Author: News Desk
ഐഎംഎഫിനു പിന്നാലെ പാകിസ്ഥാന് വായ്പ നൽകാൻ ഒരുങ്ങി ലോകബാങ്കും. എന്നാൽ ഇന്ത്യ ഇതിനെ എതിർക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാന് ലഭിക്കുന്ന സാമ്പത്തിക സഹായം അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യാൻ ഉപയോഗിക്കപ്പെടാം എന്ന ആശങ്കയിലാണ് ഇന്ത്യ നീക്കത്തെ എതിർക്കുന്നത്. പാകിസ്ഥാനെ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷണ സ്ഥാപനമായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATAF) ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. തീവ്രവാദ ധനസഹായം സംബന്ധിച്ച എഫ്‌എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ പാകിസ്ഥാനെ വീണ്ടും ഉൾപ്പെടുത്താനാണ് ഇന്ത്യ ഇപ്പോൾ സമ്മർദ്ദം ചെലുത്തുന്നത്. 2022ൽ പാകിസ്ഥാനെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ അതിന്റെ വിശ്വാസ്യത വർദ്ധിപ്പിച്ചു. പാകിസ്ഥാനെ വീണ്ടും ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് അവരുടെ സാമ്പത്തിക സഹായ സ്രോതസ്സുകളെ തടയുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, ആയുധ വ്യാപനം എന്നിവ തടയുന്നതിൽ ദുർബലമായ രാജ്യങ്ങളാണ് എഫ്‌എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുന്നത്. ഈ രാജ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നു. 2018ലാണ് പാകിസ്ഥാനെ…
സംസ്ഥാനത്തേക്ക് കാലവർഷം എത്തി. സാധാരണയിലും എട്ടു ദിവസം മുൻപാണ് ഇത്തവണ കാലവർഷം എത്തിയിരിക്കുന്നത്. മൺസൂൺ കേരളത്തിൽ തുടങ്ങിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) സ്ഥിരീകരിച്ചു. 15 വർഷങ്ങൾക്കു ശേഷമാണ് കാലവർഷം ഇത്ര നേരത്തെ എത്തുന്നത്. സാധാരണ ജൂൺ ഒന്നിനാണ് കാലവർഷം തുടങ്ങാറുള്ളത്. 2009ൽ മെയ് 23ന് കാലവർഷത്തിനു തുടക്കമായിരുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് കുറേക്കൂടി നേരത്തെ കാലവർഷം എത്തിയിരിക്കുന്നത്. അനുകൂലമായ അന്തരീക്ഷ, സമുദ്ര സാഹചര്യങ്ങളുടെ സംയോജനമാണ് മൺസൂണിന്റെ നേരത്തെയുള്ള വരവിന് കാരണം. ഈ കാലവർഷത്തിൽ നിന്നും സാധാരണത്തേക്കാൾ കൂടുതൽ മഴ പ്രതീക്ഷിക്കുന്നു. കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) അഭിപ്രായത്തിൽ അറേബ്യൻ കടലിനു മുകളിൽ വികസിച്ച താഴ്ന്ന മർദ്ദ പ്രദേശമാണ് നേരത്തെയുള്ള മൺസൂണിന് വഴിയൊരുക്കിയത്. അതോടൊപ്പം വിദർഭയിലുടനീളം വ്യാപിച്ചുകിടക്കുന്ന ട്രഫ് ലൈനും ഉണ്ടായിരുന്നു. ഈ സംവിധാനങ്ങൾ ഈർപ്പത്തിന്റെ വരവും അന്തരീക്ഷ സംവഹനവും ഗണ്യമായി വർദ്ധിപ്പിച്ചു. ഇത്…
ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയിരിക്കുകയാണ് ഇന്ത്യ. 4 ട്രില്യൺ യുഎസ് ഡോളർ മൂല്യമുള്ള സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറിയതായി കഴിഞ്ഞ ദിവസം നീതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബി.വി.ആർ. സുബ്രഹ്മണ്യമാണ് അറിയിച്ചത്. ഐഎംഎഫിന്റെ വിവിധ ഡാറ്റകൾ ഉദ്ധരിച്ചായിരുന്നു നീതി ആയോഗ് സിഇഓയുടെ പ്രസ്താവന. ഇന്ത്യയുടെ സ്ഥിരതയുള്ള സാമ്പത്തിക നയങ്ങൾ, പ്ലാനിങ് എന്നിവയാണ് ഈ വളർച്ചയ്ക്ക് കാരണമായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണെന്നും രാജ്യത്തിന്റെ ജനസംഖ്യാപരമായ നേട്ടങ്ങൾ ഈ വളർച്ചയ്ക്ക് സഹായകമാകുമെന്നും നീതി ആയോഗ് സിഇഒ പറഞ്ഞു. ഇന്ത്യ ഇപ്പോൾ വളരെ വേഗത്തിൽ വളരാൻ കഴിയുന്ന ഘട്ടത്തിലാണ്. അടുത്ത 20 മുതൽ 25 വർഷത്തേക്ക് ഇന്ത്യയ്ക്ക് ലഭിക്കുന്ന ജനസംഖ്യാപരമായ നേട്ടവും കണക്കിലെടുക്കുമ്പോൾ, നമുക്ക് വേഗത്തിൽ വളരാൻ കഴിയും. ഇന്ത്യയുടെ നിലവിലെ വളർച്ചയിൽ ഇത് ഇതിനകം തന്നെ ദൃശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎംഎഫിന്റെ ഏപ്രിൽ പതിപ്പിലെ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (WEO) റിപ്പോർട്ടിലെ 2026 സാമ്പത്തിക വർഷത്തിലെ…
മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗീസ് വെറുമൊരു ബിസിനസ് നേതാവല്ല – രണ്ട് ഫുൾ മാരത്തണുകൾ ഉൾപ്പെടെ മൂന്ന് ഡസനിലധികം മാരത്തണുകൾ പൂർത്തിയാക്കിയ പരിചയസമ്പന്നനായ മാരത്തൺ ഓട്ടക്കാരൻ കൂടിയാണ്. തനിക്ക് ഓട്ടം എന്നത് ശാരീരിക പ്രവർത്തനം എന്നതിലുപരി മെഡിറ്റേഷനും ജീവിതത്തിലെ കുഴപ്പങ്ങൾക്കിടയിൽ സ്വയം കണക്റ്റ് ചെയ്യാനുള്ള മാർഗവുമാണെന്ന് അദ്ദേഹം പറയുന്നു. യഥാർത്ഥ മത്സരം തന്നോടു തന്നെയാണെന്ന് ഓരോ മാരത്തണും തന്നെ ഓർമ്മിപ്പിക്കുന്നതായി ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. നേതൃത്വത്തിന് ഫിറ്റ്‌നസ് പ്രധാന അടിത്തറയാണ്. ഫലപ്രദമായ നേതൃത്വത്തിന് അത്യാവശ്യ ഗുണമായ അച്ചടക്കം വളർത്തിയെടുക്കുന്നതിൽ ശാരീരിക ക്ഷമതയ്ക്ക് വലിയ പങ്കുണ്ട്. മാരത്തണിലൂടെ ജീവിതശൈലിയിൽ കാര്യമായ മാറ്റം വന്നു – ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, ശ്രദ്ധ എന്നിവയ്ക്ക് മുൻഗണന നൽകാൻ ആരംഭിച്ചു. ഈ മാറ്റങ്ങൾ സംഘാടനശേഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു. അങ്ങനെ മാരത്തണുകൾ നേതൃത്വ ശൈലിയെ നേരിട്ട് സ്വാധീനിച്ചതായും ഷാജി വർഗീസ് പറയുന്നു. മാരത്തണിനൊപ്പം ട്രെക്കിംഗിലും തത്പരനായ അദ്ദേഹം എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്…
ലോകത്തിലെ ഒന്നാം നമ്പർ ഗോൾഫ് താരമാണ് സ്കോട്ടി ഷെഫ്ലർ. റാങ്കിങ്ങിൽ മാത്രമല്ല സമ്പാദ്യത്തിന്റെ കാര്യത്തിലും ഷെഫ്ലർ മുൻപന്തിയിൽ തന്നെയാണ്. നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്ന കായികതാരങ്ങളിൽ ഒരാളായ അദ്ദേഹത്തിന്റെ ആസ്തി ഏതാണ്ട് 110 മില്യൺ ഡോളറാണ്. 2024ൽ മാത്രം ഏഴ് പിജിഎ ടൂർ വിജയങ്ങൾ, ഫെഡെക്സ് കപ്പ്, ഒളിംപിക്സ് സ്വർണം എന്നിവയാണ് സ്കോട്ടി ഷെഫ്ലറിന്റെ നേട്ടങ്ങൾ. ഇവയിൽനിന്നുള്ള സമ്മാനത്തുകയിൽ നിന്നും മാത്രം താരം 63 മില്യൺ ഡോളർ സമ്പാദിച്ചു എന്നാണ് കണക്ക്. ഇതോടെ ഫോർബ്സ് പട്ടിക അനുസരിച്ച് ലോകത്തെ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന 14ആമത് കായിക താരമായി അദ്ദേഹം മാറി. 2024 മെയ് 1 മുതൽ 2025 മെയ് 1 വരെ മാത്രം താരം ഏതാണ്ട് 90 മില്യൺ ഡോളർ സമ്പാദിച്ചതായി ഫോർബ്സ് പട്ടിക വ്യക്തമാക്കുന്നു. ഗോൾഫിനു പുറമേ നിരവധി ബിസിനസ് സംരംഭങ്ങളിൽ നിന്നും ഷെഫ്ലർ മില്യൺ കണക്കിനു ഡോളർ സമ്പാദിക്കുന്നു. ടെക്സാസ് റേഞ്ചേർസ് എന്ന പിക്ക്ൾ ബോൾ…
ലോകത്ത് ഇന്നും നിരവധി രാജകുടുംബങ്ങളും സമ്പന്നരായ നിരവധി രാജാക്കൻമാരുമുണ്ട്. എന്നാൽ അവരിൽ ഏറ്റവും സമ്പന്നൻ തായ്‌ലാൻഡ് രാജാവായ മഹാ വജ്രലോങ്കോൺ ആണ്. കിംഗ് രാമ പത്താമൻ എന്നും അറിയപ്പെടുന്ന അദ്ദേഹത്തിന്റെ ആസ്തി 43 ബില്യൺ യുഎസ് ഡോളറാണ്. പിതാവിന്റെ മരണശേഷം 2019ലായിരുന്നു അദ്ദേഹത്തിന്റെ കിരീടധാരണം. കുടുംബപരമായി കിട്ടിയ സമ്പാദ്യത്തിനു പുറമേ തായ്ലാൻഡിലെ വമ്പൻ കമ്പനികളിലെല്ലാം അദ്ദേഹത്തിനു പങ്കുണ്ട്. ഇതാണ് വജ്രലോങ്കോണിന്റെ ആസ്തി കുതിച്ചുയരാൻ കാരണം. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ് മേഖലയിലും രാജാവിന് വമ്പൻ നിക്ഷേപങ്ങളുണ്ട്. ബാങ്കോങ്കിൽ മാത്രം 17000ത്തിലധികം വസ്തുക്കൾ രാജാവിന്റെ ഉടമസ്ഥതയിൽ ഉണ്ട് എന്നാണ് കണക്ക്. സ്ട്രെച്ച്ഡ് ലിമോസിനുകൾ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു എന്നിവയുടെ മുൻനിര മോഡലുകൾ ഉൾപ്പെടെ 300ലധികം ആഢംബര കാറുകൾ രാജാവിന്റെ കൈവശമുണ്ട്. ഇതിനു പുറമേ അദ്ദേഹത്തിന് 38 സ്വകാര്യ ജെറ്റുകളും ഉണ്ട്. പൂർണമായും സ്വർണത്തിൽ അലങ്കരിച്ച ആഢംബര നൗകകളും അദ്ദേഹത്തിന്റെ കൈവശമുണ്ടത്രേ. ഈ വമ്പൻ സമ്പാദ്യം ഉണ്ടെങ്കിലും ഇന്ത്യൻ സമ്പന്നരായ മുകേഷ് അംബാനിയുടേയും ഗൗതം…
എഐ രംഗത്ത് ആഗോള സ്വാധീനം നേടാനുള്ള ദൗത്യത്തിലാണ് യുഎഇ. 2017ൽ യുഎഇ ലോകത്തിലെ ആദ്യ എഐ മന്ത്രിയെ നിയമിച്ചിരുന്നു.യുഎഇയിലും ലോകത്തുടനീളവും വരാനിരിക്കുന്ന എഐ ബൂമിനെ രൂപപ്പെടുത്തുന്നതിൽ സവിശേഷ പങ്ക് വഹിക്കുന്ന സ്ഥാപനമാണ് മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് എഐ (MBZUAI). സർവകലാശാലയെ ഗൾഫ് മേഖലയിലെ സ്റ്റാൻഫോർഡ് ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് MBZUAI സർവകലാശാലാ പ്രസിഡന്റും സ്റ്റാൻഫോർഡ് മുൻ അധ്യാപകനും കംപ്യൂട്ടർ സയന്റിസ്റ്റുമായ എറിക് ക്സിങ് പറഞ്ഞു. വിദേശ പ്രതിഭകളെയും കമ്പനികളെയും ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് MBZUAI സർവകലാശാലയിലൂടെ യുഎഇ ലക്ഷ്യം വെയ്ക്കുന്നതെന്ന് എറിക് പറഞ്ഞു. മികച്ച ജോലി നിർവഹിക്കാൻ കഴിയുന്ന ആളുകളെ പരിശീലിപ്പിക്കുകയാണ് സർവകലാശാലയുടെ പ്രധാന ലക്ഷ്യം. MBZUAIയിലെ ബിരുദ വിദ്യാർത്ഥികളിൽ അഞ്ചിലൊന്ന് എമിറേറ്റ്‌സിൽ നിന്നുള്ളവരാണ്. ബാക്കി വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ചൈന, ഇന്ത്യ, കസാക്കിസ്ഥാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്. ഇങ്ങനെ യുഎസ്-യുകെ സർവകലാശാലകൾക്ക് ബദലാകാൻ MBZUAIയ്ക്ക് സാധിച്ചതായി എറിക് ചൂണ്ടിക്കാട്ടി. യുഎഇ അടുത്തിടെ സ്കൂളുകളിൽ അൽഗോരിതമിക് ബയാസ്, പ്രോംപ്റ്റ്…
ആകാശ്തീർ (Akashteer) പോലുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങൾ നിർമ്മിക്കുന്ന പ്രധാന പ്രതിരോധ പൊതുമേഖലാ സ്ഥാപനമാണ് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL). ഇപ്പോൾ പ്രൊജക്ട് കുശയിലൂടെ (Project Kusha) S400ന് സമാനമായ തദ്ദേശീയ ദീർഘദൂര ഉപരിതല-വായു മിസൈൽ (SAM) സംവിധാനത്തിന്റെ വികസന പ്രവർത്തനത്തിലാണ് കമ്പനി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) നേതൃത്വം നൽകുന്ന പ്രൊജക്ട് കുശ, ഡ്രോണുകൾ, വിമാനങ്ങൾ, മിസൈലുകൾ തുടങ്ങിയ വിവിധ വ്യോമ ഭീഷണികളെ നേരിടാൻ കഴിയുന്ന തദ്ദേശീയ സംവിധാനമാണ് നിർമിക്കുക. റഡാറുകൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ പദ്ധതിയുടെ നിരവധി ഉപസിസ്റ്റങ്ങൾക്കായി ഡിആർഡിഒയുടെ വികസന പങ്കാളിയായാണ് ബിഇഎല്ലിന്റെ പ്രവർത്തനം. റിപ്പോർട്ടുകൾ പ്രകാരം, 12 മുതൽ 18 മാസത്തിനുള്ളിൽ പ്രോട്ടോടൈപ്പ് പൂർത്തിയാക്കാനും തുടർന്ന് 12 മുതൽ 36 മാസം വരെ നീണ്ടുനിൽക്കുന്ന ഉപയോക്തൃ പരീക്ഷണങ്ങൾ നടത്താനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രൊജക്ട് കുശയുടെ നിരവധി ഉപസിസ്റ്റങ്ങൾ സംയുക്തമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമായും വ്യത്യസ്ത തരം റഡാറുകളും നിയന്ത്രണ സംവിധാനങ്ങളുമാണ് നിർമിക്കുന്നതെന്നും ബിഇഎൽ ചെയർമാനും…
മറ്റേതെങ്കിലും രാജ്യത്തു നിർമിക്കുന്ന ഐഫോണുകൾ അമേരിക്കയിൽ വിൽക്കുന്നത് തുടർന്നാൽ ആപ്പിളിന് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്സിൽ വിൽക്കുന്ന എല്ലാ ഐഫോണുകളും ആഭ്യന്തരമായി നിർമ്മിക്കണമെന്ന് ആപ്പിൾ സിഇഒ ടിം കുക്കിനെ നേരത്തെ അറിയിച്ചിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിലോ മറ്റേതെങ്കിലും രാജ്യത്തോ അല്ല നിർമിക്കേണ്ടതെന്നും അമേരിക്കയിൽ തന്നെ നിർമ്മിക്കണമെന്നുമാണ് ട്രംപ് ടിം കുക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതല്ലാത്ത പക്ഷം കമ്പനി കുറഞ്ഞത് 25 ശതമാനം താരിഫ് നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആപ്പിൾ ഐഫോൺ നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യ അതിവേഗം വളരുന്നതിനിടെയാണ് ട്രംപിന്റെ നീക്കം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനി ഇന്ത്യയിൽ 22 ബില്യൺ ഡോളറിന്റെ സ്മാർട്ട്‌ഫോണുകളാണ് നിർമ്മിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം വർദ്ധനയാണ് ഇന്ത്യയിൽ ഐഫോൺ നിർമാണത്തിൽ ഉണ്ടായത്.ട്രംപ് ഭരണകൂടം ചൈനീസ് ഇറക്കുമതിക്ക് തീരുവ ചുമത്തിയതിനെത്തുടർന്ന് വിതരണ ശൃംഖലകളെയും വിലനിർണ്ണയത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർന്നതിനെത്തുടർന്നാണ് ആപ്പിൾ ഇന്ത്യയിൽ ഉൽപ്പാദനം വിപുലീകരിക്കാൻ…
കർണാടക ഗവൺമെന്റ് ഉത്പന്നമായ മൈസൂർ സാൻഡൽ സോപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ്, ദക്ഷിണേന്ത്യൻ താരം തമന്ന ഭാട്ടിയയെ കർണാടക സർക്കാർ തിരഞ്ഞെടുത്തിരുന്നു. ഇപ്പോൾ ഗവൺമെന്റ് താരവുമായി 6.20 കോടി രൂപയുടെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. എന്നാൽ ഗവൺമെന്റിന്റെ പുതിയ നീക്കം ഓൺലൈനിൽ അടക്കം കടുത്ത വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഉൽപ്പന്നം പ്രൊമോട്ട് ചെയ്യാൻ പ്രാദേശിക കന്നഡ താരങ്ങളെ പരിഗണിക്കാത്തതാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദ്യം ചെയ്യുന്നത്. മണികൺട്രോൾ റിപ്പോർട്ട് അനുസരിച്ച് രണ്ട് വർഷത്തേക്കാണ് തമന്നയും ബ്രാൻഡുമായുള്ള കരാർ. 1916ൽ, രാജഭരണ കാലം മുതൽ ഉൽപാദനത്തിലുള്ള മൈസൂർ സാൻഡൽ സോപ്പ് കർണാടകയുടെ സാംസ്കാരിക ഘടനയിൽത്തന്നെ ആഴത്തിൽ വേരുകളുള്ള ഒന്നായാണ് കണക്കാക്കപ്പെടുന്നത്. നിലവിൽ ബ്രാൻഡ് പ്രവർത്തിപ്പിക്കുന്നത് ഗവൺമെന്റ് ഉടമസ്ഥതയിലുള്ള കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് (KSDL) ആണ്. ഇത്രയും പ്രാദേശിക പാരമ്പര്യം ഉണ്ടായിട്ടും കർണാടക സ്വദേശി അല്ലാത്ത താരത്തെ തിരഞ്ഞെടുക്കാനുള്ള തീരുമാനമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ വ്യാപക എതിർപ്പിന് കാരണമായിരിക്കുന്നത്. കർണാടകയുടെ അഭിമാനമായി…