Author: News Desk

വമ്പൻ നിക്ഷേപം സ്വന്തമാക്കി കേരളത്തിൽ നിന്നുള്ള സെമികണ്ടക്ടർ നിർമാണ സ്റ്റാർട്ടപ്പ് നേത്രസെമി (Netrasemi). സോഹോ (Zoho Corporations Ltd) യൂണിക്കോൺ ഇന്ത്യ (Unicorn India Ventures) എന്നിവ ചേർന്നു നടത്തിയ സീരീസ് എ ഫണ്ടിങ്ങിലാണ് നേത്രസെമി 107 കോടി രൂപയുടെ ഫണ്ടിങ് നേടിയത്. 2020ൽ ജ്യോതിസ് ഇന്ദിരാഭായ് (Jyothis Indirabhai), ശ്രീജിത്ത് വർമ (Sreejith Varma), ദീപ ഗീത (Deepa Geetha) എന്നിവർ ചേർന്ന് സ്ഥാപിച്ച എഡ്ജ് എഐ സെമികണ്ടക്ടർ ടെക്നോളജി കമ്പനിയാണ് നേത്രസെമി. സിസ്റ്റം ഓൺ ചിപ്പ്സിൽ (SOC) പ്രാധാന്യം നൽകി സ്മാർട് ഐഒടി ഉത്പന്നങ്ങൾ നിർമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ഫണ്ടിങ്ങിലൂടെ റിസേർച്ച്, ഡെവലപ്മെന്റ് വിഭാഗങ്ങളിൽ കൂടുതൽ വളർച്ച കൈവരിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. നിർമാണ മികവ്, മാർക്കറ്റിങ് എന്നിവ വളർത്താനും പദ്ധതിയുണ്ട്. നാല് എസ്ഒസി വേരിയന്റുകൾ കൂടി കൊണ്ടുവന്ന് ആഭ്യന്തര-അന്താരാഷ്ട്ര മാർക്കറ്റ് ഷെയർ ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. Kerala-based semiconductor startup Netrasemi secures ₹107…

Read More

എമർജൻസി ക്വാട്ട (EQ) അനുസരിച്ചുള്ള ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ എമർജൻസി ക്വാട്ട (EQ) അനുസരിച്ചുള്ള ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ കർശനമാക്കി ഇന്ത്യൻ റെയിൽവേ (Indian Railway). യാത്രയ്ക്ക് ഒരു ദിവസം മുൻപെങ്കിലും എമർജൻസി ക്വാട്ട ടിക്കറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കണമെന്ന പുതിയ മാർഗനിർദേശമാണ് റെയിൽവേ കൊണ്ടുവന്നിരിക്കുന്നത്. വിഐപികൾ, റെയിൽവേ ജീവനക്കാർ, അത്യാവശ്യ വൈദ്യസഹായം ആവശ്യമുള്ള യാത്രക്കാർ എന്നിവർക്കായാണ് ഇക്യു സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ ഈ സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതികൾ ഉണ്ടായിരുന്നു. അവസാന നിമിഷത്തെ അപേക്ഷകളുടെ ഫലമായി ചാർട്ട് തയ്യാറാക്കുന്നത് വൈകുന്നതായും ഇത് വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനെ ബാധിക്കുന്നതായുമായിരുന്നു പരാതി. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. റിസർവേഷൻ ചാർട്ട് സമയക്രമീകരണം, തത്കാൽ ബുക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് റെയിൽ അടുത്തകാലത്ത് കൊണ്ടുവന്ന മാറ്റങ്ങളുടെ തുടർച്ചയാണ് ഇക്യു ടിക്കറ്റ് ബുക്കിങ്ങിലെ പുതിയ മാർഗനിർദേശങ്ങൾ. സമയബന്ധിതമായി ചാർട്ട് തയ്യാറാക്കുന്നത് ഉറപ്പാക്കാനും പ്രവർത്തന കാലതാമസം ഒഴിവാക്കാനും ഈ നീക്കത്തിലൂടെ റെയിൽവേയ്ക്ക് സാധിക്കും. പുതിയ…

Read More

ടെസ്‌ല മോഡൽ വൈ (Tesla Model Y) കാറുകളുടെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. മുംബൈയിൽ ആദ്യ ഷോറൂം തുറന്നതിനുപിന്നാലെയാണ് രാജ്യവ്യാപകമായി ടെസ്‌ല വാഹന ബുക്കിങ്ങിന് തുടക്കമിട്ടിരിക്കുന്നത്. കമ്പനി സിഇഒ ഇലോൺ മസ്ക് (Elon Musk) സമൂഹമാധ്യമങ്ങൾ വഴി ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. ടെസ്‌ലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വാഹനം നേരിട്ട് ഓർഡർ ചെയ്യാം. രാജ്യവ്യാപകമായി ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും മുംബൈ, പൂണെ, ഡൽഹി, ഗുരുഗ്രാം എന്നീ നാല് നഗരങ്ങളിലെ ഡെലിവെറിക്കാണ് ആദ്യഘട്ടത്തിൽ കമ്പനി പ്രാധാന്യം നൽകുക. പ്രീമിയം എസ് യുവിയായ മോഡൽ വൈയുമായാണ് ടെസ്‌ലയുടെ ഇന്ത്യൻ പ്രവേശനം. 61 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ ഓൺറോഡ് പ്രൈസ് ആരംഭിക്കുന്നത്. Tesla opens online orders for India, launching the Model Y SUV starting at ₹61 lakh. Priority deliveries in major metros after Mumbai showroom debut.

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ (Vizhinjam International Seaport Limited) പ്രധാന റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന റെയിൽ പാതയുടെ ടെൻഡർ പ്രഖ്യാപനം ഉടൻ. വിഴിഞ്ഞത്തിന് രാജ്യത്തെ ദക്ഷിണ സംസ്ഥാനങ്ങളിൽ നിന്ന് റെയിൽവേ വഴി ചരക്ക് വിനിമയം വേഗത്തിലാക്കാൻ ഇതിലൂടെ സാധിക്കും. ഓഗസ്റ്റ് മാസത്തിൽ ടെൻഡർ കൊണ്ടുവരാനാണ് നിലവിൽ ഗവൺമെന്റിന്റേയും തുറമുഖ അതോറിറ്റിയുടേയും തീരുമാനം. 10.7 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ പാതയിലൂടെ കടന്നുപോകുന്ന റെയിൽ പദ്ധതിയുടെ നിർമാണം കൊങ്കൺ റെയിൽവേയാണ് (KRCL) ഏറ്റെടുക്കുന്നത്. കൊങ്കൺ റെയിൽവേ സമർപ്പിച്ച കരട് ടെൻഡർ അന്തിമമാക്കുന്നതിനായി വിഐഎസ്എൽ റിവ്യൂ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഓഗസ്റ്റിൽ ടെൻഡർ പ്രസിദ്ധീകരിക്കാനും നവംബറോടെ കരാറുകൾ നൽകാനുമാണ് നീക്കം. എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (EPC) മാതൃകയിലാണ് 1482.92 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുക. തിരഞ്ഞെടുത്ത കരാറുകാരൻ രൂപകൽപ്പനയ്ക്കും ഡെലിവറിക്കും ഉത്തരവാദിയായിരിക്കും. 2028 ഡിസംബറോടെ നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പ്രധാനമായും വിഴിഞ്ഞം-ബലരാമപുരം റോഡിന് കീഴിലൂടെയുള്ള റെയിൽ പാതയിൽ തുരങ്കപാത മാത്രം 9.43 കിലോമീറ്ററുണ്ടാകും. തുരങ്കത്തിന്റെ ഏകദേശം 2.5-3…

Read More

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ (FTA) ഇരുരാരാജ്യങ്ങളുടെയും വ്യാപാരബന്ധത്തിലെ നാഴികക്കല്ലാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ (Keir Starmer). പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുകെ സന്ദർശനത്തോട് അനുബന്ധിച്ചുള്ള വ്യാപാര കരാർ തൊഴിലവസരങ്ങൾക്കും വളർച്ചയ്ക്കും വലിയ വിജയമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. താരിഫ് ഇളവുകളിലൂടെ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ തുടങ്ങിയ നിരവധി ഉത്പന്നങ്ങളുടെ കുറഞ്ഞ വിലയ്ക്ക് സ്വതന്ത്ര വ്യാപാര കരാർ കാരണമാകും. ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള 99 ശതമാനം ഉൽപന്നങ്ങളും സേവനങ്ങളും ഇതോടെ നികുതി രഹിതമാകും. കരാറോടെ ഇന്ത്യ യുകെയിൽ നിന്നുള്ള 90 ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയും വെട്ടിക്കുറയ്ക്കും. എഫ്ടിഎയുടെ ഭാഗമായി ഇന്ത്യൻ സ്ഥാപനങ്ങൾ യുകെയിൽ പ്രവർത്തനങ്ങൾ വികസിപ്പിക്കുകയും ബ്രിട്ടീഷ് കമ്പനികൾ ഇന്ത്യയിൽ പുതിയ ബിസിനസ്സ് അവസരങ്ങൾ ഉറപ്പാക്കുകയും ചെയ്യും. ഇതിലൂടെ ഏകദേശം 6 ബില്യൺ പൗണ്ടിന്റെ പുതിയ നിക്ഷേപവും കയറ്റുമതി വികസനവുമാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധം, വിദ്യാഭ്യാസം, കാലാവസ്ഥ, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിൽ കൂടുതൽ അടുത്ത സഹകരണം ഉറപ്പാക്കുന്ന പുതുക്കിയ പങ്കാളിത്തത്തിലും…

Read More

ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തമാക്കാൻ ജർമൻ എയർക്രാഫ്റ്റ് മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) കമ്പനി ലുഫ്താൻസ ടെക്നിക് (Lufthansa Technik). ഇന്ത്യൻ വ്യോമയാന രംഗത്തെ വമ്പൻമാരായ ഇൻഡിഗോയുമായുള്ള (IndiGo) കരാറിലൂടെയാണ് ലുഫ്താൻസ ടെക്നിക് ഇന്ത്യയിൽ സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നത്. എംആർഒ സേവനങ്ങൾക്ക് അടക്കം സമഗ്ര ലീസ് റിട്ടേൺ പിന്തുണ നൽകുന്നതിനായി ഇൻഡിഗോ ലുഫ്താൻസ ടെക്നിക്കിനെ നിയമിച്ചിരിക്കുകയാണ്. ഇൻഡിഗോ എയർലൈനിന്റെ എയർബസ് എ320 (Airbus A320) വിമാനങ്ങളുടെ അടിസ്ഥാന മെയിന്റനൻസ്, സിംഗിൾ കമ്പോണന്റ് മെയിന്റനൻസ് സേവനങ്ങൾ തുടങ്ങിയവയാണ് കരാറിൽ ഉൾപ്പെടുന്നത്. നേരത്തെ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനു (Operation Sindoor) ശേഷം തുർക്കി പാകിസ്ഥാന് പിന്തുണ നൽകിയതുമായി ബന്ധപ്പെട്ട് തുർക്കി എയർക്രാഫ്റ്റ് മെയിന്റനൻസ് കമ്പനി ടർക്കിഷ് ടെക്‌നിക്കുമായുള്ള (Turkish Technic) ഇൻഡിഗോയുടെ ഇടപാടുകളിൽ വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് മെയിന്റനൻസിന് ഇൻഡിഗോ പുതിയ പങ്കാളികളെ നിയമിച്ചിരിക്കുന്നത്. പത്തിലധികം A320 സീരീസ് വിമാനങ്ങൾ ഉൾപ്പെടുന്ന റീഡെലിവറി പരിശോധനകൾക്കായി ടർക്കിഷ് ടെക്‌നിക്കും ഇൻഡിഗോയും ഫെബ്രുവരിയിൽ കരാർ ഒപ്പിട്ടിരുന്നു. എന്നാൽ സർക്കാർ 2025…

Read More

കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ളവയുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടേയും (Anil Ambani) അദ്ദേഹവുമായി ബന്ധപ്പെട്ടതുമായ ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ്. യെസ് ബാങ്കിൽ (Yes Bank) നിന്നും 3000 കോടി രൂപ ലോൺ അനുവദിച്ചതും പണം മറ്റു കമ്പനികളിലേക്ക് വക മാറ്റിയതിലുമെല്ലാമാണ് ഇഡി അന്വേഷണം നടത്തി തെളിവ് ശേഖരിക്കുന്നത്. അതേയസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ റിലയൻസ് പവറിന്റെ (Reliance Power) ബിസിനസ് പ്രവർത്തനങ്ങൾ, സാമ്പത്തിക പ്രകടനം, ഓഹരി ഉടമകൾ, ജീവനക്കാർ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും പങ്കാളികളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡുമായി (RHFL) ബന്ധപ്പെട്ട് ഉയർന്ന കള്ളപ്പണം വെളുപ്പിക്കലിലാണ് പ്രധാന അന്വേഷണം. നേരത്തെ ടെലികോം കമ്പനിയായ റിലയൻസ് കമ്യൂണിക്കേഷനെ (RCOM) എസ്ബിഐ ഫ്രോഡ് വിഭാഗത്തിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തിരുന്നു. ഇതിൽപ്പെടുന്ന കമ്പനികൾക്കും, വ്യക്തികൾക്കും എതിരേയും അന്വേഷണമുണ്ട്. എന്നാൽ റിലയൻസ് പവർ സ്വതന്ത്രമായി ലിസ്റ്റ് ചെയ്ത സ്ഥാപനമാണെന്നും ആർ‌എച്ച്‌എഫ്‌എല്ലുമായോ ആർ‌സി‌ഒ‌എമ്മുമായോ യാതൊരു ബിസിനസ്-സാമ്പത്തിക ബന്ധവുമില്ലെന്നും റിലയൻസ് പവർ…

Read More

ഫാഷൻ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയ്‌ക്ക് (Myntra) എതിരെ കേസെടുത്ത് എൻവോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED). വിദേശ നിക്ഷേപ വ്യവസ്ഥകൾ (FDI) ലംഘിച്ചെന്നാരോപിച്ചാണ് ഫ്ലിപ്കാർട്ട് പിന്തുണയുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മിന്ത്രയ്ക്കും അനുബന്ധ കമ്പനികൾക്കും ഡയറക്ടർമാർക്കും എതിരെ ഇഡി കേസെടുത്തിരിക്കുന്നത്. 1654.35 കോടി രൂപയുടെ നിയമലംഘനം നടത്തിയതിന് ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (FEMA) പ്രകാരമാണ് നടപടി. മിന്ത്രയും അനുബന്ധ കമ്പനികളും മൊത്തവ്യാപാര മാതൃകയിൽ (Wholesale cash and carry) പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെട്ട് മൾട്ടി ബ്രാൻഡഡ് റീട്ടെയിൽ ട്രേഡ് (MBRT) പ്രവർത്തനങ്ങൾ നടത്തിയതായാണ് പരാതി ഉയർന്നത്. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മിന്ത്രയ്ക്കെതിരെ ബെംഗളൂരു സോണൽ ഓഫീസിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹോൾസെയിൽ ക്യാഷ് ആൻഡ് ക്യാരി മാതൃകയിൽ പ്രവർത്തിക്കുന്നുവെന്ന അവകാശവാദത്തോടെ എംബിആർടി പ്രവർത്തനങ്ങൾ നടത്തുന്നത് എഫ്ഡിഐ നയങ്ങളുടെ ഗുരുതര ലംഘനമാണെന്ന് ഇഡി ചൂണ്ടിക്കാട്ടി. മൊത്തവ്യാപാരം നടത്തുന്നു എന്ന വ്യാജേന കമ്പനി 1654.35 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായും അന്വേഷണ ഏജൻസി വ്യക്തമാക്കി.…

Read More

രാജ്യത്തിന്റെ ഉപരാഷ്ട്രപതി പദവിയിൽനിന്ന് രണ്ട് ദിവസങ്ങൾക്കു മുൻപ് ജഗ്ദീപ് ധൻകർ (Jagdeep Dhankhar) രാജിവെച്ചിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാജിവെച്ചിരിക്കുന്നത്. ഇതോടെ രാജിക്കു ശേഷം ഉപരാഷ്ട്രപതിക്കു ലഭിക്കുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും വാർത്തകളിൽ നിറയുകയാണ്. ₹2 ലക്ഷം പെൻഷൻ, ടൈപ്പ് VIII ഗവൺമെന്റ് ബംഗ്ലാവ്, സൗജന്യ വിമാന-റെയിൽ യാത്ര, സൗജന്യ ആരോഗ്യ സംരക്ഷണം, പേർസണൽ അസിസ്റ്റന്റുമാർ തുടങ്ങിയ ആനുകൂല്യങ്ങളാണ് സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതിക്ക് ലഭിക്കുക. 2018ലെ ബജറ്റ് പ്രകാരം ഉപരാഷ്ട്രപതിയുടെ ശമ്പളം പ്രതിവർഷം ₹48 ലക്ഷമാണ്. ശമ്പളത്തിന്റെ 50-60 ശതമാനമാണ് പെൻഷനായി ലഭിക്കാൻ അർഹതയുള്ളത്. ഈ കണക്കുവെച്ച് നോക്കുമ്പോൾ ജഗ്ദീപ് ധൻകറിന് കുറഞ്ഞത് രണ്ട് ലക്ഷം രൂപയെങ്കിലും പെൻഷൻ തുകയായി ലഭിക്കും. ഡൽഹിയിലോ മറ്റേതെങ്കിലും പ്രദേശത്തോ ഉള്ള ടൈപ്പ് VIII ബംഗ്ലാവാണ് സ്ഥാനമൊഴിയുന്നതോടെ ധൻകറിന് ലഭിക്കാൻ അർഹതയുള്ളത്. മുൻ ഉപരാഷ്ട്രപതിക്ക് അനുവദിക്കുന്ന ബംഗ്ലാവിന്റെ വൈദ്യുതി-ജല ബില്ലുകളും സർക്കാർ വഹിക്കും. വിരമിച്ച ഉപരാഷ്ട്രപതിക്ക് ഇന്ത്യയിലെവിടെയും വിമാനത്തിലോ, റെയിൽയിലോ ഉയർന്ന ക്ലാസിൽ യാത്ര ചെയ്യാനാകും.…

Read More

ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35 ബി (F35 B) തകരാർ കാരണം അടിയന്തര ലാൻഡിങ് നടത്തിയത് മുതൽ പ്രശ്നങ്ങൾ പരിഹരിച്ചു മടങ്ങുന്നതുവരെ സമ്പൂർണ സഹായം നൽകിയ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിന് (TRV) നന്ദി പറഞ്ഞ് യുകെ സംഘം മടങ്ങി. യുകെ റോയൽ എയർഫോഴ്സ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് തോം സോയർ (Thom Sawyer) എയർപോർട്ട് അധികൃതർക്ക് നന്ദി അറിയിച്ചു. റോയൽ എയർഫോഴ്സിന്റെ മിലിട്ടറി മെമെന്റോയും അദ്ദേഹം വിമാനത്താവള അധികൃതർക്ക് കൈമാറി. എഫ് 35ന്റെ ചിത്രം ഉൾപ്പെടെയാണ് റോയൽ എയർഫോഴ്സ് വിമാനത്താവളത്തിനു ഉപഹാരമായി നൽകിയത്. തിരുവനന്തപുരം വിമാനത്താവള അധികൃതരും റോയൽ എയർഫോഴ്സിന് മെമെന്റോ നൽകി ആദരിച്ചു. ആദരിക്കൽ ചടങ്ങുകൾക്കു ശേഷം 17 അംഗ ബ്രിട്ടീഷ് സംഘം മടങ്ങി. റോയൽ എയർഫോഴ്സ് എ 400 (A400) വിമാനത്തിലാണ് സംഘം തിരികെപ്പോയത്. സംഘാംഗങ്ങളെയും വിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിച്ച സാങ്കേതിക ഉപകരണങ്ങളും ഇതേ വിമാനത്തിൽ തിരികെ കൊണ്ടുപോയി. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കാരണം 39 ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ…

Read More