Author: News Desk
കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിൻറെ ഏഴാം പതിപ്പിന് കോവളത്ത് തുടക്കമായി. രാജ്യത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയിൽ കേരളത്തിൻറെ നേതൃപരമായ പങ്ക് തുറന്നുകാട്ടുന്ന പരിപാടിയാണ് ‘ഹഡിൽ ഗ്ലോബൽ 2025’.സ്റ്റാർട്ടപ്പുകൾക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് ഹഡിൽ ഗ്ലോബൽ സഹായകമാകും. ആഗോളതലത്തിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ സെഷനുകളും ചർച്ചകളും ഉയർത്തിക്കാട്ടും. സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ത്രിദിന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിർവചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും. കേരളത്തിൻറെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നിൽക്കണ്ടുള്ള വിഷൻ 2031 പ്രവർത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടന സെഷനിൽ സംസാരിച്ചു. എഐ, ഓട്ടോമേഷൻ, ഷിപ്പിംഗ് വിതരണ ശൃംഖലകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനൊപ്പമുള്ള പുരോഗതി കൈവരിക്കാൻ കേരളവും നിരവധി സുപ്രധാന ചുവടുവയ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തുറമുഖ വളർച്ച, വ്യാവസായിക…
ഇന്ത്യയിൽ പുതിയ ബ്രാഞ്ച് ആരംഭിക്കാൻ അമേരിക്കൻ വാൾസ്റ്റ്രീറ്റ് ഭീമൻ ജെപി മോർഗൻ (JPMorgan Chase & Co.). ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ജെപി മോർഗന് പുതിയ ബ്രാഞ്ചിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ലോകത്തിലെ വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നായ ഇന്ത്യയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. പൂനെയിൽ നാലാമത്തെ ഇന്ത്യൻ ബ്രാഞ്ച് തുടങ്ങാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ജെപി മോർഗന് നേരത്തേ ഇൻ-പ്രിൻസിപ്പിൾ അനുമതി നൽകിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പുതിയ ശാഖ കോർപറേറ്റ് ക്ലയന്റുകൾക്കായുള്ള ബാങ്കിംഗ് സേവനങ്ങളിലാണ് പ്രധാനമായി പ്രവർത്തിക്കുകയെന്നും ട്രാൻസാക്ഷൻ ബാങ്കിംഗ് മുതൽ ടേം ലെൻഡിംഗ് വരെ മുഴുവൻ ഉത്പന്നങ്ങളുമായാകും പ്രവർത്തനമെന്നും ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. ആർബിഐയിൽ നിന്ന് ഇൻ-പ്രിൻസിപ്പിൾ അനുമതി ലഭിച്ചതായി ജെപി മോർഗൻ വക്താവ് സ്ഥിരീകരിച്ചു. എന്നാൽ ആർബിഐ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ സാമ്പത്തിക പുരോഗതി, ലോൺ ആവശ്യകതയിലെ വളർച്ച, കോർപറേറ്റ് പ്രവർത്തനങ്ങളുടെ വ്യാപനം…
ഇൻഡിഗോ പ്രതിസന്ധി രാജ്യത്തെ വ്യോമഗതാഗത മേഖലയെ പിടിച്ചുകുലുക്കിയ സാഹചര്യത്തിൽ, രാജ്യത്ത് കുറഞ്ഞത് 100 വിമാനങ്ങളുള്ള അഞ്ച് എയർലൈൻസുകൾ എങ്കിലും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു. ഇന്ത്യയ്ക്ക് ഒന്നോ രണ്ടോ കമ്പനികളിൽ മാത്രം ആശ്രയിച്ചിരിക്കാനാകില്ലെന്നും പ്രതിസന്ധി ഗുരുതര മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖലയിൽ ചില കാരിയറുകളെ മാത്രം ആശ്രയിക്കുന്നതാണ് വലിയ പ്രതിസന്ധികൾക്കുള്ള വാതിലുകൾ തുറക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആയിരക്കണക്കിന് യാത്രക്കാരെ കുടുക്കിയ ഈ തകരാറിന് കാരണമായത് ഇൻഡിഗോയുടെ ക്രമക്കേടുകളാണ്. തെറ്റായ ക്രൂ റോസ്റ്ററുകളും മാനേജ്മെന്റിന്റെ വീഴ്ചകളും തകർച്ചയ്ക്ക് കാരണമായി. ഇൻഡിഗോ ചെയർമാൻ പുറത്തിറക്കിയ വീഡിയോയിൽ ഇപ്പോഴും നിരവധി ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഈ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഓരോ കാര്യവും സർക്കാർ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. ഇൻഡിഗോ നൽകിയ യാത്രാ വൗച്ചറുകളുടെ മതിപ്പും കമ്പനികൾ പ്രതിസന്ധിക്കിടയിൽ നടത്തിയ നിരക്കിലെ അമിതവർധനവുമാണ് സർക്കാർ ഇപ്പോൾ പരിശോധിക്കുന്നത്. 48 മണിക്കൂറിന് ശേഷം മാത്രമാണ് ടിക്കറ്റ് നിരക്കുകൾക്ക് മേൽനോട്ടം…
രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിൽ (Reliance Retail) പ്രഥമ ഓഹരി വിൽപനയ്ക്ക് (IPO) ഒരുങ്ങുന്നു. റിലയൻസ് ഇൻഡസ്ട്രീസിൽനിന്ന് വിഭജിച്ച റിലയൻസ് റീട്ടെയിലിനെ പുതിയ അനുബന്ധ കമ്പനിയാക്കിയ നടപടി ഈ മാസം പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് ഐപിഒ നീക്കം. ഐപിഓയ്ക്ക് മുമ്പ് ഓരോ വർഷവും 2000 പുതിയ സ്റ്റോറുകൾ തുടങ്ങാനും കടം കുറക്കാനുമാണ് റിലയൻസ് റീട്ടെയിലിന്റെ പദ്ധതി. ഇന്ത്യയിൽ അതിവേഗം വളരുന്ന ക്വിക്ക് കോമേഴ്സ് രംഗത്ത് സാന്നിധ്യം ശക്തമാക്കാനും പ്രത്യേക സ്റ്റോറുകൾ സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു. 2028ഓടെയാണ് റിലയൻസ് റീട്ടെയിൽ ഐപിഒ ലക്ഷ്യ വെയ്ക്കുന്നത്. ഐപിഓയ്ക്ക് മുമ്പ് സ്റ്റോറുകൾ ലാഭകരമാക്കുക, മൂല്യം ഉയർത്തുക തുടങ്ങിയ പദ്ധതികളിലാണ് റിലയൻസ് റീട്ടെയിൽ. രണ്ട് വർഷത്തിനിടെ ലാഭകരമല്ലാത്ത നിരവധി സ്റ്റോറുകൾ പൂട്ടിയത് ഇതിന്റെ ഭാഗമായാണ്. ലാഭകരമല്ലാത്തവ പൂട്ടുന്നത് തുടരും. ഇതോടൊപ്പം ഓരോ വർഷവും പുതിയ 2000 സ്റ്റോറുകൾ തുറക്കുമെന്നും റിലയൻസ് റീട്ടെയിൽ പ്രതിനിധിയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.…
ഇന്ത്യൻ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലിമിറ്റഡ് എഡിഷൻ സാൻഡലുകളുടെ ശേഖരം ഇന്ത്യയിൽ തന്നെ നിർമിച്ച് വിപണിയിലെത്തിക്കാൻ ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡായ പ്രാഡ (Prada). ഓരോ ജോഡിയും ഏകദേശം 800 യൂറോ (930 ഡോളർ) വിലയിലാണ് വിപണിയിലെത്തുക. നേരത്തേ വിവാദമായ സാംസ്കാരിക അപഹരണത്തെക്കുറിച്ചുള്ള വിമർശനം ഇപ്പോൾ ഇന്ത്യൻ കരകൗശല വിദഗ്ധരുടെ സഹകരണത്തിലേക്ക് മാറുകയാണെന്ന് പ്രാഡയുടെ മുതിർന്ന എക്സിക്യൂട്ടീവ് ലോറൻസോ ബെർട്ടെല്ലി പറഞ്ഞു. മഹാരാഷ്ട്രയും കർണാടകയും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ സംസ്ഥാന പിന്തുണയോടെ 2,000 ജോഡി സാൻഡലുകളാണ് പ്രാഡ നിർമിക്കാൻ പദ്ധതിയിടുന്നത്. ഇന്ത്യൻ കരകൗശല പാരമ്പര്യവും ഇറ്റാലിയൻ സാങ്കേതികവിദ്യയും ഒത്തുചേർത്ത് പുതിയ ശേഖരമാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി. പ്രാഡയുടെ പുതിയ ശേഖരം 2026 ഫെബ്രുവരി മുതൽ ലോകമെമ്പാടുമുള്ള 40 പ്രാഡ സ്റ്റോറുകളിൽ ലഭ്യമാകും. ആറുമാസങ്ങൾക്ക് മുമ്പ് മിലാനിൽ നടന്ന ഫാഷൻ ഷോയിൽ ഇന്ത്യൻ ‘കോലാപുരി ചപ്പൽ’ മാതൃകയിലുള്ള സാൻഡലുകൾ അവതരിപ്പിച്ചതിനെ തുടർന്ന് പ്രാഡ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. തുടർന്ന് ഡിസൈൻ ഇന്ത്യയിലെ പരമ്പരാഗത ശൈലിയിൽ…
കലാരി ക്യാപിറ്റലിൽ (Kalaari Capital) CXXO ഇനിഷ്യേറ്റീവ് നയിച്ച പ്രീ-സീഡ് ഫണ്ടിംഗ് റൗണ്ടിൽ10 കോടി രൂപ നിക്ഷേപം സ്വന്തമാക്കി മലയാളി വനിതാ സംരംഭകർ. കോട്ടയം സ്വദേശികളായ ഡോ. നീതു മറിയം ജോയ്, നിഖിത ശങ്കർ എന്നിവർ നയിക്കുന്ന വോയ്സ് എഐ സ്റ്റാർട്ടപ്പ് സൂപ്പർബ്രൈൻ (SuperBryn) ആണ് പ്രീ-സീഡ് റൗണ്ടിലൂടെ 1.2 മില്യൺ ഡോളർ (ഏകദേശം 10.80 കോടി രൂപ) മൂലധന നിക്ഷേപം സ്വന്തമാക്കിയിരിക്കുന്നത്. നടൻ നിവിൻ പോളി, റികാന്ത് പിറ്റി (സഹസ്ഥാപകൻ, ഈസ് മൈ ട്രിപ്പ്), അർജുൻ പിള്ള (സ്ഥാപകൻ, ഡോക്കറ്റ് AI), ശരത് കേശവ നാരായണൻ (സ്ഥാപകൻ, സനാസ് AI), ഹരീഷ് മണിയൻ (ഗ്രൂപ്പ് സിഇഒ, ബിഎംഎച്ച്) എന്നിവരുൾപ്പെടെയുള്ള ഏഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തവും ഈ റൗണ്ടിൽ ഉണ്ടായിരുന്നു. എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതും എന്റർപ്രൈസ് വോയ്സ് എഐ ഏജന്റുകളെ കൂടുതൽ സ്മാർട്ട് ആക്കുന്നതുമായ ടെക് പ്ലാറ്റ്ഫോമാണ് സൂപ്പർബ്രൈൻ. ലളിതമായി പറഞ്ഞാൽ, ഫോൺ/ആപ്പുകളിൽ ശബ്ദം ഉപയോഗിക്കുന്ന എഐ അസിസ്റ്റന്റുകൾ യഥാർത്ഥ ജീവിതത്തിൽ കൃത്യമായി…
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യ–യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കിടെയാണ് മോഡി ട്രംപിനെ വിളിച്ചിരിക്കുന്നത്. ഫോൺ സംഭാഷണത്തിനു പിന്നാലെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. വ്യാപാരം, സാങ്കേതികവിദ്യ, ഊർജം, പ്രതിരോധം തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തതായാണ് റിപ്പോർട്ട്. പ്രസിഡന്റ് ട്രംപുമായി ഊഷ്മളമായ ഫോൺ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്തതിനൊപ്പം പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ചർച്ചചെയ്തു. ആഗോളസമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയ്ക്കായി ഇരുരാജ്യങ്ങളും തുടർന്നും ഒരുമിച്ചു പ്രവർത്തിക്കും – പ്രധാനമന്ത്രി നരേന്ദ്ര മോഡി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കഴിഞ്ഞയാഴ്ച റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ട്രംപുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഫോൺ സംഭാഷണമാണിത്. ഒക്ടോബർ 22ന് ദീപാവലി ദിനത്തിൽ മോഡിക്ക് ആശംസകൾ നേർന്നതിന് ശേഷമുള്ള ഇരുവരുടേയും ആദ്യ സംഭാഷണം കൂടിയാണിത്. ഊർജ്ജ, ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങളിലെ സഹകരണത്തെക്കുറിച്ചും, പ്രത്യേകിച്ച്…
ഫുട്ബോൾ ആരാധകരുടെ ആവേശക്കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഇന്ത്യാ സന്ദർശന ഷെഡ്യൂൾ പുറത്തു വന്നു. നാളെയും 14, 15 തീയതികളിലുമായി മെസി രാജ്യത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കും. നാളെ പുലർച്ചെ 1.30ന് കൊൽക്കത്തയിലാണ് താരം വിമാനമിറങ്ങുക. കൊൽക്കത്തയ്ക്കു പുറമേ മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് മെസ്സിയുടെ പരിപാടികൾ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി താരം കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട് ഉണ്ട്. സിനിമ, കായിക മേഖലകളിലെ പ്രമുഖരും മെസ്സിക്കൊപ്പം വിവിധ പരിപാടികളിൽ പങ്കെടുക്കും. മെസ്സിക്കൊപ്പം യുറുഗ്വെ താരം സുവാരസ്, അർജന്റീന ടീമിലെ സഹതാരം റോഡ്രിഗോ.ഡി.പോൾ എന്നിവരും ഇന്ത്യയിലെത്തുന്നുണ്ട്. ഗോട്ട് ടൂർ എന്നു പേരിട്ടിരിക്കുന്ന പരാപാടിക്കുള്ള ടിക്കറ്റ് നിരക്കുകൾ പുറത്തു വന്നു. മുംബൈ ഒഴികെയുള്ള നഗരങ്ങളിലെ ടിക്കറ്റ് വില 4,500 രൂപ മുതലാണ് തുടങ്ങുന്നത്. മുംബൈയിൽ 8,250 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ‘ഗോട്ട് ടൂർ’ പൂർണ വിവരങ്ങൾ: ഡിസംബർ 13 കൊൽക്കത്ത പുലർച്ചെ 1.30നു ഇന്ത്യയിൽ വിമാനമിറങ്ങും. 9.30…
19.5 ടൺ ഭാരമുള്ള പുതിയ ഹെവി-ഡ്യൂട്ടി ബസ്സായ ബിബി1924 (BB1924) പുറത്തിറക്കി ഭാരത് ബെൻസ് (BharatBenz). ഇന്ത്യയിലെ ഇന്റർസിറ്റി മൊബിലിറ്റി മേഖലയിൽ സാന്നിധ്യം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാഹനം എത്തിയിരിക്കുന്നത്. ഡൈംലർ ഇന്ത്യ കൊമേഴ്സ്യൽ വെഹിക്കിൾസ് (DICV) വികസിപ്പിച്ചെടുത്ത മോഡൽ, യാത്രാ ശേഷി, മെച്ചപ്പെട്ട കാര്യക്ഷമത, സുരക്ഷ എന്നിവ ആഗ്രഹിക്കുന്ന ഓപ്പറേറ്റർമാരെ ലക്ഷ്യം വെച്ചുള്ളതാണ്. കമ്പനിയുടെ കണക്കനുസരിച്ച്, നിലവിൽ 51 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള ഇന്ത്യയിലെ ബസ് വ്യവസായം 2030 ആകുമ്പോഴേക്കും പ്രതിവർഷം 5%-ത്തിലധികം വളർച്ച കൈവരിക്കും. ഈ സാഹചര്യത്തിൽ, വേഗതയേറിയതും സുരക്ഷിതവും കൂടുതൽ സുഖകരവുമായ ഇന്റർസിറ്റി യാത്രയ്ക്കുള്ള വർധിച്ചുവരുന്ന ആവശ്യത്തിന് ഫ്ലീറ്റ് ഓപ്പറേറ്റർമാരെ സഹായിക്കുന്നതിനാണ് ബിബി1924 രൂപകൽപന ചെയ്തിരിക്കുന്നത്. 19,500 കിലോഗ്രാം GVW റേറ്റിംഗാണ് ബസ്സിന്റേത്. ഇത് ഓപ്പറേറ്റർമാർക്ക് 51+1+1 സീറ്റുകൾ വരെ കോൺഫിഗർ ചെയ്യാൻ സഹായിക്കും. ഇതിനുപുറമേ കൂടുതൽ ലഗേജ് ഉൾക്കൊള്ളാനും ഈ റേറ്റിംഗം സഹായകരമാകും. OM926 6-സിലിണ്ടർ BS6 OBD-II ഡീസൽ എഞ്ചിൻ നൽകുന്ന ചേസിസ് 241bhpയും…
അടുത്ത ആറ് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് ഇന്ത്യയിൽ 12 ട്രില്യൺ രൂപ വരെ നിക്ഷേപിക്കാൻ ഒരുങ്ങുന്നതായി ചെയർമാൻ ഗൗതം അദാനി. അടിസ്ഥാന സൗകര്യങ്ങൾ, ഖനനം, പുനരുപയോഗ ഊർജം, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിലാണ് വൻ നിക്ഷേപം നടത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ വലിയ നിക്ഷേപ സാധ്യതകളാണ് അദാനി ഗ്രൂപ്പ് കാണുന്നത്. അടുത്ത ആറ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ₹10 മുതൽ 12 ട്രില്യൺ വരെ നിക്ഷേപിക്കും. സ്വാശ്രയത്വം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിനായി ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ വ്യവസായികളും എല്ലാ ഗ്രൂപ്പുകളും അതിനായി പ്രവർത്തിക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികവിദ്യ, ഊർജ പരിവർത്തനം, തുറമുഖങ്ങൾ തുടങ്ങിയ മേഖലകളിലാണ് നിർദിഷ്ട നിക്ഷേപം നടക്കുകയെന്നും അദാനി പിടിഐയോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പുനരുപയോഗ ഊർജ കമ്പനികളിൽ ഒന്നായി മാറുന്നതിനാണ് അദാനി ഗ്രൂപ്പ് നിക്ഷേപം ലക്ഷ്യം വെയ്ക്കുന്നത്. അടുത്ത ദശകത്തേക്കുള്ള ഇന്ത്യയുടെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന വലിയ തോതിലുള്ള വിപുലീകരണത്തിന് ഗ്രൂപ്പ് തയ്യാറെടുക്കുകയാണ്. 520…
