Author: News Desk
“ഓപ്പറേഷൻ സിന്ദൂർ” എന്ന വാക്ക് ട്രേഡ്‌മാർക്ക് ചെയ്യാനുള്ള അപേക്ഷ പിൻവലിച്ചതായി റിലയൻസ്.ക്ലാസ് 41-ലുള്ള സേവനങ്ങൾക്കായി ഈ മാർക്ക് രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷയ്ക്ക് ഒടുവിലാണ് പിൻവലിക്കൽ വരുന്നത്. കമ്പനിയുടെ അവസാന ഫയലിംഗിൽ ഇങ്ങനെ പറയുന്നു: “സർ,വിഷയവുമായി ബന്ധപ്പെട്ടാണ് ഞങ്ങൾ ഈ കുറിപ്പൊരുക്കുന്നത്. ക്ലാസ് 41-ൽ ഓപ്പറേഷൻ സിന്ദൂർ എന്ന ട്രേഡ് മാർക്കിനായി നൽകിയ അപേക്ഷ നമ്പർ 6994264 ഞങ്ങൾ ഇതുവഴി പിൻവലിക്കുന്നു. അപേക്ഷ പിൻവലിച്ചതായി രേഖപ്പെടുത്തുകയും അപേക്ഷ പിൻവലിച്ചതായി ഉത്തരവിടുകയും ചെയ്യണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.” പിന്നീട് റിലയൻസ് തന്നെ ഇറക്കിയ പത്രക്കുറിപ്പിൽ ഇക്കാര്യം ഇങ്ങിനെ വിശദമാക്കുന്നുണ്ട് “ഓപ്പറേഷൻ സിന്ദൂർ എന്ന വാചകത്തെ ട്രേഡ്‌മാർക്ക് ചെയ്യാനുള്ള ഒരു ഉദ്ദേശവും റിലയൻസ് ഇൻഡസ്ട്രീസിന് ഇല്ല. ഇന്ത്യന്‍ വീരതയുടെ ശക്തമായ പ്രതീകമായി ഈ വാക്ക് ദേശീയ ചിന്തയില്‍ അത് സ്ഥാനമുറപ്പിച്ചിരിക്കുകയാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ യൂണിറ്റായ ജിയോ സ്റ്റുഡിയോസ് സമർപ്പിച്ചിരുന്ന ട്രേഡ്‌മാർക്ക് അപേക്ഷ ഒരു ജൂനിയർ ഉദ്യോഗസ്ഥൻ അറിയാതെയാണ് ഫയൽ ചെയ്തത്, അതിനാൽ അതിന് ശേഷം ഉടനെ…
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റീഡിങ് ബോക്സുകൾ സ്ഥാപിക്കാൻ കൊച്ചി നഗരസഭ. കൊച്ചിയിലെ പൊതു ഇടങ്ങൾ, പാർക്കുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. യുവതലമുറയെ വായനയിലേക്ക് ആകർഷിക്കുന്നതിനായാണ് നഗരസഭയും കൈറ്റ്സ് ഇന്ത്യ എന്ന എൻജിഒയും ചേർന്ന പദ്ധതി നടപ്പിലാക്കുന്നത്. വായനാ ക്ലബ്ബുകൾ വഴി പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകളും എഴുത്തുകാരുമായുള്ള ആശയവിനിമയവും സാധ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പനമ്പിള്ളി നഗറിലെ കൊയിത്തറ പാർക്കിൽ ഇത്തരത്തിലുള്ള ആദ്യ വായനാ പെട്ടി സ്ഥാപിച്ചു. പാർക്കിന്റെ ശാന്തമായ അന്തരീക്ഷത്തിൽ സന്ദർശകർക്ക് പുസ്തകങ്ങൾ വായിച്ച് ആസ്വദിക്കാവുന്ന തരത്തിലാണ് റീഡിങ് ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. പാർക്കിന്റെ പ്രവർത്ത സമയത്ത് ആർക്കും ഇവിടെ സന്ദർശിച്ച് പുസ്തകം തിരഞ്ഞെടുക്കാനും വായിക്കാനും ചർച്ച ചെയ്യാനും കഴിയുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. പോകുന്നതിനുമുമ്പ് പുസ്തകം വായനാ പെട്ടിയിൽ തിരികെ നിക്ഷേപിക്കണം. പുസ്തകം വീട്ടിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് മറ്റൊരു പുസ്തകം അതിന്റെ സ്ഥാനത്ത് വെച്ച് ഇഷ്ട പുസ്തകം കൊണ്ടുപോകാം. വ്യക്തിത്വ രൂപീകരണത്തിൽ പുസ്തകങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും സമൂഹവുമായി ബന്ധപ്പെട്ട വിവിധ…
‘ഫുൾ മൂൺ ഗീ’യുമായി’ സ്റ്റാർട്ടപ്പ്, വില കൂട്ടി വിൽക്കാനുള്ള അടവെന്ന് നെറ്റിസൺസ്
സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി പൗർണമി നെയ്യ് അഥവാ ‘ഫുൾ മൂൺ ഗീ’. പൂനെ ആസ്ഥാനമായുള്ള ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസ് നിർമ്മിക്കുന്ന ഈ നെയ്യ് പൗർണമി ദിനത്തിൽ മാത്രമാണ് തയ്യാറാക്കുന്നതെന്നാണ് കമ്പനി അവകാശവാദം. പൗർണമിയുടെ ഊർജ്ജവും പോസിറ്റിവിറ്റിയും പകരാൻ പ്രത്യേക ജൈവ ഉൽപ്പന്നത്തിനു കഴിയും എന്ന് കമ്പനി പറയുന്നു. ഇങ്ങനെ പ്രത്യേകതകൾ ഉള്ളതുകൊണ്ടുതന്നെ സ്വൽപം കൂടിയ വിലയും കമ്പനി ഉത്പന്നത്തിന് നൽകുന്നു-500 മില്ലി ജാറിന് 2,495 രൂപ! ഈ മാർക്കറ്റിംഗ് ആശയം കൊണ്ട് സമൂഹമാധ്യമമായ എക്സിൽ അടക്കം ഉത്പന്നത്തെക്കുറിച്ച് വമ്പൻ ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിൽ ഒന്നായ സെറോദയുടെ സ്ഥാപകനും ശതകോടീശ്വരനുമായ നിതിൻ കാമത്തിന് നിക്ഷേപമുള്ള കമ്പനിയാണ് ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസ്. വർഷത്തിൽ 12 തവണ, പൗർണമി സമയത്ത് മാത്രമേ ഫുൾ മൂൺ ഗീ തയ്യാറാക്കാറുള്ളൂ എന്നാണ് കമ്പനി പറയുന്നത്. പാരമ്പര്യം മുറുകെപ്പിടിച്ച് ശ്രദ്ധയോടെ നിർമ്മിച്ച അപൂർവ നെയ്യ് ആരോഗ്യ ഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്നതായി കമ്പനി…
ഇലോൺ മസ്‌കിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് സംരംഭമായ സ്റ്റാർലിങ്കിന് സാറ്റ്കോം ലൈസൻസിനായി ലെറ്റർ ഓഫ് ഇന്റന്റ് (LOI) നൽകി ടെലികോം വകുപ്പ്. ഉപഗ്രഹങ്ങൾ വഴി അതിവേഗ ഇൻ്റർനെറ്റ് സേവനങ്ങൾ നൽകുന്ന സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള അനുമതിയുടെ ആദ്യ പടിയായാണ് എൽഒഐ നൽകിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌ക് 2002ൽ സ്ഥാപിച്ച ബഹിരാകാശ കമ്പനി സ്പേസ് എക്സിന്റെ ഉപഗ്രഹ ഇൻ്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. സ്റ്റാർലിങ്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡിഓട്ടിയിൽ നിന്ന് ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (GMPCS) ലൈസൻസിനായി കാത്തിരിക്കുകയായിരുന്നു. കമ്പനിക്ക് ജിഎംപിസിഎസ് ലൈസൻസ് നൽകുന്നതിനുള്ള എൽഒഐ ആണ് ഇപ്പോൾ നൽകിയിരിക്കുന്നത്. ഡാറ്റ ലോക്കലൈസേഷൻ, ഇന്റർസെപ്ഷൻ, രാജ്യത്ത് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കുക തുടങ്ങിയ ഇന്ത്യൻ നിയമങ്ങൾ പാലിക്കാൻ കമ്പനി സമ്മതിച്ചതിന്റെ അടിസ്ഥാനത്തിലാണ് എൽഒഐ നൽകിയത്. കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോഡി, വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായി മസ്‌ക്, സ്‌പേസ് എക്‌സ് എക്‌സിക്യൂട്ടീവുകൾ…
ആസ്തിയിൽ ഒറ്റ ദിവസം കൊണ്ട് 5.61 ബില്യൺ ഡോളർ (ഏകദേശം 47326 കോടി രൂപ) വർധനയുണ്ടാക്കി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കുതിച്ചുയർന്നതിനെത്തുടർന്നാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ രണ്ടാമത്തെ വ്യക്തിയായ ഗൗതം അദാനിയുടെ ആസ്തിയിൽ വൻ കുതിച്ചുചാട്ടമുണ്ടായത്. നിരവധി അദാനി ഓഹരികൾ 10 ശതമാനത്തിലധികമാണ് ഉയർന്നത്. അദാനി ഗ്രൂപ്പ് പ്രതിനിധികൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ സന്ദർശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് ഓഹരികൾ ഉയർന്നത്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക പ്രകാരം ഈ വർധന അദ്ദേഹത്തിന്റെ ആസ്തി 82.2 ബില്യൺ ഡോളറാക്കി. ബ്ലൂംബെർഗ് ലോക സമ്പന്ന പട്ടികയിൽ 20ആം സ്ഥാനത്താണ് ഗൗതം അദാനി. ഇന്ത്യയിലെ ഏറ്റവും വലിയ അടിസ്ഥാന വികസ സൗകര്യ കമ്പനികളിൽ ഒന്നായ അദാനി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഉടമസ്ഥരും ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി വ്യാപാരികളിൽ ഒന്നുമാണ്. ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ…
സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ഇന്ത്യയുടെ ആദ്യ ജിയോസ്റ്റേഷണറി ഓർബിറ്റ് (GSO) കമ്മ്യൂണിക്കേഷൻ ഉപഗ്രഹം മൂന്നു വർഷത്തിനുള്ളിൽ തയ്യാറാകുമെന്ന് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACE) ചെയർമാൻ പവൻ ഗോയങ്ക. മുംബൈയിലെ ഐഎസ്ആർഒ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇൻ-സ്പേസ് ഇതിനായുള്ള ഒരു ഫ്രീക്വൻസി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി അനന്ത് ടെക്നോളജീസ് ലിമിറ്റഡിന് അനുവദിച്ചിട്ടുണ്ടെന്നും കമ്പനി ഇപ്പോൾ ഉപഗ്രഹം വിക്ഷേപിക്കുന്നതിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിക്ഷേപണത്തിനായി ഏകദേശം മൂന്ന് വർഷമെടുക്കും എന്നാണ് വിലയിരുത്തലെന്നും ഗോയങ്ക കൂട്ടിച്ചേർത്തു. മുൻകാലങ്ങളിൽ ഐഎസ്ആർഓയ്ക്കായി വിതരണക്കാരായി പ്രവർത്തിച്ച കമ്പനിയാണ് അനന്ത് ടെക്നോളജീസ്. ഓപ്പറേറ്റർ എന്ന നിലയിലാകും അനന്ത് ടെക്നോളജീസിന്റെ പ്രവർത്തനം. പദ്ധതിക്ക് 2000 കോടി രൂപയിലധികം ചിലവ് വരും. കമ്യൂണിക്കേഷൻ സാറ്റലൈറ്റ് വിക്ഷേപണത്തിന് കൂടുതൽ സ്വകാര്യ കമ്പനികളുമായി സഹകരിക്കാനും ഇൻ-സ്പേസ് പദ്ധതിയിടുന്നുണ്ട്-അദ്ദേഹം പറഞ്ഞു. Ananth Technologies, a key ISRO partner, will launch a ₹2,000 crore communication satellite…
തമിഴ് സൂപ്പർതാരം അജിത് കുമാർ കഴിഞ്ഞ ദിവസം പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി വാർത്തകളിൽ ഇടംപിടിച്ചു. ദശലക്ഷക്കണക്കിന് ആരാധകരുള്ള താരം “തല” എന്ന പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. 30 വർഷത്തിലേറെ നീണ്ട കരിയറിൽ മികച്ച വ്യക്തിത്വം കൊണ്ടും സിനിമകൾക്കപ്പുറം നീളുന്ന കാറോട്ടം പോലുള്ള കമ്പം കൊണ്ടും താരം ശ്രദ്ധേയനായി. 1971 മെയ് 1ന് തെലങ്കാനയിലെ സെക്കന്തരാബാദിൽ തമിഴ് അയ്യങ്കാർ കുടുംബത്തിലായിരുന്നു അജിത്തിന്റെ ജനനം. അജിത്തിന്റെ പിതാവ് പാലക്കാട് വേരുകളുള്ള തമിഴനാണ്, മാതാവ് സിന്ധി വംശജയും. ഹൈദരാബാദിൽ ജനിച്ച അദ്ദേഹം എന്നാൽ ചെന്നൈയിലാണ് അദ്ദേഹം വളർന്നത്. ചെറുപ്പം മുതലേ മോട്ടോർ റേസിംഗിൽ താത്പര്യം കാണിച്ച അദ്ദേഹം ഇംഗ്ലണ്ടിൽ ഫോർമുല ടു റേസിംഗ് പോലുള്ള വമ്പൻ ടൂർണമെന്റുകൾ പൂർത്തിയാക്കി. 1993ൽ പുറത്തിറങ്ങിയ അമരാവതി എന്ന ചിത്രത്തിലൂടെയാണ് അജിത് നായകനായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ 1995ൽ പുറത്തിറങ്ങിയ മണിരത്നം നിർമ്മിച്ച് വസന്ത് സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറായ ആസൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ്ല പ്രേക്ഷകർക്ക് സുപരിചിതനായത്.…
അബുദാബി ബിഗ് ടിക്കറ്റിൻറെ ഗ്രാൻഡ് പ്രൈസ് ജേതാവായി പ്രവാസി മലയാളി. തിരുവനന്തപുരം സ്വദേശിയായ താജുദ്ദീൻ അലിയാർ കുഞ്ഞിനെയാണ് 2.5 കോടി ദിർഹത്തിന്റെ (57 കോടി രൂപ ) വമ്പൻ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 40 വർഷത്തോളമായി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന താജുദ്ദീൻ നാട്ടിലേക്ക് മടങ്ങവേയാണ് കോടീശ്വരനായിരിക്കുന്നത്. 61കാരനായ താജുദ്ദീൻ അഞ്ചാം തവണ എടുത്ത ബിഗ് ടിക്കറ്റിലൂടെയാണ് വിജയിയായിരിക്കുന്നത്. 1985ൽ ഫാം ജോലിക്കാരനായി സൗദി അറേബ്യയിലെത്തിയ അദ്ദേഹം നിലവിൽ വാട്ടർപ്രൂഫിംഗ്, ഗതാഗത ബിസിനസ്സ് നടത്തിവരികയാണ്. ഏതാനും ദിവസങ്ങൾ മുമ്പ് നടന്ന നറുക്കെടുപ്പിൽ താജുദ്ദീൻ വിജയിയായ വിവരം അറിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരുന്നില്ല. 16 പേരടങ്ങുന്ന ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു ഭാഗ്യപരീക്ഷണം. കഴിഞ്ഞ അഞ്ച് മാസമായി ബിഗ് ടിക്കറ്റിൽ ഇവർ തുടർച്ചയായി ടിക്കറ്റുകൾ എടുക്കുന്നു. 100 സൗദി റിയാൽ വീതമാണ് 16 പേരും ടിക്കറ്റിനായി ചിലവിട്ടിരുന്നത്. ഇതിൽ 15 പേരും മലയാളി പ്രവാസികളും ഒരാൾ തമിഴ്നാട് സ്വദേശിയുമാണ്. എല്ലാവരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നു…
പ്രവർത്തനം അവസാനിപ്പിച്ച് മൈക്രോസോഫ്റ്റിന്റെ വീഡിയോ കോളിങ് പ്ലാറ്റ്ഫോമായ സ്കൈപ് (Skype). 22 വർഷം നീണ്ട സേവനത്തിന് ഒടുവിലാണ് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കുന്നത്. 2003ൽ നിക്ലാസ് സെൻസ്ട്രോം, ജാനസ് ഫ്രിസ് എന്നിവർ സ്ഥാപിച്ച സ്കൈപ് 2011ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. ഇന്റഗ്രേറ്റഡ് വീഡിയോ കോളിങ്, കൊളോബറേഷൻ പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് ടീംസാണ് (Teams) സ്കൈപ്പിന് പകരമായി മൈക്രോസോഫ്റ്റ് ഉയർത്തിക്കൊണ്ടുവരിക. സ്കൈപ്പിലെ ചാറ്റുകൾ, കോണ്ടാക്ടുകൾ, ലോഗിൻ വിവരങ്ങൾ തുടങ്ങിയവ ടീംസിൽ ലഭ്യമാകും. മൈക്രോസോഫ്റ്റിന്റെ ആശയവിനിമയ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് സ്കൈപ് പ്രവർത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം. നിരവധി മൊബൈൽ-ക്ലൗഡ് പ്ലാറ്റ്ഫോമുകൾ വന്നതോടെ സ്കൈപ്പിനു പ്രാധാന്യം കുറഞ്ഞ സാഹചര്യത്തിലാണ് നൂതന സാങ്കേതികവിദ്യയിലൂന്നിയുള്ള ടീംസിലേക്കുള്ള മാറ്റം. വാട്ട്‌സാപ്പ്, മെസഞ്ചർ പോലുള്ളവ പ്രചാരത്തിൽ വന്നതോടെ സ്‌കൈപ്പിന്റെ ജനപ്രീതി കുറഞ്ഞിരുന്നു. 2017ൽ കമ്പനി സ്‌കൈപ്പിന് ചില മാറ്റങ്ങൾ വരുത്തിയെങ്കിലും ഫലമുണ്ടായില്ല. 2021 മുതൽത്തന്നെ സ്‌കൈപ് സേവനങ്ങൾ അവസാനിപ്പിക്കുമെന്ന ഊഹാപോഹങ്ങളുണ്ടായിരുന്നു. ടീംസിന് പ്രാധാന്യം നൽകിയാകും ഇനി മൈക്രോസോഫ്റ്റിന്റെ വീഡിയോ കോൾ രംഗത്തെ പ്രവർത്തനങ്ങൾ. ഗ്രൂപ്പ് കോൾ,…
ഓപ്പറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ പാക്കിസ്താനിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ചത് ഇരുരാജ്യങ്ങളുടേയും വ്യോമഗതാഗത മേഖലയെ ബാധിച്ചു. വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ ഗൾഫ് വിമാന സർവീസുകൾ അടക്കം വിമാനക്കമ്പനികൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിരിക്കുകയാണ്. വ്യോമാതിർത്തികൾ അടച്ചതിനെ തുടർന്ന് നോർത്ത് ഇന്ത്യ, പാക്കിസ്താൻ എന്നിവിടങ്ങളിലേക്കുള്ള ദുബായ്, അബുദാബി, ദോഹ വിമാനത്താവളങ്ങളിൽ നിന്നുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർലൈനുകളാണ് റദ്ദാക്കിയവയിൽ പ്രധാനം. ഉത്തരേന്ത്യയിലെ നിരവധി വിമാന സർവീസുകൾ നിർത്തിവെയ്ക്കുകയും ചില വിമാനത്താവളങ്ങൾ അടച്ചിടുകയും ചെയ്തിട്ടുണ്ട്. ഡസൻ കണക്കിന് വിമാനങ്ങളാണ് ഇത്തരത്തിൽ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്. സംഘർഷാവസ്ഥ കാരണം ലേ, ജമ്മു, ശ്രീനഗർ, അമൃത്സർ, ജോധ്പൂർ, ജാംനഗർ, ചണ്ഡീഗഡ്, ഡൽഹി തുടങ്ങിയ വിമാനത്താവളങ്ങളിലെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. സംഭവത്തെ തുടർന്ന് വിമാന സർവീസുകൾ വഴിതിരിച്ചുവിട്ടതായി ഇത്തിഹാദ്, ഇൻഡിഗോ, സ്പൈസ് ജെറ്റ് എയർലൈനുകൾ അറിയിച്ചു. ദുബായ്, സിയാൽകോട്ട്, ലാഹോർ, ഇസ്ലാമാബാദ്, പെഷവാർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവീസുകൾ എമിറേറ്റ്സ് എയർലൈൻസും റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർ പാക്കിസ്താൻ വിമാനത്താവളത്തിൽ…