Author: News Desk
പൈലറ്റ് അടിസ്ഥാനത്തിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഏറ്റെടുത്ത് ഇന്ത്യൻ റെയിൽവേ. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗം തെളിയിക്കുന്നതിനായി റിസേർച്ച്, ഡിസൈൻ ആൻഡി സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) തയ്യാറാക്കിയ സ്പെസിഫിക്കേഷനുകൾ പ്രകാരമാണ് പൈലറ്റ് പദ്ധതി നടപ്പാക്കുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഹൈഡ്രജൻ ട്രെയിൻ സെറ്റിന്റെ നിർമാണം പൂർത്തിയായതായി മന്ത്രി പറഞ്ഞു. ഈ ട്രെയിൻ സെറ്റിലേക്ക് ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനായി ജിന്ദിൽ ഹൈഡ്രജൻ പ്ലാന്റ് നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഈ പ്ലാന്റിൽ, ഇലക്ട്രോലിസിസ് വഴി ഹൈഡ്രജൻ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിലെ പ്രധാന ഘട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരതതിനോടുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന തരത്തിൽ ഇന്ത്യയിൽ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത ട്രെയിൻ ഉൾപ്പെടെ നിരവധി പ്രമുഖ ഘടകങ്ങൾ ഹൈഡ്രജൻ ട്രെയിൻ സെറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ ലോകത്തിലെ ഏറ്റവും നീളമേറിയ (10 കോച്ചുകൾ) ബ്രോഡ്-ഗേജ് പ്ലാറ്റ്ഫോമിലുള്ളതും ഏറ്റവും ശക്തവുമായതുമായ…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഭീകരതയെ അപലപിച്ചതിനൊപ്പം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും ഇരുവരും ആവർത്തിച്ചു. ഗാസ സമാധാന പദ്ധതി നേരത്തെ നടപ്പിലാക്കുന്നത് ഉൾപ്പെടെ നീതിയുക്തവും നിലനിൽക്കുന്നതുമായ സമാധാനത്തിന്റെ ആവശ്യകതയും മോഡിയും നെതന്യാഹുവും ചർച്ച ചെയ്തു. ഇന്ത്യ-ഇസ്രയേൽ തന്ത്രപരമായ പങ്കാളിത്തത്തിലെ തുടർച്ചയായ ചലനാത്മകതയിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. പരസ്പര നേട്ടത്തിനായി ഈ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചു. ഭീകരതയെ ശക്തമായി അപലപിച്ച ഇരു നേതാക്കളും എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം ആവർത്തിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിയെക്കുറിച്ചും സംഭാഷണത്തിൽ അഭിപ്രായങ്ങൾ കൈമാറി. ഗാസ സമാധാന പദ്ധതി എത്രയും വേഗം നടപ്പിലാക്കുന്നത് ഉൾപ്പെടെ, മേഖലയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോഡി ആവർത്തിച്ചു. ബന്ധം തുടരാൻ ഇരു നേതാക്കളും സമ്മതിച്ചു-പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം, പ്രധാനമന്ത്രി…
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാം പതിപ്പിന് ഡിസംബര്‍ 12 ന് കോവളത്ത് തിരിതെളിയും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 14 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് പരിപാടി. പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികള്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമാകും. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍ എന്നിവർ പങ്കെടുക്കും. രാജ്യത്തിന്റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേരളത്തിന്റെ നേതൃപരമായ പങ്കിന്റെ നേര്‍ച്ചിത്രം തുറന്നു കാട്ടുന്ന ഒന്നാണ് ‘ഹഡില്‍ ഗ്ലോബല്‍ 2025’. ഡിസംബര്‍ 14 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ‘വിഷണറി ടോക്ക്’ നടത്തും. ‘ദി കേരള ഫ്യൂച്ചര്‍ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റര്‍’ എന്ന സെഷനില്‍ മുഖ്യമന്ത്രി എക്കോ സിസ്റ്റം പാര്‍ട്ണേഴ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡിസംബര്‍ 12 ന്…
ഡിസ്നി+ ഹോട്ട്സ്റ്റാറും (Disney+ Hotstar) ജിയോസിനിമയും (JioCinema) ലയിപ്പിച്ച് രൂപീകരിച്ച വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാർ (JioHotstar) അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ദക്ഷിണേന്ത്യ കേന്ദ്രീകൃത കണ്ടന്റിലും ക്രിയേറ്റർ ഇക്കോസിസ്റ്റത്തിലും ₹ 4,000 കോടി നിക്ഷേപിക്കും. അടുത്ത 12 മാസത്തിനുള്ളിൽ 1,500 മണിക്കൂർ പുതിയ പ്രോഗ്രാമിംഗ് റിലീസ് ചെയ്യാനും പ്ലാറ്റ്ഫോം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. നാല് ദക്ഷിണേന്ത്യൻ ഭാഷകളിലെയും റിയാലിറ്റി ഷോ ബിഗ് ബോസ് , കേരള ക്രൈം ഫയൽസ് , ദി ഗുഡ് വൈഫ് , ലക്കി ദി സൂപ്പർസ്റ്റാർ , കോമഡി കുക്ക്സ് തുടങ്ങിയ ഒറിജിനൽ ഷോകളും ഇതിൽ ഉൾപ്പെടുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവിടങ്ങളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ജിയോഹോട്ട്സ്റ്റാർ സൗത്ത് ക്ലസ്റ്റർ എന്റർടൈൻമെന്റ് ബിസിനസ് ഹെഡ് കൃഷ്ണൻ കുട്ടി പറഞ്ഞു. ഈ വർഷം, വ്യവസായത്തിൽ ഗ്രീൻലൈറ്റ് ചെയ്തിരിക്കുന്ന ദക്ഷിണേന്ത്യൻ ഒറിജിനൽ പ്രൊഡക്ഷനുകളിൽ ഏകദേശം 75% പേരും ജിയോഹോട്ട്സ്റ്റാറിനെ തിരഞ്ഞെടുത്തു. നിലവിൽ 500ലധികം എഴുത്തുകാർ, സംവിധായകർ എന്നിവരുമായി കമ്പനി സഹകരിക്കുന്നുണ്ട്.…
കൃഷിയിലും ശാസ്ത്രത്തിലും ഇന്ത്യയുടെ നേട്ടങ്ങൾ പലപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. എന്നാൽ ആ വിജയങ്ങൾക്ക് പിന്നിലെ മഹാപ്രതിഭകളെ രാജ്യം പലപ്പോഴും അവഗണിക്കുന്നു. അതിന് ഉദാഹരണമാണ് ഡോ. ജാനകി അമ്മാൾ. ഇന്ത്യയുടെ കരിമ്പ് വ്യവസായത്തെ മാറ്റിമറിച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സസ്യശാസ്ത്രജ്ഞയാണ് തലശേരി സ്വദേശിയായ ജാനകി അമ്മാൾ. കാർഷിക രംഗത്ത് നിർണായക സംഭാവനകൾ നൽകിയിട്ടും, സ്കൂളുകളിൽ പോലും അവരുടെ പേര് വളരെ അപൂർവമായി മാത്രമേ പരാമർശിക്കപ്പെടുന്നുള്ളൂ. അതുകൊണ്ടുതന്നെ മലയാളികൾ അടക്കമുള്ള യുവതലമുറയ്ക്ക് പോലും അവരുടെ കഥ അജ്ഞാതമായി തുടരുന്നു. കഴിഞ്ഞ ദിവസം വ്യവസായി ആനന്ദ് മഹീന്ദ്ര ജാനകി അമ്മാളിന്റെ പ്രവർത്തനങ്ങളെ എക്സ് പോസ്റ്റിൽപ്രകീർത്തിച്ചു. ധൈര്യത്തിന്റെയും അഭിലാഷത്തിന്റെയും സേവനത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ് ജാനകി അമ്മാൾ എന്നാണ് മഹീന്ദ്ര അവരെ വിശേഷിപ്പിച്ചത്. ലോകത്തിലെ രണ്ടാമത്തെ വലിയ കരിമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. എന്നിട്ടും അത് സാധ്യമാക്കിയ സ്ത്രീ നമ്മുടെ ചരിത്രത്തിൽ വിസ്മൃതയായി. അസാധാരണമായ ധൈര്യത്തിന്റെയും അഭിലാഷത്തിന്റെയും സേവനത്തിന്റെയും കഥയാണ് അവരുടേത്. ഇന്ത്യൻ യുവതയ്ക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് അവർ അസാധാരണ…
ഇല്ലായ്മകളോട് പടപൊരുതി ടെന്നീസ് കോർട്ടിലെ റാണിയായ അത്ഭുത കഥയാണ് മരിയ ഷറപ്പോവയുടേത്. പ്രൊഫഷണൽ കരിയറിൽ നിന്ന് വിരമിച്ചെങ്കിലും ബിസിനസ്സും ബ്രാൻഡ് എൻഡോർസ്മെന്റും ടെലിവിഷൻ ഷോകളിൽ പ്രത്യക്ഷപ്പെട്ടുമെല്ലാം താരം ഇപ്പോഴും വൻ തുക വരുമാനം നേടുന്നു. 2020ലായിരുന്നു ഷറപ്പോവയും ബ്രിട്ടീഷ് വ്യവസായി അലക്സാണ്ടർ ജിൽക്സും തമ്മിലുള്ള എൻഗേജ്മെന്റ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏതാണ് 200 മില്യൺ ഡോളറിൽ അധികമാണ് ഇരുവരുടേയും സംയോജിത ആസ്തി. ചെറുപ്രായത്തിൽ തന്നെ മരിയ ഷറപ്പോവ ടെന്നീസ് ലോകത്തേക്കെത്തി. അഞ്ച് ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയ താരം അഞ്ച് തവണ ലോക ഒന്നാം നമ്പർ താരവുമായി. 2012ലെ ലണ്ടൻ ഒളിംമ്പിക്സിൽ വെള്ളി മെഡൽ നേടിയതും താരത്തിന്റെ മികച്ച നേട്ടങ്ങളിലൊന്നാണ്. 2020ൽ താരം പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചു. പ്രൈസ് മണി, ദീർഘകാല ഡീലുകൾ തുടങ്ങിയവയാണ് മരിയയുടെ സമ്പാദ്യത്തിൽ പ്രധാന പങ്കുവഹിച്ചത്. കരിയറിൽ നിന്നും വിരമിച്ചതിനു ശേഷം മരിയ ഷറപ്പോവ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കാൻഡി ബ്രാൻഡായ ഷുഗർപോവയുടെ സ്ഥാപകയായ ഷറപ്പോവയ്ക്ക്…
ഐപിഒ പ്രവേശനത്തിലൂടെയും ഓഹരി വിപണിയിൽ 46% പ്രീമിയത്തിലൂടെയും ശ്രദ്ധ നേടുകയാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ (Meesho). വെറും പത്ത് വർഷം കൊണ്ട് 50,000 കോടി രൂപയോളം ബിസിനസ് നേടിയ വിജയയാത്രയാണ് മീഷോയുടേത്. മീഷോയുടെ വിജയവഴിയെ കുറിച്ചറിയാം. ബിസിനസ്സിലെ പണക്കണക്കിനൊപ്പം ഇന്ത്യയിലെ ഉൾപ്രദേശങ്ങളെ പോലും ഇ-കൊമേഴ്സിലൂടെ ശാക്തീകരിച്ച മഹാഗാഥ കൂടിയാണത്. ഉത്തർപ്രദേശിലെ ടയർ 3 പട്ടണം സങ്കൽപിക്കുക. ചെറിയ സ്മാർട്ട്ഫോൺ സ്ക്രീനിൽ, ഒരു സ്ത്രീ സിനിമാ ടിക്കറ്റിനേക്കാൾ കുറഞ്ഞ വിലയുള്ള സാരികളുടെ കാറ്റലോഗ് സ്ക്രോൾ ചെയ്യുന്നു. അവൾ അവയിൽ രണ്ടെണ്ണം തിരഞ്ഞെടുത്ത് വാട്ട്സ്ആപ്പിൽ ഷെയർ ചെയ്ത് കാത്തിരിക്കുന്നു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം, ഓർഡർ വരുന്നു. അവർക്ക് അത് വെറുമൊരു വിൽപനയല്ല, വരുമാന മാർഗമാണ്- അതോടൊപ്പം ഇന്ത്യയുടെ വിശാലമായ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിലേക്കുള്ള പ്രവേശനവും. ഇതാണ് മീഷോ നിർമിച്ച ശാക്തീകരണ ലോകം. ഐഐടി ഡൽഹി ബിരുദധാരികളായ വിദിത് ആത്രേയും സഞ്ജീവ് ബൺവാളും ചേർന്ന് 2015ലാണ് മീഷോ സ്ഥാപിച്ചത്. ഇന്നെത്തി നിൽക്കുന്ന ഇ-കൊമേഴ്സ് വർണപകിട്ടൊന്നും അന്നുണ്ടായിരുന്നില്ല. ഫാഷ്നിയർ…
ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി എന്നിവയുമായി മത്സരിക്കുന്ന എഐ പ്ലാറ്റ്ഫോമായ പെർപ്ലെക്സിറ്റിയിൽ (Perplexity AI) നിക്ഷേപം നടത്തി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo). സ്റ്റാർട്ടപ്പ് സ്ഥാപകനും ഇന്ത്യൻ-അമേരിക്കൻ സംരംഭകനുമായ അരവിന്ദ് ശ്രീനിവാസ് (Aravind Srinivas) തന്നെയാണ് റൊണാൾഡോയുടെ നിക്ഷേപം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. റൊണാൾഡോയുടെ പിൻബലത്തോടെ എഐ രംഗത്ത് മുന്നേറാനും ആഗോള സ്വാധീനം വർധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. റൊണാൾഡോയുമായി സഹകരിക്കുന്നതും അദ്ദേഹത്തെ പെർപ്ലെക്സിറ്റിയിൽ നിക്ഷേപകനായി സ്വാഗതം ചെയ്യുന്നതും വലിയ ബഹുമതിയായി കണക്കാക്കുന്നതായി അരവിന്ദ് ശ്രീനിവാസ് സമൂഹമാധ്യമ പോസ്റ്റിൽ കുറിച്ചു. പുതിയ കാര്യങ്ങൾ കണ്ടെത്താനായി എപ്പോഴും പരിശ്രമിക്കുന്നു എന്നതാണ് അദ്ദേഹം എക്കാലത്തെയും മികച്ച താരമായിരിക്കാനുള്ള കാരണം. പെർപ്ലെക്സിറ്റിയെ ചോദ്യങ്ങൾ ചോദിക്കാനുള്ള ഏറ്റവും മികച്ച എഐ ആക്കി മാറ്റാൻ ഒരുമിച്ച് പ്രവർത്തിക്കും. ലോകത്ത് ഏറ്റവുമധികം അംഗീകരിക്കപ്പെടുന്ന കായിക താരങ്ങളിലൊരാൾ കമ്പനിയെ പിന്തുണയ്ക്കുന്നു എന്നതിനാൽ ഈ സഹകരണം ‘എലൈറ്റ് കൊളാബ്’ ആണ്-അദ്ദേഹം പറഞ്ഞു. മഹത്തായ കാര്യങ്ങൾക്ക് ജിജ്ഞാസ അത്യാവശ്യമാണെന്ന് നിക്ഷേപത്തെക്കുറിച്ച്…
ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയും പ്രതിസന്ധി നേരിടുകയും ചെയ്തതിനു പിന്നാലെ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പത്തുശതമാനം സർവീസുകൾ വെട്ടിക്കുറയ്ക്കാനാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. നിലവിൽ സർവീസുകൾ സാധാരണ നിലയിലായെന്നും പ്രവർത്തനം സുഗമമാണെന്നും ഇൻഡിഗോ അറിയിച്ചെങ്കിലും കേന്ദ്രം നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു. പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ ആഴ്ച കമ്പനിക്ക് ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ പ്രവർത്തനം കാര്യക്ഷമമാണെന്നും എയർലൈൻ വീണ്ടും പഴയപടി പ്രവർത്തിക്കുന്നതായും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് പറഞ്ഞു. തുടർന്ന് ചൊവ്വാഴ്ച 1,800 ലധികം വിമാനങ്ങളും ബുധനാഴ്ച 1,900ലധികം വിമാനങ്ങളും സർവീസ് നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഈ ഷെഡ്യൂളുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള കഴിവ് പ്രകടിപ്പിക്കാത്തതിനാൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം കമ്പനിയോട് വിമാന സർവീസുകൾ 10 ശതമാനം കുറയ്ക്കാൻ ഉത്തരവിടുകയായിരുന്നു. നേരത്തെ 5 ശതമാനം സർവീസുകൾ കുറയ്ക്കാൻ ഉത്തരവിട്ട മന്ത്രാലയം ഇപ്പോൾ ഇത് പത്ത്…
ഇന്ത്യയുടെ ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചറിൽ 17.5 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ് (Microsoft). യുഎസ് ടെക് ഭീമന്റെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ നിക്ഷേപമാണിത്. ഹൈപ്പർസ്കെയിൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുക, ദേശീയ പ്ലാറ്റ്ഫോമുകളിൽ എഐ ഉൾപ്പെടുത്തുക, തൊഴിൽ ശക്തിയുടെ സന്നദ്ധത വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യട്ടാണ് നിക്ഷേപങ്ങൾ. നേരത്തെ തീരുമാനിച്ച 3 ബില്യൺ ഡോളറിന്റെ നിക്ഷേപങ്ങൾ 4 വർഷത്തേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയുടെ എഐ ഭാവിയെക്കുറിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും (Satya Nadella) പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് പ്രഖ്യാപനം. അതേസമയം, ഇന്റൽ (Intel) ഉൾപ്പെടെയുള്ള ടെക് കമ്പനികളുടെ സിഇഒമാരുമായും മോഡി കൂടിക്കാഴ്ച നടത്തി. സമൂഹമാധ്യമ പോസ്റ്റിലൂടെ മോഡിക്ക് നന്ദി പറഞ്ഞ നദെല്ല, മൈക്രോസോഫ്റ്റിന്റെ നിക്ഷേപങ്ങൾ ഇന്ത്യയുടെ എഐ ഫസ്റ്റ് ഭാവിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സ്കിൽസ്, ക്യാപബലിറ്റീസ് എന്നിവ വികസിപ്പിക്കാൻ സഹായിക്കുമെന്നും വ്യക്തമാക്കി. അടുത്തിടെ ഗൂഗിളിൽ (Google) നിന്ന് 15 ബില്യൺ ഡോളറിന്റെ ഡാറ്റാ…
