Author: News Desk
ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ആശംസകൾ അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്. “നല്ല അയൽവാസികൾ, സുഹൃത്തുകൾ, പങ്കാളികൾ” എന്ന നിലയിൽ ശക്തമായ പ്രാദേശിക പങ്കാളിത്തങ്ങൾ വളർത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം മുന്നോട്ടുവച്ചു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച സന്ദേശത്തിൽ, ബെയ്ജിംഗിനെയും ന്യൂഡൽഹിയെയും അദ്ദേഹം “ടാങ്കോ നൃത്തം ചെയ്യുന്ന ഡ്രാഗണും ആനയും” എന്ന ഉപമയിലൂടെ വിശേഷിപ്പിച്ചു. ആണവായുധങ്ങളുള്ള ഈ രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ വിവരണം ചെയ്യാൻ ചൈന പതിവായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ചൈന–ഇന്ത്യ ബന്ധങ്ങൾ തുടർച്ചയായി മെച്ചപ്പെടുകയും വികസിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഷി ജിൻപിംഗ് പറഞ്ഞു. ഇത് ലോക സമാധാനവും സമൃദ്ധിയും നിലനിർത്താനും പ്രോത്സാഹിപ്പിക്കാനും വലിയ പ്രാധാന്യമുള്ളതാണെന്ന്, ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഷിൻഹ്വ റിപ്പോർട്ട് ചെയ്യുന്നു. “നല്ല അയൽവാസികൾ, സുഹൃത്തുകൾ, പങ്കാളികൾ” എന്ന നിലപാടാണ് ചൈനക്കും ഇന്ത്യക്കും ശരിയായ വഴിയെന്ന് ബെയ്ജിംഗ് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും കൈമാറ്റങ്ങളും സഹകരണവും വിപുലീകരിക്കുകയും, പരസ്പര ആശങ്കകൾ പരിഹരിക്കുകയും…
രാജ്യത്തെ സ്റ്റാർട്ടപ്പുകൾ പ്രകടിപ്പിക്കുന്ന ശ്രദ്ധേയ വിജയത്തിന് പ്രധാനമായും നേതൃത്വം നല്‍കുന്നത് യുവ സംരംഭകരാണ് എന്ന് എടുത്തു പറഞ്ഞു രാഷ്ട്രപതി ദ്രൗപതി മുർമു. 77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി സ്ത്രീ ശാക്തീകരണം, ബേട്ടീ ബച്ചാവോ, ബേട്ടീ പഠാവോ’, യുവജന ശക്തി, സംരംഭക ഇന്ത്യ, വനിതാ ക്രിക്കറ്റ് അടക്കം കായികലോകത്തെ ഇന്ത്യയുടെ പുത്രിമാർ, രാജ്യത്തിന്റെ വളരുന്ന സമ്പദ്വ്യവസ്ഥ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. നേതൃത്വപരമായ കഴിവുകളും തൊഴിൽ നൈപുണ്യ വികസനവും ഉൾപ്പെടെ വിവിധ മേഖലകളിലെ അവസരങ്ങളുമായി യുവ പൗരന്മാരെ ബന്ധിപ്പിക്കുന്നതിന് ‘മേരാ യുവ ഭാരത്’ അഥവാ ‘മൈ ഭാരത്’ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠന സംവിധാനമൊരുക്കുന്നതും രാഷ്ട്രപതി എടുത്തു പറഞ്ഞു .ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും തുടർച്ചയായ സാമ്പത്തിക വളർച്ചയാണ് ഇന്ത്യ രേഖപ്പെടുത്തുന്നത്. സമീപഭാവിയിൽ തന്നെ ലോകത്തെ മൂന്നാമത് വലിയ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് നാം മുന്നേറുകയാണ്. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന…
ഓപ്പറേഷൻ സിന്ദൂരിലെ വിവരങ്ങൾ രാജ്യത്തെ അറിയിച്ച കേണൽ സോഫിയ ഖുറേഷിക്ക് വിശിഷ്ട സേവാ മെഡൽ നൽകിയതിലൂടെ രാജ്യം നൽകുന്ന സന്ദേശമെന്താണ്? ധീരരായ വനിതകളെ രാജ്യം അങ്ങേയറ്റം മൂല്യമുള്ളതായി കാണുന്നുവെന്നും, സ്ത്രീകളെ ആദരിക്കുന്നു എന്നുമുള്ള സന്ദേശം. പ്രത്യേകിച്ച് രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുന്ന ധീരരായ വനിതാ സൈനികരെ. ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ ഇന്ത്യൻ സൈന്യം പ്രഹരിക്കുന്നതിന്റെ ഓരോ വിവരങ്ങളും ദിനംപ്രതിയുള്ള പ്രസ് ബ്രീഫിങ്ങിലൂടെ ലോകത്തെ അറിയിച്ച ആർമി ഓഫീസർ എന്ന നിലയ്ക്കാണ് കേണൽ സോഫിയയെ കൂടുതലാളുകളും അറിയുക. എന്നാൽ അതിനും മുന്നേ നിരവധി നേട്ടങ്ങൾ അവർ സ്വന്തമാക്കിയിട്ടുണ്ട്. മൾട്ടി നാഷണൽ മിലിറ്ററി എക്സർസൈസിൽ ഇന്ത്യൻ ആർമിയെ നയിച്ച ആദ്യ വനിതയാണ് കേണൽ സോഫിയ ഖുറേഷി. 2016-ലായിരുന്നു അത്. ചരിത്രത്തിലാദ്യമായി ഇന്ത്യ നടത്തിയ ഏറ്റവും വലിയ മൾട്ടി നാഷണൽ മിലിറ്ററി എക്സർസൈസായിരുന്നു അത്. പാകിസ്ഥാനിലെ ലക്ഷ്യ സ്ഥാനങ്ങൾ സൈന്യം തകർക്കുന്ന വിവരങ്ങൾ പ്രസ് ബ്രീഫിംഗിനിടെ വളരെ പ്രൊഫഷണലായും കൃത്യതയോടെയും വിവരിച്ച കേണൽ സോഫിയ…
ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയ്ക്ക് അശോകചക്ര. ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയും വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷു ശുക്ലയ്ക്ക് രാജ്യത്തെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയായ അശോകചക്ര സമ്മാനിച്ചു. തിങ്കളാഴ്ച ന്യൂഡൽഹിയിൽ നടന്ന 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിലാണ് രാജ്യം അഭിമാന നിമിഷത്തിന് സാക്ഷ്യയായത്.ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനാണ് ശുഭാംശു ശുക്ല. ആദ്യമായി ഈ ബഹുമതി ലഭിച്ചത് 1985-ൽ, ഇന്ത്യയുടെ ആദ്യ ബഹിരാകാശയാത്രികനായ ക്യാപ്റ്റൻ രാകേഷ് ശർമ്മയ്ക്കാണ് തലസ്ഥാനത്ത് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നത ബഹുമതി സമർപ്പിച്ചു. 2025-ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരനായും, ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായും ചരിത്രം കുറിച്ച വ്യക്തിയാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല. 2025 ജൂൺ 25-ന് നടന്ന ‘ആക്സിയം സ്പേസ് Ax-4’ ദൗത്യത്തിന്റെ പൈലറ്റായാണ് അദ്ദേഹം ഐ.എസ്.എസ്സിലേക്ക് പറന്നത്. 1984-ൽ സോവിയറ്റ് സോയൂസ് പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഇന്ത്യയുടെ ആദ്യ ബഹിരാകാശ…
രാജ്യം 77 ആമത് റിപ്പബ്ലിക്ക് ആഘോഷിക്കുമ്പോൾ കേരളത്തിന് അഭിമാന നിമിഷം.റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോൾ, ആകെ 5 പേര്‍ക്കാണ്, രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണെങ്കില്‍, അത് നേടിയവരില്‍ 3 പേര് മലയാളികളാണെന്ന പ്രത്യേകതയുണ്ട്. കേരളത്തില്‍ നിന്ന് മൂന്ന് പേര് പത്മശ്രീ പുരസ്കാരത്തിനും അര്‍ഹരായി. അന്തരിച്ച ബോളിവുഡ് നടന് ധര്‍മ്മേന്ദ്ര, ഉത്തര്‍ പ്രദേശില്‍നിന്നുള്ള കലാകാരന് എന്‍ രാജം എന്നിവരാണ് പദ്മവിഭൂഷണ് ബഹുമതി നേടിയ മറ്റ് രണ്ടുപേര്‍. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ പ്രഖ്യാപിച്ചു. പ്രമുഖ നിയമജ്ഞന് ജസ്റ്റിസ് കെ ടി തോമസിനും ജന്മഭൂമി സ്ഥാപക പത്രാധിപര്‍ പി നാരായണനും രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ അര്‍ഹരായി. ചലച്ചിത്ര താരം മമ്മൂട്ടിയ്ക്കും എസ് എന്‍ ഡി. പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചു. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്, കൊല്ലക്കയില്‍ ദേവകി അമ്മ എന്നിവരാണ് പത്മശ്രീ…
കേരള ലിറ്റററി ഫെസ്റ്റിവലില്‍ സ്റ്റെം ടോക് പ്രഭാഷണത്തിനെത്തിയ സുനിത വില്യംസിന് ആതിഥേയരായ യുണീക് വേള്‍ഡ് റോബോട്ടിക്സ്(യുഡബ്ല്യആര്‍) ചെറിയൊരു സമ്മാനപ്പൊതി നല്കി. ഏറെ കൗതുകത്തോടെ അത് തുറന്നു നോക്കിയ ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരിയ്ക്ക് സന്തോഷം അടക്കാനായില്ല. തന്റെ പ്രിയപ്പെട്ട ഗോര്‍ബി എന്ന നായുടെ പേരുള്ള ഒരു റോബോട്ട് നായ്ക്കുട്ടിയായിരുന്നു ആ സമ്മാനം. കൈവള്ളയിലൊതുങ്ങുന്ന ഗോര്‍ബിയുടെ തലയില്‍ തലോടിയാല്‍ അവന്റെ സ്നേഹത്തോടെയുള്ള കുര കേള്‍ക്കാം. റോബോട്ടിക് മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ സംയോജനത്തോടെ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് സുനിത വേദിയില്‍ സംസാരിച്ച ശേഷം തന്നെയാണ് ഈ ‘സര്‍പ്രൈസ്’ സംഭവിച്ചത്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗം എത്രമാത്രം ഭാവനാപൂര്‍ണമായാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ തെളിവാണ് ഇതെന്ന് യുഡബ്ല്യുആര്‍ സ്ഥാപകന്‍ ബന്‍സന്‍ തോമസ് ജോര്‍ജ്ജ് പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് യുഡബ്ല്യുആര്‍. സുനിത വില്യംസിന്റെ ഏറ്റവും പ്രിയപ്പെട്ട ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളായിരുന്നു ഗോര്‍ബിയും ഗണ്ണറും. സുനിതയ്ക്കൊപ്പം വിവിധ ടെലിവിഷന്‍ പരിപാടികളിലും ഗോര്‍ബി മുഖം കാണിച്ചിട്ടുമുണ്ട്. ഗോര്‍ബിയുടെ ചിത്രമാണ്…
പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത അമൃത് ഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ പുറത്തിറങ്ങി. തിരുവനന്തപുരം നോർത്ത്-ചർലാപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ സമയക്രമമാണ് സൗത്ത് സെൻട്രൽ റെയിൽവേ പുറത്തിറക്കിയത്. ആകെ 29 സ്റ്റോപ്പുകളുള്ള ട്രെയിനിന് കേരളത്തിൽ 13 സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. വീക്ക്ലി സർവീസായി ഓടുന്ന ട്രെയിൻ നമ്പർ 17042 തിരുവനന്തപുരം നോർത്ത്-ചർലാപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ് ബുധനാഴ്ചകളിൽ വൈകിട്ട് 5.30നാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക. തുടർന്ന് എറണാകുളം, പാലക്കാട്, കോയമ്പത്തൂർ, ഗുണ്ടൂർ വഴി പിറ്റേ ദിവസം രാത്രി 11.30ഓടെ ചർലാപ്പള്ളിയിൽ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. അതേസമയം മടക്കയാത്രയിൽ 17041 നമ്പർ ചർലാപ്പള്ളി-തിരുവനന്തപുരം നോർത്ത് അമൃത് ഭാരത് എക്സ്പ്രസ് ചൊവ്വാഴ്ചകളിൽ രാവിലെ 7.15 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചതിരിഞ്ഞ് 2.45ന് തുരുവനന്തപുരത്തെത്തും. വർക്കല ശിവഗിരി, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജംഗ്ഷൻ എന്നിങ്ങനെയാണ് ട്രെയിനിന് കേരളത്തിലെ സ്റ്റോപ്പുകൾ.…
14ആം നൂറ്റാണ്ടുമുതൽ തന്നെ അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വ്യാപാരത്തിലെ പ്രധാന തുറമുഖമായി ഉയർന്നുവന്ന നഗരമാണ് കൊച്ചി. കുരുമുളക്, ഏലം, കറുവപ്പട്ട തുടങ്ങിയ വിലയേറിയ സുഗന്ധവ്യഞ്ജനങ്ങൾ ലോകവ്യാപകമായി കയറ്റുമതി ചെയ്തതോടെ നഗരത്തിന് ആഗോള വ്യാപാരരംഗത്ത് പ്രത്യേക സ്ഥാനമുണ്ടായി. സ്വാഭാവികമായ ആഴമുള്ള തുറമുഖങ്ങൾ ഉണ്ടായിരുന്നതാണ് പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ് വ്യാപാരികളെ കൊച്ചിയിലേക്ക് ആകർഷിച്ചത്. 1341ലെ മഹാപ്രളയത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചതോടെയാണ് കൊച്ചി മലബാർ തീരത്തിലെ പ്രധാന തുറമുഖമായി ഉയർന്നത്. ചൈന, മിഡിൽ ഈസ്റ്റ്, തുടർന്ന് യൂറോപ്പ് എന്നിവിടങ്ങളുമായി ഇന്ത്യയ്ക്ക് നേരിട്ടുള്ള വ്യാപാരബന്ധം സ്ഥാപിക്കാൻ കൊച്ചി തുറമുഖം നിർണായക പങ്കുവഹിച്ചു. 1503ൽ പോർച്ചുഗീസുകാർ കൊച്ചിയിൽ യൂറോപ്യൻ കുടിയേറ്റം സ്ഥാപിച്ചതോടെ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ അവർക്ക് മേൽക്കൈ ലഭിച്ചു. പിന്നീട് ഡച്ചുകാരും ബ്രിട്ടീഷുകാരും എത്തിയതോടെ കൊച്ചി ശക്തമായ അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായി മാറി. വ്യാപാരപ്രാധാന്യത്തിനൊപ്പം കൊച്ചിയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാംസ്കാരിക വൈവിധ്യവും നഗരത്തിന്റെ മഹത്വം വർധിപ്പിച്ചു. കായലുകളും ദ്വീപുകളും ചേർന്ന സ്വാഭാവികമായി സംരക്ഷിതമായ തുറമുഖം ശക്തമായ മൺസൂണിലും വലിയ കപ്പലുകൾക്ക് സുരക്ഷിത…
വന്‍ മുന്നേറ്റത്തിനൊരുങ്ങി രാജ്യത്തെ ആദ്യ ലേക്ക് സൈഡ് ഇന്റഗ്രേറ്റഡ് ഐടി പാര്‍ക്കായ കൊല്ലം ടെക്നോപാര്‍ക്ക് (ഫേസ് ഫൈവ്). ആധുനിക സൗകര്യങ്ങളും ടാലന്റ് പൂളും ഉറപ്പാക്കുന്ന ഇവിടെ നിരവധി അടിസ്ഥാന വികസന പദ്ധതികള്‍ അന്തിമ ഘട്ടത്തിലേക്കടുക്കുന്നു. കൊല്ലം നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ കുണ്ടറയില്‍ റാംസര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ജലാശയ പ്രദേശത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ലേക്ക്ഫ്രണ്ട് ഇന്റഗ്രേറ്റഡ് ഐടി സിറ്റിയായി വിഭാവനം ചെയ്തിരിക്കുന്ന ഈ ക്യാമ്പസ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്എംഇകള്‍ക്കും മികച്ച പ്രവർത്തന ഇടമായി മാറും. അഷ്ടമുടി കായലിന്റെ ശാന്തമായ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ലീഡ് ഗോള്‍ഡ് സര്ട്ടിഫിക്കേഷന് നേടിയ ക്യാമ്പസ് പ്ലഗ്-ആന്‍ഡ്-പ്ലേ ഓഫീസ് സൗകര്യങ്ങള്‍ ഉറപ്പാക്കും. നിര്‍ണായകമായ സ്ഥാനം, ഉടന്‍ ലഭ്യമാകുന്ന ഓഫീസ് സ്പെയ്സ്, ആധുനിക സൗകര്യങ്ങള്‍, സമ്പന്നമായ ടാലന്റ് ഇക്കോസിസ്റ്റം എന്നിവയുടെ കരുത്തില്‍ കേരളത്തിന്റെ ഐടി രംഗത്തിന്റെ അടുത്ത വളര്‍ച്ചാഘട്ടത്തില്‍ സുപ്രധാന പങ്ക് വഹിക്കാന്‍ കൊല്ലം ടെക്നോപാര്‍ക്ക് ഒരുങ്ങിക്കഴിഞ്ഞു. അടിസ്ഥാന വികസന പദ്ധതികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മെച്ചപ്പെട്ട കണക്റ്റിവിറ്റിയും കഴിവുറ്റ മനുഷ്യവിഭവശേഷിയുമുള്ള…
ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ C-295 സൈനിക വിമാനം സെപ്റ്റംബർ മാസത്തിന് മുമ്പ് പുറത്തിറങ്ങുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. സ്പെയിൻ വിദേശകാര്യ മന്ത്രി ഹോസെ മാനുവൽ ആൽബാരസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2024 ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേർന്ന് വഡോദരയിൽ ഉദ്ഘാടനം ചെയ്ത C-295 ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് വിമാനങ്ങൾ പുറത്തിറങ്ങുന്നത്. Airbus Defence and Space (Spain) ആണ് C-295 പദ്ധതിയിലെ മുഖ്യ വിദേശ സാങ്കേതിക പങ്കാളി. വഡോദരയിലെ നിർമാണത്തിനുള്ള സാങ്കേതിക പിന്തുണയ്ക്കൊപ്പം, ടാറ്റയുമായി ചേർന്ന് ഇന്ത്യയിൽ സൈനിക വിമാന നിർമാണം സാധ്യമാക്കുന്നതിലും സ്പെയിനിന്റെ പിന്തുണ സുപ്രധാനമാണെന്ന് ജയശങ്കർ പറഞ്ഞു. ഇന്ത്യയും സ്പെയിനും തമ്മിലുള്ള വ്യാപാര, പ്രതിരോധ സഹകരണം വർധിച്ചുവരുന്നതായും, അതിന്റെ ഭാഗമായാണ് C-295 വിമാന പദ്ധതിയുടെ മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ ആസ്ഥാനങ്ങളുള്ള ബഹുരാഷ്ട്ര വ്യോമയാന കമ്പനിയായ…
