Author: News Desk

ഗാസയ്ക്കായി രൂപീകരിക്കാൻ ഉദ്ദേശിക്കുന്ന “സമാധാന ബോർഡിന്റെ” ഭാഗമാകാൻ ഇന്ത്യയെ ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാർത്താ ഏജൻസിയായ ANI ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗാസ സംരംഭത്തിൽ പ്രധാന ആഗോള പങ്കാളികളെ ഉൾപ്പെടുത്താനുള്ള വാഷിംഗ്ടണിന്റെ ഉദ്ദേശ്യം എടുത്തുകാണിച്ചുകൊണ്ട്, ക്ഷണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിട്ട് അറിയിച്ചതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും വ്യക്തമാക്കി. ഗാസയിൽ ശാശ്വത സമാധാനം കൊണ്ടുവരുന്ന സമാധാന ബോർഡിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ക്ഷണിച്ച വിവരം അഭിമാനത്തോടെ അറിയിക്കുന്നു. സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിന് ഫലപ്രദമായ ഭരണത്തെ ബോർഡ് പിന്തുണയ്ക്കുമെന്ന് എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ ഗോർ പറഞ്ഞു. ഒക്ടോബർ 10ന് നിലവിൽ വന്ന വെടിനിർത്തൽ കരാറിന് പിന്നാലെ ഗാസയിലെ സമാധാന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായാണ് ഇത്തരമൊരു ബോർഡ് രൂപീകരിച്ചിരിക്കുന്നത്. യുഎസ് പിന്തുണയുള്ള സമാധാന പദ്ധതിയുടെ ഭാഗമായാണിത്. ഗാസയിൽ പുതിയ പലസ്തീൻ കമ്മിറ്റി സ്ഥാപിക്കുന്നതിന് മേൽനോട്ടം വഹിക്കുക, മേഖലയിൽ അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.…

Read More

എയർബസ് A320 വിമാനങ്ങളുടെ പൈലറ്റുമാർക്ക് അനുവദിച്ചിരുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങളിലുള്ള ഫ്ലൈറ്റ് ഡ്യൂട്ടി ടൈം (FDTL) ചട്ടങ്ങളിൽ നിന്നുള്ള ഇൻഡിഗോയുടെ ഇളവ് ഫെബ്രുവരി 10ന് അവസാനിക്കും. പുതിയ ചട്ടങ്ങൾക്കിടയിൽ ദിനംപ്രതി 2000ത്തിലധികം വിമാന സർവീസുകൾ തുടരാനാകുമോ എന്ന് ഈ ആഴ്ച തന്നെ ഇൻഡിഗോ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (DGCA) അറിയിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ ചട്ടങ്ങൾ കാരണം കൂടുതൽ പൈലറ്റുമാരെ ആവശ്യമായി വരുന്നതിനാൽ ഇൻഡിഗോയ്ക്ക് നിലവിലെ സർവീസ് തോത് നിലനിർത്താൻ കഴിയില്ലെങ്കിൽ, കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ സർവീസ് അസ്ഥിരത ആവർത്തിക്കാതിരിക്കാൻ അധികൃതർ ഇടപെട്ട് സർവീസുകൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോയുടെ വ്യാപകമായ വിമാന റദ്ദാക്കലുകളും വൈകലുകളും കാരണം യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സംഭവത്തിൽ ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇളവ് അവസാനിക്കുന്ന സാഹചര്യത്തിൽ ഇൻഡിഗോയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി കമ്പനിയുമായി പതിവായി യോഗങ്ങൾ നടക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പൈലറ്റുമാരുടെ നിയമന…

Read More

ഇന്ത്യയിൽനിന്നുള്ള പ്രാദേശിക വിഭവ ശേഖരണം ശക്തിപ്പെടുത്താൻ എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളിലേക്ക് ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ചരക്കുകൾ എത്തിക്കുകയാണ് ലക്ഷ്യം. നിലവിൽ ഇന്ത്യയിൽ നിന്ന് 26 ശതമാനം ഉത്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് ശേഖരിക്കുന്നതെന്നും ഇത് രണ്ട് വർഷത്തിനകം 35 ശതമാനമാക്കി ഉയർത്തുമെന്നും ഇക്കണോമിക് ടൈംസിനു നൽകിയ അഭിമുഖത്തിൽ യൂസഫലി പറഞ്ഞു. ഇന്ത്യയിൽ നിന്ന് കൂടുതൽ വിഭവങ്ങൾ വാങ്ങി ലോക വിപണിയിൽ എത്തിക്കുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക ഇ-കൊമേഴ്‌സ് കമ്പനികളുമായി പങ്കാളിത്തത്തിലേർപ്പെടും. ഇതിലൂടെ പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റം തടയാം. ഓരോ വർഷവും 11000 കോടി രൂപയുടെ ഉത്പന്നങ്ങളാണ് ലുലു ഗ്രൂപ്പ് ഇന്ത്യയിൽ നിന്ന് വാങ്ങുന്നത്. ഇത് ഇനിയും കൂടും. പഴം, പച്ചക്കറി, സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയാണ് ലുലു ഇന്ത്യയിൽ നിന്ന് ശേഖരിച്ച് ലോക വിപണിയിൽ എത്തിക്കുന്നത്. ഇന്ത്യയിൽ മുപ്പതിലധികം ഭക്ഷ്യ സംസ്‌കരണ, ഉത്പന്ന ശേഖരണ കേന്ദ്രങ്ങൾ ലുലു ഗ്രൂപ്പിനുണ്ട്.…

Read More

മലബാർ മേഖലയിലെ വികസനത്തിന് ആക്കം കൂട്ടാൻ പൊന്നാനി തുറമുഖത്ത് വമ്പൻ കപ്പൽ നിർമാണ ശാല ഉടൻ സ്ഥാപിക്കും. കൊച്ചി കപ്പൽശാലയ്ക്കു ശേഷം കേരളത്തിലെ ഏറ്റവും വലിയ കപ്പൽ നിർമാണ കേന്ദ്രമായി പൊന്നാനിയെ മാറ്റാനാണ് പദ്ധതി. കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി. രണ്ട് ഘട്ടങ്ങളിലായാണ് കപ്പൽശാലയുടെ നിർമാണം. ഒന്നാം ഘട്ടത്തിൽ 200 കോടി രൂപയുടെ നിക്ഷേപത്തിൽ ചെറുകിട കപ്പലുകളുടെ നിർമാണ കേന്ദ്രം വരും. ഇതിനായി അഴിമുഖത്ത് വാർഫും നിർമിക്കും. രണ്ടാം ഘട്ടമായി 7 മുതൽ 10 വർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കി വൻകിട കപ്പലുകൾ നിർമിക്കാനുള്ള സജ്ജീകരണങ്ങളാണ് വരിക. പൊന്നാനി ഫിഷിംഗ് ഹാർബറിന് സമീപമായി മാരിടൈം ബോർഡിന്റെ കൈവശമുള്ള 29 ഏക്കറോളം ഭൂമിയിലാണ് നിർദിഷ്ട പദ്ധതി. പുലിമുട്ടിനോട് ചേർന്ന് പഴയ ജങ്കാർ ജെട്ടിക്ക് സമീപം വാർഫ് നിർമാണം നടക്കും. ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതിയുടെ കരാർ ഒപ്പിടൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുമെന്നാണ് റിപ്പോർട്ട്. കപ്പൽശാല എന്നതിലുപരി പൊന്നാനിയുടെ…

Read More

ഇന്ത്യയുടെ സമുദ്രചരിത്ര പാരമ്പര്യത്തിന്റെ സ്മരണയ്ക്കായുള്ള നാവികസേനയുടെ പായ്ക്കപ്പലാണ് ഐഎൻഎസ്‌വി കൗണ്ഡിന്യ (INSV Kaundinya). പ്രതീകാത്മക ദൗത്യത്തിന്റെ ഭാഗമായി ഡിസംബറിൽ കൗണ്ഡിന്യ ഗുജറാത്തിലെ പോർബന്ദറിൽ നിന്ന് ഒമാനിലെ മസ്കത്തിലേക്ക് യാത്ര തിരിച്ചിരുന്നു. മസ്കത്ത് മത്രയിലെ സുൽത്താൻ ഖാബൂസ് തുറമുഖത്ത് എത്തിയ കൗണ്ഡിന്യയെ ഇന്ത്യയുടെ തുറമുഖം, ഷിപ്പിങ്, ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. പരമ്പരാഗത ഒമാനി വള്ളങ്ങളുടെ അകമ്പടിയോടെ വാട്ടർ സലൂട്ട് നൽകിയായിരുന്നു സ്വീകരണം. ഇന്ത്യയും ഇന്ത്യൻ മഹാസമുദ്ര മേഖലയുമായുള്ള പുരാതന കടൽമാർഗങ്ങൾ “പ്രതീകാത്മകമായി പുനരാവിഷ്കരിക്കുക” എന്ന ലക്ഷ്യത്തോടെയായിരുന്നു ഐഎൻഎസ് കൗണ്ഡിന്യയുടെ യാത്ര. ഒന്നാം സഹസ്രാബ്ദത്തിൽ ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിൽ ഉപയോഗിച്ചിരുന്ന ‘സ്റ്റിച്ച്ഡ് ഷിപ്പ്’ സാങ്കേതിക വിദ്യയിലാണ് കപ്പൽ നിർമ്മിച്ചിരിക്കുന്നത്. അജന്ത ഗുഹാചിത്രങ്ങളിൽ കാണുന്ന കപ്പലിൽ നിന്നും പ്രചോദനമുൾക്കൊണ്ടു. ആധുനിക ആണികളോ ലോഹബന്ധനങ്ങളോ ഉപയോഗിക്കാതെ, പുരാതന ഇന്ത്യൻ കപ്പൽ നിർമ്മാണ സാങ്കേതിക വിദ്യയാണ് ഇതിൽ പ്രയോഗിച്ചിരിക്കുന്നത്. ഗോവയിൽ നിർമിച്ച കൗണ്ടിന്യ പരമ്പരാഗത അറിവുസമ്പ്രദായങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ നേതൃത്വത്തിലുള്ള പദ്ധതിയുടെ ഭാഗമാണ്.…

Read More

റഷ്യയിൽനിന്നുള്ള എസ്-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലാം സ്ക്വാഡ്രൺ 2026 മെയ് അവസാനം ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറും. റഷ്യൻ പ്രതിരോധ വൃത്തങ്ങളാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദക്ഷിണേഷ്യയിൽ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ, ദീർഘദൂര വ്യോമ-മിസൈൽ പ്രതിരോധം ഇന്ത്യയുടെ പ്രതിരോധ തന്ത്രത്തിലെ കേന്ദ്രഘടകമാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. റഷ്യ–ഉക്രൈൻ യുദ്ധവും പാശ്ചാത്യ ഉപരോധങ്ങളും കാരണമുണ്ടായ വിതരണപ്രശ്നങ്ങൾക്കിടയിലും, ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം തുടരാനുള്ള മോസ്കോയുടെ ഉറച്ച നിലപാടാണ് ഈ പ്രഖ്യാപനം പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യ–റഷ്യ പ്രതിരോധബന്ധങ്ങളുടെ തുടർച്ചയെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എക്‌സ് പ്ലാറ്റ്ഫോമിൽ പരാമർശം നടത്തിയതിനു പിന്നാലെയാണ് പുതുക്കിയ വിതരണ ടൈംലൈൻ സ്ഥിരീകരിച്ചത്. 2026ൽ നാലാം സ്ക്വാഡ്രണും 2027ൽ അഞ്ചാമത്തേതും ഇന്ത്യയിലെത്തുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. 2025 മെയ് മാസത്തിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിൽനിന്നുള്ള ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ചെറുക്കുന്നതിൽ എസ്–400 സംവിധാനം വലിയ പങ്കുവഹിച്ചിരുന്നു. ഏകദേശം 5.43 ബില്യൺ ഡോളർ (ഏകദേശം ₹45,000 കോടി) മൂല്യമുള്ള എസ്-400 പദ്ധതി ഇന്ത്യയുടെ…

Read More

തിരക്കും ബഹളവും നിറഞ്ഞ ജീവിതത്തിൽ ഒന്ന് ശാന്തമാകാൻ അനുയോജ്യമായ ഇടമാണ് കടമക്കുടി. വേമ്പനാട്ടു കായലിന്റെ നടുവിലായി സ്ഥിതിചെയ്യുന്ന കടമക്കുടി ദ്വീപുകൾ കായൽഞണ്ടുകളും ചെമ്മീൻകെട്ടുകളും പൊക്കാളിപ്പാടങ്ങളും കൊണ്ട് സമ്പന്നമാണ്. അടുത്തിടെ കടമക്കുടിയുടെ ഒരു ഡ്രോൺ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ദ്വീപുകളെ മുറിച്ച് കടന്നുപോകുന്ന കനാലുകളും വ്യാപിച്ചു കിടക്കുന്ന നെൽപ്പാടങ്ങളുമെല്ലാം വീഡിയോ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. ഒരുകാലത്ത്, ദ്വീപുകൾ പ്രധാനമായും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നതിനാൽ, പുറംലോകവുമായി ബന്ധപ്പെടാൻ നാട്ടുകാർ ബോട്ടുകളേയും വഞ്ചികളേയും ആശ്രയിച്ചിരുന്നു. പിന്നീട് റോഡ് സൗകര്യം വികസിച്ചതോടെ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾ ഗണ്യമായി വർധിച്ചു. വലിയ കടമക്കുടി, മുറിക്കൽ, പാളയംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് എന്നിങ്ങനെ പതിനാല് ദ്വീപുകളുടെ കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. ഇവയിൽ വലിയ കടമക്കുടിയാണ് പ്രധാന ദ്വീപായി കണക്കാക്കപ്പെടുന്നത്. അതിമനോഹരമായ ഉദയാസ്തമയക്കാഴ്ചകളാണ് കടമക്കുടിയുടെ പ്രധാന സവിശേഷത. വലിയ കടമക്കുടിയും ചെറിയ കടമക്കുടിയും ഉദയാസ്തമയക്കാഴ്ചയ്ക്ക് പേരുകേട്ട ദ്വീപുകളാണ്. ഇവ…

Read More

അമേരിക്കൻ പ്രൊഫഷണൽ ബാസ്‌കറ്റ്ബോൾ താരമായ ഡ്രെയ്മണ്ട് ഗ്രീൻ എൻബിഎ ടീം ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സ് അംഗമാണ്. വർഷങ്ങൾ നീണ്ട ബാസ്കറ്റ് ബോൾ കരിയറിലൂടെ വമ്പൻ സമ്പാദ്യവും അദ്ദേഹം സൃഷ്ടിച്ചു. കരാറുകൾ, പരസ്യവരുമാനങ്ങൾ എന്നിവയിലൂടെ എൻബിഎയിലെ ഏറ്റവും സമ്പന്ന താരങ്ങളിൽ ഒരാളായ ഡ്രെയ്മണ്ട് ഗ്രീനിന്റെ ആസ്തി ഏതാണ്ട് 100 മില്യൺ ഡോളറാണ്. മിഷിഗൺ സ്റ്റേറ്റ് സർവകലാശാലയിലൂടെ ബാസ്‌കറ്റ്ബോൾ കരിയർ ആരംഭിച്ച ഗ്രീൻ, 2012ലെ എൻബിഎ ഡ്രാഫ്റ്റ് രണ്ടാം റൗണ്ടിലാണ് വാരിയേഴ്സിൽ എത്തിയത്. തുടർന്ന് ടീമിന്റെ ഉയർച്ചയിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം നാല് എൻബിഎ കിരീടങ്ങളും നാല് ഓൾ-സ്റ്റാറും സ്വന്തമാക്കി. പ്രതിരോധ മികവും നേതൃത്വവും കാരണം വാരിയേഴ്സിന്റെ അവിഭാജ്യഘടകമായാണ് ഗ്രീൻ കണക്കാക്കപ്പെടുന്നത്. 2015ൽ ഒപ്പുവെച്ച 82 മില്യൺ ഡോളർ കരാർ, പിന്നീട് 2023ലെ കരാർ വിപുലീകരണം എന്നിവ അദ്ദേഹത്തിന്റെ സമ്പാദ്യം വലിയ തോതിൽ ഉയർത്തി. നൈക്കി പോലുള്ള ബ്രാൻഡുകളുമായുള്ള എൻഡോഴ്‌സ്‌മെന്റുകളും സ്വന്തം പോഡ്കാസ്റ്റിൽ നിന്നുള്ള വരുമാനവും ഗ്രീനിന്റെ സാമ്പത്തിക വളർച്ചക്ക് സഹായകരമായി Explore the…

Read More

എത്യോപ്യൻ തലസ്ഥാനമായ അഡിസ് അബാബയിൽ ഗ്രീൻഫീൽഡ് ഡാറ്റാ സെന്റർ നിർമ്മിക്കാൻ ഇന്ത്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം, ഐസിടി കമ്പനി റെയിൽടെൽ കോർറേഷൻ. എത്യോപ്യയുടെ വിദേശകാര്യ മന്ത്രാലയത്തിനായാണ് ഡാറ്റാ സെന്റർ സ്ഥാപിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഈ സൗകര്യം പൂർത്തിയാകുമെന്നും, തുടർന്ന് പ്രവർത്തനക്ഷമമാകുമ്പോൾ മൂന്ന് വർഷത്തെ പ്രവർത്തന, പരിപാലന പിന്തുണയും റെയിൽടെലിന് ആയിരിക്കുമെന്നും ഇക്കണോമിക് ടൈംസേ റിപ്പോർട്ട് ചെയ്യുന്നു. ഡിജിറ്റൽ എത്യോപ്യ തന്ത്രത്തിലേക്കുള്ള ഇന്ത്യയുടെ സംഭാവനയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് റെയിൽടെൽ പ്രതിനിധി പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വഴിയാണ് ഈ നിയമനം നടത്തിയത്. ഇത് ഗവൺമെന്റ്-ടു-ഗവൺമെന്റ് ചട്ടക്കൂടിനെ പ്രതിഫലിപ്പിക്കുന്നു. 2025 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ എത്യോപ്യ സന്ദർശനത്തെ തുടർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും സാങ്കേതികവിദ്യയിലും സഹകരണം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ഉദ്ദേശ്യം സന്ദ്ർശനവേളയിൽ മോഡി വ്യക്തമാക്കിയിരുന്നു. 2000ൽ സ്ഥാപിതമായതും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ റെയിൽ‌ടെൽ, ഇന്ത്യയുടെ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമാണ്. ഇന്ത്യൻ റെയിൽവേയ്‌ക്കായി ആശയവിനിമയ ശൃംഖലകൾ…

Read More

ഐടി മേഖലയുടെ വികേന്ദ്രീകരണം ലക്ഷ്യമിടുന്ന സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയര്‍ ഹോം കൊട്ടാരക്കരയിൽ യാഥാർഥ്യമാകുന്നു. ഈയാഴ്ച പ്രവർത്തനം തുടങ്ങുന്ന ആധുനിക തൊഴിലിടം അവസാന മിനുക്കുപണികളിലാണ്. ആറ് കോടിയിലധികം രൂപ ചെലവാക്കി നിര്‍മിച്ച വർക്ക് നിയര്‍ ഹോമില്‍ 60-ഓളം പേര്‍ ഇതിനോടകം സീറ്റുകള്‍ റിസര്‍വ് ചെയ്ത് കഴിഞ്ഞു. ജനുവരി 19 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ക് നിയര്‍ ഹോം ഉദ്‌ഘാടനം ചെയ്യും. അഭ്യസ്തവിദ്യരായവര്‍ക്ക് ഏത് അന്താരാഷ്ട്ര കമ്പനിയിലേക്കും ജോലി ചെയ്യുന്നതിന് മികച്ച സാധ്യതകളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആദ്യത്തെ വർക്ക് നിയര്‍ ഹോം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിനടുത്ത് ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. 9250 ചതുരശ്രയടി വിസ്തീര്‍ണമുള്ള രണ്ട് നില കെട്ടിടത്തില്‍ 141 പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള സംവിധാനം ഉണ്ടാകും. ഇവിടെ ഇന്റര്‍നെറ്റ്, ജനറേറ്റര്‍, ശീതീകരണ സംവിധാനം ഉള്‍പ്പെടെ ഒരുക്കിയിട്ടുണ്ട്. തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന വീട്ടമ്മമാര്‍ക്കും ദീര്‍ഘ ദൂരം യാത്ര ചെയ്ത് ജോലിക്ക് പോകേണ്ടി വരുന്നവര്‍ക്കും പദ്ധതി പ്രയോജനകരമാകും.…

Read More