Author: News Desk
ലോക വാണിജ്യ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് ട്രാൻസ് ഷിപ്മെന്റ് പോർട്ട് ആയ വിഴിഞ്ഞത്തിന്റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും വിവിധോദ്ദേശ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റിനും ബൾക്ക് കാർഗോ ബ്രേക്കിംഗിനുമായാണ് രൂപകൽപന ചെയ്യപ്പെട്ടിട്ടുള്ളത്. 18,000 കോടി രൂപയിലധികം നിക്ഷേപത്തിൽ നിർമിച്ച തുറമുഖം ഇന്ത്യയിൽ ഒരു സംസ്ഥാന ഗവൺമെന്റ് മുൻകയ്യെടുത്ത് ആരംഭിച്ച ആദ്യ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതിയാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും വ്യാപാരം വർദ്ധിപ്പിക്കുന്നതിലൂടെയും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെയും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനം നൽകാൻ തുറമുഖത്തിന് കഴിയും.യൂറോപ്പ്, പേർഷ്യൻ ഗൾഫ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന തിരക്കേറിയ അന്താരാഷ്ട്ര ഷിപ്പിംഗ് റൂട്ടിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് തുറമുഖം സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഈ തന്ത്രപ്രധാനമായ സ്ഥാനം ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ് എന്ന നിലയിൽ വിജയം…
ഗ്രാമീണ വൈദ്യുതീകരണത്തിൽ കേരളം പ്രശംസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പുരോഗതിയിലും മഹാരാഷ്ട്രയിലെ ‘മിഷൻ ഊർജ’ പദ്ധതിയുടെ പ്രചോദനാത്മകമായ വിജയം കേരളത്തിനും മാതൃകയാക്കാവുന്നതാണ്. വിദൂര ഗോത്ര സമൂഹങ്ങളിലും ഭൂമിശാസ്ത്രപരമായി വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും പോർട്ടബിൾ സോളാർ യൂനിറ്റുകൾ, മൈക്രോ-ഹൈഡ്രോ ഇലക്ട്രിക് പദ്ധതി എന്നിവയിലൂടെ വൈദ്യുതി എത്തിച്ചാണ് മിഷൻ ഊർജ മാതൃകയാകുന്നത്. മെക്കാനിക്കൽ എഞ്ചിനീയറും സാമൂഹിക സംരംഭകനുമായ തൻവീർ ഇനാംദാറിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതി മഹാരാഷ്ട്രയിലെ ആയിരത്തോളം ആദിവാസി കുടുംബങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഒപ്പം കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് മാതൃകയാകാനും പദ്ധതിക്ക് സാധിക്കുന്നു. ഇനാംദാറിന്റെ നേതൃത്വത്തിലുള്ള ടെക്നോളജി റീയൂസ് എൻവയോൺമെന്റ് എംപവർമെന്റ് ഇന്നൊവേഷൻ (TREEI) ഫൗണ്ടേഷനാണ് പദ്ധതിക്ക് പിന്നിൽ. പോർട്ടബിൾ സോളാർ യൂണിറ്റുകൾ നൽകുന്നതിനൊപ്പം പ്രകൃതിദത്ത ജലസ്രോതസ്സുകളുള്ള പ്രദേശങ്ങളിൽ മൈക്രോ-ഹൈഡ്രോ ഇലക്ട്രിക് പദ്ധതികളും ഫൗണ്ടേഷൻ സ്ഥാപിച്ചു. ഓരോ പ്രദേശത്തിന്റേയും സവിശേഷതകൾക്ക് അനുസരിച്ച് വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാവുന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. പ്രാദേശിക ‘ഉർജ കമ്മിറ്റികൾ’ സൃഷ്ടിച്ചുകൊണ്ട് കമ്മ്യൂണിറ്റി ഉടമസ്ഥതയ്ക്ക് ഊന്നൽ നൽകിയാണ് ‘മിഷൻ ഉർജ’…
ഓരോരുത്തരും പഠിച്ച സ്കൂളുകളായിരിക്കും അവരവരെ സംബന്ധിച്ച് ഏറ്റവും മനോഹരമായവ. ഓടിട്ട കെട്ടിടവും, മുറ്റത്തൊരു മാവും കലപിലകളും ചേർന്നാൽ അതിലും ഗൃഹാതുരത്വമുള്ള വിദ്യാലയ ഓർമ വേറെയില്ല. ഏത് പണത്തിനും പകരം വെയ്ക്കാനില്ലാത്ത, ഒരിക്കലും തിരിച്ചു വരാത്ത നല്ല കാലമാണത്. എന്നാൽ കെട്ടിടങ്ങളുടെ വലുപ്പത്തിന്റെയും അത്യാഢംബര സൗകര്യങ്ങളുടേയും പേരിൽ ശ്രദ്ധ നേടുന്ന വിദ്യാലയങ്ങളും ഇന്ത്യയിലുണ്ട്. രാജസ്ഥാനിലെ അജ്മീറിലുള്ള പ്രൈവറ്റ് സ്കൂളായ മയോ കോളേജ് അത്തരത്തിലുള്ള ഒന്നാണ്. 1875ൽ നിർമിച്ച സ്കൂൾ ഇന്ത്യയിൽ ഇന്നും പ്രവർത്തിക്കുന്ന ഏറ്റവും പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. രാജകുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തിനായാണ് സ്കൂൾ സ്ഥാപിക്കപ്പെട്ടത്. ആ രാജകീയത്വം സ്കൂൾ കെട്ടിടത്തിലും പ്രകടമാണ്. റൗണ്ട് ഡോമുകളും, സ്റ്റോൺ പില്ലറുകളും, ഗ്രാൻഡ് പവലിയനുകളും എല്ലാം ചേർന്ന് റോമൻ-ഗ്രീക്ക്-മോഡേൺ-കണ്ടംപററി ആർക്കിടെക്ചർ സങ്കലമാണ് കൊട്ടാരമെന്ന് തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ. 187 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന വിദ്യാലയം നിരവധി അത്യാഢംബര സജ്ജീകരണങ്ങങ്ങൾക്കൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ രീതികൾ കൊണ്ടും സമ്പന്നമാണ്. ഈ പൈതൃകവും പാരമ്പര്യവും അത്യാഢംബരവും വെറുതേ കിട്ടില്ലല്ലോ.…
ബോളിവുഡിലെ ആദ്യത്തെ എഐ താരം നൈഷ ബോസിനെ മോഡലാക്കി കലോൺ ആർട്ട് ജ്വല്ലറി (KALON ART JEWELERY). ബോളിവുഡിലെ ആദ്യ എഐ സിനിമയായ ‘നൈഷ’ എന്ന ചിത്രത്തിലെ എഐ നായികയാണ് നൈഷ ബോസ്. മെയ് മാസത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. പൂർണമായും എഐ ജനറേറ്റഡ് വിഷ്വൽസ് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. എഐ കണ്ടൻ്റ് സ്റ്റുഡിയോ ആയ ഏമേസിങ് ഇന്ത്യൻ സ്റ്റോറീസ് ആണ് ഈ പൂർണ എഐ സിനിമയും നൈഷ ബോസിനേയും ‘നിർമിച്ചത്.’ വിവേക് അഞ്ചാലിയയാണ് ചിത്രത്തിന്റെ സംവിധായകൻ. ഫാഷൻ, സാങ്കേതികവിദ്യ, കഥപറച്ചിൽ എന്നിവയുടെ ചരിത്രപരമായ സംയോജനമാണ് ഈ പങ്കാളിത്തം സർഗ്ഗാത്മക ആവിഷ്കാരത്തിന്റെ അതിരുകൾ പുനർനിർവചിക്കുന്നതാണെന്ന് കലോൺ ജ്വല്ലറി പ്രതിനിധി പറഞ്ഞു. #KalonXNaisha എന്ന് പേരിട്ടിരിക്കുന്ന കാമ്പെയ്‌ൻ ജ്വല്ലറിയുടെ “Wildfire” ശേഖരത്തെ പരിചയപ്പെടുത്തുന്നു. നൈഷയുടെ മനോഹര വ്യക്തിത്വത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നതാണത്രേ പുതിയ ശ്രേണിയിലുള്ള ഡിസൈൻ. ഫാഷൻ മാർക്കറ്റിംഗിലെ സുപ്രധാന നാഴികക്കല്ല് കൂടിയാണ് ഈ…
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി നൽകി ഗവൺമെന്റ്. ടെക്‌നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് തുടങ്ങി സർക്കാർ നിയന്ത്രണത്തിലും ഉടമസ്ഥതയിലുമുള്ള ഐടി പാർക്കുകൾക്കും കൊച്ചി സ്മാർട് സിറ്റി പോലെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കമ്പനികൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിനായുള്ള അപേക്ഷ നൽകാമെന്ന് സർക്കാർ ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നു. 10 ലക്ഷം രൂപയാണ് ലൈസൻസിനുള്ള വാർഷിക ഫീസ്. ഒരു സ്ഥാപനത്തിന് ഒരു ലൈസൻസ് മാത്രമേ അനുവദിക്കൂ. ഫോറിൻ ലിക്വർ ഇൻഫർമേഷൻ ടെക്‌നോളജി പാർക്ക് ലോഞ്ച് ലൈസൻസ് ഐടി പാർക്ക് ഡെവലപ്പർമാരുടെ പേരിലാണ് നൽകുക. ഐടി പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ അംഗീകാരമുള്ള ജീവനക്കാർക്കു പുറമേ ഔദ്യോഗിക സന്ദർശകർ, അതിഥികൾ എന്നിവർക്കു മാത്രമേ മദ്യം നൽകാൻ കഴിയൂ. ഓഫിസ് കെട്ടിടമല്ലാത്ത മറ്റൊരു കെട്ടിടത്തിലാകണം ലോഞ്ച് സൗകര്യം. എഫ്എൽ 9 ലൈസൻസ് ഉള്ളവരിൽനിന്നു മാത്രമേ വിദേശ മദ്യം വാങ്ങാൻ കമ്പനികൾക്ക് അനുമതി ഉണ്ടാവുകയുള്ളൂ. ഒന്നാം തീയതിയും മറ്റ് ഡ്രൈ ഡേകളിലും മദ്യം…
നിക്ഷേപകർക്ക് 720.8 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ലുലു റീട്ടെയില്‍. അബൂദാബിയില്‍ നടന്ന ലുലു റീട്ടെയിലിന്റെ ആദ്യ വാർഷിക ജനറല്‍ മീറ്റിങ്ങിലാണ് തീരുമാനം. 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിനു പുറമെ 85 ശതമാനം ലാഭവിഹിതം നിക്ഷേപകർക്ക് കൈമാറാനും കമ്ബനി തീരുമാനിച്ചു. നേരത്തേ 75 ശതമാനം ലാഭവിഹിതമാണ് ഷെയർ സ്വന്തമാക്കിയവർക്ക് നല്‍കുമെന്ന് ലുലു റീട്ടെയില്‍ അറിയിച്ചിരുന്നത്. 84.4 ദശലക്ഷം ഡോളർ (720.8 കോടി രൂപ) യാണ് കമ്പനി നിക്ഷേപകർക്ക് ലാഭവിഹിതമായി നല്‍കുക. മൂന്ന് ഫില്‍സ് അഥവാ 69 പൈസ ഓഹരിയൊന്നിന് നിക്ഷേപകർക്ക് ലാഭവിഹിതമായി ലഭിക്കും. ഇതിന് പുറമേയാണ് 85 ശതമാനം ലാഭവിഹിതവും നിക്ഷേപകർക്ക് കൈമാറുമെന്ന പ്രഖ്യാപനം. കഴിഞ്ഞ സാമ്ബത്തിക വർഷം ലുലു റീട്ടെയ്ല്‍ 4.7 ശതമാനം വാർഷികവളർച്ച നേടിയതായി സമ്മേളനത്തിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു . 7.62 ശതകോടി ഡോളർ വരുമാനവും 216.2 ദശലക്ഷം ഡോളർ അറ്റാദായവും കൈവരിച്ചു. ജിസിസിയില്‍ യുഎഇ, സൗദി അറേബ്യ മാർക്കറ്റുകളില്‍ ഏറ്റവും മികച്ച…
അടുത്തിടെ ക്ഷേത്ര ഭണ്ഡാരത്തിലെ തുക എണ്ണി തിട്ടപ്പെടുത്തിയതോടെ വാർത്തകളിൽ നിറഞ്ഞ് തമിഴ്നാട് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം. 1.47 കോടി രൂപ, 98 ഗ്രാം സ്വർണം, നാല് കിലോ വെള്ളി, 162 വിദേശ കറൻസികൾ എന്നിവയാണ് ക്ഷേത്രത്തിന് ഭണ്ഡാരത്തിലൂെട സംഭാവനയായി ലഭിച്ചത്. ക്ഷേത്ര ജീവനക്കാർക്കു പുറമേ വളണ്ടിയർമാരും ചേർന്നാണ് ഭണ്ഡാരത്തിലെ തുക എണ്ണി തിട്ടപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഭക്തർ എത്തുന്ന ക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ഈ ഉയർന്ന തുക ക്ഷേത്ര പരിപാലനം, ഭക്തർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുക, സാമൂഹ്യ സേവനങ്ങൾ തുടങ്ങിയവയ്ക്കായി ഉപയോഗിക്കും. എല്ലാ മാസവും ക്ഷേത്ര അധികൃതർ ഭണ്ഡാരത്തിലെ സംഭാവന എണ്ണ തിട്ടപ്പെടുത്താറുണ്ട്. ഇത്തവണ ഇത് ഒരൊറ്റ ദിവസം കൊണ്ട് പൂർത്തിയാക്കാനായി എന്ന പ്രത്യേകതയും ഉണ്ട്. Ramanathaswamy Temple in Tamil Nadu collects ₹1.47 crore, gold, silver, and foreign currencies in its donation box, aiming to use funds for social…
ശബ്ദ മാന്ത്രികത കൊണ്ട് ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങുന്ന പാട്ടുകളാണ് അർജിത് സിങ്ങിന്റേത്. ഹിന്ദി, തെലുഗു, മറാത്തി, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷകളിലായി വൈകാരികത തുളുമ്പുന്ന നിരവധി ഗാനങ്ങൾ 38കാരനായ അർജിത് സമ്മാനിച്ചു കഴിഞ്ഞു. വിവിധ ഭാഷകളിലായി 300ലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള അർജിത്തിന്റെ ശബ്ദം ഇന്ന് ബോളിവുഡിലെ നിത്യസാന്നിദ്ധ്യമായി മാറിയിരിക്കുന്നു. ഈ കഴിവും അവസരങ്ങളും എല്ലാം സ്വാഭാവികമായും അദ്ദേഹത്തിന്റെ സമ്പത്തിലും പ്രതിഫലിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഗായകരിൽ ഒരാളായ അർജിത് സിങ്ങിന്റെ ആസ്തി 414 കോടി രൂപയാണ്. ബോളിവുഡിൽ ഒരു പാട്ടിന് പത്ത് ലക്ഷം രൂപയാണ് അദ്ദേഹം ഈടാക്കുന്നത്. ഇതിനുപുറമേ ലൈവ് ഷോകളിൽ നിന്നും വൻ വരുമാനം അദ്ദേഹം നേടുന്നു. 50 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെയാണ് ലൈവ് ഷോകളിൽ അദ്ദേഹത്തിന്റെ പ്രതിഫലം. മുംബൈയിൽ മാത്രം താരത്തിന് നാല് ലക്ഷ്വറി അപാർട്മെന്റുകളുണ്ട്. ഇവ ഓരോന്നിനും ഏതാണ് 10 കോടിയോളം രൂപ വില വരും എന്നാണ് റിപ്പോർട്ട്. ഇതിനു പുറമേ…
ആഢംബര കാർ ടാക്സിയായി ഓടിച്ച് വൈറലായി ചൈനക്കാരൻ. യുവാൻ എന്ന യുവാവാണ് ബെയ്ജിങ്ങിൽ മെഴ്സിഡീസിന്റെ മെയ്ബ S480 അത്യാഢംബര കാർ റൈഡ് ഹെയ്ലിങ്ങിന് ഉപയോഗിച്ച് ശ്രദ്ധ നേടുന്നത്. ഒരു ട്രിപ്പിന് ഏകദേശം 58,000 രൂപയാണ് അദ്ദേഹം ഈടാക്കുന്നതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യുവാൻ ഡ്രൈവ്സ് എ മെയ്ബ ഫോർ റൈഡ് ഹെയ്ലിങ് എന്ന സമൂഹമാധ്യമ പേജിലൂടെയാണ് യുവാൻ അത്യാഡംബര ടാക്സിക്ക് പ്രചരണം നൽകുന്നത്. ഒരു ലക്ഷത്തിലധികം ഫോളോവേഴ്സാണ് യുവാനിന്റെ ഓൺലൈൻ പേജിനുള്ളത്. നോർത്തേൺ ചൈനയിൽ ഹെനാൻ പ്രൊവിൻസിൽ ജനിച്ച യുവാൻ 2019 മുതൽ ലക്ഷ്വറി റൈഡ് ഹെയ്ലിങ് ബിസിനസ് രംഗത്തുണ്ട്. കഴിഞ്ഞ നവംബറിലാണ് അദ്ദേഹം 1.55 മില്യൺ ചൈനീസ് യുവാൻ (ഏകദേശം 1.80 കോടി രൂപ) മുടക്കി മെഴ്സിഡീസിന്റെ മെയ്ബ S480 വാങ്ങിയത്. നിലവിൽ ബെയ്ജിങ്ങിലും ഷാങ്ഹായിലും മാത്രമേ ഇത്തരത്തിൽ ടാക്സിയായി ഓടാൻ മെയ്ബ ലഭ്യമായിട്ടുള്ളൂ എന്ന് യുവാൻ പറയുന്നു. 79 ലക്ഷത്തോളം രൂപ ഡൗൺ…
ഇന്ത്യയിലുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 1400 കോടി രൂപ നിക്ഷേപിക്കാൻ ആഗോള ഹെൽത്ത് കെയർ ദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ (Aster DM Healthcare). പുതിയ പ്രൊജക്റ്റുകൾക്കൊപ്പം നിലവിലെ പ്രൊജക്റ്റുകളുടെ പുനർവികസനത്തിനുമായാണ് നിക്ഷേപം. ₹350–400 കോടി ഇതിനകം നിക്ഷേപിച്ചു കഴിഞ്ഞതായി ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ ബിസിനസ് ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം രോഗി പരിചരണവും മൊത്തത്തിലുള്ള ആരോഗ്യ സംരക്ഷണ വിതരണവും മെച്ചപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശാലമായ വിപുലീകരണ പദ്ധതിയുടെ ഭാഗമായി 2027 സാമ്പത്തിക വർഷത്തോടെ ആസ്റ്റർ ശൃംഖലയിൽ 1,700 ബെഡുകൾ കൂടി കൂട്ടിച്ചേർക്കും. ഇന്ത്യയിലെ മൊത്തം ബെഡ് ശേഷി 6,800 ആയി ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേരളം, കർണാടക, ഹൈദരാബാദ് തുടങ്ങിയ മേഖലകളിലാണ് കമ്പനി കൂടുതലായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആരോഗ്യ സംരക്ഷണ ശൃംഖല ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ ആരോഗ്യ സംരക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത…