Author: News Desk

മദേഴ്സൺ ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് സംരംഭമായ SAMRX, അദാനി പോർട്ട്സ് അനുബന്ധ സ്ഥാപനമായ ദിഗി പോർട്ട് ലിമിറ്റഡുമായി ചേർന്ന് മഹാരാഷ്ട്രയിലെ ദിഗി തുറമുഖത്ത് വാഹന കയറ്റുമതിക്ക് പ്രത്യേക സൗകര്യം ഒരുക്കും. ഇതുസംബന്ധിച്ച കരാറിൽ ഇരുകമ്പനികളും ഒപ്പുവെച്ചു. കൂട്ടുകെട്ടിലൂടെ മുംബൈ–പൂനെ ഓട്ടോമൊബൈൽ ബെൽറ്റിലെ വാഹന നിർമാതാക്കളുടെ പുതിയ കയറ്റുമതി കേന്ദ്രമായി ദിഗി തുറമുഖം മാറും. അദാനി പോർട്ട്സിന്റെ 15 പ്രധാന തുറമുഖങ്ങളിൽ ഒന്നായ ദിഗിക്ക് ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ വാഹന വ്യവസായ വികസനത്തെ ശക്തിപ്പെടുത്തുന്ന വിധത്തിൽ കയറ്റുമതിയും ഇറക്കുമതിയും കൈകാര്യം ചെയ്യാനുള്ള അധിക ശേഷിയും ഇതോടെ ലഭ്യമാകും. ദിഗി തുറമുഖത്ത് മദേഴ്സണുമായുള്ള പങ്കാളിത്തം ഇന്ത്യൻ വാഹന ലോജിസ്റ്റിക്സിൽ വലിയ മാറ്റം സൃഷ്ടിക്കുന്ന നീക്കമാണെന്ന് അദാനി പോർട്ട്സ് സി‌ഇ‌ഒ അശ്വനി ഗുപ്ത പറഞ്ഞു. ഇത് വ്യാപാര നിരക്ക് വർധിപ്പിക്കുന്നതിനൊപ്പം വിതരണ ശൃംഖലയുടെ കാര്യക്ഷമത ഉയർത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദിഗി തുറമുഖത്ത് പുതിയ റോറോ (Roll-on/Roll-off) ടെർമിനൽ നിർമിക്കുന്നത് ഒഇഎം പങ്കാളികൾക്ക് ചിലവ് കുറഞ്ഞതും കാര്യക്ഷമവുമായ…

Read More

വിപുലമായ പ്രതിരോധ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താൻ സമ്മതിച്ച് ഇന്ത്യയും റഷ്യയും. പ്രത്യേക സൈനിക സാങ്കേതികവിദ്യകളിലെ സഹകരണവും ശക്തമായ പ്രതിരോധ-വ്യാവസായിക സഹകരണവും ഉൾപ്പെടെയാണിത്. മോഡി-പുടിൻ ഉച്ചകോടിക്ക് മുന്നോടിയായി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റഷ്യയിൽ നിന്ന് അകലം പാലിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും തന്ത്രപരമായ തീരുമാനങ്ങളും സഹകരണവുമായി മുന്നോട്ട് പോകാനാണ് ഇരുരാജ്യങ്ങളുടേയും ഉദ്ദേശം. ഇന്ത്യ കൂടുതൽ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത് പ്രധാന ചർച്ചയായി. അവയുടെ ഉപരിതല-വ്യോമ മിസൈലുകളും വൻതോതിൽ വാങ്ങും. ഇതിനുപുറമേ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ നവീകരിക്കുന്നതും ദീർഘദൂര ആർ-37, ആർവിവി-ബിഡി വ്യോമ-വ്യോമ മിസൈലുകൾ എന്നിവ ഉപയോഗിച്ച് ആയുധമാക്കുന്നതും സംബന്ധിച്ചും ചർച്ചകൾ നടന്നു. അതേസമയം, 23ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും. ഹൈദരാബാദ് ഹൗസിൽ ഉച്ചയ്ക്ക് 12 നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ…

Read More

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ത്യാ സന്ദർശനത്തിനിടെ താമസിക്കുന്ന ഹൈദരാബാദ് ഹൗസ് എന്ന ആഢംബര കൊട്ടാരം വാർത്തകളിൽ നിറയുകയാണ്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ഹൈദരാബാദ് നിസാം മിർ ഉസ്മാൻ അലി ഖാന്റെ അവധിക്കാല വിശ്രമ കേന്ദ്രമായിരുന്ന കൊട്ടാരം ഇപ്പോൾ ലോകനേതാക്കളുടെ ഔദ്യോഗിക കൂടിക്കാഴ്ചക്ക് വേദിയാകുകയാണ്. 1974 മുതൽ ഹൈദരാബാദ് ഹൗസ് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ്. സംയുക്ത പത്രസമ്മേളനങ്ങൾക്കും പ്രധാന സർക്കാർ പരിപാടികൾക്കും ഇത് വേദിയാകാറുണ്ട്. മിർ ഉസ്മാൻ അലി ഖാൻ നിർമിച്ച ഹൈദരാബാദ് ഹൗസ് ഇന്ത്യ ഗേറ്റിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. 8.2 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു പ്രൗഢ ഗംഭീരമായ കൊട്ടാരത്തിൽ 36 മുറികളുണ്ട്. യൂറോപ്പ്യൻ-മുഗൾ രീതിയിലാണ് നിർമാണം. ഏതാണ്ട് 170 കോടിയിലേറെ രൂപയാണ് കൊട്ടാരത്തിന്റെ വില. മുൻപ് ബിൽ ക്ലിന്റൺ, ജോർജ്ജ് ഡബ്ല്യു ബുഷ് തുടങ്ങിയ ആഗോള നേതാക്കൾ പ്രധാനമന്ത്രി, വൈസ് പ്രസിഡന്റ്, വിദേശകാര്യ ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ സംഘടിപ്പിച്ച ഉന്നത വിരുന്നുകൾ, സംയുക്ത പത്രസമ്മേളനങ്ങൾ, മീറ്റിങ്ങുകൾ എന്നിവക്കായി…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ടൊയോട്ട ഫോർച്യൂണറിൽ സഞ്ചരിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. പുടിന്റെ ഇന്ത്യാസന്ദർശനത്തിൽ ന്യൂഡൽഹിയിലെ പാലം വിമാനത്താവളത്തിൽ നിന്ന് മോഡിയുടെ വസതിയിലേക്കുള്ള യാത്രയിലാണ് ഇരു നേതാക്കളും ഒരുമിച്ചു സഞ്ചരിച്ചത്. MH01EN5795 എന്ന നമ്പറുള്ള ടൊയോട്ട ഫോർച്യൂണർ സിഗ്മ 4 MT വാഹനത്തിലാണ് ഇരു രാഷ്ട്രത്തലവൻമാരും സഞ്ചരിച്ചത്. പുടിൻ സ്വന്തം ലിമോസിൻ എത്തിച്ചിട്ടുണ്ടായിരുന്നെങ്കിലും ചൈനയിൽ വെച്ച് കഴിഞ്ഞവട്ടം കണ്ടപ്പോൾ മോഡി പുടിന്റെ കാറിൽ കയറി സഞ്ചരിച്ചതുപോലെ ഇത്തവണ പുടിൻ തിരിച്ചു ചെയ്യുകയായിരുന്നു. മോഡിയുടെ കാർ അതിനെ അനുഗമിച്ചു. ഇത്തവണ പുടിൻ മോദിയുടെ കാറിൽ കയറി. ഇരുവരെയും കൊണ്ട് ഫോർച്യൂണർ കാർ നീങ്ങവെ പിന്നിൽ പുടിന്റെ ലിമോസിൻ അതിനെ അനുഗമിച്ചു. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ ഇരുവരും ഒരുമിച്ച് യാത്ര ചെയ്തത് വാർത്തയായിരുന്നു. ചൈനയിലെ ടിയാൻജിനിൽ വെച്ച് നടന്ന ഉച്ചകോടിയിൽ ഇരുവരും റഷ്യയിൽ നിർമിച്ച ഔറസ് സെഡാനിലാണ് യാത്ര ചെയ്തത്. വിദേശ യാത്രകളിലെല്ലാം പുടിൻ സുരക്ഷ മുൻനിർത്തി സ്വന്തം കാർ കൊണ്ടുപോകാറുണ്ട്.…

Read More

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില ഗ്രൗണ്ട് ഹാൻഡ്‍ലിങ് പ്രവർത്തനങ്ങൾക്ക് ഇനി മുതൽ എയർ ഇന്ത്യ സാറ്റ്സ് എയർപോർട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡും (AISATS). കേരളത്തിൽ‍ തിരുവനന്തപുരത്തിനു പുറമെയാണ് കൊച്ചിയിലേക്കും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർഇന്ത്യ ലിമിറ്റഡിനും എയർ കാർഗോ മേഖലയിലെ വമ്പനായ സാറ്റ്സ് ലിമിറ്റഡിനും 50 ശതമാനം വീതം പങ്കാളിത്തമുള്ള കമ്പനിയായ എയർഇന്ത്യ സാറ്റ്സ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനങ്ങൾ, സുസ്ഥിര ഗ്രൗണ്ട് ഹാൻഡ്‍ലിങ് സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കുകയാണ് എഐസാറ്റ്സ് ലക്ഷ്യമിടുന്നത്. 2008ൽ പ്രവർത്തനമാരംഭിച്ച എഐസാറ്റ്സിന്റെ സാന്നിധ്യം രാജ്യത്തെ എട്ടാമത്തെ വിമാനത്താവളത്തിലേക്കാണ് വളരുന്നത്. തുടക്കത്തിൽ 150 ജീവനക്കാരെയാണ് കൊച്ചിയിൽ എഐ സാറ്റ്സ് വിന്യസിച്ചിരിക്കുന്നത്. യാത്രക്കാരുടെ തിരക്ക് കൂടുന്നതിന് അനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂട്ടുമെന്ന് എഐസാറ്റ്സ് അധികൃതർ അറിയിച്ചു. നിലവിൽ 28ലധികം എയർലൈനുകൾ വന്നുപോകുന്ന കൊച്ചി വിമാനത്താവളം 60,000 ടണ്ണിലധികം കാർഗോയും ഒരു കോടിയിലധികം യാത്രക്കാരെയും കൈകാര്യം ചെയ്യുന്നു. പുതു തലമുറ സേവന പ്ലാറ്റ്ഫോമുകൾ, ഓട്ടോമാറ്റിക് വർക്ക് ഫോഴ്സ് മാനേജ്മെന്റ് ടൂളുകൾ,…

Read More

നടി സാമന്തയും സംവിധായകനും നിർമാതാവുമായ രാജ് നിദിമൊരുവും അടുത്തിടെ വിവാഹിതരായി. ഇതോടെ ഇരുവരുടേയും ആസ്തിയും വാർത്തകളിൽ നിറയുകയാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 190 കോടി രൂപയോളമാണ് ദമ്പതികളുടെ ആകെ ആസ്തി. തമിഴ്, തെലുങ്ക് സിനിമകളിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാണ് സാമന്ത. 2025ലെ കണക്ക് പ്രകാരം സാമന്തയുടെ സമ്പത്ത് ഏകദേശം 100 കോടി മുതൽ 110 കോടി രൂപ വരെയാണ്. ദി ഫാമിലി മാൻ, ഫർസി, സ്ത്രീ, ഗോ ഗോവ ഗോൺ, സിറ്റാഡൽ: ഹണി ബണ്ണി എന്നിവയുൾപ്പെടെയുള്ള പ്രൊജക്റ്റുകളിലൂടെയാണ് രാജ് പ്രശസ്തനായത്. തിരുപ്പതി സ്വദേശിയായ രാജ് അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായാണ് തന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് സിനിമയിലേക്ക് പൂർണമായും മാറുകയായിരുന്നു. മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ മൊത്തം ആസ്തി ഏകദേശം 80 കോടി രൂപയാണ്. ഈ കണക്കുകൾ വെച്ച് നോക്കുമ്പോൾ ഏതാണ് 190 കോടി രൂപയോളമാണ് ദമ്പതികളുടെ സംയോജിത ആസ്തി. Following their wedding, actor Samantha’s…

Read More

ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള പൊതു മേഖലാ കമ്പനിയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (IRCTC). ടിക്കറ്റ് ബുക്കിംഗ് (ഓൺലൈൻ, കൗണ്ടർ), ട്രെയിനുകളിലെയും സ്റ്റേഷനുകളിലെയും കാറ്ററിംഗ്, പാക്കേജ് ചെയ്ത കുടിവെള്ളം (Rail Neer), പ്രത്യേക ട്രെയിൻ പാക്കേജുകളും ലക്ഷ്വറി ട്രെയിനുകളും ഉൾപ്പെടുന്ന ടൂറിസം സേവനങ്ങൾ എന്നിവ ഐആർസിടിസി കൈകാര്യം ചെയ്യുന്നു. ഐആർസിടിസിയുടെ ഇന്റർനെറ്റ് ടിക്കറ്റ് വിഭാഗം കമ്പനിയുടെ പ്രവർത്തനങ്ങളിൽ പ്രധാന ഭാഗമാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ പുതിയ ത്രൈമാസഫലങ്ങൾ കാണിക്കുന്നത് ടിക്കറ്റ് വിറ്റുവരവ് ഐആർടിസിയുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സ് അല്ല എന്നതാണ്. Q2 FY26ൽ ഇന്റർനെറ്റ് ടിക്കറ്റ് ബിസിനസ് 385.87 കോടി വരുമാനം സൃഷ്ടിച്ചു. ഇത് കമ്പനിയുടെ മൊത്തം വരുമാനമായ 1,149.13 കോടിയുടെ ഏകദേശം 33 ശതമാനം മാത്രമാണ്. കാറ്ററിംഗ് ഏറ്റവും വലിയ വരുമാനം സൃഷ്ടിക്കുന്ന വിഭാഗമായി തുടരുന്നു. 519.66 കോടി വരുമാനമാണ് കാറ്ററിംഗ് കൈവരിച്ചത്. ടിക്കറ്റ് വിറ്റുവരവിനേക്കാൾ ഏറെ കൂടുതലാണിത്. ഓൺ-ബോർഡ് ഭക്ഷണ സേവനങ്ങൾ, ഇ-കാറ്ററിംഗ്, പാൻട്രി…

Read More

മംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് (MSCL) നടത്തുന്ന നേത്രാവതി നദീതട വികസന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരണത്തോട് അടുക്കുന്നു. അഞ്ചു വർഷത്തിലേറെ നീണ്ട പ്രവൃത്തിയുടെ ഫലമായി, 450 മീറ്റർ റിവർഫ്രണ്ട് വാക്ക് വേയാണ് പദ്ധതിയുടെ ആദ്യഘട്ടമായി പൂർത്തിയാക്കിയത്. കേന്ദ്രസർക്കാറിന്റെ സ്മാർട്ട് സിറ്റി പദ്ധതിയുടെ പിന്തുണയോടെയുള്ള പദ്ധതിയുടെ ആകെ ദൈർഘ്യം 2.1 കിലോമീറ്ററാണ്. മുമ്പ് പദ്ധതിക്കായി 70 കോടി രൂപയായിരുന്നു അനുവദിച്ചത്. പിന്നീടിത് 32 കോടി രൂപയാക്കി ചുരുക്കി. പദ്ധതിക്കായി ഏകദേശം 16 കോടി രൂപ ഇതിനകം വിനിയോഗിച്ചുകഴിഞ്ഞു. നദീതടത്തെ വിനോദ സഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമാക്കുക, പ്രകൃതി സംരക്ഷിച്ചുകൊണ്ട് വികസനം കൊണ്ടുവരിക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആദ്യഘട്ടം നേത്രാവതി റെയിൽവേ ബ്രിഡ്ജ് മുതൽ മോർഗൻ ഗേറ്റ് വരെയുള്ള ഭാഗത്താണ്. സോഫ്റ്റ്‌സ്കേപ്പിംഗ്, ലാൻഡ്‌സ്‌കേപ്പ്, നടപ്പാതകൾ എന്നിവയോടെ പൂർത്തിയായിരിക്കുന്നു. ബാക്കി 300 മീറ്റർ ഹാർഡ്‌സ്‌കേപ്പിംഗ് ആണ് ഇന് പൂർത്തിയാക്കാനുള്ളത്. നദീതട പക്ഷി നിരീക്ഷണ മേഖല, ഓപ്പൺ-എയർ തിയേറ്റർ, ലാറ്ററൈറ്റ്-ബ്രിക്ക് നടപ്പാത, കുട്ടികളുടെ കളിസ്ഥലം, ഓപ്പൺ-എയർ…

Read More

തെലങ്കാനയിൽ ലോകോത്തര നിലവാരമുള്ള ഫിലിം സ്റ്റുഡിയോ സ്ഥാപിക്കാൻ ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ. ഇതുമായി ബന്ധപ്പെട്ട് താരം തെലങ്കാന റൈസിംഗ് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുക്കും. ഹൈദരാബാദിൽ അത്യാധുനിക ഫിലിം സ്റ്റുഡിയോയും ഫിലിം സിറ്റിയും വികസിപ്പിക്കുന്നതിനായി തെലങ്കാന സർക്കാരുമായി അദ്ദേഹം കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ട്. ഡിസംബർ 8, 9 തീയതികളിൽ ഭാരത് ഫ്യൂച്ചർ സിറ്റിയിൽ സംസ്ഥാന സർക്കാർ നടത്തുന്ന ദ്വിദിന പരിപാടിയിലാണ് താരം പങ്കെടുക്കുക. തെലങ്കാനയുമായി സഹകരിച്ച് അത്യാധുനിക ചലച്ചിത്ര നിർമാണവും വിഎഫ്എക്സ് ക്യാപബിലിറ്റീസും കൊണ്ടുവരാൻ ഒരുങ്ങുന്ന നടനും നിർമാതാവുമായ അജയ് ദേവ്ഗണെ തെലങ്കാന റൈസിംഗ് ഗ്ലോബൽ ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ലോകോത്തര നിർമാണം, വിഎഫ്എക്സ്, സ്മാർട്ട് സ്റ്റുഡിയോ എന്നിവ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന അത്യാധുനിക ഫിലിം സ്റ്റുഡിയോയും ഫിലിം സിറ്റിയും വികസിപ്പിക്കുന്നതിന് അദ്ദേഹം തെലങ്കാന സർക്കാരുമായി സഹകരിക്കുമെന്നും പോസ്റ്റിൽ പറയുന്നു. അത്യാധുനിക ആനിമേഷൻ, വിഷ്വൽ ഇഫക്ട്‌സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർഡ് സ്മാർട്ട് സ്റ്റുഡിയോ…

Read More

ദേശീയപാതാ വികസനത്തിൽ ഇന്ത്യ വൻ മുന്നേറ്റം നടത്തുന്നതായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. കാലതാമസം നേരിട്ടിരുന്നു ദേശീയപാതാ പദ്ധതികളുടെ എണ്ണം 2024 ഏപ്രിൽ 1ൽ 152 ആയിരുന്നത് 2025 നവംബർ 30ഓടെ 85 ആയി കുറഞ്ഞതായി മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. ഭൂമിയേറ്റെടുക്കൽ തടസങ്ങൾ, നിയമാനുമതികൾ വൈകുക, യൂട്ടിലിറ്റി ഷിഫ്റ്റിംഗ്, അനധികൃത കയ്യേറ്റം നീക്കം ചെയ്യൽ, നിയമസംരക്ഷണ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പദ്ധതികൾ വൈകുന്നതിന്റെ പ്രധാന കാരണങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൺസെഷനയേർ/കോൺട്രാക്ടറുടെ സാമ്പത്തിക പ്രതിസന്ധി, കുറഞ്ഞ പ്രകടനം, കോവിഡും ശക്തമായ മഴയും പോലുള്ള ഫോഴ്സ് മേജർ സാഹചര്യം എന്നിവയും പല പദ്ധതികളെ പിന്നോട്ടടിപ്പിച്ചതായി മന്ത്രി അറിയിച്ചു. കാലതാമസം മറികടക്കാൻ സർക്കാർ കൈകൊണ്ട നടപടികളും അദ്ദേഹം വിശദീകരിച്ചു. Bhoomirashi പോർട്ടലും GIS അടിസ്ഥാനത്തിലുള്ള ലാൻഡ് അക്ക്വിസിഷൻ പ്ലാനും വഴി ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കാനായി. പരിസ്ഥിതി–വനമന്ത്രാലയത്തിന്റെ പരിവേശ് പോർട്ടൽ പുനർനിർമിച്ച് അനുമതികൾ വേഗത്തിലാക്കാനായതായും മന്ത്രി ചൂണ്ടിക്കാട്ടി. Minister Nitin Gadkari reports a reduction in…

Read More