Author: News Desk
ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കാണാന്‍ നൂതന ആശയങ്ങളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നോവേഷന്‍ ഹബ് ആക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന ‘സ്ട്രൈഡ്’ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ‘മേയ്ക്കത്തോണ്‍ 2025’ ലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. നിത്യജീവിതത്തില്‍ ഭൗതിക വെല്ലുവിളി നേരിടുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ട് പഠിച്ച ശേഷമാണ് ഓരോ ടീമും തങ്ങളുടെ ആശയങ്ങള്‍ക്ക് രൂപം നല്‍കിയത്. കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്നതും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ കണ്ടുപിടുത്തങ്ങള്‍ ഒന്നിനൊന്ന് മികച്ചുനിന്നു. മത്സരത്തിന്റെ രണ്ടാം ഘട്ടം മുതല്‍ ഓരോ സംഘത്തിലും ഭൗതിക വെല്ലുവിളി നേരിടുന്ന ഒരു വ്യക്തിയെക്കൂടി ഉള്‍പ്പെടുത്തിയത് തങ്ങളുടെ ഉത്പന്നങ്ങള്‍ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്ക്) നേതൃത്വത്തില്‍ കുടുംബശ്രീ, ഐ ട്രിപ്പിള്‍ ഇ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്, കേരള ടെക്നോളജിക്കല്‍…
ഇറ്റാലിയൻ ഫാഷൻ ബ്രാൻഡ് ഒടുവിൽ സമ്മതിച്ചു, അവരുടെ പുതിയ ഫാഷൻ ചെരുപ്പിന്റെ ഡിസൈൻ ഇന്ത്യയുടെ കോലാപ്പുരി ചപ്പലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന്. ഇന്ത്യൻ ചപ്പലായ കോലാപുരി ഡിസൈനോട് സാദൃശ്യമുള്ള ചെരുപ്പ് അവതരിപ്പിച്ച് പുലിവാല് പിടിച്ച പ്രാഡ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ഡിസൈൻ പകർത്തിയാണെന്ന് സമ്മതിച്ചത്. ജൂൺ 25 ന്, മിലാനിൽ നടന്ന പ്രാഡയുടെ 2026 ലെ സ്പ്രിംഗ് സമ്മർ ഷോയിലാണ് ഇന്ത്യയുടെ ജിഐ-ടാഗ് ചെയ്ത കോലാപുരി ചപ്പൽ അവതരിപ്പിച്ചത്. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ, 10,000-ത്തിലധികം കരകൗശല കുടുംബങ്ങൾ തലമുറകളായി കൈകൊണ്ട് നിർമ്മിച്ചുവരുന്ന ചപ്പലാണ് കോലാപ്പൂരി എന്ന് പുകൾപെറ്റ ചെരുപ്പ്. തുകലിൽ, തദ്ദേശീയ ഡിസൈനുകളിൽ ചെയ്തെടുക്കുന്ന സങ്കീർണ്ണമായ കരകൗശല വൈദഗ്ധ്യം വേണ്ട കോലാപ്പൂരി ചപ്പലാണ്, പ്രാഡ അവരുടെ ഡിസൈൻ എന്ന തരത്തിൽ അവതരിപ്പിച്ചത്. ജിയോഗ്രഫിക്കലി പ്രാധാന്യം നേടയിതിനാൽ 2019 ൽ ജിഐ ടാഗും കോലാപ്പൂരിക്ക് ലഭിച്ചിരുന്നു. കോലാപ്പൂരിയെ പരാമർശിക്കാതെ ഫാഷൻ ഷോയിൽ തങ്ങളുടേതെന്ന തരത്തിൽ ഡിസൈൻ അവതരിപ്പിച്ചത് സാംസ്ക്കാരിക സ്വത്തവകാശത്തിന്റെ അനുകരണമായി ഇന്ത്യയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.…
എയർഇന്ത്യ വിമാന അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ക്ഷേമത്തിനായി ടാറ്റ സൺസ് 500 കോടിയുടെ ട്രസ്റ്റ് രൂപീകരിക്കും. AI171 എന്ന പേരിലാകും ട്രസ്റ്റ് അറിയപ്പെടുന്നതും. വിമാനത്തിൽ സഞ്ചരിച്ചവരും വിമാനം തകർന്ന് വീണ കെട്ടിടത്തിൽ ഉണ്ടായിരുന്നവരും അടക്കം 250 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നേരത്തേ 1.25 കോടിയുടെ വീതം നഷ്ടപരിഹാരം എയർഇന്ത്യയും ടാറ്റ സൺസും സംയുക്തമായി പ്രഖ്യാപിച്ചിരുന്നു. പുതിയ ട്രസ്റ്റ് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ നയിക്കും. എയർഇന്ത്യ അപകടത്തിൽ മൊത്തം 4000 കോടിയിലധികം രൂപയുടെ ബാധ്യതയാകും എയർഇന്ത്യക്കും മുഖ്യ പ്രൊമോട്ടർമാരായ ടാറ്റ സൺസിനും ഉണ്ടാവുക. ടാറ്റ സൺസിന്റെ ബോർഡ് വെൽഫെയർ ട്രസ്റ്റ് രൂപീകരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയതോടെ ഇനി പബ്ലിക് ചാരിറ്റി ട്രസ്റ്റിന്റെ രജിസ്ട്രേഷനുമായി മുന്നോട്ട് പോകും. ടാറ്റയ്ക്ക് പുറത്തുള്ളവരെ കൂടി ഉൾപ്പെടുത്തിയാകും ട്രസ്റ്റിന്റെ ബോർഡ് ഓഫ് ട്രസ്റ്റി രൂപീകരിക്കുക എന്നറിയുന്നു. Tata Sons establishes the AI171 Trust with a ₹500 crore…
ശരാശരി ഇന്ത്യൻ അടുക്കളയെക്കുറിച്ച് സങ്കൽപ്പിക്കുമ്പോൾ ആദ്യം മനസ്സിലെത്തുക വിസില്‍ പോകാനും പോകാതിരിക്കാനും സാധ്യതയുള്ള ഒരു പ്രഷർ കുക്കറാകും. അതല്ലെങ്കിൽ നഴ്സറി സ്കൂളിൽ പഠിക്കുമ്പോൾ സമ്മാനമായി കിട്ടിയിരുന്ന സോപ്പുപെട്ടിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പാത്രങ്ങൾ! ഇതെല്ലാം അടുക്കളയുടെ ഭംഗി കളയുന്നവയാണ്. ഈ തിരിച്ചറിവാണ് തനിഷ്ഖ്, ദിവ്യം ജെയിൻ സഹോദരങ്ങളെക്കൊണ്ട് ഭംഗിയുള്ള സാധനങ്ങൾ കിട്ടുന്ന ഹോം കിച്ചൺ ബ്രാൻഡ് എന്ന ആശയത്തിലെത്തിച്ചത്. അങ്ങനെ ഹോം എസ്സെൻഷൽസ് (HomeEssentials) പിറന്നു. ഗ്വാളിയോർ ആസ്ഥാനമായുള്ള ഹോം എസ്സെൻഷൽസ് ഇന്ത്യയിൽ അതിവേഗം വളരുന്ന ഹോം ആൻഡ് കിച്ചൺ ബ്രാൻഡുകളിൽ ഒന്നാണ്. ഒരു കോടി രൂപ ലോണെടുത്ത് തുടങ്ങിയ സ്ഥാപനത്തിന്റെ ഇന്നത്തെ മൂല്യം 10 കോടി രൂപയാണ്. ഇത്ലേക്ക് എത്തിയതാകട്ടെ വെറും ഒരു വർഷം കൊണ്ടും. 2024ൽ ആരംഭിച്ച ബ്രാൻഡ് മോഡേർണും മൾട്ടിഫംഗ്ഷണലുമായ സ്പേസ് സേവിങ് ഉത്പന്നങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിസൈൻ ഫസ്റ്റ് രീതി പിന്തുടരുന്ന കമ്പനി ഉത്പനന്ങ്ങളുടെ ഭംഗിയിലും ഉപയോഗത്തിലും ഒരുപോലെ ശ്രദ്ധകൊടുക്കുന്നു. കമ്പനി വെബ്സൈറ്റിനു പുറമേ ആമസോൺ,…
മൂന്ന് നൂറ്റാണ്ടുകൾ നീണ്ടുനിന്ന മുഗൾ സാമ്രാജ്യം വിശാലമായ പ്രദേശങ്ങൾ ഭരിച്ച രാജവംശം മാത്രമായിരുന്നില്ല; ഇന്ത്യൻ ഉപഭൂഖണ്ഡത്തെ ഏറെ സ്വാധീനിച്ച ബൗദ്ധികവും സാംസ്കാരികവുമായ ശക്തി കൂടിയായിരുന്നു. സൈനിക വിജയങ്ങൾക്കും ആർക്കിടെക്ചറൽ അത്ഭുതങ്ങൾക്കും ഭരണ പരിഷ്കാരങ്ങൾക്കും മുഗളൻമാർ പേരുകേട്ടവരായി. ഇതിനൊപ്പം പഠനത്തിനും വിദ്യാഭ്യാസത്തിനും അവർ നൽകിയ സംഭാവനകളും പ്രധാനമാണ്. ചരിത്രം വാട്സ്ആപ്പ് യൂനിവേഴ്സിറ്റിയിൽ നിന്നല്ലാതെ പഠിച്ചവർക്ക് അതറിയാം. വിദ്യാഭ്യാസമെന്നത് അക്കാലത്ത് സംസ്കാരം, നയതന്ത്രം, ഭരണം എന്നിവയിലെ വളർച്ചയ്ക്കുള്ള ഉപകരണമായിരുന്നു. ബാബർ, അക്ബർ, ബഹദൂർ ഷാ ഒന്നാമൻ തുടങ്ങിയ ഭരണാധികാരികൾ വിവിധ വിഷയങ്ങളിൽ അറിവുള്ള പണ്ഡിതരായിരുന്നു. കൊട്ടാരങ്ങളിൽ ബൗദ്ധിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് അതുകൊണ്ടുതന്നെ അവർ പ്രാധാന്യം നൽകി. പഠനത്തോടുള്ള ഈ താത്പര്യവും സ്വയം അറിവു നേടാനുള്ള മനസ്സും അവരുടെ ഭരണത്തിലും പ്രതിഫലിച്ചു. പഠിപ്പും വിവരവുമുള്ള ഭരണാധികാരികൾ രാജ്യത്തിന് എത്രത്തോളം ആവശ്യമാണെന്ന് മുഗളൻമാരുടെ വിദ്യാഭ്യാസ യോഗ്യത നമുക്ക് കുറച്ചെങ്കിലും വ്യക്തമാക്കി തരേണ്ടതാണ്. മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബർ, യോദ്ധാവ് എന്നതിലുപരി എഴുത്തുകാരൻ കൂടിയായിരുന്നു. തിമൂറിദ് പാരമ്പര്യ വിദ്യാഭ്യാസം…
കേരളാ ഓട്ടോമൊബൈൽസിന്റെ ഇ- കാർട്ടുകൾ ഇനി വീട്ടുമുറ്റത്തേക്ക് ഐസ്ക്രീമും കൊണ്ട് വരും. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് KAL മിൽമക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്തു നിർമ്മിച്ച മിൽമ മിലി കാർട്ട് എന്ന ഐസ്ക്രീം വെൻഡിങ് കാർട്ടുകൾ പുറത്തിറക്കി . പുതുതായി വികസിപ്പിച്ചെടുത്ത മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങളും ഇതോടൊപ്പം കെ എ എൽ വിപണിയിലെത്തിച്ചു. കേരളത്തിലെ 941 പഞ്ചായത്തുകളുടെ വാതില്‍പ്പടിയില്‍ മില്‍മ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന മില്‍മ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ 941 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി മില്‍മ ചെയര്മാന് കെ. എസ്. മണി പറഞ്ഞു മില്‍മയുടെ ആവശ്യപ്രകാരം കെഎഎല്‍ നിര്‍മ്മിച്ച ‘മില്‍മ മിലി കാര്‍ട്ടുകള്‍’ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പുറത്തിറക്കി. മില്‍മ ചെയര്മാന് കെ.എസ്. മണിക്ക് താക്കോല്‍ കൈമാറിക്കൊണ്ടാണ് ഇ-വാഹനങ്ങള്‍ പുറത്തിറക്കിയത്. ചടങ്ങില്‍ മന്ത്രി 30 വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും ഉള്‍പ്പെടുന്നതാണ് മില്‍മ മിലി…
ഈ മനോഹര അനുഭവം സാധ്യമാകാൻ ഭാഗ്യം ലഭിച്ചതിൽ സന്തോഷം, സോഷ്യൽമീഡയയിൽ നാസ സ്പേസ് സെന്ററിൽ നിന്നുള്ള ചിത്രങ്ങളുമായി നടി ലെന. ലെനയുടെ ഭര്‍ത്താവ് പ്രശാന്ത് ബാലകൃഷ്ണന് നായര്‍ ആക്സിയോം 4 ദൗത്യത്തിലെ ബാക്ക് അപ്പ് പൈലറ്റ് ആയിരുന്നു. ശുഭാംശു ശുക്ലയ്ക്ക് എന്തെങ്കിലും കാരണവശാല്‍ യാത്ര ചെയ്യാന്‍ കഴിയാതെ വന്നാല്‍ പ്രശാന്തായിരുന്നു പകരക്കാരന് ആകേണ്ടിയിരുന്നത്.കഴിഞ്ഞ പത്ത് മാസമായി നാസയില്‍ ശുഭാംശുവിനൊപ്പം പരിശീലനത്തിലായിരുന്നു പ്രശാന്തും. വിക്ഷേപണം പൂര്‍ത്തിയാകുന്നത് വരെ പ്രശാന്തും ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ ഉണ്ടായിരുന്നു. നേരത്തെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നും പ്രശാന്ത് പകര്‍ത്തിയ വീഡിയോ ലെന പങ്കുവച്ചിരുന്നു. പുതിയ ചിത്രങ്ങൾ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകർ പോസ്റ്റ് ഏറ്റെടുത്തു കഴിഞ്ഞു. ഈ മനോഹരമായ ഓര്‍മ്മകള്‍ ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും എല്ലാത്തിനും നന്ദി പറയുന്നത് ഭര്‍ത്താവിനാണെന്നും നാസ സ്പേസ് സെന്ററില്‍ ചിത്രങ്ങളോടൊപ്പം ലെന കുറിച്ചിട്ടുണ്ട്. 2024 ജനുവരി 17 നായിരുന്നു ലെനയും പ്രശാന്തും വിവാഹിതരായത്. ഗഗന്യാന് ബഹിരാകാശ യാത്രിക സംഘത്തിലെ എയര്‍ഫോഴ്സ്…
ഇന്ത്യൻ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനുമായ ശുഭാംശു ശുക്ലയാണ് ഇപ്പോൾ വാർത്തകൾ നിറയെ. വെൽക്കം ഡ്രിങ്ക് നൽകി സ്പേസ് സ്റ്റേഷനിലെ അംഗങ്ങൾ ശുംഭാംശുവിനേയും മറ്റ് യാത്രികരേയും സ്വീകരിച്ചു. ഭാരമില്ലായ്മ അനുഭവപ്പെടുന്ന അവസ്ഥ വളരെ പ്രത്യകതയുള്ളതാണെന്ന് ശുംഭാംശു പറഞ്ഞു. ഇനിയുള്ള പതിനാല് നാളുകൾ സ്പേസ് സ്റ്റേഷനിൽ ചെയ്യാൻ പോകുന്നതും കാണാൻ പോകുന്നതുമായ കാര്യങ്ങളിൽ താൻ അതീവ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശുഭാംശു ഉൾപ്പെടെയുള്ളവർക്ക് സ്പേസ് സ്റ്റേഷനിൽ ഇപ്പോഴുള്ള അംഗങ്ങൾ നിലയത്തിലെ സുരക്ഷാ ക്രമീകരണങ്ങളും പ്രോട്ടോക്കോളുകളും വിശദീകരിച്ച് കൊടുത്തു. ഏഴംഗ സംഘമാണ് പുതിയ യാത്രികർ എത്തുന്നതിന് മുമ്പേ അവിടെ ഉണ്ടായിരുന്നത്. ആദ്യ ദിവസം പതിവ് പോലെ എല്ലാവരും അത്താഴത്തിന് ഒന്നിച്ചിരുന്നു. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് പുതിയതായി ചെന്നവർ കരുതിയിരുന്ന ആഹാരം ആകെയുള്ള പതിനൊന്ന് പേരും പങ്കുവെച്ചു കഴിച്ചു. ആദ്യ ദിവസത്തെ രാത്രിയിൽ 8 മണിക്കൂർ സുഖമായി ഉറങ്ങി. അന്താരാഷ്ട്ര ബഹികാശ നിലയത്തിൽ രാത്രിയും പകലുമുണ്ടെങ്കിലും അത് ഭൂമിയിലേത്…
ഇരുചക്ര വാഹന യാത്രക്കാരിൽ നിന്ന് ടോൾ പിരിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ടോളിൽ ഇരുചക്ര വാഹനങ്ങൾക്കും ചുങ്കം ചുമത്തുമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തള്ളിക്കൊണ്ടാണ് കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയത്. “ടൂവീലർ യാത്രക്കാർക്കും ടോൾ കൊടുക്കേണ്ടി വരുമെന്ന തരത്തിൽ ചില മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്ത് കണ്ടു. അത്തരമൊരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല. ഇരുചക്ര വാഹനങ്ങൾക്ക് ചുങ്കം ഉണ്ടാവില്ല” – ഗഡ്കരി എക്സിൽ പോസ്റ്റ് ചെയ്തു. ഇപ്പോഴുള്ള പോലെ തന്നെ ഇരുചക്ര വാഹന യാത്രക്കാർക്കുള്ള ഇളവ് തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു. സത്യം മനസ്സിലാക്കാതെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ആരോഗ്യകരമായ മാധ്യമപ്രവർത്തനമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുചക്ര വാഹനങ്ങൾക്ക് ചുങ്കം ചുമത്തില്ലെന്ന് National Highway Authority of India (NHAI) അധികൃതരും വ്യക്തമാക്കി. അതുപോലെ ഫാസ്റ്റ് ടാഗ് വഴി വാർഷിക പാസ്സ് സർക്കാർ വാഹനങ്ങൾക്ക് അനുവദിക്കുമെന്ന് ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് യാത്രക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുമെന്നും ടോളിൽ കാത്ത് നിൽക്കാതെ വേഗം പോകാനാകുമെന്നും…
എയർ ഇന്ത്യയുടെ മൂലധനാവശ്യങ്ങൾക്കും വർക്കിംഗ് ക്യാപിറ്റലിമൊക്കെയായി 9558 കോടി രൂപ നിക്ഷേപം വരും. എയർലൈൻ നവീകരണവും ഈ ഫണ്ടിംഗിന്റെ ലക്ഷ്യമാണ്. പ്രൊമോട്ടർമാരായ ടാറ്റ സൺസും സിംഗപ്പൂർ എയർലൈനുമാണ് എയർ ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. ടാറ്റ സൺസ് 3224 കോടിയും സിംഗപ്പൂർ എയർലൈൻസ് 9558 കോടിയുമാണ് നിക്ഷേപിക്കുക. എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം നടത്തുന്ന 5 വർഷത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഫണ്ട് എടുക്കുന്നത്. ടാറ്റ സൺസ്, സിംഗപ്പൂർ എയർലൈൻ സംയുക്ത സംരംഭമായ വിസ്താര എയർലൈൻ, കഴിഞ്ഞ വർഷം എയർ ഇന്ത്യയിൽ ലയിച്ചിരുന്നു. വിസ്താരയിൽ സിംഗപ്പൂർ എയർലൈന്‍ 25.1 ശതമാനം ഓഹരിയുണ്ടായിരുന്നു. ലയന കരാറനുസരിച്ച് എയർഇന്ത്യയിൽ ഇരുകൂട്ടരും നിക്ഷേപിക്കാൻ ധാരണയായ ഫണ്ടാണ് ഇപ്പോൾ കൊണ്ടുവരുന്നത്. ഈ വർഷം മാർച്ചിൽ ടാറ്റ സൺസ് 3,224 കോടി രൂപയും സിംഗപ്പൂർ എയർലൈൻസ് 1,080 കോടി രൂപയും എയർ ഇന്ത്യയിൽ നിക്ഷേപിച്ചതായി റെഗുലേറ്ററി ഫയലിംഗുകൾ വ്യക്തമാക്കുന്നു. പ്രിഫറൻഷ്യൽ അലോട്ട്മെന്റ് റൂട്ട് വഴി, ടാറ്റ സൺസിന് 523 കോടിയിൽ…