Author: News Desk
പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബില്ലിന് ലോക്സഭ അംഗീകാരം നൽകിയിരിക്കുകയാണ്. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളെ നിയമത്തിന് കീഴിൽ കൊണ്ടുവരിക ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ബിൽ റിയൽ-മണി ഗെയിമുകൾക്ക് പൂർണ്ണമായ നിരോധനമാണ് നിർദ്ദേശിക്കുന്നത്. പണം പ്രതിഫലമായി പ്രതീക്ഷിച്ച് പങ്കെടുക്കാൻ പണം നിക്ഷേപിച്ചാണ് റിയൽ-മണി ഗെയിമുകൾ കളിക്കുക. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾക്കെല്ലാം നിയമം ബാധകമാകും. രാജ്യത്തെ 3.7 ബില്യൺ ഡോളർ വിപണിയെയാണ് ബിൽ ബാധിക്കുക. നടപടിക്കെതിരെ ഓൺലൈൻ ഗെയിമിംഗ് വ്യവസായം കടുത്ത പ്രതിഷേധത്തിലാണ്. രാജ്യത്തെ 3.7 ബില്യൺ ഡോളർ ഓൺലൈൻ ഗെയിമിംഗ് വിപണി വരുമാനത്തിന്റെ ഏകദേശം 86 ശതമാനവും റിയൽ മണി ഗെയിമിംഗ് മേഖലയാണ്. 200,000ത്തിലധികം ജോലി അവസരങ്ങളും പ്രതിവർഷം 25,000 കോടി രൂപ നികുതിയായും ഇവ നൽകുന്നതായുമാണ് കണക്ക്. ബിൽ നിയമമാകുന്നതോടെ 600ലധികം കമ്പനികൾ അടച്ചുപൂട്ടും എന്നും രണ്ട് ലക്ഷത്തിലധികം പേർക്ക് തൊഴിൽ…
ആപ്പിൾ ഐഫോൺ (Apple iPhone) ഘടകങ്ങളുടെ നിർമാണത്തിനും അസംബ്ലിങ്ങിനും പേരുകേട്ട കമ്പനിയാണ് തായ്‌വാനീസ് ടെക് ഭീമനായ ഫോക്‌സ്‌കോൺ (Foxconn). ഉപഭോക്തൃ ഇലക്ട്രോണിക്സിൽ നിന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഫോക്‌സ്‌കോൺ ഇപ്പോൾ. ക്ലൗഡ് കംപ്യൂട്ടിംഗ് മുതൽ ജനറേറ്റീവ് എഐ വരെയുള്ളവയ്ക്ക് കരുത്ത് പകരുന്ന എഐ സെർവറുകളുടെ നിർമാണമാണ് കമ്പനി ശക്തമാക്കുന്നത്. എഐ ഇൻഫ്രാസ്ട്രക്ചറിന്റെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്താണ് കമ്പനിയുടെ സുപ്രധാന നീക്കം. ആപ്പിൾ വിതരണ ശൃംഖലയുടെ പര്യായപദമായി അറിയപ്പെടുന്ന ഫോക്‌സ്‌കോണിന് ചൈനയ്ക്കു പുറമേ ഇന്ത്യയിലും ഉത്പാദന കേന്ദ്രങ്ങളുണ്ട്. പ്രതിവർഷം കോടിക്കണക്കിന് ഐഫോണുകൾ നിർമിക്കുന്ന ഈ കമ്പനി ഇപ്പോൾ എഐ ഇൻഫ്രാസ്ട്രക്ചറിനുള്ള ആവശ്യകത പരിഗണിച്ച് കൃത്രിമ ബുദ്ധി, ക്ലൗഡ് കംപ്യൂട്ടിംഗ്, ഡാറ്റാ സെന്ററുകൾ എന്നിവയ്ക്ക് ശക്തി പകരുന്ന ഉയർന്ന പ്രകടനമുള്ള സെർവറുകൾ നിർമിക്കുന്നതിനായി പ്രവർത്തനങ്ങൾ പുനഃസജ്ജീകരിക്കുകയാണ്. ഇതിനുപുറമേ ഇലക്ട്രിക് വാഹനങ്ങൾ, ഹ്യൂമനോയിഡ് റോബോട്ടുകൾ പോലുള്ള പുതിയ ഉൽപന്ന വിഭാഗങ്ങളിലും കമ്പനി സാന്നിധ്യം വിപുലീകരിക്കുന്നു. Foxconn, the major iPhone manufacturer,…
സ്വീറ്റൻഡ്, ഫ്ലേവേർഡ് മദ്യമാണ് ലിക്ക്യൂർ (Liqueur) എന്നറിയപ്പെടുന്നത്. 2025ലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലിക്ക്യൂർ ആയ് മാറിയിരിക്കുകയാണ് ഇന്ത്യൻ ബ്രാൻഡ് ബന്ദർഫുൾ (Bandarful). യുഎസ്എ സ്പിരിറ്റ്സ് റേറ്റിങ്സ് (USA Spirits Ratings) നടത്തിയ മത്സരത്തിലാണ് ബന്ദർഫുളിന്റെ നേട്ടം. ക്വാളിറ്റി, വാല്യൂ, പാക്കേജിങ് തുടങ്ങിയവ അടിസ്ഥാനമാക്കി നടത്തിയ റേറ്റിങ്ങിൽ 90-95 സ്കോർ നേടിയാണ് ബന്ദർഫുൾ സ്പിരിറ്റ്സ് റേറ്റിങ്സിൽ സ്വർണം നേടിയത്. ലോകമെങ്ങുമുള്ള നൂറുകണക്കിന് ബ്രാൻഡുകളോട് മത്സരിച്ചാണ് ബന്ദർഫുൾ ഒന്നാമതായത്. കമ്പനിയുടെ അവകാശവാദം അനുസരിച്ച് കർണാടകയിലെ ചിക്കമഗളൂരിലെ ഒറ്റ തോട്ടത്തിൽ നിന്നുള്ള അറബിക്ക (Arabica) കോഫി ബീൻസും ശുദ്ധമായ ഹിമാലയൻ സ്പ്രിങ് വാട്ടറും ഉപയോഗിച്ചാണ് ബന്ദർഫുൾ നിർമിക്കുന്നത്. ഹിമ്മലേ സ്പിരിറ്റ്സ് (Himmaleh Spirits ) എന്ന കമ്പനിയാണ് ബ്രാൻഡിനു പിന്നിൽ. യൂറോപ്പ്യൻ, അമേരിക്കൻ ബ്രാൻഡുകൾ അരങ്ങുവാഴുന്ന വിപണിയിൽ ബന്ദർഫുളിന്റെ വിജയം അഭിമാനമാണെന്ന് കമ്പനി സ്ഥാപകൻ അൻഷ് ഖന്ന (Ansh Khanna) പ്രതികരിച്ചു. Bandarful, an Indian liqueur made from Arabica coffee…
അതിർത്തി നിയന്ത്രണം സംബന്ധിച്ച് പുതിയ ധാരണയിലെത്തി ഇന്ത്യയും ചൈനയും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുടെ (Wang Yi) ഇന്ത്യാ സന്ദർശന വേളയിലെ ചർച്ചയിലാണ് ധാരണയിലെത്തിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ വാങ് യീ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായും ചർച്ചകൾ നടത്തിയിരുന്നു. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും ശാന്തിയും നിലനിർത്താനും, വ്യവസ്ഥകൾ പാലിക്കുന്ന മേഖലകളിൽ അതിർത്തി ചർച്ചകൾ ആരംഭിക്കാനുമാണ് ധാരണയായിരിക്കുന്നത്. ഘട്ടം ഘട്ടമായി അതിർത്തി വിഷയം സമാധാനപരമായി പരിഹരിക്കുകയാണ് ഇരുരാജ്യങ്ങളുടേയും ലക്ഷ്യം. 2020 മെയ് മാസത്തിൽ ഗാൽവാൻ സംഘർഷത്തിന് ശേഷവും തുടരുന്ന സേനാ സാന്നിധ്യം പിൻവലിക്കാനുള്ള ശ്രമങ്ങളും ധാരണയുടെ ഭാഗമായി ഉണ്ടാകും എന്നാണ് റിപ്പോർട്ട്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ പരസ്പരം വിശ്വാസം വർധിപ്പിച്ച് മാത്രമേ മുന്നോട്ടുപോകാനാകൂ എന്ന് തിരിച്ചറിഞ്ഞതോടെയാണ് ചൈനയുടെ മനംമാറ്റമെന്ന് വിദേശകാര്യ വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം വാങ് യീയും ഇന്ത്യൻ പ്രതിനിധികളുമായുള്ള ചർച്ചയിൽ അതിർത്തി നിയന്ത്രണത്തിനു പുറമേ പരസ്പര…
ഓൺലൈൻ ഗെയിമിംഗ് മേഖലയിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്ന പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിംഗ് ബിൽ (Promotion and Regulation of Online Gaming Bill, 2025) പാസ്സാക്കി ലോക്സഭ. ഓൺലൈൻ ഗെയിമിംഗ് മേഖലയിലെ ചില ഭാഗങ്ങളെ പ്രോത്സാഹിപ്പിക്കുകയും, റിയൽ മണി ഗെയിമിംഗിനെ നിയന്ത്രിക്കുകയും ചെയ്യുന്നതിനാണ് പുതിയ ബിൽ. ഓൺലൈൻ ഗെയിമിംഗിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന തട്ടിപ്പുകൾക്ക് തടയിടുന്ന ബിൽ റിയൽ മണി ഗെയിമിംഗ്, ഓൺലൈൻ ബെറ്റിംഗ് എന്നിവയ്ക്ക് കർശന നിരോധനവും നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓൺലൈൻ ലോട്ടറികൾ പ്രത്യേകമായി ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ചില റിയൽ മണി ഗെയിമുകൾ ഈ പരിധിയിൽ വരാം. ബിൽ പ്രകാരം സെലിബ്രിറ്റികൾ ഓൺലൈൻ ഗെയിമിംഗ് ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതേസമയം, സാമൂഹിക, വിദ്യാഭ്യാസ പ്രോത്സാഹനം ലക്ഷ്യമിട്ടുള്ള ഇ-സ്പോർട്സ് മേഖലയ്ക്ക് ബിൽ അംഗീകാരം നൽകുന്നു. ഓൺലൈൻ റിയൽ മണി ഗെയിമുകളിൽ പ്രതിവർഷം 45 കോടി ആളുകൾക്ക് പണം നഷ്ടപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. നഷ്ടത്തിന്റെ ആകെ ആഘാതം താൽക്കാലികമായി ഏകദേശം…
മിൽമയുടെ കൗ മിൽക്ക് ഓണ വിപണിയിലേക്കെത്തുന്നു . ആവശ്യാനുസരണം സൂക്ഷിക്കാം, ഉപയോഗിക്കാം, എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്‍റെ പ്രത്യേകത . ഇതോടെ ക്ഷീര സംരംഭകർക്ക് അധിക വിലയായി ഓണത്തിന് നാല് രൂപയും ലഭിക്കും.ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ ഓണസമ്മാനമായി 4.8 കോടി രൂപ നല്കുമെന്ന് ടിആര്‍സിഎംപിയു പ്രഖ്യാപിച്ചു . മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ടാണ് ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ വിപണിയിലിറക്കുന്നത് . പാലിന്‍റെ തനത് ഗുണമേന്‍മയും സ്വാഭാവിക തനിമയും നിലനിര്‍ത്തുന്ന പ്രോട്ടീന്‍ സമ്പൂഷ്ടമായ ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടിലിന് 70 രൂപയാണ് വില . തിരഞ്ഞെടുത്ത ക്ഷീര സംഘങ്ങളില്‍ നിന്നും മില്‍മ നേരിട്ട് സംഭരിക്കുന്ന ശുദ്ധമായ പശുവിന്‍ പാലില്‍ നിന്നും ഉണ്ടാക്കുന്ന മില്‍മ കൗ മില്‍ക്കില്‍ 3.2 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പിതര ഖര പദാര്‍ത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഉയര്‍ന്ന ഗുണമേന്‍മയുള്ള ഫുഡ്ഗ്രേഡ്…
കേരളത്തിന്റെ സാങ്കേതികവിദ്യയുടെയും മാർക്കറ്റിംഗിന്റെയും ഭാവി അടയാളപ്പെടുത്തി WAC ബിയോണ്ട് ടെക്നോളജി ആൻഡ് മാർക്കറ്റിംഗ് സമ്മിറ്റ് 2025. കൊരട്ടി ഇൻഫോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോള ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ കമ്പനി വെബ് ആൻഡ് ക്രാഫ്റ്റ്സിന്റെ (WAC) ആഭിമുഖ്യത്തിൽ നടന്ന സമ്മിറ്റ് സംരംഭകരുടേയും പുതുതലമുറ സംരംഭകരുടേയും സംഗമവേദിയായി. WAC-യുടെ പതിമൂന്നാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റിൽ ആയിരത്തിലേറെ പേരാണ് പങ്കെടുത്തത്. നൂതനാശയങ്ങൾക്കും ബിസിനസ് ട്രാൻസ്ഫർമേഷനുമായുള്ള കേരളത്തിലെ ഏറ്റവും വലിയ പ്ലാറ്റ്‌ഫോമുകളിലൊന്നായി വിഭാവനം ചെയ്യപ്പെടുന്ന WAC ബിയോണ്ട് 2026ന് മുന്നോടിയായാണ് WAC ബിയോണ്ട് 2025 സംഘടിപ്പിച്ചത്. ഗൂഗിളുമായുള്ള കമ്പനിയുടെ പങ്കാളിത്തം പ്രഖ്യാപിക്കുന്ന ഗൂഗിൾ സ്‌പോട്ട്‌ലൈറ്റ് സെഷന് പുറമേ പ്രമുഖർ നയിച്ച സെഷനുകളും സമ്മിറ്റിന്റെ ഭാഗമായി നടന്നു. രാജ്യത്തെ പ്രമുഖ സുഗന്ധവ്യഞ്ജന കയറ്റുമതി സ്ഥാപനമായ സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചിയുടെയും പുതിയ വെബ്സൈറ്റുകളും ചടങ്ങിൽ പ്രകാശനം ചെയ്തു. മാർക്കറ്റിങ് മാനേജ്‌മെന്റിൽ സാങ്കേതികവിദ്യയുടെ ഉപയോഗം ബിസിനസിന് ഏറെ ഗുണകരമാകുമെന്ന് സമ്മിറ്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവേ…
എൻബിഎ (National Basketball Association-NBA) താരം ജോൺ വാൾ (John Wall) ബാസ്ക്കറ്റ് ബോൾ കരിയറിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ അഞ്ച് തവണ ഓൾ-സ്റ്റാർ ആയ താരത്തിന്റെ ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. 2023ലെ ഫോർബ്സ് കണക്ക് പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന കായികതാരങ്ങളിൽ ഒരാളാണ് ജോൺ വാൾ. 2023ൽ മാത്രം ഏതാണ്ട് 47.8 മില്യൺ ഡോളറായിരുന്നു അദ്ദേഹത്തിന്റെ പ്രതിഫലം. 2017ൽ, കരിയറിന്റെ സുവർണകാലത്ത് നാല് വർഷത്തെ സൂപ്പർമാക്സ് എക്സ്റ്റൻഷനിലൂടെ താരം 170 മില്യൺ ഡോളർ സമ്പാദിച്ചിരുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം എൻബിഎയിലെ പ്രതിഫലത്തിൽ നിന്നു മാത്രം 275 മില്യണിലധികം ഡോളർ സമ്പാദിച്ചു. ഇതിനു പുറമേ നിരവധി ബ്രാൻഡുകളുമായി താരത്തിന് എൻഡോർസ്മെന്റ് ഡീലുകളും ഉണ്ട്. ഇതിൽ റീബോക്കുമായുള്ള ഡീൽ മാത്രം 25 മില്യൺ ഡോളറിന്റേതാണ്. വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവും അദ്ദേഹത്തിനുണ്ട്. 2025ലെ കണക്ക് പ്രകാരം 120 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. Discover the impressive…
1000 ഇന്ത്യൻ രൂപയുണ്ടെങ്കിൽ ലക്ഷാധിപതിയാക്കാൻ സാധിക്കുന്ന കറൻസിയുള്ള രാജ്യങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂല്യം കുറഞ്ഞ കറൻസികളുടെ കാര്യത്തിൽ ഇത് സത്യമാണ്. ഇറാനിലെ ഔദ്യോഗിക കറൻസിയായ ഇറാനിയൻ റിയാൽ ഇത്തരത്തിലുള്ളതാണ്. 1000 ഇന്ത്യൻ രൂപ എന്നത് ഏകദേശം അഞ്ച് ലക്ഷം ഇറാനിയൻ റിയാലിന് തുല്യമാണ്, എന്നുവെച്ചാൽ ആയിരം രൂപയുമായി ചെന്നാൽ ഇറാനിൽ ലക്ഷപ്രഭുവാണ്! നാണയപ്പെരുപ്പം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും കറൻസി ഇടപാടുകൾ ലളിതമാക്കാനുമായി ഇറാൻ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയായ റിയാലിൽ നിന്ന് നാല് പൂജ്യങ്ങൾ ഒഴിവാക്കി പുതിയ കറൻസി യൂണിറ്റിലേക്ക് മാറുന്നതിന് അടക്കമുള്ള തീരുമാനങ്ങളാണ് ഇറാൻ സ്വീകരിച്ചത്. സാധാരണയായി, പണപ്പെരുപ്പം കാരണം കറൻസി മൂല്യം വേഗത്തിൽ നഷ്ടപ്പെടുന്ന രാജ്യങ്ങൾ സാമ്പത്തിക-വാണിജ്യ ഇടപാടുകൾ ലളിതമാക്കാനും ചിലവ് കുറയ്ക്കാനുമായി കറൻസികളിൽ നിന്ന് പൂജ്യങ്ങൾ വെട്ടിക്കുറയ്ക്കാറുണ്ട്. ഔദ്യോഗിക കറൻസിയുടെ പുനർമൂല്യനിർണയത്തിന് ഇറാൻ പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയിരുന്നു. പൂജ്യങ്ങൾ ഒഴിവാക്കിയ പുതിയ കറൻസി റിയാൽ എന്നു…
ഇന്ത്യയിലെ ആദ്യ ഹീലിയം റിക്കവറി ഡെമോൺസ്‌ട്രേഷൻ പ്ലാൻ്റ് (Helium Recovery Demonstration Plant) വരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ONGC) ഗവേഷണ വികസന വിഭാഗമായ ഒഇസിടി (OECT) എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡുമായി (EIL) കരാർ ഒപ്പിട്ടു. ഒഎൻജിസിയുടെ തമിഴ്നാട് കുത്താലം ഗ്യാസ് കലക്ഷൻ സ്റ്റേഷനിൽ വരുന്ന പ്ലാന്റിനായി 39.42 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമം. ബഹിരാകാശ പര്യവേക്ഷണം, സെമികണ്ടക്ടർ നിർമ്മാണം, ക്രയോജനിക്സ്, ഫൈബർ ഒപ്റ്റിക്സ്, മെഡിക്കൽ സാങ്കേതികവിദ്യകൾ എന്നിവയിൽ ഉപയോഗിക്കുന്ന പ്രധാന വാതകമാണ് ഹീലിയം. നിലവിൽ ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹീലിയം ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ഹീലിയം റീക്കവറിയിൽ തദ്ദേശീയ ശേഷി സ്ഥാപിക്കുന്നത് രാജ്യത്തിന്റെ സാങ്കേതിക പുരോഗതിക്കും ഊർജ്ജ സുരക്ഷയ്ക്കും തന്ത്രപരമായ പ്രാധാന്യം നൽകുന്ന നീക്കമാണെന്ന് ഒഎൻജിസി പ്രതിനിധി പറഞ്ഞു. ONGC and EIL sign an agreement to set up India’s first helium…