Author: News Desk
ഇന്ത്യയിലെ പ്രമുഖ വ്യവസായികളിൽ ഒരാളാണ് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ. മകൻ അഗ്നിവേശിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന്, തന്റെ സമ്പാദ്യത്തിന്റെ 75 ശതമാനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നീക്കിവെയ്ക്കുമെന്ന് അദ്ദേഹം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ ₹10,000 കോടി മുതൽ ₹15,000 കോടി വരെ വിദ്യാഭ്യാസത്തിലും ആരോഗ്യ സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ജീവകാരുണ്യ സംരംഭത്തിനായി മാറ്റിവെക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും സമൂഹമാധ്യമ കുറിപ്പിലൂടെ അദ്ദേഹം വിശദീകരിച്ചു. ഇന്ത്യ എനർജി വീക്കിനോടനുബന്ധിച്ച് ആഗോള ഊർജ നേതാക്കളുടെ റൗണ്ട്ടേബിൾ യോഗത്തിലാണ് പ്രധാനമന്ത്രിയെ കാണാൻ അവസരം ലഭിച്ചത്. കൂടിക്കാഴ്ചയിൽ സമ്പത്തിന്റെ 75% സമൂഹത്തിലേക്ക് തിരികെ പോകുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി അനിൽ അഗർവാൾ പറഞ്ഞു. കുടുംബത്തിൽ ഉണ്ടായ ദുരന്തത്തിന് ശേഷം താൻ പങ്കെടുത്ത ആദ്യത്തെ ഔദ്യോഗിക യോഗമാണിതെന്നും അഗർവാൾ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി പറഞ്ഞ അനിൽ അഗർവാൾ മകന്റെ വിയോഗത്തിൽ മോഡി അനുശോചനവും സഹതാപവും പ്രകടിപ്പിച്ചതായും വ്യക്തമാക്കി. യുഎസ്സിൽ സ്കീയിംഗ്…
വ്യാപാര കരാറിന് പിന്നാലെ ബന്ധം മെച്ചപ്പെടുന്ന പശ്ചാത്തലത്തിൽ വമ്പൻ പ്രതിരോധ കരാറുമായി ഇന്ത്യ-യുഎസ്. ഇന്ത്യൻ നാവികസേനയുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി ആറ് P-8I ആന്റി സബ്മറൈൻ യുദ്ധവിമാനങ്ങളും സമുദ്ര നിരീക്ഷണ വിമാനങ്ങളും വാങ്ങുന്നതിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഏകദേശം 3 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ അടുത്തുതന്നെ ഒപ്പുവെയ്ക്കുമെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ നാവികസേനയ്ക്ക് ഇതിനകം തന്നെ കിഴക്കൻ, പടിഞ്ഞാറൻ കടൽത്തീരങ്ങളിലെ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനായി തമിഴ്നാട്ടിലും ഗോവയിലും 12 പി-8I സമുദ്ര നിരീക്ഷണ വിമാനങ്ങളുണ്ട്.ആറ് പുതിയ പി-8ഐ വിമാനങ്ങൾ വാങ്ങാനുള്ള നിർദേശം സമീപഭാവിയിൽ പ്രതിരോധ മന്ത്രാലയം അംഗീകരിക്കുമെന്നും അതിനുശേഷം സുരക്ഷയ്ക്കുള്ള കാബിനറ്റ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ വ്യക്തമാക്കി. ആറ് പുതിയ പി-8ഐ വിമാനങ്ങൾ വാങ്ങാനുള്ള ഇന്ത്യൻ നാവികസേനയുടെ നിർദേശം വളരെക്കാലമായി ചർച്ചയിലാണെങ്കിലും വില പ്രശ്നങ്ങൾ കാരണം ചർച്ചകൾ സ്തംഭിച്ചിരിക്കുകയായിരുന്നു.ഇന്ത്യൻ നാവികസേനയുടെ നിരീക്ഷണ പ്ലാറ്റ്ഫോമുകളുടെ പ്രധാന ഘടകമാണ് P-8I. സമുദ്രമേഖലയിലെ…
പരാജയങ്ങൾ പഠനാനുഭവങ്ങളായി കാണുന്ന ഇന്നത്തെ തലമുറ സംരംഭകത്വത്തിലേക്ക് ധൈര്യപൂർവം കടന്നുവരണമെന്ന് വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ ചിറ്റിലപ്പിള്ളി. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ ‘ഇൻസ്പയറിങ് ഒൺട്രപ്രണേഴ്സ്: ദി ബിഗ്ഗർ കേരള സ്റ്റോറീസ്’ എന്ന വിഷയത്തിൽ നടന്ന സെഷനിൽ തന്റെ ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. കുടുംബ ബിസിനസിന്റെ ചുമതല ഏറ്റെടുത്തപ്പോൾ വമ്പൻ കമ്പനികളുമായുള്ള മത്സരം എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ കമ്പനികളോടുള്ള മത്സരവും പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു സ്ഥാപനത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതും വെല്ലുവിളിയായിരുന്നു. എന്നാൽ പുരോഗമനപരമായ നിലപാടുകളുള്ള ഒരു ടീമിന്റെ സഹായത്തോടെ കമ്പനിയെ ആധുനികവൽക്കരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകൾക്ക് പ്രൊഫഷണൽ ജീവിതവും കുടുംബവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്ന് ഡബ്ല്യുഎഫ്ബി ബേർഡ് ഇന്ത്യ സിഇഒ സുചിത്ര മേനോൻ പറഞ്ഞു. അവസരങ്ങൾ വരുമ്പോൾ അവ ആത്മവിശ്വാസത്തോടെ പ്രയോജനപ്പെടുത്തണം. സംരംഭകത്വത്തിന് അനുയോജ്യമായ മികച്ച തൊഴിൽ സംസ്കാരമാണ് കേരളത്തിലുള്ളതെന്നും അവർ അഭിപ്രായപ്പെട്ടു. പ്രൊഫ. ഡോ. കെ. ശ്രീകുമാർ ചർച്ച…
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ ഏഴ് പുതിയ റെയിൽ ഇടനാഴികളാണ് (rail corridor) ഇടംപിടിച്ചിരിക്കുന്നത്. ഏകദേശം 16 ലക്ഷം കോടി രൂപയുടെ അമ്പരപ്പിക്കുന്ന നിക്ഷേപത്തോടെ ഏകദേശം 4000 കിലോമീറ്റർ നീളത്തിലാണ് റെയിൽ കോറിഡോറുകൾ വരുന്നത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡൽഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിങ്ങനെയാണ് വിവിധ നഗരങ്ങൾക്കിടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന അതിവേഗ റെയിൽ ഇടനാഴികൾ. ട്രെയിനുകൾക്ക് അനുയോജ്യമായ ഹൈവേ എന്നാണ് റെയിൽ കോറിഡോറുകൾ സാമാന്യമായി വിശേഷിപ്പിക്കപ്പെടാറുള്ളത്. സമർപ്പിതവും ലീനിയറുമായ ഇവ ട്രാക്കുകൾ, സിഗ്നലുകൾ, സ്റ്റേഷനുകൾ, സപ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ എന്നിവയുള്ള തുടർച്ചയായ സ്ട്രിപ്പാണ്. പ്രധാന നഗരങ്ങൾക്കോ സാമ്പത്തിക മേഖലകൾക്കോ ഇടയിൽ പരമാവധി കാര്യക്ഷമതയോടെ ആളുകളെയോ സാധനങ്ങളെയോ നീക്കാനായാണ് റെയിൽ കോറിഡോറുകൾ രൂപകൽപന ചെയ്യപ്പെടുന്നത്. ധാരാളം സ്റ്റോപ്പുകളും ക്രോസിംഗുകളും ഉള്ള പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന സാധാരണ റെയിൽവേ ലൈനുകളിൽ നിന്ന് വ്യത്യസ്തമായി, വേഗതയ്ക്കും ശേഷിക്കും വേണ്ടിയാണ് റെയിൽ കോറിഡോറുകൾ നിർമിക്കുന്നത്. അതിവേഗം വളരുന്ന മെട്രോകളെയും വ്യാവസായിക മേഖലകളെയും ബന്ധിപ്പിക്കുന്നതിനായാണ് പാസഞ്ചർ ഇടനാഴികൾ നിർമിക്കുന്നത്. ഇത്തരത്തിൽ…
ചാറ്റ്ജിപിടി (ChatGPT) നിർമാതാക്കളായ ഓപ്പൺഎഐയുടെ (OpenAI ) പുതിയ ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി ഏകദേശം 20 ബില്യൺ ഡോളർ നിക്ഷേപിക്കാൻ എൻവിഡിയ (Nvidia) സമീപിച്ചതായി റിപ്പോർട്ട്. ഈ ഫണ്ടിംഗ് റൗണ്ടിലൂടെ 100 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഓപ്പൺഎഐ ലക്ഷ്യമിടുന്നതെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ആമസോൺ, സോഫ്റ്റ്ബാങ്ക് തുടങ്ങിയ കമ്പനികളും ഓപ്പൺഎഐയുമായി പങ്കാളിത്തം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. എൻവിഡിയ–ഓപ്പൺഎഐ ഇടപാട് ഇതുവരെ അന്തിമമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനുമുമ്പ്, സെപ്റ്റംബറിൽ എൻവിഡിയ 100 ബില്യൺ ഡോളർ നിക്ഷേപവും ഡാറ്റാ സെന്റർ ചിപ്പുകളുടെ വിതരണവും ഉൾപ്പെടുന്ന കരാർ ആസൂത്രണം ചെയ്തിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ചർച്ചകൾ പിന്നീട് നിലച്ചിരുന്നു. ഏതാനും ആഴ്ചകൾക്കുള്ളിൽ കരാർ പൂർത്തിയാകുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, ചർച്ചകൾ മാസങ്ങളോളം നീണ്ടുപോയതായും റിപ്പോർട്ടിൽ പറയുന്നു. ഓപ്പൺഎഐയിൽ വലിയ നിക്ഷേപം നടത്താനാണ് എൻവിഡിയ പദ്ധതിയിടുന്നതെന്ന് സിഇഒ ജെൻസൻ ഹുവാങ് വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പൺഎഐയുടെ അടുത്ത ഫണ്ടിംഗ് റൗണ്ടിലും ഭാവിയിലെ ഐപിഒയിലും നിക്ഷേപം പരിഗണിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, എൻവിഡിയ ലോകത്തിലെ…
കണ്ടക്ടർമാരുണ്ടാകില്ല. പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസ്സ്മാർ. യാത്രക്കാർക്കായി ഒരുങ്ങുന്നതു പാൻട്രിയും ടോയ്ലെറ്റും അടക്കം ആധുനിക സൗകര്യങ്ങളുള്ള ബിസിനസ് ക്ലാസ്സ് വോൾവോ ലക്ഷ്വറി ബസുകൾ . കേരളത്തിൽ ഇത്തരം ആഡംബര ബസുകൾ ദീർഘദൂരയാത്രകൾക്കായി ഉടൻ നിരത്തിലിറക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. ബസിൽ കണ്ടക്ടർക്ക് പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാരായിരിക്കും. രാജ്യത്ത് ഇറങ്ങുന്നതിൽ വച്ച് ഏറ്റവും സൗകര്യം കൂടിയ വോൾവോ ബസുകളായിരിക്കും ഇതിനായി ഉപയോഗിക്കുക. ബസ്സുകൾ വാങ്ങിയ ശേഷം അതിന്റെ രൂപം മാറ്റിയാകും ആഡംബര സർവീസുകളാക്കുക. സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ ആഡംബര യാത്രാ മേഖലയിലെ കുത്തക അവസാനിപ്പിക്കുന്നതിനൊപ്പം കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ദീർഘ ദൂര യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം.നിലവിൽ കെ എസ് ആർ ടി സി ലാഭകരമായി മാറുകയാണെന്ന് ഗതാഗത മന്ത്രി മന്ത്രി ബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്രാ സൗകര്യം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ…
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറോടെ (EU–India Trade Deal) ജർമൻ കാർ നിർമാതാക്കൾക്ക് ഇന്ത്യയിൽ വലിയ അവസരങ്ങൾ തുറക്കുമെന്ന് വിലയിരുത്തൽ. കരാർ പ്രകാരം ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ 96.6 ശതമാനം ഉത്പന്നങ്ങൾക്ക് തീരുവ കുറയ്ക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യും. യൂറോപ്യൻ കയറ്റുമതി മേഖലയ്ക്ക് നിർണായകമായ കാറുകളും ഇതിൽ ഉൾപ്പെടുന്നു. നിലവിൽ 70 മുതൽ 110 ശതമാനം വരെ തീരുവ ഈടാക്കിയിരുന്നതിനാൽ ജർമൻ കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ പൊള്ളുന്ന വിലയായിരുന്നു. കരാർ പ്രാബല്യത്തിൽ വരുന്നതോടെ വർഷംതോറും 2.5 ലക്ഷം യൂറോപ്യൻ നിർമിത കാറുകൾക്ക് ഇന്ത്യയിൽ പ്രത്യേക ക്വോട്ടയിലൂടെ കുറഞ്ഞ തീരുവയിൽ പ്രവേശനം അനുവദിക്കും. ഇതുവരെ നൽകിയതിൽ ഏറ്റവും വലിയ ക്വോട്ടയാണിത്. റിപ്പോർട്ടുകൾ പ്രകാരം, 15000 യൂറോയ്ക്ക് മുകളിലുള്ള കാറുകളുടെ തീരുവ 40 ശതമാനമായി കുറയ്ക്കുകയും പിന്നീട് ഘട്ടംഘട്ടമായി 10 ശതമാനം വരെ താഴ്ത്തുകയും ചെയ്യും. അഞ്ച് വർഷത്തിനകം 1.6 ലക്ഷം പെട്രോൾ–ഡീസൽ കാറുകൾക്കും പത്ത് വർഷത്തിനകം 90000…
തമിഴ്നാട്ടിൽ ഗ്രീൻഫീൽഡ് യൂണിറ്റ് ഉൾപ്പെടെ 1,290 കോടി രൂപയുടെ വികസന പദ്ധതികളുമായി ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ടാറ്റാ കെമിക്കൽസ് (Tata Chemicals) രംഗത്ത്. സോഡാ ആഷിന്റെയും അനുബന്ധ രാസവസ്തുക്കളുടെയും മുൻനിര ഉത്പാദകരായ കമ്പനി രാമനാഥപുരത്ത് അയോഡൈസ്ഡ് സോൾട്ട് ഗ്രീൻഫീൽഡ് സൗകര്യം സ്ഥാപിക്കുന്നതിനായി 515 കോടി രൂപയുടെ നിക്ഷേപത്തിന് അംഗീകാരം നൽകി. രാമനാഥപുരം ജില്ലയിലെ വാലിനൊക്കെയിൽ അയോഡൈസ്ഡ് വാക്വം സാൾട്ട് ഡ്രൈഡ് (IVSD)നിർമാണ സൗകര്യം സ്ഥാപിക്കുന്നതിനാണ് നിർദിഷ്ട നിക്ഷേപം. ഉയർന്ന നിലവാരമുള്ള അയോഡൈസ്ഡ് ഉപ്പിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനോടൊപ്പം ദീർഘകാല, സുസ്ഥിര വളർച്ചയെ പിന്തുണയ്ക്കുന്നതിനും പുതിയ സൗകര്യം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രതിവർഷം 210 കിലോടൺ (KTPA) ശേഷിയുള്ള പുതിയ യൂണിറ്റ്, 2029ൽ കമ്മീഷൻ ചെയ്യുമെന്ന് ടാറ്റ കെമിക്കൽസ് എംഡിയും സിഇഒയുമായ ആർ. മുകുന്ദൻ വ്യക്തമാക്കി. ഇതിന് പുറമേ, കടലൂരിൽ 775 കോടി രൂപയുടെ നിക്ഷേപവും കമ്പനി നടത്തും. 50 കെടിപിഎ ശേഷിയുള്ള പ്രിസിപിറ്റേറ്റഡ് സിലിക്ക പ്ലാന്റ് ആണ് കടലൂരിൽ സ്ഥാപിക്കുന്നത്. 2028ഓടെ…
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് സോഷ്യൽ മീഡിയ ഭീമനായ വാട്സാപ്പിനോടും മാതൃകമ്പനിയായ മെറ്റയോടും സുപ്രീം കോടതി. പൗരന്മാരുടെ സ്വകാര്യതാവകാശ ലംഘനങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ പരാമർശത്തോടെ വാട്സ്ആപ്പ് ഇന്ത്യ വിടുമോ എന്ന ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. വാട്സ്ആപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഈ നയം അനുസരിച്ച് മെറ്റ ഗ്രൂപ്പിന് ഉപയോക്തൃ ഡാറ്റ മറ്റ് കമ്പനികളുമായി പങ്കിടാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. ഇതിലൂടെ കമ്പനി ഉപയോക്താക്കൾക്ക് മുന്നിൽ നയം സ്വീകരിക്കുകയോ അല്ലെങ്കിൽ അക്കൗണ്ട് ഒഴിവാക്കുകയോ ചെയ്യുക എന്ന ഒരേയൊരു വഴിയാണ് വെയ്ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉപയോക്താക്കൾക്ക് യഥാർത്ഥത്തിൽ തിരഞ്ഞെടുപ്പ് ഇല്ലാത്ത സാഹചര്യത്തിൽ നൽകിയ സമ്മതം ‘മാനുഫാക്ചേർഡ് കൺസന്റ്’ ആണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അഭിപ്രായപ്പെട്ടു. ഓപ്റ്റ് ഔട്ട് ചെയ്യാനുള്ള അവസരം എവിടെയാണെന്ന് ചോദിച്ച കോടതി ഇത് സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിന് തുല്യമാണെന്ന നിലപാടും വ്യക്തമാക്കി. വാട്സ്ആപ്പിന്റെ ആധിപത്യം ഉപയോക്താക്കൾക്ക് മറ്റ്…
ഇന്ത്യ–യുഎസ് വ്യാപാരക്കരാറിൽ അന്തിമതീരുമാനമായതിനു പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ സുപ്രധാന കൂടിക്കാഴ്ച. ജയശങ്കറിന്റെ യുഎസ് സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ആണവശക്തി, വ്യാപാരം, ഊർജം, പ്രതിരോധം, സാങ്കേതികവിദ്യാ കൈമാറ്റം തുടങ്ങി ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്തതായി ജയശങ്കർ വ്യക്തമാക്കി. നിർണായക ധാതുക്കളുടെ പര്യവേക്ഷണം, ഖനനം, സംസ്കരണം എന്നിവയിൽ ഉഭയകക്ഷി സഹകരണവും ചർച്ചാവിഷയമായി. വിവിധ സംവിധാനങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങൾ എത്രയും വേഗം നടത്താൻ ധാരണയായതായി ജയശങ്കർ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിലൂടെ അറിയിച്ചു. ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ധാരണയിലെത്തിയ ഇന്ത്യ–യുഎസ് വ്യാപാരക്കരാറിനെ റൂബിയോയും ജയശങ്കറും സ്വാഗതം ചെയ്തതായി പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് ടോമി പിഗറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ഇരു ജനാധിപത്യ രാജ്യങ്ങളും പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കുന്നതിനും ഊർജ, സുരക്ഷാലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുനേതാക്കളും ചൂണ്ടിക്കാട്ടി. ക്വാഡിലൂടെ സഹകരണം വിപുലീകരിക്കുന്നതിൽ ഇരുരാജ്യങ്ങളുടേയും പ്രതിബദ്ധത പ്രകടിപ്പിച്ച് സെക്രട്ടറി റൂബിയോയും മന്ത്രി…
