Author: News Desk
കണ്ണൂരിൽ ജനിച്ച്, തമിഴിനാട്ടിൽ വിദ്യാഭ്യാസം പൂർത്തിയാക്കി, ദുബായിൽ സംരംഭം തുടങ്ങിയ ഒരു മലയാളി വനിതയുണ്ട്. ശക്തമായ നിലപാടുകൾ കൊണ്ടും സ്വന്തം കഴിവുകൊണ്ടും ആത്മവിശ്വാസം കൊണ്ടും സംരംഭക എന്ന നിലയിൽ തിളങ്ങുന്ന ഡോ. വിദ്യ വിനോദ്! ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് ഡോ വിദ്യ വിനോദ്. രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഡോ. വിദ്യ, 20 വർഷങ്ങൾക്ക് മുൻപ് ടീച്ചറായി കരിയർ ആരംഭിച്ചതാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തന്റെ സംരംഭക യാത്രയെ കുറിച്ച് channeliam.com ഫൗണ്ടർ നിഷ കൃഷ്ണനോട് ദുബായിലെ തന്റെ ഓഫീസിലിരുന്ന് ഡോ. വിദ്യ വിനോദ് സംസാരിക്കുന്നു. എഡ്യൂക്കേഷൻ മേഖലയിൽ ഒരു സംരംഭകയാകുമ്പോൾ, നേരിടേണ്ടി വന്ന ചാലഞ്ച് എന്തായിരുന്നു? സാഹചര്യങ്ങളെ മാത്രമേ ചലഞ്ചിങ് ആയി തോന്നിയിട്ടുള്ളൂ. കോവിഡ് പോലെ ഒരു സാഹചര്യം വന്നാൽ വിസ കിട്ടാതെ ആവും, കുട്ടികൾ വരാതെ ആവും, അതും തരണം ചെയ്ത്…
ഒരു സൈക്കിൾ വേണം എന്ന് സ്വപ്നം കാണാത്ത കുട്ടിക്കാലം ഒന്നും ആരുടേയും ഓർമ്മയിൽ ഉണ്ടാവില്ല. കാലം മാറിയപ്പോൾ ആഗ്രഹത്തിനുമപ്പുറം ആരോഗ്യ സംരക്ഷണത്തിനായി പോലും സൈക്കിൾ ഉപയോഗിക്കുന്നവരായി മാറി നമ്മളിൽ പലരും. ഇലക്ട്രിക് സൈക്കിളുകളുടെ വരവ് കൂടിയായപ്പോൾ സൈക്കിൾ വിപണി പഴയതിനേക്കാൾ സജീവവുമായി. ഇന്ധന വില കൂടിയപ്പോൾ പലരും സൈക്കിളിലേക്കും ഇലട്രിക്ക് സൈക്കിലേക്കും ചുവടുമാറ്റിയും തുടങ്ങി. ഇപ്പോഴിതാ പാസഞ്ചർ കാർ വിപണിയിൽ മുൻനിരയിലുള്ള ടാറ്റ സ്ഥാപനമായ ടാറ്റ ഇന്റർനാഷണൽ ലിമിറ്റഡിന്റെ സ്ട്രൈഡർ സൈക്കിൾ വോൾട്ടിക് എക്സ്, വോൾട്ടിക് ഗോ എന്നീ രണ്ട് പുതിയ ഇ-ബൈക്ക് മോഡലുകൾ പുറത്തിറക്കി. വോൾട്ടിക് എക്സിനു 32,495 രൂപയും രണ്ടാമത്തെ പ്രീമിയം മോഡലിന് 31,495 രൂപയുമാണ് വില വരുന്നത്. സൈക്കിളുകളുടെ ശരിയായ വിലകളിൽ നിന്ന് 16 ശതമാനം വരെ ഡിസ്കൗണ്ട് നൽകികൊണ്ടുള്ള വില ആണിതെന്നാണ് കമ്പനി പറയുന്നത്. അന്തരീക്ഷ മലിനീകരണത്തെയും നഗര ഗതാഗതക്കുരുക്കിനെയും കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഇ-ബൈക്കുകളെ പരിസ്ഥിതി സൗഹൃദ മൊബിലിറ്റി ഓപ്ഷനായി പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്ട്രൈഡറിൻ്റെ ദൗത്യം.…
ലോകമെമ്പാടും ജനപ്രിയമാണ് സ്റ്റാർബക്സ് കോഫി. കഴിഞ്ഞ കുറച്ചുനാളുകളായി സ്റ്റാർബക്സിനെ പോലെ ജനശ്രദ്ധ നേടുകയാണ് അവിടുത്തെ പുതിയ സിഇഒ ബ്രയാൻ നിക്കോൾ. ഇന്ത്യന്‍ വംശജനായ സിഇഒ ലക്ഷ്മണ് നരസിംഹനെ പുറത്താക്കി ആയിരുന്നു പുതിയ സിഇഓ ആയി ബ്രയാൻ എത്തിയത്. ബ്രയാൻ നിക്കോൾ കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലുള്ള തൻ്റെ കുടുംബ വസതിയിൽ നിന്ന് 1,000 മൈൽ (ഏകദേശം 1609 കിലോമീറ്റർ) കോർപ്പറേറ്റ് ജെറ്റിൽ സഞ്ചരിച്ച് സിയാറ്റിലിലെ സ്ഥാപനത്തിൻ്റെ ആസ്ഥാനത്തേക്ക് യാത്ര ചെയ്യുമെന്ന് വെളിപ്പെടുത്തൽ വന്നത് ആയിരുന്നു ആദ്യത്തെ വാർത്ത. പിന്നീടങ്ങോട്ട് സ്ഥിരമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബ്രയാൻ. 190 കോടി പ്രതിഫലവും പ്രൈവറ്റ് ജെറ്റും ബീച്ച് സൈഡ് ഓഫീസും സ്റ്റാർബക്സ് ബ്രയാന്‍ വാഗ്ദാനം ചെയ്തിരുന്നു. ഓഫീസിലേക്ക് വരാത്ത ദിവസങ്ങളിൽ കാലിഫോർണിയയിൽ ഇരുന്നു തന്നെ ജോലി ചെയ്യുമ്പോൾ ബ്രയാന്‍ ഉപയോഗിക്കാനായി ന്യൂപോർട്ട് ബീച്ചിൽ ഒരു ചെറിയ റിമോട്ട് ഓഫീസ് നൽകും എന്നായിരുന്നു സ്റ്റാർബക്സ് പറഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം അന്ന് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.…
എം എസ് എം ഇ കൾക്ക് കേരളത്തില്‍ ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനാകും. ഈ ഉറപ്പ് വ്യവസായ മന്ത്രി മന്ത്രി പി. രാജീവിന്റേതാണ്. ബംഗളൂരുവില്‍ മുന്‍നിര നിക്ഷേപകരുമായി നടത്തിയ ആശയവിനിമയത്തിലാണ് മന്ത്രിയുടെ ഉറപ്പ്. എങ്ങിനെ കേരളം വ്യവസായ വികസനത്തിൽ മുന്നിലെത്തിയെന്നും പി രാജീവ് സംരംഭകർക്ക് മുന്നിൽ വിവരിച്ചു. ഒരു മിനിറ്റ് കൊണ്ട് എംഎസ്എംഇകള്‍ക്ക് സംരംഭം തുടങ്ങാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. മറിച്ചുള്ള ധാരണകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെ കേരള സ്റ്റേറ്റ് ഇന്സ്ട്രിയല് ഡെവലപ്മെന്റ് കോര്പ്പറേഷന് ബംഗളൂരുവില്‍ സംഘടിപ്പിച്ച റോഡ് ഷോയില്‍ മുന്‍നിര നിക്ഷേപകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. എയ്റോസ്പേസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രതിരോധം, റോബോട്ടിക്സ്, ബയോടെക്നോളജി, ഇലക്ട്രിക് വാഹനങ്ങള്‍, ഭക്ഷ്യ സംസ്കരണം, വിവര സാങ്കേതികവിദ്യ, ലോജിസ്റ്റിക്സ്, മാരിടൈം ബിസിനസ്, ഗവേഷണവും വികസനവും, കപ്പല്‍ നിര്‍മ്മാണം, മാലിന്യ സംസ്കരണം, മെഡിക്കല്‍ ഉപകരണങ്ങള്‍, പാക്കേജിംഗ്, പുനരുപയോഗ ഊര്‍ജ്ജ…
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ജോർദാനിലേക്ക് തയ്യൽ തൊഴിലാളികളെ തേടുന്നു. ജോർദാനിലെ പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പാണ് തയ്യൽ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി ഒഡെപെക് മുഖേന അഭിമുഖം നടത്തുന്നത്. യോഗ്യത: പത്താം ക്ലാസ് പാസായിരിക്കണം. വസ്ത്ര വ്യവസായ രംഗത്ത് ചുരുങ്ങിയത് മൂന്ന് വർഷത്തെ പരിചയം (സിംഗിൾ ലോക്ക്, ഫ്ലാറ്റ് ലോക്ക്, ഓവർ ലോക്ക് മെഷീനുകൾ എന്നിവയിൽ പ്രാവീണ്യം)പ്രായം: 35 വയസ്സിൽ താഴെ.ശമ്പളം: JD 125 (Approx. Rs.15000) + overtime allowance.വിസ, എയർ ടിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം എന്നിവ സൗജന്യം.കോൺട്രാക്ട് പീരീഡ്: 3 വർഷം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്സ്പോർട്, എന്നിവ 2024 August 31 നു മുൻപ് [email protected] എന്ന ഈമെയിലിലേക്കു അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42 /45 / 7736496574. ODEPEC is recruiting tailoring workers for Jordan’s fashion industry with a salary of JD 125 (Rs. 15,000) plus…
കേരളത്തിലെ പ്രവാസികള്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മൾ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് മലബാര്‍ മേഖലയും മലപ്പുറം ജില്ലയും കോഴിക്കോടുമൊക്കെയാണ്. തെക്കന്‍ കേരളത്തേയും മദ്ധ്യകേരളത്തേയും അപേക്ഷിച്ച് പ്രവാസികളുടെ എണ്ണം കൂടുതല്‍ വടക്കന്‍ കേരളത്തിനാണെന്നത് തന്നെയാണ് അതിന് കാരണം. അതുകൊണ്ട് തന്നെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യം പരിശോധിച്ചാല്‍ സ്വാഭാവികമായും മുന്നില്‍ മലബാര്‍ മേഖലയ്ക്ക് മേല്‍ക്കൈയുണ്ടായിരുന്നു. എന്നാല്‍ ഈ വിഭാഗത്തില്‍ മലപ്പുറം ജില്ലയ്ക്ക് അവര്‍ കൈയടക്കിയിരുന്ന ഒന്നാം സ്ഥാനം നഷ്ടമായിരിക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ കാര്യത്തില്‍ വളരെ കാലമായി മലപ്പുറത്തിനായിരുന്നു ഒന്നാം സ്ഥാനം. എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് മലപ്പുറത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിരിക്കുകയാണ് കേരളത്തിലെ മറ്റൊരു ജില്ല. എന്നാല്‍ മലബാറിന് പുറത്തുള്ള തെക്കന്‍ ജില്ലയായ കൊല്ലമാണ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയതെന്ന വസ്തുത അല്‍പ്പം കൗതുകമുണര്‍ത്തുന്നതാണ്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്റ് ഡവലപ്മെന്റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ് ഇരുദയരാജനാണ് പഠനം…
മദ്യപാനികളുടെ ഇഷ്ടബ്രാൻഡാണ് ഓൾഡ് മങ്ക് റം. 1855 ൽ നിലവിൽ വന്ന മദ്യ ബ്രാൻഡ് 169 വർഷങ്ങൾക്ക് ശേഷവും ആളുകളുടെ പ്രിയപ്പെട്ടതായി തുടരുന്നു. നിരവധി ബ്രാൻഡുകൾ ഇന്ന് വിപണയിൽ ലഭ്യമാണെങ്കിലും ‘ഫാൻസ്’ കൂടുതൽ ഓൾഡ് മങ്ക് റമ്മിനാണ്. ഇതാണ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന റമ്മുകളുടെ പട്ടികയിൽ ഓൾഡ് മങ്കിന് സ്ഥാനം നേടികൊടുത്തതും. 2019ലെ ഹുറുൺ ഇന്ത്യൻ ലക്ഷ്വറി കൺസ്യൂമർ സർവ്വേയിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന മദ്യം ഓൾഡ് മങ്കാണെന്നാണ് പറയുന്നത്. എന്നാൽ ഇതിന്റെ കാരണം തീർത്തും വൈകാരികം മാത്രമല്ല അത്രമേൽ പ്രിയങ്കരമാകാനുള്ള മറ്റൊരു ഘടകം ഇതിന്റെ രുചി കൂടിയാണ്. 2023 മാർച്ച് മുതൽ 2024 ഫെബ്രുവരി വരെ ഇന്ത്യയുടെ റം കയറ്റുമതി വിപണി ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 26% വർദ്ധനവ് ആണ് ഈ മേഖലയിൽ ഇന്ത്യ കൈ വരിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കെനിയ എന്നിവിടങ്ങിലേക്കാണ് ഇന്ത്യയിൽ നിന്നും…
സ്വർണ ഇറക്കുമതിക്കാർക്ക് നികുതി റീഫണ്ട് ലഭ്യമാക്കുന്ന ഡ്രോബാക്ക് റേറ്റ് നിർണയത്തിൽ തിരുത്തലുകളുമായി കേന്ദ്ര സർക്കാർ. ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) കേന്ദ്രം 15ൽ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു. എന്നാൽ, ആനുപാതികമായി ഇറക്കുമതിയുടെ ഡ്രോബാക്ക് റേറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ ശ്രദ്ധിച്ചില്ല. ഇതുവഴി സർക്കാരിന് സാമ്പത്തിക നഷ്ടവും ഉണ്ടായെന്നാണ് വിലയിരുത്തൽ. ഇത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇപ്പോൾ ബജറ്റ് അവതരിപ്പിച്ച് ഒരുമാസം പിന്നിടുന്ന വേളയിൽ തിരുത്താൻ സർക്കാർ തയാറായത്. സ്വർണം ഇറക്കുമതി ചെയ്ത് മൂല്യവർധന നടത്തി കയറ്റുമതി ചെയ്യുന്നവർക്ക് നൽകുന്ന നികുതി റീഫണ്ട് നിരക്കാണ് ഡ്രോബാക്ക് റേറ്റ്. ഇറക്കുമതി നികുതിയായി ഈടാക്കിയ തുകയിലാണ് റീഫണ്ട് അനുവദിക്കുക. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനാൽ, ഓരോ ഗ്രാം സ്വർണം ഇറക്കുമതിക്ക് 390 രൂപയാണ് ചെലവാകുന്നത്. എന്നാൽ, ഡ്രോബാക്ക് നിരക്ക് പഴയപടി 704.10 രൂപയിൽ തന്നെ തുടർന്നതിനാൽ, ഇറക്കുമതിക്കാർക്ക് ഇറക്കുമതിച്ചെലവിന്റെ ഇരട്ടി റീഫണ്ട് സർക്കാരിൽ നിന്ന് കിട്ടുകയായിരുന്നു. അതായത് 390 രൂപ കൊടുത്ത്…
പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് 2000 രൂപ വീതം എക്സ്ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക് 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 3.30 കോടി രൂപയാണ് ലഭ്യമാക്കിയത്. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത് സർക്കാരിൽനിന്ന് 2250 രൂപയുടെ സഹായം ഉറപ്പായി. ഒരു വർഷത്തിൽ ഏറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ് സർക്കാർ സഹായം ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ കുറിപ്പിലൂടെ ആണ് കെ എൻ ബാലഗോപാൽ ഈ വിവരം അറിയിച്ചത്. “പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് 2000 രൂപ വീതം എക്സ്ഗ്രേഷ്യ അനുവദിച്ചു. കൂടാതെ അരി വിതരണത്തിനായി തൊഴിലാളിക്ക് 250 രൂപയും ലഭിക്കും. ഓരോ തൊഴിലാളിക്കും ഓണക്കാലത്ത് സർക്കാരിൽനിന്ന് 2250 രൂപയുടെ സഹായം ഉറപ്പായി. ഒരു വർഷത്തിലേറെയായി പ്രവർത്തനമില്ലാത്ത 398 ഫാക്ടറികളിലെ 14,647 തൊഴിലാളികൾക്കാണ് സർക്കാർ സഹായം ലഭിക്കുന്നത്.” എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. അതേസമയം സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണത്തിനായുള്ള നടപടികൾ പൂർത്തിയായെന്ന്…
ബെംഗളൂരു നഗരത്തിലെ തെരുവുകച്ചവടക്കാർക്ക് തണലൊരുക്കാൻ പാലികെ ബസാർ പദ്ധതിയുമായി സിദ്ധരാമയ്യ സർക്കാർ. നഗരത്തിലെ ആദ്യ പാലികെ ബസാർ വിജയനഗര മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു. ‘കൃഷ്ണ ദേവരായ പാലികെ ബസാർ’ എന്നു പേരിട്ട പാലികെ ബസാറിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യ ഹൈടെക് എയർ കണ്ടീഷൻഡ് അണ്ടർഗ്രൗണ്ട് മാർക്കറ്റാണിത്. 2018ൽ ആരംഭിച്ച നിർമാണ പ്രവൃത്തി ആറ് വർഷങ്ങൾക്ക് ശേഷമാണ് പൂർത്തിയായത്. ഡൽഹിയിലേതിന് സമാനമായി തെരുവുകച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകി കച്ചവടത്തിന് സൗകര്യമൊരുക്കുന്ന പദ്ധതിയാണ് പാലികെ ബസാർ. കഠിനമായ കാലാവസ്ഥയെ സഹിക്കേണ്ടി വരുന്ന തെരുവുകച്ചവടക്കാർക്ക് ആധുനികവും സൗകര്യപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുകയാണ് പാലികെ ബസാറിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 13 കോടി രൂപ ചെലവഴിച്ചാണ് വിജയനഗരയിൽ പാലികെ ബസാർ യാഥാർഥ്യമാക്കിയത്. 1165 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്നതാണ് വിജയനഗരയിലെ പാലികെ ബസാർ. മൊത്തം 79 കടകളാണ് ബസാറിൽ പ്രവർത്തിക്കുന്നത്. ഒൻപത് ചതുരശ്ര മീറ്ററാണ് ഓരോ സ്റ്റാളിനും അനുവദിച്ചിരിക്കുന്നത്. ബസാറിലേക്ക് എട്ട് എൻട്രി…