Author: News Desk
3 മുതൽ 6 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാരംഭ ശിശുസംരക്ഷണവും വിദ്യാഭ്യാസവും (Early Childhood Care and Education – ECCE) ഉറപ്പാക്കുന്നതിനായി ഭരണഘടനയിൽ പുതിയ ആർട്ടിക്കിൾ 21(b) ഉൾപ്പെടുത്തുന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ച് രാജ്യസഭാ എംപി സുധാ മൂർത്തി. രാജ്യസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സുധാ മൂർത്തി പ്രമേയം അവതരിപ്പിച്ചത്. ഗ്രാമീണ മേഖലകളിൽ രാജ്യത്തിനായി സേവനം അനുഷ്ഠിക്കുന്ന അങ്കണവാടി ജീവനക്കാരെ അഭിനന്ദിച്ച് പ്രസംഗം ആരംഭിച്ച സുധാ മൂർത്തി, അങ്കണവാടി പദ്ധതി ആരംഭിച്ച് 50 വർഷം പിന്നിട്ടതായി ചൂണ്ടിക്കാട്ടി. 1975ൽ ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 6 വയസുവരെയുള്ള കുട്ടികൾ എന്നിവർക്കായി ഏകീകൃത ശിശു വികസന പദ്ധതി (ICDS) ആരംഭിച്ചു. ഇത് പ്രാരംഭ ശിശു വിദ്യാഭ്യാസത്തിന്റെ മാതൃകയായി പ്രവർത്തിക്കുന്നു. ഇതോടൊപ്പം പോഷകാഹാര കുറവ് തടയുന്നതിനുള്ള സുരക്ഷാ വലയമായി തുടരുന്നതായും സുധാ മൂർത്തി വ്യക്തമാക്കി. 2002ൽ 86ആം ഭരണഘടനാ ഭേദഗതിയിലൂടെ 6 മുതൽ 14 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യവും…
വൻകിട ടെക് കമ്പനികൾക്ക് നിക്ഷേപിക്കാൻ ഏറ്റവും ഇഷ്ടപ്പെട്ട പുതിയ സ്ഥലമായി ഇന്ത്യ മാറുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ മാത്രം, മൈക്രോസോഫ്റ്റിൽ നിന്നും ആമസോണിൽ നിന്നും ഇന്ത്യ 52 ബില്യൺ ഡോളർ മൂല്യമുള്ള നിക്ഷേപങ്ങൾ നേടിയെടുത്തു. നിർമിതബുദ്ധി മേഖലയിലെ മുന്നേറ്റത്തിനിടയിൽ ആഗോള എഐ രംഗത്ത് രാജ്യത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യമാണ് ഇതിലൂടെ വെളിവാകുന്നത്. മൈക്രോസോഫ്റ്റിനും ആമസോണിനും പുറമേ ഗൂഗിൾ, ഇന്റൽ തുടങ്ങിയ ടെക് ഭീമന്മാരും ഇന്ത്യയിൽ വൻ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവ രാജ്യത്തിന്റെ എഐ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സമീപ ദിവസങ്ങളിൽ ഏകദേശം 67.5 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനമാണ് ഇന്ത്യ കണ്ടത്. ഡിസംബർ 10ന്, ആമസോൺ 2030ഓടെ ഇന്ത്യയിൽ 35 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം ചെയ്തു. കയറ്റുമതി വിപുലീകരിക്കാനും, ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, രാജ്യത്ത് എഐ അടിസ്ഥാനമാക്കി വികസിപ്പിക്കാനുമാണ് കമ്പനിയുടെ ശ്രമം. മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി…
എംഎസ്എംഇകളും യൂണികോൺ സ്റ്റാർട്ടപ്പുകളും ചേർന്നുള്ള ‘കേരള മോഡൽ’ അനിവാര്യമാണെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ മൂല്യമെത്താൻ കഴിയുന്ന 100 സ്റ്റാർട്ടപ്പുകളെ കെഎസ്യുഎം കണ്ടെത്തണമെന്നും കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ ഏഴാം പതിപ്പിൽ ‘ കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ വളർച്ചയും മുന്നോട്ടുള്ള വഴിയും’ എന്ന വിഷയത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.ഒരു ബാങ്കും സ്റ്റാർട്ടപ്പുകൾക്ക് നേരിട്ട് ഫണ്ടിംഗ് നൽകാറില്ല. സ്റ്റാർട്ടപ്പുകൾ ആദ്യം എംഎസ്എംഇ ആകണമെന്നാണ് ബാങ്കുകളുടെ നിലപാട്. ഇതിൽ മാറ്റം വരുത്താൻ സർക്കാരും സ്റ്റാർട്ടപ്പ് മിഷനും തയ്യാറാകണം. അടുത്ത രണ്ട് വർഷക്കാലം കൊണ്ട് ഐപിഒയിൽ ഇടംപിടിക്കാൻ സാധിക്കുന്ന 10 സ്റ്റാർട്ടപ്പുകളെ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ മേഖലയിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെങ്കിലും 10-15 വർഷങ്ങളായുള്ള സർക്കാർ നയങ്ങൾ ഈ ഇക്കോസിസ്റ്റത്തിന് ശക്തി പകർന്നതായി ഹഡിൽ ഗ്ലോബൽ 2025ൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു.…
അപകടകരമായ സാഹചര്യങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള സെമി ഹ്യൂമനോയിഡ് റോബോട്ട് വികസിപ്പിച്ച് ജെൻ റോബോട്ടിക്സ്. മാൻഹോളുകൾ വൃത്തിയാക്കുന്നതിന് വിപ്ലവകരമായ ബാൻഡികൂട്ട് റോബോട്ട് വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പിൽ നിന്നുമാണ് ഏത് ഭൂവിഭാഗങ്ങളിലും വിനിയോഗിക്കാൻ കഴിയുന്ന ഈ ഹൈഡ്രോളിക് റോബോട്ടിൻറെ പിറവി. കേരള സ്റ്റാർട്ടപ്പ് മിഷൻറെ നേതൃത്വത്തിൽ കോവളത്ത് നടക്കുന്ന ഹഡിൽ ഗ്ലോബൽ 2025 എക്സ്പോയിലാണ് റോബോട്ട് പ്രദർശിപ്പിച്ചത്. ഉപഭോക്താവിൻറെ ആവശ്യമനുസരിച്ച് ഖനന മേഖലകളിലും രക്ഷാദൗത്യത്തിനും അപകടകരമായ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും പുറമേ ന്യൂക്ലിയർ പവർ പ്ലാൻറുകളിലും നിർമ്മാണ മേഖലയിലും കട്ടിംഗ്, വെൽഡിംഗ്, ഗ്രൈൻഡിംഗ് തുടങ്ങി എംഎസ്എംഇ ആവശ്യങ്ങൾക്കും ഈ റോബോട്ടിൻറെ സേവനം പ്രയോജനപ്പെടുത്താം. ഫയർ ആൻഡ് സേഫ്റ്റി രംഗത്തെ രക്ഷാപ്രവർത്തനങ്ങൾക്കും ഇത് മുതൽക്കൂട്ടാണ്. മനുഷ്യർക്ക് കടന്നുചെല്ലാൻ സാധിക്കാത്ത അപകടകരമായ സ്ഥലത്ത് ഇറങ്ങിച്ചെന്ന് സഹായഹസ്തം ഒരുക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. വിർച്വൽ റിയാലിറ്റി ഉപയോഗിച്ച് ഉപഭോക്ത്യ സൗഹൃദമായി നിയന്ത്രിക്കാൻ സാധിക്കുന്ന ഇറോബോട്ട് പൂർണമായും ഓട്ടോണമസ് സംവിധാനത്തിൽ പ്രവർത്തിക്കും. ഇതിനുപുറമേ മാനുവൽ ആയും റിമോട്ട് ഉപയോഗിച്ചും പ്രവർത്തനങ്ങൾ…
ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, രാജ്യത്തെ ഷിപ്പിംഗ് മേഖലയ്ക്കായി ശക്തമായ അറ്റകുറ്റപ്പണി-ഓവർഹോൾ (MRO) ആവാസവ്യവസ്ഥ രൂപപ്പെടുത്തേണ്ടത് അനിവാര്യമാകുന്നു. വിദേശ കപ്പൽ അറ്റകുറ്റപ്പണിയിലും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളിലുമുള്ള ആശ്രിതത്വം കുറയ്ക്കാനാണ് ഈ നീക്കം ലക്ഷ്യമിടുന്നത്. ഇതോടൊപ്പം, കപ്പലുകളുടെ ടേൺഅറൗണ്ട് സമയം വേഗത്തിലാക്കുന്നതിലും ഇന്ത്യയുടെ സമുദ്ര വിതരണ ശൃംഖലയിൽ കൂടുതൽ സാമ്പത്തിക മൂല്യം നിലനിർത്തുന്നതിലും ഇത് നിർണായകമാണ്. വിമാന എഞ്ചിനുകൾക്കായുള്ള പുതിയ ആഗോളതലത്തിലുള്ള എംആർഒ സൗകര്യത്തിന്റെ ഉദ്ഘാടനം ഉൾപ്പെടെ വ്യോമയാന രംഗത്ത് നടന്ന നയപരമായ മാറ്റങ്ങൾ പോലെ, ഷിപ്പിംഗ് മേഖലയിലും വലിയ എംആർഒ പുഷ് ആവശ്യമാണ്. ഫ്രഞ്ച് എയ്റോസ്പേസ്-പ്രതിരോധ ഭീമനായ സഫ്രാൻ നടത്തുന്ന, ലോകത്തിലെ ഏറ്റവും വലിയ എഞ്ചിൻ എംആർഒ സൗകര്യം അടുത്തിടെ ആരംഭിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ ഇപ്പോൾ ഇന്ത്യയിലെ കപ്പൽശാലകളിലാണ് നിർമിക്കുന്നത്. അതിനാൽ, അവയ്ക്കായി സമർപ്പിത എംആർഒ ആവാസവ്യവസ്ഥ നിർമിക്കൽ അത്യാവശ്യമാണ്. നിർമാണത്തിലിരിക്കുന്ന കപ്പലുകൾ ഈ ദശകത്തിന്റെ അവസാനം ഏകദേശം 100% തദ്ദേശീയ ഉള്ളടക്കം കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ വിതരണ…
ആഗോള ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യയുടെ സംഭാവന നിര്‍ണായകമാണെന്ന് ഇന്ത്യന്‍ ബഹിരാകാശ യാത്രികനും ടെസ്റ്റ് പൈലറ്റുമായ പ്രശാന്ത് ബാലകൃഷ്ണന് നായര്‍. കോവളത്ത് കേരള സ്റ്റാര്‍ട്ടപ് മിഷന്റെ ഹഡില്‍ ഗ്ലോബല്‍ 2025 സ്റ്റാര്‍ട്ടപ് സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രനിര്‍മ്മാണത്തില്‍ ബഹിരാകാശ യാത്രികരുടെ മനോഭാവത്തെയും പങ്കിനെയും കുറിച്ച് സംസാരിച്ച പ്രശാന്ത് ബാലകൃഷ്ണന് നായര്‍ ബഹിരാകാശ ദൗത്യ മേഖലയില്‍ മുന്‍നിര രാജ്യങ്ങള്‍ ബഹിരാകാശ നിയമങ്ങള്‍ മാറ്റിയെഴുതുമ്പോള്‍ ലോകം ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് നായര്‍ പറഞ്ഞു. നാസ പോലുള്ള പ്രമുഖ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ഇന്ത്യന്‍ വംശജരായ പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നുണ്ട്. അതിനാല്‍ ഈ മേഖലയിലെ പ്രവര്‍ത്തനത്തിന്റെ ഏകദേശം 30 ശതമാനം ഇന്ത്യക്കാര്‍ സംഭാവന ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. മറ്റുള്ളവര്‍ക്കായി ജോലി ചെയ്യുന്നതിനുപകരം ബഹിരാകാശത്ത് സ്വന്തം ഇടം വികസിപ്പിക്കുന്നുണ്ടെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടതുണ്ട്. ഗഗന്യാന്, ചന്ദ്രയാന്‍ ദൗത്യങ്ങള്‍ പോലുള്ള വരാനിരിക്കുന്ന പദ്ധതികള്‍ ഇതര രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ കഴിവ് കൂടുതല്‍ വെളിപ്പെടുത്തും. ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംഭാവന ചെയ്യാന്‍…
വിവിധ ബിസിനസ്സുകളുടെ വളർച്ചയ്ക്കും സ്ഥിരതയ്ക്കുമായി പ്രോസസ് ഓറിയന്റഡ് സംവിധാനങ്ങൾ നൽകുന്ന കൺസൾട്ടൻസി സ്ഥാപനമാണ് പ്രോഹബ്ബ് പ്രോസസ് മാനേജ്മെന്റ് (Prohub Process Management). സംരംഭകയാത്രയെക്കുറിച്ചും നിരവധി ബിസിനസ്സുകൾക്ക് വഴികാട്ടിയായതിനെക്കുറിച്ചും ചാനൽ ആയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുകയാണ് പ്രോഹബ്ബ് സിഇഒ ശ്രീദേവി (Sreedevi) ഇന്ന് വിജയകരമായ സ്ഥാപനമെന്ന നിലയിൽ പരിചിതമായ പ്രോഹബ്ബിന്റെ പിറവിക്കു പിന്നിൽ, വർഷങ്ങൾ നീണ്ട പരിശ്രമങ്ങളും പരിവർത്തനങ്ങളുമുണ്ട്. ബെംഗളൂരുവിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ശ്രീദേവി സംരംഭക രംഗത്തേക്ക് എത്തുന്നത്. എസ്കെ കൺസൾട്ടൻസി എന്ന പേരിലായിരുന്നു സ്ഥാപനം ആരംഭിച്ചത്. അക്കാലത്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ‘വിജയീ ഭവ’ സംരംഭക പരിശീലനം വഴിതിരിവായി. ബ്രാൻഡിംഗ് സംബന്ധിച്ച ക്ലാസിൽ അദ്ദേഹം പറഞ്ഞ ഒരു വാചകം ശ്രീദേവി ഇന്നും ഓർക്കുന്നു- നിങ്ങളുടെ ബ്രാൻഡ് ലോകത്തിന്റെ ഏത് കോണിലായാലും വ്യക്തതമായി തിരിച്ചറിയപ്പെടുന്ന ഒന്നാകണം. എസ്കെ കൺസൾട്ടൻസിയിൽ നിന്ന് Process Hub എന്ന പേരിലേക്കും പിന്നീട് പ്രോഹബ്ബിലേക്കും എത്തിയത് അങ്ങനെയാണ്. പ്രോഹബ്ബ് ആയി രംഗപ്രവേശം ചെയ്യുന്നതിനുമുൻപ് എസ്കെ കൺസൾട്ടൻസിക്ക്…
അക്കാഡമിക് രംഗത്ത് യുപ്രധാന തീരുമാനവുമായി പാകിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ് (LUMS). ഈ മാസം മുതൽ സംസ്കൃത ആമുഖ കോഴ്സ് അവതരിപ്പിച്ചാണ് സർവകലാശാല ശ്രദ്ധനേടുന്നത്. വിഭജനത്തിനുശേഷം ആദ്യമായാണ് ഒരു പാക് സർവകലാശാല ക്ലാസ് മുറികളിൽ സംസ്കൃതം ഔപചാരികമായി പഠിപ്പിക്കാൻ ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും സ്വാധീനമുള്ളതുമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നായ സംസ്കൃതം – 1947ലെ വിഭജനത്തിനുശേഷം പാകിസ്ഥാനിൽ ഔപചാരികമായി പഠിപ്പിക്കുന്നത് വളരെ അപൂർവമായിരുന്നെന്ന് സർവകലാശാല അതിന്റെ വെബ്സൈറ്റിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ വർഷങ്ങൾക്കു ശേഷം ക്ലാസ് മുറിയിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെടുന്നത് ദക്ഷിണേഷ്യയുടെ ബൗദ്ധികവും സാംസ്കാരികവുമായ പൈതൃകവുമായി ഇടപഴകുന്നതിനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായും സർവകലാശാല വ്യക്തമാക്കി. വിദ്യാർത്ഥികൾ, ഗവേഷകർ, അഭിഭാഷകർ, അക്കാഡമിക് വിദഗ്ധർ തുടങ്ങിയവർക്കായുള്ള വാരാന്ത്യ പരിപാടിയാണ് ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. ഇതിനു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് സർവകലാശാല ദീർഘകാല കോഴ്സ് ആരംഭിക്കുകയായിരുന്നെന്ന് സർവകലാശാലാ പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർവകലാശാല മഹാഭാരതത്തേയും ഭഗവദ്ഗീതയേയും കുറിച്ചുള്ള കോഴ്സുകൾ…
ഇന്ത്യൻ റെയിൽവേ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് റെയിൽ ശൃംഖലയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചരക്ക് ലോഡ് 2020-21ൽ 1,233 ദശലക്ഷം ടണ്ണിൽ (MT) നിന്ന് 2024-25ൽ 1,617 MT ആയി വർധിച്ചുവെന്നും ഇതാണ് ഇന്ത്യൻ റെയിൽവേയെ ലോകത്തിലെ രണ്ടാമത്തെ വലിയ ചരക്ക് ഗതാഗത റെയിൽവേയാക്കി മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ചരക്ക് നിരക്ക് മത്സരാധിഷ്ഠിതമായി നിലനിർത്തുന്നതിനായി, ഇൻപുട്ട് ചിലവ് വർദ്ധിച്ചിട്ടും 2018 മുതൽ ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2025 ജൂലൈ 1 മുതൽ യാത്രാ നിരക്കുകൾ യുക്തിസഹമാക്കി. നിരക്കുകളിലെ വർധന വളരെ കുറവാണ്. പ്രീമിയം ക്ലാസുകൾക്ക് കിലോമീറ്ററിന് അര പൈസ മുതൽ കിലോമീറ്ററിന് രണ്ട് പൈസ വരെ മാത്രമാണ് വർധനയെന്നും ലോക്സഭയിൽ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. ചരക്ക് ലോഡിംഗും വരുമാനവും വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽവേ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. നെറ്റ്വർക്ക് ശേഷി വർധിപ്പിക്കുന്നതിനായി, പുതിയ ലൈനുകളുടെ നിർമാണം, നിലവിലുള്ള…
കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിൻറെ ഏഴാം പതിപ്പിന് കോവളത്ത് തുടക്കമായി. രാജ്യത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയിൽ കേരളത്തിൻറെ നേതൃപരമായ പങ്ക് തുറന്നുകാട്ടുന്ന പരിപാടിയാണ് ‘ഹഡിൽ ഗ്ലോബൽ 2025’.സ്റ്റാർട്ടപ്പുകൾക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് ഹഡിൽ ഗ്ലോബൽ സഹായകമാകും. ആഗോളതലത്തിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ സെഷനുകളും ചർച്ചകളും ഉയർത്തിക്കാട്ടും. സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ത്രിദിന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിർവചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും. കേരളത്തിൻറെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നിൽക്കണ്ടുള്ള വിഷൻ 2031 പ്രവർത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടന സെഷനിൽ സംസാരിച്ചു. എഐ, ഓട്ടോമേഷൻ, ഷിപ്പിംഗ് വിതരണ ശൃംഖലകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനൊപ്പമുള്ള പുരോഗതി കൈവരിക്കാൻ കേരളവും നിരവധി സുപ്രധാന ചുവടുവയ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തുറമുഖ വളർച്ച, വ്യാവസായിക…
