Author: News Desk
ഭാരത് ഫോർജ് ലിമിറ്റഡുമായി (Bharat Forge) കരാറിൽ ഒപ്പുവെച്ച് ബ്രിട്ടീഷ് വിമാന എഞ്ചിൻ ഭീമനായ റോൾസ് റോയ്സ് (Rolls-Royce). റോൾസ് റോയ്സ് ഏവിയേഷൻ വിഭാഗത്തിനു കീഴിലുള്ള പേൾ 700, പേൾ 10എക്സ് എഞ്ചിനുകൾക്കുള്ള ഫാൻ ബ്ലേഡുകൾ നിർമിച്ച് വിതരണം ചെയ്യുന്നതിനായാണ് കരാർ. ബോംബാർഡിയർ ഗ്ലോബൽ 5500/6500 ജെറ്റുകൾ (Bombardier Global 5500/6500 jets, ഗൾഫ്സ്ട്രീം ജി700/ജി800 (Gulfstream G700/G800), ഡസ്സോൾട്ട് ഫാൽക്കൺ 10എക്സ് (Dassault Falcon 10X) തുടങ്ങിയ ബിസിനസ് ജെറ്റുകൾക്കായുള്ള ഉയർന്ന പ്രകടനമുള്ള ടർബോഫാൻ എഞ്ചിനുകളിൽ ഉപയോഗിക്കുന്ന ഫാൻ ബ്ലേഡുകൾ ഇന്ത്യയിലാണ് നിർമിക്കുക. ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഭാരത് ഫോർജുമായുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിൽ റോൾസ് റോയ്സിന് സന്തോഷമുണ്ടെന്ന് റോൾസ് റോയ്സ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ട്രാൻസ്ഫോർമേഷൻ) ശശി മുകുന്ദൻ പറഞ്ഞു. 2030 ആകുമ്പോഴേക്കും ഇന്ത്യയിൽ നിന്നുള്ള സപ്ലൈ ചെയിൻ ഇരട്ടിയാക്കാനുള്ള പ്രതിജ്ഞാബദ്ധമാണെന്നും ഇതിനെ അടിസ്ഥാനമാക്കിയാണ് ഈ കരാറെന്നും അദ്ദേഹം പറഞ്ഞു. റോൾസ്…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ (Harini Amarasuriya). പ്രധാനമന്ത്രിയായ ശേഷമുള്ള ഹരിണിയുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിനിടെ ഡൽഹിയിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. വികസന സഹകരണം, വിദ്യാഭ്യാസം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഇരു പ്രധാനമന്ത്രിമാരും ചർച്ച ചെയ്തു. ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, നവീകരണം, വികസന സഹകരണം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെയുള്ള മേഖലകളെക്കുറിച്ചുള്ള ചർച്ചകൾ നടത്തിയെന്നും പ്രധാനമന്ത്രി മോഡി എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിലൂടെ അറിയിച്ചു. അടുത്ത അയൽക്കാർ എന്ന നിലയിൽ, ഇരു ജനതയുടേയും അഭിവൃദ്ധിക്ക് സഹകരണം പ്രാധാന്യമർഹിക്കുന്നതായും മോഡി കൂട്ടിച്ചേർത്തു. അതേസമയം, ശ്രീലങ്കൻ പ്രധാനമന്ത്രി ഇന്ത്യയിൽ താൻ പഠിച്ച ഡൽഹി ഹിന്ദു കോളേജ് സന്ദർശിച്ചു. കോളേജിൽ 1991-94 കാലഘട്ടത്തിൽ ബിഎ സോഷ്യോളജി വിദ്യാർത്ഥിനിയായിരുന്നു ഹരിണി. വീട്ടിലേക്കുള്ള മടക്കം എന്നാണ് കോളേജിലേക്കുള്ള തിരിച്ചുവരവിനെ ശ്രീലങ്കൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചത് sri lankan pm harini amarasuriya met…
പഞ്ചാബ് നാഷണൽ ബാങ്ക് (PNB) വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മെഹുൽ ചോക്സിയെ (Mehul Choksi) ഇന്ത്യയ്ക്ക് കൈമാറാൻ ബെൽജിയം കോടതി അനുമതി നൽകി. ഈ വർഷമാദ്യം ബെൽജിയൻ പോലീസ് ചോക്സിയെ അറസ്റ്റ് ചെയ്തത് സാധുവാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, 15 ദിവസത്തിനുള്ളിൽ ബെൽജിയൻ സുപ്രീം കോടതിയിൽ ചോക്സിക്ക് അപ്പീൽ നൽകാം. പിഎൻബിയിൽ നിന്ന് വ്യാജരേഖകൾ ഉപയോഗിച്ച് 13000 കോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലെ പ്രധാന പ്രതിയാണ് മെഹുൽ ചോക്സി. വായ്പാ തട്ടിപ്പ് പുറത്തുവന്നതിനു ശേഷം ചോക്സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിന്റെ 2565 കോടി രൂപയുടെ ആസ്തികൾ ഇഡി കണ്ടുകെട്ടുകയും ലേലം ചെയ്യാൻ കോടതി അനുമതി നൽകുകയും ചെയ്തിരുന്നു. ചോക്സിയുടെ അനന്തരവൻ നീരവ് മോഡിയാണ് കേസിലെ മറ്റൊരു പ്രതി. 2018ൽ തട്ടിപ്പ് വിവരം പുറത്തുവരുന്നതിന് തൊട്ടുമുൻപ് മെഹുൽ ചോക്സിയും നീരവ് മോഡിയും ഇന്ത്യ വിടുകയായിരുന്നു. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട നീരവ് മോഡി നിലവിൽ ലണ്ടനിൽ ജയിലിലാണ്. 2025 ഏപ്രിൽ…
എൽഎൻജിയിൽ പ്രവർത്തിക്കുന്ന കണ്ടെയ്നർ കപ്പലുകൾ നിർമിക്കുന്നതിനുള്ള ആദ്യത്തെ ആഗോള ഓർഡർ നേടി ഇന്ത്യ. ലോകത്തിലെ മൂന്നാമത്തെ വലിയ കണ്ടെയ്നർ കാരിയറായ ഫ്രാൻസ് ആസ്ഥാനമായുള്ള സിഎംഎ സിജിഎമ്മാണ് (CMA CGM) കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന് (CSL) വമ്പൻ ഓർഡർ നൽകിയിരിക്കുന്നത്. എൽഎൻജി ഇന്ധനമായുള്ള 6 കണ്ടെയ്നർ കപ്പലുകൾ നിർമിക്കാനുള്ള താൽപര്യപത്രത്തിൽ ഇരുകമ്പനികളും ഒപ്പുവെച്ചു. 1700 ടിഇയു കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലുകളാണിവ. 2000 കോടി രൂപയുടെ മെഗാ ഓർഡറാണിത്. പരമ്പരാഗത വിഭാഗത്തിലും ബാറ്ററി അധിഷ്ഠിത വിഭാഗത്തിലും വെസ്സലുകൾ നിർമിച്ച് ശ്രദ്ധനേടിയ സിഎസ്എൽ ആദ്യമായാണ് എൽഎൻജിയിൽ പ്രവർത്തിക്കുന്ന കപ്പൽ നിർമാണത്തിലേക്ക് കടക്കുന്നത്. കൊറിയൻ കപ്പൽ നിർമാതാക്കളായ എച്ച്ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസുമായി (HD Hyundai Heavy Industries) ചേർന്നാണ് സിഎസ്എൽ 6 കപ്പലുകളും നിർമിക്കുക. 2031ഓടെ കപ്പൽ നിർമിച്ച് കൈമാറുമെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ആത്മനിർഭർ ഭാരത് (Atmanirbhar Bharat), മെയ്ക്ക് ഇൻ ഇന്ത്യ (Make in India) ക്യാംപെയ്നുകൾക്കും ഇന്ത്യയെ കപ്പൽ നിർമാണത്തിൽ മുൻനിരയിലെത്തിക്കുകയെന്ന…
റെയിൽ വഴിയുള്ള ചരക്ക് ഗതാഗതത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ. 2024-25ലെ ഗ്ലോബൽ റെയിൽ ഫ്രൈറ്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഇന്ത്യൻ റെയിൽവേ ലോകത്തിലെ രണ്ടാമത്തെ വലിയ റെയിൽ ഫ്രൈറ്റ് കാരിയറായി. 1600 മില്യൺ മെട്രിക് ടൺ (BMT) ഗുഡ്സ് ട്രാൻസ്പോർട്ട് ചെയ്ത ഇന്ത്യ അമേരിക്കയേയും റഷ്യയേയും മറികടന്നാണ് റാങ്കിംഗിൽ രണ്ടാമതെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ചൈന മാത്രമാണ് പട്ടികയിൽ ഇന്ത്യയേക്കാൾ മുൻപന്തിയിലുള്ളത്. 4000 മില്യൺ മെട്രിക് ടൺ ചരക്ക് ഗതാഗതവുമായാണ് ചൈന ഒന്നാമതായത്. മൂന്നാമതുള്ള യുഎസ് 1500 മില്യൺ മെട്രിക് ടൺ ഗുഡ്സ് ട്രൈൻസ്പോർട്ട് ചെയ്തപ്പോൾ നാലാമതുള്ള റഷ്യ 1100 മില്യൺ മെട്രിക് ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. കഴിഞ്ഞ തവണ യുഎസ് പട്ടികയിൽ ഇന്ത്യയേക്കാൾ മുൻപന്തിയിലായിരുന്നു. ഡെഡിക്കേറ്റഡ് ഫ്ലൈറ്റ് കോറിഡോർസ് (DFC) അടക്കമുള്ളവയാണ് ഇന്ത്യയുടെ റെയിൽ ഫ്രൈറ്റ് രംഗത്തെ വളർച്ചയിൽ പ്രധാന ഘടകമായത്. വാഗൺ നിർമാണം വർധിപ്പിച്ചതും നെറ്റ് വർക്ക് കാരിയീങ് കപ്പാസിറ്റി കൂട്ടിയതുമെല്ലാം അനുകൂലമായി. ഗവൺമെന്റിന്റെ മൾട്ടി ട്രാക്കിങ് പ്രൊജക്റ്റുകൾ അടക്കമുള്ളവയും…
സംരംഭക വർഷത്തിൽ രജിസ്റ്റർ ചെയ്ത സംരംഭകരിൽ 31 ശതമാനവും സ്ത്രീകളാണ്. വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് കേരളത്തിൽ ഉടൻ വരും.കേരള ചരിത്രത്തിലാദ്യമായാണ് വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് യാഥാർത്ഥ്യമാകുന്നത്.പഞ്ചായത്തുകളിലെ വീടുകളുടെ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകളിൽ 100% സംരംഭം തുടങ്ങാൻ കഴിയും. സംരംഭകർക്ക് വേണ്ട നൈപുണ്യ വികസനവും സർക്കാർ ഉറപ്പാക്കും കേരള ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ വനിതാ സംരംഭകർക്ക് വേണ്ടി മാത്രമായൊരു വ്യവസായ പാർക്ക് യാഥാർത്ഥ്യമാകുന്നു. ഈ പദ്ധതിയിലൂടെ സ്ത്രീ സംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വനിതാ സംരംഭകർക്ക് മാത്രമായി വ്യവസായ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വ്യക്തമാക്കി. ഈ നീക്കത്തിലൂടെ സ്ത്രീസംരംഭകരെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയാണ് സർക്കാർ ലക്ഷ്യം. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വലിയ തോതിൽ വനിതാ സംരംഭകർ മുന്നോട്ട് വരുന്നുണ്ട്. സംരംഭക വർഷത്തിന്റെ…
കമ്പനിയുടെ ആദ്യത്തെ വാഹനേതര ഉത്പന്നമായ ‘ശക്തി’ (Shakti) പുറത്തിറക്കി ഒല ഇലക്ട്രിക് (Ola Electric). ഊർജ സംഭരണ വിഭാഗത്തിലേക്കുള്ള കമ്പനിയുടെ പ്രവേശനം അടയാളപ്പെടുത്തിയാണ് ഒല ‘ശക്തി’യുമായി എത്തുന്നത്. ഇതുവരെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒലയുടെ തന്ത്രപരമായ മാറ്റത്തിന്റെ സൂചനയാണ് ‘ശക്തി.’ സ്വന്തമായി വികസിപ്പിച്ചെടുത്ത ആപ്പ് അധിഷ്ഠിത ഊർജ സംഭരണ ഉപകരണമായ ശക്തി ഒല ഇലക്ട്രിക്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഭവീഷ് അഗർവാളാണ് അവതരിപ്പിച്ചത്. പോർട്ടബിൾ, ഇന്റലിജന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഉത്പന്നം, പവർ ബാക്കപ്പ്, സോളാർ സ്റ്റോറേജ്, മൊബൈൽ എനെർജി ആവശ്യങ്ങൾ എന്നിവയ്ക്കുള്ള മൾട്ടിപർപ്പസ് പ്രൊഡക്റ്റായാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പവർ ബാക്കപ്പ്, സോളാർ സ്റ്റോറേജ്, വോൾട്ടേജ് സ്റ്റെബിലൈസേഷൻ, ലോക്കലൈസ്ഡ് പോർട്ടബിലിറ്റി എന്നിവയ്ക്കുള്ള ഒരൊറ്റ ഉത്പന്നമാണിതെന്ന് ഭവീഷ് അഗർവാൾ പറഞ്ഞു. ഡൊമസ്റ്റിക് ബാറ്ററി ഡിപ്ലോയ്മെന്റ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവയുൾപ്പെടെ വെർട്ടിക്കലി ഇന്റഗ്രേറ്റഡ് എനെർജി സ്റ്റോറേജ് നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോഞ്ചിന് മുമ്പ്, ഉത്പന്നത്തിന്റെ ഐഡന്റിറ്റിയെ ചുറ്റിപ്പറ്റി ഓൺലൈൻ ഊഹാപോഹങ്ങൾ…
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) വികസിപ്പിക്കുന്ന മെട്രോ ഇടനാഴിയുടെ അലൈൻമെന്റ് വിലയിരുത്തുന്നതിനും അന്തിമമാക്കുന്നതിനുമായി രൂപീകരിച്ച യോഗത്തിന് ശേഷമാണ് പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലായത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഉന്നതതല സമിതി യോഗം ചേർന്നത്. കമ്മിറ്റി ആവശ്യപ്പെട്ട എല്ലാ വിശദാംശങ്ങളും വിവരങ്ങളും നൽകിയതായും അലൈൻമെന്റ് തീരുമാനിക്കുന്നത് അടക്കമുള്ളവ തീരുമാനിച്ച് കമ്മിറ്റി സർക്കാരിന് ശുപാർശ ചെയ്യുമെന്നും കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കഴക്കൂട്ടം മുതൽ പാപ്പനംകോട് വരെ, കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെ, പാളയം മുതൽ സിവിൽ സ്റ്റേഷൻ വരെ എന്നീ മൂന്ന് പ്രധാന അലൈൻമെന്റുകൾ നിലവിൽ അവലോകനത്തിലാണ്. പരമ്പരാഗത മെട്രോ മോഡലിന് കീഴിൽ പരിഗണനയ്ക്കായി കെഎംആർഎൽ ആറ് നിർദിഷ്ട അലൈൻമെന്റുകൾ നേരത്തെ സമർപ്പിച്ചിരുന്നു. മെട്രോ പദ്ധതിക്ക് സമാന്തരമായി ശ്രീകാര്യം മേൽപാലത്തിന്റെ പണികളും ക്രമാനുഗതമായി പുരോഗമിക്കുകയാണെന്നും സർവീസ് റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും ടിഎൻഐഇ റിപ്പോർട്ട്…
ഇന്ത്യ-ദക്ഷിണ കൊറിയ ഉഭയകക്ഷി നാവികാഭ്യാസത്തിന്റെ ഉദ്ഘാടന പതിപ്പ് ബുസാൻ നേവൽ ബേസിൽ ആരംഭിച്ചു. ഇന്ത്യൻ നേവിയും (IN) റിപ്പബ്ലിക് ഓഫ് കൊറിയ നേവിയും (RoKN) തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തത്തിലെ നാഴികക്കല്ലായാണ് നാവികാഭ്യാസം വിലയിരുത്തപ്പെടുന്നത്. ദക്ഷിണ ചൈനാ കടലിലേക്കും ഇന്തോ-പസഫിക്കിലേക്കും വിന്യസിച്ചിരിക്കുന്ന ഐഎൻഎസ് സഹ്യാദ്രി (INS Sahyadri), ആദ്യ ഉഭയകക്ഷി അഭ്യാസത്തിൽ പങ്കെടുക്കാനായി ഒക്ടോബർ 13നാണ് ബുസാനിൽ എത്തിയത്. ദക്ഷിണ കൊറിയൻ നാവികസേന സഹ്യാദ്രിക്ക് ആചാരപരമായ സ്വീകരണം നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള നാവിക സഹകരണം കൂടുതൽ ശക്തമാകുന്നതിന്റെ തെളിവാണിതെന്ന് അധികൃതർ അറിയിച്ചു. 2012ൽ കമ്മീഷൻ ചെയ്ത ശിവാലിക്-ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐഎൻഎസ് സഹ്യാദ്രി, ഇന്ത്യയുടെ ‘ആത്മനിർഭർ ഭാരത്’ ദർശനത്തിന്റെ ഉദാഹരണമാണ്. വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലുള്ള ഈസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമായാണ് കപ്പൽ പ്രവർത്തിക്കുന്നത്. രണ്ട് നാവികസേനകൾക്കിടയിലുള്ള പരസ്പര പ്രവർത്തനക്ഷമത, പരസ്പര ധാരണ, വിശ്വാസം എന്നിവ വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഹാർബർ, സീ ഘട്ടങ്ങളാണ് അഭ്യാസത്തിലുള്ളത്. ഹാർബർ ഫേസിൽ, ക്രോസ്-ഡെക്ക് സന്ദർശനങ്ങൾ,…
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിനായുള്ള (Vande Bharat Sleeper train) ഫസ്റ്റ് എസി കോച്ചിന്റെ ഡിസൈൻ അനാച്ഛാദനം ചെയ്തു. ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്ന ഇന്റർനാഷണൽ റെയിൽവേ എക്യുപ്മെന്റ് എക്സിബിഷനിലാണ് (IREE) ഡിസൈൻ പുറത്തിറക്കിയത്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കൈനെറ്റ് റെയിൽവേ സൊല്യൂഷൻസിന്റേതാണ് (Kinet Railway Solutions) ഡിസൈൻ. റഷ്യൻ റോളിംഗ് സ്റ്റോക്ക് ലീഡേർസായ ടിഎംഎച്ചും (TMH) റെയിൽ വികാസ് നിഗം ലിമിറ്റഡും (RVNL) രൂപീകരിച്ച സംയുക്ത സംരംഭത്തിന് 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതലയാണുള്ളത്. ഇന്ത്യൻ റെയിൽവേയ്ക്കായി ആകെ 1,920 കോച്ചുകൾ നിർമിക്കും. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ ഡിസൈനാണ് വന്ദേഭാരത് സ്ലീപ്പറിന്റേത്. മോഡേർണും യാത്രക്കാർക്ക് അനുയോജ്യവുമായ രീതിയിലുള്ള ഡിസൈൻ യാത്രാ സുഖത്തിനൊപ്പം സ്വകാര്യതയ്ക്കും മുൻഗണന നൽകുന്നു. അപ്പർ ബെർത്തിൽ എളുപ്പത്തിൽ പ്രവേശിക്കാൻ സ്റ്റെയർകേസ്, ഓരോ സീറ്റിലും ബിൽഡ്-ഇൻ യുഎസ്ബി പോർട്ടുകൾ, വ്യക്തിഗത റീഡിംഗ് ലൈറ്റുകൾ, സ്മാർട്ട് സ്റ്റോറേജ് കമ്പാർട്ട്മെന്റുകൾ തുടങ്ങിയവയാണ് ഫസ്റ്റ് എസി ഫോർ-ബെർത്ത് കമ്പാർട്ട്മെന്റിലുള്ളത്.…
