Author: News Desk

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ (AI) 2025 ഏപ്രിലിൽ ലോകമെമ്പാടുമായി കേടുകൂടാതെ എത്തിച്ചത് 1000 ടൺ ഇന്ത്യൻ മാമ്പഴങ്ങൾ. ഇന്ത്യയിൽ നിന്ന് യൂറോപ്പ്, വടക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കായാണ് എയർ ഇന്ത്യ മാമ്പഴങ്ങൾ എത്തിച്ചത്. വേഗത്തിൽ കേടാകുന്ന മാമ്പഴം ആഗോള വിപണികളിലേക്ക് എത്തിക്കുന്നതിൽ എയർലൈനിന്റെ കാര്യക്ഷമമായ കാർഗോ പ്രവർത്തനങ്ങളും നവീകരിച്ച കോൾഡ്-ചെയിൻ ലോജിസ്റ്റിക്സും നിർണായക പങ്ക് വഹിച്ചു. ഫ്രഷും എന്നാൽ പെട്ടെന്ന് കേടാകുന്നതുമായ ഉത്പന്നങ്ങളുടെ ലോജിസ്റ്റിക്സിൽ ആഗോള തലത്തിൽ പ്രധാന പങ്കാളിയായി എയർ ഇന്ത്യ മാറിയതിന്റെ തെളിവാണ് ഇതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. 2025 ഏപ്രിലിൽ മാത്രം ഇന്ത്യയിൽ നിന്ന് 31 രാജ്യങ്ങളിലേക്കായാണ് 1000 ടൺ മാമ്പഴങ്ങൾ എത്തിച്ചത്. അൽഫോൻസോ, സഫേദ, ദസേരി ഇനങ്ങങ്ങളിൽപ്പെട്ട മാമ്പഴങ്ങളാണ് ഇവയിൽ ഏറെയും. ന്യൂയോർക്ക്, ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, ടൊറന്റോ , സാൻ ഫ്രാൻസിസ്കോ, ടോക്കിയോ, സിഡ്‌നി തുടങ്ങിയ ഉയർന്ന ഡിമാൻഡ് ഉള്ള നഗരങ്ങളിലേക്ക് കേടുകൂടാതെ ഇത്രയും മാമ്പഴം എത്തിക്കാനായത് വലിയ നേട്ടമാണെന്ന് കമ്പനി…

Read More

ഇന്ന് മഴയത്തും വെയിലത്തും കേരളത്തിലെ ക്ഷീരകർഷകർ ചില്ലാണ്. ക്ഷീര സംരംഭകരെ ചിൽഡ് ആക്കി മിൽമയും. 2024-25 ല്‍ ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ ലഭ്യമാക്കിയത് 225.57 കോടിയുടെ ആനുകൂല്യങ്ങള്‍’ . സാമ്പത്തിക വര്‍ഷം മില്‍മയുടെ ആകെ വിറ്റുവരവ് 4327 കോടി രൂപയാണ്. കൂടുതൽ സംരംഭകരെ ക്ഷീരവൃത്തിയിലേക്കു എത്തിക്കുകയാണ് മിൽമയുടെ ലക്ഷ്യവും. ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ ലഭ്യമാക്കുന്ന അധിക പാല്‍വില, കാലിത്തീറ്റ സബ്‌സിഡി, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായാണ് ഈ തുക ചെലവഴിച്ചത്. 2023-24 സാമ്പത്തിമക വര്‍ഷം ആനുകൂല്യങ്ങള്‍ക്കായി മാറ്റിവെച്ച തുക 125.81 കോടിയായിരുന്നു എന്നതാണ് ക്ഷീര കർഷകരെ പ്രതീക്ഷയിലേക്കു നയിക്കുന്നത് . ഈ സാമ്പത്തിക വർഷം ആനുകൂല്യങ്ങൾ ഇരട്ടിയായി നൽകുമെന്ന പ്രതീക്ഷയിലാണ് ക്ഷീര സംരംഭകരും. മില്‍മയുടെ തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലാ യൂണിയനുകളിലൂടെയാണ് നിരവധി ആനൂകൂല്യങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാക്കിയത്. കേരളത്തിലെ ക്ഷീരകര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പാലിന് സ്ഥിരമായ വിലയും വിപണിയും ഉറപ്പാക്കുക, കാലാകാലങ്ങളില്‍ വിവിധ ഇന്‍സെന്‍റിവുകള്‍ നല്‍കുക തുടങ്ങിയ ക്ഷീരവ്യവസായ വികസനത്തിന് മാതൃകയാവുന്ന സമീപനമാണ് മില്‍മ തുടരുന്നത്. ഈ…

Read More

ചരിത്ര നേട്ടവുമായി സംസ്ഥാന ധനവകുപ്പിന് കീഴിലുള്ള കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC). 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തിൽ 98.16 കോടി രൂപ അറ്റാദായം നേടിയാണ് കെഎഫ്സിയുടെ റെക്കോർഡ് പ്രകടനം. കോർപ്പറേഷന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിൽ മുൻവർഷത്തേക്കാൾ 32.56% വർദ്ധനയാണ് അറ്റാദായത്തിൽ ഉണ്ടായിരിക്കുന്നത്. കോർപ്പറേഷന്റെ മൊത്തം വായ്പാ ആസ്തി ആദ്യമായി 8000 കോടി രൂപ കടന്ന് 8011.99 കോടി രൂപയിലെത്തി. ഇതോടൊപ്പം നെറ്റ് വർത്ത് 1328.83 കോടി രൂപയായി വർദ്ധിച്ചതും ശക്തമായ സാമ്പത്തിക വളർച്ചയെ അടിവരയിടുന്നതാണ്. കോർപ്പറേഷന് സംസ്ഥാന സർക്കാർ ഇതുവരെ 920 കോടി രൂപ ഓഹരി മൂലധനമായി നൽകിയതായും ഇതിൽ നിലവിലെ ഭരണകാലത്ത് മാത്രം 500 കോടി രൂപനൽകിയിട്ടുണ്ടെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഈ പിന്തുണ കോർപ്പറേഷനെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (MSME) അഞ്ച് ശതമാനം മുതൽ പലിശ നിരക്കിൽ വായ്പ നൽകാൻ പ്രാപ്തമാക്കിയതായും ധനമന്ത്രി കൂട്ടിച്ചേർത്തു. കെഎഫ്‌സിയുടെ മികച്ച വായ്പാ രീതികളെ എടുത്തുകാണിക്കുന്നതാണ് ഈ…

Read More

ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ആദ്യ 9000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിൻ. ഗുജറാത്തിലെ ദാഹോദിലുള്ള ഇലക്ട്രിക് ലോക്കോമോട്ടിവ് ഫാക്ടറിയിൽ നിർമിച്ച എഞ്ചിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഫ്ലാഗ്ഓഫ് ചെയ്തത്. 2022ൽ തറക്കല്ലിടൽ പൂർത്തിയായ ദാഹോദ് ലോക്കോമോട്ടീവ് നിർമ്മാണ വർക്ക്‌ഷോപ്പിൽ നിന്നും നിർമിക്കുന്ന ആദ്യ എഞ്ചിനാണിത്. ആഭ്യന്തര ആവശ്യങ്ങൾക്കും കയറ്റുമതി ആവശ്യങ്ങൾക്കുമായി 9000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നതിനാണ് ദാഹോദ് ഫാക്ടറി സമർപ്പിച്ചിരിക്കുന്നത്. ഫാക്ടറിയിൽ നിർമിക്കുന്ന ശക്തമായ 9000 എച്ച്പി ഇലക്ട്രിക് ലോക്കോമോട്ടീവ് എഞ്ചിനുകൾ ഇന്ത്യൻ റെയിൽവേയുടെ ചരക്ക് ഗതാഗത ശേഷി വൻ തോതിൽ വർദ്ധിപ്പിക്കും. 4600 ടൺ ചരക്ക് വരെ കൊണ്ടുപോകാൻ കഴിയുന്ന എഞ്ചിനാണിത്. റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ ഉൾപ്പെടുത്തിയിരിക്കുന്ന ലോക്കോമോട്ടീവുകൾ പരിസ്ഥിതി സൗഹാർദപരവുമാണ്. 21405 കോടി രൂപ മുതൽമുടക്കിലാണ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്കു കീഴിലുള്ള സുപ്രധാന നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന ദാഹോദ് ഫാക്ടറി സജ്ജമാക്കിയത്. പത്ത് വർഷത്തിനുള്ളിൽ ദാഹോദ് ഫാക്ടറിയിൽ ഏകദേശം 1200 എഞ്ചിനുകൾ നിർമിക്കാനാകും.…

Read More

യൂറോപ്യൻ വ്യോമയാന ഭീമൻമാരായ എയർബസും ടാറ്റ ഗ്രൂപ്പിന്റെ എയ്‌റോസ്‌പേസ് വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) കർണാടകയിലെ കോലാറിൽ H125 ഹെലികോപ്റ്ററുകൾക്കായി ഫൈനൽ അസംബ്ലി ലൈൻ (FAL) സ്ഥാപിക്കും. ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റ് ആണിത്. പദ്ധതി പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആഗോള എയ്‌റോസ്‌പേസ് നിർമ്മാണ മേഖലയിൽ ഇന്ത്യയെ പ്രധാന പങ്കാളിയാക്കും. മേക്ക് ഇൻ ഇന്ത്യ സംരംഭത്തിലൂടെ ഹൈടെക് വ്യവസായത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും എയ്‌റോസ്‌പേസ് നിർമ്മാണ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുമാണ് നിർമാണകേന്ദ്രം അടിവരയിടുന്നത്. എയർബസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന H125 ഹെലികോപ്റ്ററുകൾ കൂട്ടിച്ചേർക്കുന്നതിലാണ് പ്രൊഡക്ഷൻ ഹബ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയിലേയും അയൽ രാജ്യങ്ങളിലേയും സിവിൽ ഏവിയേഷൻ വിപണിയെ ലക്ഷ്യം വെച്ചാണ് നിർമാണപ്രവർത്തനങ്ങൾ. തുടക്കത്തിൽ പ്രതിവർഷം 10 ഹെലികോപ്റ്ററുകൾ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. അടുത്ത രണ്ട് ദശകങ്ങളിൽ ദക്ഷിണേഷ്യയിൽ 500 ലൈറ്റ് ഹെലികോപ്റ്ററുകൾ എന്ന എയർബസിന്റെ ലക്ഷ്യം നിറവേറ്റുന്നതിനായി കൂടുതൽ വിപുലീകരണ പദ്ധതികൾ നടക്കും. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത്…

Read More

രാജ്യത്ത് അടുത്ത വർഷം മുതൽ മദ്യ വിൽപനയ്ക്ക് ലൈസൻസ് നൽകാൻ പദ്ധതിയിടുന്നെന്ന തരത്തിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സൗദി അറേബ്യൻ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. മദ്യനിരോധനം പിൻവലിക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ സൗദി ഉദ്യോഗസ്ഥൻ നിഷേധിച്ചതായി ഗൾഫ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. 2034ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ രാജ്യം തയ്യാറെടുക്കുമ്പോൾ സൗദി അധികൃതർ മദ്യത്തിന്റെ നിയന്ത്രിത വിൽപ്പന അനുവദിക്കാൻ പദ്ധതിയിടുന്നതായാണ് വാർത്ത പ്രചരിച്ചത്. ആദ്യം ഒരു ബ്ലോഗിൽ വന്ന വാർത്ത ചില അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഒരു വാർത്തയിലും ഉറവിടം വ്യക്തമാക്കിയിരുന്നില്ല. അതേസമയം, രാജ്യത്ത് ലഹരിപാനീയങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള ചെറിയ ചുവടുവയ്പ്പെന്നോണം തലസ്ഥാനമായ റിയാദിൽ കഴിഞ്ഞ വർഷം മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മാത്രമായി ആദ്യ മദ്യശാല തുറന്നിരുന്നു. 2034ലെ ഫിഫ ലോകകപ്പ് മദ്യമില്ലാതെ തന്നെ ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ അനുഭവമാക്കി മാറ്റുമെന്ന് നേരത്തെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. സ്റ്റേഡിയങ്ങൾക്കു പുറമേ ഹോട്ടലുകളിലും രാജ്യത്തുടനീളമുള്ള മറ്റിടങ്ങളിലും മദ്യം ലഭ്യമാകില്ല. Saudi Arabia…

Read More

സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തെക്കുറിച്ചുള്ള പുരോഗതി നിരീക്ഷിക്കുന്നതിനായുള്ള രണ്ടാമത് ഇന്ത്യ-മാലദ്വീപ് ഉന്നതതല കോർ ഗ്രൂപ്പ് (HLCG) യോഗം ഡൽഹിയിൽ നടന്നു. യോഗത്തിൽ മാലദ്വീപ് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ഖലീൽ ആണ് മാലദ്വീപിനെ നയിച്ചത്. രാഷ്ട്രീയ വിനിമയങ്ങൾ, പ്രതിരോധ, സുരക്ഷാ സഹകരണം, വികസന പങ്കാളിത്തം, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ തീവ്രമാക്കി സംയുക്ത ദർശനം നടപ്പിലാക്കുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തു. നിലവിലെ വികസന സഹകരണം അടക്കം അവലോകനം ചെയ്തതായും മാലദ്വീപ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങളുടേയും നേതാക്കൾ മുന്നോട്ടുവച്ച വിഷൻ ഡോക്യുമെന്റ് എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള വഴികൾ ആരായുകയും ചെയ്തതായി അബ്ദുല്ല ഖലീൽ പറഞ്ഞു. 2024 ഒക്ടോബർ 7ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ദർശന രേഖ പുറത്തിറക്കിയത്.ഇന്ത്യാ സന്ദർശന വേളയിൽ പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണ അറിയിച്ച അബ്ദുല്ല ഖലീൽ ഇന്ത്യൻ ജനതയോടും സർക്കാരിനോടും മാലദ്വീപിന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. എല്ലാ രൂപങ്ങളിലുമുള്ള…

Read More

ഈ വർഷത്തെ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ രണ്ട് പരിപാടികൾ തടസ്സപ്പെടുത്തിയതിലൂടെ വാർത്തകളിൽ നിറഞ്ഞ് ഇന്ത്യൻ-അമേരിക്കൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ വാനിയ അഗർവാൾ. ഏപ്രിലിൽ കമ്പനി 50ആം വാർഷികം ആഘോഷിച്ചപ്പോഴായിരുന്നു ആദ്യ സംഭവം. ബിൽ ഗേറ്റ്‌സ്, സ്റ്റീവ് ബാൽമർ, സത്യ നദെല്ല എന്നിവർ പങ്കെടുത്ത പാനലിൽ വാനിയ അഗർവാൾ ഇടപെട്ട് പലസ്തീനികളുടെ രക്തത്തിനു മുകളിലാണ് മൈക്രോസോഫ്റ്റിന്റെ ആഘോഷമെന്ന് ആരോപിച്ച് പരിപാടി തടസ്സപ്പെടുത്തി. രണ്ടാമത്തെ സംഭവത്തിൽ പിരിച്ചുവിട്ട മറ്റൊരു മൈക്രോസോഫ്റ്റ് ജീവനക്കാരനായ ഹൊസം നാസറിനൊപ്പം മൈക്രോസോഫ്റ്റിന്റെ വാർഷിക ഡെവലപ്പർ കോൺഫറൻസിലും വാനിയ പ്രതിഷേധിച്ചു. കമ്പനിയുടെ എഐ സുരക്ഷാ മേധാവി നേതാ ഹൈബിയോട് ആക്രോശിച്ച വാനിയ ഇസ്രായേൽ സർക്കാരുമായുള്ള കമ്പനിയുടെ ക്ലൗഡ് കരാറുകൾക്കെതിരെയാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ മാസം മൈക്രോസോഫ്റ്റിന്റെ 50ആം വാർഷിക പരിപാടി തടസ്സപ്പെടുത്തിയ വാനിയ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, മുൻ സിഇഒമാരായ സ്റ്റീവ് ബാൽമർ, സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവരുടെ പാനലിനെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. ഗാസയിലെ 50000 പലസ്തീനികളെ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച്…

Read More

അമേരിക്കൻ ബഹുരാഷ്ട്ര റീട്ടെയിൽ കോർപറേഷനായ വാൾമാർട്ട് 1500 ടെക് ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന റിപ്പോർട്ടുകൾക്കിടെ സ്ഥാപനത്തിന്റെ ചീഫ് ടെക്‌നോളജി ഓഫീസറും ഇന്ത്യൻ വംശജനുമായ സുരേഷ് കുമാർ വാർത്തകളിൽ ഇടം നേടുകയാണ്. വാൾമാർട്ട് അർക്കാൻസാസിലെ ബെന്റൺവില്ലിലുള്ള ആസ്ഥാനത്തേയും ആഗോള സാങ്കേതിക സംഘത്തിലേയും ജോലികളാണ് കുറയ്ക്കുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച് വാൾമാർട്ട് സിടിഒ സുരേഷ് കുമാറും യുഎസ് സിഇഒ ജോൺ ഫർണറുമാണ് ഏകദേശം 1500 ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനത്തിനു പിന്നിൽ. പിരിച്ചുവിടലുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ സിടിഒ സുരേഷ് കുമാറിനെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ വിമർശിക്കുന്നത്. വാൾമാർട്ടിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഗ്ലോബൽ ചീഫ് ടെക്നോളജി ഓഫീസർ, ചീഫ് ഡെവലപ്മെന്റ് ഓഫീസർ എന്നീ സ്ഥാനങ്ങളാണ് സുരേഷ് കുമാർ വഹിക്കുന്നത്. ടെക് വ്യവസായത്തിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള അദ്ദേഹം ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ തുടങ്ങിയ വൻകിട കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബെംഗളൂരു ബസവനഗുഡി സ്വദേശിയായ സുരേഷ് കുമാർ നിലവിൽ കാലിഫോർണിയയിലെ സണ്ണിവെയ്‌ലിലാണ് താമസിക്കുന്നത്. ബെംഗളൂരുവിൽ കുട്ടിക്കാലം ചിലവഴിച്ച അദ്ദേഹം മദ്രാസ്…

Read More

സംസ്ഥാനത്തെ ബിയർ ഉപയോഗം കുറയുന്നതായി കണക്കുകൾ. 2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ ബിയർ വില്പനയിൽ  പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നതായാണ് ബിവറേജസ് കോർപ്പറേഷൻ്റെ കണക്കുകൾ പ്രകാരമുള്ള റിപ്പോർട്ട് . അതേ സമയം കേരളത്തിലെ കാർഷിക വിളകളിൽ നിന്നും വീഞ്ഞുല്പാദിപ്പിച്ചു വിപണനം നടത്താനുള്ള ശ്രമത്തിലാണ് സർക്കാർ.  ഭക്ഷ്യ സംസ്കരണ മേഖലയിലെ സംരംഭകരെ വീഞ്ഞു നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുക അടക്കം  കേരളത്തെ വീഞ്ഞിന്റെ വൻ ഉൽപാദന–ടൂറിസം കേന്ദ്രമാക്കി മാറ്റാൻ വിദഗ്ധ സമിതി രൂപീകരിച്ചു. ആവശ്യക്കാരേറെയും വീര്യം കൂടിയ  ഇന്ത്യൻ നിർമിത – വിദേശ നിർമിത മദ്യങ്ങൾക്കാണെന്നും, ഇതാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ ബിയർ പ്രേമികളുടെ എണ്ണത്തിലും ബിയർ ഉപഭോഗത്തിലും കുറവുണ്ടായതെന്നും ബിവറേജസ് കോർപ്പറേഷൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഓണമടക്കം ഉത്സവകാലങ്ങളിലടക്കം സംസ്ഥാനത്തെ മദ്യ വിൽപന പുതിയ റെക്കോർഡുകൾ ഇട്ടു കുതിക്കുന്നതിനിടെയാണ് ബിയർ ഉപയോഗം കുത്തനെ കുറയുന്നത്.2023 മുതൽ 25 വരെയുള്ള കാലഘട്ടത്തിൽ പത്ത് ലക്ഷം കെയ്സ് ബിയറിന്റെ കുറവ് വന്നത്…

Read More