Author: News Desk
2003ൽ സൺ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ 12 ലക്ഷം ഓഹരികൾ വെറും 1.2 കോടി രൂപയ്ക്ക് തന്റെ സഹോദരനും മാധ്യമ വ്യവസായിയുമായ കലാനിധി മാരൻ സ്വന്തമാക്കിയതായി മുൻ കേന്ദ്രമന്ത്രി ദയാനിധി മാരൻ. ഏകദേശം 3500 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് അനധികൃതമായി സ്വന്തമാക്കിയത് എന്നാണ് ആരോപണം. ശരിയായ മൂല്യനിർണ്ണയമോ, മറ്റ് ഓഹരി ഉടമകളുടെ സമ്മതമോ, അറിവോ ഇല്ലാതെ കലാനിധി തട്ടിപ്പിലൂടെയാണ് ഓഹരി സ്വന്തമാക്കിയതെന്ന് ദയാനിധി ലീഗൽ നോട്ടീസിൽ ആരോപിക്കുന്നു. ഇതിലൂടെ നിയമവിരുദ്ധമായി കലാനിധി ഒറ്റരാത്രികൊണ്ട് ഭൂരിപക്ഷ ഓഹരി ഉടമയായതായും ദയാനിധി പറയുന്നു. പണംതിരിമറി തടയൽ നിയമത്തിന്റെ ലംഘനമാണ് ഇതെന്നും അതിനാൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം വേണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ദയാനിധിമാരൻ ലീഗൽ നോട്ടീസിലൂടെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സൺ ടിവി നെറ്റ്‌വർക്ക് ലിമിറ്റഡ് പ്രതികരിച്ചു. എല്ലാ പ്രവൃത്തികളും നിയമപരമായാണ് നടത്തിയതെന്നും കമ്പനി പ്രതിനിധി പറഞ്ഞു. Former Union Minister Dayanidhi Maran accuses brother Kalanithi Maran…
40 വയസ്സിനു താഴെയുള്ള പുതുതലമുറ വെൽത്ത് ക്രിയേറ്റേർസ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മക്കൾ. ക്രിസിലുമായി (CRISIL) സഹകരിച്ച് 360 വൺ വെൽത്ത് (360 ONE Wealth) പുറത്തിറക്കിയ 360 ONE Wealth Creators Listലാണ് ആകാശ് അംബാനി, ആനന്ദ് അംബാനി, ഇഷ അംബാനി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത്. മൂവരും റിലയൻസ് ഇൻഡസട്രീസിനെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. ആകാശ് അംബാനിയുടെ ആസ്തി 3,59,127 കോടി രൂപയാണ് (43,035 മില്യൺ ഡോളർ). ആനന്ദ് അംബാനിക്കും ഇതേ ആസ്തിയാണ്. അതേസമയം ഇഷ അംബാനിയുടെ ആസ്തി 3,58,318 കോടി രൂപയാണ് (42,938 മില്യൺ ഡോളർ). വരുൺ ബിവറേജസിന്റെ വരുൺ ജയ്പുരിയ, സെറോദ സഹസ്ഥാപകൻ നിഖിൽ കാമത്ത് എന്നിവരും ആദ്യ അഞ്ചിലുണ്ട്. 41509 കോടി, 12153 എന്നിങ്ങനെയാണ് ഇരുവരുടേയും ആസ്തി. ആറാമതുള്ള ഓല ഇലക്ട്രിക് മൊബിലിറ്റി സ്ഥാപകൻ ഭവിഷ് അഗർവാളിന്റെ ആസ്തി 11025 കോടി രൂപയാണ്. ഗുജറാത്ത് ഫ്ലൂറോകെമിക്കൽസിലെ ദേവാൻഷ്…
കെഎസ്ആർടിസി അന്വേഷണങ്ങൾക്കായുള്ള ലാൻഡ് ഫോണുകൾ നിർത്തലാക്കുന്നു. പകരം മൊബൈൽ ഫോണുകൾ കൊണ്ടുവരും. ജൂലൈ ഒന്ന് മുതലാണ് മാറ്റം. പ്രധാന ഡിപ്പോകളിലെ ലാൻഡ് ഫോണുകൾ മാസങ്ങളോളം പ്രവർത്തനരഹിതമായിരുന്നു. ഇതിനെത്തുടർന്ന് ധാരാളം പരാതികൾ ഉയർന്നു. തുടർന്നാണ് നടപടി. പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനും ജീവനക്കാർക്ക് വിവിധ ആവശ്യങ്ങൾക്കായി അവരെ ബന്ധപ്പെടുന്നതിനുമായി കെഎസ്ആർടിസി ഡിപ്പോകളിലുടനീളമുള്ള എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഔദ്യോഗിക സിം ഉൾപ്പെടെയുള്ള മൊബൈൽ ഫോൺ നൽകും. ഈ മൊബൈൽ ഫോണുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ. മൊബൈൽ നമ്പറുകൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കണം. ജൂലൈ ഒന്ന് മുതൽ ലാൻഡ് ഫോണുകളുടെ ഉപയോഗം നിർത്തണം. പകരം അനുവദിച്ച മൊബൈൽ ഫോണുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും ഉത്തരവിൽ പറയുന്നു. KSRTC is replacing all landlines at its enquiry offices with mobile phones from July 1st. This move aims to improve public access and address long-standing complaints about defunct landlines.
മമ്മൂട്ടിയെന്ന പേരിന് മലയാളിക്കിടയിൽ മുഖവുര ആവശ്യമില്ല. പേരിനും പെരുമയ്ക്കും ഒപ്പം സമ്പത്തിലും താരം മെഗാസ്റ്റാറാണ്. 340 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. മമ്മൂട്ടിയുടെ ഏറ്റവും വമ്പൻ ആസ്തികളിലൊന്ന് കൊച്ചിയിലെ കടവന്ത്രയിലുള്ള ലേക്ക്സൈഡ് ബംഗ്ലാവാണ്. 4 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവ് പരിസ്ഥിതി സൗഹാർദപരമായാണ് നിർമിച്ചിരിക്കുന്നത്. മിനിമലിസ്റ്റ്-മോഡേൺ ഇന്റീരിയറാണ് ഇതിന്റെ ഡിസൈൻ സവിശേഷത. ഇതിലെ ചില ഭാഗങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നതും മകൻ ദുൽഖറിന്റെ ഭാര്യ അമൽ സൂഫിയ ആണെന്നാണ് റിപ്പോർട്ട്. കേരളത്തിന് അകത്തും പുറത്തും നിരവധി റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും താരത്തിനുണ്ട്. കൊച്ചി, ചെന്നൈ, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായാണ് അദ്ദേഹത്തിന്റെ പ്രധാന റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ. വാഹനപ്രേമത്തിന്റെ പേരിലും മമ്മൂട്ടി ശ്രദ്ധ നേടാറുണ്ട്. ആഢംബര വാഹനങ്ങളുടെ ഷോറൂം എന്നാണ് അടുത്തിടെ ഒരു ഓട്ടോ നിരൂപകൻ അദ്ദേഹത്തിന്റെ വാഹനശേഖരത്തെ വിശേഷിപ്പിച്ചത്. ജി-ക്ലാസ് മെഴ്‌സിഡേഴ്സ്, റേഞ്ച് റോവർ സ്‌പോർട്, ജാഗ്വാർ എഫ്-ടൈപ്പ്, മിത്സുബിഷി പജേറോ സ്പോർട്ട്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മിനി കൂപ്പർ എസ്, ഓഡി…
ഔദ്യോഗിക ഇന്ത്യാപ്രവേശനത്തിന് ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹനനിർമാതാക്കളായ ടെസ്‌ല. ജൂലൈ മാസത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ കാർ വിപണിയായ ഇന്ത്യയിൽ കമ്പനി ആദ്യ ഷോറൂമുകൾ ആരംഭിക്കും എന്നാണ് റിപ്പോർട്ട്. യൂറോപ്യൻ, ചൈനീസ് വിപണികളിലെ വിൽപ്പന കുറയുന്ന സാഹചര്യത്തിൽ കമ്പനി വിപുലീകരണത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ മാസം പകുതിയോടെ മുംബൈയിൽ കമ്പനിയുടെ ആദ്യ റീട്ടെയിൽ ലൊക്കേഷൻ ആരംഭിക്കും. തുടർന്ന് ന്യൂഡൽഹിയിലും ഔട്ട്‌ലെറ്റ് തുടങ്ങും. ഇതിനായി സൂപ്പർചാർജർ യൂണിറ്റുകൾ, വാഹന ആക്‌സസറികൾ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, സ്പെയർ പാർട്‌സ് എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കമ്പനി ഇറക്കുമതി ചെയ്തുകഴിഞ്ഞു. അമേരിക്ക, ചൈന, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ നിന്നാണ് ടെസ്‌ല ഇറക്കുമതി. ടെസ്‌ലയുടെ ആദ്യ വാഹനങ്ങളും ഇന്ത്യയിലേക്ക് എത്തി. കമ്പനിയുടെ ചൈനീസ് നിർമ്മാണ കേന്ദ്രത്തിൽ നിന്നുള്ള മോഡൽ Y റിയർ-വീൽ ഡ്രൈവ് എസ്‌യുവികളാണ് ഇന്ത്യയിൽ വിൽപനയ്ക്കായി എത്തിച്ചതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണിത്. ഏതാണ്ട്…
യൂട്യൂബിൽ നിന്നു തുടങ്ങി യൂണിക്കോൺ ആയി വളർന്ന അത്ഭുത കഥയാണ് എഡ് ടെക് സ്റ്റാർട്ടപ്പ് ഫിസിക്സ് വാലയുടേത് (Physics Wallah). മത്സര പരീക്ഷകൾക്കുള്ള ഫിസിക്സ് പഠിപ്പിക്കുന്നതിനായാണ് കമ്പനി സ്ഥാപകൻ അലഖ് പാണ്ഡെ 2016ൽ ഫിസികി വാല എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചത്. എന്നാൽ അതിവേഗം ചാനൽ എഡ്-ടെക് പ്രതിഭാസമായി മാറി. 2020 മുതൽ കമ്പനി ആപ്പും വെബ്‌സൈറ്റും സജീവമാക്കി. കോവിഡ് സമയത്തെ വളർച്ചയിൽ ഇവ നിർണായകമായി. ഓൺലൈൻ പഠനത്തിനായി ക്രമീകരിച്ച കോഴ്‌സുകൾ, തത്സമയ ക്ലാസുകൾ, സ്റ്റഡി മെറ്റീയിരിയൽസ് തുടങ്ങിയവ ഫിസിക്സ് വാലയെ വേറിട്ടുനിർത്തി. ഇത് എഡ്-ടെക് മേഖലയിലേക്കുള്ള കമ്പനിയുടെ വരവിന്റെ ആദ്യപടി കൂടിയായി. 2022 ജൂണിലാണ് കമ്പനി യൂണികോൺ പദവി നേടിയത്. സീരീസ് എ ഫണ്ടിംഗ് റൗണ്ടിൽ 100 മില്യൺ ഡോളർ നേടിയ കമ്പനി മൂല്യം $1.1 ബില്യണാക്കി. 2024 സെപ്റ്റംബറിലെ $210 മില്യൺ സീരീസ് ബി ഫണ്ടിംഗ് റൗണ്ടോടെ മൂല്യനിർണ്ണയം $2.8 ബില്യണായി ഉയർത്തി. നിലവിൽ ഓൺലൈൻ കോഴ്സുകൾക്കൊപ്പം ഫിസിക്…
ഒരു പാട്ട് കേട്ട് തീരുന്ന സമയം, അല്ലെങ്കിൽ രണ്ടു റീല് ആസ്വദിക്കുന്ന സമയം കൊണ്ട് കൊച്ചി മെട്രോ ലക്ഷ്യത്തിലെത്തിക്കുന്നതു പ്രതിദിനം ഒരു ലക്ഷത്തിലേറെപ്പേരെയാണ് . പ്രവർത്തനം തുടങ്ങി എട്ടാം വർഷത്തേക്ക് കടക്കുമ്പോൾ പ്രതിദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത് ഒരു ലക്ഷത്തിലേറെപ്പേർ . കഴിഞ്ഞ വർഷത്തെ യാത്രക്കാരുടെ എണ്ണം 3.5 കോടി . ഈ വർഷം പ്രതീക്ഷ 3.65 കോടി യാത്രക്കാരെ. KMRL 2023-24 സാമ്പത്തിക വർഷം നേടിയത് 22.5 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് . ഇക്കുറി പ്രതീക്ഷ ഇരട്ടി ലാഭം ലഭിക്കുമെന്നാണ്. 2023-24 ൽ, ശരാശരി പ്രതിദിന യാത്രക്കാർ 88,292 ആയിരുന്നു. 2024 ഡിസംബർ മാസത്തിൽ കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 32,35,027 പേർ എന്ന റെക്കോർഡ് നേട്ടമാണ്. ചില ദിവസങ്ങളിൽ ദിവസേനയുള്ള യാത്രക്കാർ 1.30 ലക്ഷം കവിഞ്ഞു. കൊച്ചി മെട്രോ നഗര ഗതാഗത സേവന ദാതാവ് എന്നതില്‍നിന്ന് സംസ്ഥാനത്തെയും രാജ്യത്തെയും അടിസ്ഥാനസൗകര്യ വികസനത്തിലെ ശക്തമായ ഒരു…
ഇന്ന് (ജൂൺ 21) ലോകം അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്ന ആശയവുമായാണ് ഈ വർഷത്തെ യോഗ ദിനം ആചരിക്കുന്നത്. 11ആമത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വർഷത്തേത്. ആരോഗ്യം, വെൽനെസ് എന്നിവയ്ക്കൊപ്പം യോഗയ്ക്ക് ഏറെ ബിസിനസ് സാധ്യതകളും ഉണ്ട്. അത്തരത്തിൽ, സംരംഭം എന്ന നിലയ്ക്ക് യോഗയെ മാറ്റിയ ചില കമ്പനികൾ നോക്കാം. യോഗ ആക്സസറീസ് വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് ജൂരു യോഗ പ്രൈവറ്റ് ലിമിറ്റഡ് (JURU Yoga). ചെന്നൈ ആസ്ഥാനമായുള്ള കമ്പനി 2016ലാണ് ആരംഭിച്ചത്. കമ്പനി വെബ്സൈറ്റ് ആയ juruyoga.com വഴി യോഗ മാറ്റുകൾ, പ്രോപ്പ്സ് ആൻഡ് പില്ലോസ്, ബോൾസ്റ്ററുകൾ, നെഡറ്റേഷൻ പ്രോപ്പ്സ്, മാറ്റ് ബാഗുകൾ, യോഗ സംബന്ധിച്ച പുസ്തകങ്ങൾ തുടങ്ങിയവ വാങ്ങാം. സ്ഥാപനങ്ങൾക്കും യോഗ സ്റ്റുഡിയോകൾക്കുമായി കസ്റ്റമൈസ്ഡ് യോഗ ഉത്പന്നങ്ങളും കമ്പനി ലഭ്യമാക്കുന്നു. കേരളത്തിലേക്കെത്തുന്ന സന്ദർശകരെ വെൽനസ് റിട്രീറ്റുകളുമായി ബന്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് വെൽനെസ് ലോക (WellnessLoka). ആയുർവേദം,…
സന്ദർശകർക്ക് സൂപ്പർതാരം മോഹൻലാലിന്റെ ഊട്ടിയിലെ ആഢംബര വസതിയിൽ താമസിക്കാൻ അവസരമൊരുങ്ങിയ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആഢംബര ബംഗ്ലാവിന് 37000 രൂപയാണ് ഡേ-നൈറ്റ് വാടക എന്നായിരുന്നു റിപ്പോർട്ട്. സംഭവം ശ്രദ്ധ നേടിയതോടെ സമൂഹമാധ്യമങ്ങളിൽ രസകരമായ കമന്റുകളും നിറയുകയാണ്. ഹൈഡ്എവേ എന്ന കൊളോണിയൽ മാതൃകയിലുള്ള വില്ല സ്വകാര്യ വെബ്‌സൈറ്റാണ് വാടകയ്ക്ക് നൽകുന്നത്. മൂന്ന് കിടപ്പുമുറികളും വിശാലമായ ഉദ്യാനവും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടു കൂടിയ വില്ലയാണിത്. പത്തുവർഷം മാത്രം പഴക്കമുള്ള ബംഗ്ലാവിലേക്ക് ഊട്ടിയിൽനിന്ന് 15 മിനിറ്റ് യാത്ര ചെയ്താൽ എത്തിച്ചേരാനാകും. വില്ലയുടെ വാടക കുറച്ചു കുറഞ്ഞുപോയോ എന്നും റൗണ്ടാക്കി 50000 രൂപ ആക്കാമായിരുന്നില്ലേ എന്നുമാണ് ചിലർ സമൂഹമാധ്യമത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. മാസ്റ്റർ ബെഡ്‌റൂം അടക്കം മൂന്ന് കിടപ്പുമുറികളാണ് വില്ലയിലുള്ളത്. ഒപ്പം ലിവിങ് റൂം, ഡൈനിങ് റൂം, ഫാമിലി റൂം, ടിവി ഏരിയ തുടങ്ങിയവയും ഉണ്ട്. ‘മരക്കാർ അറബിക്കടലിന്റെ സിംഹം’, ‘ബറോസ്’ തുടങ്ങിയ ചിത്രങ്ങളിൽ ഉപയോഗിച്ച തോക്കുകളുടെ പകർപ്പുകളുള്ള ഗൺ ഹൗസാണ് മറ്റൊരു സവിശേഷത. വിശാലമായ ഉദ്യാനവും…
നെക്സ്റ്റ് ജെൻ ഫയർ ഫൈറ്റിങ് ഉപകരണങ്ങളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് (ARFF) വകുപ്പ് ഏറ്റെടുത്ത പുതുതലമുറ അഗ്നിശമന ഉപകരണങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. എയർപോർട്ടിന്റെ എമർജൻസി റെയ്പോൺസ് സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമാണ് ഇതെന്ന് അധികൃതർ അറിയിച്ചു. വ്യവസായ മന്ത്രി പി. രാജീവ് ആണ് ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്, മൾട്ടിപർപ്പസ് ഫയർഫൈറ്റിംഗ് റോബോട്ട് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കും ആക്‌സസ് പ്രവർത്തനങ്ങൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹൈഡ്രോളിക്-ഓപ്പറേറ്റഡ് മൾട്ടി-ജോയിന്റഡ് ഏരിയൽ പ്ലാറ്റ്‌ഫോമാണ് ആർട്ടിക്കുലേറ്റഡ് ബൂം ലിഫ്റ്റ്. 28 മീറ്റർ ഉയരത്തിൽ വരെയുള്ള രക്ഷാപ്രവർത്തനം നടത്താൻ ഇതിനാകും. വലിയ തീപിടുത്തം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഉള്ളതാണ് മൾട്ടിപർപ്പസ് ഫയർഫൈറ്റിംഗ് റോബോട്ട്. സുരക്ഷ ഉറപ്പാക്കാനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന റിമോട്ട് കൺട്രോൾ യൂണിറ്റാണിത്. ക്യാമറയും 360-ഡിഗ്രി പ്രവർത്തന ശേഷിയുമാണ് സവിശേഷതകൾ. Kochi International Airport strengthens its emergency response with new next-gen firefighting equipment, including an articulated boom…