Author: News Desk
പൂജ അവധിക്ക് മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റയിൽവേ. ട്രെയിൻ നമ്പർ 01463/01464 സ്പെഷ്യൽ പ്രതിവാര സർവീസായാണ് ഓടുക. സെപ്റ്റംബർ 25 മുതൽ നവംബർ 29 വരെയാണ് മുംബൈ ലോക്മാന്യ തിലക് ടെർമിനസ്- തിരുവനന്തപുരം നോർത്ത് റൂട്ടിൽ ട്രെയിനുകൾ സർവീസ് നടത്തുക. എല്ലാ വ്യാഴാഴ്ചകളിലും വൈകിട്ട് നാല് മണിക്ക് മുംബൈ എൽടിടിയിൽ നിന്ന് പുറപ്പെടുന്ന 01463 നമ്പർ ട്രെയിൻ വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക സർവീസായ 01464 നമ്പർ ട്രെയിൻ ശനിയാഴ്ചകളിൽ വൈകിട്ട് 4.20ന് പുറപ്പെട്ട് തിങ്കളാഴ്ചകളിൽ പുലർച്ചെ ഒരു മണിയോടെ മുംബൈ എൽടിടിയിൽ എത്തുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. NHSRCL has signed a major contract with L&T for the Mumbai-Ahmedabad bullet train project’s track work, covering a 157 km section.
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് ലാർസൻ ആൻഡ് ട്യൂബ്രോയുമായി (L&T) സുപ്രധാന കരാറിൽ ഒപ്പുവെച്ച് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (NHSRCL). ട്രാക്ക് ജോലികളുടെ രൂപകൽപന, വിതരണം, നിർമാണം, പരിശോധന, കമ്മീഷൻ ചെയ്യൽ എന്നിവയ്ക്കായാണ് കരാർ. എൻഎച്ച്എസ്ആർസിഎൽ എക്സ് പ്ലാറ്റ്ഫോം വഴിയാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ മുതൽ സരോളി വരെയുള്ള 157 കിലോമീറ്റർ ദൈർഘ്യമുള്ള അലൈൻമെന്റ് ഉൾക്കൊള്ളുന്ന പാക്കേജിൽ നാല് സ്റ്റേഷനുകൾക്കായുള്ള ട്രാക്ക് ജോലികളും താനെയിലെ റോളിംഗ് സ്റ്റോക്ക് ഡിപ്പോയും ഉൾപ്പെടുന്നു. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സുപ്രധാന നാഴികക്കല്ലാണ് കരാറെന്ന് എൻഎച്ച്എസ്ആർസിഎൽ അറിയിച്ചു. ഈ മാസമാദ്യം ബുള്ളറ്റ് ട്രെയിൻ പാതയുടെ ഭാഗമായ സ്റ്റീൽ പാലത്തിന്റെ രണ്ടാമത്തെ സ്പാൻ റെയിൽവേ മന്ത്രാലയം നിർമാണം ആരംഭിച്ചിരുന്നു NHSRCL has signed a major contract with L&T for the Mumbai-Ahmedabad bullet train project’s track work, covering a 157 km section.
തിരുവനന്തപുരം – മംഗളൂരു വന്ദേഭാരത് 20 കോച്ചുകളുള്ള പുതിയ റേക്കുമായി സർവീസ് ആരംഭിച്ചിരിക്കുകയാണ്. ഇതുവരെ 16 കോച്ചുകളുമായി സർവീസ് നടത്തിയിരുന്ന ട്രെയിനാണ് ഇപ്പോൾ 20 കോച്ചുകളുമായി സർവീസ് ആരംഭിച്ചിരിക്കുന്നത്. കോച്ചുകളുടെ എണ്ണം 20 ആക്കി ഉയർത്തിയതോടെ 300ലധികം സീറ്റുകളാണ് അധികമായി ലഭിക്കുക. 160 ശതമാനത്തോടെ ഉയർന്ന ഒക്യുപെൻസിയുള്ള സർവീസാണ് മംഗളൂരു വന്ദേഭാരത്. മംഗളൂരു വന്ദേഭാരതിനു പുറമേ നാഗർകോവിൽ – ചെന്നൈ എഗ്മോർ, തിരുവനന്തപുരം–കാസർകോട് എന്നീ വന്ദേഭാരതുകളാണ് തിരുവനന്തപുരം ഡിവിഷനിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകൾ. മറ്റ് രണ്ട് വന്ദേഭാരതുകളും 20 കോച്ചുകളുള്ളവയാണ്. മംഗളൂരു വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം കൂട്ടിയതോടെ ഡിവിഷനിലെ മൂന്ന് വന്ദേഭാരതുകളും 20 കോച്ച് ഉള്ളവയായി. The Thiruvananthapuram-Mangaluru Vande Bharat Express now operates with 20 coaches, adding over 300 seats to meet high demand.
AI എന്ന സാങ്കേതിക വിദ്യ കൊണ്ട് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന ഡിജിറ്റൽ ലോകത്തിന്റെ ചോദ്യത്തിന് ഏറ്റവും സുപ്രധാനമായ ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് അൽബേനിയ എന്ന യൂറോപ്പ്യൻ രാജ്യം.എവിടെ തിരിഞ്ഞാലും അഴിമതിയെന്നതാണ് അൽബേനിയയെക്കുറിച്ചുള്ള വിശേഷണം.മയക്കുമരുന്ന്, ആയുധങ്ങൾ എന്നിവയുടെ കടത്തിൽ നിന്ന് പണം സമ്പാദിക്കുന്ന അന്താരാഷ്ട്ര സംഘങ്ങളുടെ കേന്ദ്രമാണിതെന്നും സർക്കാരിന്റെ ഉന്നത മേഖലകളിലേക്ക് അഴിമതി വ്യാപിച്ചിട്ടുണ്ടെന്നും കുപ്രസിദ്ധി കേട്ട അൽബേനിയയിൽ പൊതു ടെൻഡറുകൾ വളരെക്കാലമായി അഴിമതികളുടെ ഉറവിടമാണ്. അത്തരം പൊതു ടെൻഡറുകൾ ഇനി അഴിമതി രഹിതമാക്കാനാണ് അൽബേനിയൻ സർക്കാർ എഐ യുടെ സഹായം തേടിയിരിക്കുന്നത്. മന്ത്രിയാകാൻ രാഷ്ട്രീയത്തിലിറങ്ങണമെന്നോ, ഏറെ കാലത്തേ പരിചയം വേണമോ എന്നൊന്നും ഒരു മാനദണ്ഡമല്ലെന്നു അൽബേനിയ തെളിയിച്ചിരിക്കുന്നു. ലോകത്തെ ആദ്യ ആദ്യത്തെ AI കാബിനറ്റ് മന്ത്രിയെ രംഗത്തിറക്കി അൽബേനിയ. അതും അഴിമതി തടയാനുള്ള പൊതു സംഭരണത്തിന്റെ ചുമതലയുമായി സൃഷ്ടിക്കപ്പെട്ട” ആദ്യത്തെ AI കാബിനറ്റ് മന്ത്രിയായി “സൺ” എന്നർത്ഥം വരുന്ന ഡിയേല. ഇനിമുതൽ ഇ-അൽബേനിയ പോർട്ടലിൽ പരമ്പരാഗത…
2025ൽ രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളർച്ച തുടരുന്നതായി ASK പ്രൈവറ്റ് വെൽത്ത്–ഹുറൂൺ ഇന്ത്യ യൂണികോൺ, ഫ്യൂച്ചർ യൂണികോൺ റിപ്പോർട്ട് (ASK Private Wealth–Hurun India Unicorn & Future Unicorn Report 2025) സൂചിപ്പിക്കുന്നു. ഈ വർഷം 11 സ്റ്റാർട്ടപ്പുകളാണ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്. Navi Technologies, Ai.tech, Rapido, Netradyne, Jumbotail, Darwinbox തുടങ്ങിയവയാണ് പുതുതായി ബില്യൺ ഡോളർ ക്ലബ്ബിലെത്തിയത്. ഇതോടെ രാജ്യത്തെ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം 73 ആയി. ഏകദേശം 8800 കോടി രൂപയോളം (ഒരു ബില്യൺ ഡോളർ) മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനികളെയാണ് യൂണികോൺസ് എന്ന് വിളിക്കുന്നത്. 8.2 ബില്യൺ ഡോളർ മൂല്യമുള്ള Zerodha ആണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള യൂണികോൺ. Razorpay, Lenskart, Groww എന്നിവയും മുൻനിരയിലാണ്. 70 ബില്യൺ ഡോളറിന്റെ മൂല്യമുള്ള 26 യൂണികോണുകളുമായി ബെംഗളൂരു നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഡൽഹി–എൻസിആർ, മുംബൈ എന്നിവയും ഏറ്റവും കൂടുതൽ യൂണികോണുകളുള്ള മറ്റ് നഗരങ്ങൾ. യൂണികോൺ…
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതിവേഗ എമിഗ്രേഷന്‍ പരിശോധനാ സംവിധാനം നിലവില്‍ വന്നതോടെ അന്താരാഷ്ട്ര യാത്രികര്‍ക്ക് വെറും 20 നിമിഷങ്ങള്‍ക്കകം പ്രത്യേകം സജ്ജമാക്കിയ ഇ-ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതിനായി സജ്ജമാക്കിയ ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പദ്ധതി വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. ഓണ്‍ലൈനായി അപേക്ഷ നല്കിയ യാത്രക്കാര്‍ക്ക് ഈ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും പ്രത്യേക സൗകര്യങ്ങളുണ്ട്. തുടര്‍ന്ന് വിമാനത്താവളത്തിലെ നാല് ഇ-ഗേറ്റുകളിലൂടെ വേഗത്തില്‍ പുറത്തുകടക്കാം. നേരത്തേ വിമാനത്താവളത്തിലുണ്ടായിരുന്ന 26 എമിഗ്രേഷന്‍ കൗണ്ടറുകള്‍ 54 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്. കരിപ്പൂരിനു പുറമെ തിരുവനന്തപുരത്തും കേരളത്തിന് പുറത്ത് അമൃത്സര്‍, ലക്നോ, തിരുച്ചിറപ്പിള്ളി വിമാനത്താവളങ്ങളിലും സജ്ജമായ പുതിയ സംവിധാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നിരന്തരം വിമാനയാത്ര നടത്തുന്നവര്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുക. ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ www.ftittp.mha.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും അപേക്ഷ സമര്‍പ്പിക്കുകയും വേണം. തുടര്‍ന്ന് അടുത്തുള്ള ഫോറിന് റീജനല്‍ രജിസ്ട്രേഷന് ഓഫിസുകളിലോ ഏതെങ്കിലും…
ലോകത്തിലെ ഏറ്റവും ധനികനായ മലയാളിയായി മാറി ജോയ് ആലുക്കാസ് ഗ്രൂപ്പ് (Joyalukkas Group) ചെയർമാൻ ജോയ് ആലുക്കാസ് (Joy Alukkas). ഫോർബ്സിന്റെ റിയൽ-ടൈം ബില്യണയർ പട്ടിക (Forbes’ Real-Time Billionaires List) പ്രകാരം 6.7 ബില്യൺ ഡോളറാണ് (ഏകദേശം 59,000 കോടി രൂപ) അദ്ദേഹത്തിന്റെ ആസ്തി. ആഗോള സമ്പന്ന പട്ടികയിൽ 566ആം സ്ഥാനത്താണ് ജോയ് ആലുക്കാസ്. ലുലു ഗ്രൂപ്പ് (Lulu Group) സ്ഥാപകനായ എം.എ. യൂസഫലിയാണ് (M.A. Yusuff Ali) സമ്പന്ന മലയാളികളിൽ രണ്ടാം സ്ഥാനത്ത്. 5.4 ബില്യൺ ഡോളർ ആസ്തിയുള്ള യൂസഫലി ആഗോളതലത്തിൽ 748ആം സ്ഥാനത്താണ്. $4.0 ബില്യൺ ആസ്തിയുമായി ജെംസ് എജ്യുക്കേഷൻ ചെയർമാൻ സണ്ണി വർക്കിയാണ് സമ്പന്ന മലയാളികളിൽ മൂന്നാമതുള്ളത്. $3.9 ബില്യൺ ആസ്തിയുമായി ആർപി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള നാലാമതും $3.6 ബില്യൺ ആസ്തിയുമായി കല്യാൺ ജ്വല്ലേർസ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ അഞ്ചാമതുമാണ്. ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ, കെയ്ൻസ് ടെക്നോളജി സ്ഥാപകൻ രമേശ്…
ടെക് പ്രേമികൾക്ക് ആവേശം പകർന്ന് ഇന്ത്യയിലും ലോകമെങ്ങും ആപ്പിൾ ഐഫോൺ 17 (Apple iPhone 17) ലോഞ്ച് ചെയ്തിരിക്കുകയാണ്. ലോഞ്ചിനോട് അനുബന്ധിച്ച് ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചന്റെ ചെറുമകളും സംരംഭകയുമായ നവ്യ നവേലി നന്ദ (Navya Naveli Nanda) ആപ്പിൾ സിഇഒ ടിം കുക്കിനെ (Tim Cook) കണ്ടുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ആപ്പിളിന്റെ ‘ഒ ഡ്രോപ്പിംഗ്’ (Aw dropping) ഇവന്റിലാണ് ഐഫോൺ 17 സീരിസടക്കം പുറത്തിറക്കിയത്. ലോഞ്ചിനു മുന്നോടിയായി ആപ്പിൾ സിഇഒ ടിം കുക്ക് കമ്പനിയുടെ കുപെർട്ടിനോ (Cupertino) ആസ്ഥാനത്ത് ക്ഷണിക്കപ്പെട്ട അതിഥികൾക്കായി ചടങ്ങ് സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട സംഘത്തിൽപ്പെട്ടവർക്ക് ടിം കുക്കുമായി സംവദിക്കാൻ അവസരം ലഭിച്ചു. കണ്ടന്റ് ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ, ടെക് റിവ്യൂവർമാർ എന്നിവരടങ്ങുന്ന സംഘത്തിൽ നവ്യ നവേലി നന്ദയും, ഗായകൻ അർമാൻ മാലിക്കും (Armaan Malik) പങ്കെടുത്തു. ഈ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് നവ്യ നവേലി പങ്കുവെച്ചത്. ആപ്പിൾ ഐഫോൺ 17, ഐഫോൺ 17…
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എമിഗ്രേഷൻ നടപ്പിലാക്കുന്ന ‘ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സജ്ജമായി. ഇതോടെ എമിഗ്രേഷൻ ക്ലിയറൻസ് 30 സെക്കൻഡിനുള്ളിൽ സാധ്യമാകും. നൂതന സംവിധാനം കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ വെർച്വലായി ഉദ്ഘാടനം ചെയ്തു. പദ്ധതി യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം രാജ്യത്ത് സംഭവിക്കുന്ന മാറ്റങ്ങളെ അവർക്ക് പരിചയപ്പെടുത്താനുള്ള അവസരവും നൽകുന്നുവെന്ന് അമിത് ഷാ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. പരമാവധി ആളുകൾക്ക് ഈ പരിപാടിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സാങ്കേതിക സാധ്യതകളും പരിശോധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നേട്ടം കൈവരിക്കുന്നതിനായി, പാസ്പോർട്ടുകളും OCI കാർഡുകളും നൽകുന്ന സമയത്തു തന്നെ റജിസ്ട്രേഷൻ സാധ്യമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. https://ftittp.mha.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് FTI-TTP നടപ്പിലാക്കിയിരിക്കുന്നത്. ഈ പ്രോഗ്രാമിൽ ചേരുന്നതിന്, അപേക്ഷകർ അവരുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തുകൊണ്ട് പോർട്ടലിൽ ഓൺലൈനായി റജിസ്റ്റർ…
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ സുഗമമാക്കുന്നതിനായി യുപിഐ-യുപിയു സംയോജന പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബായിൽ നടന്ന യൂണിവേഴ്സൽ പോസ്റ്റൽ കോൺഗ്രസിലാണ് (Universal Postal Congress) കേന്ദ്ര കമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഔദ്യോഗികമായി പദ്ധതിക്ക് തുടക്കം കുറിച്ചത്. ഡിപ്പാർട്ട്മെൻറ് ഓഫ് പോസ്റ്റ്സ് (DoP), എൻപിസിഐ ഇന്റർനാഷണൽ പേയ്മെൻറ്സ് ലിമിറ്റഡ് (NIPL), യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) എന്നിവ ചേർന്നാണ് ഈ സംരംഭം രൂപപ്പെടുത്തിയത്. ഇതിലൂടെ ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ്സ് ഇന്റർഫേസിനെ (UPI), യുപിയു ഇന്റർകണക്ഷൻ പ്ലാറ്റ്ഫോമുമായി (UPU-IP) സംയോജിപ്പിക്കുന്നു. പദ്ധതി പൂർണമായും നടപ്പിലാക്കുന്നതോടെ യുപിഐയുടെ വേഗതയിൽ കുറഞ്ഞ ചിലവിൽ അതിർത്തിക്കപ്പുറമുള്ള പണമിടപാടുകൾ സാധ്യമാകുമെന്ന് മന്ത്രി അറിയിച്ചു. വിദേശത്തുനിന്നുള്ള പണമയയ്ക്കലിനെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് നേരിട്ട് ഗുണം ലഭിക്കുന്ന സുരക്ഷിതവും ലളിതവുമായ പേയ്മെന്റ് ചാനലായാണ് യുപിഐ–യുപിയു സംയോജന പദ്ധതിയെ കണക്കാക്കുന്നത്. India’s UPI system is now integrated with UPU-IP to simplify and speed up money transfers…