Author: News Desk
സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഈ ശ്രമങ്ങളില്‍ ഇന്ത്യന്‍ നാവികസേന നിര്‍ണായ പങ്ക് വഹിക്കുന്നതായും രാഷ്ട്രപതി ദ്രൗപതി മുര്‍മു. കടല്‍ വഴികള്‍ സുരക്ഷിതമാക്കിയും സമുദ്ര വിഭവങ്ങള്‍ സംരക്ഷിച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞും സമുദ്ര ഗവേഷണത്തെ പിന്തുണച്ചും നാവികസേന രാജ്യത്തിന് കരുത്തേകുന്നതായും രാഷ്ട്രപതി പറഞ്ഞു. ശംഖുമുഖത്ത് നടന്ന നാവികസേനാ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യൻ നാവിക സേനയുടെ കരുത്തു ഒന്ന് കൂടി വിളിച്ചോതുന്ന യുദ്ധ അഭ്യാസ പ്രകടനങ്ങളും രാഷ്ട്രപതി വീക്ഷിച്ചു. ആധുനികവല്‍ക്കരണവും പുതിയ സാങ്കേതികവിദ്യകളുടെ വികസനവും അവയുടെ പൊരുത്തപ്പെടുത്തലും ഏതൊരു സായുധ സേനയുടെയും പോരാട്ട സന്നദ്ധതയ്ക്ക് നിര്‍ണായകമാണ്. ഇന്ത്യയില്‍ തന്നെ സങ്കീര്‍ണമായ പ്ലാറ്റ്ഫോമുകള്‍ രൂപകല്‍പ്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള കഴിവ് നമ്മുടെ നാവികസേനക്കുണ്ട്. വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തും മറ്റു യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും ഇതിനു ഉദാഹരണങ്ങളാണ്. ഇവ തദ്ദേശീയമായി വികസിപ്പിക്കുന്നതിലൂടെ ദേശീയ സുരക്ഷ ശക്തിപ്പെടുത്താനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാകും. തദ്ദേശീയ സാങ്കേതികവിദ്യകള്‍…
ഇന്ത്യൻ നാവിക സേനയുടെ വീറും വാശിയും എടുത്തു കാട്ടുന്ന ഓപ്പറേഷണൽ പ്രകടനങ്ങൾക്കാണ് തിരുവനന്തപുരത്തെ ശംഖുമുഖം തീരം സാക്ഷിയായത്. ശംഖുമുഖത്തിന്റെ തന്ത്ര പ്രാധാന്യവും, നാവിക സുരക്ഷാ സാധ്യതകളും രാജ്യത്തിന് മുന്നിൽ വ്യക്തമാക്കുന്ന ഒന്നായി ഇന്ത്യയുടെ സർവ സൈന്യാധിപ ദ്രൗപതി മുർമുവിന് മുന്നിൽ നടന്ന ഈ പ്രകടനം. ഇന്ത്യയുടെ പടക്കപ്പലുകളായ ഐഎന്‍എസ് ഇംഫാല്‍, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കമാല്‍, പായ്ക്കപ്പലുകളായ തരംഗിണിയും സുദര്‍ശിനിയും മിസൈല്‍ കില്ലര്‍ ബോട്ടുകളും അന്തര്‍വാഹിനിയും ഉള്‍പ്പെടെയുള്ള 19 നാവിക യുദ്ധ സംവിധാനങ്ങളാണ് തീരക്കടലില്‍ വിസ്മയ കാഴ്ചയൊരുക്കിയത്. വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തില്‍നിന്നുള്ള മിഗ് വിമാനങ്ങളുടെ ടേക്ക് ഓഫും ഹെലികോപ്റ്ററില്‍നിന്നുള്ള എയര്‍ ലിഫ്റ്റിംഗും പാരാഗ്ലൈഡിംഗും ഉള്‍പ്പെടെയുള്ള അഭ്യാസ പ്രകടനങ്ങള്‍ സേനയുടെ ഉള്‍ക്കരുത്തും നീക്കങ്ങളിലെ കൃത്യതയും വേഗതയും സാങ്കേതിക മികവും എടുത്തുകാട്ടി. യുദ്ധത്തിനും നിരീക്ഷണത്തിനുമുള്ള ലോങ് റേഞ്ച് ആന്റി സബ്മറൈന്‍ വിമാനമായ പി8ഐ, മിഗ്, ഹോക്‌സ് വിമാനങ്ങളും ഹെലികോപ്റ്ററുകളും ചേര്‍ന്നാണ് ആകാശത്ത് ദൃശ്യവിസ്മയം ഒരുക്കിയത്. ആര്‍ത്തിരമ്പുന്ന കടല്‍പ്പരപ്പില്‍ സെര്‍ച്ച് ആന്‍ഡ് സീഷര്‍…
ടിക്കറ്റിംഗ് സംവിധാനത്തിൽ വൻ പരിഷ്കാരങ്ങൾക്ക് ഇന്ത്യൻ റെയിൽവേ. രാജ്യവ്യാപകമായി ഒടിപി അധിഷ്ഠിത തത്കാൽ റിസർവേഷൻ സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യം. സൗകര്യം മെച്ചപ്പെടുത്തുന്നതിനും ദുരുപയോഗം തടയുന്നതിനുമായുള്ള ഒടിപി അധിഷ്ഠിത പ്രക്രിയ ഇതിനകം 52 ട്രെയിനുകളിൽ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ ശേഷിക്കുന്ന എല്ലാ സർവീസുകളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. 2025 ജൂലൈ മാസത്തിൽ ഓൺലൈൻ തത്കാൽ ബുക്കിംഗുകൾക്ക് റെയിൽവേ ആധാർ അടിസ്ഥാനമാക്കിയുള്ള ഒതന്റിക്കേഷൻ അവതരിപ്പിച്ചിരുന്നു. 2025 ഒക്ടോബർ മാസത്തിൽ ബുക്കിംഗിന്റെ ആദ്യ ദിവസം തന്നെ എല്ലാ ജനറൽ റിസർവേഷനുകൾക്കും ഒടിപി അധിഷ്ഠിത സംവിധാനവും നടപ്പിലാക്കി. സുതാര്യത വർദ്ധിപ്പിക്കാനും യാത്രക്കാർക്ക് റിസർവേഷൻ അനുഭവം ലഘൂകരിക്കാനുമായാണ് ഈ രണ്ട് നടപടികളും. ഏറ്റവും പുതിയ പൈലറ്റ് പദ്ധതി പ്രകാരം കൗണ്ടറിൽ നിന്നുള്ള തത്കാൽ ബുക്കിംഗുകളിൽ ഒടിപി പരിശോധനാ ഘട്ടം കൊണ്ടുവരും. റിസർവേഷൻ ഫോമിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിൽ യാത്രക്കാർക്ക് ഒറ്റത്തവണ പാസ്‌വേഡ് ലഭിക്കും. വിജയകരമായ ഒതന്റിക്കേഷന് ശേഷം മാത്രമേ ടിക്കറ്റുകൾ…
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. മുഖ്യമന്ത്രിയുടെ അമരാവതിയിലെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി, ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ, വിവരസാങ്കേതികവിദ്യ, ഇലക്ട്രോണിക്സ് മന്ത്രി നര ലോകേഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാനത്തെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും ഉയർന്നുവരുന്ന അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് അമരാവതിയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെയും അദാനി പോർട്ട്സ് ആൻഡ് സെസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കരൺ അദാനിയെയും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചന്ദ്രബാബു നായിഡു എക്സ് പോസ്റ്റിലൂടെ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം ഗൗതം അദാനിയെയും കരൺ അദാനിയെയും കണ്ടതായ് ലോകേഷ് പോസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ അദാനി ഗ്രൂപ്പിന്റെ നിലവിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ചും സംസ്ഥാനത്തിന്റെ ഭാവി വളർച്ചയ്ക്കായി ആസൂത്രണം ചെയ്തിട്ടുള്ള…
ജോലി, പഠനം, ദീർഘകാല താമസം എന്നിവ ലക്ഷ്യമിട്ട് അമേരിക്ക ലക്ഷ്യം വെയ്ക്കുന്ന ഇന്ത്യക്കാർക്ക് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലം ഇരട്ട യാഥാർത്ഥ്യം സൃഷ്ടിക്കുകയാണ്. ഉയർന്ന വൈദഗ്ധ്യമുള്ള ജോലിക്കാരെ തന്ത്രപ്രാധാന്യമുള്ള വ്യവസായങ്ങളിലേക്ക് ആകർഷിക്കുമെന്ന് ഭരണകൂടം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, 2024–2025 കാലത്തെ നയമാറ്റങ്ങൾ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കൂടുതൽ തടസ്സങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. പ്രതിഭ ആവശ്യമാണ് എന്നത് ഭരണകൂടത്തിന്റെ വാക്കായിരിക്കുമ്പോഴും സ്ഥിരതയുള്ള പാതകൾ തടസ്സപ്പെടുന്നതാണ് യാഥാർത്ഥ്യം. സെമികണ്ടക്ടർ പോലുള്ള ഉയർന്ന വൈദഗ്ധ്യം ആവശ്യമായ മേഖലകളിൽ സാധാരണ തൊഴിലാളികളെ ഉപയോഗിച്ച് പ്ലാന്റുകൾ ഓടിക്കാനാകില്ലെന്നും വിദഗ്ധരെ കൊണ്ടുവന്ന് അമേരിക്കക്കാരെ ചിപ്പ് നിർമാണം പഠിപ്പിക്കണമെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരുന്നത്. 2024 ജൂണിൽ ഓൾ ഇൻ പോഡ്കാസ്റ്റ് അഭിമുഖത്തിലും, യുഎസ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടുന്നവർക്ക് നേരിട്ട് ഗ്രീൻകാർഡ് നൽകണം എന്ന ആശയം അദ്ദേഹം വീണ്ടും മൂന്നോട്ടുവെച്ചു. ഇതിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം വഹിക്കുന്നത് ഇന്ത്യക്കാരാണ്. വാഗ്ദാനങ്ങൾക്കു വിരുദ്ധമായി, ട്രംപ് ഭരണകൂടം നിയമങ്ങൾ കൂടുതൽ കടുപ്പിക്കുന്ന സമീപനമാണ് തുടരുന്നത്. 2024–25 കാലഘട്ടത്തിൽ ഇന്ത്യൻ തൊഴിലാളികൾക്കാണ്…
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഇന്ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം 23ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് റഷ്യൻ പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ‘തന്ത്രപരമായ പങ്കാളിത്തം’ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ ദിശാബോധം നൽകാനും ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി വിലയിരുത്താനും പുടിൻറെ സന്ദർശനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. നാല് വർഷത്തിന് ശേഷമുള്ള പുടിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. വ്യാപാരം, സാമ്പത്തിക സഹകരണം, ആഗോള സുരക്ഷാ പ്രശ്നങ്ങൾ എന്നിവ മോഡി-പുടിൻ ചർച്ചയിലെ പ്രധാന വിഷയങ്ങളാകും. റഷ്യ-ഉക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ആഹ്വാനം ഇന്ത്യ ആവർത്തിക്കുമെന്നാണ് റിപ്പോർട്ട്. മോഡിയുടെ വസതിയിൽ അത്താഴവിരുന്നിൽ പങ്കെടുക്കുന്ന പുടിൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. രാജ്ഘട്ട് സന്ദർശനത്തോടെയാണ് പുടിന്റെ വെള്ളിയാഴ്ചത്തെ ഷെഡ്യൂൾ ആരംഭിക്കുക. തുടർന്ന് രാഷ്ട്രപതി ഭവനിൽ സ്വീകരണം നൽകും. ഹൈദരാബാദ് ഹൗസിൽ മോഡിയുമായുള്ള ഔപചാരിക ഉച്ചകോടി തല ചർച്ചകൾ നടക്കും. പിന്നീട്, ഉഭയകക്ഷി നിക്ഷേപവും വ്യാപാര സഹകരണവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഇന്ത്യ-റഷ്യ ബിസിനസ് ഫോറത്തിൽ…
ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ഡിസംബർ 13ന് അർജന്റീന ഇതിഹാസതാരം ലയണൽ മെസ്സി ഹൈദരാബാദിൽ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ട്. ഉപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. മത്സരത്തിന്റെ സ്വഭാവം, പങ്കെടുക്കുന്ന ടീമുകൾ, എതിരാളികൾ തുടങ്ങിയ കാര്യങ്ങൾ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. തെലങ്കാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് മെസ്സിയുടെ സന്ദർശനം. തെലങ്കാനയിലുടനീളം ഈ വാർത്ത വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരത്തെ നേരിൽ കാണാനുള്ള അവസരം ലഭിക്കുമെന്നതാണ് യുവാക്കളിലും കായികപ്രേമികളിലും ആവേശം ഉയർത്തുന്നത്. അതേസമയം, വാർത്ത കേരളത്തിലെ ഫുട്ബോൾ ആരാധകരെയും ആവേശത്തിലാഴ്ത്തുന്നു. മുമ്പ് മെസ്സി കേരളത്തിലെത്തും എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചെങ്കിലും പിന്നീട് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതികൾ റദ്ദാക്കുകയായിരുന്നു. മെസ്സി കേരളത്തിൽ എത്താതെ പോയെങ്കിലും ദക്ഷിണേന്ത്യയിലേക്ക് എങ്കിലും വരുന്നുവെന്ന സന്തോഷത്തിലാണ് ഫുട്ബോൾ പ്രേമികൾ. Argentina legend Lionel Messi is set to participate in a…
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തോട് അനുബന്ധിച്ച് പ്രതിരോധ സഹകരണം അവലോകനം ചെയ്യുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നേരത്തേ, റഷ്യയുടെ എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ആധുനികവും ശക്തവുമായ എസ്-500 സംവിധാനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം പ്രധാന ചർച്ചയാകുമെന്ന് വാർത്തയുണ്ടായിരുന്നു. എന്നാൽ രണ്ടോ മൂന്നോ അധിക എസ്-400 ട്രയംഫ് റെജിമെന്റുകൾ വാങ്ങുന്നതിലാണ് പ്രാഥമിക ശ്രദ്ധ കേന്ദ്രീകരിക്കുയെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യ ഇതുവരെ ഒരു രാജ്യത്തേക്കും എസ്-500 പ്രൊമിത്യൂസ് വ്യോമ, മിസൈൽ പ്രതിരോധ സംവിധാനം കയറ്റുമതി ചെയ്തിട്ടില്ല. വരാനിരിക്കുന്ന ചർച്ചകളിൽ എസ്-500നെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമെങ്കിലും, ഉടനടി കരാറൊന്നും പ്രതീക്ഷിക്കേണ്ടതില്ലായെന്ന് ഇന്ത്യൻ ഡിഫൻസ് റിസേർച്ച് വിംഗ് റിപ്പോർട്ട് ചെയ്യുന്നു. അധിക എസ്-400 സിസ്റ്റങ്ങളെ കേന്ദ്രീകരിച്ചാകും ചർച്ചകൾ. 2025 മെയ് മാസത്തിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഉപയോഗിച്ച മിസൈലുകൾക്ക് പകരമായി ഏകദേശം 300 എസ്-400 ഉപരിതല-വ്യോമ മിസൈലുകൾ കൂടി വാങ്ങുന്നതിനും വികസിപ്പിച്ച റെജിമെന്റ് ഇൻവെന്ററിക്കായി കൂടുതൽ യുദ്ധ കരുതൽ ശേഖരം നിർമിക്കുന്നതിനുമായി…
അദാനി പോർട്ട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കോണോമിക് സോണിന്റെ (APSEZ) നേതൃത്വത്തിൽ കേരള സർക്കാരുമായി സഹകരിച്ച് വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഒരു വയസ്സ് തികയുകയാണ്. ഇന്ത്യയുടെ അത്ഭുത തുറമുഖം എന്ന വിശേഷണത്തോടെ പ്രശംസിക്കപ്പെടുന്ന വിഴിഞ്ഞം രാജ്യത്തെ ഏറ്റവും ആധുനികമായ ഡീപ്-വാട്ടർ പോർട്ടുകളിൽ ഒന്നായി മാറി. രാജ്യത്തിന്റെ സമുദ്രവ്യാപാര മേഖലയിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിച്ച വിഴിഞ്ഞം നിരവധി ആഗോള അംഗീകാരങ്ങളും സ്വന്തമാക്കി. ആദ്യ 12 മാസങ്ങൾക്കുള്ളിൽത്തന്നെ വിഴിഞ്ഞം മികച്ച പ്രവർത്തനക്ഷമത തെളിയിച്ചിരിക്കുന്നു. ഒരു ദശലക്ഷം ടിഇയു കൈകാര്യം ചെയ്ത ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള പോർട്ടായി വിഴിഞ്ഞം മാറി. പ്രവർത്തന വർഷം അവസാനിക്കുന്നതിന് മുമ്പ് 10 മാസത്തിനുള്ളിൽത്തന്നെ ഒരു ദശലക്ഷം ടിഇയു ശേഷി കടന്നു. ആദ്യവർഷത്തിൽത്തന്നെ 615 കപ്പലുകൾ കൈകാര്യം ചെയ്തപ്പോൾ, 1.32 ദശലക്ഷം ടിഇയു കൈമാറുകയും ചെയ്തു. 399 മീറ്ററിന് മുകളിൽ നീളമുള്ള 41 അൾട്രാ-ലാർജ് കണ്ടെയ്നർ കപ്പലുകൾ (ULCVs) കൈകാര്യം ചെയ്തുകൊണ്ടും വിഴിഞ്ഞം റെക്കോർഡിട്ടു. 300 മീറ്ററിന് മുകളിൽ നീളമുള്ള 154…
മിഡ്‌എയർ റീഫ്യൂവലർ വിമാനങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യൻ എയർഫോഴ്സിന് വേണ്ടി മത്സരം തുടരുന്ന ഏക കമ്പനിയായ ഇസ്രായേൽ എയ്റോസ്പെയ്‌സ് ഇൻഡസ്ട്രീസ് (IAI), പദ്ധതിക്കുള്ള 30 ശതമാനം ‘മേക്ക് ഇൻ ഇന്ത്യ’ നിർദേശത്തിൽ പൂർണമായി സഹകരിക്കുമെന്ന് അറിയിച്ചു. എന്നാൽ വിമാനങ്ങൾ എവിടെ തയ്യാറാക്കുമെന്ന കാര്യത്തിൽ കമ്പനി പ്രതികരിക്കാൻ വിസമ്മതിച്ചിരിക്കുകയാണ്. ഏകദേശം 8000 കോടി രൂപയുടെ കരാറിൽ ആറ് മിഡ്‌എയർ റീഫ്യൂവലർ വിമാനങ്ങളാണ് ഉൾപ്പെടുക. കരാർ നേടുകയാണെങ്കിൽ ഉപയോഗശൂന്യമായ പഴയ ആറു ബോയിംഗ് 767 കൊമേർഷ്യൽ വിമാനങ്ങളെ റീഫ്യൂവലർ വിമാനങ്ങളാക്കി മാറ്റി ഇന്ത്യൻ എയർഫോഴ്സിന് നൽകാനാണ് പദ്ധതി. അതേസമയം കരാറിനെ ചൊല്ലി ചില പ്രധാന ആശങ്കകളും ഉയർന്നുവരുന്നുണ്ട്. പദ്ധതിയുടെ ഭാഗമായുള്ള 30% ‘മേക്ക് ഇൻ ഇന്ത്യ’ നിർദേശം പാലിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വിമാനങ്ങൾ എവിടെയാണ് നിർമിക്കപ്പെടുക എന്നതിനെക്കുറിച്ചുള്ള വ്യക്തത നൽകാൻ ഐഎഐ വിസമ്മതിച്ചതാണ് പ്രധാന ആശങ്ക. നിർമാണപ്രക്രിയ, ഇന്ത്യയ്ക്ക് ലഭിക്കുന്ന സാങ്കേതിക പ്രയോജനങ്ങൾ എന്നിവ സംബന്ധിച്ചും കൃത്യതയില്ല. പുതിയ വിമാനങ്ങൾക്കു പകരം ഉപയോഗിച്ച പഴയ…
