Author: News Desk

ലോക സാമ്പത്തിക ഫോറത്തിന്റെ (WEF) ദാവോസ് സമ്മേളനത്തിനിടെ മഹാരാഷ്ട്ര സർക്കാരുമായി ₹6 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികൾക്കായുള്ള ധാരണാപത്രങ്ങളിൽ (MoU) ഒപ്പുവെച്ച് അദാനി ഗ്രൂപ്പ്. ഡാറ്റാ സെന്ററുകൾ, നഗര അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജം, സെമികണ്ടക്ടർ–ഡിസ്‌പ്ലേ നിർമാണ യൂണിറ്റുകൾ, അരീന വികസനം തുടങ്ങിയ മേഖലകളിലായി അടുത്ത 10 വർഷത്തിനുള്ളിലാണ് നിക്ഷേപം നടപ്പാക്കുക. അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ഡയറക്ടർ പ്രണവ് അദാനി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. മഹാരാഷ്ട്രയിലെ ബിസിനസ് സൗഹൃദ അന്തരീക്ഷത്തെ പ്രശംസിച്ച പ്രണവ് അദാനി, ഈസ് ഓഫ് ഡൂയിംഗ് ബിസിനസിൽ മഹാരാഷ്ട്ര ഏറെ മുന്നിലാണെന്നും അഭിപ്രായപ്പെട്ടു. വമ്പൻ പദ്ധതികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയാണ് വലിയ കോർപറേറ്റുകൾ ഇവിടെ എത്താൻ കാരണമാകുന്നത്. ഡാറ്റാ സെന്റർ മേഖലയിലേക്കുള്ള ആഗോള ശ്രദ്ധ ഇന്ത്യയിലേക്കാണെന്നും, ഡിജിറ്റൽ സേവനങ്ങളുടെ വർധിച്ച ഉപയോഗവും ശക്തമായ സമ്പദ്‌വ്യവസ്ഥയും ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബായി മാറ്റുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡാറ്റാ സെന്ററുകൾ,…

Read More

ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമാണോദ്ഘാടനം ജനുവരി 24ന് നടക്കും. മുഖ്യമന്ത്രി ‍പിണറായി വിജയനാണ് നിർമാണോദ്ഘാടനം നിർവഹിക്കുക. അടുത്ത ഘട്ടങ്ങളുടെ നിർമാണം 2028ൽ പൂർത്തീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആദ്യ കരാർ പ്രകാരം 2045ൽ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ പുതുക്കിയ കരാർ പ്രകാരം 2028ൽ പദ്ധതി പൂർണത കൈവരിക്കും. 10,000 കോടി രൂപയാണ് പദ്ധതിക്കായി ചിലവിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ഡിസംബർ മൂന്നിനാണ് വാണിജ്യാടിസ്ഥാനത്തിലുള്ള തുറമുഖത്തിൻ്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിനോടകം 670 ഷിപ്പുകളിലായി 14.5 ലക്ഷം കണ്ടെയ്നറുകൾ തുറമുഖത്തെത്തി. ലോകത്തിലെ വമ്പൻ മദർഷിപ്പുകൾക്ക് തുറമുഖത്ത് എത്തിച്ചേരാൻ കഴിഞ്ഞത് അഭിമാന നേട്ടമാണ്. മുമ്പ് നിശ്ചയിച്ച ലക്ഷ്യത്തിന് അപ്പുറത്തേക്ക് പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു. വിഴിഞ്ഞം തുറമുഖം പ്രകൃതിദത്തമായ സൗന്ദര്യത്തോടെ നിലനിൽക്കുന്ന ഒന്നാണ്. കണ്ടെയ്നറുകളുടെ കരമാർഗ്ഗമുള്ള നീക്കത്തിനായി അപ്രോച്ച് റോഡും നിർമിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും 24ന് നടക്കും. സാമ്പത്തിക,…

Read More

കേന്ദ്ര ഗവൺമെന്റ് നടത്തുന്ന AI Impact Summit 2026ന് മുന്നോടിയായി സംസ്ഥാന സർക്കാർ ‘കേരള AI ഫ്യൂച്ചർ കോൺ’ എന്ന ഏകദിന എഐ ഉച്ചകോടി സംഘടിപ്പിക്കും. ജനുവരി 23ന് കോവളത്താണ് പരിപാടി സംഘടിപ്പിക്കുക. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആഗോള ടെക് കമ്പനികളും പങ്കെടുക്കുന്ന എഐ ഇംപാട്ക്നു സമ്മിറ്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സമ്മേളനം. കേരള സർക്കാരിന്റെ ഐടി വകുപ്പിന്റെ നേതൃത്വത്തിൽ കേരള ഐടി മിഷൻ ഏകോപിപ്പിക്കുന്ന പ്രാദേശിക എഐ ഉച്ചകോടിയാണ് കേരള എഐ ഫ്യൂച്ചർ കോൺ. കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സിഡിറ്റ്, ഐസിഫോസ്സ് എന്നിവയാണ് സമ്മേളനത്തിന്റെ മറ്റ് ഔദ്യോഗിക പങ്കാളികൾ. ഭരണനിർവഹണം, സാമ്പത്തിക വളർച്ച, ഡിജിറ്റൽ നവീകരണം, സാമൂഹിക വികസനം, സുരക്ഷ, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനവും ഭാവിദിശയുമാണ് ഫെബ്രുവരി 19, 20 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന എഐ ഇംപാക്ട് സമ്മിറ്റിൽ ചർച്ച ചെയ്യുക. ജനുവരി 23ന് നടക്കുന്ന കേരള AI ഫ്യൂച്ചർ കോൺ, ഭരണപരവും…

Read More

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക കരാറുകളിലൊന്നായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ഉടൻ യാഥാർഥ്യമാകുമെന്ന് സൂചന. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ആണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ലോകത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ (GDP) നാലിലൊന്ന് വിഹിതം കൈയ്യാളുന്ന കരാറിലൂടെ ഏകദേശം 200 കോടി ജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൂറ്റൻ വിപണിയാണ് സൃഷ്ടിക്കപ്പെടുക. ആഗോള വിതരണ ശൃംഖലയെ പുനർനിർമിക്കാനും വ്യാപാര ബന്ധങ്ങളിലെ അപകടസാധ്യതകൾ കുറയ്ക്കാനും ശേഷിയുള്ളതാണ് ഇന്ത്യ-ഇയു ഉടമ്പടി. 2007ൽ കരാർ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയിരുന്നെങ്കിലും നടപ്പാക്കുന്നതിൽ തടസം നേരിടുകയായിരുന്നു. ഓട്ടോമൊബൈൽ, വൈൻ, സ്പിരിറ്റ് തുടങ്ങിയവയുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ ആവശ്യവും വിദഗ്ധ തൊഴിലാളികൾക്ക് വിസ നൽകുന്നതിലും യാത്രാ സൗകര്യങ്ങളിലും ഇളവ് വേണമെന്ന ഇന്ത്യയുടെ ആവശ്യവുമാണ് നിലവിൽ പ്രധാന തടസ്സങ്ങൾ. ഇവയ്ക്കു പുറമേ, പരിസ്ഥിതി മാനദണ്ഡങ്ങൾ, പൊതു സംഭരണം, നിയന്ത്രണങ്ങളുടെ ഏകീകരണം തുടങ്ങിയ കാര്യങ്ങളിലും ചർച്ചകൾ തുടരുകയാണ്.…

Read More

കേരളത്തിൽ നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകളും ഒരു പാസഞ്ചർ ട്രെയിനുമാണ് പ്രധാനമന്ത്രി ഈ ആഴ്ച ഫ്ലാഗ് ഓഫ് ചെയ്യുക. ജനുവരി 23ന് തിരുവനന്തപുരം സന്ദർശന വേളയിലാകും ഫ്ലാഗ് ഓഫ്. നാഗർകോവിൽ-മംഗലാപുരം, തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ചർലപ്പള്ളി (ഹൈദരാബാദ്) എന്നീ അമൃത് ഭാരത് എക്‌സ്പ്രസ്സുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമാണ് ഫ്ലാഗ് ഓഫ് ചെയ്യുക. പ്രതിവാര സർവീസായാണ് അമൃത് ഭാരത് എക്‌സ്പ്രസുകൾ എത്തുന്നത്. ഈ ട്രെയിനുകളുടെ സമയക്രമം നേരത്തേ റെയിൽവേ പുറത്തുവിട്ടിരുന്നു. നാഗർകോവിലിൽനിന്ന് മംഗളൂരുവിലേക്കുള്ള അമൃത് ഭാരത് (ട്രെയിൻ നമ്പർ 16329) ചൊവ്വാഴ്ചകളിൽ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും. തിരിച്ച് (16330) മംഗളൂരു ജംഗ്ഷനിൽനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിലെത്തും. തിരുവനന്തപുരം, കോട്ടയം, ഷൊർണൂർ വഴിയാണ് യാത്ര. ഗുരുവായൂർ-തൃശൂർ പാസഞ്ചർ ട്രെയിൻ മെമു സർവീസായിരിക്കുമെന്നും റെയിൽവേ പ്രസ്താവനയിൽ പറഞ്ഞു. താംബരം-തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളിൽ വൈകീട്ട് 5.30ന്…

Read More

ദേശീയപാതാ ഭൂമിയേറ്റെടുക്കലിനായി കേരളം ചിലവഴിച്ച തുക കേന്ദ്രം തിരിച്ചുനൽകുന്നതിലെ കാലതാമസം മറ്റ് സംസ്ഥാനങ്ങളിലേക്കും സമാനമായി പണമടയ്ക്കേണ്ട സാഹചര്യം കാരണമാണെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ഡൽഹി കർതവ്യഭവനിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി നടന്ന കൂടിക്കാഴ്ചയിൽ, പ്രീ-ബജറ്റ് ചർച്ചകളിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉന്നയിച്ച ആവശ്യങ്ങളാണ് കെ.വി. തോമസ് വീണ്ടും മുന്നോട്ടുവെച്ചത്. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേരളം ചിലവഴിച്ച ഏകദേശം ₹10,000 കോടി രൂപ തിരിച്ചുനൽകണമെന്നതായിരുന്നു പ്രധാന ആവശ്യം. ഇതോടൊപ്പം ജിഎസ്‌ടി നഷ്ടപരിഹാരമായി ലഭിക്കാനുള്ള ഏകദേശം ₹8,000 കോടി രൂപയും ഉടൻ വിട്ടുനൽകണമെന്ന് കെ.വി. തോമസ് ആവശ്യപ്പെട്ടു. കേരളത്തിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവും ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും ചർച്ചയായി. Finance Minister Nirmala Sitharaman cites payouts to other states as the reason for…

Read More

ചാനൽ അയാം – മൈ ബ്രാൻഡ്, മൈ പ്രൈഡിൽ, മൂന്നു പതിറ്റാണ്ടിലേറെ നീണ്ട തന്റെ യാത്രാനുഭവങ്ങളും, ട്രാവൽ വ്യവസായത്തിന്റെ മാറുന്ന മുഖവും വിശദീകരിച്ച് ട്രാവൽ മാനേജ്മെന്റ് രംഗത്തെ പ്രമുഖരായ ‘ദി ട്രാവൽ കമ്പനി (TTC)’ സിഇഒ സജി കുര്യൻ. കണ്ടന്റ് അടിസ്ഥാനമാക്കിയുള്ള യാത്രാ രൂപകൽപ്പനയാണ് വിപണിയിലെ നിരവവധി ട്രാവൽ കമ്പനികൾക്കിടയിലും ടിടിസിയെ വ്യത്യസ്തമാക്കുന്നതെന്ന് സജി കുര്യൻ പറയുന്നു. ചിലവ് മാത്രം നോക്കി യാത്ര തിരഞ്ഞെടുക്കുന്ന പ്രവണത ശരിയല്ല എന്നു പറയുന്ന അദ്ദേഹം “കുറഞ്ഞ പണത്തിന് കൂടുതൽ രാജ്യങ്ങൾ കണ്ടു എന്ന തൃപ്തി മാത്രം പോരാ; ശരിക്കും കാണേണ്ട സ്ഥലങ്ങൾ, അനുഭവിക്കേണ്ട സംസ്കാരം, യാത്രയുടെ മൂല്യം – ഇതാണ് പ്രധാനം” എന്ന് വിശദീകരണവും നൽകുന്നു. ഏറ്റവും അടിസ്ഥാന നിലയിൽ നിന്നാണ് സജി കുര്യൻ യാത്രാ മേഖലയിലെ തന്റെ കരിയർ ആരംഭിച്ചത്. 1990കളിൽ ട്രെയിനിയായി കരിയർ തുടങ്ങിയ അദ്ദേഹം, പ്രമുഖ ട്രാവൽ കമ്പനികളിൽ സീനിയർ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 2013ലാണ് സ്വന്തം സംരംഭമായ TTC –…

Read More

2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ റോഡ് മേഖലയിലെ ബജറ്റ് വിഹിതം ₹2.8 ലക്ഷം കോടിയായിരുന്നു. 2025–26ലും ഇത് ഉയർന്ന നിലയിൽ തുടരുമെന്നുമാണ് സൂചന. ഇതുവരെ വികസനം പ്രധാനമായും വ്യാപ്തിയിലായിരുന്നു. എന്നാൽ ഇനി ഗുണനിലവാരത്തിൽ ഊന്നൽ നൽകണമെന്ന് അഭിപ്രായപ്പെടുകയാണ് ഗതാഗത രംഗത്തെ വിദഗ്ധരായ മനീഷ് ശർമ, ദേവയാൻ ഡേ എന്നിവർ. ദീർഘകാല ആസ്തി സംരക്ഷണം, വേഗത്തിലുള്ള പൂർത്തീകരണം, വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യം, ധനസ്രോതസ്സുകളുടെ വൈവിധ്യം എന്നിവയ്ക്ക് മുൻഗണന നൽകേണ്ട സമയമാണിതെന്ന് ഇക്കണോമിക് ടൈംസിലെ ബജറ്റുമായി ബന്ധപ്പെട്ട ലേഖനത്തിൽ ഇരുവരും പറഞ്ഞു. വരാനിരിക്കുന്ന ബജറ്റിൽ, റോഡ് നിർമ്മാണത്തിലെ ഗുണനിലവാരം ഉയർത്തുന്നതിനായി മനുഷ്യവിഭവശേഷിയിലും യന്ത്രവൽക്കരണത്തിലും കൂടുതൽ നിക്ഷേപം ആവശ്യമാണ്. സാങ്കേതിക മാനദണ്ഡങ്ങളും കർശനമായ കരാർ വ്യവസ്ഥകളും മാത്രം മതിയാകില്ല; പരിശീലനം ലഭിച്ച തൊഴിലാളികളും ആധുനിക നിർമ്മാണ സാങ്കേതിക വിദ്യകളും നിർണായകമാകും. അതോടൊപ്പം, ഇന്ത്യയിൽ പരമ്പരാഗതമായ ‘നിർമിക്കുക–അവഗണിക്കുക–വീണ്ടും നിർമ്മിക്കുക’ മാതൃകയിൽ നിന്ന് മാറി, പരിപാലന ചെലവുകൾക്ക് (OpEx) കൂടുതൽ പ്രാധാന്യം നൽകണമെന്നും നിർദേശിക്കുന്നു. 2030-ഓടെ ദേശീയപാത പദ്ധതികളിലെ…

Read More

ഭൂമി സുരക്ഷിതമാക്കാൻ പുതിയ ആശയങ്ങളും അവയിലേക്കു നയിച്ച വഴികളും പങ്കുവച്ച് കയ്യടി നേടി കുട്ടി ഗവേഷകർ. കുടുംബശ്രീ മിഷന്റെ ലിയോറ ഇന്നൊവേഷൻ കോൺക്ലേവിലാണ് പ്ലാസ്റ്റിക് ഭീഷണി, നദീ മലിനീകരണം തടയൽ, കടൽപായലിൽനിന്നു ബയോ പോളിമർ തുടങ്ങി കുട്ടികൾ നിരവധി ആശയങ്ങൾ അവതരിപ്പിച്ചത്. കുട്ടികൾ കണ്ടെത്തിയ ആശയ ങ്ങൾ ഗവേഷണത്തിൽ മാത്രം ഒതുങ്ങാതെ സംരംഭങ്ങളായി മാറ്റാൻ കഴിയണമെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. കളമശേരി സ്റ്റാർട്ടപ്‌ മിഷനിലെ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടി കുരുന്നുപ്രതിഭകളുടെ നൂതനാശയങ്ങൾ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടുന്നതായി. കുട്ടികളുടെ നൂതനാശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ലിയോറ മൈ ലെെറ്റ്’ പുസ്തകം പരിപാടിയുടെ ഭാഗമായി പ്രകാശനം ചെയ്തു. 143 കുട്ടികളുടെ ആശയങ്ങളാണ് പുസ്തകത്തിലുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ എട്ടുമുതൽ 18 വയസ്സുവരെയുള്ള 650ഓളം കുട്ടികളാണ് കോൺക്ലേവിൽ പങ്കെടുത്തത്. കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്തു. മാലിന്യസംസ്‌കരണം, ഡിജിറ്റൽ ടെക്നോളജി, കലയും സംസ്‌കാരവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികളുടെ…

Read More

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഇലക്ട്രിക് ഫീഡർ ബസ് സർവീസായ മെട്രോ കണക്ടിന് ഒരു വയസ്. 2025 ജനുവരി 15ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അർബൻ ഫീഡർ സർവീസിന്റെ പ്രവർത്തനം ജനുവരി 16നാണ് ആരംഭിച്ചത്. മെട്രോ റെയിലും വാട്ടർ മെട്രോയും പൂർണ ശേഷിയിൽ ഉപയോഗിക്കപ്പെടുന്നതിന് യാത്രക്കാർക്ക് തടസ്സമായിരുന്ന കണക്ടിവിറ്റി ഗ്യാപ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. ഫ്രഞ്ച് സ്ഥാപനമായ എഎഫ്ഡിയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ആദ്യ വർഷം തന്നെ ആറ് പ്രധാന റൂട്ടുകളിലായി സർവീസ് വ്യാപിപ്പിക്കുകയും 15 ഇലക്ട്രിക് ബസുകൾ, ഏഴ് ചാർജിങ് യൂണിറ്റുകൾ, ഒരു ഡിപ്പോ എന്നിവയടങ്ങിയ സംവിധാനമായി ഫീഡർ ബസ് സർവ്വീസ് വളരുകയും ചെയ്തു. പ്രതിദിനം ശരാശരി 2,300 കിലോമീറ്റർ സർവീസ് നടത്തുന്ന ഈ സംവിധാനം, ഒരു വർഷത്തിനുള്ളിൽ ഏകദേശം 7 ലക്ഷം കിലോമീറ്റർ പിന്നിട്ടു. ഈ കാലയളവിൽ 14 ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസിന്റെ ഗുണഭോക്താക്കളായത്. ആലുവ–സിയാൽ എയർപോർട്ട് റൂട്ട്…

Read More