Author: News Desk
സ്റ്റാർട്ടപ്പുകളെയും എംഎസ്എംഇകളെയും പിന്തുണയ്ക്കുന്നതിനായി രത്തൻ ടാറ്റ ഇന്നൊവേഷൻ ഹബ്ബുമായി (Ratan Tata Innovation Hub-RTIH) ആന്ധ്രാ പ്രദേശ്. സംസ്ഥാനത്തിന്റെ ഇന്നൊവേഷൻ, സ്റ്റാർട്ട്-അപ്പ് നയങ്ങൾക്കു അനുസൃതമായി ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിലാണ് (hub-and-spoke model) ആർടിഐഎച്ച് സജ്ജീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് (N. Chandrababu Naidu) ഗുണ്ടൂർ ജില്ലയിലെ മംഗളഗിരിക്ക് സമീപമുള്ള രത്തൻ ടാറ്റ ഇന്നൊവേഷൻ ഹബ്ബും വിശാഖപട്ടണം, വിജയവാഡ, രാജമഹേന്ദ്രവാരം, തിരുപ്പതി, അനന്തപൂർ എന്നിവിടങ്ങളിലെ അഞ്ച് പ്രാദേശിക കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ ഓരോ കുടുംബത്തിലും ഒരു സംരംഭകനെ വളർത്തിയെടുക്കുക എന്ന അടിസ്ഥാന ലക്ഷ്യത്തോടെയാണ് ഇന്നൊവേഷൻ ഹബ്ബ് യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. കോർപ്പറേറ്റ്, വൈജ്ഞാനിക പങ്കാളികളുടെ പിന്തുണയോടെ സംരംഭകർക്ക് ആവശ്യമായ പിന്തുണ നൽകുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർടിഐഎച്ചിനും അതിന്റെ പ്രാദേശിക കേന്ദ്രങ്ങൾക്കും സ്വകാര്യ മേഖല ധനസഹായം നൽകും. ഇതിനുപുറമേ സർക്കാർ സീഡ് മൂലധനത്തിന്റെ ഒരു ഭാഗം എപി ഇന്നൊവേഷൻ സൊസൈറ്റി (APIS) വഴി ഗ്രാന്റുകളായി പദ്ധതിക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.…
ലോകത്തിലെതന്നെ ആദ്യ ഹൈപ്പർലൂപ്പ് ട്രെയിൻ സംവിധാനങ്ങളിലൊന്ന് ഇന്ത്യയിൽ യാഥാർത്ഥ്യമായേക്കും. മഹാരാഷ്ട്രയിലാണ് ആദ്യ ഹൈപ്പർലൂപ്പ് ചരക്ക് ട്രെയിനിനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സർക്കാർ ഐഐടി മദ്രാസ് (Madras IIT) ഇൻക്യൂബേറ്റഡ് സ്റ്റാർട്ടപ്പായ TuTr Hyperloopഉമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. കരാർ പ്രകാരം നവി മുംബൈയിലെ ജവഹർലാൽ നെഹ്രു പോർട്ട് ട്രസ്റ്റ് (JNPT) മുതൽ പൽഘർ ജില്ലയിലെ വധാവൻ തുറമുഖം വരെ ബന്ധിപ്പിക്കുന്ന ലീനിയർ ഇൻഡക്ഷൻ മോട്ടോർ (LIM) അടിസ്ഥാനമാക്കിയ ഹൈപ്പർലൂപ്പ് സംവിധാനമാണ് വികസിപ്പിക്കുക. മണിക്കൂറിൽ ആയിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ യാത്രക്കാരെയും ചരക്കും കൊണ്ടുപോകാൻ രൂപകൽപന ചെയ്തതാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ. മാഗ്നറ്റിക് ലെവിറ്റേഷൻ, വാക്വം ട്യൂബ് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനാൽ ഹൈപ്പർലൂപ്പിലൂടെ വായു പ്രതിരോധം ഇല്ലാതെ അതിവേഗ ഗതാഗതം സാധ്യമാകും. ജെഎൻപിടി നിലവിൽ രാജ്യത്തിന്റെ പകുതിയിലധികം കണ്ടെയ്നർ ചരക്കുകൾ കൈകാര്യം ചെയ്യുന്ന ഇടമാണ്. അതേസമയം വധാവൻ തുറമുഖം പ്രതിവർഷം 250 ദശലക്ഷം ടൺ ചരക്കുകൾ കൈകാര്യം ചെയ്യാൻ പദ്ധതിയിടുന്നു. ചരക്കുനീക്കത്തിലെ ബോട്ടിൽനെക്കുകൾ പരിഹരിക്കുകയാണ് ഹൈപ്പർലൂപ്പിലൂടെ…
സുസ്ഥിര പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ ഹൈവേകളിൽ ഫ്ലാഷ് ചാർജിംഗ് ഇലക്ട്രിക് ആർട്ടിക്കുലേറ്റഡ് ബസ് സംവിധാനം (flash-charging-based electric articulated bus system) നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ പൊതുഗതാഗത സംവിധാനത്തിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണെന്നും നഗരങ്ങളെ തടസ്സമില്ലാതെ ബന്ധിപ്പിക്കുന്ന പുതിയ ഹൈവേകളിലൂടെ പുതിയ പൊതുഗതാഗത സംവിധാനം സ്ഥാപിക്കാനാണ് ശ്രമമെന്നും എനെർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (TERI) സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി പറഞ്ഞു. ഫ്ലാഷ് ചാർജിംഗ് അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് ആർട്ടിക്കുലേറ്റഡ് ബസ് സിസ്റ്റം, ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പൂർണമായും ഓട്ടോമേറ്റഡ് ഫാസ്റ്റ് ചാർജിംഗ് സിസ്റ്റം ഉപയോഗിച്ചുള്ളതാണ്. യാത്രക്കാർ നിയുക്ത സ്റ്റോപ്പുകളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും നിമിഷങ്ങൾക്കുള്ളിൽ വേഗത്തിൽ ബാറ്ററി ചാർജ് ചെയ്യുന്ന തരത്തിലാകും പ്രവർത്തനം. ഒരു ഡിപ്പോയിൽ ദീർഘനേരം ചാർജ് ചെയ്യുന്നതിനുപകരം ഉയർന്ന ഫ്രീക്വൻസി റൂട്ടുകളിൽ തുടർച്ചയായ പ്രവർത്തനങ്ങൾ ഇതിലൂടെ സാധ്യമാകുന്നതായി മന്ത്രി വ്യക്തമാക്കി. Union Minister Nitin Gadkari announced that India will…
ഇന്ത്യയിലെ ആദ്യത്തെ ഓഫീസ് ആരംഭിക്കാൻ ചാറ്റ്ജിപിടി (ChatGPT ) മാതൃസ്ഥാപനമായ ഓപ്പൺ എഐ (OpenAI). ഈ വർഷം അവസാനം ന്യൂഡൽഹിയിൽ കമ്പനി രാജ്യത്തെ ആദ്യ ഓഫീസ് തുറക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ കമ്പനിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഈ മുന്നേറ്റം വർധിപ്പിക്കാനാണ് പുതിയ ഓഫീസിലൂടെ ലക്ഷ്യമിടുന്നത്. ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ (Microsoft) പിന്തുണയുള്ള ഓപ്പൺഎഐ ഇന്ത്യയിൽ ഇതിനകം തന്നെ പ്രാദേശിക ടീമിനെ നിയമിക്കാൻ ആരംഭിച്ചതായി കമ്പനി അറിയിച്ചു. എഐ രംഗത്തും ഇന്ത്യയ്ക്കൊപ്പം പ്രവർത്തിക്കാനുള്ള കമ്പനിയുടെ പ്രതിജ്ഞാബദ്ധതയുടെ ആദ്യപടിയാണ് ഓഫീസ് തുറക്കുന്നതും പ്രാദേശിക ടീമിനെ കെട്ടിപ്പടുക്കുന്നതുമെന്ന് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ (Sam Altman) പറഞ്ഞു. ChatGPT creator OpenAI announces it will open its first office in India’s capital, New Delhi, to expand its presence in its second-largest market.
അമേരിക്ക പ്രഖ്യാപിച്ച ഇറക്കുമതി താരിഫുകളും നികുതി പരിഷ്കാരങ്ങളും ഇന്ത്യൻ കമ്പനികൾക്ക് മാറി ചിന്തിക്കേണ്ട സാഹചര്യം ഒരുക്കുന്നതായി മുന്നറിയിപ്പ് നൽകി ഇവൈ ഇന്ത്യ (EY India). അമേരിക്കയുടെ താരിഫ്–നികുതി പരിഷ്കാരങ്ങൾ ഇന്ത്യൻ സ്ഥാപനങ്ങളുടെ വിദേശ നിക്ഷേപ തന്ത്രങ്ങളിൽ വഴിമാറ്റം അനിവാര്യമാക്കുന്നതായി ഇവൈ ഇന്ത്യയുടെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ സംരംഭങ്ങൾ നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുകയും യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് വ്യാപനം വേഗത്തിലാക്കുകയും ചെയ്യും എന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വിദേശ നിക്ഷേപം 41.6 ബില്യൺ ഡോളർ ആയി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022-23ലെ 22.8 ബില്യൺ ഡോളറിൽ നിന്നും 67.7% വർധനയാണ് ഉണ്ടായത്. ഇതിൽ 11.5% യുഎസ്സിലേക്കായിരുന്നു. എന്നാൽ താരിഫോടു കൂടി ഇതിൽ വെല്ലുവിളികൾ വന്നു. എന്നാൽ പുതിയ ഇറക്കുമതി താരിഫ് ചുമത്തലും വ്യാപകമായ നികുതി പരിഷ്കാരവും കമ്പനികൾക്ക് അധിക ചിലവും നിയമസങ്കീർണതയും സൃഷ്ടിക്കുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു. ഈ വെല്ലുവിളികൾക്ക് പരിഹാരമായി ഇന്ത്യൻ സ്ഥാപനങ്ങൾ…
ദേശീയപാത 544 (NH 544) മണ്ണുത്തി-ഇടപ്പള്ളി പാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് മരവിപ്പിച്ച ഇടക്കാല ഉത്തരവ് സെപ്റ്റംബർ 9 വരെ നീട്ടി ഹൈക്കോടതി. ദേശീയപാതയുടെ മോശം അവസ്ഥയെക്കുറിച്ചുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കർ.വി.മേനോൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബർ 9ന് ഹർജികൾ വീണ്ടും പരിഗണിക്കുന്നതിനാലാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചത് കോടതി നീട്ടിയിരിക്കുന്നത്. ദേശീയപാത 544ലെ തിരക്കേറിയ ഭാഗത്തും, പ്രത്യേകിച്ച് പാലിയേക്കര ടോൾ പ്ലാസയ്ക്ക് ചുറ്റുമുള്ള ഭാഗത്തും ഇടക്കാല ഗതാഗത മാനേജ്മെന്റ് പ്ലാൻ രൂപീകരിക്കുന്നതിനായി പാനൽ രൂപീകരിക്കാനും ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. പാലിയേക്കരയിലെ ടോൾ പിരിവ് രണ്ടാഴ്ചത്തേക്ക് നിർത്തിവെയ്ക്കാൻ ഓഗസ്റ്റ് 6ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ (NHAI) മണ്ണുത്തി-ഇടപ്പള്ളി പാതയുടെ മോശം അവസ്ഥയും നിരന്തരമായ ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതായി ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നിർദേശം. Kerala High Court orders suspension of toll…
മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിനായുള്ള വിലപ്പെട്ട വിവരങ്ങളും അനുഭവങ്ങളും നൽകുന്നതാണ് ആക്സിയം 4 ബഹിരാകാശ ദൗത്യമെന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിച്ച ആദ്യ ഇന്ത്യക്കാരനായ ക്യാപ്റ്റൻ ശുഭാംശു ശുക്ല. രണ്ടാഴ്ചയിലധികം സമയം ബഹിരാകാശത്തു കഴിഞ്ഞ ശുഭാംശു കഴിഞ്ഞ മാസമാണ് ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് യുഎസ്സിലെ പ്രത്യേക കേന്ദ്രത്തിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന് സാക്ഷ്യം വഹിക്കുന്നതും അതിന്റെ ഭാഗമാകുന്നതും റിപ്പോർട്ടുകളിലോ പുസ്തകങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്നതിലും അപ്പുറമുള്ള അനുഭവമാണ് സമ്മാനിച്ചതെന്ന് മടക്കയാത്രയ്ക്കു ശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 2027ൽ ആരംഭിക്കുന്ന ഇന്ത്യയുടെ അഭിലാഷ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന് (Gaganyaan mission) ഈ വിവരങ്ങൾ ഏറെ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം ശുഭാംശു ശുക്ലയെ സന്ദർശിച്ചു. ശുഭാംശുവിന്റെ സുപ്രധാന നേട്ടത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ച മന്ത്രി ആക്സിയം-4 ദൗത്യത്തെ ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ല്…
വ്യവസായികള്‍ക്കും സംരംഭകര്‍ക്കും ഉത്പന്നങ്ങള്‍ വാട്സ്ആപ്പിലൂടെ വില്ക്കാന് സഹായിക്കുന്ന വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷന്‍ സോഫ്റ്റ്വെയര് കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘പിക്കി അസിസ്റ്റ്’ പുറത്തിറക്കി. ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുക, പാക്ക് ചെയ്ത് അയയ്ക്കുക എന്നിവ ഒഴികെ ബിസിനസിനെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഈ സംവിധാനം സ്വയം ചെയ്യും. വാട്സ്ആപ്പ് ഉപയോഗിക്കുന്നതിലൂടെ കമ്മീഷന് ലാഭിക്കാനും ഉപഭോക്താക്കളുമായി നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനും ദീര്‍ഘകാല ബ്രാന്‍ഡ് വിശ്വസ്തത വളര്‍ത്താനും ഇതുവഴി സാധിക്കുമെന്നു പിക്കി അസിസ്റ്റ് സ്ഥാപകനും സിഇഒ യുമായ റെജി ശിവന്‍കുട്ടി പറഞ്ഞു. പിക്കി അസിസ്റ്റിന്റെ വാട്സ്ആപ്പ് കാറ്റലോഗ് ഓട്ടോമേഷന്‍ ഉപയോഗിച്ച് വ്യാപാരസ്ഥാപനത്തെയോ അധിക ജീവനക്കാരെയോ ഒഴിവാക്കി ഉത്പന്നങ്ങള്‍ വാട്സ്ആപ്പിലൂടെ വില്ക്കാന് സാധിക്കും. ചെറുപട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ബിസിനസുകള്‍ക്ക് കുറഞ്ഞ ചിലവില്‍ ഉയര്ന്നകാര്യക്ഷമതയുള്ള ഒരു ഡിജിറ്റല്‍ വില്പന ചാനല്‍ ആഗോളതലത്തില്‍ തുറന്നു നല്കാന് ഇത് സഹായകമാകും. പ്രാദേശിക സംരംഭകര്‍ക്കും ഓണ്‍ലൈന്‍ മാര്‍ക്കറ്റുകളെ ആശ്രയിക്കുന്നവര്‍ക്കും ഇതിലൂടെ വലിയൊരു മാറ്റം സാധ്യമാകും. ഉത്പന്നങ്ങളുടെ ലിസ്റ്റിംഗ്, ഇന്‍വെന്ററി സ്റ്റോക്ക് മാനേജ്മെന്റ്, ഓര്‍ഡര്‍ സ്വീകരിക്കല്‍,…
പുതിയ വെബ്സീരീസിലൂടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ (Shah Rukh Khan) മകൻ ആര്യൻ ഖാൻ (Aryan Khan) സംവിധാന രംഗത്തേക്ക് എത്തുകയാണ്. മുൻപ് ബാലതാരമായി ബിഗ്സ്ക്രീനിൽ എത്തിയ താരം ഇപ്പോൾ The Bads of Bollywood എന്ന വെബ്സീരീസിലൂടെയാണ് സംവിധായക വേഷമണിയുന്നത്. ഇതോടെ താരപുത്രന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. നിരവധി ബിസിനസ് നിക്ഷേപങ്ങളിലൂടെയാണ് ആര്യൻ്റെ സമ്പാദ്യം ഉയരുന്നത്. റിയൽ എസ്റ്റേറ്റ്, ലൈഫ് സ്റ്റൈൽ ബ്രാൻഡ് എന്നിങ്ങനെ നീളുന്നവയാണ് അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾ. അടുത്തിടെ ഡൽഹിയിൽ 37 കോടി രൂപയുടെ പ്രോപ്പർട്ടി ആര്യൻ സ്വന്തമാക്കിയിരുന്നു. 2025ലെ കണക്ക് പ്രകാരം 80 കോടിയോളം രൂപയാണ് ആര്യന്റെ ആസ്തി. ഔഡി എ6 ( Audi A6), ബെൻസ് ജിഎൽഎസ് (Mercedes-Benz GLS 350D), ബെൻസ് ജിഎൽഇ 43 (GLE 43 AMG Coupe) തുടങ്ങിയ ആഢംബര വാഹനങ്ങളും താരത്തിന്റെ പക്കലുണ്ട്. With his directorial debut, Aryan Khan’s net worth is…
ലോക സംരംഭക ദിനത്തോടനുബന്ധിച്ചു കേരളം സ്റ്റാർട്ടപ്പ് എന്ന മേഖലകളിൽ നേടിയ നേട്ടങ്ങളും, ഇനിയങ്ങോട്ടുള്ള ലക്ഷ്യങ്ങളും വിവരിച്ചു കേരള സ്റ്റാര്‍ട്ടപ്പ് മിഷന് , സിഇഒ അനൂപ്അംബിക. കേരളത്തിന്റെ നേട്ടം പത്താമത് വര്‍ഷമെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച 7031 സ്റ്റാര്‍ട്ടപ്പുകളടക്കം 13,306 സ്റ്റാര്‍ട്ടപ്പുകളും 8,000 ത്തില്‍പ്പരം കോടി രൂപയുടെ നിക്ഷേപവും കേരളത്തിലേക്കെത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞു എന്നതാണ്. ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സ്റ്റാര്‍ട്ടപ്പ് എന്ന വാക്കിന് ശരാശരി രക്ഷകര്‍ത്താക്കള്‍ കാര്യമായ വില കല്‍പ്പിച്ചിരുന്നില്ല. കൂട്ടുകാരുമൊത്ത് കറങ്ങി നടക്കാന്‍ മക്കള്‍ കണ്ടെത്തിയ ഒരു പാഴ്വേലയായി മാത്രം ഇതിനെ കണ്ട കാലമുണ്ടായിരുന്നു. അവിടെ നിന്നും ഇന്ന് ലോകം അംഗീകരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയായി കേരളം മാറിയതും രക്ഷിതാക്കളടക്കമുള്ള പൊതുസമൂഹം സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രതീക്ഷാ നിര്‍ഭരമായി കാണാന്‍ ശീലിച്ചതുമാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ചരിത്രത്തിലെ നാഴികക്കല്ല്. പരമ്പരാഗതമായി സംരംഭകത്വത്തോട് മുഖം തിരിച്ചു നിന്ന ഇടത്തരം മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും…