Author: News Desk

ബെംഗളൂരു നോർത്തിലെ ദൊഡ്ഡബല്ലാപുരയിലുള്ള 500 കോടി രൂപയുടെ പ്രിന്റഡ് സർക്യൂട്ട് ബോർഡ് (PCB) നിർമാണ യൂണിറ്റിൽ വിപ്രോ ഇലക്ട്രോണിക്സ് ഒൻപത് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നീരജ് പണ്ഡിറ്റ് പറഞ്ഞു. ആറ് മാസത്തിനുള്ളിൽ പ്ലാന്റിന്റെ നിർമാണം പൂർത്തിയാകുമെന്നും അതിനുശേഷം ഒമ്പത് മാസത്തിനുള്ളിൽ ഉത്പാദനം ആരംഭിക്കുമെന്നും ബെംഗളൂരു ടെക് ഉച്ചകോടിയുടെ 28ആമത് പതിപ്പിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ പിസിബി ഉത്പാദനം കുറവായതിനാൽ ഇത് പ്രധാന സംഭവവികാസമാണ്. ആഭ്യന്തര വിപണി 600 മില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു. ആവശ്യകതയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും പരിചിതമായ പച്ച നിറത്തിലുള്ള സർക്യൂട്ട് പാനലാണ് പിസിബി. നിലവിൽ ഇതിന് ഏകദേശം 280 ബില്യൺ ഡോളർ വിപണി മൂല്യമുണ്ട്. 2030 ആകുമ്പോഴേക്കും ഇത് 2 ട്രില്യൺ ഡോളർ കവിയുമെന്ന് പ്രതീക്ഷിക്കുന്നു. Wipro Electronics will begin operations at its ₹500 crore PCB manufacturing unit in Doddaballapura,…

Read More

ഈ സാമ്പത്തിക വർഷം 100 പുതിയ സിനിമാ സ്‌ക്രീനുകൾ കൂടി ആരംഭിക്കാൻ മൾട്ടിപ്ലെക്സ് തിയേറ്റർ കമ്പനി പിവിആർ ഐനോക്സ് (PVR INOX). ചെറുമാർക്കറ്റുകളിൽ 150-200 ടിക്കനിരക്കിലുള്ള കൂടുതൽ സ്ക്രീനുകൾ കൊണ്ടുവരുമെന്നും പിവിആർ ഐനോക്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ സഞ്ജീവ് കുമാർ ബിജ്‌ലി പറഞ്ഞു. ഐനോക്‌സിന്റെ 60 ശതമാനം സ്‌ക്രീനുകളും നിലവിലുള്ള മുൻനിര വിപണികളിൽ നിന്നാണ് വരുന്നതെങ്കിലും, 150-200 രൂപ താങ്ങാനാവുന്ന ടിക്കറ്റ് വിലയുള്ള ചെറിയ വിപണികളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും. കമ്പനിയുടെ വിപുലീകരണ പദ്ധതികൾ പ്രധാനമായും ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ്. ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതൽ ശ്രദ്ധ നൽകും. 2025-26ൽ മാത്രം ഏകദേശം 100 സ്‌ക്രീനുകൾ തുറക്കാനായിരുന്നു പദ്ധതിയെന്നും സഞ്ജീവ് കുമാർ പറഞ്ഞു. ഇതിൽ 60 സ്ക്രീനുകൾ ഇതിനകം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം തുറക്കുന്ന 100 സ്‌ക്രീനുകളിൽ 40 എണ്ണം ഹൈദരാബാദ്, ബെംഗളൂരു, ഹുബ്ലി എന്നിങ്ങനെ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചാണ്. ഇതോടൊപ്പം മുംബൈ, ഡൽഹി, ഗുരുഗ്രാം എന്നിവിടങ്ങളിലും സിലിഗുരി, ജബൽപൂർ, ലേ, ഗാങ്‌ടോക്ക് തുടങ്ങിയ…

Read More

ഇന്ത്യൻ ആയുധ വിപണിയിൽ സ്ഥാനം ശക്തിപ്പെടുത്താൻ അദാനി ഗ്രൂപ്പ്. ഇതിനായി 7000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളത്. കാൺപൂരിനടുത്തുള്ള 500 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റിലാണ് കമ്പനിയുടെ പുതിയ ശ്രമങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. പ്ലാന്റിൽ അദാനി ഡിഫൻസ് ഒന്നിലധികം ഡയമൻഷുകളിലുള്ള സ്മോൾ കാലിബർ അമ്യൂനിഷുകളാണ് നിർമിക്കുന്നത്. ഈ പ്ലാന്റ് നിലവിൽ പ്രതിവർഷം 150 ദശലക്ഷം റൗണ്ടുകൾ ഉത്പാദിപ്പിക്കുന്നു. ഓരോ വർഷവും 500 ദശലക്ഷം റൗണ്ടുകളിൽ എത്തുന്നതിനായി പ്രവർത്തനങ്ങൾ വർധിപ്പിക്കാനാണ് പദ്ധതി. അദാനി ഡിഫൻസിന്റെ അമ്യുനിഷൻ മാനുഫാക്ചറിംഗം സ്ട്രാറ്റജിയുടെ നട്ടെല്ലാണ് കമ്പനിയുടെ കാൺപൂർ പ്ലാന്റ്. ആഭ്യന്തര വിപണിയെ കൂടുതൽ ഫലപ്രദമായി സേവിക്കുന്നതിനായി കമ്പനി അതിന്റെ ഉത്പാദന ശേഷി വികസിപ്പിക്കുകയാണെന്ന് റിലയൻസ് പ്രതിനിധികളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. Adani Group has invested ₹7,000 crore to strengthen its position in the Indian ammunition market, focusing on its large-scale small caliber ammunition plant near Kanpur.

Read More

റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ച് റിലയൻസ്. യുഎസ് ഉപരോധത്തെ തുടർന്നാണ് റിലയൻസ് എണ്ണ ഇറക്കുമതി അവസാനിപ്പിക്കാൻ നിർബന്ധിതരായത്. ജാംനഗറിലെ പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് റിലയൻസ് അവസാനിപ്പിച്ചിരിക്കുന്നത്. റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്ക് ട്രംപ് ഏർപ്പെടുത്തിയ ഉപരോധം നിലവിൽ വന്നിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള ഏകദേശം 70 ശതമാനത്തോളം റഷ്യൻ എണ്ണയും ഇറക്കുമതി ചെയ്തിരുന്നത് ഈ കമ്പനികളിൽ നിന്നായിരുന്നു. റോസ്നെഫ്റ്റിൽ നിന്നുമാത്രം ദിവസം 500000 ബാരലാണ് റിലയൻസ് വാങ്ങിയിരുന്നത്. അതേസമയം റഷ്യൻ എണ്ണ ഇറക്കുമതി അവസാനിപ്പിച്ചെങ്കിലും ജാംനഗറിൽ നിന്നുള്ള കയറ്റുമതിക്ക് തടസമുണ്ടാകില്ലെന്ന് റിലയൻസ് അറിയിച്ചു. Following US sanctions on Rosneft and Lukoil, Reliance Industries has halted the import of Russian crude oil to its Jamnagar Special Economic Zone refinery

Read More

തുറമുഖ വികസനത്തിനായി 1.2 ട്രില്യൺ രൂപയുടെ വിപുലീകരണ റോഡ്മാപ്പ് പ്രഖ്യാപിച്ച് തമിഴ്നാട്. തുറമുഖ ശേഷി വർധിപ്പിക്കുക, ചരക്ക് കൈകാര്യം ചെയ്യൽ കാര്യക്ഷമത ശക്തിപ്പെടുത്തുക എന്നിവയിലൂടെ സംസ്ഥാനത്തെ സുപ്രധാന സമുദ്ര കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. ആധുനിക ബെർത്തുകൾ, ആഴമേറിയ ഡ്രാഫ്റ്റുകൾ, മെച്ചപ്പെട്ട ഇവാക്വേഷൻ സിസ്റ്റം, നൂതന ലോജിസ്റ്റിക് കണക്റ്റിവിറ്റി എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഇതിലൂടെ പൊതു, സ്വകാര്യ തുറമുഖങ്ങളിലുടനീളം വൻ നവീകരണങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ ടെർമിനലുകൾക്കൊപ്പം കണ്ടെയ്നർ ഹാൻഡ്‌ലിംഗ് സോണുകൾ വികസിപ്പിക്കുക, ലാസ്റ്റ് മൈൽ മൾട്ടിമോഡൽ ലിങ്കുകൾ മെച്ചപ്പെടുത്തുക എന്നിവയ്ക്ക് ഊന്നൽ നൽകും. ഇതിലൂടെ കാർഗോ ത്രൂപുട്ട് വർധിപ്പിക്കാനാണ് സംസ്ഥാന സർക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്. Tamil Nadu announces a massive ₹1.2 trillion roadmap for port expansion, focusing on modern berths, deep drafts, and improved logistics to transform the state into a major maritime hub.

Read More

ഇസ്രായേലും ഇന്ത്യയും സ്വതന്ത്ര വ്യാപാര കരാറിനായി (FTA) ചർച്ചകളിൽ ഏർപ്പെടാൻ തീരുമാനിച്ചതായും ഇരുരാജ്യങ്ങളും ഔദ്യോഗികമായി റഫറൻസ് നിബന്ധനകളിൽ (ToR) ഒപ്പുവെച്ചതായും കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. പിയൂഷ് ഗോയലും ഇസ്രായേലി സാമ്പത്തിക, വ്യവസായ മന്ത്രി നിർ ബർക്കത്തുമാണ് ഇതുസംബന്ധിച്ച ഉടമ്പടിയിൽ ഒപ്പുവെച്ചത്. ചർച്ചകൾ ആരംഭിക്കുന്നതിനുള്ള തീയതികൾ ഉടൻ അന്തിമമാക്കുമെന്നും ഐടി, ടൂറിസം, വിദഗ്ധ പ്രൊഫഷണലുകളുടെ നീക്കം തുടങ്ങിയ സേവനങ്ങൾക്ക് നിർദിഷ്ട കരാർ ഉത്തേജനം നൽകുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. നിർദിഷ്ട കരാർ കൂടുതൽ വിപണി പ്രവേശനം, ക്യാപിറ്റൽ ഫ്ലോ, നിക്ഷേപം, ചരക്കുകളിലും സേവനങ്ങളിലും വ്യാപാരം എന്നിവയിലേക്ക് വാതിൽ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഫ്ടിഎയിലൂടെ ഉഭയകക്ഷി വ്യാപാരം പത്ത് മടങ്ങെങ്കിലും വർധിക്കുമെന്ന് ഇസ്രായേൽ മന്ത്രി നിർ ബർക്കത്ത് പറഞ്ഞു. ഇസ്രായേലിന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒന്നാണ് ഇന്ത്യ. ഉത്പാദനക്ഷമത വർധിദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഇസ്രായേലിനുണ്ട്, അത് ഇന്ത്യയുമായി പങ്കിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. India and Israel have signed the Terms of Reference…

Read More

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങൾക്ക് എണ്ണച്ചോർച്ചയുണ്ടായി എന്ന പ്രചരണം കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. തേജസ് വിമാനങ്ങൾക്ക് എണ്ണച്ചോർച്ചയോ തകരാറോ ഉണ്ടായിട്ടില്ല. ശീതീകരണ സംവിധാനത്തിന്റെ ഭാഗമായി വിമാനത്തിൽ കട്ടപ്പിടിച്ചിരിക്കുന്ന വെള്ളം ചോർത്തിക്കളയുന്ന പ്രക്രിയയാണ് ചിലർ എണ്ണച്ചോർച്ചയെന്ന് ദുർവ്യാഖ്യാനം ചെയ്തതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് വിശദീകരിച്ചു. വിമാനം പുറപ്പെടാൻ ഒരുങ്ങുന്നതിനു മുൻപ് ഇവ ചോർത്തിക്കളയുന്നത് സാധാരണ പ്രക്രിയയാണെന്നും അധികൃതർ അറിയിച്ചു. Was there an oil leak from the Tejas fighter jet at the Dubai Airshow? Get the official PIB fact check clarifying that it was just routine water drainage from the cooling system.

Read More

ഇന്ത്യയിലെ പെറ്റ്മാർക്കറ്റ് രംഗത്തേക്ക് പ്രവേശിച്ച് റിലയൻസ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) എഫ്‌എം‌സി‌ജി അനുബന്ധ സ്ഥാപനമായ റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL) അവതരിപ്പിച്ച വളർത്തുമൃഗ ഭക്ഷണ ബ്രാൻഡായ വാഗീസിലൂടെയാണ് (Waggies) കമ്പനി പെറ്റ് വിപണി പിടിക്കാനൊരുങ്ങുന്നത്. വളർത്തുമൃഗങ്ങൾക്കായി ഉയർന്ന നിലവാരമുള്ള പോഷകാഹാരം എത്തിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. ഇവ താങ്ങാവുന്ന വിലയിൽ ആഗോള നിലവാരത്തോടെയുള്ളതാകും. ഗാർഹിക ബജറ്റിന് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത തരത്തിൽ സമ്പൂർണവും സന്തുലിതവുമായ പോഷകാഹാരം വാഗ്ദാനം ചെയ്യുന്നതിലാണ് ശ്രദ്ധ. ഇതിലൂടെ ആർ‌സി‌പി‌എൽ ഇന്ത്യയിലെ ദൈനംദിന വളർത്തുമൃഗ സംരക്ഷണത്തെ മാറ്റിയെടുക്കും- കമ്പനി പ്രതിനിധി പറഞ്ഞു. Reliance Consumer Products Limited (RCPL) enters India’s growing pet care market with its new pet food brand, ‘Waggies,’ aiming to provide high-quality, affordable nutrition for pets.

Read More

എല്ലാ ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാവുന്ന കവചിത പ്ലാറ്റ്‌ഫോമായ (all-terrain armoured platform) BvS10 സിന്ധു വാഹനങ്ങളുടെ തദ്ദേശീയ ഉത്പാദനത്തിനായി ലാർസൻ & ട്യൂബ്രോ (L&T) യുമായി കരാറിൽ ഒപ്പുവെച്ച് ഇന്ത്യൻ സൈന്യം. ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്‌തതാണിത്. BvS10 പ്ലാറ്റ്‌ഫോമിന്റെ യഥാർത്ഥ നിർമാതാക്കളായ BAE സിസ്റ്റംസ് ഹാഗ്ലണ്ട്‌സിന്റെ സാങ്കേതിക, ഡിസൈൻ പിന്തുണയോടെ ഹസിറയിലെ ആർമർഡ് സിസ്റ്റംസ് കോംപ്ലക്‌സിലാണ് എൽ ആൻഡ് ടി വാഹനങ്ങൾ നിർമ്മിക്കുക. വിന്യാസം, പരിപാലനം, ലൈഫ് സൈക്കിൾ സസ്റ്റൈൻമെന്റ് എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ലോജിസ്റ്റിക്സ് പിന്തുണ കരാറിൽ ഉൾപ്പെടുന്നതായി എൽ ആൻഡ് ടി പ്രതിനിധി പറഞ്ഞു. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ പ്രതിരോധത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ കരാർ. ഹൈ ആൾട്ടിട്യൂഡ് മഞ്ഞുമലകൾ മുതൽ മരുഭൂമികളിലും ചതുപ്പുനിലങ്ങളിലും വരെ ഉപയോഗിക്കാനാകുന്ന രീതിയിലുള്ള പ്രത്യേക രൂപകൽപനയാണ് BvS10ന്റേത്. The Indian Army signed a contract with L&T for the…

Read More

പൂർണമായും എമിറാത്തി പ്രതിഭകൾ രൂപകൽപന ചെയ്ത് നിർമിച്ച ആദ്യത്തെ ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റായ ബദർ-250 (ബി-250) പുറത്തിറക്കിയതോടെ യുഎഇ വ്യോമയാന, പ്രതിരോധ മേഖലയിൽ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ദുബായ് എയർഷോ 2025ൽ അനാച്ഛാദനം ചെയ്ത ഈ വിമാനം നൂതന സാങ്കേതികവിദ്യകൾ, മൾട്ടി-റോൾ കഴിവുകൾ, ലോകോത്തര പ്രകടനം എന്നിവ പ്രദർശിപ്പിക്കുന്നു. മേഖലയിലെ വ്യോമയാനരംഗത്ത് യുഎഇയുടെ വളർന്നുവരുന്ന നേതൃത്വത്തെ എടുത്തുകാണിക്കുന്നതാണ് നേട്ടം. ദുബായ് വേൾഡ് സെൻട്രലിൽ നടക്കുന്ന ദുബായ് എയർഷോയ്ക്കിടെ, പ്രമുഖ പ്രതിരോധ, നിർമാണ കമ്പനിയായ കാലിഡസ് ഹോൾഡിംഗ് ഗ്രൂപ്പാണ് B-250 ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റ് അവതരിപ്പിച്ചത്. പൂർണമായും എമിറാത്തി വൈദഗ്ധ്യം ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത യുഎഇയിലെ ആദ്യത്തെ തദ്ദേശീയ ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റാണിത്. വിമാനത്തിന്റെ വിജയകരമായ ആദ്യ പറക്കലിനും കർശനമായ യോഗ്യതാ, കോർ ടെസ്റ്റിംഗ് പ്രോഗ്രാമുകളും പൂർത്തിയാക്കിയതിനുശേഷമാണ് ലേഞ്ച്. പൂർണമായും കാലിഡസ് വികസിപ്പിച്ചെടുത്തതും എമിറാത്തി പ്രതിഭകൾ എമിറേറ്റ്‌സിൽ പൂർണമായും രൂപകൽപന ചെയ്ത് നിർമിച്ചതുമായ ആദ്യത്തെ ലൈറ്റ് അറ്റാക്ക് എയർക്രാഫ്റ്റ് പുറത്തിറക്കുന്നതിൽ അഭിമാനമുണ്ടെന്ന് കാലിഡസ് ഹോൾഡിംഗ് ഗ്രൂപ്പ്…

Read More