Author: News Desk
1500 കോടി രൂപയുടെ വമ്പൻ വികസന പദ്ധതിയുമായി ടെക്സ്റ്റൈൽ നിർമാതാക്കളായ എബി കോട്സ്പിൻ ഇന്ത്യ ലിമിറ്റഡ് (AB Cotspin India Ltd). 2,00,000 സ്പിൻഡിലുകൾ കൂട്ടിച്ചേർത്ത് നിലവിലെ ടെക്സ്റ്റൈൽ നിർമാണ ശേഷി വർധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്റഗ്രേറ്റഡ് ഗ്രീൻ ടെക്സ്റ്റൈൽ നിർമാണ സംവിധാനത്തിലൂടെയാണ് കമ്പനിയുടെ വികസനം. 3 വർഷത്തിനുള്ളിലാണ് കമ്പനി വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കുക. നിലവിൽ 50,832 സ്പിൻഡിലുകൾ ഉള്ള കമ്പനി വിപുലൂകരണത്തോടെ 2,00,000 സ്പിൻഡിലുകൾ കൂട്ടിച്ചേർക്കും. മധ്യപ്രദേശ്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നത്. ഭാവിയിൽ ഇന്ത്യയിലുടനീളം വിപുലീകരണം സാധ്യമാക്കും. AB Cotspin India Ltd announces a ₹1500 crore investment to boost textile manufacturing by adding 200,000 spindles, focusing on integrated green production.
സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. നാല് ജില്ലാ കലക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥരെയാണ് ഇതിന്റെ ഭാഗമായി സ്ഥലംമാറ്റിയിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറായി ജി. പ്രിയങ്കയും പാലക്കാട് ജില്ലാ കലക്ടറായി എം.എസ്. മാധവിക്കുട്ടിയും നിയമിതരായി. അതേസമയം കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാരായി ചേതൻ കുമാർ മീന, ഡോ. ദിനേശൻ ചെറുവത്ത് എന്നിവർ യഥാക്രമം നിയമിതരായി. ഡോ. കെ വാസുകി പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതയായപ്പോൾ വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ്. ഷാനവാസ് ചുമതലയേൽക്കും. പഞ്ചായത്ത് ഡയറക്ടർ സ്ഥാനവും എസ്. ഷാനവാസ് വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറായി എൻ.എസ്.കെ. ഉമേഷിനെയും നിയമിച്ചിട്ടുണ്ട്. ഷീബാ ജോർജിനെ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയായും ബി. അബ്ദുൽ നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു A major IAS reshuffle in Kerala sees four district collectors, the Public Education Director, and 25 other officials transferred, bringing…
റൺവേയിലൂടെ എന്തോടും? സാധാരണ ഗതിയിൽ വിമാനമാണ് ഓടേണ്ടത്. എന്നാൽ അസാധാരണ ഗതിയാണ് ന്യൂസിലാൻഡിലെ ഒരു വിമാനത്താവളത്തിന്. ഫ്ലൈറ്റിനൊപ്പം ട്രെയിനും ഓടുന്ന റൺവേയുമായാണ് ഗിസ്ബോൺ വിമാനത്താവളം (Gisborne Airport) ശ്രദ്ധേയമാകുന്നത്. മെയിൻ റൺവേയുടെ നടുവിലൂടെ റെയിൽ ലൈൻ പോകുന്ന ലോകത്തിലെ ചുരുക്കം വിമാനത്താവളങ്ങളിൽ ഒന്നുകൂടിയാണ് ഗിസ്ബോണിലേത്. മാത്രമല്ല ഇത്തരം സർവീസുള്ള ലോകത്തിലെ ഏക കൊമേഴ്സ്യൽ വിമാനത്താവളം കൂടിയാണിത്. 160 ഹെക്ടറിലുള്ള വിമാനത്താവളം പാൾമർസ്റ്റൺ-നോർത്ത് ഗിസ്ബോൺ റെയിൽവേ ലൈനിന്റെ ഭാഗം കൂടിയാണ്. രാവിലെ 6.30 മുതൽ രാത്രി 8.30 വരെയാണ് ഇതിലൂടെയുള്ള ട്രെയിൻ-ഫ്ലൈറ്റ് സേവനങ്ങൾ. ചിലപ്പോൾ ട്രെയിനുകൾ കടന്നു പോകുന്ന സമയത്ത് വിമാനസമയം ക്രമീകരിക്കേണ്ടി വരാറുണ്ട്, മറിച്ചും സംഭവിക്കാറുണ്ട്. സമയക്രമീകരണം തുല്യമാക്കുന്നതിനു വേണ്ടി എയർപോർട്ട് തന്നെയാണ് ഇവിടെയുള്ള റെയിൽവേ സിഗ്നലും കൺട്രോൾ ചെയ്യുന്നത്. മുൻപ് ഓസ്ട്രേലിയയിലെ വിൻയാർഡ് വിമാനത്താവളത്തിൽ (Wynyard Airport) ഇത്തരത്തിലുള്ള റെയിൽ-ഫ്ലൈറ്റ് സേവനം ഒരുമിച്ചു കൊണ്ടുപോകുന്ന സംവിധാനം ഉണ്ടായിരുന്നു. എന്നാൽ 2005ൽ ഇത് നിർത്തലാക്കുകയായിരുന്നു. യാത്രക്കാർക്ക് ഇത് കൗതുകമാണെങ്കിലും എയർപോർട്ട്-റെയിൽവേ അധികൃതർക്ക്…
ഇറ്റാലിയൻ ട്രക്ക് നിർമാണ കമ്പനിയായ ഇവേക്കോ (Iveco) ഏറ്റെടുക്കാൻ ടാറ്റ മോട്ടോർസ് (Tata Motors). നിലവിലെ ഉടമകളായ അന്യാലി ഫാമിലിയിൽ (Agnelli family) നിന്നും 4.5 ബില്യൺ ഡോളറിനാണ് ടാറ്റ മോട്ടോർസ് ഇവേക്കോ ഏറ്റെടുക്കുക. ടാറ്റ മോട്ടോർസിന്റെ ഏറ്റവും വലിയ അക്വിസിഷനും ടാറ്റ ഗ്രൂപ്പിന്റെ (Tata Group) തന്നെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലുമാണിത്. ഇറ്റലിയിലെ ടുറീൻ ആസ്ഥാനമായുള്ള ട്രക്ക് നിർമാണ കമ്പനിയാണ് ഇൻഡസ്ട്രിയൽസ് വെഹിക്കിൾസ് കോർപറേഷൻ എന്ന ഇവേക്കോ. ലൈറ്റ്, മീഡിയം, ഹെവി കൊമേഴ്സ്യൽ വാഹന നിർമാണ രംഗത്ത് അൻപതു വർഷത്തോളം പാരമ്പര്യമുള്ള കമ്പനിയാണ് ഇവേക്കോ. യൂറോപ്പ്, ചൈന, റഷ്യ, ഓസ്ട്രേലിയ, ലാറ്റിൻ അമേരിക തുടങ്ങിയ ഇടങ്ങളിൽ പ്രൊഡക്ഷൻ പ്ലാൻ്റുകളുള്ള ഇവേക്കോയ്ക്ക് 160 രാജ്യങ്ങളിലായി 5000ത്തിലധികം സെയിൽസ് ആൻഡ് സർവീസ് ഔട്ട്ലെറ്റുകളുണ്ട്. Tata Motors makes its largest acquisition, set to buy Italian truck maker Iveco from the Agnelli family for $4.5 billion, boosting…
സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗിലൂടെ (KCL) സാധ്യമാകുന്നതെന്ന് ശശി തരൂർ എംപി (Shashi Tharoor). കേരള ക്രിക്കറ്റ് ലീഗ് ടീമായ അദാനി ട്രിവാൻഡ്രം റോയൽസിന്റെ (Trivandrum Royals) മുഖ്യ രക്ഷാധികാരിയായി ചുമതലയേറ്റതിനു പിന്നാലെയാണ് ശശി തരൂരിന്റെ പ്രതികരണം. രണ്ടാം സീസണിന് മുന്നോടിയായി ശശി തരൂർ ട്രിവാൻഡ്രം റോയൽസ് രക്ഷാധികാരിയായതായി ടീം അധികൃതർ നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു. സംവിധായകൻ പ്രിയദർശൻ (Priyadarshan) ജോസ് പട്ടാറ (Jose Pattara) എന്നിവർ നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ (Pro vision sports management private limited) കീഴിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാൻഡ്രം റോയൽസ്. തിരുവനന്തപുരത്തെ പിന്നോക്ക മേഖലകളിൽനിന്നും നിന്നും തീരപ്രദേശങ്ങളിൽനിന്നും കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ട്രിവാൻഡ്രം റോയൽസിന്റെ ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. തനിക്ക് ഏറെ താൽപര്യമുള്ള ലക്ഷ്യം കൂടിയാണിത്. ആ ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതുകൊണ്ടാണ് ടീമിന്റെ രക്ഷാധികാരി സ്ഥാനം…
2025 സാമ്പത്തിക വർഷത്തിൽ 11110 കോടി രൂപ (1.3 ബില്യൺ ഡോളർ) ടേർൺ ഓവർ നേടി ക്വിക്ക് കൊമേഴ്സ് യൂണികോൺ സെപ്റ്റോ (Zepto). 2024 സാമ്പത്തിക വർഷത്തിലെ 4454 കോടി രൂപയിൽ നിന്ന് 150% വർധനയാണ് വിറ്റുവരവിന്റെ കാര്യത്തിൽ സെപ്റ്റോയുടെ നേട്ടം. അച്ചടക്കത്തോടു കൂടിയുള്ള വിപുലീകരണം, അഗ്രസ്സീവ് എക്സിക്യൂഷൻ തുടങ്ങിയവയാണ് സെപ്റ്റോയുടെ പ്രകടനത്തിനു പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2021 ജൂലൈ മാസത്തിൽ ആദിത് പാലിച്ച (Aadit Palicha) കൈവല്യ വോഹ്റ (Kaivalya Vohra) എന്നിവർ ചേർന്നു സ്ഥാപിച്ച് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് കമ്പനിയാണ് സെപ്റ്റോ. 2024 ഓഗസ്റ്റ് മാസം വരെയുള്ള കണക്ക് പ്രകാരം കമ്പനിയുടെ മൂല്യം 5 ബില്യൺ ഡോളറിലധികമാണ്. 2023 ഓഗസ്റ്റ് മാസത്തിലാണ് സെപ്റ്റോ യൂണിക്കോൺ നേട്ടത്തിലെത്തിയത്. നിലവിൽ ഇന്ത്യയിലെ പത്ത് മെട്രോപൊളിറ്റൻ പ്രദേശങ്ങളിലായി 250ലധികം ഡാർക്ക്-സ്റ്റോറുകളാണ് സെപ്റ്റോയ്ക്കുള്ളത്. Quick commerce unicorn Zepto achieves a massive 150% revenue surge, hitting ₹11,110 crore…
അതിസമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ. നിക്ഷേപ കുടിയേറ്റ അഡ്വൈസർമാരായ ഹെൻലിയുടെ(Henley) പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ട് പ്രകാരം (Henley Private Wealth Migration Report 2025) 9800ത്തിലേറെ മില്യണേർസാണ് ഈ വർഷം യുഎഇയിലേക്ക് കുടിയേറുക. റിപ്പോർട്ട് അനുസരിച്ച് ഓരോ മണിക്കൂറിലും ശരാശരി ഒരു മില്യണേറെങ്കിലും യുഎയിലേക്ക് താമസം മാറും. ഏറ്റവും കൂടുതൽ അതിസമ്പന്നരെ സ്വാഗതം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായി മൂന്നാം വർഷമാണ് യുഎഇ ഒന്നാമതെത്തുന്നത്. റിപ്പോർട്ട് പ്രകാരം പ്രതിമാസം 817ഉം പ്രതിദിനം 27ഉം പുതിയ മില്യണേർസാണ് രാജ്യത്തെത്തുക. നികുതി സൗഹൃദ നയങ്ങൾ, ദീർഘകാല റെസിഡെൻസി ഓപ്ഷനുകൾ, നിക്ഷേപക സൗഹൃദ നിയമങ്ങൾ, ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് യുഎഇയിലേക്കുള്ള മില്യണേർസിന്റെ ഒഴുക്കിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2025 ആകുമ്പോഴേക്കും 63 ബില്യൺ ഡോളറിന്റെ സ്വകാര്യ സമ്പത്ത് യുഎഇയിലേക്ക് എത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. The UAE is set to welcome over 9,800 millionaires in 2025, topping the list for…
ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ (Bengaluru-Chennai Expressway) കർണാടകയിലെ നിർമാണം പൂർത്തിയായ 71 കിലോമീറ്റർ ദൂരത്തിൽ ടോൾ പിരിവ് ആരംഭിക്കും. ഏഴ് മാസങ്ങൾക്കു മുൻപാണ് അതിവേഗപാതയുടെ ഭാഗമായ ഹൊസ്കോട്ടെ-ബേതമംഗല (Hoskote-Bethamangala) ഭാഗം പൂർണമായി ഗതാഗതത്തിനു തുറന്നുനൽകിയത്. ഇതിനുപിന്നാലെയാണ് പാതയുടെ ടോൾ നിരക്കുകൾ ദേശീയപാത അതോറിറ്റി (NHAI) അന്തിമമാക്കിയിരിക്കുന്നത്. എക്സ്പ്രസ് വേയുടെ മികവ് സാധാരണ യാത്രക്കാരെ ആകർഷിക്കുന്നുവെങ്കിലും ടോൾ നിരക്കുകൾ ആവേശം കെടുത്തും. ഹൊസ്കോട്ടിനടുത്തുള്ള ഹെഡിഗെനബലെയിൽ (Hedigenabele) നിന്ന് കെജിഎഫിന് (KGF) സമീപമുള്ള സുന്ദർപാളയയിലേക്ക് (Sundarapalaya) കാർ-ജീപ്പിലൂടെ യാത്ര ചെയ്യുന്നവർ ഒരു യാത്രയ്ക്ക് 185 രൂപയും റൗണ്ട് ട്രിപ്പിന് 275 രൂപയും ടോൾ നൽകണം. അതേസമയം എതിർദിശയിൽ – സുന്ദർപാളയ മുതൽ ഹെഡിഗെനബലെ വരെ – ടോൾ നിരക്ക് കൂടുതലാണ്. ഒരു യാത്രയ്ക്ക് 190 രൂപയും റൗണ്ട് ട്രിപ്പിന് 280 രൂപയുമാണ് നിരക്ക്. ഹെഡിഗെനബെലെ, അഗ്രഹാര, കൃഷ്ണരാജപുര, സുന്ദർപാളയ എന്നിവിടങ്ങളിലായി നാല് പ്ലാസകളാണ് ഉള്ളത്. ഓരോ ഇടങ്ങളിലും ദൂരത്തെ അടിസ്ഥാനമാക്കിയായിരിക്കും ടോൾ ഈടാക്കുക. ജില്ലാ…
ഐഡിയ ഹൗസ് കോവർക്കിംഗ് എന്ന സ്റ്റാർട്ടപ്പ് അവരുടെ പുതിയ വർക്ക് സൈറ്റിൽ ടഫൻഡ് ഗ്ലാസ് പാനൽസ് ഇറക്കുകയാണ്. പതിവുതെറ്റിക്കാതെ അവരെത്തി. കേരളത്തിലെ മുഴുവൻ സാധനങ്ങളും ഇറക്കാൻ കരാറെടുത്തിട്ടുള്ള ട്രേഡ് യൂണിയൻകാർ. മണലും മെറ്റലും ചുടുകട്ടയും ഇരുമ്പ് കമ്പിയും ലോഡിഗും അൺലോഡിംഗ് ചെയ്ത അതേ കാലത്ത് നിന്ന് ലവലേശം മുന്നോട്ട് പോകാത്ത ട്രേഡ് യൂണിയൻകാർ അങ്ങേയറ്റം സ്കിൽസെറ്റ് വേണ്ട, പ്രത്യേക വൈദഗ്ധ്യവും പരിശീലനവും വേണ്ട സാധനങ്ങളും ഇറക്കുമെന്ന് വാശിപിടിക്കും, അതിന്റെ പേരിൽ സംരംഭകനെ ആക്രിമിക്കും, വേണ്ടിവന്നാൽ സംരംഭവും സാധനങ്ങളും തകർക്കും. അതാണ് ശീലം. ഐഡിയ ഹൗസ് കോവർക്കിംഗ് ഓഫീസിലും അത് തന്നെ സംഭവിച്ചു. പുതിയ ടഫൻഡ് ഗ്ലാസ് പാനൽസ് കൈകാര്യം ചെയ്ത് ശീലമുള്ള തൊഴിലാളികളെ സംരംഭകർ നിർമ്മാണ സ്ഥലത്ത് എത്തിച്ചിരുന്നു. പരിശീലനം കിട്ടിയ, ടഫൻഡ് ഗ്ലാസ് പൊട്ടാതെ സുരക്ഷിതമായി ഇറക്കാനുള്ള ഗ്ലാസ് ക്യാച്ചറുകൾ പോലുള്ള എക്യുപ്മെൻസുമുള്ള സ്ക്കിൽഡ് ആയ തൊഴിലാളികളോട്, മാറിനിൽക്കാനും ഇതേക്കുറിച്ച് യാതൊരു ഗ്രാഹ്യവുമില്ലാത്ത ഞങ്ങൾ ഇറക്കി കൊള്ളാമെന്നും അവർ ആക്രോശിക്കുന്നു.…
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉത്പന്നങ്ങൾ വിൽക്കാൻ ഏറെ സഹായിക്കുന്നതായി ടാറ്റ സ്റ്റീൽ (Tata Steel) ചീഫ് ഇൻഫർമേഷൻ ഓഫീസർ (CIO) ജയന്ത ബാനർജി (Jayanta Banerjee). ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെപ്പോലെ ടാറ്റ സ്റ്റീലീന് 10 മിനിറ്റിനുള്ളിൽ സ്റ്റീൽ എത്തിക്കാൻ കഴിയില്ലെങ്കിലും 72 മണിക്കൂറിനുള്ളിൽ എത്തിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത്തരത്തിൽ കുറഞ്ഞ സമയം കൊണ്ട് സ്റ്റീൽ എത്തിച്ച് ഈ മേഖലയിലെ സെപ്റ്റോ, സൊമാറ്റോ അല്ലെങ്കിൽ ബ്ലിങ്കിറ്റ് ആയി ടാറ്റ സ്റ്റീൽ മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ട് വർഷങ്ങൾക്ക് മുമ്പാണ് ടാറ്റ സ്റ്റീൽ ഡിജിറ്റൽ യാത്ര ആരംഭിച്ചത്. നിലവിൽ 600 AI ഉപകരണങ്ങളും 11.2 പെറ്റാബൈറ്റിനടുത്ത് ഡാറ്റ ശേഖരവും കമ്പനിക്കുണ്ട്. ഏഴ് ദിവസത്തിന് പകരം 72 മണിക്കൂറിനുള്ളിൽ ഉൽപ്പന്നം ലഭ്യമാകുന്നതിലേക്ക് ഇതെത്തിച്ചു. നിലവിൽ ഉൽപ്പന്നത്തിന്റെ തരം അനുസരിച്ച് സ്റ്റീൽ ഡെലിവറി മൂന്ന് മുതൽ ഏഴ് ദിവസം വരെ എടുക്കും. ഭാവിയിൽ ഇത് ഇതിലും കുറഞ്ഞ സമയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി…