Author: News Desk
നെക്സ്റ്റ് ജെൻ ഫയർ ഫൈറ്റിങ് ഉപകരണങ്ങളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് (ARFF) വകുപ്പ് ഏറ്റെടുത്ത പുതുതലമുറ അഗ്നിശമന ഉപകരണങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. എയർപോർട്ടിന്റെ എമർജൻസി റെയ്പോൺസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമാണ് ഇതെന്ന് അധികൃതർ അറിയിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ആണ് ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടിപർപ്പസ് ഫയർഫൈറ്റിംഗ് റോബോട്ട് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കും ആക്സസ് പ്രവർത്തനങ്ങൾക്കുമായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഹൈഡ്രോളിക്-ഓപ്പറേറ്റഡ് മൾട്ടി-ജോയിന്റഡ് ഏരിയൽ പ്ലാറ്റ്ഫോമാണ് ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്. 28 മീറ്റർ ഉയരത്തിൽ വരെയുള്ള രക്ഷാപ്രവർത്തനം നടത്താൻ ഇതിനാകും. വലിയ തീപിടുത്തം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഉള്ളതാണ് മൾട്ടിപർപ്പസ് ഫയർഫൈറ്റിംഗ് റോബോട്ട്. സുരക്ഷ ഉറപ്പാക്കാനായി രൂപകൽപ്പന ചെയ്തിരിക്കുന്ന റിമോട്ട് കൺട്രോൾ യൂണിറ്റാണിത്. ക്യാമറയും 360-ഡിഗ്രി പ്രവർത്തന ശേഷിയുമാണ് സവിശേഷതകൾ. Kochi International Airport strengthens its emergency response with new next-gen firefighting equipment, including an articulated boom…
കേരളത്തിന്റെ അഭിമാനമായി മാറാനൊരുങ്ങുന്ന സ്പേസ് പാർക്ക് സിഎഫ്സിക്കും ആർഡിസിക്കും നിർമാണ തുടക്കമായി തറക്കല്ലിട്ടു.പുതുസംരംഭകർക്കും യുവതലമുറ സ്റ്റാർട്ടപ്പുകൾക്കും ഉപകരിക്കും വിധമാണ് പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. സംരംഭകർക്ക് നൈപുണ്യ വികസനം, പ്രോട്ടോടൈപ്പിങ്, കൺസൾട്ടൻസി എന്നിവയ്ക്കായി ടെക്നോസിറ്റിയിൽ 9.54 ഏക്കറിൽ MSME അഡ്വാൻസ്ഡ് മാനുഫാക്ചറിങ് ടെക്നോളജി സെന്റർ പദ്ധതിക്കൊപ്പമുണ്ട്.ബഹിരാകാശരംഗത്തെ വ്യവസായസാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് സ്പേസ് പാർക്ക് ലക്ഷ്യമിടുന്നത്. അവശ്യമായ വ്യാവസായിക ഉൽപ്പന്നങ്ങളുടെ വിതരണവും സംരഭകത്വവും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. 250 കോടി രൂപയുടെ അഡ്വാൻസ്ഡ് സ്പേസ് ഇനീഷ്യേറ്റീവ് തുടങ്ങാനും ഉദ്ദേശിക്കുന്നു. സംസ്ഥാനത്തിന്റെ വ്യവസായ – ബഹിരാകാശ ഗവേഷണ രംഗത്തിന് സ്പേസ് പാർക്ക് ഊർജം പകരുമെന്ന് സ്പേസ് പാർക്ക് കോമൺ ഫെസിലിറ്റി സെന്ററിനും (സിഎഫ്സി) റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിനും (ആർഡിസി) കല്ലിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.. ബഹിരാകാശ മേഖലയിലെ അറിവുകൾ സമൂഹത്തിന്റെ സമഗ്ര പുരോഗതിക്ക് പ്രയോജനപ്പെടുത്തണം എന്നും മുഖ്യമന്ത്രി ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു.പള്ളിപ്പുറം ടെക്നോസിറ്റിയിൽ 3.5 ഏക്കറിൽ നബാർഡ് സാമ്പത്തിക പിന്തുണയോടെ രണ്ടു ലക്ഷം ചതുരശ്രയടിയിലാണ് നിർമാണം.…
ഹോസ്പിറ്റാലിറ്റി, ട്രാവൽ സർവീസ് കമ്പനിയായ ട്രാവ് ലോഞ്ചിൽ (Travlounge) 25 കോടി രൂപ നിക്ഷേപവുമായി വ്യവസായി ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ഗോകുലം ഗ്രൂപ്പ്. കോഴിക്കോട് ആസ്ഥാനമായുള്ള ബീക്കൺ ഗ്രൂപ്പിനു (Beacon Group) കീഴിലുള്ള സ്റ്റാർട്ടപ്പാണ് ട്രാവ് ലോഞ്ച്. മൂന്ന് വർഷം മുൻപ് ആസ്കോ ഗ്ലോബൽ (AZCCO Global) ട്രാവ് ലോഞ്ചിൽ എട്ട് കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗോകുലം ഗ്രൂപ്പിന്റെ വമ്പൻ നിക്ഷേപം. യാത്രക്കാർക്ക് സഹായകരമാകുന്ന തരത്തിൽ ഹൈജീനിക് ടോയ്ലറ്റ് സൗകര്യം, സ്ലീപ്പിങ് പോഡ്, കോഫി ആൻഡ് ടീ കൗണ്ടർ തുടങ്ങിയവ അടങ്ങുന്ന ഹൈവേ റെസ്റ്റ് സ്റ്റോപ്പുകൾ ഒരുക്കുന്ന സ്റ്റാർട്ടപ്പാണ് ട്രാവ് ലോഞ്ച്. നിലവിൽ വാളയാർ, അടിമാലി എന്നിവിടങ്ങളിൽ ട്രാവ് ലോഞ്ച് ഹൈവേ റെസ്റ്റ് സ്റ്റോപ്പുകൾ പ്രവർത്തനസജ്ജമാണ്. ദേശീയതലത്തിൽ ഹൈവേ റെസ്റ്റ് സ്റ്റോപ്പ് ശൃംഖല വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി സഹസ്ഥാപകൻ പി.ടി. സഫീർ പറഞ്ഞു. അടുത്തിടെ ട്രാവ് ലോഞ്ച് മൊബൈൽ ആപ്പ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ്…
കൊച്ചി നഗരത്തിൽ 25 റെസ്റ്റോ കഫേകൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് കോർപ്പറേഷൻ കൗൺസിൽ യോഗം. പ്രൈവറ്റ് ടൗൺ പ്ലാനിങ് കൺസൾട്ടൻസിയായ അർബൻ സൊല്യൂഷൻസ് (Urban Solutions) അവതരിപ്പിച്ച പ്ലാനിന്റെ അടിസ്ഥാനത്തിലാണ് നീക്കം. 270 കോടി രൂപ ചിലവാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. 900 സക്വയർഫീറ്റ് വീതം വരുന്ന റെസ്റ്റോ കഫേകളിൽ വർക്ക് സ്പേസ്, റെസ്റ്റ് റൂം, ഫുഡ് ഔട്ട്ലെറ്റ്, ചാർജിങ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ബിഒടി വ്യവസ്ഥയിലുള്ള പദ്ധതിക്കായി 75 സെന്റ് സ്ഥലമാണ് ആവശ്യമായി വരിക. റെസ്റ്റോ കഫെ നിർമിക്കുന്നതിന് പകരമായി നഗരത്തിൽ 3500 സ്ക്വയർ മീറ്റർ സ്ഥലം കമ്പനിക്ക് പരസ്യം സ്ഥാപിക്കാൻ നൽകണം. വർക്ക് സ്പെയ്സ്, വാട്ടർ കിയോസ്ക് ഉൾപ്പെടെ സജ്ജമാക്കി അവയിലായിരിക്കും പരസ്യം. പരസ്യവരുമാന നികുതി കോർപ്പറേഷന് ലഭിക്കും. ഓപ്പറേഷൻസ്, മെയിന്റനൻസ് അടക്കമുള്ള ചിലവാണ് 270 കോടി രൂപ. കോർപ്പറേഷൻ ഇതിനായി പണം മുടക്കേണ്ടതില്ല. 20 വർഷത്തിനുശേഷം കോർപ്പറേഷന് ഇവ കൈമാറുമെന്നും കമ്പനി പ്രതിനിധി പറഞ്ഞു. പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിലെ…
2024ൽ ഇന്ത്യയിൽ മില്യൺ ഡോളർ ആസ്തിയുള്ളവരുടെ എണ്ണത്തിൽ വൻ വർധന. യുബിഎസ് ഗ്ലോബൽ വെൽത്ത് റിപ്പോർട്ട് പ്രകാരം മില്യൺ ഡോളർ ആസ്തിയുള്ളവരുടെ എണ്ണത്തിൽ 39000 വർധനയാണുള്ളത്. 4.4% വർധനയോടെ തുർക്കി, യുഎഇ, റഷ്യ എന്നീ രാജ്യങ്ങൾക്കു ശേഷം മില്യണേർസിന്റെ വർധനയുടെ കാര്യത്തിൽ നാലാമതാണ് ഇന്ത്യ. 917000 മില്യണേർസാണ് ഇന്ത്യയിൽ ആകെയുള്ളത്. സമാന സാമ്പത്തിക ശക്തികളായ ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മില്യണേർസിന്റെ എണ്ണത്തിൽ മുന്നിലാണ്. 6.3 ദശലക്ഷത്തിലധികം മില്യണേർസാണ് ചൈനയിലുള്ളത്. 56 രാജ്യങ്ങളുടെ സാമ്പിൾ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ വ്യക്തികളുടെ കൈവശമുള്ള ആഗോള സമ്പത്തിന്റെ പകുതിയിലധികവും യുഎസ്സിലും ചൈനയിലുമാണ്. അതേസമയം ഗിനി ഇൻഡെക്സിന്റെ റൈസ് ഇൻ ഇൻഈക്വാലിറ്റി ലിസ്റ്റിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. നെതർലാൻഡ്സ്, ഓസ്ട്രിയ, കസാക്കിസ്ഥാൻ, ചൈന എന്നിവയാണ് സാമ്പത്തിക അസമത്വം വർധിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ മുന്നിലുള്ളത്. ശരാശരി വരുമാനത്തിലെ (Median Income) വർദ്ധനവിന്റെ അടിസ്ഥാനത്തിലുള്ള മറ്റൊരു പട്ടികയിൽ ഇന്ത്യ ഏറ്റവും താഴെയുള്ള ആറ് രാജ്യങ്ങളിൽ ഒന്നാണ്.…
അഹമ്മദാബാദ് ദുരന്തത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് തുർക്കി വിമാന മെയിന്റനൻസ് കമ്പനിയായ ടർക്കിഷ് ടെക്നിക്ക് (Turkish Technic) ആണെന്ന് വ്യാപക പ്രചാരണമുണ്ടായിരുന്നു. ഇപ്പോൾ ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. അപകടത്തിൽപ്പെട്ട ഡ്രീംലൈനർ വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നത് ടർക്കിഷ് ടെക്നിക്ക് അല്ലെന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു. ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയർ ഇന്ത്യ ഡ്രീംലൈനറുകൾ ടർക്കിഷ് ടെക്നിക്കിന്റെ സർവീസിൽ വരുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനങ്ങളുടെ ഭൂരിഭാഗവും സർവീസ് നടത്തുന്നത് എഐ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് (AIESL) ആണ്. ചില വിമാനങ്ങളുടെ സർവീസ് സിംഗപ്പൂർ എയർലൈൻസിന്റെ അനുബന്ധ സ്ഥാപനമായ എസ്ഐഎ എഞ്ചിനീയറിംഗ് കമ്പനിയും നടത്താറുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. അപകടത്തെക്കുറിച്ചും എയർലൈനിന്റെ ഗ്ലോബൽ മെയിന്റനൻസ് സംബന്ധിച്ചും ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിലാണ് ചന്ദ്രശേഖരന്റെ വിശദീകരണം. Air India Chairman N…
ഖത്തറിൽ യൂറോ VI മാനദണ്ഡങ്ങളോടു കൂടിയ ബസ് പുറത്തിറക്കി ടാറ്റ മോട്ടേഴ്സ് (Tata Motors). മിഡിൽ ഈസ്റ്റിൽ ടാറ്റ പുറത്തിറക്കുന്ന ആദ്യ യൂറോ 6 എമിഷൻ മാനദണ്ഡങ്ങളോടു കൂടിയ ബസ്സാണിത്. ടാറ്റയുടെ ഖത്തറിലെ ഔദ്യോഗിക ഡിസ്ട്രിബ്യൂട്ടേർസായ അൽ ഹമദ് ഓട്ടോമൊബൈൽസ് വഴിയാണ് കമ്പനി വാഹനം വിപണിയിൽ എത്തിച്ചിരിക്കുന്നത്. LPO 1622 എന്ന ബസ് സ്റ്റാഫ് ട്രാൻസ്പോർട്ടേഷനു വേണ്ടി രൂപകൽപ്പന ചെയ്തതാണ്. കമ്മിൻസ് ISBe 5.6L Euro VI എഞ്ചിനാണ് ബസ്സിനുള്ളത്. 220 ഹോർസ് പവർ എഞ്ചിൻ 925എൻഎം ടോർക്ക് നൽകും. രണ്ട് തരം സീറ്റിങ് കോൺഫിഗറേഷനോടു കൂടിയാണ് ബസ് എത്തുന്നത്. ആദ്യത്തേതിൽ 61 സീറ്റിങ് കപ്പാസിറ്റിയും രണ്ടാമത്തേതിൽ 65 സീറ്റിങ് കപ്പാസിറ്റിയുമാണ് ഉള്ളത്. എബിഎസ്സോടു കൂടിയ ഫുൾ എയർ ഡ്യുവൽ സർക്യൂട്ട് ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സുരക്ഷാ സവിശേഷതകളാണ് ബസ്സിനുള്ളത്. Tata Motors has launched its updated Euro…
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ബിസിനസ് സഹകരണത്തിന് മുകേഷ് അംബാനി. റിയൽ എസ്റ്റേറ്റ് മേഖലയിലാണ് സഹകരണം. ഇതുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപിന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയായ ട്രംപ് ഓർഗനൈസേഷന് (Trump Organisation), റിലയൻസ് ഇൻഡസ്ട്രീസന്റെ കീഴിലുള്ള 4IR റിയൽറ്റി ഡെവലപ്മെന്റും (4IR Realty Development) 10 മില്യൺ ഡോളർ (86 കോടി രൂപ) ഡെവലപ്മെന്റ് ഫീസ് നൽകി. ട്രംപ് കമ്പനിയുടെ ബ്രാൻഡിന് മുംബൈയിൽ ലൈസൻസിങ് ലഭിക്കുന്നതുമായി ബന്ധപ്പെട്ടാണ് 4IR ഡെവലപ്മെന്റ് ഫീസ് നൽകിയിരിക്കുന്നത്. മുംബൈയിലെ ഏത് പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ഈ നീക്കം എന്നതിൽ വ്യക്തതയില്ല. ഇത് സംബന്ധിച്ച് റിലയൻസ് പ്രതികരിച്ചിട്ടില്ല. അടുത്തിടെ യുഎസ് പ്രസിഡന്റിന്റെ വാർഷിക ഫിനാൻഷ്യൽ ഡിസ്ക്ലോഷർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതനുസരിച്ച് ട്രംപ് ഓർഗനൈസേഷൻ വിവിധ രാജ്യങ്ങളിലേക്ക് പടർന്നു പന്തലിക്കാനുള്ള ഒരുക്കത്തിലാണ്. വിയറ്റ്നാം, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ട്രംപിന്റെ വമ്പൻ റിയൽ എസ്റ്റേറ്റ് ബിസിനസ് കടക്കുക. ലൈസൻസിങ്ങിനും, ഡെവലപ്മെന്റ് ഫീസിനുമായി നിക്ഷേപകർ 2024ൽ മാത്രം 44.6 മില്യൺ…
രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഗതി ശക്തി മൾട്ടി-മോഡൽ കാർഗോ ടെർമിനലിലൂടെ (MMCT) ഇന്ത്യൻ റെയിൽവേ യാത്രാ വാഹനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ശേഷി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഹരിയാനയിലെ മനേസറിലുള്ള മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് പ്ലാന്റിലാണ് വിശാലമായ സൗകര്യം. ഓട്ടോമോട്ടീവ് മേഖലയ്ക്കുള്ള മൾട്ടി-മോഡൽ ലോജിസ്റ്റിക്സിൽ നിർണായക പുരോഗതിയാണ് ഈ സൗകര്യം. മനേസർ ഇൻ-പ്ലാന്റിലെ റെയിൽവേ സൈഡിംഗ് മികച്ച കാര്യക്ഷമതയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. പൂർണ്ണ പ്രവർത്തന ശേഷിയിൽ പ്രതിവർഷം 450,000 വാഹനങ്ങൾ അയയ്ക്കാൻ മനേസർ ഇൻ-പ്ലാന്റിനാകും. ഈ സൗകര്യം മാരുതി സുസുക്കിയുടെ രണ്ടാമത്തെ ഡെഡിക്കേറ്റഡ് ഇൻ-പ്ലാന്റ് റെയിൽവേ സൈഡിംഗ് കൂടിയാണ്. ഇന്ത്യൻ റെയിൽവേയിലെ കാർ ലോഡിംഗിനുള്ള ഏറ്റവും വലിയ നിർമ്മാതാവ് എന്ന നിലയിൽ കമ്പനിയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് പുതിയ സംവിധാനം. പ്ലാന്റിൽ നിന്ന് നേരിട്ട് കാർ കൺസൈൻമെന്റുകൾ ലോഡ് ചെയ്യാനുള്ള കഴിവാണ് ഈ പുതിയ സൈഡിംഗിന്റെ പ്രധാന നേട്ടം. ഫാറൂഖ്നഗർ, ബവൽ, പൽഹാവാസ്, ഗുരുഗ്രാം തുടങ്ങിയ സ്റ്റേഷനുകളിലേക്ക് റോഡ് മാർഗം വാഹനങ്ങൾ കൊണ്ടുപോകേണ്ടതിന്റെ പ്രയാസം ഇതോടെ…
പുത്തൻ രൂപത്തിലും ഭാവത്തിലും റീബ്രാൻഡിങ് ചെയ്ത് ബിർള ടയേർസ് (Birla Tyres). ഹിമാദ്രി സ്പെഷ്യാലിറ്റി കെമിക്കൽസ്, ഡാൽമിയ റിഫ്രാക്ടറീസ് എന്നിവരടങ്ങുന്ന കൺസോർഷ്യം ബിർള ടയേർസ് ഏറ്റെടുത്തതിനു പിന്നാലെയാണ് റീബ്രാൻഡിംഗ്. ലോഗോ പുനർരൂപകൽപ്പന ചെയ്തതിനൊപ്പം കോർപ്പറേറ്റ് വെബ്സൈറ്റും പുതിയ ബ്രാൻഡ് ഐഡന്റിറ്റിക്ക് അനുസരിച്ച് മാറ്റിയിട്ടുണ്ട്. വേഡ്മാർക്കിനെ ചുറ്റിപ്പറ്റിയുള്ള പുതിയ വിഷ്വൽ ഐഡന്റിറ്റിയിൽ “ടൈഗർ” മാസ്കോട്ടും ഉണ്ട്. വേഗതയെയും മുന്നോട്ടുള്ള ചലനത്തെയും പ്രതിനിധീകരിക്കുന്നതാണ് പുതിയ ലോഗോ എന്ന് കമ്പനി വ്യക്തമാക്കി. നീല, ഓറഞ്ച് നിറങ്ങളാണ് ലോഗോയിലെ എഴുത്തിനും ഐക്കണിനും ഉപയോഗിച്ചിരിക്കുന്നത്. ദൃശ്യപരമായ മാറ്റൾക്ക് അപ്പുറം ലക്ഷ്യബോധമുള്ള വികസനത്തെ കൂടി പ്രതിനിധീകരിക്കുന്നതാണ് മാറ്റമെന്ന് കമ്പനി പ്രതിനിധി കൂട്ടിച്ചേർത്തു. ഇന്ത്യയിലും അന്തർദേശീയ വിപണികളിലും സ്ഥാനം മെച്ചപ്പെടുത്തുന്നതിനായാണ് റീബ്രാൻഡിങ്. ഡിജിറ്റൽ, ടെലിവിഷൻ, പ്രിന്റ്, ഔട്ട്ഡോർ പരസ്യ പ്ലാറ്റ്ഫോമുകളിൽ പുതിയ മാർക്കറ്റിംഗ് കാമ്പെയ്നുകളും കമ്പനി കൊണ്ടുവരും. പ്രധാന വിപണികളിൽ സ്ഥാനം മെച്ചപ്പെടുത്താനും വിതരണ ശൃംഖല വികസിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലെ മൊബിലിറ്റി ട്രെൻഡുകളുമായി ചേർന്ന ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനും കമ്പനി ശ്രദ്ധ…