Author: News Desk
വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കി ഇന്ത്യ–ജർമനി ഉഭയകക്ഷി ചർച്ച. ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ അഹമ്മദാബാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഉന്നത വിദ്യാഭ്യാസം, നൈപുണ്യ വികസനം, സാംസ്കാരിക വിനിമയം എന്നിവയിൽ സഹകരണം മെച്ചപ്പെടുത്താൻ തീരുമാനമായത്. ചർച്ചയിൽ പ്രധാനമന്ത്രി മോഡിയും മെർസും ജർമനിയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലെ വർധനയും സംയുക്ത ബിരുദ പ്രോഗ്രാമുകളുടെ വളർച്ചയും ഇരു രാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള പങ്കാളിത്തവും ചൂണ്ടിക്കാട്ടി. ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കാൻ പ്രമുഖ ജർമൻ സർവകലാശാലകളെ പ്രധാനമന്ത്രി മോഡി രാജ്യത്തേക്ക് ക്ഷണിച്ചു. ദീർഘകാല ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനും അക്കാഡമിക് സഹകരണം വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഇന്തോ-ജർമ്മൻ സമഗ്ര രൂപരേഖ രൂപീകരിച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളും ജർമൻ സാങ്കേതിക സർവകലാശാലകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനേയും ഇരുപക്ഷവും അഭിനന്ദിച്ചു. ഇതിലൂടെ ഗവേഷണ സഹകരണം, നവീകരണം, നൂതന നൈപുണ്യ വികസനം എന്നിവ…
പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. മന്ത്രി അശ്വിനി വൈഷ്ണവാണ് ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്ന് ഒൻപത് റൂട്ടുകളിലായി പുതിയ അമൃത് ഭാരത് ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിന് ഏഴ് സർവീസുകളും അസമിൽ നിന്ന് രണ്ടു സർവീസുകളുമാണ് അനുവദിച്ചിരിക്കുന്നത്. ഈ ട്രെയിനുകൾ യാത്രമധ്യേ ബീഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളേയും ബന്ധിപ്പിക്കും. ബംഗാളിൽ നിന്ന് നാഗർകോവിൽ, തിരുച്ചിറപ്പള്ളി, ബെംഗളൂരു, മുംബൈ, താംബരം, ബനാറസ്, ഡൽഹി എന്നിവടങ്ങിലേക്കാണ് സർവീസുകൾ. അസമിലെ ഗുവഹാത്തിയിൽ നിന്ന് റോഹ്തക്, ലഖ്നൗ എന്നിവിടങ്ങിലേക്കാണ് സർവീസ്. അസം, ബീഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെയും ദീർഘദൂര യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്താണ് പുതിയ റൂട്ടുകൾ നിശ്ചയിച്ചിരിക്കുന്നത്. അമൃത് ഭാരത് എക്സ്പ്രസിലെ എല്ലാ കോച്ചുകളും നോൺ എസിയാണ്. ഉത്സവ സീസണുകളിലും തിരക്കേറിയ സമയങ്ങളിലും യാത്രക്കാരുടെ എണ്ണം പരിഗണിച്ച്, മിതമായ നിരക്കിൽ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കാനാണ് ട്രെയിനുകൾ വരുന്നത്. ജോലി, വിദ്യാഭ്യാസം, കുടുംബ…
കേരളത്തിലെ ആദ്യത്തെ വനിതാ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ലക്കിടി -പേരുർ വില്ലേജിൽ ഉയരുകയാണ്. 12 കോടിയിലധികം രൂപ മുതൽ മുടക്കിൽ ആരംഭിക്കുന്ന ലെഗസി ഇൻഡസ്ട്രിയൽ സോൺ സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ 30 വ്യവസായ യൂണിറ്റുകൾക്ക് ഇവിടെ പ്രവർത്തിക്കാൻ സാധിക്കും. സ്വകാര്യ സംരംഭകരുടെ മുതൽ മുടക്കിലാണ് കേരളത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ പാർക്ക് ഉയരുക. സംരംഭകരായ വനിതകൾക്ക് മാത്രമാണ് ഇവിടെ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുവാൻ അനുമതി നൽകുക. സ്ത്രീ സൗഹൃദ വ്യവസായ സംരംഭങ്ങൾ കേരളത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണീ നീക്കം. പാർക്കിന്റെ തറക്കല്ലിടൽ ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ ലക്കിടി -പേരുർ വില്ലേജിൽ 6.5 ഏക്കർ ഭൂമിയിലാണ് ലെഗസി ഇൻഡസ്ട്രിയൽ സോൺ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ആരംഭിക്കുന്നത്. സൽമ, അൻസീന, അഷിബ, ഷഹാല, ഫാത്തിമ റാസ എന്നിവരുടെ പാർട്ണർഷിപ്പിൽ തുടങ്ങുന്ന ഈ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വഴി 150 കോടി രൂപയുടെ…
മികച്ച ഭൗതിക സാഹചര്യങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമുള്ള കേരളത്തിലേക്ക് ഭാവിയില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരങ്ങള്‍ സാധ്യമാക്കുന്ന ‘തിരികെ’ എന്ന കാമ്പയിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും നാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നവരുമായ ഐടി, ഐടി ഇതര പ്രൊഫഷണലുകള്‍ക്ക് മികച്ച തൊഴിലവസരം കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതാണ് ‘തിരികെ’ കാമ്പയിന്. ഡിജിറ്റല്‍ സര്‍വേയിലൂടെ വിവരശേഖരണം നടത്തിയാണ് കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകളുടെ ഡാറ്റാബേസ് തയ്യാറാക്കുക. വിവരശേഖരണത്തിനായുള്ള ‘തിരികെ’ വെബ്സൈറ്റ് ഹഡില്‍ ഗ്ലോബല്‍ 2025 വേദിയില്‍ വച്ച് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തിരുന്നു. മികച്ച മനുഷ്യവിഭവ ശേഷി ആവശ്യമുള്ള കമ്പനികള്‍ക്കും സംരംഭകര്‍ക്കും അനുയോജ്യരായ പ്രൊഫഷണലുകളെ ഈ ഡാറ്റാബേസിലൂടെ തിരഞ്ഞെടുക്കാനാകും. പ്രൊഫഷണലുകളെ കണ്ടെത്താനുള്ള സമയം ലാഭിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ലളിതവും കാര്യക്ഷമവുമാക്കാനും ഇതിലൂടെ സാധിക്കും. കേരളത്തിലേക്കെത്തുന്ന കമ്പനികളിലെ തൊഴിലവസരങ്ങളെക്കുറിച്ച് പ്രൊഫഷണലുകള്‍ക്ക് വിവരം ലഭ്യമാക്കാനും ഇത് വഴിയൊരുക്കും.കേരളത്തിലെത്തുന്ന ഒരു അന്താരാഷ്ട്ര കമ്പനിക്ക് പരിചയ സമ്പന്നരും തൊഴില്‍ വൈദഗ്ധ്യവുമുള്ളവരുമായ പ്രൊഫഷണലുകളെ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന…
ചായ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് നമ്മളിൽ പലരും. രാജ്യത്ത് ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം അസം ആണ്. ഇന്ത്യയിലെ തേയിലയുടെ പകുതിയിലധികവും ഉത്പാദിപ്പിക്കുന്ന സംസ്ഥാനം അതുകൊണ്ടുതന്നെ ടീ ക്യാപിറ്റൽ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നു. അനുയോജ്യമായ കാലാവസ്ഥയിൽ പരമ്പരാഗത നിർമാണ പ്രവർത്തനങ്ങളിലൂടെയാണ് അസമിൽ തേയില ഉത്പാദിപ്പിക്കുന്നത്. 2008 മുതൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ (GI) ടാഗ് ലഭിച്ച അസം തേയില ലോകോത്തര നിലവാരവും വിശ്വസ്തതയും നിലനിർത്തുന്നു. വർഷംതോറും 700 മില്യൺ കിലോഗ്രാമിനടുത്ത് തേയില അസമിൽ ഉത്പാദിപ്പിക്കുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് അസമിൽ തേയിലകൃഷി ആരംഭിച്ചത്. ഇന്ന് ബ്രഹ്മപുത്ര, ബരാക് നദികളുടെ ഫലഭൂയിഷ്ഠമായ താഴ്വരകളിലായി വ്യാപിച്ചുകിടക്കുന്ന 800ലധികം തേയിലത്തോട്ടങ്ങളാണ് സംസ്ഥാനത്തുള്ളത്. കടും രുചി, ആമ്പർ നിറം, മാൾട്ട് സമ്പന്നത എന്നിവയാണ് അസം ചായയെ വ്യത്യസ്തമാക്കുന്നത് അതിന്റെ. പ്രദേശത്തിന്റെ സവിശേഷമായ കാലാവസ്ഥയാണ് തേയില ഉത്പാദനത്തിനു മുതൽക്കൂട്ടാകുന്നത്. ഉയർന്ന മഴ, ഈർപ്പമുള്ള കാലാവസ്ഥ, പോഷകസമൃദ്ധമായ എക്കൽ മണ്ണ് എന്നിവ തേയില കൃഷിക്ക് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു. ഉത്പാദന തോതിലും…
വ്യക്തിഗത യാത്രക്കാർക്ക് അപ്പുറം ഇന്ത്യയിൽ കോർപറേറ്റ് യാത്രാ വിപണിയിലേക്ക് പ്രവേശിക്കാൻ ബഹുരാഷ്ട്ര ഓൺലൈൻ ഗതാഗത നെറ്റ്വർക്ക് കമ്പനി ഊബർ (Uber). ഐടി പാർക്കുകൾ, ഫാക്ടറികൾ, ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകൾ എന്നിവിടങ്ങളിലേക്ക് ഓഫീസ് ജീവനക്കാരെ എത്തിക്കുന്നതിലൂടെ, സ്ഥിരതയുള്ള ഡിമാൻഡ് ആണ് കോർപറേറ്റ് യാത്രാ വിപണിക്കുള്ളത്. കമ്പനിയുടെ കണക്കുകൾ പ്രകാരം, 2030 വരെ ഈ വിപണി ഏകദേശം 13 ബില്യൺ ഡോളർ മൂല്യത്തിലെത്തും. ആഗോള രംഗത്തും ഇന്ത്യയിലും കോർപറേറ്റ് യാത്രാ വിപണിയെ വളരെ വലിയ അവസരമായാണ് ഊബർ കാണുന്നതെന്ന് ഊബർ ഇഎംഇഎ ജനറൽ മാനേജർ നിക്കോളാസ് വാൻ ഡി ലൂക്കിനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. കോർപ്പറേറ്റ് ഇക്കോസിസ്റ്റത്തിലെ വളർച്ച ഇതിനു മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയിൽ ഗ്ലോബൽ ക്യാപബിലിറ്റി സെന്ററുകൾ, IT പാർക്കുകൾ, പ്രൊഡക്ഷൻ ഹബുകൾ, വലിയ സംരംഭങ്ങൾ എന്നിവയുടെ വേഗത്തിലുള്ള വളർച്ച രാജ്യത്തെ കോർപറേറ്റ് യാത്രാ വിപണിയുടെ ഭാവിവളർച്ചയിൽ നിർണായകമാകും. ജീവനക്കാരുടെ യാത്രാ ആവശ്യകതയിൽ വലിയ ഡിമാൻഡ് ആണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്-അദ്ദേഹം…
ബ്രിട്ടീഷ് സൈക്കിൾ ബ്രാൻഡായ മഡ്ഡിഫോക്സ് ഈ മാസം ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ എക്സ്ക്ലൂസീവ് വിതരണക്കാരായി അനന്ത വെഞ്ച്വേഴ്സുമായി കമ്പനി കരാർ ഒപ്പിട്ടു. അമേരിക്കയിൽ ഓഫ്-റോഡിംഗ് സൈക്കിളുകളുടെ വർധിച്ചുവരുന്ന ജനപ്രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആ പ്രവണത യുകെയിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1980കളിൽ മഡ്ഡിഫോക്സ് സ്ഥാപിതമായത്. 1985-ൽ മഡ്ഡിഫോക്സ് “കൊറിയർ” എന്ന മോഡൽ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയിൽ എത്തിയ ഈ മോഡൽ പിന്നീട് ഒരു സിറ്റി ഐക്കണായി മാറി. 1987 ആയപ്പോഴേക്കും മഡ്ഡിഫോക്സ് പ്രതിവർഷം 20,000 യൂണിറ്റുകൾ വിറ്റഴിക്കുകയും യുകെ മൗണ്ടൻ ബൈക്ക് വിപണിയുടെ ഏകദേശം 50 ശതമാനം പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് രണ്ട് വർഷത്തിനുള്ളിൽ വിൽപ്പന പ്രതിവർഷം 100,000 യൂണിറ്റിലെത്തി. അനന്ത വെഞ്ച്വേഴ്സുമായി ചേർന്ന്, രാജ്യത്ത് ശക്തമായ വിപണി അടിത്തറ സ്ഥാപിക്കുമെന്ന് മഡ്ഡിഫോക്സ് ഏഷ്യ പസഫിക് മാനേജിംഗ് ഡയറക്ടർ സാഹിൽ മെഹ്റോത്ര പറഞ്ഞു. ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിൽ, വിവിധ സെഗ്മെന്റുകളെയും പ്രായ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന 18 മോഡലുകളാണ് മഡ്ഡിഫോക്സ്…
യുഎസ്സിന് ഇന്ത്യയേക്കാൾ അനിവാര്യമായ മറ്റൊരു രാജ്യമില്ലെന്ന് ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ. യുഎസ് പ്രസിഡന്റ് ഡൊണാണൾഡ് ട്രംപ് അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കുമെന്നും ഇന്ത്യയും യുഎസും വ്യാപാര കരാറിന്റെ അടുത്തഘട്ട ചർച്ചകൾ പുനരാരംഭിക്കുമെന്നും സെർജിയോ ഗോർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള ട്രംപിന്റെ സൗഹൃദം യഥാർഥമാണെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും അടുത്ത സുഹൃത്തുക്കളായ ഇരുവരും ചേർന്ന് പരിഹരിക്കുമെന്നും ഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഗോർ പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിൽ ആഴത്തിലുള്ള ബന്ധമാണുള്ളത്. യഥാർഥ സുഹൃത്തുക്കൾ തമ്മിൽ പല കാര്യങ്ങളിലും വിയോജിപ്പ് സ്വാഭാവികമാണ്. പക്ഷേ അവർക്ക് പരസ്പരമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാൻ വ്യാപാരം വളരെ പ്രധാനമാണ്. ഇന്ത്യ വലിയ രാജ്യമായതിനാൽ വ്യാപാരകരാർ യാഥാർഥ്യമാക്കാൻ പല കടമ്പകളുമുണ്ട്. അതെല്ലാം, മറികടന്ന് ലക്ഷ്യംകാണും. സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം, ഊർജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും…
ഉയർന്ന കാര്യക്ഷമതയുള്ള കാന്തമായ റെയർ ഏർത്ത് പെർമനന്റ് മാഗ്നറ്റ് (REPM) നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി 7280 കോടി രൂപയുടെ പദ്ധതിയെക്കുറിച്ച് 20ഓളം കമ്പനികളുമായി കൂടിയാലോചന നടത്തി കേന്ദ്രം. വൈദ്യുത വാഹനങ്ങൾ (ഇവി), പുനരുപയോഗ ഊർജ സ്രോതസ്സുകൾ, പ്രതിരോധ ഉപകരണങ്ങൾ എന്നിവയ്ക്കുള്ള നിർണായക ഇൻപുട്ടായ അപൂർവ എർത്ത് മാഗ്നറ്റ് നിർമാണത്തിന്റെ ആഭ്യന്തര വിതരണ ശൃംഖല നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനി പ്രതിനിധികൾ കേന്ദ്ര ഉരുക്ക്, ഘന വ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി. കൺസൾട്ടേഷനിൽ 20ലധികം വ്യവസായ പങ്കാളികളുടെ പങ്കാളിത്തമുണ്ടായി. പദ്ധതി വിജ്ഞാപനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകളും നിർദ്ദേശങ്ങളും വിശദമായി ചർച്ച ചെയ്തതായി മന്ത്രി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ റെയർ എർത്ത്സ് ലിമിറ്റഡ് (IREL) പങ്കെടുക്കുന്ന ഏതാനും പേർക്ക് 500 ടൺ റെയർ എർത്ത് ഓക്സൈഡുകൾ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ഘന വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഏഴ് വർഷം നീണ്ടുനിൽക്കുന്ന പദ്ധതി പ്രകാരം…
ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കെതിരെ 25 ശതമാനം തീരുവ ചുമത്താനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് സാമ്പത്തിക തിരിച്ചടി ഉണ്ടാക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഇറാന്റെ പ്രധാന വ്യാപാര പങ്കാളികളിലൊന്നായ ഇന്ത്യയെയും ഈ നീക്കം നേരിട്ട് ബാധിക്കും. ഇറാനിൽ തുടരുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ട്രൂത്ത് സോഷ്യൽ വഴി പ്രഖ്യാപനം നടത്തിയത്; ഇത് ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ എംബസി പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇറാനിലേക്ക് 1.24 ബില്യൺ ഡോളറിന്റെ കയറ്റുമതിയും 0.44 ബില്യൺ ഡോളറിന്റെ ഇറക്കുമതിയും നടത്തി. ഇതോടെ ഇന്ത്യ–ഇറാൻ വ്യാപാര മൂല്യം 1.68 ബില്യൺ ഡോളറിലേക്കെത്തി. ഓർഗാനിക് കെമിക്കൽസ്, ഭക്ഷ്യവസ്തുക്കൾ, മിനറൽ ഓയിൽ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ഇനങ്ങൾ. പുതിയ അമേരിക്കൻ തീരുവ പ്രാബല്യത്തിൽ വന്നാൽ ഇന്ത്യ–അമേരിക്ക വ്യാപാരബന്ധങ്ങളിലും കൂടുതൽ സമ്മർദ്ദം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ഇറാനിലെ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സൈനിക നടപടി ഉൾപ്പെടെയുള്ള…
