Author: News Desk
‘മോസ്റ്റ് ഫേവേർഡ് നേഷൻ’ (MFN) എന്നവ്യവസ്ഥ നീക്കം ചെയ്യുന്നത് ഉൾപ്പെടെ നിരവധി പ്രധാന മാറ്റങ്ങളോടുകൂടിയ പുതുക്കിയ നികുതി ഉടമ്പടിയിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവെച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ഭേദഗതി ഒപ്പുവെച്ചത്. 1992ൽ ഒപ്പുവെച്ച ‘ഇന്ത്യ-ഫ്രാൻസ് ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടി’യുടെ (DTAC) ഭേദഗതിയാണിത്. 1992ലെ നികുതി ഉടമ്പടിയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിന്റെ ഭാഗമായാണ് മോസ്റ്റ് ഫേവേർഡ് നേഷൻ എന്ന വ്യവസ്ഥ ചേർത്തത്. പിന്നീട് ഇന്ത്യ മറ്റൊരു രാജ്യത്തിന് മെച്ചപ്പെട്ട നികുതി വ്യവസ്ഥകൾ വാഗ്ദാനം ചെയ്താൽ നീതി ഉറപ്പാക്കാൻ വേണ്ടിയായിരുന്നു ഇത്. ഈ നിബന്ധനയാണ് ഇപ്പോൾ ഔദ്യോഗികമായി നീക്കം ചെയ്തിരിക്കുന്നത്.ഭാവിയിലെ ഒരു കരാറിൽ ഇന്ത്യ മറ്റൊരു രാജ്യത്തിന് മികച്ച നികുതി ആനുകൂല്യങ്ങൾ നൽകിയാൽ, ഫ്രാൻസിന് അതേ ആനുകൂല്യം സ്വയമേവ അവകാശപ്പെടാം എന്നാണ് എംഎഫ്എൻ ക്ലോസ് കൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യ പിന്നീട് 5 ശതമാനം ഡിവിഡന്റ് നികുതി നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു രാജ്യവുമായി ഒരു കരാറിൽ…
രാജ്യത്തെ ആദ്യ സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സിയിലെ (Bharat Taxi) ടാക്സി ഡ്രൈവർമാരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ് കമ്പനികളെപ്പോലെ വലിയ ലാഭം പിന്തുടരുന്നതിനുപകരം ഡ്രൈവർമാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിനായാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 5നാണ് രാജ്യത്തെ ആദ്യ സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സി സംരംഭം ആരംഭിച്ചത്. ഓൺലൈൻ ടാക്സി രംഗത്ത് ന്യായവും സുതാര്യവുമായ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയാണ് ഭാരത് ടാക്സിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. നിങ്ങൾ 500 രൂപ മാത്രം നിക്ഷേപിച്ചാൽ മതി. മൂന്ന് വർഷത്തിന് ശേഷം എന്ത് സംഭവിക്കും? ഭാരത് ടാക്സി 25 കോടി രൂപ സമ്പാദിച്ചുവെന്ന് കരുതുക, അപ്പോൾ ഈ 25 കോടിയുടെ 20%, അതായത് 5 കോടി രൂപ, നിങ്ങളുടെ മൂലധനമായി ഭാരത് ടാക്സിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും, കൂടാതെ ടാക്സി എത്ര കിലോമീറ്റർ ഓടി എന്നതിനെ അടിസ്ഥാനമാക്കി 80 ശതമാനം നിങ്ങളുടെ…
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന ഇന്തോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് കാർണിയുടെ ഇന്ത്യാ സന്ദർശനം. ആഗോള വ്യാപാര-സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ കരുത്തുറ്റതും സ്വതന്ത്രവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാർണി വ്യക്തമാക്കി. വ്യാപാരം വൈവിധ്യവൽക്കരിക്കാനും തൊഴിലാളികൾക്കും ബിസിനസ്സുകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം, ഊർജ്ജം, കൃത്രിമബുദ്ധി എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുകയാണ് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിൻറെ ലക്ഷ്യം. ആദ്യം മുംബൈ സന്ദർശിക്കുന്ന കാർണി തുടർന്ന് ഡൽഹിയിലേക്ക് തിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉന്നതതല യോഗം നടത്തും. വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, എഐ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങളിലൂടെ കാനഡ-ഇന്ത്യ ബന്ധം ഉയർത്തുന്നതിലും വികസിപ്പിക്കുന്നതിലും നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മാർക്ക് കാർണിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. Canadian PM Mark Carney visits India from Feb 26 to March…
ഇന്ത്യയിലെ ഡിജിറ്റൽ വായ്പാ രംഗത്ത് വമ്പൻ ചുവടുവെപ്പുമായി ഭാരതി എയർടെൽ. ഇതര ധനകാര്യ സ്ഥാപനമായ എയർടെൽ മണി ലിമിറ്റഡിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ നിക്ഷേപിക്കുന്ന തുകയിൽ 70 ശതമാനം എയർടെല്ലും ബാക്കി 30 ശതമാനം പ്രൊമോട്ടർ ഗ്രൂപ്പായ ഭാരതി എന്റർപ്രൈസസ് ലിമിറ്റഡും നൽകും. ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് എയർടെൽ മണിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എൻബിഎഫ്‌സി ലൈസൻസ് ലഭിച്ചിരുന്നു. കമ്പനിയുടെ ശക്തമായ ഡിജിറ്റൽ സംവിധാനങ്ങൾ, 500ൽ അധികം ഡാറ്റാ സയന്റിസ്റ്റുകൾ ഉൾപ്പെടുന്ന ഡാറ്റാ അനലിറ്റിക്‌സ് ടീം, പ്രവർത്തന വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ലളിതവും സുരക്ഷിതവുമായ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ എയർടെൽ മികച്ച ക്രെഡിറ്റ് സംവിധാനം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള വായ്പാ സേവനം ഇന്ത്യയിലെ ഏറ്റവും മികച്ച ലെൻഡിംഗ് സർവീസ് പ്രൊവൈഡർ മാതൃകകളിലൊന്നായി മാറിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം വഴി ഇതിനകം…
ആമസോണിന്റെ പുതിയ ഓഫീസ് ക്യാംപസ് ബെംഗളൂരുവിൽ തുറന്നു. 11 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഓഫീസ് കമ്പനിയുടെ ഏഷ്യയിലെതന്നെ രണ്ടാമത്തെ വലിയ ഓഫീസ് ആണ്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ്, ഓപ്പറേഷൻസ്, പേയ്‌മെന്റ്സ്, ടെക്നോളജി, സെല്ലർ സർവീസസ് തുടങ്ങിയ മേഖലകളിലെ 7000ലധികം ജീവനക്കാരാണ് പുതിയ ആമസോൺ ഓഫീസിൽ പ്രവർത്തിക്കുക. അഞ്ച് ഏക്കർ സ്ഥലത്താണ് ഈ ഓഫീസ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ബിസിനസ്സിനോട് തങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ പുതിയ ഓഫീസെന്ന് ആമസോൺ പ്രതിനിധി വ്യക്തമാക്കി. ആമസോൺ രാജ്യത്ത് ഇതിനകം 40 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 2030ഓടെ 35 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മീറ്റിംഗ് റൂമുകൾ, ഹഡിൽ സ്പേസുകൾ, ബ്രേക്ക്ഔട്ട് ഏരിയകൾ, 200ലധികം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഇവന്റ് സ്പേസുകൾ തുടങ്ങിയ നിരവധി സവിശേഷതകളും പുതിയ ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ, ജീവനക്കാർക്ക് ബാസ്കറ്റ്ബോൾ, പിക്കിൾബോൾ കോർട്ടുകൾ, ആംഫി തിയേറ്റർ, ലാൻഡ്സ്കേപ്പ്ഡ് പുൽത്തകിടികൾ, ഔട്ട്‌ഡോർ കമ്മ്യൂണിറ്റി സ്പേസുകൾ തുടങ്ങിയ…
ആഗോള ടെക് കമ്പനികളുടെ തലപ്പത്ത് ഇന്ത്യൻ വംശജർ പതിവ് സാന്നിദ്ധ്യമാണ്. ഈ നിരയിലേക്ക് ഒരു പേര് കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ വംശജയായ ആശ ശർമ്മയാണ് മൈക്രോസോഫ്റ്റിന്റെ ഗെയിമിംഗ് ഡിവിഷന്റെ (Microsoft Gaming) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഇഒയുമായി നിയമിതയായിരിക്കുന്നത്. മുൻ സിഇഒ ഫിൽ സ്പെൻസറിന് പകരക്കാരിയായി ആശ ശർമ്മ ചുമതലയേൽക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ് പ്രഖ്യാപിച്ചത്. 38കാരിയായ ആശ മൈക്രോസോഫ്റ്റിന്റെ കോർഎഐ ഉൽപ്പന്ന വികസനത്തിന് നേതൃത്വം നൽകുന്നതിനിടയിലാണ് പുതിയ റോളിലേക്ക് എത്തുന്നത്. സാങ്കേതികവിദ്യ, ഉൽപ്പന്നം, പ്രവർത്തനങ്ങൾ എന്നിവയിലുടനീളം നേതൃത്വപരമായ റോളുകളിൽ ഏകദേശം 15 വർഷത്തോളം മുൻപരിചയമാണ് ആശയ്ക്കുള്ളത്. മിനസോട്ട സർവകലാശാലയിലെ കാൾസൺ സ്കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആശ ശർമ 2011ലാണ് മൈക്രോസോഫ്റ്റിലൂടെ കരിയർ ആരംഭിച്ചത്. ആദ്യം മാർക്കറ്റിംഗ് വിഭാഗത്തിലും പിന്നീട് പോർച്ച് ഗ്രൂപ്പിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും മാറി. എഞ്ചിനീയറിംഗ്, വിൽപ്പന, ഉൽപ്പന്നം, മാർക്കറ്റിംഗ്, ഓപ്പറേഷൻസ് ടീമുകളെ നയിച്ചതിലൂടെ കമ്പനിയെ ശക്തിപ്പെടുത്തുന്നതിൽ ആശ ശർമ്മ…
യാത്രക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യൻ റെയിൽവേ നിരവധി ട്രെയിൻ സർവീസുകൾ നടത്തുന്നു. ഇതുമായി ബന്ധപ്പെടാടണ് ദേശീയ ഗതാഗത കമ്പനി 2019ൽ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസ് അവതരിപ്പിച്ചത്. നിലവിൽ, ഇത്തരത്തിലുള്ള രണ്ട് ട്രെയിനുകൾ ശൃംഖലയിൽ ഓടുന്നു. രണ്ടും പൂർണ്ണമായും പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ആണ്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസ് എക്സ്പ്രസ്, ന്യൂഡൽഹിക്കും ലഖ്നൗവിനും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ഇടനാഴികളിൽ ഒന്നിലൂടെയാണ് സർവീസ് നടത്തുന്നത്. ഈ സർവീസ് വിജയമായതിനെത്തുടർന്ന്, 2020ൽ അഹമ്മദാബാദിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന രണ്ടാമത്തെ പ്രീമിയം തേജസ് ട്രെയിൻ അവതരിപ്പിച്ചു. യാത്രക്കാരുടെ എണ്ണവും വരുമാനവുംപ്രവർത്തനം തുടങ്ങി ഒരു മാസത്തിനുള്ളിൽ, ന്യൂഡൽഹി-ലഖ്നൗ തേജസ് ട്രെയിൻ ഏകദേശം 7.73 ലക്ഷം രൂപയുടെ പ്രവർത്തന വരുമാനം നേടി. 2025–26 സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ (ഒക്ടോബർ-ഡിസംബർ) തേജസ് എക്സ്പ്രസ് ട്രെയിനുകൾ ഏകദേശം 50 കോടി രൂപ വരുമാനമാണമാണ് നേടിയത്. ഇതേ…
ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിലെ 590 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യവസ്ഥാപരമായ പ്രശ്നമില്ലെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. ആർബിഐ സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തട്ടിപ്പിൽ ജീവനക്കാരുടെയും ബാഹ്യകക്ഷികളുടെയും ഒത്തുകളി ഉൾപ്പെട്ടിട്ടുണ്ടെന്ന് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എംഡി വി. വൈദ്യനാഥൻ പറഞ്ഞു. നേരത്തേ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ചണ്ഡീഗഢ് ശാഖയിൽ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ വൻ ക്രമക്കേടാണ് കണ്ടെത്തിയത്. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെ 590 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്. തട്ടിപ്പിന് കൂട്ടുനിന്ന ജീവനക്കാരെ ബാങ്ക് സസ്പെന്റ് ചെയ്തിട്ടുണ്ട്. എംപാനൽ ലിസ്റ്റിൽനിന്ന് ഹരിയാന ഗവൺമെന്റ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിനെ നീക്കം ചെയ്യുകയും ചെയ്തു. ഫോറൻസിക് ഓഡിറ്റിനായി കെപിഎംജിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. നടപ്പ് സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ ബാങ്കിന്റെ അറ്റാദായം 503 കോടി രൂപയായിരുന്നു. തട്ടിപ്പ് തുക ഇതിനേക്കാൾ കൂടുതലാണ്. ആഘാതത്തിന്റെ യഥാർത്ഥ സ്വാധീനം വീണ്ടെടുപ്പും അന്തിമ വിലയിരുത്തലും അനുസരിച്ചായിരിക്കും. ബാങ്കിന്റെ പ്രവർത്തന ലാഭം മെച്ചപ്പെട്ടിട്ടുള്ളതിനാൽ ഈ ആഘാതം…
ആധുനിക യാത്രാ സൗകര്യങ്ങൾക്കൊപ്പം വേഗതയുടെ കാര്യത്തിലും ഇന്ത്യൻ റെയിൽവേ അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റത്തിനിടെ രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ട്രെയിൻ-18 എന്നും അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കുന്ന ട്രെയിനിന്റെ സർവീസ് സ്പീഡ് മണിക്കൂറിൽ 160 കിലോമീറ്ററാണ്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് ട്രെയിൻ ആയ ഗതിമാൻ എക്സ്പ്രസിന്റേയും സർവീസ് വേഗത മണിക്കൂറിൽ 160 കിലോമീറ്റർ തന്നെയാണ്. 2009ൽ തന്നെ നിലവിലുള്ള ട്രാക്കുകളുടെ നവീകരണം, പുതിയ ലൈനുകളുടെ നിർമ്മാണം, അതിവേഗ ട്രെയിൻസെറ്റുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് മണിക്കൂറിൽ 250–350 കിലോമീറ്റർ വേഗതയിൽ സേവനം നൽകുന്നതിനായി അതിവേഗ റെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ഗവർൺമെന്റ് ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ 2016ലാണ് ഇത്തരത്തിലുള്ള ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ ഗതിമാൻ എക്സ്പ്രസ് പ്രവർത്തനം ആരംഭിച്ചത്. വന്ദേ ഭാരത് പോലുള്ളവയ്ക്കായി പിന്നെയും മൂന്നു വർഷത്തോളം കാത്തിരിക്കേണ്ടതായി വന്നു. തേജസ് എക്സ്പ്രസ്…
സംസ്ഥാനത്തിന്റെ സമുദ്ര-വ്യാവസായിക കുതിപ്പിന് പുതിയ അധ്യായം രചിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേരള സർക്കാർ. വിഴിഞ്ഞത്ത് 2000 കോടി രൂപയുടെ ബൃഹത്തായ പൊതുമേഖലാ ലോജിസ്റ്റിക്സ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഇന്ധന സുരക്ഷയ്ക്ക് ഐ.ഒ.സി.എൽ പ്ലാന്റിനായി 700 കോടി രൂപ, കോൺകോർ റെയിൽ ഗതാഗത ശൃംഖലയ്ക്ക് 600 കോടി രൂപ , വൻകിട ലോജിസ്റ്റിക് പാർക്കിന് സി.ഡബ്ല്യു.സി 700 കോടി രൂപ എന്നിവയാകും നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് ഐ.ഒ.സി.എൽ (IOCL), കോൺകോർ (CONCOR), സി.ഡബ്ല്യു.സി (CWC) എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ഒപ്പുവെച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ വിസിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വെറുമൊരു തുറമുഖ നിർമ്മാണം എന്നതിനപ്പുറം വിഴിഞ്ഞത്തെ പൂർണ്ണതോതിലുള്ള സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL), മൂന്ന് വൻകിട…
