തിരിച്ചടവ് മുടങ്ങിയപ്പോൾ വിദേശത്തേക്ക് മുങ്ങുകയും ചെയ്ത മല്യക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കുകയായിരുന്നു. ഇംഗ്ളണ്ടിൽ അഭയം നേടിയ മല്യയെ തിരികെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം ഇപ്പോൾ. പിഴക്കുടിശ്ശിക ഉണ്ടായിരുന്നതിന്റെ ഇരട്ടി റിക്കവറി ചെയ്തിട്ടും തനിക്കെതിരായ കേസ് പിൻവലിക്കാത്തതിന്റെ കാരണം വിശദീകരിക്കണമെന്നും മല്യ ആവശ്യപ്പെട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) രജിസ്റ്റർ ചെയ്ത കേസിലാണ് മല്യ ഉൾപ്പെടെ…

Read More

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരത്തിലേറിയിരിക്കുകയാണ് ബിജെപി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രധാന മുഖമായ ദേവേന്ദ്ര ഫഡ്നാവിസിൻ്റെ ആസ്തി എത്രയെന്ന് നോക്കാം. നിയമസഭാ തെരഞ്ഞെടുപ്പിലെ നാമനി‍ർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യാവാങ്മൂലം അനുസരിച്ച് 13.27 കോടി രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കളാണ് ദേവേന്ദ്ര ഫഡ്നാവിസിന് ഉള്ളത്. 2023-24 സാമ്പത്തിക വർഷത്തിലെ അദ്ദേഹത്തിന്റെ ആകെ വരുമാനം 79 ലക്ഷം രൂപയാണ്. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 92 ലക്ഷമായിരുന്നു. സ്വന്തം പേരിൽ 56 ലക്ഷം രൂപയുടേയും ഭാര്യ അമൃത ഫഡ്‌നാവിസിൻ്റെ പേരിൽ 6.96 കോടി രൂപയുടേയും മകളുടെ പേരിൽ 10.22 ലക്ഷം രൂപയുടേയും ജംഗമ വസ്തുക്കളുണ്ട്. അദ്ദേഹത്തിന്റെ കൈവശം പണമായി 23,500 രൂപയും ഭാര്യയുടെ പക്കൽ 10,000 രൂപയും ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ചന്ദ്രാപുരിൽ കൃഷിഭൂമി, നാഗ്പുരിലെ ധരംപേതിൽ റെസിഡൻഷ്യൽ കെട്ടിടം ഉൾപ്പെടെ 4,68,96,000 രൂപ വിലവരുന്ന സ്ഥാവര വസ്തുക്കൾ ഫഡ്നാവിസിൻ്റെ പേരിലുണ്ട്. ഭാര്യയുടെ പേരിൽ 95,29,000 രൂപയുടെ സ്ഥാവര വസ്തുക്കളുമുണ്ട്.…

Read More

ഉയർച്ചതാഴ്ച്ചകളാണ് ജീവിതത്തെ ജീവിതമാക്കുന്നത്. ആ ഉയർച്ചതാഴ്ച്ചകൾ ഒരുപോലെ പ്രതിഫലിച്ച ജീവിതമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയുടേത്. ഒരു കാലത്ത് സച്ചിനേക്കാൾ മികച്ച ക്രിക്കറ്റർ എന്ന് അറിയപ്പെട്ടിരുന്ന കാംബ്ലി ചുരുങ്ങിയ കാലത്തെ ക്രിക്കറ്റ് ജീവിതം കൊണ്ടുതന്നെ കോടികളുടെ സമ്പാദ്യമുണ്ടാക്കി. എന്നാൽ പിന്നീട് കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്ന കാംബ്ലിക്ക് ക്രമേണ സമ്പാദ്യങ്ങൾ ഓരോന്നും നഷ്ടമായി. ഇപ്പോൾ ബിസിസിഐയിൽ നിന്നും ലഭിക്കുന്ന പെൻഷൻ തുക കൊണ്ടാണ് കാംബ്ലി ജീവിക്കുന്നത്. അടുത്തിടെ മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ സച്ചിനും കാംബ്ലിയും കണ്ടുമുട്ടിയ വീഡിയോ വൈറലായിരുന്നു. മുംബൈയിൽ 1972 ജനുവരി 18ന് ജനിച്ച കാംബ്ലിയും സച്ചിനും സ്കൂൾ കാലം മുതൽ ഒന്നിച്ചായിരുന്നു. ഇതിഹാസ ക്രിക്കറ്റ് പരിശീലകൻ രമാകാന്ത് അച്റേക്കരുടെ ശിഷ്യരായിരുന്നു ഇരുവരും. സ്വപ്നതുല്യമായ കരിയർ തുടക്കമായിരുന്നു കാംബ്ലിയുടേത്. ടെസ്റ്റിൽ ഇന്ത്യയ്ക്കായി അടുപ്പിച്ച് രണ്ട് മത്സരങ്ങളിൽ ഡബിൾ സെഞ്ച്വറികൾ കാംബ്ലി സ്വന്തമാക്കി. സച്ചിനൊപ്പം ചേർന്നും അല്ലാതെയും നിരവധി ഇന്നിങ്സുകളിൽ കാംബ്ലി ഇന്ത്യയ്ക്കായി ഏകദിനത്തിലും കരുത്ത്…

Read More

റീട്ടെയില്‍ ബിസിനസില്‍ മാത്രമല്ല എം എ യൂസഫലിയുടെ പാദമുദ്ര പതിഞ്ഞിരിക്കുന്നത് .നിലവില്‍ ബാങ്ക് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതിലാണ് എം.എ യൂസഫലിയുടെ ശ്രമം. കേരളത്തിലെ നാല് ബാങ്കുകളുടെ ഒന്നും രണ്ടുമല്ല രണ്ടായിരം കോടി രൂപ മൂല്യം വരുന്ന ഓഹരിയാണ് യൂസഫലി സ്വന്തമാക്കിയിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഉടമ എം എ യൂസഫലിയുടെ ഇന്ത്യൻ ഓഹരി വിപണി നിക്ഷേപം സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി, ഇസാഫ് സ്മാള്‍ ഫിനാൻസ് ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഓഹരികളാണ് യൂസഫലി കരസ്ഥമാക്കിയത്.  2024 സെപ്റ്റംബറിലെ കണക്ക് പ്രകാരം വിവിധ രാജ്യങ്ങളിലായി യൂസഫലിക്ക് വിവിധ് രാജ്യങ്ങളിലായി 200ലധികം ലുലു ഹൈപ്പർമാർക്കറ്റും 24 ഷോപ്പിംഗ് മാളുമുണ്ട്.ഇന്ത്യയില്‍ മാത്രം 7 ലുലു മാള്‍ ഉണ്ട്.  അതിൽ ഏഷ്യയിലെ ഏറ്റവും വലിയ ലുലു മാള്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നതാണ്.   ഫെഡറല്‍ ബാങ്കിന്റെ  3.10% ഓഹരികള്‍ ഹോള്‍ഡ് ചെയ്യുന്നു. അതായത് ആകെ ഫെഡറല്‍ ബാങ്കില്‍ 75,200,640 ഓഹരികള്‍ എ.എ യൂസഫലി വാങ്ങിയിട്ടുണ്ട്. ഇവയുടെ നിലവിലെ മൂല്യം…

Read More