Author: News Desk

അനധികൃത കുടിയേറ്റക്കാരായ മൂന്ന് ബംഗ്ലാദേശി പൗരൻമാർ കഴി‍ഞ്ഞ ദിവസം തിരുവനന്തപുരത്ത് പൊലീസ് പിടിയിലായിരുന്നു. പശ്ചിമ ബംഗാൾ സ്വദേശികൾ എന്ന വ്യാജേന വട്ടിയൂർക്കാവിൽ കെട്ടിട നിർമാണ തൊഴിലിൽ ഏർപ്പെട്ടിരുന്ന ബംഗ്ലാദേശികളാണ് പൊലീസ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും ആധാർ അടക്കമുള്ള വ്യാജ തിരിച്ചറിയൽ രേഖകളും പിടിച്ചെടുത്തു. മുഹമ്മദ് അംഗീർ, ജൊഹാർദീൻ, മുഹമ്മദ് കഫീത്തുള്ള എന്നീ ബംഗ്ലാദേശ് പൗരർമാരെയാണ് വട്ടിയൂർക്കാവ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ നുഴഞ്ഞു കയറിയിട്ടുണ്ടെന്നായിരുന്നു സ്പെഷ്യൽ ബ്രാഞ്ച്-ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ഇവരുടെ കയ്യിലുള്ള ആധാർ അടക്കമുള്ളവ വ്യാജമായി നിർമിച്ചവയാണെന്ന് ആണെന്ന് കണ്ടെത്തുകയായിരുന്നു. ഇവർ ബംഗ്ലാദേശ് പൗരൻമാരാണ് എന്ന് തെളിയിക്കുന്ന രേഖകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഇന്ത്യയിലേക്ക് എത്തിയതിനും താമസിച്ചതിനും ഫോറിനേഴ്സ് ആക്റ്റ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ ഒരാൾ പത്ത് വർഷത്തോളമായി കേരളത്തിലുണ്ട്. പൊലീസ് മൊഴിയെടുത്തപ്പോൾ അനധികൃതമായാണ് അതിർത്തി കടന്നതെന്ന്…

Read More

എൻട്രി-ലെവൽ അവസരങ്ങൾ തുറന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). ടിസിഎസ്സിന്റെ ബിസിനസ് പ്രോസസിങ് സർവീസസ് (BPS) പ്രോഗ്രാമിലൂടെയാണ് കമ്പനി ആർട്സ്, കൊമേഴ്സ് ബിരുദധാരികളായ പുതുമുഖങ്ങൾക്ക് ജോലി അവസരം ഒരുക്കുന്നത്.   യോഗ്യതഅപേക്ഷകർ ബി.കോം, ബിഎ, ബിഎഎഫ്, ബിബിഐ, ബിബിഎ, ബിബിഎം, ബിഎംഎസ് തുടങ്ങിയ സ്ട്രീമുകളിൽ നിന്നുള്ള 3 വർഷത്തെ മുഴുവൻ സമയ ബിരുദധാരികളായിരിക്കണം. മുഴുവൻ സമയ കോഴ്‌സുകൾ പഠിച്ചവർക്ക് മാത്രമേ അപേക്ഷിക്കാൻ യോഗ്യതയുള്ളൂ. പാർട്ട് ടൈം അല്ലെങ്കിൽ കറസ്‌പോണ്ടൻസ് കോഴ്‌സുകൾ പരിഗണിക്കുന്നതല്ല. 18-28 വയസ്സാണ് പ്രായപരിധി. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ടിസിഎസ് ഔദ്യോഗിക കരിയർ പോർട്ടൽ വഴി ബിപിഎസ് നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷാ ഫോമിൽ വിദ്യാഭ്യാസപരവും വ്യക്തിഗതവുമായ വിവരങ്ങൾ കൃത്യമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. കൂടുതൽ വിവരങ്ങൾക്ക് https://www.tcs.com/careers/india/tcs-bps-hiring-batch-2025 എന്ന വെബ്സൈറ്റ് സന്ദർശിക്കുക. Tata Consultancy Services (TCS) is hiring fresh graduates under its BPS program for entry-level roles in Arts and…

Read More

ഏഴ് ഭാഷകളുടെ നാട് അഥവാ സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ലയാണ് കാസർകോട്. മലയാളത്തിന് പുറമേ കന്നഡ, തുളു, കൊങ്കണി, ബ്യാരി, മറാഠി, ഉർദു  എന്നിങ്ങനെ ഏഴ് ഭാഷകൾ സംസാരിക്കുന്നവരെ കാസർകോട് ജില്ലയിൽ കാണാനാകും. ഈ ഭാഷകൾ ജില്ലയുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നോക്കാം. കന്നഡകർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് കാസർകോട്. അത്കൊണ്ട് തന്നെ ജില്ലയിലെ അധിക പേരും കന്നഡ സംസാരിക്കുന്നതിൽ അത്ഭുതമില്ല. ജില്ലയിൽ ഉള്ളവരിൽ ഭൂരിഭാഗം പേർക്കും കന്നഡ എഴുതാനും വായിക്കാനും അറിയാം. തുളുമൂന്ന് ലക്ഷത്തിലധികം ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷയാണ് തുളു. കർണാടകയിലെ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും കാസർകോട് ജില്ലയിലുമാണ് തുളു സംസാരിക്കുന്നവരിൽ ഭൂരിഭാഗവുമുള്ളത്. കൊങ്കണികാസർകോട്, കണ്ണൂർ, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലാണ് കേരളത്തിൽ കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളമുള്ളത്. ഇന്തോ-ആര്യൻ വിഭാഗത്തിൽപ്പെടുന്ന ഭാഷയായ കൊങ്കണി സംസാരിക്കുന്ന 70000ലധികം പേർ കേരളത്തിൽ ഉണ്ടെന്നാണ് കണക്ക്. മറാഠികാസർകോട് ജില്ലയിൽ മുപ്പത്തിനായിരത്തോളം മറാഠികളുണ്ട്. കർണാടകയിലെ സൗത്ത് ക്യാനറ ജില്ലയിൽ നിന്നും…

Read More

പ്രമുഖ സംരംഭകനും ഡിജിറ്റൽ പേയ്മെന്റ് ആപ്പായ BharatPe സഹസ്ഥാപകനുമാണ് അഷ്നീർ ഗ്രോവർ. ബിസിനസ് റിയാലിറ്റി ടെലിവിഷൻ ഷോയായ ഷാർക്ക് ടാങ്ക് ഇന്ത്യയുടെ ജഡ്ജ് കൂടിയായിരുന്നു അദ്ദേഹം. നിരവധി സംരംഭങ്ങളും നിക്ഷേപങ്ങളുമുള്ള അദ്ദേഹം ആഢംബര ജീവിതത്തിന്റെ കാര്യത്തിലും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് 21,300 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹത്തിന്റേത്. ഡൽഹിയിൽ ജനിച്ച അഷ്നീർ ഡൽഹി ഐഐടി, അഹമ്മദാബാദ് ഐഐഎം എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷമാണ് സംരംഭക രംഗത്തേക്ക് ചുവടുവെച്ചത്. ഫിൻടെക് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹത്തിന്റെ സംരംഭങ്ങൾ പെട്ടെന്ന് അഭിവൃദ്ധി പ്രാപിച്ചു. നിരവധി തന്ത്രപ്രധാനമായ നിക്ഷേപങ്ങളിലൂടെയാണ് അഷ്നീർ തന്റെ ആസ്തി വളർത്തിയത്. ഷാർക്ക് ടാങ്ക് ഇന്ത്യയിൽ ഉണ്ടായിരുന്ന സമയത്ത് അനവധി പുതുസംരംഭങ്ങളിൽ അദ്ദേഹം വൻ തുക നിക്ഷേപിച്ചു. ഇതെല്ലാം അഷ്നീറിന് മികച്ച ലാഭം നൽകി. ഡൽഹിയിൽ 18000 സക്വയർ ഫീറ്റുള്ള കൂറ്റൻ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. കോടികൾ വില വരുന്ന വീട്ടിൽ ലക്ഷങ്ങൾ വില വരുന്ന…

Read More

1.5 ലക്ഷം കോടി രൂപയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണ് ശ്രീറാം ഗ്രൂപ്പ് ഉടമയായ രാമമൂർത്തി ത്യാഗരാജൻ. എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ചാണ് അദ്ദേഹം ശ്രദ്ധ നേടുന്നത്. ആസ്തിയിലെ വലിപ്പത്തിന് അനുസരിച്ച് ജീവിതത്തിൽ യാതൊരു ആഢംബരവും അധികമായി കൊണ്ടുവരാൻ അദ്ദേഹം തയ്യാറല്ല. ഇത് തന്നെയാണ് രാമമൂർത്തിയുടെ വിജയമന്ത്രവും. വീടിന്റെ ലാളിത്യത്തിൽ നിന്നും തുടങ്ങുന്നതാണ് രാമമൂർത്തിയുടെ ലളിതജീവിതയാത്ര. കോടികളുടെ അധിപനായ അദ്ദേഹം താമസിക്കുന്നതാകട്ടെ ഒരു സാധാരണ വീട്ടിലാണ്. ലാളിത്യം ഇവിടത്തീർന്നില്ല. ഇന്ത്യയിലെ കോടീശ്വരൻമാർ ആഢംബര വാഹനങ്ങൾ വാങ്ങിക്കൂട്ടാൻ മത്സരിക്കുമ്പോൾ രാമമൂർത്തി സഞ്ചരിക്കുന്നത് വെറും 6 ലക്ഷം രൂപയുടെ കാറിലാണ്. മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല എന്നതാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്ന മറ്റൊരു സവിശേഷത. ഇങ്ങനെ എത്ര സമ്പത്ത് ഉണ്ടെങ്കിലും ജീവിക്കാൻ ആഢംബരം ആവശ്യമേയില്ല എന്ന സന്ദേശമാണ് തന്റെ ജീവിതത്തിലൂടെ രാമമൂർത്തി നൽകുന്നത്. 1960ലാണ് രാമമൂർത്തി ശ്രീറാം ഗ്രൂപ്പ് സ്ഥാപിച്ചത്. ഒരു ചെറിയ ചിട്ടി ഫണ്ട് കമ്പനിയായിട്ടായിരുന്നു ശ്രീറാം ഗ്രൂപ്പിന്റെ സംരംഭകയാത്രയുടെ ആരംഭം. ഇന്ന് രാജ്യത്തെ തന്നെ…

Read More

ഹിപ്ഹോപ്പ്-റാപ്പ് സംഗീതലോകത്ത് വളരെ പെട്ടെന്ന് പേരെടുത്ത അമേരിക്കൻ റാപ്പർ ആണ് ബ്ലൂഫേസ് എന്ന ജോനാഥൻ ജമാൽ പോർട്ടർ. സ്വതസിദ്ധമായ റാപ്പിങ് ശൈലി കൊണ്ട് ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ ബ്ലൂഫേസ് സമ്പത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. താരത്തിന്റെ ആസ്തിയും മറ്റ് സാമ്പത്തിക വിശേഷങ്ങളും അറിയാം. 1997ൽ കാലിഫോർണിയയിൽ ജനിച്ച ജോനാഥന് ചെറുപ്പം തൊട്ടേ സംഗീതത്തിൽ കമ്പമുണ്ടായിരുന്നു. 2018ൽ കോളേജ് കാലത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ ആദ്യ ശ്രദ്ധേയ ട്രാക്കായ റെസ്പെക്ട് മൈ ക്രിപ്പിൻ പുറത്തിറങ്ങുന്നത്. ആരാധകപ്രശംസ പിടിച്ചു പറ്റിയ ഈ ഗാനത്തിനു ശേഷം പിന്നീട് ജോനാഥന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ആറ് വർഷങ്ങൾക്കിപ്പുറം നാല് മില്യൺ ഡോളർ ആസ്തിയാണ് ബ്ലൂഫേസിന് ഉള്ളത്. 2018ൽ ഹിപ്ഹോപ്പ് റെക്കോർഡ് ലേബലായ ക്യാഷ് മണി വെസ്റ്റുമായി കരാർ ഒപ്പിട്ട താരം Thotiana എന്ന പ്ലാറ്റിനം സെർട്ടിഫൈഡ് സിംഗിൾ ഇറക്കി. കാർഡി ബി, വൈജി തുടങ്ങിയ ഗായകരോടൊപ്പമുള്ള പാട്ടുകളും ശ്രദ്ധേയമായി. 2021ൽ അദ്ദേഹം സ്വനം റെക്കോർഡ് ലേബൽ പുറത്തിറക്കി. മ്യൂസിക്…

Read More

സമ്പന്നവും വൈവിധ്യപൂർണവുമായ നിയമ ചരിത്രമാണ് ഇന്ത്യയുടേത്. നീതി നിലനിർത്തുന്നതിൽ നമ്മുടെ കോടതികൾ സുപ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തെ നിയമവ്യവസ്ഥയിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ഏറ്റവും പഴക്കമുള്ളതുമായ ഹൈക്കോടതിയാണ് കൽക്കട്ട ഹൈക്കോടതി. 1862ലാണ് ഈ കോടതി സ്ഥാപിതമായത്. കൊൽക്കത്തയിലെ എസ്പ്ലനേഡ് റോ വെസ്റ്റിലാണ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്. പശ്ചിമ ബംഗാൾ സംസ്ഥാനത്തിനൊപ്പം കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടേയും അധികാരപരിധി കൽക്കട്ട ഹൈക്കോടതിക്കുണ്ട്. ബെൽജിയത്തിലെ ഫ്ലാൻഡേഴ്‌സിലുള്ള ലകെൻഹാലിനെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി കെട്ടിടത്തിൻ്റെ രൂപകൽപന. വാൾട്ടർ ലോംഗ് ബോസി ഗ്രാൻവിൽ ആണ് കെട്ടിടത്തിന്റെ രൂപകൽപന നിർവഹിച്ചത് 2001ൽ നഗരത്തിൻ്റെ പേര് ഔദ്യോഗികമായി കൊൽക്കത്ത എന്നാക്കി മാറ്റിയെങ്കിലും ഒരു സ്ഥാപനമെന്ന നിലയിൽ കോടതി പഴയ പേര് നിലനിർത്തുകയായിരുന്നു. അത് കൊണ്ടാണ് ഹൈക്കോടതി ഇപ്പോഴും കൽക്കട്ട ഹൈക്കോടതി എന്നുതന്നെ അറിയപ്പെടുന്നത്. Discover the legacy of the Calcutta High Court, established in 1862 as India’s oldest High Court. Explore its historical…

Read More

ദേവാസുരത്തിലെ മുണ്ടയ്ക്കൽ ശേഖരൻ എന്ന വില്ലൻ കഥാപാത്രത്തിലൂടെ മലയാളിയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ താരമാണ് നെപ്പോളിയൻ എന്ന കുമരേശൻ ദുരൈസ്വാമി. മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന അദ്ദേഹം രാഷ്ട്രീയക്കാരൻ എന്ന നിലയിലും കഴിവു തെളിയിച്ചു. ഇതിനു പുറമേ മികച്ച സംരംഭകൻ കൂടിയാണ് നെപ്പോളിയൻ. 1991ൽ പുറത്തിറങ്ങിയ പുതു നെല്ലു പുതു നാഥു എന്ന ചിത്രത്തിലൂടെയായിരുന്നു നെപ്പോളിയന്റെ സിനിമാ അരങ്ങേറ്റം. വെറും 27 വയസ്സായിരുന്നു സിനിമയിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രായം. എന്നാൽ ആദ്യ ചിത്രത്തിൽ അദ്ദേഹത്തിന്റെ വേഷമാകട്ടെ ഒരു അറുപതുകാരന്റേതും. പിന്നീട് തമിഴ്, തെലുഗു, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി 85ലധികം ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടു. 2006 വരെ ദക്ഷിണേന്ത്യൻ അഭിനേതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ദ്രാവിഡ മുന്നേറ്റ കഴകത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം. 2001 അദ്ദേഹം വില്ലിവാക്കം നിയോജകമണ്ഡലത്തിൽ നിന്നും എംഎൽഎയായി തമിഴ്നാട് നിയമസഭയിലെത്തി. 2009ൽ ലോക്‌സഭയിലേക്കു മത്സരിച്ച് വിജയിച്ച അദ്ദേഹം മൻമോഹൻ സിങ് മന്ത്രിസഭയിൽ സാമൂഹികനീതി വകുപ്പ് സഹമന്ത്രിയായിരുന്നു. 2014ൽ അദ്ദേഹം…

Read More

2025 ഫോർബ്‌സ് ഇന്ത്യ 30 അണ്ടർ 30 പട്ടികയിൽ ഒന്നാമനായി കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് (Fuselage Innovations) സ്ഥാപകൻ. അഗ്രിടെക്ക് വിഭാഗത്തിലാണ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ ജേതാവായത്. ഫ്യൂസെലേജ് ഇന്നൊവേഷൻസ് നൂതന സാങ്കേതിക വിദ്യയിലൂടെ കൃഷിയിടങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നതിൽ വഹിച്ച പങ്കാണ് സ്റ്റാർട്ടപ്പ് സ്ഥാപകനായ ദേവൻ ചന്ദ്രശേഖരനെ അഗ്രിടെക്ക് വിഭാഗത്തിൽ ജേതാവാക്കിയത്. സാങ്കേതിക വിദ്യ, ധനകാര്യം, കല, കായികം എന്നിങ്ങനെ മുപ്പത് മേഖലകളിലെ മുപ്പത് വയസ്സിൽ താഴെയുള്ള മികച്ച സംരംഭകരേയും യുവാക്കളേയുമാണ് ഫോർബ്സ് 30 അണ്ടർ 30യിലൂടെ തിരഞ്ഞെടുത്തത്. 30 മേഖലകളിൽ അഗ്രിടെക്ക് വിഭാഗത്തിലാണ് ദേവൻ ചന്ദ്രശേഖരൻ ഒന്നാമതായത്. 2020ലാണ് ദേവൻ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും ചേർന്നാണ് ഫ്യൂസെലേജ് ഇന്നൊവേഷൻസ് സ്ഥാപിച്ചത്. കാർഷിക സാങ്കേതികവിദ്യ ഉത്പന്നങ്ങൾ, ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം തുടങ്ങിയവയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അടുത്തിടെ പോളാർ ബെയർ സ്റ്റാർട്ടപ്പ് പിച്ചിംഗിന്റെ ഇന്ത്യൻ പതിപ്പിൽ ഫ്യൂസെലേജ് ഇന്നൊവേഷൻസ് ജേതാക്കളായിരുന്നു. Devan Chandrasekharan, founder of…

Read More

ജീവനക്കാർക്ക് വമ്പൻ തുക ബോണസ് നൽകി ബി2ബി സാസ് സൊല്യൂഷൻസ് സേവന കമ്പനിയായ കോവൈ.കോ (Kovai.co). തമിഴ്നാട് കോയമ്പത്തൂർ ആസ്ഥാനമായുള്ള കോവൈ 14 കോടി രൂപയാണ് ജീവനക്കാർക്ക് ബോണസ് ആയി നൽകിയത്. 140 ജീവനക്കാർക്കായാണ് കമ്പനി വമ്പൻ തുക ബോണസ് നൽകിയിരിക്കുന്നത്. 2011ൽ ശരവണ കുമാർ എന്ന സംരംഭകനാണ് കോവൈ.കോ ആരംഭിച്ചത്. 14 വർഷങ്ങൾക്കിപ്പുറം ബബിസി, ബോയിങ്, ഷെൽ തുടങ്ങിയ ആഗോള ഭീമൻമാർ കോവൈയുടെ ഉപഭോക്താക്കളാണ്. കമ്പനി സ്ഥാപകനായ ശരവണ കുമാർ കോയമ്പത്തൂർ സ്വദേശിയാണ്. എന്നാൽ 25 വർഷത്തോളമായി യുകെയിലാണ് താമസം. പത്തു വർഷത്തിലധികം ഐടി രംഗത്തെ പ്രവർത്തന പരിചയത്തിനു ശേഷമാണ് ശരവണ കുമാർ സ്വന്തം സംരംഭം ആരംഭിച്ചത്. ക്ലൗഡ് കോസ്റ്റ് ഒപ്റ്റിമൈസേഷനു വേണ്ടിയുള്ള ഉത്പന്ന സേവനങ്ങളാണ് കോവൈ പ്രധാനമായും നൽകുന്നത്. നൂറ് മില്യൺ ഡോളർ മൂല്യമുള്ള കമ്പനിയുടെ നിലവിലെ വാർഷിക വരുമാനം 15 മില്യൺ ഡോളറാണ്. Kovai.co, a $100M AI-driven SaaS startup, rewards 140 employees…

Read More