Author: News Desk

ഒറ്റ ദിവസം കൊണ്ട് 1.72 ബില്യൺ ഡോളർ ആസ്തി വർധിപ്പിച്ച് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഇതോടെ ബ്ലൂംബർഗ് ബില്യണേർസ് ഇൻഡെക്സ് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി $82.3 ബില്യണായി. ഇന്ത്യൻ സമ്പന്നരിൽ രണ്ടാമതും ലോകസമ്പന്നരിൽ നിലവിൽ 20ആം സ്ഥാനത്തുമാണ് അദാനി. ഈ വർഷം മാത്രം അദ്ദേഹത്തിന്റെ ആസ്തിയിൽ $3.64 ബില്യൺ വർധന ഉണ്ടായതായും അതിൽ കഴിഞ്ഞ ദിവസത്തെ കണക്ക് മാത്രം 1.72 ബില്യൺ ഡോളറാണെന്നും ദേശീയ മാധ്യമമായ ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. ലോക രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളുമായി ബന്ധപ്പെടുത്തി രസകരമായ മറ്റൊരു വസ്തുത കൂടി ഇന്ത്യ.കോം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനും തുർക്കിയും തമ്മിലുള്ള 2024ലെ വ്യാപാരക്കരാർ ആണ് ഇന്ത്യ.കോം ചൂണ്ടിക്കാട്ടുന്നത്. 2024ൽ ഇരുരാജ്യങ്ങളും തമ്മിൽ 1.4 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. അതേസമയം അദാനിയുടെ ഒറ്റ ദിവസത്തെ സമ്പാദ്യമായ 1.72 ബില്യൺ ഡോളർ ഇതിനേക്കാൾ എത്രയോ അധികമാണെന്നും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. Gautam Adani’s net worth surged…

Read More

തിരുവനന്തപുരം തോന്നയ്ക്കലി‍ൽ 7.48 ഏക്കറിൽ 6 കോടി രൂപ ചിലവിൽ വികസിപ്പിച്ച കിൻഫ്ര മിനി വ്യവസായ പാർക്കിലൂടെ കേരളത്തിനു പുതിയൊരു വ്യവസായ പാർക്ക് കൂടി ലഭിച്ചിരിക്കുകയാണ്. ഭക്ഷ്യസംസ്കരണം, കടലാസ് അധിഷ്ഠിത വ്യവസായം, ഫർണിച്ചർ, ഹാർഡ് വെയർ, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ വിഭാഗങ്ങളിലെ 18 യൂണിറ്റുകളാണു മിനി വ്യവസായ പാർക്കിൽ പ്രവർത്തിക്കുക. പൂർണമായി സംരംഭകർക്കായി അനുവദിച്ചു കഴിഞ്ഞ മിനി പാർക്കിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിച്ചു. ഉദ്ഘാടനത്തിന് മുൻപ് തന്നെ പാർക്കിന് 50 കോടിയുടെ നിക്ഷേപവും 350ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ സാധിച്ചിരുന്നു. വ്യവസായ വകുപ്പിന് കീഴിൽ കിൻഫ്രയുടെ നേതൃത്വത്തിലാണ് തോന്നയ്ക്കലിൽ മിനി വ്യവസായ പാർക്ക് നിർമാണം പൂർത്തിയാക്കിയത്. മലിനീകരണമില്ലാത്ത ജനറൽ കാറ്റഗറിയിലുള്ള വ്യവസായങ്ങൾക്കായി ആരംഭിച്ച പാർക്കിൽ ഇതിനോടകം തന്നെ പ്രതിരോധം, എയ്റോ സ്പേസ്, ഫുഡ്, ലോജിസ്റ്റിക്സ്, ഹാർഡ് വെയർ, ഫർണിച്ചർ തുടങ്ങി വിവിധ മേഖലകളിലായി നിരവധി സംരംഭങ്ങൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. റോഡുകൾ, ജലവിതരണം,വൈദ്യുതി വിതരണ സംവിധാനം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും പാർക്കിൽ…

Read More

ഇന്ത്യയിൽ നിന്ന് യുഎസ്സിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതിയിൽ 76% വാർഷിക വർധന. ഓംഡിയയുടെ ഭാഗമായുള്ള കനാലിസ് എന്ന ടെക്‌നോളജി മാർക്കറ്റ് അനലിസ്റ്റ് സ്ഥാപനത്തിന്റെ കണക്കുകൾ പ്രകാരമാണ് വമ്പൻ വളർച്ച. ആപ്പിൾ തങ്ങളുടെ ഇന്ത്യൻ നിർമാണ പദ്ധതികൾ വേഗത്തിലാക്കുന്നതിനിടയിലാണ് ഈ കുതിച്ചുചാട്ടം. എന്നാൽ ഈ കുതിച്ചുചാട്ടത്തിനിടയിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ നിന്നും ചൈനയിൽ നിന്നും എതിർപ്പ് നേരിടേണ്ടിവരുമെന്ന് വിശകലന വിദഗ്ധർ വിലയിരുത്തുന്നു. ഐഫോൺ വിതരണക്കാരിൽ നിന്നുള്ള കസ്റ്റംസ് റെക്കോർഡുകളും ചാനൽ ഡാറ്റയും വിശകലനം ചെയ്താണ് ഓംഡിയയുടെ കണക്കുകൾ. ഡാറ്റ പ്രകാരം ഏപ്രിലിൽ ഇന്ത്യയിൽ നിന്ന് യുഎസ്സിലേക്ക് ഏകദേശം 30 ലക്ഷം ഐഫോണുകളാണ് കയറ്റിയയച്ചത്. ഇതേ കാലയളവിൽ ചൈനയിൽ നിന്നുള്ള കയറ്റുമതി 76% കുറഞ്ഞ് 9 ലക്ഷമായി. ചൈനയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്കു മേലുള്ള യുഎസ് താരിഫുമായി പൊരുത്തപ്പെടാനായാണ് ആപ്പിൾ ചൈനയിലെ നിർമാണം കുറച്ച് ഇന്ത്യയിലേത് വർധിപ്പിച്ചത്. ആപ്പിളിന്റെ തീരുമാനത്തിൽ ചൈനീസ് അധികൃതർക്ക് കടുത്ത അതൃപ്തിയുണ്ട്. ട്രംപും ചൈനയും ഇന്ത്യയുടെ വളർച്ച എളുപ്പമാക്കാതിരിക്കാൻ എല്ലാ നടപടികളും…

Read More

കൊച്ചിയിലെ തിരക്കേറിയ ഇടപ്പള്ളി ജംഗ്ഷനിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അണ്ടർപാസുകളോടു കൂടിയ രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണം ആരംഭിച്ചു. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് രണ്ട് മിനി ഫ്ലൈഓവറുകളുടെ നിർമാണം. നിർമാണം പൂർത്തിയാക്കുന്നതോടെ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്നാണ് പ്രതീക്ഷ. ഒബറോൺ മാളിന് സമീപവും ലുലു കോർപറേറ്റ് ഓഫീസിനു സമീപവുമാണ് ഫ്ലൈ ഓവറുകൾ വരിക. ദേശീയപാത 66ലെ ഇടപ്പള്ളി-മൂത്തകുന്നം ഭാഗം ആറ് വരി പാതയാക്കി മാറ്റുന്നതിനുള്ള നിർമാണക്കരാറിന്റെ ഭാഗമായാണ് ഫ്ലൈ ഓവറുകളുടെ നിർമാണം. രണ്ട് ഫ്ലൈ ഓവറുകൾക്കും 650 മീറ്റർ വീതമാണ് നീളം. അതിനടിയിലെ അണ്ടർപ്പാസിന് 50 മീറ്റർ വീതിയുണ്ടാകും. ലുലുവിനു സമീപമുള്ള ഫ്ലൈ ഓവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 50% പൂർത്തിയായതായി ദേശീയപാതാ അധികൃതർ പറഞ്ഞു. അതേസമയം, ഒബറോൺ മാളിന് സമീപമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ. അടുത്ത ആറ് മാസത്തിനുള്ളിൽ രണ്ടു ഫ്ലൈ ഓവറുകളുടേയും നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. The NHAI is constructing two new flyovers…

Read More

പുതുക്കിയ രൂപത്തിലും ഭാവത്തിലും ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാമാർട്ട്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് എന്നതിനു പകരം ഇൻസ്റ്റാമാർട്ട് എന്നു മാത്രം പേരു കൊടുത്താണ് പുതിയ ബ്രാൻഡിങ്. പ്രാഥമിക ബ്രാൻഡ് കളർ ഉൾപ്പെടെ പുതിയ വിഷ്വൽ ഐഡന്റിറ്റിയുമായാണ് പുതുക്കിയ രൂപത്തിൽ ഇൻസ്റ്റാമാർട്ട് എത്തുന്നത്. പേരും നിറവും മാറിയെങ്കിലും, ഐക്കോണിക് സ്വിഗ്ഗി ‘എസ്-പിൻ’ ഐക്കൺ ബ്രാൻഡ് ലോഗോയ്ക്ക് ഒപ്പം നിലനിർത്തിയിട്ടുണ്ട്. ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗിയുടെ ഭാഗമായി തുടങ്ങിയ ബ്രാൻഡ് അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിന്റെ ഭാഗമായാണ് റീബ്രാൻഡിങ്. നേരത്തെ സ്വിഗ്ഗി ആപ്പിനുള്ളിൽ സംയോജിപ്പിച്ചിരിക്കുന്ന ഇൻസ്റ്റാമാർട്ട് ഈ വർഷം ആദ്യം പ്ലാറ്റ്ഫോമിനു വേണ്ടി മാത്രമുള്ള പുതിയ ആപ്പും പുറത്തിറക്കിയിരുന്നു. പുതുക്കിയ ഐഡന്റിറ്റി ബ്രാൻഡിന്റെ ഐഡന്റിറ്റിയെ പ്രതിഫലിപ്പിക്കുന്നതാണെന്ന് കമ്പനി അധികൃതർ അറിയിച്ചു. റീബ്രാൻഡിങ്ങിൽ നീലനിറത്തിലാണ് ഇൻസ്റ്റാമാർട്ട് എന്ന എഴുത്ത്. വിശ്വാസ്യത, വേഗത, വിശ്വാസം എന്നിവയെ പ്രതിനിധീകരിക്കുന്ന ഈ മാറ്റം ദശലക്ഷക്കണക്കിന് വീടുകളിൽ ദൈനംദിന ആവശ്യവസ്തുവായി മാറിയ ബ്രാൻഡിന് അനുയോജ്യമായ പരിണാമമാണെന്ന് കമ്പനി അധികൃതർ കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ ആപ്പ്…

Read More

ഇന്ത്യൻ പെറ്റ് ഫുഡ് സ്റ്റാർട്ടപ്പായ ഡ്രൂൾസിൽ നിക്ഷേപവുമായി നെസ്‌ലെ ഇന്ത്യ. സ്വിസ് ഭക്ഷ്യ ഭീമനായ നെസ്‌ലെ എസ്‌എയുടെ കീഴിലുള്ള നെസ്‌ലെ ഇന്ത്യ ഡി2സി പെറ്റ് കെയർ സ്റ്റാർട്ടപ്പായ ഡ്രൂൾസിൽ നടത്തിയിരിക്കുന്ന നിക്ഷേപത്തിന്റെ സാമ്പത്തിക നിബന്ധനകൾ സ്റ്റാർട്ടപ്പ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നിക്ഷേപത്തോടെ ഡ്രൂൾസ് ഒരു ബില്യൺ ഡോളർ നേട്ടം അഥവാ യൂണിക്കോൺ സ്റ്റാർട്ടപ്പ് നേട്ടത്തിലെത്തിയതായി കമ്പനി പ്രതിനിധി അറിയിച്ചു. 2010ൽ ഫാഹിം സുൽത്താൻ സ്ഥാപിച്ച ഡ്രൂൾസ്, വളർത്തുമൃഗങ്ങളുടെ പോഷകാഹാര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയർന്ന പ്രോട്ടീൻ, ഭക്ഷണക്രമങ്ങൾ എന്നിവയുൾപ്പെടെ 650ലധികം എസ്‌കെ‌യുകൾ വാഗ്ദാനം ചെയ്യുന്നു. ബെംഗളൂരു ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പിന് നിലവിൽ ഏകദേശം 3400 ജീവനക്കാരാണുള്ളത്. സ്വന്തം വെബ്‌സൈറ്റിനു പുറമേ പ്രധാന ഇ-കൊമേഴ്‌സ് മാർക്കറ്റ്‌പ്ലേസുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയും കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നു. ഓസ്‌ട്രേലിയ, ഇസ്രായേൽ, യുഎഇ എന്നിവയുൾപ്പെടെ 22 രാജ്യങ്ങളിലായി 40000ത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് കമ്പനി ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. ശാസ്ത്രാധിഷ്ഠിത പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, ഡ്രൂൾസ് നവീകരണത്തിന് നേതൃത്വം നൽകുന്നതായി…

Read More

മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയിൽ എത്തിക്കാനുള്ള നീക്കവുമായി റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL). പ്രാദേശിക സ്റ്റോറുകളുമായി സഹകരിച്ചാണ് കമ്പനി എഫ്എംസിജി മേഖലയിൽ താങ്ങാനാവുന്ന വിലയുള്ള ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. 60 കോടി ഉപഭോക്താക്കളെയാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർസിപിഎൽ ഡയറക്ടർ ടി. കൃഷ്ണകുമാർ പറഞ്ഞു. റിലയന്‍സ് സ്റ്റോറുകളിലെ ഓഫറുകളും ഉത്പന്നങ്ങളും ചെറു സ്‌റ്റോറുകളിലും ലഭ്യമാക്കുന്ന നീക്കമാണ് റിലയൻസ് ആരംഭിക്കാൻ ഒരുങ്ങുന്നത്. ഉപഭോക്താക്കൾക്ക് വിലക്കുറവും പ്രാദേശിക സ്റ്റോറുകള്‍ക്ക് മികച്ച ലാഭവിഹിതവുമാണ് റിലയൻസ് ഇതിലൂടെ വാഗ്ദാനം ചെയ്യുന്നത്. വിതരണ ശൃംഖല ശക്തിപ്പെടുത്താനും, മാര്‍ക്കറ്റ് വിഹിതം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും എന്നാണ് റിലയന്‍സിന്റെ കണക്കുകൂട്ടൽ. അതോടൊപ്പം ആര്‍സിപിഎല്ലിന്റെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ വ്യാപകമാക്കാനും എഫ്എംസിജി മേഖലയിൽ കരുത്ത് കൂട്ടാനും നീക്കം ഗുണം ചെയ്യും. ഇന്ത്യയിലെ ജനങ്ങളിലെ നല്ലൊരു ശതമാനവും മധ്യവർഗക്കാരാണ്. ആ വിഭാഗത്തിനു വേണ്ടി ഉയർന്ന നിലവാരമുള്ള ഉത്പന്നങ്ങൾവിലക്കുറവിൽ എത്തിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. എച്ച്‌യുഎൽ, ഐടിസി, നെസ്‌ലെ, ഡാബർ തുടങ്ങിയ ബ്രാൻഡുകളുമായാണ് റിലയൻസിന്റെ…

Read More

വ്യവസായവും നിർമാണശാലകളും നാടിന്റെ സാമ്പത്തിക പുരോഗതിക്കൊപ്പം ജനജീവിതത്തെ തന്നെ മികച്ച രീതിയിൽ മാറ്റി മറിക്കും. നിക്ഷേപമെന്നത് നിർമാണത്തിൽ ഊന്നിയതാകണം എന്ന സാമാന്യതത്വം നിലനിൽക്കുന്നത് അതുകൊണ്ടാണ്. സാധാരണക്കാർക്ക് തൊഴിൽ എന്ന ഐടി-ഡിജിറ്റൽ നിക്ഷേപങ്ങൾക്ക് സാധ്യമാകാത്ത സവിശേഷത നിർമാണകേന്ദ്രങ്ങളുടെ നിക്ഷേപങ്ങളിലൂടെ സാധ്യമാകുന്നു. ഇത്തരം നിർമാണ നിക്ഷേപക രംഗത്ത് രാജ്യത്തുതന്നെ മുൻപന്തിയിലാണ് തമിഴ്നാട്. ആഗോള-ഇന്ത്യൻ കമ്പനികളുടെ നിരവധി നിർമാണ കേന്ദ്രങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാന നിക്ഷേപമാണ് ആപ്പിൾ നിർമാതാക്കളായ ഫോക്സ്കോണിന്റേത്. ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്ന പദ്ധതി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനൊപ്പം നിരവധി ജീവിതങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ഭാവിയിലേക്കുള്ള അടിത്തറ കൂടിയായി മാറുന്നു. 1.5 ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപവും 30000 പേർക്ക് തൊഴിലും നൽകുന്ന പദ്ധതിയാണ് ഫോക്സ്കോണിന്റേത്. അതോടൊപ്പം തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കാനുള്ള പദ്ധതികളും ഫോക്‌സ്‌കോണിനുണ്ട്. ഇതിനായി കമ്പനി ചെന്നൈയ്ക്ക് പുറത്ത് മെഗാ കാമ്പസ് ആരംഭിക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രങ്ങളിലൊന്നായി ഇവിടം മാറും. വികസനമെന്നത് ഐഫോൺ നിർമിക്കുന്നതിൽ…

Read More

ബെംഗളൂരുവിൽ കാമ്പസ് തുറക്കുന്നതിനുള്ള അനുമതി നേടി ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാല. 2026 ഓഗസ്റ്റിൽ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സർവകലാശാല ആദ്യ പ്രവേശനം ആരംഭിക്കും. ബിസിനസ് മാനേജ്മെന്റ്, അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസ്, കംപ്യൂട്ടർ സയൻസ്, ബയോമെഡിക്കൽ സയൻസസ്, ഗെയിം ഡിസൈൻ എന്നിവ ഉൾപ്പെടുന്നതാണ് പ്രാരംഭ ഘട്ടത്തിൽ സർവകലാശാല വാഗ്ദാനം ചെയ്യുന്ന കോഴ്സുകൾ. ആഗോള റാങ്കിംഗുകളിൽ മുൻനിരയിലുള്ള റസ്സൽ ഗ്രൂപ്പ് സർവകലാശാലയുടെ പാഠ്യപദ്ധതിയാണ് സർവകലാശാല പിന്തുടരുന്നത്. ബെംഗളൂരുവിലും യൂനിവേഴ്സിറ്റി ഇതേ കരിക്കുലും പിന്തുടരം. വ്ദ്യാഭ്യാസത്തിന് അപ്പുറം കരിയർ വഴിയിലും സർവകലാശാല വിദ്യാർത്ഥികളെ സഹായിക്കും. തൊഴിലുടമകളുമായും പൂർവ്വ വിദ്യാർത്ഥികളുമായും സംരംഭകത്വ പ്രവർത്തനങ്ങൾക്കും സർവകലാശാല പിന്തുണ നൽകും. സർവകലാശാലയിലൂടെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മികച്ച ആഗോള മൊബിലിറ്റി സ്കീമിലേക്കു് പ്രവേശനം ലഭിക്കുകയാണെന്ന് യൂനിവേഴ്സിറ്റി ഓഫ് ലിവർപൂൾ പ്രതിനിധി പറഞ്ഞു. ഇതിലൂടെ ലിവർപൂളിലും ലോകമെമ്പാടുമുള്ള അക്കാദമിക്, പ്രൊഫഷണൽ, വ്യക്തിഗത വികസനത്തിന് സുപ്രധാന അവസരങ്ങൾ നൽകുന്നതായും പ്രതിനിധി ചൂണ്ടിക്കാട്ടി. The University of Liverpool has received approval to…

Read More

ബിസിനസ് ലോകത്തെ പ്രധാനപ്പെട്ട പേരാണ് നെസ് വാഡിയയുടേത്. നുസ്ലി വാഡിയയുടെയും മൗറീൻ വാഡിയയുടെയും മൂത്ത മകനായ നെസ് വാഡിയ 283 വർഷം പഴക്കമുള്ള വാഡിയ ഗ്രൂപ്പിന്റെ അവകാശിയാണ്. ബോംബെ ബർമ ട്രേഡിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറും ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടീമായ പഞ്ചാബ് കിംഗ്സിന്റെ സഹ ഉടമയുമാണ് നെസ് വാഡിയ. ബോളിവുഡ് നടിയും പഞ്ചാബ് കിംഗ്സിന്റെ സഹഉടമകളിൽ ഒരാളുമായ പ്രീതി സിന്റ നെസ് വാഡിയയ്ക്കെതിരെ ചണ്ഡീഗഢ് കോടതിയിൽ എഫ്‌ഐആർ ഫയൽ ചെയ്തതോടെ അടുത്തിടെ അദ്ദേഹം വാർത്തകളിൽ ഇടം നേടി. നുസ്ലി വാഡിയയുടെയും മൗറീൻ വാഡിയയുടെയും മകനായി മുംബൈയിലെ പാഴ്സി കുടുംബത്തിലാണ് നെസ് വാഡിയ ജനിച്ചത്. യുകെയിലെ വാർവിക്ക് സർവകലാശാലയിൽ നിന്നും എഞ്ചിനീയറിംഗ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ അദ്ദേഹം 2001ൽ ബോംബെ ഡൈയിംഗിലൂടെയാണ് കരിയർ ആരംഭിച്ചത്. നിലവിൽ ഗോ എയർ, ബ്രിട്ടാനിയ, വാഡിയ ടെക്‌നോ എഞ്ചിനീയറിംഗ് സർവീസസ്, ബോംബെ ഡൈയിംഗ് തുടങ്ങിയ വിവിധ വാഡിയ ഗ്രൂപ്പ് കമ്പനികളുടെ ബോർഡ് ഡയറക്ടറായും അദ്ദേഹം…

Read More