Author: News Desk
ഇന്റഗ്രേറ്റഡ് ഐടി മൈക്രോ ടൗൺഷിപ്പ് പദ്ധതിയായ ക്വാഡിൽ ഉൾപ്പെടുത്തി, ടെക്നോപാർക്ക് ഫേസ് ഫോർ ക്യാംപസ്സിലെ ആദ്യ ഐടി കെട്ടിടത്തിന്റെ നിർമ്മാണം 2026 ജനുവരിയിൽ ആരംഭിക്കും. ടെക്നോപാർക്കിന് കീഴിൽ പള്ളിപ്പുറത്തെ ടെക്നോ സിറ്റിയിലാണ് 8,50,000 ചതുരശ്ര അടി നിർദിഷ്ട ഓഫീസ്. 30 ഏക്കർ വിസ്തൃതിയിൽ സമഗ്ര ഐടി ഉപനഗരമാണ് ക്വാഡ് പദ്ധതി വിഭാവനം ചെയ്യുന്നത്. രണ്ട് ഐടി ടവറുകൾ, വാണിജ്യ സമുച്ചയം, റെസിഡൻഷ്യൽ കോംപ്ലക്സ് എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ആദ്യ ഐടി കെട്ടിടത്തിന്റെ നിർമ്മാണമാണ് ജനുവരിയിൽ ആരംഭിക്കുക. രണ്ടാമത്തെ ഐടി കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും നിർമ്മാണത്തിനുള്ള താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. രണ്ടാമത്തെ ഐടി കെട്ടിടം ദീർഘകാലാടിസ്ഥാനത്തിൽ പാട്ടത്തിന് നൽകും. 30 ഏക്കർ വിസ്തൃതിയുള്ള നോൺ-എസ്ഇഇസെഡ് ഇൻറഗ്രേറ്റഡ് ഐടി മൈക്രോ-ടൗൺഷിപ്പായി വിഭാവനം ചെയ്തിരിക്കുന്ന ക്വാഡ്, രണ്ട് ഐടി ടവറുകൾ, വാണിജ്യ സമുച്ചയം, റെസിഡൻഷ്യൽ കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്നതാണ്. രണ്ടാമത്തെ ഐടി കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും നിർമ്മാണത്തിനുള്ളതാണ് നിലവിലെ താത്പര്യപത്രം. സഹ-ഡെവലപ്പർമാർക്ക് ടെക്നോപാർക്ക് പോലെ പ്രധാനപ്പെട്ട…
2025 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് തളർച്ചയുടേയും വളർച്ചയുടേയും വർഷമായിരുന്നു. സ്റ്റാർട്ടപ്പ് ഐപിഒ, യൂണിക്കോണുകൾ, മൂലധന പ്രവാഹം എന്നിവയിൽ വളർച്ച കണ്ടപ്പോൾ ഫണ്ടിങ് വിന്ററിലെ തുടർചലനങ്ങൾ വർഷം മുഴുവനും ഒഴിയാബാധ പോലെ പിന്തുടർന്നു. ധനസമാഹരണത്തിലും വിഭവസമാഹരണത്തിലും മുന്നേറ്റം കണ്ടെങ്കിലും മുൻവർഷങ്ങളിലെ പോലെ സ്റ്റാർട്ടപ്പുകൾ പൂട്ടിപ്പോകുന്ന ട്രെൻഡ് 2025ലും ആവർത്തിച്ചു. അത്തരത്തിൽ വിടരും മുൻപേ കൊഴിഞ്ഞുപോയ ചില സ്റ്റാർട്ടപ്പുകൾ ഏതെല്ലാമാണെന്ന് നോക്കാം. പ്രൊഡക്റ്റ്–മാർക്കറ്റ് ഫിറ്റ് കൈവരിക്കുന്നതിലും സുസ്ഥിര ബിസിനസ് മോഡൽ വികസിപ്പിക്കുന്നതിലുമുള്ള വെല്ലുവിളികളാണ് ഈ അടച്ചുപൂട്ടലുകൾക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 1. ഡൻസോ സ്ഥാപിതമായത്: 2015ആകെ ഫണ്ടിംഗ്: $485 മില്യൺപ്രധാന നിക്ഷേപകർ: റിലയൻസ് റീട്ടെയിൽ, ഗൂഗിൾ, ബ്ലൂഇന്ത്യയിലെ ഹൈപ്പർലോക്കൽ ഡെലിവെറി മേഖലയിൽ ഒരുകാലത്ത് മുൻപന്തിയിൽ നിന്നിരുന്ന ഡൻസോ, 2025ലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് അടച്ചുപൂട്ടലായി മാറി. ചിലവ് കൂടയതിനൊപ്പം മതിയായ വരുമാനം ലഭിക്കാത്തതും ഫണ്ടിംഗ് പ്രതിസന്ധിയും ഡൻസോയെ തളർത്തി. ക്വിക് കൊമേഴ്സ് രംഗത്തെ കടുത്ത മത്സരവും തിരിച്ചടിയായി. 2. ബിൽഡർ.ഐ സ്ഥാപിതമായത്: 2012ആകെ ഫണ്ടിംഗ്:…
ലാഭകരമായ സ്റ്റാർട്ടപ്പ് അടച്ചുപൂട്ടി, പൂർണമായും നിർമിത ബുദ്ധി (AI) ആധാരമാക്കിയുള്ള പുതിയ സ്റ്റാർട്ടപ്പ് ആരംഭിച്ച് ശ്രദ്ധ നേടുകയാണ് ധ്രുവ് അമീൻ എന്ന ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ. 33കാരനായ ധ്രുവ് അമീനും മാർകസ് ലോവും ചേർന്ന് സ്ഥാപിച്ച ‘Anything’ എന്ന എഐ സ്റ്റാർട്ടപ്പാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. അടുത്തിടെ 11 മില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചതോടെ ഏകദേശം 100 മില്യൺ ഡോളറിന്റെ മൂല്യമാണ് കമ്പനിക്ക് കണക്കാക്കപ്പെടുന്നത്. ആദ്യഘട്ടത്തിൽ ‘Create’ എന്ന പേരിലായിരുന്നു ഇവരുടെ സംരംഭം പ്രവർത്തിച്ചിരുന്നത്. സ്റ്റാർട്ടപ്പുകളെ ഫ്രീലാൻസ് സോഫ്റ്റ്വെയർ എൻജിനീയർമാരുമായി ബന്ധിപ്പിക്കുന്ന മാർക്കറ്റ്പ്ലേസ് ആയിരുന്നു ക്രിയേറ്റ്. എഐ ഉപകരണങ്ങളുടെ സഹായത്തോടെ ആപ്പുകളും വെബ്സൈറ്റുകളും നിർമ്മിക്കാൻ സഹായിച്ചിരുന്ന പ്ലാറ്റ്ഫോമായിരുന്നു ഇത്. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും, സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും നേടിയ ധ്രുവ് അമീൻ, പിന്നീട് കമ്പ്യൂട്ടർ സയൻസിൽ തന്നെ മാസ്റ്റേഴ്സ് പൂർത്തിയാക്കി. ഗൂഗിളിലും യൂട്യൂബിലും പ്രൊഡക്ട് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം സംരംഭകത്വത്തിലേക്ക് കടന്നത്.…
സംരംഭകരുടെയും ബിസിനസ് രംഗത്തുള്ളവരുടെയും കാര്യത്തിൽ സാമ്പത്തിക ആസൂത്രണത്തിന്റെ പ്രാധാന്യം ഇരട്ടിയാണെന്ന് ഹെഡ്ജ് വെൽത്ത് മാനേജ്മെന്റ് സർവീസസ് സീനിയർ വൈസ് പ്രസിഡന്റ് കിരൺ റിയാസ്. സംരംഭം ആരംഭിക്കുന്ന ഘട്ടം മുതൽ തന്നെ ‘പ്ലാൻ ബി’ ഉണ്ടായിരിക്കണമെന്നും ചാനൽ അയാം ഷീ പവറിനോട് അനുബന്ധിച്ചുള്ള പോഡ്കാസ്റ്റിൽ സംസാരിക്കവേ അവർ വിശദമാക്കി. ഏതെങ്കിലും കാരണവശാൽ ബിസിനസ് പ്രതിസന്ധിയിലായാൽ അതിനെ താങ്ങിനിർത്താനുള്ള ബാക്കപ്പ് സംവിധാനങ്ങളാണ് ദീർഘകാല വിജയത്തിന്റെ അടിസ്ഥാനമെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ചും കിരൺ റിയാസ് ശ്രദ്ധേയമായ നിരീക്ഷണം പങ്കുവെച്ചു. പലപ്പോഴും സ്ത്രീകൾക്ക് സാമ്പത്തിക ആസൂത്രണം ചെയ്യാൻ കഴിയില്ലെന്ന തെറ്റായ ധാരണ നിലനിൽക്കുന്നുണ്ട്. എന്നാൽ ഒരിക്കൽ തീരുമാനമെടുത്താൽ കാര്യങ്ങൾ വളരെ ക്രമബദ്ധമായി കൈകാര്യം ചെയ്യുന്ന സ്ത്രീകളെയാണ് താൻ കൂടുതലും കണ്ടിട്ടുള്ളതെന്നും അവർ പറഞ്ഞു. സാമ്പത്തികമായി ‘മാനേജ് ചെയ്യാം’ എന്നു കരുതുന്നതിനും അപ്പുറമാണ് ഫിനാൻഷ്യൽ ബാലൻസ്. വരുമാനം ഉണ്ടാകുമ്പോൾ ചെലവുകൾ കൈകാര്യം ചെയ്യാൻ കഴിയുന്നതിനെ മാത്രമല്ല, വരുമാനം നിലച്ചാൽ പോലും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്ന…
സർക്കാർ പ്രോത്സാഹന പദ്ധതികളിലൂടെയും ബിസിനസ് എളുപ്പമാക്കുന്നതിനുള്ള സാമ്പത്തിക പരിഷ്കാരങ്ങളിലൂടെയും 2025ൽ ഇന്ത്യയുടെ ടെക്സ്റ്റൈൽസ് മേഖല നിക്ഷേപത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം രേഖപ്പെടുത്തി. 2027-28 വരെയുള്ള ഏഴ് വർഷത്തേക്ക് 4,445 കോടി രൂപ വകയിരുത്തി, പ്ലഗ് ആൻഡ് പ്ലേ സൗകര്യം ഉൾപ്പെടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളോടെ ഏഴ് പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൺ ആൻഡ് അപ്പാരൽ (PM MITRA) പാർക്കുകൾ സ്ഥാപിക്കാനാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ വിരുധ്നഗർ, തെലങ്കാനയിലെ വാറങ്കൽ, ഗുജറാത്തിലെ നവ്സാരി, കർണാടകയിലെ കൽബുർഗി, മധ്യപ്രദേശിലെ ധാർ, ഉത്തർപ്രദേശിലെ ലഖ്നൗ, മഹാരാഷ്ട്രയിലെ അമരാവതി എന്നിവിടങ്ങളിലാണ് പിഎം മിത്ര പാർക്കുകൾ വരികയെന്ന് ടെക്സ്റ്റൈൽസ് മന്ത്രാലയം അറിയിച്ചു. ഇതിനായി ഇതുവരെ, 27434 കോടി രൂപയിലധികം നിക്ഷേപ സാധ്യതയുള്ള ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു. 100 ശതമാനം ഭൂമിയും ഏറ്റെടുത്ത് കൈമാറി. കേന്ദ്രം സ്ഥലങ്ങൾ അംഗീകരിച്ചതിനുശേഷം, ഏഴ് സംസ്ഥാന സർക്കാരുകളും പാർക്ക് ഗേറ്റുകൾ ആരംഭിക്കുന്നതുവരെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി 2,590.99 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ…
പ്രഥമ ഓഹരി വിൽപനയ്ക്ക് (IPO) ഒരുങ്ങി ക്വിക്ക് കൊമേഴ്സ് സ്ഥാപനമായ സെപ്റ്റോ (Zepto). 1.3 ബില്ല്യൻ ഡോളർ അഥവാ 11,000 കോടി രൂപ സമാഹരിക്കാനുള്ള ഐപിഓയ്ക്കായാണ് കമ്പനി തയാറെടുക്കുന്നത്. 11,000 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് ഡയറക്ടർ ബോർഡിൽ നിന്ന് അനുമതി ലഭിച്ചതായും പുതിയ ഇക്വിറ്റി ഇഷ്യുവിന്റെയും വിൽപ്പനയ്ക്കുള്ള ഓഫറിന്റെയും മിശ്രിതമായിരിക്കും ഓഫർ എന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, സ്വിഗ്ഗി, മീഷോ, ഗ്രോ തുടങ്ങിയ കമ്പനികളും ഐപിഒ അപേക്ഷ സമർപ്പിച്ചിരുന്നു. കൈവല്യ വോഹ്റ, ആദിത് പാലിച്ച എന്നിവർ ചേർന്ന് സ്ഥാപിച്ച ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമാണ് സെപ്റ്റോ. പത്ത് മിനിട്ടിനുള്ളിൽ പലചരക്ക് അടക്കമുള്ള ഉത്പന്നങ്ങൾ ഡെലിവെറി ചെയ്യുന്ന കമ്പനിയുടെ ഐപിഓയ്ക്ക് ഡിസംബർ 23നാണ് ഓഹരി ഉടമകൾ അനുമതി നൽകിയത്. കമ്പനി അടുത്തിടെ നിക്ഷേപകരിൽ നിന്ന് 450 മില്യൺ ഡോളർ സമാഹരിച്ച്, മൊത്തം ഫണ്ടിംഗ് 2.3 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. കഴിഞ്ഞ ഫണ്ടിംഗ് റൗണ്ടിൽ, ക്യു-കോം മേജറിന്റെ മൂല്യം 7 ബില്യൺ…
ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച 1.5 ടെസ്ല മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (MRI) സ്കാനർ വികസിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് വോക്സൽഗ്രിഡ്സ്. സോഹോ കോർപ്പറേഷന്റെ പിന്തുണയോടെയാണ് വികസനവും വിന്യാസവും.സീമെൻസ്, ജിഇ ഹെൽത്ത്കെയർ തുടങ്ങിയ ആഗോള ഭീമന്മാരിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഡയഗ്നോസ്റ്റിക് ഉപകരണങ്ങളെ ഇന്ത്യ വളരെയധികം ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യം. വോക്സൽഗ്രിഡ്സ് സ്ഥാപകനായ അർജുൻ അരുണാചലത്തിന്റെ നേതൃത്വത്തിൽ 12 വർഷത്തെ പരിശ്രമത്തിന്റെ ഫലമായാണ് എംആർഐ സ്കാനർ പുറത്തിരിക്കിയിരിക്കുന്നത്. നാഗ്പൂരിനടുത്തുള്ള ചന്ദ്രപൂർ കാൻസർ കെയർ ഫൗണ്ടേഷനിലാണ് സ്കാനർ സ്ഥാപിച്ചിരിക്കുന്നത്. ഹീലിയം രഹിത “ഡ്രൈ മാഗ്നറ്റ്” ഡിസൈൻ ഉപയോഗിച്ചിരിക്കുന്നുവെന്നതാണ് വോക്സൽഗ്രിഡ്സ് വികസിപ്പിച്ചെടുത്ത സ്കാനറിന്റെ പ്രത്യേകത. ഇത് വിലയേറിയ ലിക്വിഡ് ഹീലിയം കൂളന്റിന്റെ ആവശ്യകത ഇല്ലാതാക്കുന്നു. ഇതിലൂടെ സിസ്റ്റത്തിന് ഏകദേശം 40% ചിലവ് കുറയ്ക്കാനും കൂടുതൽ ഊർജ്ജക്ഷമതയുള്ളതുമാക്കാനായി. ഭാരം കുറഞ്ഞതും, ഒതുക്കമുള്ളതും, ചെറിയ ആശുപത്രികൾക്കും ഗ്രാമപ്രദേശങ്ങളിലെ മൊബൈൽ വിന്യാസങ്ങൾക്കും ഈ എംആർഐ സ്കാനർ അനുയോജ്യമാണ്. കുറഞ്ഞ വൈദ്യുതി മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്നതും വൈദ്യുത തടസ്സങ്ങളെ പ്രതിരോധിക്കാനുമാകുമെന്നതുമാണ്…
ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മേഖലയിൽ മത്സരം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന, ശംഖ് എയർ, അൽ-ഹിന്ദ് എയർ, ഫ്ലൈഎക്സ്പ്രസ് എന്നീ മൂന്ന് പുതിയ എയർലൈൻ ഓപ്പറേറ്റർമാരെ കേന്ദ്ര സർക്കാർ രണ്ടു ദിവസം മുമ്പാണ് അംഗീകരിച്ചത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) പരിശോധനകളും നിയന്ത്രണ പരിശോധനകളും പൂർത്തിയായിക്കഴിഞ്ഞാൽ, എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നേടി ഈ എയർലൈനുകൾ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എതിരാളികളായ ശംഖ് എയർ, അൽ-ഹിന്ദ് എയർ എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഏറ്റവുമൊടുവിൽ അനുമതി ലഭിച്ച ഫ്ലൈഎക്സ്പ്രസ് അതിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വളരെ കുറച്ച് വിവരങ്ങളേ പുറത്തുവന്നിട്ടുള്ളൂ. ഹൈദരാബാദ് ആസ്ഥാനമായുള്ള കൊറിയർ, കാർഗോ കമ്പനി ഫ്ലൈഎക്സ്പ്രസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഏറ്റവുമൊടുവിൽ അനുമതി ലഭിച്ച മൂന്നാമത്തെ അംഗീകൃത എയർലൈനായ ഫ്ലൈഎക്സ്പ്രസ്. എയർലൈനിന്റെ ആസ്ഥാനം ഹൈദരാബാദിലെ ബെഗംപേട്ടിലാണ് സ്ഥിതി ചെയ്യുന്നത്, രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ഹൈദരാബാദ്) ആണ് എയർലൈനിന്റെ ബേസ് ആകുക. എന്നാൽ കമ്പനിയുടെ വിശദമായ കോർപ്പറേറ്റ് വിവരങ്ങൾ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഉടമസ്ഥാവകാശം, ഫ്ലീറ്റ്, റൂട്ട്…
സാങ്കേതികവിദ്യ, കഴിവുകൾ, ദേശീയ ലക്ഷ്യം എന്നിവ ഒരുമിച്ച് നീങ്ങേണ്ട നിർണായക ഘട്ടത്തിലേക്ക് ഇന്ത്യ കടക്കുകയാണ് എന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അടുത്ത തലമുറ നിർമിതബുദ്ധിയുടെ യുഗത്തിലേക്ക് ഉയർന്നുവന്ന് നയിക്കണമെന്നും മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിദ്യാ പ്രതിഷ്ഠാന്റെ ശരദ് പവാർ സെന്റർ ഓഫ് എക്സലൻസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (CoE-AI) ഉദ്ഘാടന വേളയിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് മേഖലയിൽ യുവാക്കളുടെ കഴിവുകൾ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം പ്രശംസനീയമാണ്. സാമ്പത്തിക വളർച്ച, ദേശീയ ശേഷി, തൊഴിൽ മേഖല എന്നിവയെ കൃത്രിമ ബുദ്ധി അടിമുടി മാറ്റുന്ന ഒരു നിർണായക ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. കേവലം സാങ്കേതിക വിദ്യയുടെ ഉപയോക്താക്കൾ എന്നതിലുപരി, ഇന്ത്യയുടെ ദേശീയ മുൻഗണനകൾക്കനുസരിച്ചുള്ള ഇന്റലിജൻസ് സംവിധാനങ്ങളുടെ നിർമ്മാതാക്കളായി മാറാൻ ഇന്ത്യൻ യുവാക്കൾ തയ്യാറാകണം. വ്യാവസായിക-ഡിജിറ്റൽ വിപ്ലവങ്ങൾക്ക് ശേഷമുള്ള മനുഷ്യ പുരോഗതിയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. രാജ്യത്തിന്റെ മുൻഗണനകൾ മനസിൽ വെച്ചുകൊണ്ട് വേണം യുവാക്കൾ കൃത്രിമ ബുദ്ധിയെ നയിക്കാനും…
ഇന്ത്യൻ വ്യോമസേന (IAF) ഏകദേശം 80 സൈനിക ഗതാഗത വിമാനങ്ങൾ വാങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ അമേരിക്കൻ എയ്റോസ്പേസ് ഭീമനായ ലോക്ക്ഹീഡ് മാർട്ടിൻ തങ്ങളുടെ C-130J സൂപ്പർ ഹെർക്കുലീസ് വിമാനമാണ് ഇന്ത്യയ്ക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്ക് അധികമായി ഈ വിമാനങ്ങൾ സ്വന്തമാകുന്നതിലൂടെ ക്വാഡ് (QUAD) രാജ്യങ്ങളായ ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ ടാക്ടിക്കൽ എയർലിഫ്റ്റ് ശേഷിയിൽ കൂടുതൽ ശക്തമായ സ്ഥാനം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. അവസരം ലഭിച്ചാൽ ഇന്ത്യയിൽ തന്നെ C-130J വിമാനങ്ങളുടെ നിർമ്മാണത്തിനായി ‘മെഗാ ഹബ്’ സ്ഥാപിക്കുമെന്നും, ഇത് അമേരിക്കയ്ക്ക് പുറത്ത് ലോകത്തിൽ ആദ്യമായുള്ള ആഗോള നിർമ്മാണ കേന്ദ്രമായിരിക്കുമെന്നും ലോക്ക്ഹീഡ് മാർട്ടിന്റെ മുതിർന്ന ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. ഇതുവരെ C-130J സൂപ്പർ ഹെർക്കുലീസ് വിഭാഗത്തിലെ 560ലധികം വിമാനങ്ങൾ ലോക്ക്ഹീഡ് മാർട്ടിൻ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ദശലക്ഷത്തിലധികം പറക്കൽ മണിക്കൂറുകൾ പൂർത്തിയാക്കിയ ഈ വിമാനങ്ങൾ 23 രാജ്യങ്ങളിലെ 28 ഓപ്പറേറ്റർമാർ ഉപയോഗിക്കുന്നു. ഇന്ത്യൻ വ്യോമസേന നിലവിൽ…
