Author: News Desk

2027ഓടെ മനുഷ്യനെ സുരക്ഷിതമായി ചന്ദ്രനിൽ ഇറക്കി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്ന ബഹിരാകാശ പേടകം വികസിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ഈ അഭിലാഷ ലക്ഷ്യത്തിനായി, ഗഗൻയാൻ ദൗത്യം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാർസ് മുഷനിനായുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്നും 2028 ഓടെ അത് പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗുജറാത്ത് സർവകലാശാലയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. 1962 മുതൽ ഇന്ത്യ വിവിധ ആഭ്യന്തര ആവശ്യങ്ങൾക്കായി 133 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതായി ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ പ്രധാന നാഴികക്കല്ലുകൾ വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു. എൽവിഎം-3 ‘ബാഹുബലി’ ഉപയോഗിച്ച് കഴിഞ്ഞ മാസം വിക്ഷേപിച്ച 164 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവും അദ്ദേഹം പരാമർശിച്ചു. നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളിന് (NGLV) അംഗീകാരം ലഭിച്ചതായും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ഇന്ത്യ ഇതുവരെ 34 രാജ്യങ്ങൾക്കായി 434 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. വിശ്വസനീയമായ ആഗോള വിക്ഷേപണ സേവന ദാതാവ് എന്ന നിലയിലുള്ള സ്ഥാനം ഇതിലൂടെ ശക്തിപ്പെടുത്തിയതായും അദ്ദേഹം…

Read More

ജനുവരിയിൽ റഷ്യൻ അസംസ്കൃത എണ്ണ വിതരണമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും കഴിഞ്ഞ മൂന്ന് ആഴ്ചയായി അത്തരം ചരക്കുകൾ ലഭിച്ചിട്ടില്ലെന്നും അറിയിച്ച് റിലയൻസ് ഇൻഡസ്ട്രീസ്. റഷ്യൻ എണ്ണയുടെ ഇന്ത്യയിലെ ഏറ്റവും വലിയ ബയേർസായ റിലയൻസ്, റഷ്യൻ എണ്ണ നിറച്ച മൂന്ന് കപ്പലുകൾ ജാംനഗർ റിഫൈനറിയിലേക്ക് പോകുന്നതായുള്ള കെപ്ലർ ഡാറ്റ നിഷേധിച്ചാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലയൻസ് റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങൽ നിർത്തിവെച്ചതോടെ, ജനുവരിയിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി വലിയ തോതിൽ കുറയാൻ സാധ്യതയുണ്ട്. റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള എണ്ണ വാങ്ങലുകൾ ആഴ്ചതോറും വെളിപ്പെടുത്തണമെന്ന് ഇന്ത്യൻ അധികൃതർ റിഫൈനർമാരോട് ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. 2022ൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനെത്തുടർന്ന്, ഡിസ്കൗണ്ട് നിരക്കിൽ റഷ്യൻ കടൽമാർഗമുള്ള ക്രൂഡിന്റെ ഏറ്റവും വലിയ വാങ്ങൽ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിരുന്നു. ഈ വാങ്ങലുകൾ, റഷ്യയുടെ ഊർജ്ജ മേഖലയെ ഉപരോധങ്ങൾ കൊണ്ട് ലക്ഷ്യം വെച്ച പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് പ്രതിഷേധത്തിനിടയാക്കി. എണ്ണ വരുമാനം മോസ്കോയുടെ യുദ്ധ ശ്രമങ്ങൾക്ക്…

Read More

വിനോദ സഞ്ചാര സാദ്ധ്യതകൾ ലക്ഷ്യമിട്ടു കൊല്ലം അഷ്ടമുടി കായലിൽ ഒറ്റനില സോളാർ ബോട്ട് ഫെബ്രുവരി മാസത്തിൽ സർവീസിന് എത്തും. കുറഞ്ഞ നിരക്ക്, പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഇന്ധന ചെലവ് വൻതോതിൽ കുറയ്ക്കുക, ജല ഗതാഗതത്തിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പരിസ്ഥിതി സംരക്ഷണവും സാമ്പത്തിക ലാഭവും ഒരുമിച്ച് ഉറപ്പാക്കുന്ന പദ്ധതി സോളാർ ആയതിനാൽ മൂന്ന് കിലോമീറ്റർ ദൂരത്തിന് ആറു രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടര കോടി രൂപ ചെലവിൽ നിർമിച്ച ഒറ്റനില സോളാർ ബോട്ടിന്റെ ട്രയൽ റൺ നിലവിൽ പുരോഗമിക്കുകയാണ്. അഷ്ടമുടി കായലിൽ ഏത് റൂട്ടിലാണ് സർവീസ് നടത്തുക എന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകും. വിനോദസഞ്ചാര മേഖലയിൽ ‘സീ അഷ്ടമുടി’ സർവീസിന് ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സോളാർ ബോട്ട് സർവീസ് തുടങ്ങാനുള്ള തീരുമാനം. 15 മീറ്റർ നീളവും 4.5 മീറ്റർ വീതിയുമുള്ള രണ്ട് എഞ്ചിൻ ബോട്ടിൽ ഒരേ സമയം 30 യാത്രക്കാരെ…

Read More

സ്പെഷ്യലൈസ്ഡ് ജോലികളിൽ സൗദി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ച് സൗദി അറേബ്യയുടെ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഇതിന്റെ ഭാഗമായി എഞ്ചിനീയറിംഗ് തസ്തികകളിലെ സ്വദേശിവൽകരണം 30 ശതമാനമായി ഉയർത്തുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട്ചെയ്യുന്നു. സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിൽ ജോലി ചെയ്യുന്ന സൗദി എഞ്ചിനീയർമാർക്ക് 8,000 റിയാലിൽ കുറയാത്ത ശമ്പളം നൽകണമെന്നും നിർദേശമുണ്ട്. 2025 ഡിസംബർ 31 മുതൽ പ്രാബല്യത്തിൽ വന്ന നിയമം 46 എഞ്ചിനീയറിംഗ് തസ്തികകളിലായി അഞ്ചോ അതിലധികമോ ജീവനക്കാരുള്ള കമ്പനികൾക്ക് ബാധകമാകും. ആർക്കിടെക്റ്റ്, ഇൻഡസ്ട്രിയൽ എഞ്ചിനീയർ, പവർ ജനറേഷൻ എഞ്ചിനീയർ തുടങ്ങിയ തസ്തികകൾ ഇതിൽ ഉൾപ്പെടുന്നു. പ്രൊഫഷണലുകൾക്ക് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയേഴ്‌സിന്റെ അംഗീകാരം ഉണ്ടായിരിക്കണം. തീരുമാനം നടപ്പിലാക്കുന്നതിന് മുമ്പ് തയ്യാറെടുക്കാൻ കമ്പനികൾക്ക് ആറ് മാസം സമയം നൽകും. 2026 നവംബറോടെ സൗദി അറേബ്യ സ്വകാര്യ മേഖലയിലെ കായിക സൗകര്യങ്ങളിലെ 12 പ്രധാന ജോലികൾ പ്രാദേശികവൽക്കരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ…

Read More

മെച്ചപ്പെട്ട റിഫൈൻമെന്റും യാത്രാ സുഖവും, സൂക്ഷ്മമായ ഫീച്ചർ അപ്‌ഗ്രേഡുകളുമായി ജനപ്രിയ ക്രൂയിസറിന്റെ പുതിയ പതിപ്പായ മീറ്റിയർ 350 (Meteor 350) വിപണിയിലെത്തിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ് (Royal Enfield). ദിവസേനയുള്ള യാത്രകൾക്കും ഹൈവേ ക്രൂയിസിംഗിനും ഒരുപോലെ അനുയോജ്യമായ രീതിയിലാണ് പുതിയ അപ്‌ഡേറ്റുകൾ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 20.2 ബിഎച്ച്പിയും 27 എൻഎം ടോർക്കും നൽകുന്ന 349 സിസി ജെ-സീരീസ് എൻജിനാണ് മീറ്റിയർ 350ന് കരുത്ത് നൽകുന്നത്. മെച്ചപ്പെടുത്തിയ എൻജിൻ റിഫൈൻമെന്റ് കൊണ്ടുതന്നെ നഗരയാത്രകളിൽ ലീനിയർ ത്രോട്ടിൽ റെസ്‌പോൺസും ഹൈവേയിൽ കുറഞ്ഞ വൈബ്രേഷനും ഉറപ്പാക്കുന്നു. ട്രാക്ടബിലിറ്റിക്കും വിശ്വാസ്യതയ്ക്കും പേരുകേട്ട ഈ എൻജിൻ, ദീർഘദൂര യാത്രകളിൽ ക്ഷീണം കുറയ്ക്കുന്ന സുഖകരമായ റൈഡ് അനുഭവമാണ് നൽകുന്നതെന്നും റോയൽ എൻഫീൽഡ് അവകാശപ്പെടുന്നു. റൈഡ് കംഫർട്ട് വർധിപ്പിക്കുന്നതിന് സീറ്റുകളുടെ കുഷനിംഗും സസ്‌പെൻഷൻ സെറ്റപ്പും കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ട്. നേരായ സീറ്റിങ് സംവിധാനവും സ്ഥിരതയുള്ള ഹൈവേ പെർഫോമൻസും പുതിയ മീറ്റിയറിന്റെ പ്രധാന ആകർഷണങ്ങളാണ്. ഡ്യുവൽ-ചാനൽ എബിഎസ്, ട്രിപ്പർ നാവിഗേഷൻ പോഡ്, അസിസ്റ്റ്-ആൻഡ്-സ്ലിപ്പ് ക്ലച്ച്,…

Read More

സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗതത്തിലേക്കുള്ള വിപ്ലവകരമായ നീക്കത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി, ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിൻ പുറത്തിറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരമാകാൻ ഒരുങ്ങുകയാണ് ഹരിയാനയിലെ ജിന്ദ്. ജിന്ദിനും സോനിപത്തിനും ഇടയിൽ ഓടുന്ന ട്രെയിൻ, ഗതാഗത മേഖലയിൽ ക്ലീൻ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള രാജ്യത്തിന്റെ യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ്. ഈ ആഴ്ച, ജിന്ദ് റെയിൽവേ സ്റ്റേഷൻ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനിന്റെ അന്തിമ ലോഡ് ചെക്ക് ട്രയൽ നടത്തും. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 150 കിലോമീറ്ററായിരിക്കും. പരീക്ഷണം വിജയിക്കുകയും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് അന്തിമ അനുമതി ലഭിക്കുകയും ചെയ്താൽ, പതിവ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും, പരിസ്ഥിതി സംരക്ഷണത്തിനും ഗതാഗത നവീകരണത്തിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ പ്രതീകമാണ് ഈ ട്രെയിനെന്നും റെയിൽവേ അധികൃതർ പറഞ്ഞു. നേരത്തേ ഹൈഡ്രജൻ ട്രെയിൻ സെറ്റിന്റെ നിർമാണം പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചിരുന്നു. ട്രെയിൻ സെറ്റിലേക്ക് ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനായി ജിന്ദിൽ ഹൈഡ്രജൻ പ്ലാന്റും നിർദേശിക്കപ്പെട്ടിരുന്നു. പ്ലാന്റിൽ,…

Read More

ഭൂമി ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗം ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. നേരിട്ട് ഓഫീസുകൾ സന്ദർശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നതിനായി പൗരന്മാർക്ക് പരമാവധി സേവനങ്ങൾ അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി ഇടപാടുകൾ സുരക്ഷിതമാക്കാൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ, വ്യാജ രേഖകളും ഡ്യൂപ്ലിക്കേറ്റ് റജിസ്ട്രേഷനുകളും ഇല്ലാതാക്കാൻ ശാസ്ത്രീയ രീതികൾ സ്വീകരിക്കൽ എന്നിവയുൾപ്പെടെ നിരവധി പുതിയ സംവിധാനങ്ങൾ പരിഗണനയിലുണ്ട്. സ്വത്ത് റജിസ്ട്രേഷൻ കൂടുതൽ സുതാര്യവും കാര്യക്ഷമവും പൗര സൗഹൃദപരവുമാക്കിക്കൊണ്ട് റജിസ്ട്രേഷൻ വകുപ്പിൽ സംസ്ഥാനം വലിയ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിട്ടുള്ളതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ വികസനത്തിൽ സുപ്രധാന വരുമാന സ്രോതസ്സ് എന്ന നിലയിൽ മാത്രമല്ല, പൗരന്മാരുടെ സ്വത്തവകാശങ്ങളും നിയമപരമായ സുരക്ഷയും ഉറപ്പാക്കുന്നതിലും വകുപ്പ് നിർണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. Kerala CM Pinarayi Vijayan announces the implementation of blockchain technology for land transactions…

Read More

കൊച്ചിയിൽ നിന്നടക്കം ദുബായിലേക്ക് പ്രത്യേക ടൂർ പാക്കേജ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC). ഈ മാസം റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 5 പകലും 4 രാത്രിയുമുള്ള ടൂർ ജനുവരി അവസാന വാരത്തിലാണ് നടക്കുക. ഒരാൾക്ക് 94,730 രൂപയാണ് നിരക്ക്. കൊച്ചിക്കു പുറമേ ബെംഗളൂരു, അഹമ്മദാബാദ്, ജയ്പൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽനിന്നാണ് സർവീസ് ആരംഭിക്കുന്നത്. പാം ജുമൈറ, മിറക്കിൾ ഗാർഡൻ, ബുർജ് അൽ അറബ്, ഗോൾഡ് ആൻഡ് സ്‌പൈസ് സൂക്കുകൾ എന്നിവിടങ്ങളിലെ സന്ദർശനങ്ങൾക്കൊപ്പം ബുർജ് ഖലീഫയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും യാത്രാ പരിപാടിയിൽ ഉൾപ്പെടുന്നു. ഇതിനുപുറമേ അബുദാബിയിലേക്കുള്ള മുഴുവൻ ദിവസത്തെ സന്ദർശനവും ഷെയ്ഖ് സായിദ് മോസ്ക് അടക്കമുള്ള ആരാധനാലയങ്ങളും ടൂറിൽ ഉൾപ്പെടുമെന്ന് ഐആർസിടിസി അധികൃതർ പറഞ്ഞു. ജനുവരി 6 വരെ ബുക്കിംഗ് തുറന്നിരിക്കും. വിമാന ടിക്കറ്റുകൾ, ത്രീ സ്റ്റാർ ഹോട്ടൽ താമസം, വിസ ചിലവുകൾ, ഭക്ഷണം, എയർ കണ്ടീഷൻ ചെയ്ത ബസുകളിലെ യാത്ര,…

Read More

വമ്പൻ പ്രാരംഭ പബ്ലിക് ഓഫറിംഗികൾക്ക് (IPO) ഒരുങ്ങി കേരളത്തിൽ നിന്നുള്ള പ്രധാന കമ്പനികൾ. ഏകദേശം 12,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഐപിഓകളിലൂടെ സംസ്ഥാനത്തിന്റെ ബിസിനസ് മേഖല സുപ്രധാന ചുവടുവെയ്പ്പിനാണ് ഒരുങ്ങുന്നത്. വെർട്ടിക്കൽ SaaS, സ്വർണ്ണ വായ്പകൾ മുതൽ സുഗന്ധവ്യഞ്ജനങ്ങൾ, ഡയഗ്നോസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ് വരെയുള്ള മേഖലകളിലാണ് കേരളത്തിൽ നിന്നുള്ള കമ്പനികൾ മൂലധന വിപണികളെ ഉപയോഗപ്പെടുത്താൻ തയ്യാറെടുക്കുന്നത്. ഐബിഎസ് സോഫ്റ്റ്‌വെയർ (IBS Software), സിന്തൈറ്റ് ഇൻഡസ്ട്രീസ് (Synthite Industries), ഡെന്റ്കെയർ (DentCare), ഇൻഡൽ മണി (Indel Money), വീഗാലാൻഡ് ഡെവലപ്പേഴ്‌സ് (Veegaland Developers) എന്നീ കമ്പനികൾ അടുത്ത ഒന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ പബ്ലിക് ഇഷ്യൂകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഇവയെല്ലാം ചേർന്ന് 10,000-12,000 കോടി രൂപ സമാഹരിക്കുമെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലിസ്റ്റിംഗ് ലക്ഷ്യമിടുന്ന അഗാപ്പെ ഡയഗ്നോസ്റ്റിക്സും (Agappe Diagnostics) എസ്എഫ്ഒ ടെക്നോളജീസും (SFO Technologies) വരുംകാല ഐപിഒ പട്ടികയിലുണ്ട്. യാത്രാ, വ്യോമയാന…

Read More

വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ വെനസ്വേലൻ ഇടക്കാല പ്രസിഡന്റായി നിയമിച്ചിരിക്കുകയാണ് വെനസ്വേല സുപ്രീം കോടതി. വെനസ്വേലയിൽ യുഎസ് നടത്തിയ ആക്രമണത്തിനു പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയെ ബന്ദിയാക്കി ന്യൂയോർക്കിലെത്തിച്ചതിനു പിന്നാലെയായിരുന്നു ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ ഡെൽസിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്തകളിൽ നിറയുകയാണ്. 1969 മേയ് 18ന്, ലിഗ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളായാണ് ഡെൽസി റോഡ്രിഗസ്സിന്റെ ജനനം. വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1993ൽ ബിരുദം നേടിയ ഡെൽസി, പഠന കാലത്ത് തന്നെ വിദ്യാഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. പിന്നീട് പാരീസിൽ തുടർപഠനം നടത്തി. നിയമനിർമ്മാണം, വിദേശനയം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ പരിചയമുള്ള ഡെൽസി, 2013ൽ വെനസ്വേലയു‌ടെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫൊർമേഷൻ മന്ത്രിയായി. പിന്നീട് 2014-17 കാലത്ത് വിദേശകാര്യ മന്ത്രിയുമായി. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനസ്വേലയെ പ്രതിനിധീകരിച്ച അവർ, 2018ലാണ് രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് ആയി നിയമിതയായത്. ഇതോടൊപ്പം ധനകാര്യം, എണ്ണ വകുപ്പുകളുടെ…

Read More