Author: News Desk
ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തിന് പിന്നാലേ ഇന്ത്യൻ മാർക്കറ്റിൽ നിന്ന് ഒലിച്ചുപോയത് 6 ലക്ഷം കോടി. സെൻസെക്സ് 1000 പോയിന്റോളം താഴേക്ക് വീണു, നിഫ്റ്റി 25,000-ത്തിന് താഴെയുമെത്തി. നിക്ഷേപകർ ലാഭമെടുത്ത് പിൻവാങ്ങിയതാണ് വിപണിയെ സ്വാധീനിച്ചത്. ഫ്യൂച്ചേഴ്സ്, ഓപ്ഷൻ ട്രേഡിംഗിലെ Securities Transaction Tax വർദ്ധിപ്പിക്കാനുള്ള ബജറ്റ് നിർദ്ദേശം വന്ന പിന്നാലെ വിൽപ്പന സമ്മർദ്ദത്തിൽ പെട്ട് മാർക്കറ്റ് വീഴുകയായിരുന്നു. ട്രേഡിംഗ് ചിലവുകൾ ഉയരുമെന്ന ഭീതിയാണ് നിക്ഷേപകരെ കൂട്ടത്തോടെ ലാഭമെടുപ്പിന് (Profit booking) പ്രേരിപ്പിച്ചത്. ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) വിഭാഗത്തിലെ നികുതി വർദ്ധനവ് വലിയ തോതിൽ വ്യാപാരം നടത്തുന്നവർക്ക് തിരിച്ചടിയാകും. വിപണിയിലെ പണമൊഴുക്കിനെ (Liquidity) കുറച്ചു നാളത്തേയ്ക്കെങ്കിലും ബജറ്റ് നിർദ്ദേശം ദോഷകരമായി ബാധിക്കുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരും റീട്ടെയിൽ നിക്ഷേപകരും ലാഭമെടുപ്പിലേക്ക് കടന്നതാണ് വിപണിയുടെ തകർച്ചയ്ക്ക് വേഗം കൂട്ടി. ഇന്ത്യൻ മാർക്കറ്റിന്റെ അടിസ്ഥാനപരമായ കരുത്തിന് കോട്ടം തട്ടിയിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ നയപരമായ മാറ്റങ്ങൾ ട്രേഡിംഗ് രംഗത്തെ…
കേന്ദ്ര ബജറ്റിൽ ‘ഓറഞ്ച് ഇക്കോണമി’യെ തൊഴിലും സേവനമേഖലാ വളർച്ചയും നയിക്കുന്ന പുതിയ ശക്തിയായി മുന്നോട്ടുവെച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആനിമേഷൻ, വിഎഫ്എക്സ് (VFX), ഗെയിമിംഗ്, കോമിക്സ് (AVCG) മേഖലകളിൽ വലിയ സാധ്യതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അവർ, രാജ്യത്താകമാനം 15,000 സെക്കൻഡറി സ്കൂളുകളിലും 500 കോളേജുകളിലും AVCG കണ്ടന്റ് ക്രിയേറ്റർ ലാബുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. 2030ഓടെ ഏകദേശം 20 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുന്ന വളർച്ചാമേഖലയാണ് ഇതെന്നും, സൃഷ്ടിപരമായ വ്യവസായങ്ങൾ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കി. ആശയങ്ങൾ, കലാപ്രകടനങ്ങൾ, സാംസ്കാരിക മൂല്യങ്ങൾ എന്നിവയെ ആധാരമാക്കിയുള്ള ക്രിയേറ്റീവ് വ്യവസായങ്ങളെയാണ് ‘ഓറഞ്ച് ഇക്കോണമി’ എന്ന് വിളിക്കുന്നത്. സാമ്പത്തിക സർവേ 2025–26ൽ വ്യക്തമാക്കിയ ആശയങ്ങളെ തുടർന്നാണ് ഈ നീക്കം. സംസ്കാരം, മീഡിയ, വിനോദം, ബൗദ്ധികസ്വത്തവകാശം എന്നിവയെ ആധാരമാക്കിയ സൃഷ്ടിപരമായ വ്യവസായങ്ങൾ നഗരസേവനങ്ങളും ടൂറിസവും ശക്തിപ്പെടുത്തുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. ‘ഓറഞ്ച് ഇക്കോണമി’ എന്ന പേരിൽ അറിയപ്പെടുന്ന ഈ മേഖലകൾ ഭൗതിക ഉത്പന്നങ്ങളേക്കാൾ ആശയങ്ങളെയും സാംസ്കാരിക…
രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി പ്രത്യേക ‘അപൂർവ ധാതു ഇടനാഴികൾ’ (Rare Earth Corridors) സ്ഥാപിക്കാൻ കേന്ദ്രം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഖനനം, സംസ്കരണം, നിർമാണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ധാതു സമ്പന്നമായ സംസ്ഥാനങ്ങൾക്കായാണ് പ്രത്യേക ഇടനാഴികൾ സ്ഥാപിക്കുക. കേരളത്തിനു പുറമേ തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ഇതിന്റെ ഭാഗമാകും. ധാതു നിക്ഷേപങ്ങളാൽ സമ്പന്നമായ കേരളം, ഒഡീഷ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് അത്യാധുനിക വ്യവസായ ഇടനാഴികൾ വരുന്നത്. സ്മാർട്ട് ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയുടെ നിർമാണത്തിൽ നിർണായകമായ അപൂർവ ധാതുക്കളുടെ ഖനനവും സംസ്കരണവും ഇന്ത്യയിൽ തന്നെ കാര്യക്ഷമമായി നടത്താൻ ഈ പദ്ധതി സഹായിക്കും. രാജ്യത്തിനകത്ത് ഈ ധാതുക്കളുടെ ഖനനം മുതൽ ഉത്പാദനം വരെയുള്ള ഘട്ടങ്ങൾക്കായി സംഘടിത ശൃംഖല സൃഷ്ടിക്കുക എന്നതാണ് പുതിയ ഇടനാഴികളുടെ ലക്ഷ്യം. നിലവിൽ ആധുനിക…
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് 2026–27ൽ മൈക്രോ, സ്മോൾ, മീഡിയം എന്റർപ്രൈസസ് (MSME) മേഖലയെ ശക്തിപ്പെടുത്തുന്നതിന് നിരവധി നിർണായക പ്രഖ്യാപനങ്ങൾ. രാജ്യത്തിന്റെ വ്യാവസായിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന എംഎസ്എംഇ മേഖലയെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് നയിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി. പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കവെ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (CPSU) എംഎസ്എംഇകളിൽ നിന്നുള്ള എല്ലാ പർച്ചേസുകൾക്കും ട്രേഡ് റിസീവബിൾസ് ഡിസ്കൗണ്ടിംഗ് സിസ്റ്റം (TReDS) നിർബന്ധമാക്കുമെന്ന് നിർമല സീതാരാമൻ പ്രഖ്യാപിച്ചു. ഇതോടെ എംഎസ്എംഇകൾക്ക് സമയബന്ധിതമായ പേയ്മെന്റും ലിക്വിഡിറ്റി ഉറപ്പാക്കാൻ സാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. TReDSനെ “കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഏക എംഎസ്എംഇ ഇടപാട് പ്ലാറ്റ്ഫോമായി” മാറ്റുമെന്നും ധനമന്ത്രി വ്യക്തമാക്കി. എംഎസ്എംഇകൾക്ക് ഇക്വിറ്റി പിന്തുണ നൽകുന്നതിനായി Self Reliance India Fundന് 2026–27 സാമ്പത്തിക വർഷത്തിൽ ₹4,000 കോടി അധികമായി അനുവദിക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. 2023ൽ ആരംഭിച്ച ഈ ഫണ്ടിലൂടെ വളർച്ചാ സാധ്യതയും സാമ്പത്തിക സ്ഥിരതയുമുള്ള എംഎസ്എംഇകളെ വൻകിട…
രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏഴ് പുതിയ ഹൈസ്പീഡ് റെയിൽ കോറിഡോറുകൾ (അതിവേഗ റെയിൽ ഇടനാഴികൾ) വികസിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2026-27 കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിക്കവെയാണ് അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഈ വൻ പ്രഖ്യാപനം മന്ത്രി നടത്തിയത്. പരിസ്ഥിതി സൗഹൃദപരമായ യാത്രാ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കുന്ന ‘ഗ്രോത്ത് കണക്ടറുകളായി’ (Growth Connectors) ഈ അതിവേഗ പാതകൾ പ്രവർത്തിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ ഹൈസ്പീഡ് കോറിഡോറുകൾ ഇവയാണ്: മുംബൈ – പുണെഹൈദരാബാദ് – പുണെഹൈദരാബാദ് – ബംഗളൂരുഹൈദരാബാദ് – ചെന്നൈചെന്നൈ – ബംഗളൂരുഡൽഹി – വാരണാസിവാരണാസി – സിലിഗുരി ചരക്ക് നീക്കത്തിന് പുതിയ പാതകൾ; ജലപാതകൾക്കും മുൻഗണന റെയിൽവേയ്ക്ക് പുറമെ ചരക്ക് നീക്കം സുഗമമാക്കാൻ കിഴക്ക് ദാങ്കുനിയെയും പടിഞ്ഞാറ് സൂറത്തിനെയും ബന്ധിപ്പിക്കുന്ന പുതിയ ഈസ്റ്റ്-വെസ്റ്റ് ഫ്രൈറ്റ് കോറിഡോറും ബജറ്റിൽ പ്രഖ്യാപിച്ചു. ലോജിസ്റ്റിക്സ് ചിലവ് കുറയ്ക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 22 പുതിയ ദേശീയ ജലപാതകൾ…
ബജറ്റ് ദിനത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള കാഞ്ചീപുരം സാരിയിൽ എത്തി ധനമന്ത്രി നിർമല സീതാരാമൻ. പർപ്പിൾ കളർ കട്ടം കാഞ്ചീപുരം സാരിയാണ് ധനമന്ത്രി ധരിച്ചത്. സ്വർണ നിറത്തിലുള്ള ചെക്കുകളും, കോഫി ബ്രൗൺ കസവുമുള്ള സാരിയാണിത. തമിഴ്നാട്ടുകാരിയാണ് നിർമല എന്നത് കൊണ്ട് തന്നെ തമിഴ്നാടിന്റെ തനത് കാഞ്ചീപുരം സാരിയിൽ എത്തിയതും കൗതുകമായി. ഇതിന് മുൻപ് ധനമന്ത്രി നിർമലാ സീതാരാമൻ 8 ബജറ്റും വിവിധ ഇന്ത്യൻ കൈത്തറി സാരികളുടുത്താണ് അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. 2019ലെ ബജറ്റിൽ ആന്ധ്രയിൽനിന്നുള്ള പിങ്ക് മംഗൾഗിരി സാരിയും 2020ൽ മഞ്ഞ സിൽക്ക് സാരിയുമാണ് അണിഞ്ഞത്. 2021ൽ തെലങ്കാനയിൽനിന്നുള്ള പല നിറങ്ങളിലെ പോച്ചപുളളി ഇകത് സാരിയാണ് അണിഞ്ഞത്. അതേസമയം 2022ൽ ഒഡീഷയിൽനിന്നുള്ള ബ്രൗൺ ബോംകൈ സാരിയും 2023ൽ ചുവപ്പ് -സിൽക്ക് സാരിയും അണിഞ്ഞു. 2024 ഫെബ്രുവരി 1ന് ബംഗാളിൽനിന്നുള്ള നീല ടസാർ സിൽക്ക്, കാന്ത എംബ്രോയിഡറി സാരിയും ജൂലൈയിൽ വെള്ള മംഗൾഗിരി ആന്ധ്ര സാരിയും അണിഞ്ഞു. കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി ബിഹാറിൽ നിന്നുള്ള…
പിന്നണി ഗാനരംഗത്ത് നിന്ന് അർജിത് സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചത് ആരാധകരെ നിരാശയിൽ ആഴ്ത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംഗീത ജീവിതത്തിനപ്പുറത്തേക്ക് വ്യാപിക്കുന്നതാണ്. ഇതിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദിലെ ജന്മനാടായ ജിയാഗഞ്ചിൽ ആരംഭിച്ച ഹെഷെൽ എന്ന റെസ്റ്റോറന്റ് ആണ് പ്രധാനം. മറ്റ് സെലിബ്രിറ്റി റെസ്റ്റോറന്റുകളിൽ നിന്ന് വ്യത്യസ്തമായി, വിലക്കുറവാണ് ഹെഷെലിന്റെ പ്രത്യേകത. ഒരു പക്ഷേ 40 രൂപയ്ക്ക് മീൽസ് കിട്ടുന്ന ഒരു സെലിബ്രിറ്റി റെസ്റ്റോറന്റ് മറ്റെവിടെയും കാണാനാകില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണക്കാർക്ക് ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായാണ് റെസ്റ്റോറന്റ് 40 രൂപയ്ക്ക് ആരോഗ്യകരമായ വിഭവങ്ങൾ നൽകുന്നത്. വിദ്യാർത്ഥികൾ, തൊഴിലാളികൾ, ദിവസ വേതനക്കാർ തുടങ്ങി എല്ലാവർക്കും പോഷകസമൃദ്ധവും വിശ്വസനീയവുമായ ഭക്ഷണം, കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന പ്രത്യേക ഡൈനിംഗ് പ്ലേസ് ആണ് ഹെഷെൽ. പഞ്ചാബി, ബംഗാളി ശൈലികളിൽ തയ്യാറാക്കിയ സസ്യാഹാര, സസ്യേതര വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുന്നു. വെജ് താലി ഏകദേശം 40 രൂപയ്ക്ക് നൽകുമ്പോൾ വിദ്യാർത്ഥികൾക്ക് 30 രൂപ മതി. ഗ്ലാമറസല്ലാത്ത, ലാളിത്യത്തോടെയുള്ള അന്തരീക്ഷത്തോട് കൂടിയ കമ്മ്യൂണിറ്റി…
യുഎഇയിലെ പാസഞ്ചർ ട്രെയിൻ സർവീസിന്റെ ആദ്യ ഘട്ടം ഏതാനും മാസങ്ങൾക്കുള്ളിൽ ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് റെയിൽ. സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ, പാസഞ്ചർ റെയിൽ ശൃംഖല രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിന്റെ സുപ്രധാന ഭാഗമായി മാറും. ഇത് എല്ലാ എമിറേറ്റുകളിലുമുള്ള യാത്രാ ബന്ധങ്ങൾ മെച്ചപ്പെടുത്തും. പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സുരക്ഷിതവും ആശ്രയിക്കാവുന്നതുമായ യാത്രാ ഓപ്ഷൻ നൽകുക എന്നതാണ് പുതിയ റെയിൽ സർവീസിന്റെ ലക്ഷ്യം. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാനെ സന്ദർശിച്ച ഇത്തിഹാദ് റെയിൽ സിഇഒ ഷാദി മലക്, പാസഞ്ചർ സ്റ്റേഷനുകൾ എത്രത്തോളം തയ്യാറാണ് എന്നതുൾപ്പെടെയുള്ള പുരോഗതിയെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ദുബായിൽ നിന്ന് അബുദാബിയിലേക്ക്50 മിനിറ്റിനുള്ളിൽ എത്തിച്ചേരാവുന്ന തരത്തിലാകും സർവീസ്. ദേശീയ പാസഞ്ചർ ട്രെയിൻ ശൃംഖല ഈ വർഷം തന്നെ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. 2026ൽ ദേശീയ റെയിൽവേ ശൃംഖലയിലുടനീളം യാത്രാ സേവനങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ യുഎഇയുടെ സാമ്പത്തിക, സാമൂഹിക ഘടനയെ പിന്തുണയ്ക്കുന്ന സംയോജിത ഗതാഗത ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതായി ഇത്തിഹാദ് റെയിൽ മൊബിലിറ്റി…
ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ (RCB) സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച് 200 കോടിയുടെ തട്ടിപ്പടക്കം വിവിധ കേസുകളിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖർ. ഇതിനായി ആർസിബി ഉടമയായ ഡിയാജിയോയ്ക്ക് (Diageo) സുകേഷ് കത്തെഴുതിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആർസിബിയുടെ പ്രൊമോട്ടർമാരെയും ഉടമകളെയും അഭിസംബോധന ചെയ്ത കത്തിൽ, ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശവും പ്രവർത്തന നിയന്ത്രണവും ഏറ്റെടുക്കുന്നതിന് തന്റെ സ്ഥാപനം “ഉറച്ചതും സത്യസന്ധവുമായ താൽപര്യം” സമർപ്പിക്കുകയാണെന്ന് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. പൂനെ ആസ്ഥാനമായുള്ള വ്യവസായി അദാർ പൂനാവാലയേക്കാൾ മികച്ചതും വേഗതയേറിയതുമായ ഓഫർ തനിക്ക് നൽകാൻ കഴിയുമെന്നും കത്തിൽ സുകേഷ് അവകാശവാദം ഉന്നയിക്കുന്നു. റെഗുലേറ്ററി അംഗീകാരങ്ങൾക്കും ഉചിതമായ ജാഗ്രതയ്ക്കും വിധേയമായി, അനുബന്ധ അവകാശങ്ങൾ, വ്യാപാരമുദ്രകൾ, കളിക്കാരുടെ കരാറുകൾ, ലീഗ് അവകാശങ്ങൾ എന്നിവയുൾപ്പെടെ ഫ്രാഞ്ചൈസിയുടെ പൂർണമായ ഏറ്റെടുക്കലിനായി ഒരു ബില്യൺ ഡോളറിന്റെ ഔപചാരികമായ മുഴുവൻ പണ ഓഫർ അവതരിപ്പിക്കാൻ എൽഎസ് ഹോൾഡിംഗ്സ് ഉദ്ദേശിക്കുന്നതായി സുകേഷ് അവകാശപ്പെട്ടു. മൂന്നാം കക്ഷി ഫണ്ടിംഗ് ഇല്ലാതെ തന്നെ തന്റെ ഗ്രൂപ്പിന്…
ദോഹയ്ക്കും മംഗളൂരുവിനും ഇടയിലെ നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സർവീസിന് എയർ ഇന്ത്യ എക്സ്പ്രസ് പുതിയ സമയക്രമം പ്രഖ്യാപിച്ചു. 2026 ഏപ്രിൽ 1 മുതലാണ് ദോഹ–മംഗളൂരു–ദോഹ സർവീസ് പുതിയ ഷെഡ്യൂളിൽ പ്രാബല്യത്തിൽ വരുന്നത്. ഗൾഫ് മേഖലയും തീരദേശ കർണാടകയും തമ്മിലുള്ള വിമാന ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ ക്രമീകരണം. ഖത്തറിലുള്ള പ്രവാസികൾക്കും വ്യാപാര ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും കുടുംബങ്ങൾക്കും ഈ സർവീസ് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. പുതിയ സമയക്രമം പ്രകാരം, ദോഹയിൽ നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 12.30ന് പുറപ്പെട്ട് രാവിലെ 7.15ന് മംഗളൂരുവിൽ എത്തും. മംഗളൂരുവിൽ നിന്ന് ദോഹയിലേക്കുള്ള സർവീസ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് നടത്തുക. സർവീസിന്റെ കൃത്യമായ പുറപ്പെടൽ സമയങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. യാത്രാസൗകര്യം വർധിപ്പിക്കുന്നതിനൊപ്പം യാത്രാസമയം കുറയ്ക്കാനും, ദോഹയും മംഗളൂരു മേഖലയ്ക്കിടയിലെ സാമ്പത്തികവും സാംസ്കാരികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്താനും ഈ സർവീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.…
