Author: News Desk

ഡിജിറ്റൽ കാലഘട്ടത്തിൽ സൈബർ സുരക്ഷ ബിസിനസിന്റെ അനിവാര്യ ഘടകമാണെന്ന് എഫ്9 ഇൻഫോടെക് സിഇഒ ജയകുമാർ മോഹനചന്ദ്രൻ. എഐ, ഡിജിറ്റൽ ട്രസ്റ്റ്, സൈബർ സുരക്ഷ തുടങ്ങിയവ വനിതാ സംരംഭകരെയും ഓൺലൈൻ ബിസിനസ് നടത്തുന്നവരെയും എങ്ങനെ ബാധിക്കുന്നുവെന്ന് ചാനൽഅയാം ഷീ പവറുമായി ബന്ധപ്പെട്ടു നടന്ന പോഡ്കാസ്റ്റിൽ സംസാരിക്കവേ അദ്ദേഹം വിശദീകരിച്ചു. ഇന്നത്തെ ബിസിനസുകൾ മുഴുവൻ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. പേയ്‌മെന്റുകൾ മുതൽ മാർക്കറ്റിംഗ് വരെ എല്ലാം ഓൺലൈൻ ആയ സാഹചര്യത്തിൽ സൈബർ സുരക്ഷയെ അവസാന പരിഗണനയായി കാണുന്നത് വലിയ അപകടമാണെന്ന് ജയകുമാർ കൂട്ടിച്ചേർത്തു. കാർ ഓടിക്കാൻ ബ്രേക്ക് എത്രത്തോളം ആവശ്യമാണ് എന്നതുപോലെ ബിസിനസിന് സൈബർ സുരക്ഷയും ആവശ്യമാണ്. സുരക്ഷയുണ്ടെങ്കിൽ മാത്രമേ ബിസിനസ് ആത്മവിശ്വാസത്തോടെ വേഗത്തിൽ മുന്നോട്ടു പോകാൻ കഴിയൂ. ചെറിയ സൈബർ ആക്രമണം പോലും വർഷങ്ങളെടുത്ത് നിർമ്മിച്ച ബ്രാൻഡിനെ തകർത്തുകളയാമെന്നും അദ്ദോഹം മുന്നറിയിപ്പ് നൽകി. ഓൺലൈൻ ബിസിനസ് ആരംഭിക്കുന്ന വനിതാ സംരംഭകർ ‘സെക്യൂരിറ്റി ബൈ ഡിസൈൻ’ എന്ന ആശയം തുടക്കത്തിൽ തന്നെ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.…

Read More

കാനഡയിൽ നിയമപരമായ താമസ പദവി നഷ്ടപ്പെടുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഏകദേശം ഇരുപത് ലക്ഷത്തോളം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെടുകയോ കാലഹരണപ്പെടാനിരിക്കുകയോ ചെയ്യുന്നു. ഇതിൽ പകുതിയും ഇന്ത്യക്കാരുടേതാണെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയിൽ (IRCC) നിന്നുള്ള ഡാറ്റ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2025 അവസാനത്തോടെ ഏകദേശം 10.5 ലക്ഷം വർക്ക് പെർമിറ്റുകൾ കാലഹരണപ്പെട്ടതായും, 2026ൽ 9.27 ലക്ഷം പെർമിറ്റുകൾ കാലഹരണപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്നതോടെ, മറ്റൊരു വിസ നേടുകയോ സ്ഥിര താമസ വിസയിലേക്ക് മാറുകയോ ചെയ്തില്ലെങ്കിൽ ലീഗൽ സ്റ്റാറ്റസ് നഷ്ടപ്പെടും. താൽക്കാലിക തൊഴിലാളികൾക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുമുള്ള കുടിയേറ്റ നിയമങ്ങൾ കനേഡിയൻ സർക്കാർ കർശനമാക്കുന്നത് തുടരുന്നതിനാൽ മറ്റൊരു വിസ നേടാനോ സ്ഥിര താമസ വിസയിലേക്ക് മാറാനോയുള്ള സാധ്യത പരിമിതപ്പെടുത്തും. അസൈലം ക്ലെയിം കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ നടപടികൾ അവതരിപ്പിക്കുന്നതും വിനയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാനഡയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത തോതിലാണ് താമസ പദവി (legal…

Read More

ഇന്ത്യയിൽ റെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ഏക സംസ്ഥാനമാണ് സിക്കിം. എന്നിട്ടും മികച്ച ടൂറിസ്റ്റ് ഹബ്ബായാണ് സിക്കിം അറിയപ്പെടുന്നത്. സിക്കിമിലേക്കുള്ള സഞ്ചാരികൾ ബംഗാളിലെ സിലിഗുരി, ജൽപൈഗുരി സ്റ്റേഷനുകളിൽ ഇറങ്ങിയാണ് സംസ്ഥാനത്തേക്ക് എത്താറുള്ളത്. ഭൂപ്രകൃതിയാണ് സിക്കിമിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടാക്കാൻ തടസ്സം നിൽക്കുന്ന പ്രധാന ഘടകം. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ചെങ്കുത്തായ മലനിരകൾ നിറഞ്ഞതാണ്. അതുകൊണ്ട് റോഡ് ഗതാഗതമാണ് പ്രധാന യാത്രാ മാർഗം ഭൂപ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് നിർമിച്ച ഗംഭീര റോഡുകളാണ് സിക്കിമിലുള്ളത്. മിക്കയിടത്തും റോഡ് ഗതാഗതം ഉള്ളതിനാൽ റെയിൽപ്പാതയുടെ ആവശ്യകത വലുതായിട്ടില്ല. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. അത് കൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഗവൺമെന്റ് കൂടുതലായി സംസ്ഥാനത്ത് ഊന്നൽ നൽകുന്നത്. റോഡിനു പുറമേ, ആകാശ മാർഗത്തിലൂടെയുള്ള സഞ്ചാരം, കേബിൾ കാറുകൾ തുടങ്ങിയവയാണ് സിക്കിമിലെ മറ്റ് യാത്രോപാധികൾ. അതേസമയം, സിക്കിമിനെ ദേശീയ റെയിൽവേ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്ന സിവോക്–രംഗ്‌പോ റെയിൽവേ ലൈൻ നിർമാണം പുരോഗമിക്കുകയാണ്. Discover why Sikkim remains the…

Read More

ഗതാഗത പദ്ധതി എന്നതിനപ്പുറം നീളുന്ന മാനങ്ങളാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടേത്. ആഗോള നിലവാരത്തിലുള്ള സങ്കീർണമായ ടെക് അടിസ്ഥാന സൗകര്യങ്ങൾ നടപ്പിലാക്കാനുള്ള രാജ്യത്തിന്റെ കഴിവിന്റെ പരീക്ഷണമാണ് പദ്ധതി. ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് കോറിഡോറിന്റെ ഓരോ ഡിസൈൻ തിരഞ്ഞെടുപ്പും, സുരക്ഷാ പ്രോട്ടോക്കോളും, പ്രവർത്തന തീരുമാനവും ഭാവി പദ്ധതികൾക്ക് നിർണായകമാണ്. നടപ്പിലാക്കപ്പെടുന്നതിലെ പ്രശ്നങ്ങളാണ് കഴിഞ്ഞ പത്ത് വർഷത്തോളമായി ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ തളച്ചിട്ടത്. എന്നാൽ 2025 അതിനെ മാറ്റിമറിച്ചു. പ്രവർത്തനക്ഷമമായ ഗതാഗത സംവിധാനത്തിലേക്ക് മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ കോറിഡോർ ബഹുദൂരം മുന്നേറി. ഗുജറാത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ഉയർന്ന വയഡക്‌ടുകൾ, നിലവിലുള്ള സ്റ്റീൽ പാലങ്ങൾ, സ്റ്റേഷൻ ഘടനകളുടെ ഉയരം എന്നിവ രാജ്യത്തിന്റെ കുതിപ്പിന്റെ സ്വപ്നങ്ങൾക്ക് ആത്മവിശ്വാസമേകി. 508 കിലോമീറ്റർ ദൈർഘ്യമുള്ള മുഴുവൻ ഇടനാഴിയും തയ്യാറാകാൻ വർഷങ്ങളോളം കാത്തിരിക്കുന്നതിനുപകരം, പദ്ധതി ഘട്ടം ഘട്ടമായി തുറക്കുക എന്ന കൂടുതൽ പ്രായോഗികമായ സമീപനവും പ്രധാനമായി. രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതി മികച്ചതാണെന്നും, ആദ്യ…

Read More

ദേശീയപാത 66ന്റെ ഭാഗമായ അരൂർ‑തുറവൂർ ആകാശപാതയുടെ ആദ്യ ഭാഗം മാർച്ച് മാസത്തിൽ തുറക്കാൻ തയ്യാറെടുത്ത് ദേശീയപാത അതോറിറ്റി (NHAI). അരൂർ മുതൽ ചന്ദിരൂർ വരെയുള്ള 5 കിലോമീറ്റർ ഭാഗമാണ് ആദ്യഘട്ടമായി തുറക്കാനുദ്ദേശിക്കുന്നതെന്ന് ദേശീയപാതാ അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. അരൂരിൽനിന്ന് തുറവൂർ വരെ നീളുന്ന 12.75 കിലോമീറ്റർ ആറുവരി ആകാശപാതയുടെ നിർമാണം അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചതായും അധികൃതർ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഒറ്റത്തൂൺ ആകാശപാത എന്നതിനൊപ്പം സംസ്ഥാനത്തെ ദേശീയപാതയിലുള്ള ആദ്യ സമർപ്പിത സൈക്കിൾ ട്രാക്കും പദ്ധതിയുടെ ഭാഗമാണെന്നും എൻഎച്ച്എഐ അധികൃതർ കൂട്ടിച്ചേർത്തു. ആകാശപാതയ്ക്ക് അടിയിലൂടെയാണ് സൈക്കിൾ ട്രാക്ക് തയ്യാറാക്കുന്നത്. തുറവൂർ മുതൽ അരൂർ സൗത്ത് വരെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്; 2,565 വലിയ ഗിർഡറുകളിൽ ഏകദേശം 100 എണ്ണം മാത്രമേ സ്ഥാപിക്കാനുള്ളൂ. അരൂർ, ചന്ദിരൂർ, കുത്തിയത്തോട് എന്നിവിടങ്ങളിൽ മൂന്ന് എൻട്രി-ഏക്സിറ്റ് റാമ്പുകൾ വരും. ഉയർന്ന ഹൈവേയ്ക്ക് ലോക്കൽ കണക്ടിവിറ്റി നൽകാനായാണ് ഇവ നിർമിക്കുന്നത്. 374…

Read More

ഇലക്ട്രോണിക്സ് നിർമ്മാണത്തിന് വൻ പ്രോത്സാഹനവുമായി കേന്ദ്രം. സാംസങ്, ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്‌സ്, ഡിക്‌സൺ എന്നിവയുൾപ്പെടെ 22 പുതിയ പ്രൊപ്പോസലുകളാണ് കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്. ഏകദേശം 42,000 കോടി രൂപയുടെ ഇലക്ട്രോണിക്സ് ഘടക നിർമ്മാണ നിക്ഷേപം ഉൾക്കൊള്ളുന്നതാണ് പ്രൊപ്പോസലുകൾ. ഇലക്ട്രോണിക്സ് കമ്പോണന്റ്സ് മാനുഫാക്ചറിംഗ് സ്കീം (ECMS) പ്രകാരമുള്ള നിക്ഷേപങ്ങൾ വരും വർഷങ്ങളിൽ 2.6 ലക്ഷം കോടി രൂപയുടെ ആഭ്യന്തര ഉൽപ്പാദനത്തിലേക്ക് നയിക്കുമെന്നും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. സമീപ വർഷങ്ങളിൽ, മൊബൈൽ ഫോണുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് നിർമ്മാണം രാജ്യത്ത് വർദ്ധിച്ചിട്ടുണ്ട്. എന്നാൽ നിർമ്മാതാക്കൾ മറ്റ് രാജ്യങ്ങളിൽ, പ്രത്യേകിച്ച് ചൈനയിൽ ഉൽപ്പാദിപ്പിക്കുന്ന ഘടകങ്ങളെ ആശ്രയിക്കുന്നതിനാൽ ഇറക്കുമതി കുറഞ്ഞിട്ടില്ല. ആപ്പിൾ പോലുള്ള കമ്പനികൾ ഇന്ത്യയിൽ ഐഫോൺ ഉത്പാദനം വർദ്ധിപ്പിച്ചുകൊണ്ട് ചൈനയ്ക്ക് എതിരാളിയായി മാറുകയാണ്. ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്‌സ്, എടിഎൽ ബാറ്ററി ടെക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, മദർസൺ ഇലക്ട്രോണിക് കമ്പോണന്റ്‌സ് എന്നിവയുൾപ്പെടെയുള്ള വെൻഡർമാർ പുതിയ പദ്ധതി പ്രകാരം നിക്ഷേപം നടത്തും. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതി അടക്കമുള്ളവ ഇലക്ട്രോണിക്സ്…

Read More

അദാനി ഗ്രൂപ്പിന്റെ ആസ്തികൾ കേവല ആസ്തികളല്ലെന്നും, ഇന്ത്യയുടെയും ജനങ്ങളുടെയും മുന്നിലുള്ള വിശുദ്ധ വിശ്വാസമാണെന്നും ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേശീന്ദർ സിംഗ് പറഞ്ഞു. ഗ്രൂപ്പിന്റെ അടുത്ത പത്ത് വർഷത്തെ ലക്ഷ്യങ്ങൾ വിശദീകരിച്ചുള്ള സാമൂഹ്യമാധ്യമ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങളുടെ കാവൽക്കാരായി അദാനി ഗ്രൂപ്പ് മുൻനിരയിലുണ്ടാകുമെന്നും 2026 മുതൽ മുന്നോട്ടുള്ള പദ്ധതികൾ വിശദമാക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഭൂമിയും വിഭവങ്ങളും ഉപഹാരമായി കണ്ട്, അവയെ കൂടുതൽ ശക്തമായ രൂപത്തിൽ ജനങ്ങൾക്ക് തിരികെ നൽകുകയാണ് ഗ്രൂപ്പിന്റെ ഉത്തരവാദിത്വം. ഖവ്ദയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ 30 ജിഗാവാട്ട് ഗ്രീൻ എനർജി പാർക്ക് വഴി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ശക്തമായ സാന്നിധ്യമാകുകയാണ്. ഇതിനുപുറമേ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ അനിവാര്യ സേവനങ്ങൾക്ക് അടിസ്ഥാന വൈദ്യുതി നൽകുന്ന അദാനി പവറും ഇന്ത്യയുടെ ഊർജപരിവർത്തനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. രാജ്യത്തെ ചരക്ക് നീക്കത്തിന്റെ 30 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന അദാനി പോർട്ട്സ് ഇന്ത്യയുടെ…

Read More

പാകിസ്ഥാന്റെ തീവ്രവാദ അനുകൂല നിലപാടുകളെ ശക്തമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഭീകരവാദവും ജലം പങ്കിടലും ഒരുമിച്ച് നടക്കില്ലെന്ന് സിന്ധൂജല ഉടമ്പടിയെക്കുറിച്ച് സംസാരിക്കവേ അദ്ദേഹം മുന്നറിയിപ്പു നൽകി. വർഷങ്ങൾക്ക് മുമ്പ്, ജലം പങ്കുവെക്കൽ ക്രമീകരണത്തിനായി ഇന്ത്യ സമ്മതിച്ചിരുന്നു. എന്നാൽ കാലങ്ങളോളം ഭീകരവാദം അനുഭവിക്കേണ്ടി വന്നാൽ നല്ല അയൽബന്ധം ഉണ്ടാകില്ല. നല്ല അയൽബന്ധം ഇല്ലെങ്കിൽ നല്ല അയൽബന്ധത്തിന്റെ പ്രയോജനങ്ങൾ ലഭിക്കില്ല. ഞങ്ങളുമായി ജലം പങ്കിടുക, പക്ഷെ ഞങ്ങൾ നിങ്ങളോട് ഭീകരവാദം തുടരും എന്ന് പറയാൻ കഴിയില്ല- മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി‍ വിദ്യാർത്ഥികളുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഭീകരതയെ മനപ്പൂർവ്വവും, നിരന്തരവും, പശ്ചാത്താപമില്ലാതെയു പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് സാധാരണ അയൽപക്ക ബന്ധങ്ങളുടെ നേട്ടങ്ങൾ പ്രതീക്ഷിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാനെ മോശം അയൽക്കാരനെ‌ന്ന് വിശേഷിപ്പിച്ച് ജയശങ്കർ, ഭീകരവാദത്തിനെതിരെ സ്വന്തം ജനതയെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതയെ പ്രതിരോധിക്കാനും, ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ…

Read More

ഒരു കാലത്ത് മൊബൈൽ ഫോൺ വിപണി അടക്കിവാണിരുന്ന ഫിന്നിഷ് ടെലിക്കോം കമ്പനി നോക്കിയ (Nokia), ആപ്പിൾ ഐഫോണിന്റെ വരവോടെ വലിയ തിരിച്ചടികൾ നേരിട്ടു. 2007ൽ ഐഫോൺ വിപണിയിലെത്തിയതോടെ അതുമായി പിടിച്ചുനിൽക്കാനാകാതെ ആയിരുന്നു നോക്കിയയുടെ പിൻമാറ്റം. പിന്നീട് മൊബൈൽ ഫോണുകളുടെ ഭാഗം മൈക്രോസോഫ്റ്റിന് വിൽപന നട‌ത്തി. എന്നാൽ ഏറെനാളത്തെ തിരിച്ചടികൾക്ക് ശേഷം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണ് കമ്പനി. മൊബൈൽ ഉപകരണങ്ങളിൽ നിന്ന് മാറി ടെലികോം നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ സേവനങ്ങളിലേക്കും എഐ രംഗത്തേക്കും ശ്രദ്ധ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ മുന്നേറ്റം. 2025 അവസാനം, അമേരിക്കൻ എഐ ചിപ് ഭീമൻ എൻവിഡിയയുമായുള്ള (Nvidia) പങ്കാളിത്തമാണ് ഇതിൽ നിർണായകമായത്. നോക്കിയയിൽ $1 ബില്യൺ ഡോളർ നിക്ഷേപം നടത്തിയ എൻവിഡിയ കമ്പനി ഓഹരികളിൽ ഏകദേശം 2.9 % സ്വന്തമാക്കി. ഈ നിക്ഷേപത്തിലൂടെ നോക്കിയയുടെ എഐ പവേർഡ് നെറ്റ്‌വർക്ക് സോല്യൂഷനുകളിലേക്കും ഡാറ്റാസെന്റർ നെറ്റ്‌വർക്കിംഗ് വികസനത്തിലേക്കും ഉപയോഗിക്കാനാണ് കരാർ. 5G നെറ്റ്‌വർക്ക് ഉപകരണങ്ങൾ, ക്ലൗഡ്‑ബേസ്‌ഡ് നെറ്റ്‌വർക്ക് പരിഹാരങ്ങൾ, ഒപ്റ്റിക്കൽ നെറ്റ് വർക്ക്ക് സിസ്റ്റംസ് എന്നിവയിലാണ് നോക്കിയയുടെ…

Read More

ഡെലിവെറി പങ്കാളികൾക്ക് പ്രതിമാസം ഏകദേശം 26,000 രൂപ സമ്പാദിക്കാമെന്ന സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന്റെ അവകാശവാദത്തിന് എതിരെ ഗിഗ് വർക്കേഴ്‌സ് അസോസിയേഷൻ. വരുമാനം മണിക്കൂറിൽ ₹ 81 മാത്രമാണെന്നും പ്രതിമാസം പരമാവധി 21,000 രൂപയോളമേ വരുമാനമായി ലഭിക്കാറുള്ളെന്നും തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്സ് അസോസിയേഷൻ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. സ്വിഗ്ഗിയുടെയും സൊമാറ്റോയുടെയും 10 മിനിറ്റ് ഡെലിവറി മോഡലിനെതിരെ തൊഴിലാളികൾ പ്രതിഷേധം തുടരവേയാണ് ദീപീന്ദർ ഗോയലിന്റെ പ്രസ്താവനയും ഇതിന് സംഘടനയുടെ മറുപടിയും. ഡെലിവെറി ജീവനക്കാർ മണിക്കൂറിൽ 102 രൂപ സമ്പാദിക്കുന്നതായാണ് നേരത്തെ ദീപീന്ദർ ഗോയൽ പറഞ്ഞത്. ഇത്തരത്തിൽ ദിവസം പത്ത് മണിക്കൂർ വെച്ച് ജോലി ചെയ്താൽ 26 ദിവസം കൊണ്ട് ഏകദേശം 26,500 രൂപ സമ്പാദിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഇതിനു മറുപടിയുമായാണ് ഇപ്പോൾ തൊഴിലാളി സംഘടന രംഗത്തെത്തിയിരിക്കുന്നത്. ഇന്ധനച്ചെലവും അറ്റകുറ്റപ്പണിയും (~20%) കണക്കാക്കിയാൽ, 260 മണിക്കൂർ ജോലി ചെയ്താലും മാസം ഏകദേശം 21,000 രൂപ മാത്രമേ ലഭിക്കാറുള്ളൂുവെന്ന് തൊഴിലാളികൾ പറയുന്നു.…

Read More