Author: News Desk

ഇന്ത്യയുടെ ടൂറിസം, കല, സാംസ്കാരിക മേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പുതിയ ദേശീയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ സംരംഭം ഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് മഹാകുംഭിൽ പ്രദർശിപ്പിച്ചു. ടൂറിസം, കല, സംസ്കാരിക രംഗങ്ങളെ കൂട്ടിയിണക്കുന്ന വികേന്ദ്രീകൃത പ്ലാറ്റ്‌ഫോം ആയ വൺടാക് (OneTAC) ഈ മേഖലയിലെ പങ്കാളികളെ ഡിജിറ്റലായി സംയോജിപ്പിക്കാനും, പ്രാപ്യത മെച്ചപ്പെടുത്താനും, രാജ്യത്തുടനീളമുള്ള പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കാനും ലക്ഷ്യമിട്ടാണ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യ ടൂറിസം രംഗത്ത് ഡിജിറ്റൽ പരിവർത്തനത്തിലൂടെ മൂന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് പുതിയ പ്ലാറ്റ്ഫോം. ഡീസെൻട്രലൈസ്ഡ് ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ഓപ്പൺ പ്രോട്ടോക്കോളുകളും പ്രയോജനപ്പെടുത്തുന്ന ദേശീയ ഗ്രിഡായിട്ടാണ് വൺടാക് സ്ഥാപിതമായിരിക്കുന്നത്. ടൂറിസം, കല, സംസ്കാരിക മേഖലകളിലുടനീളം തടസ്സമില്ലാത്ത ഡിസ്കവറി, ഇടപെടൽ, ഇടപാടുകൾ എന്നിവ സുഗമമാക്കുന്നതിനാണ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സ്രഷ്ടാക്കൾക്കും പ്രാദേശിക സംരംഭകർക്കും സാമ്പത്തിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നു. ടൂറിസം മന്ത്രാലയം ഡയറക്ടർ ജനറൽ മുഗ്ധ സിൻഹ ഐഎഎസ്, ആക്‌സൽ ഇന്ത്യ സ്ഥാപക പങ്കാളി…

Read More

ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മുകേഷ് അംബാനി. എന്നാൽ അദ്ദേഹത്തിന്റെ അനുജൻ അനിൽ അംബാനിയാകട്ടെ ‘പാപ്പരായ’ ബിസിനസ്സുകാരനാണ്. വർഷങ്ങളായി അദ്ദേഹത്തിൻ്റെ പല ബിസിനസ്സുകളും അടച്ചുപൂട്ടുകയോ വിൽക്കുകയോ കടക്കെണിയിലോ ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിൽ നിന്നും കരകയറാൻ ഒരുങ്ങുകയാണ് അനിൽ അംബാനി എന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ഈ തിരിച്ചുവരവിന് നേതൃത്വം നൽകുന്നത് അദ്ദേഹത്തിൻ്റെ മക്കളായ ജയ് അൻമോൽ അംബാനിയും ജയ് അൻഷുൽ അംബാനിയുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പിതാവിൻ്റെ ബിസിനസ്സ് നടത്തിപ്പിലും റിലയൻസ് ഗ്രൂപ്പിന് പുതിയ ഡീലുകൾ ഉറപ്പാക്കുന്നതിലും ഗ്രൂപ്പിൻ്റെ പല കമ്പനികളും നേരിടുന്ന കടം വെട്ടിക്കുറയ്ക്കുന്നതിലും സജീവമായി ഏർപ്പെട്ടിരിക്കുകയാണ് ജയ് അൻമോൽ അംബാനിയും ഇളയ സഹോദരൻ ജയ് അൻഷുൽ അംബാനിയും. നേരത്തെ ജയ് അൻമോൾ അംബാനി റിലയൻസ് ക്യാപിറ്റലിന്റെ പുനരുജ്ജീവനത്തിന് ശ്രമിച്ചെങ്കിലും കടക്കെണിയിലായ സ്ഥാപനത്തെ പാപ്പരാകുന്നതിൽ നിന്നും ഹിന്ദുജ ഗ്രൂപ്പിന്റെ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡ് (IIHL) ഏറ്റെടുക്കുന്നതിൽ നിന്നും തടയാനും അദ്ദേഹത്തിനു കഴിഞ്ഞില്ല. എന്നാൽ 18ആം വയസ്സിൽ…

Read More

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ‘മലയാളി ഭാഗ്യം.’ പത്ത് വർഷത്തോളമായി തുടർച്ചയായി ബിഗ് ടിക്കറ്റ് എടുക്കുന്ന ഷൈജു കരയാട്ട് എന്ന സെയിൽസ് എക്സിക്യൂട്ടീവിനെയാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. 100,000 ദിർഹമാണ് (ഏതാണ്ട് 23 ലക്ഷം രൂപ) ഷൈജു സമ്മാനമായി നേടിയിരിക്കുന്നത്. 2010 മുതൽ ദുബായിലുള്ള ഷൈജു കഴിഞ്ഞ 10 വർഷമായി സുഹൃത്തുക്കളുടെ ഗ്രൂപ്പിനൊപ്പം ചേർന്ന് എല്ലാ മാസവും ബിഗ് ടിക്കറ്റ് എൻട്രികൾ വാങ്ങാറുണ്ട്. ഏപ്രിൽ 3ന് നടന്ന സീരീസ് 273 നറുക്കെടുപ്പിലാണ് ഷൈജുവിനെ തേടി ഭാഗ്യം എത്തിയത്. ബിഗ് ടിക്കറ്റ് റാഫിളിലെ ബിഗ് വിൻ മത്സരത്തിൽ 390,000 ദിർഹത്തിന്റെ ആകെ സമ്മാനത്തുക നേടിയ നാല് ഭാഗ്യശാലികളിൽ ഒരാൾ കൂടിയാണ് ഷൈജു. കോൾ ലഭിച്ചപ്പോൾ വിജയിയായ വാർത്ത അവിശ്വസനീയമായി തോന്നിയതായി ഷൈജു പറഞ്ഞു. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിടുമെന്നും ഇനിയും കൂടുതൽ ടിക്കറ്റുകൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Abu Dhabi Big Ticket raffle has once again brought luck to…

Read More

മ്യാൻമറിൽ അടുത്തിടെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ രണ്ടായിരത്തിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ജപ്പാനിൽ വിനാശകരമായ മെഗാ ഭൂചലനത്തിന്റേയും സുനാമിയുടേയും മുന്നറിയിപ്പു വന്നിരിക്കുകയാണ്. വമ്പൻ സുനാമി അടക്കം സൃഷ്ടിക്കാവുന്ന ഭൂചലനം ഏതാണ്ട് മൂന്ന് ലക്ഷം പേരുടെ ജീവൻ എടുക്കും എന്ന് ജാപ്പനീസ് സർക്കാർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ മുന്നറിയിപ്പ് ഇന്ത്യയ്ക്കും ഓർമ്മപ്പെടുത്തലാണ് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഹിമാലയത്തിൽ സമാനമായ അപകടം ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. എപ്പോൾ വേണമെങ്കിലും ശക്തമായ ഭൂകമ്പം ഉണ്ടാകാൻ സാധ്യതയുള്ള ഇടമാണ് ഹിമാലയം. ഗ്രേറ്റ് ഹിമാലയൻ ഭൂകമ്പം എന്നറിയപ്പെടുന്ന വലിയ ഭൂകമ്പത്തിന് പ്രദേശത്ത് സാധ്യത ഏറെയാണ്. റിക്ടർ സ്കെയിലിൽ എട്ടിൽ കൂടുതൽ തീവ്രതയായിരിക്കും ഹിമാലയത്തിൽ സംഭവിക്കാൻ ഇടയുള്ള ഭൂചലനത്തിന്റെ തീവ്രത എന്ന് അമേരിക്കൻ ജിയോഫിസിസ്റ്റ് റോജർ ബിൽഹാം മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഹിമാലയത്തിലെ രണ്ടോ അതിലധികമോ പ്രദേശങ്ങൾ ഉടൻ തന്നെ വലിയ ഭൂകമ്പത്തിൽ വിണ്ടുകീറും എന്നാണ് അദ്ദേഹം 2020ൽ മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ…

Read More

ടെക്സ്റ്റൈൽ ഭീമൻമാരായ റെയ്മണ്ട് സിഇഒ ഗൗതം സിംഘാനിയയും ഭാര്യ നവാസ് മോഡി സിംഘാനിയയും നേരത്തെ വേർപിരിയലിന്റെ വക്കിലെത്തിയിരുന്നു. ഇപ്പോൾ ഇരുവരും തമ്മിൽ വീണ്ടും ഒരുമിച്ചതായി റിപ്പോർട്ട്. ഇവർ തമ്മിലുള്ള തർക്കം പരിഹരിച്ചുവെന്നും സ്വത്ത് സംബന്ധിച്ച കരാറും തയ്യാറാക്കിയതായും ഫോർച്യൂൺ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഗൗതമോ നവാസോ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. മുൻപ് 32 വർഷത്തെ വിവാഹജീവിതത്തിനു ശേഷം 2023 നവംബറിലാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്. നവാസിനെ റെയ്മണ്ട് ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ നിന്ന് നീക്കം ചെയ്യുകയും റെയ്മണ്ട് ലിമിറ്റഡിൽ നിന്ന് അവർ രാജിവെയ്ക്കുകയും ചെയ്തിരുന്നു. വ്യക്തിപരമായ കാരണങ്ങളായിരുന്നു രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയത്. സിംഘാനിയയുടെ ആസ്തിയുടെ 75% വിവാഹമോചന ഒത്തുതീർപ്പിൽ വേണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ഗൗതം സിംഘാനിയയ്ക്ക് മുമ്പ് പിതാവ് വിജയ്പത് സിംഘാനിയയുമായും സ്വത്ത് തർക്കങ്ങളുണ്ടായിരുന്നു. ലൈഫ് സ്റ്റൈൽ, റിയൽ എസ്റ്റേറ്റ്, എഞ്ചിനീയറിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ കൂടിയാണ് ഗൗതം. 1.4 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. Gautam…

Read More

യാത്രക്കാർക്ക് വിശ്രമിക്കാനായി പോഡ് റൂം സൗകര്യമൊരുക്കി ഭോപ്പാൽ റെയിൽവേ സ്റ്റേഷൻ. ഭോപ്പാൽ റെയിൽവേ സ്റ്റേഷനിലെ ആറാമത്തെ പ്ലാറ്റ്ഫോമിലാണ് 78 പോഡുകൾ ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്ത് പോഡ് റൂം സൗകര്യം ഒരുക്കുന്ന രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണ് ഭോപ്പാൽ. 2021ൽ മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാജ്യത്തെ ആദ്യ പോഡ് റൂം സൗകര്യം ഒരുക്കിയിരുന്നു. വെസ്റ്റ് സെൻട്രൽ റെയിൽവേയ്ക്ക് കീഴിൽ യാത്രക്കാർക്ക് ആധുനിക സൗകര്യങ്ങൾ ഉള്ള പോഡ് റൂമുകൾ ഒരുക്കുന്ന ആദ്യ സ്റ്റേഷൻ കൂടിയാണ് ഭോപ്പാൽ. മൂന്ന് മണിക്കൂറിന് 200 രൂപ മുതലാണ് പോഡ് റൂമുകളുടെ ചാർജ് ആരംഭിക്കുന്നത്. ഫാമിലി പോഡുകൾക്ക് 400 രൂപയാണ് മൂന്ന് മണിക്കൂറിന് ചാർജ് ഈടാക്കുന്നത്. സ്ലീപ്പിങ് സ്പേസ്, ലഗേജ് സ്റ്റോറേജ്, ചാർജിങ് പോയിൻ്റുകൾ, ടിവി, വൈഫൈ, എസി തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് പോഡുകൾ എത്തുന്നത്. ഓരോ പോഡിനും പ്രത്യേക ടോയ്ലറ്റുകളും ഉണ്ട്. കണക്ടിങ് ട്രെയിനിനും മറ്റുമായി അധിക സമയം കാത്തിരിക്കേണ്ടി വരുന്ന യാത്രക്കാർക്ക് സൗകര്യം പ്രയോജനപ്പെടുത്താം. ഐആർടിസി വെബ്സൈറ്റ് വഴിയാണ് ബുക്കിങ്.…

Read More

പ്രതിസന്ധിയിൽ നിന്നും കരയകയറി പ്രതിരോധ കപ്പൽശാല ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് (HSL). വിതരണ ശൃംഖലയിലെ വെല്ലുവിളികളെയും ബാധ്യതകളെയും മറികടന്ന് ഷിപ്പ്‌യാർഡിന്റെ മൊത്തം മൂല്യം പോസിറ്റീവായെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഇന്ത്യൻ നാവികസേനയ്‌ക്കായി ഫ്ലീറ്റ് സപ്പോർട്ട് കപ്പൽ നിർമാണം, സബ്മറൈൻ റീഫിറ്റ്സ് എന്നിവയിലാണ് യാർഡ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2010ൽ സാമ്പത്തിക പരിമിതികൾ നേരിടുന്ന ഘട്ടത്തിലാണ് ഷിപ്പ്‌യാർഡ് പ്രതിരോധ മന്ത്രാലയം ഏറ്റെടുത്തത്. 2024-25ൽ ഹിന്ദുസ്ഥാൻ ഷിപ്പ്‌യാർഡ് 1,586 കോടി രൂപയുടെ താൽക്കാലിക മൊത്തം വരുമാനവും 295 കോടി രൂപയുടെ നികുതിക്ക് മുമ്പുള്ള ലാഭവും കൈവരിച്ചു. ഇത് 36% വാർഷിക വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. നാല് പതിറ്റാണ്ടിനിടയിൽ കമ്പനിയുടെ അറ്റ മൂല്യം പോസിറ്റീവായി മാറുന്നത് ഇതാദ്യമാണെന്നും HSL ഇപ്പോൾ മിനിരത്‌ന പദവി നേടാൻ ഒരുങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. Hindustan Shipyard Limited (HSL) reports positive net worth after decades, overcoming liabilities and supply chain challenges. Records 36% annual growth in FY…

Read More

ഇന്ത്യയുടെ എൻജിനീയറിങ് വിസ്മയങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന പുതിയ പാമ്പൻപാലം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. രാമനാഥപുരം ജില്ലയിലെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലമായ പാമ്പൻപാലമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കപ്പലുകൾക്ക് കടന്നുപോകാവുന്ന തരത്തിൽ ലംബമായി ഉയർത്താവുന്ന തരത്തിലുള്ള രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റിങ് പാലമാണിത്. ചടങ്ങിൽ രാമേശ്വരത്തുനിന്ന് പാമ്പൻപാലത്തിലൂടെ താംബരത്തേക്കുള്ള പുതിയ ട്രെയിൻ സർവീസും മോഡി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 550 കോടി രൂപ ചിലവിൽ പുതിയ പാലം പണിതത്. പുതിയ പാലത്തിന് 2.08 കിലോമീറ്ററാണ് ദൈർഘ്യം. സമുദ്രനിരപ്പിൽനിന്ന് ആറുമീറ്റർ ഉയരമുള്ള പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം ഒക്ടോബറോടെ പൂർത്തിയായിരുന്നു. എന്നാൽ സുരക്ഷാകാരണങ്ങൾ കൊണ്ടും പ്രധാനമന്ത്രിയുടെ അസൗകര്യങ്ങൾ കൊണ്ടുമാണ് ഉദ്ഘാടനം നീണ്ടത്. Prime Minister Narendra Modi inaugurates India’s first vertical lift sea bridge, connecting Rameswaram to the mainland through the new…

Read More

ഡൽഹിയിൽ നടന്ന സ്റ്റാർട്ടപ്പ് മഹാകുംഭിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ മന്ത്രി പിയൂഷ് ഗോയൽ ചൈനീസ് കമ്പനികളുമായി താരതമ്യം ചെയ്തത് വിവിധ രംഗത്തുള്ളർ ചോദ്യം ചെയ്തു. ചൈന സ്റ്റാർട്ടപ്പുകൾ ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി സാങ്കേതികവിദ്യ, സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആഗോള ലോജിസ്റ്റിക്‌സ്, റോബോട്ടിക്‌സ്, ഓട്ടോമേഷൻ, ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകളെയാണ് ഫോക്കസ് ചെയ്യുന്നത്. എന്നാൽ ഇന്ത്യ ഭക്ഷണ വിതരണം, തൽക്ഷണ പലചരക്ക് സേവനങ്ങൾ, ഫാന്റസി സ്‌പോർട്‌സ്, ജീവിതശൈലി ബിസിനസുകൾ എന്നിവ ഉൾപ്പെടുന്ന മേഖലയിലാണ് നിൽക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ ഡീപ്പ് ടെക്കിൽ എന്താണ് മന്ത്രി ചെയ്തതെന്ന ചോദ്യമാണ് സംരംഭക- ടെക്നോളജി രംഗത്തുള്ളവർ ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം സമാപിച്ച സ്റ്റാർട്ടപ്പ് മഹാകുംഭിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളേയും ടെക് സംരംഭങ്ങളേയും ചൈനീസ് കമ്പനികളുമായി താരതമ്യപ്പെടുത്തി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടക്കമുള്ളവരുടെ പരാമർശങ്ങളാണ് വിവാദം ഉയർത്തുന്നത്. വേതനം കുറവുള്ള ഡെലിവറി ബോയ്, ഡെലിവറി ഗേൾ ജോലികളിൽ സന്തോഷം കണ്ടെത്താനാണ് സ്റ്റാർട്ടപ്പുകൾ ശ്രമിക്കുന്നത് എന്നതായിരുന്നു മന്ത്രിയുടെ പരാമർശം. ഇതോടൊപ്പം ഇന്ത്യയിലെയും ചൈനയിലെയും…

Read More

സാമ്പത്തിക – നിയമ പ്രതിസന്ധിയിലായ എഡ്ടെക് സ്റ്റാർട്ടപ് BYJU’S ന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത് സമൂഹമാധ്യമത്തിൽ വലിയ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തിരിയിരിക്കുകയാണ്. വീണതാണ്, തകർന്നതല്ലെന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം ബൈജു തന്റെ ഒരു പഴയകാല ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ എഡ്ടെക് സാമ്രാജ്യം പുനർനിർമ്മിക്കുമെന്ന് ബൈജു രവീന്ദ്രൻ കട്ടായം പറയുന്നു. നെറ്റിസൺമാർ മറുപടിയായി എഴുതി, ‘സഹോദരാ ദയവായി ഞങ്ങളെ ഒഴിവാക്കൂ’ ബൈജുവിന്റെ കുറിപ്പിന് താഴെ അദ്ദേഹത്തിന്റെ മുൻകാല തീരുമാനങ്ങളെ പലരും വിമർശിക്കുന്നുണ്ട്. തന്റെ കമ്പനി നാടകീയമായ തകർച്ചയ്ക്ക് വിധേയമായിട്ടും പുനരുജ്ജീവിപ്പിക്കുമെന്ന് പറയുന്നതിനെ പലരും പരിഹസിക്കുന്നു. X-ൽ പോസ്റ്റ് ചെയ്ത ബൈജുവിന്റെ കുറിപ്പ് തന്നെ ഒരു ധിക്കാരപരമായ സന്ദേശമാണെന്ന് ചിലർ പറയുന്നു. 2022-ൽ 22 ബില്യൺ ഡോളർ മൂല്യം കണക്കാക്കിയിരുന്ന BYJU’S, അതിനുശേഷം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. സാമ്പത്തിക കടത്തിൽ വീണതും, നിക്ഷേപകരുമായുള്ള നിയമ പോരാട്ടങ്ങളും ബൈജൂസിനെ തളർത്തി. പ്രശ്നങ്ങളെത്തുടർന്ന 2023 അവസാനം ഇന്ത്യയിൽ നിന്ന് വിട്ടുനിന്ന ബൈജു…

Read More