Author: News Desk
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖല ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും (IN-SPACe) സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയും (SIDBI) സംയുക്തമായി ₹1000 കോടിയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ട് ആരംഭിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ മേഖലയിൽ നവീകരണം പ്രോത്സാഹിപ്പിക്കുക, തദ്ദേശീയ കഴിവുകൾ വർധിപ്പിക്കുക, വളർന്നുവരുന്ന സംരംഭങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയാണ് ഫണ്ടിന്റെ ലക്ഷ്യങ്ങൾ. ഫണ്ട് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള കരാറിൽ IN-SPACe ജോയിന്റ് സെക്രട്ടറി ലോചൻ സെഹ്‌റ ഐഎഎസും, SIDBI വെഞ്ച്വർ ക്യാപിറ്റൽ ലിമിറ്റഡ് (SVCL) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അരൂപ് കുമാറും ഒപ്പുവെച്ചു. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) അംഗീകാരത്തിനു ശേഷമാണ് ഒപ്പുവെയ്ക്കൽ. 2024 ഒക്ടോബറിൽ കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയ ഈ സംരംഭം സിഡ്ബിയെ ഫണ്ട് മാനേജരായി നിയമിക്കുന്നു. ഉപഗ്രഹ നിർമാണം, വിക്ഷേപണ വാഹന വികസനം, ബഹിരാകാശ സേവനങ്ങൾ, ഭൂമി നിരീക്ഷണം, ആശയവിനിമയ സംവിധാനങ്ങൾ, ഡൗൺസ്ട്രീം അനലിറ്റിക്സ് എന്നിവയുൾപ്പെടെ…
ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ (Berkshire Hathaway) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്ന പദവിയിൽ നിന്നുള്ള തന്റെ അവസാനത്തെ കത്തെഴുതി ഇതിഹാസ നിക്ഷേപകൻ വാറൻ ബഫറ്റ് (Warren Buffett). ഈ വർഷം അവസാനത്തോടെ കമ്പനിയിൽ നിന്നും പടിയിറങ്ങുന്നതോടെ താൻ നിശ്ശബ്ദനാകുമെന്ന് ഓഹരി ഉടമകൾക്കുള്ള വിടവാങ്ങൽ കത്തിൽ അദ്ദേഹം അറിയിച്ചു. താൻ വാർഷിക റിപ്പോർട്ടുകൾ എഴുതുന്നതും യോഗങ്ങളിൽ സംസാരിക്കുന്നതും നിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ ജീവിതത്തെക്കുറിച്ചും ബാല്യകാല അനുഭവങ്ങളെക്കുറിച്ചും നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കുന്ന കത്തിൽ ഒമാഹയിലെ തൻ്റെ ദിനങ്ങളും 90 വയസ്സ് കഴിഞ്ഞതിന് ശേഷമുള്ള ജീവിതവുമെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. താനിനി ബെർക്ക്‌ഷെയറിൻ്റെ വാർഷിക റിപ്പോർട്ട് എഴുതുകയോ വാർഷിക യോഗത്തിൽ സംസാരിക്കുകയോ ചെയ്യില്ല, പകരംനിശ്ശബ്ദതയിലേക്ക് പോകുന്നതായും അദ്ദേഹം കത്തിൽ കുറിച്ചു. വാറൻ ബഫറ്റ് ഈ വർഷം അവസാനത്തോടെ ബെർക്ക്‌ഷെയർ ഹാത്ത്‌വേയുടെ സിഇഒ സ്ഥാനം ഒഴിയും. ഗ്രെഗ് ആബെൽ ആണ് അദ്ദേഹത്തിന്റെ പിൻഗാമിയായെത്തുന്നത്.അതേസമയം അദ്ദേഹം ഷെയർഹോൾഡർമാർക്കും മറ്റുള്ളവർക്കുമായി താങ്ക്‌സ്‌ഗിവിംഗ് സന്ദേശങ്ങൾ തുടർന്നും പങ്കുവെക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 95കാരനായ അദ്ദേഹം ഒമാഹയെക്കുറിച്ച് ഹൃദ്യമായ…
ഗള്‍ഫ് മേഖലയിലെ ഗതാഗത സഹകരണത്തിന് പുതിയ പാത തുറന്ന് ഖത്തറും ബഹ്‌റൈനും. ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഫെറി സര്‍വീസ് ആരംഭിച്ചതോടെയാണിത്. ബഹ്‌റൈനിലെ സഅദ മറീനയെയും ഖത്തറിലെ അല്‍ റുവൈസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്നതാണ് സര്‍വീസ്. ഖത്തര്‍ ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ താനിയും ബഹ്‌റൈന്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുള്ള ബിന്‍ അഹമ്മദ് അല്‍ ഖലീഫയും സംയുക്തമായി സര്‍വീസ് ഉദ്ഘാടനം ചെയ്തു. ജിസിസിയിലെ പ്രാദേശിക സംയോജനത്തിന്റെയും സാമ്പത്തിക സഹകരണത്തിന്റെയും പുതിയ പാതയാണ് ഇതിലൂടെ തുറക്കുന്നതെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ താനി പറഞ്ഞു. ഫെറി സര്‍വീസ് വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള 65 കിലോമീറ്റർ ദൂരം 70-80 മിനിറ്റിൽ എത്താനാകും. ആദ്യ ഘട്ടത്തില്‍ ജിസിസി പൗരന്മാര്‍ക്ക് മാത്രമായിരിക്കും സര്‍വീസ്. മസാര്‍ ആപ്ലിക്കേഷന്‍ വഴി ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. രാവിലെയും വൈകിട്ടുമായി പ്രതിദിനം രണ്ട് സര്‍വീസുകളാണ് ഉണ്ടാകുക. ഭാവിയിൽ പ്രതിദിനം…
അമൃത് 1.0, അമൃത് 2.0 പദ്ധതികൾക്ക് കീഴിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ നഗരവികസന പദ്ധതികൾക്ക് അനുമതിയായി. ചീഫ് സെക്രട്ടറി എ. ജയതിലക് അധ്യക്ഷനായ അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റിയുടെ 38ആമത് യോഗത്തിലാണ് തീരുമാനം. കൊച്ചി കോർപറേഷനു കീഴിലുള്ള 58 പ്രവൃത്തികൾക്കായി ജിഎസ്ടി പേയ്‌മെന്റിനായി 10.68 കോടി രൂപ, പേരണ്ടൂർ കനാൽ പുനരുജ്ജീവന പദ്ധതിക്ക് അധിക ധനസഹായമായി 2.55 കോടി രൂപ, ഒമ്പത് അമൃത് നഗരങ്ങളിലെ ജിഐഎസ് അധിഷ്ഠിത യൂട്ടിലിറ്റി മാപ്പിംഗിനായി 10.93 കോടി രൂപ എന്നിങ്ങനെ യോഗം അനുവദിച്ചു. ഇതിനു പുറമേ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ജലവിതരണം മെച്ചപ്പെടുത്തുന്നതിനായി 1.2 കോടി രൂപയും വൈക്കം മുനിസിപ്പാലിറ്റിയിൽ 7 ലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമിക്കുന്നതിനും വൈദ്യുതി സംവിധാനം നവീകരിക്കുന്നതിനുമായി 5.61 കോടി രൂപയും അനുവദിച്ചു. തിരുവനന്തപുരം കോർപറേഷനിലെ നാല് മലിനജല സംസ്കരണ പദ്ധതികൾക്ക് 12.92 കോടി രൂപ അധികമായി അനുവദിച്ചുകൊണ്ട് ഭരണാനുമതി പുതുക്കി. കൊല്ലം കോർപറേഷനിൽ…
2027 സാമ്പത്തിക വർഷത്തോടെ നിയോഡൈമിയം (neodymium) ഉത്പാദനം ഒമ്പത് മടങ്ങ് വർധിപ്പിച്ച് 500 ടണ്ണായി ഉയർത്താൻ ഇന്ത്യ. 2026 സാമ്പത്തിക വർഷത്തിൽ ഉത്പാദനം ഏകദേശം 200 ടണ്ണാക്കുമെന്നും ഇന്ത്യൻ റെയർ ഏർത്ത് ലിമിറ്റഡ് (IREL) ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 2025ൽ ചൈന റെയർ ഏർത്ത് എലമെന്റ് കയറ്റുമതി നിയന്ത്രണം കർശനമാക്കിയത് ആഗോളതലത്തിലെ റെയർ ഏർത്ത് എലമെന്റ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയോഡൈമിയം ഉത്പാദനം വർധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം എന്നതാണ് ശ്രദ്ധേയം. നിയോമാഗ്നറ്റുകളെന്ന് അറിയപ്പെടുന്ന ശക്തിയേറിയ കാന്തങ്ങളുണ്ടാക്കാനായാണ് നിയോഡൈമിയം പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. യന്ത്രഭാഗങ്ങളുടെ ഘർഷണം കുറയ്ക്കാനും റോബോട്ടുകളുടെ ഭാഗങ്ങളുടെ ചലനം എളുപ്പത്തിലാക്കാനും ഈ കാന്തങ്ങൾ ഉപയോഗിക്കാറുണ്ട്. ഒപ്പം മാഗ്നെറ്റിക് ലെവിറ്റേഷൻ ഉപയോഗിച്ച് ഓടുന്ന മാഗ് ലെവ് ട്രെയിനുകളിലും നിയോമാഗ്നറ്റുകൾ ഉപയോഗപ്രദമാണ്. മോട്ടോറുകൾ, ജനറേറ്ററുകൾ, കംപ്യൂട്ടർ ഹാർഡ് ഡ്രൈവുകൾ, ഇലക്ട്രോണിക് വാഹനങ്ങൾ, ഹൈബ്രിഡ് കാറുകൾ, വ്യവസായശാലകളിൽ ഉപയോഗിക്കുന്ന വലിയ മോട്ടോറുകൾ, എസി, ലിഫ്റ്റ്, കാറ്റാടിയന്ത്രങ്ങൾ, ടർബൈനുകൾ എന്നിവയിലെല്ലാം നിയോഡൈമിയം…
ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി ഊർജ സംഭരണ സംവിധാനം (BESS) ഒരുക്കാൻ അദാനി ഗ്രൂപ്പ്. ഗുജറാത്തിലെ ഖാവ്ഡയിൽ അടുത്ത വർഷം മാർച്ച് മാസത്തോടെ പദ്ധതി കമ്മിഷൻ ചെയ്യും. ലോകത്തിൽ തന്നെ ഒരു സ്ഥലത്ത് സ്ഥാപിക്കുന്ന ഏറ്റവും വലിയ ബെസ് സംവിധാനമായിരിക്കും ഇതെന്ന് കമ്പനി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പുതിയ പദ്ധതിക്ക് 1126 മെഗാവാട്ട് (MW) വൈദ്യുതി ശേഷിയും 3530 MWh ഊർജ സംഭരണ ശേഷിയുമുണ്ടാകും. 1126 മെഗാവാട്ട് വൈദ്യുതി ഏകദേശം മൂന്ന് മണിക്കൂറോളം സംഭരിച്ച് വിതരണം ചെയ്യാൻ സംവിധാനത്തിലൂടെ സാധിക്കും. നൂതന ലിഥിയം-അയൺ ബാറ്ററി സാങ്കേതികവിദ്യയും സ്മാർട്ട് എനർജി മാനേജ്‌മെന്റ് സംവിധാനങ്ങളുമാണ് പദ്ധതിക്കായി ഉപയോഗിക്കുക. 2027 മാർച്ച് മാസത്തോടെ ബെസ് ശേഷി 15 ജിഗാവാട്ടായി ഉയർത്തും. പിന്നീട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ശേഷി 50 ജിഗാവാട്ട് ആയി വർധിപ്പിക്കാനും പദ്ധതിയുണ്ട്. 700ൽ അധികം ബാറ്ററി കണ്ടെയ്നറുകൾ ഉപയോഗിക്കുന്ന സംവിധാനം ഗ്രിഡിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും 24 മണിക്കൂർ വൈദ്യുതി വിതരണത്തിനും സഹായിക്കും. ഇതോടെ സൗരോർജവും…
തിരുമല ക്ഷേത്രത്തിലെ പ്രശസ്തമായ ലഡു പ്രസാദത്തിനായി വിതരണം ചെയ്ത നെയ്യിൽ മായം കലർത്തിയതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഒരു കമ്പനിയാണ് 2019 മുതൽ 2024 വരെയുള്ള അഞ്ചു വർഷത്തിനിടെ ഏകദേശം 60 ലക്ഷം കിലോഗ്രാം മായം ചേർത്ത നെയ്യ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) വിതരണം ചെയ്തത്. ഈ കൃത്രിമ നെയ്യിന്റെ മൂല്യം 240 കോടിയിലധികമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഭോലെ ബാബ ഡയറി എന്ന ഉത്തരാഖണ്ഡ് ആസ്ഥാനമായ കമ്പനി വിതരണം ചെയ്ത നെയ്യിൽ പാം ഓയിൽ, പാം കേർണൽ ഓയിൽ, പാമോലിൻ, കൂടാതെ ബീറ്റാ കരോട്ടിൻ, അസറ്റിക് ആസിഡ് എസ്റ്റർ, നെയ്യ് ഫ്ലേവർ എന്നിവ പോലുള്ള രാസവസ്തുക്കൾ ചേർത്തിരുന്നതായി എസ്‌ഐടി കണ്ടെത്തി. ഭോലെ ബാബ ഡയറി ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിലെ പ്രോക്സി വിതരണക്കാർ വഴിയാണ് ഈ മായം ചേർത്ത നെയ്യ് വിൽപന നടത്തിയത്. 2024 ജൂലൈ മാസത്തിൽ തമിഴ്നാട്ടിട് ആസ്ഥാനമായ എആർ ഡയറി വിതരണം…
ലോകത്തിലെ ഏറ്റവും വലിയ സംരംഭക ട്രെയിന്‍ യാത്രയായ ജാഗൃതി എക്സ്പ്രസ് കൊച്ചിയിലെത്തി. ജാഗൃതി യാത്രയുടെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് സംഘം കൊച്ചി സന്ദര്‍ശിക്കുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ യാത്രാംഗങ്ങള്‍ക്ക് ഔദ്യോഗികമായ സ്വീകരണം ഒരുക്കി. കെഎസ് യുഎം സിഇഒ അനൂപ് അംബിക യാത്രയെ അഭിസംബോധന ചെയ്തു. രാജ്യത്തൊട്ടാകെയുള്ള യുവ സാമൂഹിക-സംരംഭക പരിവർത്തകരായ 525 യുവയാത്രികരാണ് 15 ദിവസം നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കുന്നത്. 2008 ല്‍ ആരംഭിച്ച ഈ യാത്ര എല്ലാ വര്‍ഷവും മുംബൈയില്‍ നിന്നാരംഭിച്ച് വിവിധ സ്ഥലങ്ങളിലൂടെ 8000 കി. മിയിലധികം യാത്ര ചെയ്ത് മുംബൈയില്‍ തന്നെ അവസാനിക്കും. വിവിധ മേഖലകളിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ഭാഗമായാണ് കൊച്ചിയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും യാത്ര സന്ദര്‍ശിച്ചത്. കളമശേരിയിലെ ഡിജിറ്റല്‍ ഹബില്‍ നടന്ന പരിപാടിയില്‍ അനൂപ് അംബികയും ജാഗൃതി യാത്രാ ബോര്‍ഡംഗം സുനില്‍ പാങ്ഗോര്‍ക്കറും സംബന്ധിച്ചു. രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി കേരളം…
ഒക്ടോബറിൽ ഒരു മാസം നീണ്ടുനിന്ന ശുചിത്വ യജ്ഞത്തിൽ സ്ക്രാപ്പ് വിൽപനയിലൂടെ സർക്കാരിന് ലഭിച്ചത് 800 കോടി രൂപ. ഏഴ് വന്ദേ ഭാരത് ട്രെയിനുകൾ വാങ്ങാൻ ആവശ്യമായ തുകയാണിത്. ഏകദേശം 233 ലക്ഷം ചതുരശ്ര അടി സ്ഥലം ഇതിലൂടെ സ്വതന്ത്രമാക്കാനും സാധിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകളിലുടനീളം ശുചിത്വത്തിനായുള്ള പ്രത്യേക കാമ്പെയ്‌നിന്റെ ഭാഗമായാണ് സ്ക്രാപ്പ് വിൽപന നടന്നത്. കഴിഞ്ഞ അഞ്ച് റൗണ്ടുകളിലൂടെ സ്‌ക്രാപ്പ് വിൽപനയിലൂടെ ഏകദേശം 4100 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. മെഗാ ബഹിരാകാശ ദൗത്യത്തിന്റെയോ ഒന്നിലധികം ചന്ദ്രയാൻ ദൗത്യങ്ങളുടെയോ മൊത്തം ബജറ്റിന് സമാനമാണിതെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ നീക്കങ്ങളിലൂടെ, സർക്കാർ സ്ഥാപനങ്ങളും അനുബന്ധ സ്ഥാപനങ്ങളും 923 ലക്ഷം ചതുരശ്ര അടി സ്ഥലം ഒഴിച്ചെടുത്തു. കഴിഞ്ഞ അഞ്ച് പ്രത്യേക കാമ്പെയ്‌നുകളിൽ അനുവദിച്ച ആകെ സ്ഥലം ഒരു വലിയ മാളോ മറ്റേതെങ്കിലും വലിയ അടിസ്ഥാന സൗകര്യങ്ങളോ കൊണ്ടുവരാൻ പര്യാപ്തമാണെന്ന് എക്‌സ് പ്ലാറ്റ്ഫോമിലൂടെ മന്ത്രി പറഞ്ഞു. The Indian government earned…
കണ്ണൂർ അഴീക്കലിലെ നിർദിഷ്ട അന്താരാഷ്ട്ര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിക്കുമ്പോൾതന്നെ സർക്കാരിനു വരുമാനവിഹിതം ലഭിക്കണമെന്ന നിബന്ധന സർക്കാർ തിരുത്തി. നടത്തിപ്പ് ഏറ്റെടുക്കുന്ന കമ്പനി, വാണിജ്യപ്രവർത്തനം തുടങ്ങി 30 വർഷത്തിനുശേഷം മാത്രം സർക്കാരിനു വരുമാന വിഹിതം നൽകിയാൽ മതിയെന്നാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും ഏറ്റെടുക്കാൻ സ്വകാര്യ നിക്ഷേപകർക്കു താൽപര്യം കുറയുമെന്നു വാദിച്ചാണ്, 30 വർഷത്തേക്കുള്ള വരുമാനം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റിൽ മന്ത്രിസഭ ഡിപിആർ അംഗീകരിച്ച്, ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവാണു കഴിഞ്ഞദിവസം തിരുത്തിയിറക്കിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള വരുമാനം വാണിജ്യപ്രവർത്തനം തുടങ്ങി 15ആം വർഷം ലഭിക്കുമെന്നു വ്യവസ്ഥയുള്ളിടത്താണ് അഴീക്കൽ തുറമുഖത്തു നിന്നുള്ള വരുമാന വിഹിതം 30 വർഷത്തിനുശേഷം മതിയെന്നു സർക്കാർ സമ്മതിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചെയർമാനായ, മലബാർ ഇന്റർനാഷനൽ പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് (MIPSL) എന്ന കമ്പനിക്കാണു പദ്ധതിയുടെ മേൽനോട്ടം. സർക്കാരിന്റെ 200 ഏക്കർ ഭൂമിയിലാണു തുറമുഖ പദ്ധതി വരുന്നത്. ബ്രേക്ക് വാട്ടർ നിർമാണത്തിനായി 2808 കോടി രൂപ…
