Author: News Desk
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള സാമ്പത്തിക ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊട്ടക് മഹീന്ദ്ര ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കൃഷി, മെഡിക്കല്‍ സാങ്കേതികവിദ്യ, ഇലക്ട്രോണിക്സ്, ബഹിരാകാശം തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളിലാണ് ധാരണാപത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.കരാര്‍ പ്രകാരം കൊട്ടക് മഹീന്ദ്ര ബാങ്ക് വിവിധ ബിസിനസ്സ് ബാങ്കിംഗ് ഉത്പന്നങ്ങളിലൂടെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കും. സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള വിവിധ സേവനങ്ങളും ലഭ്യമാക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് മെച്ചപ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശം ലഭ്യമാക്കുന്നതിനൊപ്പം സാമ്പത്തിക ലഭ്യത ഉറപ്പു വരുത്താനും കൊട്ടക് മഹീന്ദ്രയുമായുള്ള സഹകരണം സഹായകമാകും. ദുബായ്, യുകെ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ കൊട്ടക്കിന്‍റെ അന്താരാഷ്ട്ര ഓഫീസുകള്‍ വഴി കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശ വിപണികളിലേക്ക് എത്തിച്ചേരാനാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എന്‍ആര്‍ഐ കമ്മ്യൂണിറ്റിയുമായി ബന്ധം സ്ഥാപിക്കാനും ധാരണാപത്രം വഴിയൊരുക്കും.റെഗുലേറ്ററി കംപ്ലയന്‍സസ്, കയറ്റുമതി വരുമാനം, ധനസമാഹരണം എന്നിവയെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസുകള്‍, മെന്‍ററിംഗ് സെഷനുകള്‍, റിവേഴ്സ് പിച്ചിംഗ്, ശില്പശാലകള്‍ തുടങ്ങിയവ കെഎസ് യുഎം സംഘടിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍കുബേഷന്‍, മെന്‍റര്‍ഷിപ്പ്, ഫണ്ടിംഗ്, പ്രാരംഭ ഘട്ട സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ സേവനങ്ങള്‍…
പ്രവര്‍ത്തനത്തില്‍ പുതിയൊരു റെക്കാഡ് സ്ഥാപിച്ചു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഒരുമാസം അന്‍പതിലധികം കപ്പലുകള്‍ എത്തിച്ചേരുക എന്ന നേട്ടമാണ് തുറമുഖം കരസ്ഥമാക്കിയിരിക്കുന്നത്. അതിനാപ്പം ഒരു ലക്ഷത്തിലധികം ടി.ഇ.യു. ചരക്ക് കൈകാര്യം ചെയ്യുക കൂടി ചെയ്തിരിക്കുകയാണ് വിഴിഞ്ഞം. മാര്‍ച്ച് മാസത്തില്‍ 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 1,12,562 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തതെന്ന് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ട്രയല്‍ അടിസ്ഥാനത്തില്‍ കപ്പലുകള്‍ തുറമുഖത്തില്‍ അടുത്തു തുടങ്ങിയ ജൂലൈ 11-ാം തീയതി മുതല്‍ 2025 മാര്‍ച്ച് വരെ 240 കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 4,92,188 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തത് .മാര്‍ച്ച് മാസത്തില്‍ 53 ചരക്ക് കപ്പലുകളാണ് തുറമുഖത്ത് എത്തിച്ചേര്‍ന്നത്. 1,12,562 ടി.ഇ.യു. വാണ് തുറമുഖത്ത് കൈകാര്യം ചെയ്തത്. കേന്ദ്രത്തിന്റെ തിരിച്ചടക്കേണ്ട തരത്തിലുള്ള വിഹിതം ആയ 817.80 കോടി രൂപ കൂടി വയബിലിറ്റി ഗ്യാപ് ഫണ്ടിങ് രീതിയിൽ സ്വീകരിക്കുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ…
മുംബൈ നേപ്പിയൻ സീ റോഡിലെ ചരിത്ര നിർമിതിയാണ് ലക്ഷ്മി നിവാസ് ബംഗ്ലാവ്. 276 കോടി രൂപയ്ക്ക് ഇപ്പോൾ ബംഗ്ലാവ് വിൽപന നടന്നിരിക്കുകയാണ്. 1904ൽ നിർമ്മിച്ച ഈ ബംഗ്ലാവിന്റെ ചരിത്രപരമായ മൂല്യം ഏറെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരകാലത്ത് റാം മനോഹർ ലോഹ്യ, അരുണ ആസഫ് അലി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾക്ക് അഭയകേന്ദ്രമായിരുന്നു ബംഗ്ലാവ്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആസാദ് ഹിന്ദ് റേഡിയോയുടെ പ്രധാന പ്രക്ഷേപണ കേന്ദ്രവും ലക്ഷ്മി നിവാസ് ബംഗ്ലാവ് ആയിരുന്നു. 19,891 ചതുരശ്ര അടി വിസ്തൃതിയുള്ള ബംഗ്ലാവ് അംബാനി കുടുംബവുമായി ബന്ധപ്പെട്ട സ്ഥാപനമായ വാഗേശ്വരി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഏറ്റെടുത്തത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ നിഖിൽ മെസ്വാനിയുടെ ഭാര്യ എലീന നിഖിൽ മെസ്വാനി വാഗേശ്വരി പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ടിരിക്കുന്നു. റിലയൻസിന്റെ പ്രവർത്തനങ്ങളിലെ പ്രധാന വ്യക്തിയായ നിഖിൽ മെസ്വാനിക്ക് അംബാനിമാരുമായി കുടുംബ ബന്ധവുമുണ്ട്. റിലയൻസിന്റെ സ്ഥാപക ഡയറക്ടർ ധീരുഭായ് അംബാനിയുടെ മൂത്ത സഹോദരിയുടെ അനന്തരവൻ രസിക്ലാൽ മെസ്വാനിയുടെ…
ഗവൺമെന്റ് ജീവനക്കാർക്ക് വൻ തുക പെർഫോമൻസ് ബോണസ് പ്രഖ്യാപിച്ച് ദുബായ്. 277 മില്യൺ ദിർഹംസ് അഥവാ 648 കോടി രൂപയാണ് പെർഫോമൻസ് ബോണസ്സായി നൽകുക. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യമായാണ് ദുബായിൽ ഇത്രയും ഉയർന്ന തുക ബോണസ് ആയി പ്രഖ്യാപിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബോണസ് അംഗീകരിച്ചതായി ഷെയ്ഖ് ഹംദാൻ സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു. ജീവനക്കാരുടെ സമർപ്പണവും പ്രതിബദ്ധതയും ദുബായിയുടെ വിജയത്തിൽ നിർണായകമാണെന്ന് ഗവൺമെന്റ് ജീവനക്കാരുടെ തൊഴിൽ മികവിനെ അഭിനന്ദിച്ച് ഷെയ്ഖ് ഹംദാൻ പറഞ്ഞു. Sheikh Hamdan approves Dh277 million in performance-based bonuses for Dubai government employees, recognizing their dedication and contributions…
മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള വയോജന കമ്മീഷൻ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. മുഖ്യമന്ത്രി പിണറായി വിജയൻ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രായമായവരുടെ അവകാശങ്ങൾ, ക്ഷേമം, പുനരധിവാസം എന്നിവ സംരക്ഷിക്കുന്നതിൽ പുതിയ കമ്മീഷൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുതിർന്ന പൗരന്മാരെ പൂർണ്ണഹൃദയത്തോടെ സ്വീകരിക്കുന്ന നയങ്ങളാണ് സർക്കാർ നടപ്പിലാക്കുന്നത്. മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളം ഇന്ത്യയിലെ ആദ്യത്തെ വയോജന കമ്മീഷനിലൂടെ മാതൃക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ മുതിർന്ന പൗരന്മാർക്കായി നടപ്പാക്കി വരുന്ന പദ്ധതികൾക്ക് ഊർജ്ജം നൽകാനാണ് രാജ്യത്തെ ആദ്യത്തെ വയോജന കമ്മീഷൻ ആരംഭിക്കുന്നത്. അതിന്റെ മുന്നോടിയായാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ “കേരള സംസ്ഥാന വയോജന കമ്മീഷൻ ബിൽ” പാസ്സാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. Kerala becomes the first state in India to establish a Senior Citizens Commission, focusing on the rights, welfare, and rehabilitation of the…
ഒൻപത് മാസത്തെ ISS വാസത്തിന് ശേഷം ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും കഴിഞയാഴ്ച ഭൂമിയിലേക്ക് മടങ്ങി.ബഹിരാകാശത്തു നിന്നു തിരിച്ചെത്തുന്നവർ മൈക്രോഗ്രാവിറ്റി ഇഫക്റ്റുകൾ കാരണം ബുദ്ധിമുട്ട് അനുഭവിക്കും. കുറഞ്ഞ അസ്ഥി സാന്ദ്രത, പേശികളുടെ ക്ഷയം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഈ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കാൻ ഇരുവരും 45 ദിവസത്തെ റീഹബിലിറ്റേഷനിലാണ്. ആസ്ട്രോനോട്ട് സ്ട്രെങ്ത്, കണ്ടീഷനിംഗ്, റീഹാബിലിറ്റേഷൻ (ASCR) ടീമാണ് ഇത് കൈകാര്യം ചെയ്യുന്നത്. ബഹിരാകാശയാത്രികരുടെ ആരോഗ്യം, പ്രവർത്തനങ്ങൾ, ദൗത്യ റോളുകൾ എന്നിവയ്ക്ക് അനുസൃതമായി ദിവസേന രണ്ട് മണിക്കൂർ സെഷനുകൾ അടങ്ങുന്നതാണ് ASCR പ്രോഗ്രാം. പ്രോഗ്രാം മൂന്ന് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഘട്ടമായ ആംബുലേഷൻ, വഴക്കം, പേശി ശക്തിപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രൊപ്രിയോസെപ്റ്റീവ് എന്ന രണ്ടാം ഘട്ടത്തിൽ കാർഡിയോവാസ്കുലാർ പരിശീലനം ആണ് പ്രധാനം. ഏറ്റവും ദൈർഘ്യമേറിയ മൂന്നാം ഘട്ടത്തിൽ പ്രവർത്തനപരമായ വികസനത്തിനാണ് പ്രാധാന്യം. മൈക്രോഗ്രാവിറ്റി മനുഷ്യശരീരത്തിലെ ഫ്ലൂയിഡ് ഡിസ്ട്രിബ്യൂഷൻ, മസിൽ ലോഡിംഗ്, സിഗ്നലിംഗ് തുടങ്ങിയവയെ ബാധിക്കുന്നു. ഇത് രക്തസമ്മർദ്ദം, ഹൃദയ പ്രവർത്തനം, എയറോബിക്…
മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറും ഒരുമിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സച്ചിനൊപ്പം ഇരുന്ന് വടാപാവ് കഴിക്കുന്ന വീഡിയോ ബിൽ ഗേറ്റ്സ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഒരു ബെഞ്ചിൽ ഇരുന്ന് ഇരുവരും വടാപാവ് ആസ്വദിച്ചു കഴിക്കുന്ന വീഡിയോ ആണ് ഗേറ്റ്സ് ഷെയർ ചെയ്തിരിക്കുന്നത്. സെർവിങ് സൂൺ എന്ന് പറഞ്ഞ് അവസാനിക്കുന്ന വീഡിയോ വരാനിരിക്കുന്ന ഏതോ പരസ്യചിത്രത്തിന്റെ മുന്നോടിയായാണ് ഷെയർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. വീഡിയോയെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ലഭ്യമല്ല. ബിൽ മെലിൻഡ ഫൗണ്ടേഷന്റെ 25ാം വാർഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ആഴ്ച മുതൽ ബിൽ ഗേറ്റ്സ് ഇന്ത്യയിലുണ്ട്. നേരത്തെ ബിൽ ഗേറ്റ്സ് പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരെ സന്ദർശിച്ചിരുന്നു. Bill Gates and Sachin Tendulkar share a vada pav snack in a viral video, teasing an upcoming collaboration…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ പഴയ വീട് മലയാള സിനിമയിലെ തന്നെ ചരിത്ര സ്മാരകം ആക്കാവുന്ന ഒന്നാണ്. വർഷങ്ങളോളം മമ്മൂട്ടിയും കുടുംബവും താമസിച്ചത് ഈ വീട്ടിലാണ്. ഇപ്പോൾ ടൂറിസ്റ്റുകൾക്കും ആരാധകർക്കും ഈ വീട്ടിൽ കഴിയാൻ അവസരം ഒരുക്കുകയാണ് വിക്കേഷൻ എക്സ്പീരിയൻസസ് (VKation Experiences) എന്ന ഹോസ്പിറ്റാലിറ്റി കമ്പനി. അടുത്തിടെ കമ്പനി വീട്ടിൽ നിരവധി അറ്റകുറ്റപ്പണികൾ നടത്തി വീടിന്റെ പേര് മമ്മൂട്ടി ഹൗസ് എന്നാക്കി റീബ്രാൻഡ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് വീട് ടൂറിസ്റ്റുകൾക്കായി തുറന്നു നൽകുന്നത്. ബോട്ടിക് സ്റ്റൈൽ ലക്ഷ്വറി സ്റ്റേ എന്ന നിലയ്ക്കാണ് വിക്കേഷൻ മമ്മൂട്ടി ഹൗസിനെ അവതരിപ്പിക്കുന്നത്. നാല് മുറികളിലായി എട്ടു പേർക്ക് താമസിക്കാവുന്ന തരത്തിലാണ് വീട് ഒരുക്കിയിരിക്കുന്നത്. 75000 രൂപയാണ് ഒറ്റ ദിവസത്തെ ചാർജ് എന്നാണ് റിപ്പോർട്ട്. പ്രൈവറ്റ് തിയേറ്റർ, മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ സുവർണ നിമിഷങ്ങളുടെ ഗാലറി തുടങ്ങിയവയും മമ്മൂട്ടി ഹൗസിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: https://www.instagram.com/p/DHYJxv3TWvf/?utm_source=ig_embed&ig_rid=2d3890a5-fd78-4674-a6e7-63bdb3477820 Megastar Mammootty’s former Kochi residence is now…
കേരള കാർഷിക സർവകലാശാലയുടെ (KAU) കീഴിൽ ഉദ്പാദിപ്പിക്കുന്ന വൈൻ ബ്രാൻഡായ നിള (Nila) ഒരു മാസത്തിനുള്ളിൽ വിപണിയിലെത്തും.ബ്രാൻഡിന് കീഴിൽ ആദ്യ ഘട്ടത്തിൽ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകൾ കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് അംഗീകരിച്ചു. പ്രീമിയം ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളായ നിള കശുമാങ്ങ വൈൻ, നിള പൈനാപ്പിൾ വൈൻ, നിള ബനാന വൈൻ എന്നിവയ്ക്കായുള്ള ലേബലുകളാണ് എക്സൈസ് അംഗീകരിച്ചത്. കശുമാങ വൈനിൽ ആൽക്കഹോൾ അളവ് 14.5 ശതമാനമാണ്. പാളയംകോടൻ പഴത്തിൽ നിന്നാണ് ബനാന വൈൻ നിർമിക്കുന്നത്. അടുത്തിടെ ജിഐ ടാഗ് ലഭിച്ച മൗറീഷ്യസ് ഇനത്തിൽപ്പെട്ട പൈനാപ്പിളിൽ നിന്നാണ് പൈനാപ്പിൾ വൈനിന്റെ നിർമാണം. ബനാന, പൈനാപ്പിൾ വൈനുകളിൽ ആൽക്കഹോൾ സാന്നിദ്ധ്യം 12.5 ശതമാനമാണ്. നിയമപ്രകാരം സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ വഴി മാത്രമേ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയുകയുള്ളൂ. തുടക്കത്തിൽ ബെവ്കോയുടെ തിരഞ്ഞെടുത്ത ഔട്ട്ലെറ്റുകളിൽ ഉൽപ്പന്നങ്ങൾ ലഭ്യമാകും. 750 മില്ലി വൈനിന്റെ വില 1,000 രൂപയിൽ താഴെയായിരിക്കും. Kerala Agricultural University’s (KAU) wine brand,…
റിലീസിന് മുമ്പുതന്നെ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് മോഹൻലാൽ-പൃത്ഥ്വിരാജ് കൂട്ടുകെട്ടിൽ എത്തുന്ന എമ്പുരാൻ. ആദ്യമണിക്കൂറിൽ ബുക്ക് മൈ ഷോയിൽ (BookMyShow) ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം എന്ന റെക്കോർഡ് ആണ് എമ്പുരാൻ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ബുക്കിങ്ങിന്റെ ആദ്യ മണിക്കൂറിൽ 96000ത്തിലധികം ടിക്കറ്റുകളാണ് പ്രീ-സെയിൽ ആയത്. മാർച്ച് 27നാണ് എമ്പുരാൻ റിലീസ് ചെയ്യുക. ഷാരൂഖ് ഖാൻ ചിത്രം ജവാനിന്റെ മണിക്കൂറിൽ 85000 ടിക്കറ്റുകൾ, വിജയ് ചിത്രം ലിയോയുടെ മണിക്കൂറിൽ 82000 ടിക്കറ്റുകൾ എന്നീ റെക്കോർഡുകൾ ആണ് എമ്പുരാൻ തകർത്തിരിക്കുന്നത്. മിക്ക തിയേറ്ററുകളും ഒരേ സമയം ബുക്കിംഗ് ആരംഭിച്ചതിനാലാണ് ആരാധകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതും ഇങ്ങനെയൊരു റെക്കോർഡ് സാധ്യമായതും. റിലീസ് ദിവസമായ മാർച്ച് 27ലെ മുഴുവൻ ടിക്കറ്റുകളും ഇതിനകം വിറ്റുതീർന്നു. പൃത്ഥ്വിരാജ് സുകുമാരൻ്റെ സംവിധാനത്തിൽ ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ ചേർന്ന് നിർമിക്കുന്ന എമ്പുരാൻ 2019ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തുടർച്ചയാണ്. മലയാളത്തിനൊപ്പം തെലുങ്ക്,…