Author: News Desk
പുതിയ ഹോം ചെക്ക്-ഇൻ (Home Check-In) സേവനം അവതരിപ്പിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിനായാണ് നീക്കം. വീടുകൾ, ഹോട്ടലുകൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തന്നെ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന പുതിയ സംവിധാനത്തിലൂടെ സമയം ലാഭിക്കാനും യാത്രാ സമ്മർദം കുറയ്ക്കാനും കഴിയും. യാത്രക്കാർ ഡോർസ്റ്റെപ്പ് ലഗേജ് ശേഖരണം ഒരുക്കുന്നതാണ് പുതിയ നീക്കത്തിന്റെ സവിശേഷത. ബോർഡിങ് പാസുകൾ ഇഷ്യൂ ചെയ്യുന്നതുൾപ്പെടെയുള്ള എല്ലാ നടപടികളും ഷാർജ എയർപോർട്ടിലെ പ്രത്യേക ടീം ശ്രദ്ധിക്കും. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ അവർക്ക് ക്യൂവിൽ നിൽക്കേണ്ട ആവശ്യം വരില്ല. ലഗേജ് നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയതിനാൽ, യാത്രക്കാർക്ക് നേരിട്ട് പാസ്പോർട്ട് കൺട്രോളിലേക്ക് പോകാം. തിരക്കേറിയ യാത്രാ സീസണുകളിൽ സമയം ലാഭിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ബിസിനസ് യാത്രക്കാർക്കും ഇത് ഏറെ പ്രയോജനകരമാണെന്ന് അധികൃതർ വ്യക്തമാക്കി. എയർപോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും കോൾ സെന്റർ( 800745424) മുഖേനയും SHJ Home Check-In മൊബൈൽ ആപ്പ് വഴിയും സേവനം ബുക്ക് ചെയ്യാം.…
മഹാശക്തി കൊണ്ട് “ബാഹുബലി” എന്ന വിളിപ്പേര് നേടിയ ഇന്ത്യയുടെ എൽവിഎം–3 റോക്കറ്റ് 4410 കിലോഗ്രാം ഭാരമുള്ള സിഎംഎസ്–03 ഉപഗ്രഹത്തോടൊപ്പം ആകാശത്തേക്ക് പാഞ്ഞുയർന്നു. അത് സാധാരണ വിക്ഷേപണം മാത്രമായിരുന്നില്ല, ഇന്ത്യയുടെ സ്പേസ് തന്ത്രങ്ങളുടെ ആധിപത്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പായിരുന്നു. സമാധാനപരമായ ഗവേഷണങ്ങളിൽ നിന്ന് വിശ്വസനീയമായ ബഹിരാകാശ പ്രതിരോധത്തിലേക്ക് ഇന്ത്യ മാറുകയാണെന്നതാണ് ഈ ദൗത്യത്തിന്റെ സന്ദേശം. 43.5 മീറ്റർ ഉയരവും 640 ടൺ ഭാരവുമുള്ള എൽവിഎം–3 ഇന്ത്യയുടെ ഹെവി–ലിഫ്റ്റ് ലക്ഷ്യങ്ങളെ പ്രതിനിധീകരിക്കുന്നു. എന്നാൽ യഥാർത്ഥ പ്രാധാന്യം അതിന്റെ പേലോഡായ സിഎംഎസ്–03നാണ് (GSAT-7R). പഴയ രുക്മിണി ഉപഗ്രഹത്തെ പകരംവയ്ക്കുന്ന ഇത് ഇന്ത്യൻ നാവികസേനയുടെ നെറ്റ് വർക്ക്ഡ് യുദ്ധശേഷിയെ ശക്തിപ്പെടുത്തുന്നു. 2000 നോട്ടിക്കൽ മൈൽ വ്യാപ്തിയിലുള്ള കപ്പലുകൾ, സബ്മറൈനുകൾ, വിമാനങ്ങൾ, കരാധിഷ്ഠിത കമാൻഡ് കേന്ദ്രങ്ങൾ എന്നിവയെ സുരക്ഷിതവും റിയൽടൈമിൽ ഇത് ബന്ധിപ്പിക്കുന്നു. ഈ തരത്തിലുള്ള സംയോജനം ആധുനിക യുദ്ധങ്ങൾക്ക് അനിവാര്യമാണ്. ഇന്ത്യയുടെ ബഹിരാകാശ ആയുധശേഖരം ഇപ്പോൾ കമ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾക്കും അപ്പുറമാണ്. 2019ലെ മിഷൻ ശക്തി ഇന്ത്യയെ യുഎസ്, റഷ്യ,…
നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തയായ ഗായികയാണ് പാലക് മുച്ചൽ. ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ലിംക ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിരിക്കുകയാണ് പാലക്. എന്നാൽ സംഗീതത്തിനല്ല, മറിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് അവരുടെ നേട്ടം. ഇന്ത്യയിലും പുറത്തുമുള്ള നിരാലംബരായ കുട്ടികൾക്കായി 3800ലധികം ഹൃദയ ശസ്ത്രക്രിയകൾക്ക് ധനസഹായം നൽകിയതിലൂടെയാണ് പാലകിനെ തേടി ഇത്തരമൊരു നേട്ടമെത്തിയത്. പാലക് പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷനിലൂടെയാണ് താരത്തിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ. കുട്ടിക്കാലം മുതൽ ജീവകാരുണ്യ രംഗ്തതോട് പാലക്കിന് അടുപ്പമുണ്ടായിരുന്നു. സെലിബ്രിറ്റിയായപ്പോഴും പണം വന്നപ്പോഴും അവരത് മറന്നില്ല. ഇന്ന് കൺസേർട്ടിൽ നിന്നും മറ്റുമുള്ള വരുമാനവും വ്യക്തിഗത സമ്പാദ്യവും ജീവൻ രക്ഷിക്കുന്ന മെഡിക്കൽ ഇടപെടലുകളിലേക്ക് നയിക്കുന്നു. പാലക്കിന്റെ മനുഷ്യസ്നേഹം ഹൃദയശസ്ത്രക്രിയയിൽ മാത്രം ഒതുങ്ങുന്നില്ല. കാർഗിൽ രക്തസാക്ഷികളുടെ കുടുംബങ്ങളെ പാലക് പിന്തുണയ്ക്കുന്നു. ഗുജറാത്ത് ഭൂകമ്പത്തിലെ ദുരിതബാധിതരേയും പാലക് സഹായിച്ചിരുന്നു. ‘മേരി ആഷിഖി’, ‘കൗൻ തുജെ’, ‘പ്രേം രത്തൻ ധൻ പായോ’ തുടങ്ങിയ ഗാനങ്ങളിലൂടെയാണ് പാലക് പ്രശസ്തയായത്. പ്രശസ്തിയിലും തന്‍റെ വരുമാനവും ഊർജവും…
പശുവില്ലാതെ പാല്‍ നിര്‍മിക്കുകയാണ് ഇസ്രയേലില്‍ നിന്നുള്ള ഫുഡ്-ടെക് സ്റ്റാര്‍ട്ടപ് ആയ റെമിൽക്ക് (Remilk). ലാബിൽ ഉത്പാദിപ്പിച്ച പാൽ വിൽപന അടുത്ത വർഷം മുതൽ ആരംഭിക്കുമെന്ന് റെമിൽക്ക് അറിയിച്ചു. ഗാഡ് ഡയറീസുമായുള്ള (Gad Dairies) പങ്കാളിത്തത്തോടെയാണ് ഉത്പന്നം വിപണിയിലെത്തുക. “പശു രഹിത” പാലാണ് നിർമിക്കുന്നതെങ്കിലും അവയുടെ രുചി പാലുത്പന്നത്തിന്റേതു തന്നെയാണെന്ന് കമ്പനി അവകാശപ്പെടുന്നു. 3 ശതമാനം കൊഴുപ്പുള്ള പാലും വാനില ഫ്ലേവർഡ് പതിപ്പും ന്യൂ മിൽക്ക് എന്ന ലേബലിൽ അടുത്ത വർഷം ജനുവരി മുതൽ ലഭ്യമാകും. ഇവ രണ്ടും ലാക്ടോസ്-കൊളസ്ട്രോൾ രഹിതമാണെന്നും ആൻറിബയോട്ടിക്കുകളോ ഹോർമോണുകളോ ഇല്ലാതെ നിർമിച്ചതാണെന്നും കമ്പനി പ്രതിനിധി വ്യക്തമാക്കി. കഫേകൾക്കും റസ്റ്റോറന്റുകൾക്കുമായി പ്രത്യേക ‘ബാരിസ്റ്റ’ ലൈനും വിപണിയിലെത്തിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. സോയ, ആൽമണ്ട് മിൽക്ക് പോലുള്ള മറ്റ് പാൽ ബദലുകളുടെ വിലയ്ക്ക് സമാനമായിരിക്കും ഇവയുടെ വിലയെന്നും കമ്പനി പറയുന്നു. എന്നാൽ അവയിൽ നിന്ന് വ്യത്യസ്തമായി, ഇത് “യഥാർത്ഥ” പാലുത്പന്നമാണെന്നും, പശുക്കളെ ഇതിൽ ഉൾപ്പെടുത്തുന്നില്ല എന്നതു മാത്രമാണ് വ്യത്യാസമെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.…
എയർബസ് എ 380 കമാൻഡ് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ വനിയായി ക്യാപ്റ്റൻ ഫാത്തിമ നബീൽ അൽ ഖാവുദ് മാറിയതോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബഹ്റൈൻ. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട്, ക്യാപ്റ്റൻ ഫാത്തിമ സങ്കീർണമായ ഫ്ലൈറ്റ് ടെക്നോളജിയിലുള്ള തന്റെ സ്വന്തം വൈദഗ്ധ്യത്തെ തെളിയിച്ചു. ഇതോടൊപ്പം മുഴുവൻ രാജ്യത്തെയും അവർ ആഗോള വേദിയിലേക്ക് ഉയർത്തുകയും ചെയ്തു. പൈലറ്റ് രംഗത്ത് സ്ത്രീ നേതൃത്വത്തെ വളർത്തിയെടുക്കുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് അധികൃതർ പറഞ്ഞു. ബഹ്‌റൈനിൽ നിന്നുള്ള പുതിയൊരു കമാൻഡറെയാണ് ആകാശത്തിന് ലഭിച്ചിരിക്കുന്നത്. വാണിജ്യ പൈലറ്റുമാരുടെ ആത്യന്തിക സ്വപ്നമായ ക്യാപ്റ്റൻ എന്ന പദവിയാണ് ഫാത്തിമ നബീൽ അൽ ഖാവുദ് ഔദ്യോഗികമായി നേടിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. അവർ നിയന്ത്രിക്കുന്ന ഭീമാകാരമായ എയർബസ് എ 380 എന്ന വിമാനമാണ് ക്യാപ്റ്റൻ ഫാത്തിമയുടെ നേട്ടത്തെ അസാധാരണമായ നാഴികക്കല്ലാക്കി മാറ്റുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാസഞ്ചർ ജെറ്റാണിത്. സങ്കീർണമായ സാങ്കേതിക പരീക്ഷകളിൽ വിജയിച്ചാണ് ഫാത്തിമ ഈ നേട്ടത്തിലെത്തിയത്.…
വ്യവസായ സംരംഭകർക്ക് സൗഹാർദപരവും അനുകൂലവുമായ അന്തരീക്ഷം ഒരുക്കുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം രാജ്യത്ത് ഒന്നാമത്. തുടർച്ചായായി രണ്ടാം തവണയാണ് വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം രാജ്യത്ത് ഒന്നാമതെത്തുന്നത്. ഉന്നത ശ്രേണിയായ ഫാസ്‌റ്റ് മൂവേഴ്‌സിൽ – ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ( Business Reforms Action Plan+ Reduction of Compliance Burden)- ൽ ഉൾപ്പെട്ട കേരളം പദവി നിലനിർത്തുകയായിരുന്നു കേരളത്തിനുള്ള പുരസ്‌ക്കാരം വ്യവസായ മന്ത്രി പി രാജീവ് കേന്ദ്രമന്ത്രി പീയുഷ് ഗോയലിൽനിന്ന് ഏറ്റുവാങ്ങി. കേരളത്തെ മന്ത്രി പൂയൂഷ് ഗോയൽ യോഗത്തിൽ പ്രത്യേകം അഭിനന്ദിച്ചു. കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട പരിഷ്കാരങ്ങളിൽ 91% ആണ് കേരളം പൂർത്തീകരിച്ചതെങ്കിൽ ഇത്തവണ 99.3% പരിഷ്കാരങ്ങളും പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ഈ ബിസിനസ് ആക്ഷൻ റീഫോംസിനൊപ്പം നിക്ഷേപകരുടെ പരാതികൾ പരമാവധി കുറക്കാൻ സാധിച്ചതും കേരളത്തിന്റെ മുന്നേറ്റത്തിലെ സുപ്രധാനഘടകമായി. ഒപ്പം കഴിഞ്ഞ വർഷം ബിസിനസ് ഓറിയന്റഡായ 2 മേഖലകളിലാണ് കേരളം ഒന്നാമതെത്തിയതെങ്കിൽ ഇത്തവണ…
ചുരുങ്ങിയ കാലംകൊണ്ട് ആഗോള ശ്രദ്ധ നേടിയ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളാണ് വിൻഫാസ്റ്റ് (VinFast). പ്രമുഖ ആഗോള ഇവി ബ്രാൻഡാകുക എന്ന ലക്ഷ്യത്തോടെ യുഎസ്, യൂറോപ്പ് എന്നിവിടങ്ങൾക്കു പുറമേ ഇപ്പോൾ ഇന്ത്യയിലും ചുവടുവെച്ചിരിക്കുകയാണ് വിൻഫാസ്റ്റ്. അതിവേഗം ഈ വിപണികളിൽ കത്തിക്കയറാനും വിൻഫാസ്റ്റിന് സാധിച്ചു. VF6, VF7 എന്നീ ഇലക്ട്രിക് എസ്‌യുവികളാണ് കമ്പനി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. വ്യവസായ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ (FADA) ഔദ്യോഗിക കണക്കുകൾ പ്രകാരം ഒക്ടോബറിൽ ഇന്ത്യയിൽ 131 കാറുകളാണ് കമ്പനി വിൽപന നടത്തിയിരിക്കുന്നത്. വിഎഫ് 6ന്റെ എക്സ്-ഷോറൂം വില 16.49 ലക്ഷം രൂപയിൽ ആരംഭിക്കുമ്പോൾ, വിഎഫ് 7ന് ഇത് 20.89 ലക്ഷം രൂപയാണ്. ന്യൂഡൽഹി, ഗുരുഗ്രാം, നോയിഡ, മുംബൈ, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, സൂറത്ത്, പൂനെ, വിജയവാഡ, വിശാഖപട്ടണം, നാഗ്പൂർ, ആഗ്ര, ലുധിയാന, ജയ്പൂർ, കൊച്ചി, ഭുവനേശ്വർ, ബറോഡ, രാജ്കോട്ട് തുടങ്ങിയ നഗരങ്ങളിലായി കമ്പനിക്ക് 24 ഡീലർഷിപ്പുകളാണുള്ളത്. 2025 അവസാനത്തോടെ…
കാർ, ട്രക്ക് ടയറുകളുടെ ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനായി വമ്പൻ നിക്ഷേപം ആസൂത്രണം ചെയ്ത് ജെകെ ടയർ (JK Tyre). പുതിയ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം ഉയർന്ന താരിഫ് കാരണം യുഎസിൽ നിന്നുള്ള കയറ്റുമതി വഴിതിരിച്ചുവിടുകയും ചെയ്തുകൊണ്ട് ആഗോള വിപണി അവസരങ്ങൾ മുതലെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അടുത്ത 5-6 വർഷത്തിനുള്ളിൽ ശേഷി വികസിപ്പിക്കുന്നതിനായി 5,000 കോടി രൂപ കൂടി നിക്ഷേപിക്കാനുള്ള പദ്ധതികൾ ജെകെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ഉറപ്പിച്ചു കഴിഞ്ഞതായി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രഘുപതി സിംഘാനിയ പറഞ്ഞു. കയറ്റുമതി വിപണികൾക്കായി ചില പ്രത്യേക ലൈനുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണിതിൽ വരുന്നത്. നാല് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച 4000 കോടി രൂയുടെ നിക്ഷേപചക്രത്തിന്റെ അവസാനഘട്ടത്തിലാണ് കമ്പനി ഇപ്പോൾ. അടുത്ത പാദത്തിൽ ഈ നിക്ഷേപചക്രം പൂർത്തിയാകും. പുതിയ വിഭവങ്ങൾ ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. JK Tyre announces a ₹5000 crore investment over 5-6 years to significantly…
നാവിക കപ്പലുകൾ സംയുക്തമായി നിർമിക്കുന്നതിനും ഇന്ത്യൻ നാവികസേനയുടെ വരാനിരിക്കുന്ന സംഭരണ പദ്ധതികൾ നടപ്പിലാക്കുന്നതിനുമായി കൊറിയൻ കപ്പൽ നിർമാതാക്കളായ എച്ച്ഡി ഹ്യുണ്ടായി ഹെവി ഇൻഡസ്ട്രീസുമായി (HD HHI) കരാർ ഒപ്പിട്ട് കൊച്ചി കപ്പൽശാല (CSL). ഇരുകമ്പനികളും നിലവിൽ ടാലന്റ് ട്രെയിനിങ്, ഡിസൈൻ അപ്‌ഗ്രേഡുകൾ, സപ്ലൈ-ചെയിൻ എന്നിവയിൽ സഹകരിക്കുന്നുണ്ട്. ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്ക് പദ്ധതിക്കായി സിഎസ്എല്ലും എച്ച്ഡി എച്ച്എച്ച്‌ഐയും സംയുക്തമായി ബിഡ് ചെയ്യാൻ പദ്ധതിയിടുന്നുണ്ട്. ഒക്ടോബറിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ നിന്നും ഇതുസംബന്ധിച്ച പ്രാരംഭ അനുമതി ലഭിച്ചിരുന്നു. ആംഫീബിയസ് അസോൾട്ട് കപ്പലുകളുടെ രൂപകൽപനയും സാങ്കേതിക പിന്തുണയും എച്ച്ഡി എച്ച്എച്ച്‌ഐ നൽകും. ഇന്ത്യയുടെ നാവിക ആധുനികവൽകരണ പരിപാടിക്ക് എച്ച്ഡി ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ് ഉത്തമ പങ്കാളിയാണെന്ന് കമ്പനിയുടെ നേവൽ, മീഡിയം കപ്പൽ നിർമാണ യൂണിറ്റ് പ്രസിഡന്റ് ജൂ വോൺ-ഹോ പറഞ്ഞു. ഇന്ത്യൻ നാവിക കപ്പൽ വിപണിയിലേക്കുള്ള കമ്പനിയുടെ വികാസത്തിൽ ഈ പങ്കാളിത്തം പ്രധാന വഴിത്തിരിവായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Cochin Shipyard (CSL) signs a deal…
ഇന്ത്യൻ പ്രീമിയർ ലീഗ് ലേലം (IPL) ഡിസംബർ മാസത്തോടെ അബുദാബിയിൽ നടക്കും.ദുബായ് (2023), ജിദ്ദ (2024) എന്നിവയ്ക്ക് ശേഷം തുടർച്ചയായി മൂന്നാം തവണയാണ് ലേലം ഗൾഫ് വേദിയിൽ നടക്കുന്നത്. ഡിസംബർ 15 അല്ലെങ്കിൽ 16 തീയതികളിൽ ലേലം നടക്കാൻ സാധ്യതയുള്ളതായി ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ലേല വേദിയായി അബുദാബിയെ ഉൾപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ നടന്ന മെഗാ ലേലത്തിന് ശേഷമുള്ള മിനി ലേലമായിരിക്കും ഇത്. അതേസമയം ഐപിഎൽ ഗവേർണിങ് കൗൺസിൽ ഇക്കാര്യത്തിൽ അന്തിമ ചർച്ചകളിലാണ്. വരും ദിവസങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 2024ലെ ലേലം ദുബായിലും 2025ലെ മെഗാതാരലേലം ജിദ്ദയിലുമാണ് നടന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ വിദേശത്ത് നടക്കുന്ന തുടർച്ചയായ മൂന്നാമത്തെ ലേലമാകും ഇത്തവണത്തേത്. മാർക്വീ ഇവന്റുകൾ ഗൾഫിൽ നടത്തുന്ന പ്രവണത ഐപിഎൽ തുടരുന്നതിനാൽ അബുദാബിയെ വേദിയായി തീരുമാനിച്ചതായി വിവിധ ഫ്രാഞ്ചൈസി പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജിദ്ദയിൽ…
