Author: News Desk
1000 ഇന്ത്യൻ രൂപയുണ്ടെങ്കിൽ ലക്ഷാധിപതിയാക്കാൻ സാധിക്കുന്ന കറൻസിയുള്ള രാജ്യങ്ങളെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂല്യം കുറഞ്ഞ കറൻസികളുടെ കാര്യത്തിൽ ഇത് സത്യമാണ്. ഇറാനിലെ ഔദ്യോഗിക കറൻസിയായ ഇറാനിയൻ റിയാൽ ഇത്തരത്തിലുള്ളതാണ്. 1000 ഇന്ത്യൻ രൂപ എന്നത് ഏകദേശം അഞ്ച് ലക്ഷം ഇറാനിയൻ റിയാലിന് തുല്യമാണ്, എന്നുവെച്ചാൽ ആയിരം രൂപയുമായി ചെന്നാൽ ഇറാനിൽ ലക്ഷപ്രഭുവാണ്! നാണയപ്പെരുപ്പം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും കറൻസി ഇടപാടുകൾ ലളിതമാക്കാനുമായി ഇറാൻ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക കറൻസിയായ റിയാലിൽ നിന്ന് നാല് പൂജ്യങ്ങൾ ഒഴിവാക്കി പുതിയ കറൻസി യൂണിറ്റിലേക്ക് മാറുന്നതിന് അടക്കമുള്ള തീരുമാനങ്ങളാണ് ഇറാൻ സ്വീകരിച്ചത്. സാധാരണയായി, പണപ്പെരുപ്പം കാരണം കറൻസി മൂല്യം വേഗത്തിൽ നഷ്ടപ്പെടുന്ന രാജ്യങ്ങൾ സാമ്പത്തിക-വാണിജ്യ ഇടപാടുകൾ ലളിതമാക്കാനും ചിലവ് കുറയ്ക്കാനുമായി കറൻസികളിൽ നിന്ന് പൂജ്യങ്ങൾ വെട്ടിക്കുറയ്ക്കാറുണ്ട്. ഔദ്യോഗിക കറൻസിയുടെ പുനർമൂല്യനിർണയത്തിന് ഇറാൻ പാർലമെന്റ് അടുത്തിടെ അംഗീകാരം നൽകിയിരുന്നു. പൂജ്യങ്ങൾ ഒഴിവാക്കിയ പുതിയ കറൻസി റിയാൽ എന്നു…
ഇന്ത്യയിലെ ആദ്യ ഹീലിയം റിക്കവറി ഡെമോൺസ്‌ട്രേഷൻ പ്ലാൻ്റ് (Helium Recovery Demonstration Plant) വരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ONGC) ഗവേഷണ വികസന വിഭാഗമായ ഒഇസിടി (OECT) എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡുമായി (EIL) കരാർ ഒപ്പിട്ടു. ഒഎൻജിസിയുടെ തമിഴ്നാട് കുത്താലം ഗ്യാസ് കലക്ഷൻ സ്റ്റേഷനിൽ വരുന്ന പ്ലാന്റിനായി 39.42 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമം. ബഹിരാകാശ പര്യവേക്ഷണം, സെമികണ്ടക്ടർ നിർമ്മാണം, ക്രയോജനിക്സ്, ഫൈബർ ഒപ്റ്റിക്സ്, മെഡിക്കൽ സാങ്കേതികവിദ്യകൾ എന്നിവയിൽ ഉപയോഗിക്കുന്ന പ്രധാന വാതകമാണ് ഹീലിയം. നിലവിൽ ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹീലിയം ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ഹീലിയം റീക്കവറിയിൽ തദ്ദേശീയ ശേഷി സ്ഥാപിക്കുന്നത് രാജ്യത്തിന്റെ സാങ്കേതിക പുരോഗതിക്കും ഊർജ്ജ സുരക്ഷയ്ക്കും തന്ത്രപരമായ പ്രാധാന്യം നൽകുന്ന നീക്കമാണെന്ന് ഒഎൻജിസി പ്രതിനിധി പറഞ്ഞു. ONGC and EIL sign an agreement to set up India’s first helium…
ദേശീയ പാതകളിലെ ടോളിനായുള്ള ഫാസ്ടാഗ് വാർഷിക പാസ്സിന് (Annual FASTag pass) മികച്ച പ്രതികരണം. ഓഗസ്റ്റ് 15നാണ് വാർഷിക പാസ് ആരംഭിച്ചത്. നാലു ദിവസങ്ങൾക്കുള്ളിൽത്തന്നെ അഞ്ച് ലക്ഷത്തിലധികം പേർ വാർഷിക പാസ്സുകൾ എടുത്തതായി ദേശീയപാതാ അതോറിറ്റി (NHAI) അറിയിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് വാർഷിക പാസ്സിന് ഏറെ ആവശ്യക്കാരുള്ളത്. തമിഴ്നാട്ടിൽ മാത്രം 1.5 ലക്ഷം പേരാണ് നാലു ദിവസങ്ങൾക്കുള്ളിൽ പാസ് എടുത്തത്. ഒരു ലക്ഷത്തോളം വാർഷിക പാസ്സുമായി കർണാടക തൊട്ടുപുറകിലുണ്ട്. ആന്ധ്രാ പ്രദേശും വാർഷിക പാസ് എടുത്തവരുടെ എണ്ണത്തിൽ മുൻപന്തിയിലുണ്ട്. ഇടയ്ക്കിടെ ടോൾ അടയ്ക്കാൻ വാഹനം നിർത്താതെ തടസ്സമില്ലാതെ യാത്ര ചെയ്യാനാകുന്നതും, ടോൾ പ്ലാസകളിലെ തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നതുമാണ് വാർഷിക ഫാസ്ടാഗ് പാസിന്റെ പ്രധാന സവിശേഷതകൾ. കൂടാതെ എളുപ്പത്തിലുള്ള ആക്ടിവേഷൻ-പുതുക്കൽ സൗകര്യം, എല്ലാ ഫാസ്ടാഗ് സൗകര്യമുള്ള ടോൾ പ്ലാസകളിലേക്കുള്ള രാജ്യവ്യാപകമായ കവറേജ് എന്നിവയും പാസ്സിനെ കൂടുതൽ ജനപ്രിയമാക്കുന്നു. സ്ഥിരം യാത്രക്കാർക്ക് 3000 രൂപയ്ക്ക് 200 യാത്രകളോ (Trip) അതല്ലെങ്കിൽ ഒരു വർഷം…
75000 കിലോഗ്രാം പേലോഡ് ശേഷിയും 40 നില കെട്ടിടത്തിന്റെ ഉയരവുമുള്ള പടുകൂറ്റൻ റോക്കറ്റ് നിർമിക്കാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). കൂറ്റൻ റോക്കറ്റിന്റെ നിർമാണം പുരോഗമിക്കുകയാണെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ (V. Narayanan) അറിയിച്ചു. 75000 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള മെഗാ റോക്കറ്റിനൊപ്പം നാവിക് ഉപഗ്രഹം (Navigation with Indian Constellation – NAVIC), എൻ–1 റോക്കറ്റ് (N1 Rocket) എന്നിവയുടെയും പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ഒസ്മാനിയ സർവകലാശാലയിൽ (Osmania University) നടന്ന ചടങ്ങിൽ പറഞ്ഞു. ഭാരമേറിയ പേലോഡുകൾ വിക്ഷേപിക്കാനുള്ള ശ്രമങ്ങളിൽ വലിയ നാഴികക്കല്ലായി മാറുന്ന മെഗാ റോക്കറ്റാണ് ഐഎസ്ആർഒ വികസിപ്പിക്കുന്നത്. പുതിയ റോക്കറ്റ് ഇന്ത്യയെ ബഹിരാകാശ രംഗത്ത് വലിയ മുന്നേറ്റം നടത്താൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം, യുഎസ് നിർമിതമായ 6500 കിലോഗ്രാം ഭാരമുള്ള കമ്യൂണിക്കേഷൻ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനുള്ള പദ്ധതിയും പുരോഗമിക്കുന്നു. ഇന്ത്യയുടെ 55 ഉപഗ്രഹങ്ങൾ നിലവിൽ ഭ്രമണപഥത്തിലുണ്ടെന്നും അടുത്ത മൂന്നു മുതൽ നാല്…
മെഡിക്കൽ ഉപകരണങ്ങൾ, ആരോഗ്യ രംഗത്തെ ഡിജിറ്റൽ ടെക്നോളജി, പുത്തൻ ഡയഗ്നോസ്റ്റിക്സ് രീതികൾ, മെഡിക്കൽ ടൂറിസം, വെൽനസ്” എന്നീ പ്രമേയങ്ങളിൽ ആരോഗ്യ സംരക്ഷണത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മെഡിക്കൽ എക്സിബിഷൻ- ഹോസ്പെക്സ് കൊച്ചിയിൽ നടക്കുകയാണ്. മെഡിക്കൽ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുത്താൻ പോകുന്ന മാറ്റങ്ങളറിയണോ? മെഡിക്കൽ ടൂറിസം രംഗത്ത് ഓരോ മലയാളിക്കും എന്തൊക്കെ സാധ്യതയുണ്ട് എന്നറിയണോ? ആരോഗ്യ ടൂറിസം രംഗത്ത് ഒരു സംരംഭം എങ്ങനെ തുടങ്ങണം, എന്ത് തുടങ്ങണം, സംരംഭം തുടങ്ങാനാവശ്യമായ നിക്ഷേപം എവിടെ നിന്ന് കിട്ടും എന്നൊക്കെ അറിയണോ? അതിനൊക്കെ പറ്റുന്ന അവസരമാണ് ഹോസ്പെക്സ്. കൂടാതെ, ആരോഗ്യരംഗത്തെ സ്റ്റാർട്ടപ്പുകൾക്കും MSME സംരംഭകർക്കും ഈ മേളയിൽ പങ്കെടുക്കാം. മികച്ച മെഡിക്കൽ സംരംഭങ്ങളിൽ ഫണ്ട് ചെയ്യാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ, പ്രൊഡക്റ്റോ സർവ്വീസോ വാങ്ങാൻ പറ്റുന്ന രാജ്യത്തെ മുൻനിര ഹോസ്പിറ്റലുകൾ, മെഡിക്കൽ രംഗത്തെ AI വിദഗ്ധർ, ഹോസ്പിറ്റൽ രംഗത്തെ പുതിയ ടെക്നോളജി പ്രൊവൈഡർമാർ, ഇന്നവേറ്റേഴ്സ് എന്നിവരെല്ലാം ഒരുമിച്ച് ഒരു വേദിയിൽ എത്തുകയാണ്. ഇനി എംഎസ്എംഇ മാനുഫാക്ചറേഴ്സ്…
അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്തുനിന്നും നീക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയ സുപ്രധാന ഭരണഘടനാ ഭേദഗതി ബിൽ വരുന്നു. കുറഞ്ഞത് അഞ്ച് വർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങൾക്ക് തുടർച്ചയായി 30 ദിവസം കസ്റ്റഡിയിൽ കഴിയുന്ന മന്ത്രിമാരെ പുറത്താക്കാനാണ് പുതിയ ബില്ലിലെ വ്യവസ്ഥ. ഭരണഘടന 130ആം ഭേദഗതി ബിൽ (130th Amendment Bill) പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ എന്നിവർക്ക് ബാധകമാകും. തുടർച്ചയായി 30 ദിവസം മന്ത്രിമാർ പൊലീസ്-ജുഡീഷ്യൽ കസ്റ്റഡിയിൽ കിടന്നാൽ 31ആം ദിവസം മന്ത്രിസഭയിൽ നിന്ന് നീക്കണമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാർശ ഗവർണർക്ക് നൽകിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയിൽ കിടക്കുന്നതെങ്കിലും മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. എന്നാൽ ബിൽ അനുസരിച്ച്, കസ്റ്റഡിയിൽ നിന്ന് മോചിതരാകുന്ന മന്ത്രിമാരെ തിരികെ വീണ്ടും അതാത് സ്ഥാനത്ത് നിയമിക്കുന്നതിൽ തടസ്സമില്ല. ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങൾ ആരോപിക്കപ്പെടുന്ന, അറസ്റ്റ് ചെയ്യപ്പെടുകയും കസ്റ്റഡിയിൽ വെയ്ക്കുകയും ചെയ്യുന്ന മന്ത്രിമാരിൽ ജനങ്ങൾക്കുള്ള…
മനുഷ്യ ചരിത്രത്തെ തന്നെ തിരുത്താവുന്ന സാങ്കേതികവിദ്യയുമായി ചൈനീസ് ശാസ്ത്രജ്ഞർ. ആർട്ടിഫിഷ്യൽ ഗർഭപാത്രത്തിലൂടെ ഹ്യൂമനോയിഡ് റോബോട്ടുകളെ കുഞ്ഞുങ്ങൾക്ക് ‘ജന്മം നൽകാൻ’ പ്രാപ്തരാക്കുന്ന സാങ്കേതികവിദ്യയാണ് ചൈനയിൽ ഒരുങ്ങുന്നത്. 2026ഓടെ പദ്ധതി നടപ്പിലാക്കുമെന്ന് ഗ്വാങ്‌ഷൂവിലെ കയ്വ ടെക്‌നോളജി (Kaiwa Technology) അറിയിച്ചു. ഗർഭധാരണം നടത്താൻ ശേഷിയുള്ള ഹ്യൂമനോയിഡ് റോബോട്ടുകളിൽ സ്ത്രീകളിലെ ഗർഭപാത്രത്തിന്റെ എല്ലാ പ്രവർത്തനശേഷിയും സജ്ജമാക്കുമെന്ന് കയ്വ ടെക്നോളജി പ്രൊജക്റ്റ് ലീഡ് ഡോ. ഷാങ് ക്വിഫെങ് പറഞ്ഞു. കൃത്രിമ ഗർഭപാത്രത്തിനുള്ളിൽ ഗർഭധാരണം പുനർനിർമിക്കുന്നതാണ് പദ്ധതി. ഹ്യൂമനോയ്ഡ് റോബോട്ടിൻറെ ശരീരത്തിനുള്ളിൽ കൃത്രിമമായി നിർമിച്ച അംനിയോട്ടിക് ദ്രാവകം നിറഞ്ഞ ഗർഭപാത്രം പോലുള്ള സ്ഥലത്താണ് കുഞ്ഞ് വളരുക. പദ്ധതിയുടെ സാങ്കേതികവിദ്യ ഇപ്പോൾ ഏതാണ്ട് പൂർണ്ണമായെന്ന് അവകാശപ്പെടുന്ന ഡോ. ഷാങ് സാങ്കേതികവിദ്യയ്ക്കുള്ള നിയമങ്ങളും ചട്ടങ്ങളും തയ്യാറാക്കുന്നതിനായി അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും അറിയിച്ചു. പുതിയ സാങ്കേതികവിദ്യ വിജയകരമായാൽ പ്രത്യുൽപാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കും. സാധാരണ ഗതിയിൽ ഏറെ ചിലവേറിയ പ്രത്യുൽപാദന ചികിത്സാ രംഗത്ത് ഒരു ലക്ഷം യുവാൻ (ഏകദേശം 12 ലക്ഷം രൂപ)…
വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്കായി അഞ്ച് സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോഴ്‌സുകൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. SWAYAM (Study Webs of Active Learning for Young Aspiring Minds) പോർട്ടൽ വഴിയാണ് സൗജന്യ എഐ കോഴ്സുകൾ ലഭ്യമാക്കിയിരിക്കുന്നത്. അതിവേഗം പുരോഗമിക്കുന്ന സാങ്കേതിക ലോകത്ത് വിജയിക്കാൻ ആവശ്യമായ അറിവും നൈപുണ്യവും കൊണ്ട് പഠിതാക്കളെ സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൈത്തൺ ഉപയോഗിച്ചുള്ള മെഷീൻ ലേർണിങ് (AI/ML using Python), ക്രിക്കറ്റ് അനലിറ്റിക്‌സ് വിത്ത് എഐ (AI/ML using Python) എന്നീ കോഴ്സുകൾക്ക് പുറമേ ശാസ്ത്ര വിദ്യാർത്ഥികൾക്കായി, ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും എഐ കോഴ്സുകളുണ്ട് (AI in Physics, AI in Chemistry). കൊമേഴ്‌സ്, മാനേജ്‌മെന്റ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് അക്കൗണ്ടിങ് എഐ (AI in Accounting) കോഴ്സും SWAYAM പോർട്ടൽ വഴി ലഭ്യമാക്കും. വിവിധ വിഷയങ്ങളിലുള്ള ബിരുദ വിദ്യാർത്ഥികൾക്ക് എഐയിൽ പരിചയം നേടാനും തൊഴിൽ സാധ്യത മെച്ചപ്പെടുത്താനും സൗജന്യ കോഴ്‌സുകൾ സഹായിക്കുമെന്ന് അധികൃതർ…
സാക്ഷരതയിൽ ചരിത്രം സൃഷ്ടിച്ചതു പോലെ ഡിജിറ്റൽ സാക്ഷരതയിലും ചരിത്രം കുറിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതായി പ്രഖ്യാപിക്കപ്പെടുമ്പോൾ ശ്രദ്ധിക്കപ്പെടുകയാണ് പെരുമ്പാവൂർ സ്വദേശിയായ 105 വയസുകാരൻ. പെരുമ്പാവൂർ ഓടക്കാലി എം.എ. അബ്ദുല്ല മൗലവി ബാഖവിയാണ് 105 വയസ്സിൽ ഡിജിറ്റൽ സാക്ഷരത നേടി ശ്രദ്ധേയനാകുന്നത്. ഡിജി കേരളം പദ്ധതിയിലെ ഏറ്റവും പ്രായം കൂടിയ പഠിതാവാണ് അബ്ദുല്ല മൗലവി. കീപാഡ് ഫോണിൽ തുടങ്ങിയ അബ്ദുല്ലയുടെ യാത്ര കോവിഡ് കാലത്തെ ഡിജിറ്റൽ സാക്ഷരതയിലൂടെ ഇന്ന് സ്മാർട് ഫോണിൽ എത്തിനിൽക്കുന്നു. കോവിഡ് കാലത്ത് പത്രങ്ങൾ വരുന്നത് നിന്നതാണ് ഡിജിറ്റൽ ന്യൂസ് വായിക്കുന്നതിലേക്ക് തിരിയാൻ ഇടയാക്കിയത്. തദ്ദേശ വകുപ്പിന്റെ ഡിജി കോ-ഓർഡിനേറ്റർ സ്മാർട്ഫോൺ ഉപയോഗത്തിനും മറ്റും സഹായിച്ചു. ഇന്ന് അതുംകടന്ന് വാട്സ്ആപ്പും യൂട്യൂബും ഫെയിസ്ബുക്കുമെല്ലാം അദ്ദേഹം അനായാസം ഉപയോഗിക്കുന്നു. സർക്കാർ വളണ്ടിയർമാരുടെ പരിശീലനവും കൊച്ചുമക്കളുടെ സഹായവുമാണ് ഈ പ്രായത്തിലും തന്നെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നതിലും ഡിജിറ്റൽ സാക്ഷരനാകുന്നതിലും സഹായിച്ചതെന്ന് അബ്ദുല്ല പറയുന്നു. അതേസമയം, സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന…
ഉത്തർപ്രദേശിൽ 4500 കോടി രൂപയുടെ ട്രാക്ടർ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കാൻ എസ്‌കോർട്ട്‌സ് കുബോട്ട ലിമിറ്റഡ് (Escorts Kubota). ഇതിനായി കമ്പനിക്ക് യുപി ഗവൺമെന്റ് 200 ഏക്കർ ഭൂമി അനുവദിച്ചു. യമുന എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (YEIDA) എസ്‌കോർട്ട്‌സ് കുബോട്ട ലിമിറ്റഡിന് ഭൂമി അനുവദിച്ചത്. 2024 ഓഗസ്റ്റ് 17നാണ് എസ്‌കോർട്ട്‌സ് കുബോട്ട ലിമിറ്റഡ് ട്രാക്ടർ നിർമ്മാണ സൗകര്യത്തിനായി ഉത്തർപ്രദേശ് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇപ്പോൾ YEIDA സെക്ടർ -10ൽ കമ്പനിക്ക് ഭൂമി അനുവദിച്ച് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. എസ്കോർട്ട്സ് കുബോട്ടയുടെ ₹4,500 കോടി നിക്ഷേപത്തിലൂടെ 4,000 പേർക്കാണ് തൊഴിൽ ഒരുങ്ങുക. ഘട്ടം ഘട്ടമായാണ് കമ്പനി നിർമാണ യൂണിറ്റ് സ്ഥാപിക്കുക. ആദ്യ ഘട്ടത്തിൽ, ₹2000 കോടി നിക്ഷേപത്തിൽ, കമ്പനി ട്രാക്ടർ പ്ലാന്റ്, വാണിജ്യ ഉപകരണ പ്ലാന്റ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ വികസിപ്പിക്കും. വിപണി ആവശ്യകത, ആദ്യ ഘട്ടത്തിലെ ശേഷി വിനിയോഗം തുടങ്ങിയവയ്ക്ക് അനുസരിച്ചാണ് രണ്ടാം ഘട്ടം വിപുലീകരണം നടക്കുക. Escorts Kubota is…