Author: News Desk
ആധുനിക യാത്രാ സൗകര്യങ്ങൾക്കൊപ്പം വേഗതയുടെ കാര്യത്തിലും ഇന്ത്യൻ റെയിൽവേ അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റത്തിനിടെ രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. ട്രെയിൻ-18 എന്നും അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ആണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കുന്ന ട്രെയിനിന്റെ സർവീസ് സ്പീഡ് മണിക്കൂറിൽ 160 കിലോമീറ്ററാണ്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈ-സ്പീഡ് ട്രെയിൻ ആയ ഗതിമാൻ എക്സ്പ്രസിന്റേയും സർവീസ് വേഗത മണിക്കൂറിൽ 160 കിലോമീറ്റർ തന്നെയാണ്. 2009ൽ തന്നെ നിലവിലുള്ള ട്രാക്കുകളുടെ നവീകരണം, പുതിയ ലൈനുകളുടെ നിർമ്മാണം, അതിവേഗ ട്രെയിൻസെറ്റുകൾ എന്നിവയിലൂടെ യാത്രക്കാർക്ക് മണിക്കൂറിൽ 250–350 കിലോമീറ്റർ വേഗതയിൽ സേവനം നൽകുന്നതിനായി അതിവേഗ റെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ഗവർൺമെന്റ് ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ 2016ലാണ് ഇത്തരത്തിലുള്ള ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ ഗതിമാൻ എക്സ്പ്രസ് പ്രവർത്തനം ആരംഭിച്ചത്. വന്ദേ ഭാരത് പോലുള്ളവയ്ക്കായി പിന്നെയും മൂന്നു വർഷത്തോളം കാത്തിരിക്കേണ്ടതായി വന്നു. തേജസ് എക്സ്പ്രസ്…
സംസ്ഥാനത്തിന്റെ സമുദ്ര-വ്യാവസായിക കുതിപ്പിന് പുതിയ അധ്യായം രചിച്ചുകൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വൻകിട ലോജിസ്റ്റിക്സ് മാസ്റ്റർ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി കേരള സർക്കാർ. വിഴിഞ്ഞത്ത് 2000 കോടി രൂപയുടെ ബൃഹത്തായ പൊതുമേഖലാ ലോജിസ്റ്റിക്സ് പദ്ധതിയാണ് നടപ്പാക്കുന്നത്. ഇന്ധന സുരക്ഷയ്ക്ക് ഐ.ഒ.സി.എൽ പ്ലാന്റിനായി 700 കോടി രൂപ, കോൺകോർ റെയിൽ ഗതാഗത ശൃംഖലയ്ക്ക് 600 കോടി രൂപ , വൻകിട ലോജിസ്റ്റിക് പാർക്കിന് സി.ഡബ്ല്യു.സി 700 കോടി രൂപ എന്നിവയാകും നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട് ഐ.ഒ.സി.എൽ (IOCL), കോൺകോർ (CONCOR), സി.ഡബ്ല്യു.സി (CWC) എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) ഒപ്പുവെച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ വിസിൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വെറുമൊരു തുറമുഖ നിർമ്മാണം എന്നതിനപ്പുറം വിഴിഞ്ഞത്തെ പൂർണ്ണതോതിലുള്ള സാമ്പത്തിക വികസന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL), മൂന്ന് വൻകിട…
ആക്കുളം-ചേറ്റുവ ജലപാതയുടെ ഭാഗമായി വർക്കലയിൽ വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയിൽ പെട്ട ചിലക്കൂര്‍ തുരങ്കം നവീകരണം കേരളത്തിലെ ജലകേന്ദ്രീകൃത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വേകും. ചിലക്കൂര്‍ തുരങ്കം നവീകരണം സംസ്ഥാനത്തെ വാട്ടര്‍ ടൂറിസം സംരംഭങ്ങൾക്ക് ഉണര്‍വേകും. സിയാലിന്റെ നിയന്ത്രണത്തിലുള്ള ക്വിൽ ആണ് പദ്ധതി നടപ്പാക്കുക. ടൂറിസം പദ്ധതിയുടെ ഭാഗമായി ചിലക്കൂരില്‍ ബോട്ട് ജെട്ടിയും ബീച്ച് പാര്‍ക്കും നിര്‍മ്മിച്ചിട്ടുണ്ട്. ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന് ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യും. ബീച്ചില്‍ നിരവധി ടൂറിസം സംരംഭങ്ങള്‍ക്കും തുടക്കം കുറിക്കും. നവീകരണത്തിന്റെ ഭാഗമായി ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും പ്രതിപാദിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉള്‍പ്പെടുന്ന ഇലക്ട്രിക് ബോട്ട് സിയാല്‍ പുറത്തിറക്കും. കൊച്ചി ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പായ നവാള്‍ട്ട് ഗ്രീന്‍ മൊബിലിറ്റി ആണ് തുരങ്കത്തിലൂടെയുള്ള യാത്രയ്ക്കായി ഇലക്ട്രിക് ബോട്ട് തയ്യാറാക്കിയിട്ടുള്ളത്. ഇതില്‍ 20 പേര്‍ക്ക് സഞ്ചരിക്കാനാകും. ഉയര്‍ന്ന തീവ്രതയുള്ള നാല് ലേസര്‍ പ്രൊജക്ടറുകള്‍, നൂതന…
Yoo Hub Trivandrum by HiLite നിര്‍മ്മിക്കുന്നതിനായി റിയല്‍ എസ്റ്റേറ്റ് മേഖലയിലെ മുന്‍നിരക്കാരായ ഹൈലൈറ്റ് ഗ്രൂപ്പും ടെക്നോപാര്‍ക്കും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. ആദ്യമായാണ് ഹൈലൈറ്റ് ഗ്രൂപ്പ് തലസ്ഥാന നഗരത്തിലെ നിര്‍മ്മാണ പദ്ധതികളുടെ ഭാഗമാകുന്നത്. ആഡംബര റിയല്‍ എസ്റ്റേറ്റ്, ഡിസൈന്‍ അധിഷ്ഠിത വികസനങ്ങള്‍ എന്നിവയില്‍ ആഗോളതലത്തില്‍ പേരുകേട്ട അന്താരാഷ്ട്ര പ്രശസ്ത ഡിസൈന്‍ ബ്രാന്‍ഡായ ‘യൂ’ Yoo യുമായി സഹകരിച്ചാണ് നിര്‍ദ്ദിഷ്ട പദ്ധതി നടപ്പിലാക്കുന്നത്. ആദ്യമായാണ് ആഗോള തലത്തില്‍ ‘യൂ’ ഒരു ബ്രാന്‍ഡഡ് ഐ ടി പാര്‍ക്ക് പദ്ധതിയില്‍ പങ്കാളിയാകുന്നത്. ‘യൂ ഹബ് ട്രിവാന്‍ഡ്രം ബൈ ഹൈലൈറ്റ്’ എന്ന പദ്ധതിയിലൂടെ 1.88 ഏക്കര്‍ സ്ഥലത്ത് 5.15 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി കെട്ടിടമാണ് വിഭാവനം ചെയ്യുന്നത്. ബേസ്മെന്റും ഗ്രൗണ്ട് ഫ്ളോറും 16 നിലകളുമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു പദ്ധതിയിലൂടെ ഐടി മേഖലയില്‍ ഏകദേശം 4,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കേരളത്തിന്റെ…
പാലക്കാട് ആനക്കരയ്ക്കടുത്ത് മലമക്കാവിൽ അത്യാധുനിക റോബോട്ടിക് പുനരധിവാസ ആശുപത്രി വരുന്നു. ജെൻറോബോട്ടിക്സ് (Genrobotics) സഹസ്ഥാപകൻ വിമൽ ഗോവിന്ദും, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സംരംഭകൻ ടി.കെ. ഗോപാലനും ചേർന്നാണ് ‘ജി-ലൈഫ്’ (GLife) എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. പക്ഷാഘാതം, നട്ടെല്ലിന് ക്ഷതമേറ്റവർ, അപകടങ്ങൾ കാരണം ചലനശേഷി നഷ്ടപ്പെട്ടവർ, സെറിബ്രൽ പാൾസി, പാർക്കിൻസൺസ് തുടങ്ങിയ അവസ്ഥകളിലുള്ളവർക്ക് ന്യൂറോ-റീഹാബിലിറ്റേഷനിലൂടെ ചലനശേഷി വീണ്ടെടുക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ജെൻറോബോട്ടിക്സിന്റെ റോബോട്ടിക് ഗെയ്റ്റ് ട്രെയിനിംഗിനായുള്ള ‘ജി ഗെയ്റ്റർ’ എന്ന അത്യാധുനിക സംവിധാനമാണ് പ്രധാന സവിശേഷത. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളായ അപ്പർ ബോഡി പുനരധിവാസ റോബോട്ടുകളും ലോകത്താദ്യമായി ജി-ലൈഫിലൂടെ അവതരിപ്പിക്കും. കിംസിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ആശുപത്രി പ്രവർത്തിക്കുക. ആശുപത്രിയുടെ ശിലാസ്ഥാപനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. എംഎൽഎ കെ.ടി. ജലീൽ, മുൻ എംഎഎൽ വി.ടി. ബലറാം, പഞ്ചായത്ത് പ്രസിഡന്റ് അംബിക ടീച്ചർ, ആഫ്രിക്ക ജെൻറോബോട്ടിക്സ് ഡയറക്ടർ ജസ്റ്റിസ് പിറ്റ്സോ തുടങ്ങിയവർ…
എയർസൈഡ് സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. വിമാനങ്ങളുടെ ലാൻഡിങ്ങിനും ടേക്ക് ഓഫിനും ശേഷം ടയറുകളിൽ നിന്നു റൺവേകളിൽ പറ്റിപ്പിടിക്കുന്ന റബർ അവശിഷ്ടങ്ങൾ നീക്കാൻ അത്യാധുനിക വാഹനമാണ് കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. റബർ റിമൂവൽ മെഷീൻ എന്ന പേരിൽ പുറത്തിറക്കിയ വാഹനം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ വലിയ റൺവേ പോലും വൃത്തിയാക്കാം. ടച്ച്ഡൗണിൽ, ഓരോ വിമാനവും ഏകദേശം 1.5 പൗണ്ട് റബ്ബർ നിക്ഷേപിക്കുന്നു. കാലക്രമേണ, ഈ നിക്ഷേപങ്ങൾ റൺവേ ഘർഷണം കുറയ്ക്കുന്നതിന് കാരണമാകുന്നു. ക്ലീൻജെറ്റ് എന്ന യന്ത്രം ഏകദേശം 2,500 ബാറിൽ പ്രവർത്തിക്കുന്ന ഉയർന്ന മർദ്ദമുള്ള വാട്ടർ ജെറ്റുകൾ, പ്രത്യേകമായി ആംഗിൾ ചെയ്ത കറങ്ങുന്ന ഡിസ്കുകൾ എന്നിവ സംയോജിപ്പിച്ച് റബ്ബർ നിക്ഷേപങ്ങൾ നീക്കം ചെയ്യുമെന്ന് മെഷീൻ നിർമ്മിച്ച ആൻലോൺ ടെക്നോളജി സൊല്യൂഷനിലെ ജിനു വർഗീസ് പറഞ്ഞു. Cochin International Airport (CIAL) strengthens airside safety with an advanced rubber removal machine. Using high-pressure…
നിക്ഷേപകരെ ആകർഷിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ ഒരു വർഷം പിന്നിടുമ്പോൾ നിർമ്മാണം തുടങ്ങിയത് 54,908.22 കോടി രൂപയുടെ പദ്ധതികൾ. വ്യവസായ മന്ത്രി പി. രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്. ആകെ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങളിൽ ഭൂമി ലഭ്യമായവയുടെ നാൽപത് ശതമാനത്തിലധികമാണ് യാഥാർത്ഥ്യമായ നിക്ഷേപങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമ്മിറ്റിലൂടെ 449 നിക്ഷേപകരിൽ നിന്നായി 1,81,209 കോടി രൂപയുടെ നിക്ഷേപ താല്പര്യ പത്രങ്ങളാണ് സർക്കാരിന് ലഭിച്ചത്. ഇതിൽ ‘നിർമ്മാണം ആരംഭിച്ചു’ എന്നതും ‘പ്രവർത്തനങ്ങൾ ആരംഭിച്ചു’ എന്നതും ഉൾപ്പെടുന്ന 115 പദ്ധതികളാണുള്ളത്. 66,073 തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ടൂറിസം, ഭക്ഷ്യ സംസ്കരണം, ഐടി, ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്കെയർ തുടങ്ങി 22 മുൻഗണനാ മേഖലകളിലാണ് സംസ്ഥാന സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. താല്പര്യ പത്രങ്ങൾ സമയബന്ധിതമായി യാഥാർത്ഥ്യമാക്കുന്നതിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനായി നിക്ഷേപ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതികളെ തരംതിരിച്ച് കെഎസ്ഐഡിസി, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്, കിൻഫ്ര എന്നീ ഏജൻസികൾ വഴി…
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) 2026ലെ പ്ലേസ്മെന്റ് സീസണിന് തുടക്കം കുറിച്ചിരിക്കുകയാണ്. ജനുവരിയിൽ ആരംഭിച്ച പ്ലേസ്മെന്റ് സീസൺ ഏപ്രിൽ വരെ നീണ്ടുനിൽക്കും. ഏകദേശം 500 വിദ്യാർത്ഥികൾക്ക് ഇതിനകം തന്നെ ജോലി വാഗ്ദാനങ്ങൾ ലഭിച്ചു. രണ്ടു മാസങ്ങളിൽ ഇത് ഇനിയും ഉയരുമെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ ഏകദേശം 70 റിക്രൂട്ടർമാരാണ് കാമ്പസ് സന്ദർശിച്ചത്. ഇതിൽ 10 റിക്രൂട്ടർമാർ പ്രതിവർഷം 10 ലക്ഷം രൂപയിൽ കൂടുതൽ ശമ്പള പാക്കേജുകൾ വാഗ്ദാനം ചെയ്തു. ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വാർഷിക പാക്കേജ് 43 ലക്ഷം രൂപയാണ്. അതേസമയം ശരാശരി ശമ്പള പാക്കേജ് പ്രതിവർഷം 6.55 ലക്ഷമാണ്. കമ്പ്യൂട്ടർ സയൻസ്, അനുബന്ധ ശാഖകൾ എന്നിവയിൽ പുതിയ റിക്രൂട്ടർമാരുടെ പങ്കാളിത്തം വർദ്ധിച്ചതായി ചീഫ് പ്ലേസ്മെന്റ് ഓഫീസർ ദീപ ബാലകൃഷ്ണൻ പറഞ്ഞു. അതേസമയം, വിദ്യാർത്ഥികളും സർവകലാശാലാ ഇൻകുബേഷൻ സെന്ററായ സിഐടിടിഐസിയും സംയുക്തമായി നടത്തിയ മേക്ക്-എ-ടൺ 8.0 ഹാക്കത്തോൺ എട്ടാം പതിപ്പിനും സർവകലാശാല ആതിഥേയത്വം വഹിച്ചു.…
വിജയഗാഥകൾ അഭിലാഷത്തിൽ നിന്നും നിരീക്ഷണത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. ഒപ്പം കഠിനപ്രയത്നം കൂടി ചേരുമ്പോൾ അതിന് മാറ്റ് കൂടുന്നു. അത്തരം യാത്രയാണ് ക്രിയേറ്റീവ് പ്ലാറ്റ്ഫോമായ ഡിസൈൻ ടെംപ്ലേറ്റ് (Designtemplate) സ്ഥാപകൻ ദാദാസാഹേബ് ഭഗതിന്റേത് (Dadasaheb Bhagat). 9000 രൂപ മാസശമ്പളത്തിൽ ഇൻഫോസിസിൽ ഓഫീസ് ബോയ് ആയി ജോലി ആരംഭിച്ച ഭഗത് ഇന്ന് ‘ഇന്ത്യയുടെ കാൻവ’ എന്നറിയപ്പെടുന്ന ഡിസൈൻ ടെംപ്ലേറ്റ് സിഇഓയാണ്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ കർഷക കുടുംബത്തിൽ ജനിച്ച ഭഗതിന് പത്താം തരം വരേ മാത്രമേ വിദ്യാഭ്യാസം ലഭിച്ചുള്ളൂ. അവസരങ്ങൾ തേടി പൂനെയിലേക്ക് പോയ ഭഗത് ഇൻഫോസിസിൽ ഓഫീസ് ബോയ് ആയി. ഈവനിംഗ് ക്ലാസിൽ ചേർന്ന് ഗ്രാഫിക് ഡിസൈൻ, ആനിമേഷൻ കോഴ്സ് പഠിച്ചു. പിന്നീട് മുംബൈ പ്രൈം ഫോക്കസ് വേൾഡിൽ റോട്ടോ ആർട്ടിസ്റ്റായി. തുടർന്ന് 2018ൽ പൂനെയിൽ അനിമേറ്റഡ് ഡിസൈനുകൾ വില്പന നടത്തുന്ന കമ്പനി തുടങ്ങി. കോവിഡ് പ്രതിസന്ധിയിലും വളർച്ച നേടിയ കമ്പനി 2019-20 കാലയളവിൽ 38 ലക്ഷം വരുമാനം നേടി.…
കാനഡ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ 50 രാഷ്ട്രങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസയില്ലാതെ പ്രവേശനാനുമതി നൽകി ചൈന. ചൈനീസ് പുതുവർഷമായ ‘സ്പ്രിംഗ് ഫെസ്റ്റിവൽ’ പ്രമാണിച്ചാണ് ഇളവ് നിലവിൽ വന്നിരിക്കുന്നത്. വിനോദസഞ്ചാര മേഖലയ്ക്കും അന്താരാഷ്ട്ര ബന്ധങ്ങൾക്കും പുതിയ ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിസ നയത്തിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളാണ് പട്ടികയിലുള്ളത്. എന്നാൽ ഇന്ത്യയേയും പാകിസ്ഥായേയും ഈ ആനുകൂല്യത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ചൈനയുടെ വാതിലുകൾ ലോകത്തിനായി കൂടുതൽ വിസ്തൃതിയിൽ തുറക്കപ്പെടുകയാണെന്ന് വിസ ഇളവിനെ കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് വ്യക്തമാക്കി. 2026ലെ സ്പ്രിംഗ് ഫെസ്റ്റിവൽ മുതൽ 50 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിസയില്ലാതെ ചൈനയിലേക്ക് പ്രവേശിക്കാമെന്ന് അവർ എക്സ് പോസ്റ്റിലൂടെ അറിയിച്ചു. യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, സ്പെയിൻ, നെതർലാൻഡ്സ്, സ്വിറ്റ്സർലൻഡ്, അയർലൻഡ്, നോർവേ, സ്വീഡൻ, റഷ്യ, കാനഡ, ബ്രസീൽ,…
