Author: News Desk

റെയിൽ വഴിയുള്ള ചരക്ക് ഗതാഗതത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ. 2024-25ലെ ഗ്ലോബൽ റെയിൽ ഫ്രൈറ്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഇന്ത്യൻ റെയിൽ‌വേ ലോകത്തിലെ രണ്ടാമത്തെ വലിയ റെയിൽ ഫ്രൈറ്റ് കാരിയറായി. 1600 മില്യൺ മെട്രിക് ടൺ (BMT) ഗുഡ്സ് ട്രാൻസ്പോർട്ട് ചെയ്ത ഇന്ത്യ അമേരിക്കയേയും റഷ്യയേയും മറികടന്നാണ് റാങ്കിംഗിൽ രണ്ടാമതെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ചൈന മാത്രമാണ് പട്ടികയിൽ ഇന്ത്യയേക്കാൾ മുൻപന്തിയിലുള്ളത്. 4000 മില്യൺ മെട്രിക് ടൺ ചരക്ക് ഗതാഗതവുമായാണ് ചൈന ഒന്നാമതായത്. മൂന്നാമതുള്ള യുഎസ് 1500 മില്യൺ മെട്രിക് ടൺ ഗുഡ്സ് ട്രൈൻസ്പോർട്ട് ചെയ്തപ്പോൾ നാലാമതുള്ള റഷ്യ 1100 മില്യൺ മെട്രിക് ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ തവണ യുഎസ് പട്ടികയിൽ ഇന്ത്യയേക്കാൾ മുൻപന്തിയിലായിരുന്നു. ഡെഡിക്കേറ്റഡ് ഫ്ലൈറ്റ് കോറിഡോർസ് (DFC) അടക്കമുള്ളവയാണ് ഇന്ത്യയുടെ റെയിൽ ഫ്രൈറ്റ് രംഗത്തെ വളർച്ചയിൽ പ്രധാന ഘടകമായത്. വാഗൺ നിർമാണം വർധിപ്പിച്ചതും നെറ്റ് വർക്ക് കാരിയീങ് കപ്പാസിറ്റി കൂട്ടിയതുമെല്ലാം അനുകൂലമായി. ഗവൺമെന്റിന്റെ മൾട്ടി ട്രാക്കിങ് പ്രൊജക്റ്റുകൾ അടക്കമുള്ളവയും…

Read More

സംരംഭക വർഷത്തിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണ്. വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് കേരളത്തിൽ ഉടൻ വരും.കേരള ചരിത്രത്തിലാദ്യമായാണ് വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് യാഥാർത്ഥ്യമാകുന്നത്.പഞ്ചായത്തുകളിലെ വീടുകളുടെ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകളിൽ 100% സംരംഭം തുടങ്ങാൻ കഴിയും. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും കേരള ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് യാഥാർത്ഥ്യമാകുന്നു. ഈ പദ്ധതിയിലൂടെ സ്ത്രീ സംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വനിതാ സംരംഭകർക്ക് മാത്രമായി വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഈ നീക്കത്തിലൂടെ സ്ത്രീസംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ തോതിൽ വനിതാ സംരംഭകർ മുന്നോട്ട് വരുന്നുണ്ട്. സംരംഭക വർഷത്തിന്റെ…

Read More

കമ്പനിയുടെ ആദ്യത്തെ വാഹനേതര ഉത്പന്നമായ ‘ശക്തി’ (Shakti) പുറത്തിറക്കി ഒല ഇലക്ട്രിക് (Ola Electric). ഊർജ സംഭരണ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനം അടയാളപ്പെടുത്തിയാണ് ഒല ‘ശക്തി’യുമായി എത്തുന്നത്. ഇതുവരെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒലയുടെ തന്ത്രപരമായ മാറ്റത്തിന്റെ സൂചനയാണ് ‘ശക്തി.’ സ്വന്തമായി വികസിപ്പിച്ചെടുത്ത ആപ്പ് അധിഷ്ഠിത ഊർജ സംഭരണ ഉപകരണമായ ശക്തി ഒല ഇലക്ട്രിക്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഭവീഷ് അഗർവാളാണ് അവതരിപ്പിച്ചത്. പോർട്ടബിൾ, ഇന്റലിജന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്പന്നം, പവർ ബാക്കപ്പ്, സോളാർ സ്റ്റോറേജ്, മൊബൈൽ എനെർജി ആവശ്യങ്ങൾ എന്നിവയ്‌ക്കുള്ള മൾട്ടിപർപ്പസ് പ്രൊഡക്റ്റായാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പവർ ബാക്കപ്പ്, സോളാർ സ്റ്റോറേജ്, വോൾട്ടേജ് സ്റ്റെബിലൈസേഷൻ, ലോക്കലൈസ്ഡ് പോർട്ടബിലിറ്റി എന്നിവയ്‌ക്കുള്ള ഒരൊറ്റ ഉത്പന്നമാണിതെന്ന് ഭവീഷ് അഗർവാൾ പറഞ്ഞു. ഡൊമസ്റ്റിക് ബാറ്ററി ഡിപ്ലോയ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയുൾപ്പെടെ വെർട്ടിക്കലി ഇന്റഗ്രേറ്റഡ് എനെർജി സ്റ്റോറേജ് നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോഞ്ചിന് മുമ്പ്, ഉത്പന്നത്തിന്റെ ഐഡന്റിറ്റിയെ ചുറ്റിപ്പറ്റി ഓൺലൈൻ ഊഹാപോഹങ്ങൾ…

Read More

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) വികസിപ്പിക്കുന്ന മെട്രോ ഇടനാഴിയുടെ അലൈൻമെന്റ് വിലയിരുത്തുന്നതിനും അന്തിമമാക്കുന്നതിനുമായി രൂപീകരിച്ച യോഗത്തിന് ശേഷമാണ് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലായത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നതതല സമിതി യോഗം ചേർന്നത്. കമ്മിറ്റി ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും വിവരങ്ങളും നൽകിയതായും അലൈൻമെന്റ് തീരുമാനിക്കുന്നത് അടക്കമുള്ളവ തീരുമാനിച്ച് കമ്മിറ്റി സർക്കാരിന് ശുപാർശ ചെയ്യുമെന്നും കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കഴക്കൂട്ടം മുതൽ പാപ്പനംകോട് വരെ, കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെ, പാളയം മുതൽ സിവിൽ സ്റ്റേഷൻ വരെ എന്നീ മൂന്ന് പ്രധാന അലൈൻമെന്റുകൾ നിലവിൽ അവലോകനത്തിലാണ്. പരമ്പരാഗത മെട്രോ മോഡലിന് കീഴിൽ പരിഗണനയ്ക്കായി കെഎംആർഎൽ ആറ് നിർദിഷ്ട അലൈൻമെന്റുകൾ നേരത്തെ സമർപ്പിച്ചിരുന്നു. മെട്രോ പദ്ധതിക്ക് സമാന്തരമായി ശ്രീകാര്യം മേൽപാലത്തിന്റെ പണികളും ക്രമാനുഗതമായി പുരോഗമിക്കുകയാണെന്നും സർവീസ് റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ടിഎൻഐഇ റിപ്പോർട്ട്…

Read More

ഇന്ത്യ-ദക്ഷിണ കൊറിയ ഉഭയകക്ഷി നാവികാഭ്യാസത്തിന്റെ ഉദ്ഘാടന പതിപ്പ് ബുസാൻ നേവൽ ബേസിൽ ആരംഭിച്ചു. ഇന്ത്യൻ നേവിയും (IN) റിപ്പബ്ലിക് ഓഫ് കൊറിയ നേവിയും (RoKN) തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തത്തിലെ നാഴികക്കല്ലായാണ് നാവികാഭ്യാസം വിലയിരുത്തപ്പെടുന്നത്. ദക്ഷിണ ചൈനാ കടലിലേക്കും ഇന്തോ-പസഫിക്കിലേക്കും വിന്യസിച്ചിരിക്കുന്ന ഐഎൻഎസ് സഹ്യാദ്രി (INS Sahyadri), ആദ്യ ഉഭയകക്ഷി അഭ്യാസത്തിൽ പങ്കെടുക്കാനായി ഒക്ടോബർ 13നാണ് ബുസാനിൽ എത്തിയത്. ദക്ഷിണ കൊറിയൻ നാവികസേന സഹ്യാദ്രിക്ക് ആചാരപരമായ സ്വീകരണം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള നാവിക സഹകരണം കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണിതെന്ന് അധികൃതർ അറിയിച്ചു. 2012ൽ കമ്മീഷൻ ചെയ്ത ശിവാലിക്-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐഎൻഎസ് സഹ്യാദ്രി, ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ ദർശനത്തിന്റെ ഉദാഹരണമാണ്. വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലുള്ള ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമായാണ് കപ്പൽ പ്രവർത്തിക്കുന്നത്. രണ്ട് നാവികസേനകൾക്കിടയിലുള്ള പരസ്പര പ്രവർത്തനക്ഷമത, പരസ്പര ധാരണ, വിശ്വാസം എന്നിവ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഹാർബർ, സീ ഘട്ടങ്ങളാണ് അഭ്യാസത്തിലുള്ളത്. ഹാർബർ ഫേസിൽ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ,…

Read More

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള (Vande Bharat Sleeper train) ഫസ്റ്റ് എസി കോച്ചിന്റെ ഡിസൈൻ അനാച്ഛാദനം ചെയ്തു. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ഇന്റർനാഷണൽ റെയിൽവേ എക്യുപ്‌മെന്റ് എക്സിബിഷനിലാണ് (IREE) ഡിസൈൻ പുറത്തിറക്കിയത്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കൈനെറ്റ് റെയിൽവേ സൊല്യൂഷൻസിന്റേതാണ് (Kinet Railway Solutions) ഡിസൈൻ. റഷ്യൻ റോളിംഗ് സ്റ്റോക്ക് ലീഡേർസായ ടിഎംഎച്ചും (TMH) റെയിൽ വികാസ് നിഗം ലിമിറ്റഡും (RVNL) രൂപീകരിച്ച സംയുക്ത സംരംഭത്തിന് 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതലയാണുള്ളത്. ഇന്ത്യൻ റെയിൽവേയ്ക്കായി ആകെ 1,920 കോച്ചുകൾ നിർമിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഡിസൈനാണ് വന്ദേഭാരത് സ്ലീപ്പറിന്റേത്. മോഡേർണും യാത്രക്കാർക്ക് അനുയോജ്യവുമായ രീതിയിലുള്ള ഡിസൈൻ യാത്രാ സുഖത്തിനൊപ്പം സ്വകാര്യതയ്ക്കും മുൻഗണന നൽകുന്നു. അപ്പർ ബെർത്തിൽ എളുപ്പത്തിൽ പ്രവേശിക്കാൻ സ്റ്റെയർകേസ്, ഓരോ സീറ്റിലും ബിൽഡ്-ഇൻ യുഎസ്ബി പോർട്ടുകൾ, വ്യക്തിഗത റീഡിംഗ് ലൈറ്റുകൾ, സ്മാർട്ട് സ്റ്റോറേജ് കമ്പാർട്ട്‌മെന്റുകൾ തുടങ്ങിയവയാണ് ഫസ്റ്റ് എസി ഫോർ-ബെർത്ത് കമ്പാർട്ട്‌മെന്റിലുള്ളത്.…

Read More

പാം ജുമൈറക്ക് മുകളിലൂടെ സ്‌കൈഡൈവിംഗ് നടത്തി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഷെയ്ഖ് ഹംദാൻ തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്‌കൈ ഡൈവ് ദുബായിയെ ടാഗ് ചെയ്തിരിക്കുന്ന വീഡിയോയിൽ ഷെയ്ഖ് ഹംദാൻ ടീം അംഗങ്ങളോടൊപ്പം വിമാനത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങൾ കാണാം. തുടർന്ന് വായുവിൽ അഭ്യാസങ്ങൾ കാണിക്കുന്നതും പാരച്യൂട്ട് നിയന്ത്രിക്കുന്നതും സുരക്ഷിതമായി ലാൻഡിംഗ് നടത്തുന്നതും വീഡിയോയിലുണ്ട്. വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ആദ്യ മണിക്കൂറിൽത്തന്നെ 10 ലക്ഷത്തിലധികം വ്യൂവ്സാണ് ലഭിച്ചത്. സാഹസിക വിനോദങ്ങൾ കൊണ്ട് ഷെയ്ഖ് ഹംദാൻ നിരവധി തവണ ശ്രദ്ധ നേടിയിട്ടുണ്ട്. സ്‌കൈഡൈവിംഗ്, ഹെലികോപ്റ്റർ പറത്തൽ, ഹൈക്കിങ്, സൈക്ലിംഗ് തുടങ്ങിയ വിനോദങ്ങളിൽ തത്പരനായ അദ്ദേഹം സ്ഥിരമായി തന്റെ ഇഷ്ടവിനോദങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. 17.1 മില്യൺ ഫോളോവേർസാണ് ഷെയ്ഖ് ഹംദാന് ഇൻസ്റ്റാഗ്രാമിലുള്ളത്. Dubai crown prince sheikh hamdan shared a…

Read More

ഇന്ത്യൻ നാവികസേനയ്‌ക്കായി നിർമിച്ച ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW SWC) ഉൾപ്പെടെ മൂന്ന് ടെക്നോളജിക്കലി അഡ്വാൻസ്ഡ് വെസ്സലുകൾ നീറ്റിലിറക്കാൻ കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡ് (CSL). ഇതിനുപുറമേ ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ (CSOV), ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിലർ സക്ഷൻ ഹോപ്പർ ഡ്രെഡ്ജറായ ഡിസിഐ ഡ്രെഡ്ജ് ഗോദാവരി എന്നീ കപ്പലുകളും സിഎസ്എൽ നീറ്റിലിറക്കും. നാവിക, വാണിജ്യ, പരിസ്ഥിതി സൗഹൃദ മേഖലകളിൽ കപ്പൽശാലയുടെ നേതൃത്വത്തെ ഉറപ്പിക്കുന്നതാണ് ഈ ട്രിപ്പിൾ വിക്ഷേപണമെന്ന് സിഎസ്എൽ പ്രതിനിധി പറഞ്ഞു. 2019 ഏപ്രിലിൽ ഒപ്പുവെച്ച എട്ട് കപ്പലുകളുടെ കരാറിന് കീഴിൽ നിർമിച്ച ആറാമത്തെ കപ്പലാണ് നാവികസേനയ്ക്കുള്ള എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി. 78 മീറ്റർ നീളവും 896 ടൺ ഭാരവുമുള്ള ഈ കപ്പലിന് 25 നോട്ട് വരെ വേഗത കൈവരിക്കാൻ കഴിയും. ഓഫ്‌ഷോർ പുനരുപയോഗ ഊർജ വിപണിയിലേക്കുള്ള സിഎസ്എല്ലിന്റെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നത് സിഎസ്ഒവി. 93 മീറ്റർ നീളവും 19.6 മീറ്റർ വീതിയുമുള്ള ഈ…

Read More

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്തുമെന്ന് നരേന്ദ്ര മോഡി തനിക്ക് ഉറപ്പുനൽകിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രതികരണവുമായി റഷ്യ. റഷ്യൻ എണ്ണ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രധാനമാണെന്നും ഊർജ രംഗത്ത് ഇന്ത്യൻ ഉപഭോക്താവിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മുൻഗണനയെന്നും റഷ്യൻ പ്രതിനിധി അറിയിച്ചു. അതേസമയം ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ റഷ്യ ഇടപെടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഗവൺമെന്റ് നയത്തെക്കുറിച്ചുള്ള ധാരണയിൽ നിന്നാണ് മുന്നോട്ട് പോകുന്നത്. അത് ഇന്ത്യൻ ജനതയുടേയും ദേശീയ സമ്പദ്‌വ്യവസ്ഥയുടേയും ദേശീയ താൽപര്യത്തേയും പ്രതിഫലിപ്പിക്കുന്നു. ആ ലക്ഷ്യങ്ങൾ റഷ്യ-ഇന്ത്യ ബന്ധങ്ങൾക്ക് വിരുദ്ധമാകില്ല. എണ്ണ, വാതക മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം തുടർന്നും ചർച്ച ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം ട്രംപിന്റെ അവകാശവാദം വന്ന് മണിക്കൂറുകൾക്കുള്ളിൽ ഇതു തള്ളി ഇന്ത്യ രംഗത്തെത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് നിർത്തുന്നത് സംബന്ധിച്ച് ഇതുവരെ ട്രംപും മോഡിയും തമ്മിൽ നേരിട്ടോ ടെലിഫോൺ വഴിയോ യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് പ്രതിവാര വാർത്താ സമ്മേളനത്തിനിടെ വിദേശകാര്യ വക്താവ് രൺധീർ…

Read More

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം ആരംഭിച്ചു. പര്യടനത്തിന്റെ ഭാഗമായി ബഹ്‌റൈനിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി എ. ജയതിലക് അടക്കമുള്ളവർക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ പര്യടനം. ബഹ്‌റൈൻ കേരള സമാജം സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. പ്രവാസി മലയാളികളുടെ (NRK) ക്ഷേമത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ യോഗത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കും. കേരളത്തിന്റെ വികസനത്തിന് പ്രേരകമാകുന്നതിന് പ്രവാസി മലയാളികളുടെ സഹായവും അദ്ദേഹം തേടും. ലോക കേരള സഭാ അംഗങ്ങൾ, നോർക്ക റൂട്ട്സ്-മലയാളം മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഗൾഫ് പര്യടനത്തിന്റെ അടുത്ത ഘട്ടത്തിൽ, ഖത്തർ, യുഎഇ, ഒമാൻ എന്നിവിടങ്ങളിലെ മലയാളികളുമായും ഗൾഫ് ബിസിനസ് നേതാക്കളുമായും ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി സംവദിക്കും. അതേസമയം മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിൽ പ്രതിപക്ഷ എതിർപ്പ് കനക്കുകയാണ്. പിണറായി വിജയന്റെ ഗൾഫ് സന്ദർശനം തിരഞ്ഞെടുപ്പ് വർഷത്തെ രാഷ്ട്രീയ സ്റ്റണ്ടാണെന്നാണ് കോൺഗ്രസ് ആരോപണം. kerala cm pinarayi vijayan has begun his gulf visit in bahrain to meet…

Read More