Author: News Desk
കൃത്രിമ ബുദ്ധി (AI) മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുമ്പോൾ, പുതിയ സാങ്കേതികവിദ്യകൾ വിദ്യാഭ്യാസ രംഗത്തും ഫലപ്രദമായി ഉൾക്കൊള്ളേണ്ടത് അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് പുതിയ സാങ്കേതികവിദ്യകൾ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ വിദ്യാഭ്യാസ സംവിധാനത്തെ രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പുതിയ തലമുറ വിദ്യാർത്ഥികൾ സാങ്കേതികവിദ്യയോട് ഏറെ സൗഹൃദപരമാണെന്നും അവർ ഉപകരണങ്ങൾ സ്വയം അന്വേഷിച്ച് പഠിക്കുന്നവരാണെന്നും ഷംസീർ വ്യക്തമാക്കി. എന്നാൽ വിദ്യാർത്ഥികളോടൊപ്പം മുന്നോട്ട് പോകാൻ അധ്യാപക സമൂഹം തയ്യാറാകാത്ത പക്ഷം അവർ കാലഹരണപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ സാങ്കേതിക മാറ്റങ്ങളോട് ചേർന്ന് വിദ്യാഭ്യാസ രംഗം മുന്നേറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Speaker A.N. Shamseer emphasizes the need for teachers to adapt to AI and modern technology to keep pace with tech-savvy students and evolving education.
തമിഴ്നാട് പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡിന് (TNPDCL) വൈദ്യുതി വിതരണത്തിനുള്ള വമ്പൻ കരാർ സ്വന്തമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വൈദ്യുതി ഉത്പാദക കമ്പനിയായ അദാനി പവർ (Adani Power). അദാനി പവർ സഹസ്ഥാപനമായ Moxie Power Generation Ltd. വഴി ടിഎൻപിസിഎല്ലിന് 558 മെഗാവാട്ട് (നെറ്റ്) വൈദ്യുതി അഞ്ച് വർഷത്തേക്ക് വിതരണം ചെയ്യുന്നതിനാണ് കരാർ. തൂത്തുക്കുടിയിലെ 1,200 മെഗാവാട്ട് (2×600 മെഗാവാട്ട്) ശേഷിയുള്ള പ്ലാന്റാണ് മോക്സി പവറിന്റേത്. യൂണിറ്റിന് ₹5.910 എന്ന നിരക്കിൽ ഏറ്റവും കുറഞ്ഞ ബിഡ് സമർപ്പിച്ചാണ് കമ്പനി കരാർ നേടിയത്. വൈദ്യുതി വിതരണം 2026 ഏപ്രിൽ 1 മുതൽ ആരംഭിക്കും. കരാറോടെ പ്ലാന്റിലെ രണ്ട് യൂണിറ്റുകൾക്കും വൈദ്യുതി വിതരണ കരാറുകൾ ഉറപ്പായി. കൂടാതെ അദാനി പവർ പ്രവർത്തന ശേഷിയുടെ 95%ത്തിലധികം ഇപ്പോൾ മധ്യ-ദീർഘകാല കരാറുകൾ വഴി ഉറപ്പാക്കിയ നിലയിലാണ്. ഇതോടെ കമ്പനിക്ക് സ്ഥിരമായ വരുമാന പ്രവചനവും വിപണിയിലെ ചാഞ്ചാട്ടങ്ങളിൽ നിന്നുള്ള അപകടസാധ്യത കുറയുകയും ചെയ്യും. ഈ വൈദ്യുതി…
ഓൾ ഇന്ത്യ സ്‌പൈസസ് എക്സ്പോർട്ടേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന ഒൻപതാമത് അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന സമ്മേളനം കൊച്ചിയിലെ ലെ മെറിഡിയനിൽ ആരംഭിച്ചു. മുപ്പത് രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്നു. “സ്പൈസ് 360 – ഭാവിക്കായി സജ്ജമാവാം” എന്നതാണ് ഈ വർഷത്തെ പ്രമേയം. ഉദ്ഘാടനം മുൻ ജി20 ഷെർപ്പയും നീതി ആയോഗ് മുൻ സിഇഒയുമായ അമിതാഭ് കാന്ത് നിർവഹിച്ചു.മൂല്യവർധിത ഉൽപ്പന്നങ്ങളിലേക്കും ബ്രാൻഡിംഗ്, സാങ്കേതിക വിദ്യയിലേക്കും സ്പൈസ് മേഖല മാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന് രണ്ടായിരം വർഷത്തെ സുഗന്ധവ്യഞ്ജന വ്യാപാര പാരമ്പര്യമുണ്ട്. കഴിഞ്ഞ വർഷം 400 കോടി ഡോളറിലധികം മൂല്യമുള്ള കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. മേഖല അഞ്ചു മുൻഗണനകൾ നിശ്ചയിക്കേണ്ടതുണ്ട്. ആരോഗ്യപോഷക ഉൽപ്പന്നങ്ങൾ, ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ എന്നിവയിൽ മൂല്യവർധിത കയറ്റുമതി ശക്തിപ്പെടുത്തുക; കൃഷി മുതൽ ഗുണനിലവാര നിയന്ത്രണം വരെ കൃത്രിമ ബുദ്ധിയും ഡാറ്റയും പ്രയോജനപ്പെടുത്തുക; കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള കൃഷി മാതൃകകൾ രൂപപ്പെടുത്തുക; സ്ഥിരതയും ട്രേസബിലിറ്റിയും ബാധ്യതയായി കാണാതെ മത്സരക്ഷമതയായി കാണുക; 80 ശതമാനത്തിലധികം കൃഷിയും…
വർഷങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ടുകൊണ്ട് തെലുങ്ക് സിനിമാലോകത്തെ പ്രിയജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തങ്ങളുടെ വിവാഹവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഇരുവരുടേയും ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം 66 കോടി രൂപയാണ് രശ്മിക മന്ദാനയുടെ ആസ്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായ രശ്മിക ബോളിവുഡ്, ടോളിവുഡ് സിനിമകളിൽ നിന്നാണ് പ്രധാനമായും വരുമാനം നേടുന്നത്. ബ്രാൻഡ് അംഗീകാരങ്ങളും നിക്ഷേപങ്ങളുമാണ് മറ്റ് സ്രോതസ്സുകൾ. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഒരു സിനിമയ്ക്ക് ഏകദേശം ₹ 4 മുതൽ ₹ 8 കോടി വരെയാണ് രശ്മികയുടെ പ്രതിഫലം. ലൈഫ്‌സ്റ്റൈൽ ഏഷ്യ റിപ്പോർട്ട് പ്രകാരം, വിജയ് ദേവരകൊണ്ടയുടെ ആസ്തി ₹66 മുതൽ 70 കോടി വരെയാണ്. ₹ 12 മുതൽ 15 കോടി വരെയാണ് താരത്തിന്റെ പ്രതിഫലം. ഇ-കൊമേഴ്‌സ്, പോപ്പ്-അപ്പ് സ്റ്റോറുകൾ എന്നിവയിലൂടെയും വിജയ് ഗണ്യമായ വാർഷിക വരുമാനം നേടുന്നു. സ്വന്തമായി വസ്ത്ര ബിസിനസ് ബ്രാൻഡ്…
‘മോസ്റ്റ് ഫേവേർഡ് നേഷൻ’ (MFN) എന്നവ്യവസ്ഥ നീക്കം ചെയ്യുന്നത് ഉൾപ്പെടെ നിരവധി പ്രധാന മാറ്റങ്ങളോടുകൂടിയ പുതുക്കിയ നികുതി ഉടമ്പടിയിൽ ഇന്ത്യയും ഫ്രാൻസും ഒപ്പുവെച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശന വേളയിലാണ് ഭേദഗതി ഒപ്പുവെച്ചത്. 1992ൽ ഒപ്പുവെച്ച ‘ഇന്ത്യ-ഫ്രാൻസ് ഇരട്ട നികുതി ഒഴിവാക്കൽ ഉടമ്പടി’യുടെ (DTAC) ഭേദഗതിയാണിത്. 1992ലെ നികുതി ഉടമ്പടിയുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിന്റെ ഭാഗമായാണ് മോസ്റ്റ് ഫേവേർഡ് നേഷൻ എന്ന വ്യവസ്ഥ ചേർത്തത്. പിന്നീട് ഇന്ത്യ മറ്റൊരു രാജ്യത്തിന് മെച്ചപ്പെട്ട നികുതി വ്യവസ്ഥകൾ വാഗ്ദാനം ചെയ്താൽ നീതി ഉറപ്പാക്കാൻ വേണ്ടിയായിരുന്നു ഇത്. ഈ നിബന്ധനയാണ് ഇപ്പോൾ ഔദ്യോഗികമായി നീക്കം ചെയ്തിരിക്കുന്നത്.ഭാവിയിലെ ഒരു കരാറിൽ ഇന്ത്യ മറ്റൊരു രാജ്യത്തിന് മികച്ച നികുതി ആനുകൂല്യങ്ങൾ നൽകിയാൽ, ഫ്രാൻസിന് അതേ ആനുകൂല്യം സ്വയമേവ അവകാശപ്പെടാം എന്നാണ് എംഎഫ്എൻ ക്ലോസ് കൊണ്ട് അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യ പിന്നീട് 5 ശതമാനം ഡിവിഡന്റ് നികുതി നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു രാജ്യവുമായി ഒരു കരാറിൽ…
രാജ്യത്തെ ആദ്യ സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സിയിലെ (Bharat Taxi) ടാക്സി ഡ്രൈവർമാരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മറ്റ് കമ്പനികളെപ്പോലെ വലിയ ലാഭം പിന്തുടരുന്നതിനുപകരം ഡ്രൈവർമാരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതിനായാണ് ഈ സംരംഭം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 5നാണ് രാജ്യത്തെ ആദ്യ സഹകരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ഭാരത് ടാക്സി സംരംഭം ആരംഭിച്ചത്. ഓൺലൈൻ ടാക്സി രംഗത്ത് ന്യായവും സുതാര്യവുമായ പ്ലാറ്റ്‌ഫോം സൃഷ്ടിക്കുകയാണ് ഭാരത് ടാക്സിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. നിങ്ങൾ 500 രൂപ മാത്രം നിക്ഷേപിച്ചാൽ മതി. മൂന്ന് വർഷത്തിന് ശേഷം എന്ത് സംഭവിക്കും? ഭാരത് ടാക്സി 25 കോടി രൂപ സമ്പാദിച്ചുവെന്ന് കരുതുക, അപ്പോൾ ഈ 25 കോടിയുടെ 20%, അതായത് 5 കോടി രൂപ, നിങ്ങളുടെ മൂലധനമായി ഭാരത് ടാക്സിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും, കൂടാതെ ടാക്സി എത്ര കിലോമീറ്റർ ഓടി എന്നതിനെ അടിസ്ഥാനമാക്കി 80 ശതമാനം നിങ്ങളുടെ…
ഇന്ത്യ സന്ദർശിക്കാനൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന ഇന്തോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് കാർണിയുടെ ഇന്ത്യാ സന്ദർശനം. ആഗോള വ്യാപാര-സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ കരുത്തുറ്റതും സ്വതന്ത്രവുമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി കാർണി വ്യക്തമാക്കി. വ്യാപാരം വൈവിധ്യവൽക്കരിക്കാനും തൊഴിലാളികൾക്കും ബിസിനസ്സുകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം, ഊർജ്ജം, കൃത്രിമബുദ്ധി എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുകയാണ് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിൻറെ ലക്ഷ്യം. ആദ്യം മുംബൈ സന്ദർശിക്കുന്ന കാർണി തുടർന്ന് ഡൽഹിയിലേക്ക് തിരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉന്നതതല യോഗം നടത്തും. വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, എഐ, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങളിലൂടെ കാനഡ-ഇന്ത്യ ബന്ധം ഉയർത്തുന്നതിലും വികസിപ്പിക്കുന്നതിലും നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മാർക്ക് കാർണിയുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. Canadian PM Mark Carney visits India from Feb 26 to March…
ഇന്ത്യയിലെ ഡിജിറ്റൽ വായ്പാ രംഗത്ത് വമ്പൻ ചുവടുവെപ്പുമായി ഭാരതി എയർടെൽ. ഇതര ധനകാര്യ സ്ഥാപനമായ എയർടെൽ മണി ലിമിറ്റഡിൽ 20,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ നിക്ഷേപിക്കുന്ന തുകയിൽ 70 ശതമാനം എയർടെല്ലും ബാക്കി 30 ശതമാനം പ്രൊമോട്ടർ ഗ്രൂപ്പായ ഭാരതി എന്റർപ്രൈസസ് ലിമിറ്റഡും നൽകും. ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് എയർടെൽ മണിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എൻബിഎഫ്‌സി ലൈസൻസ് ലഭിച്ചിരുന്നു. കമ്പനിയുടെ ശക്തമായ ഡിജിറ്റൽ സംവിധാനങ്ങൾ, 500ൽ അധികം ഡാറ്റാ സയന്റിസ്റ്റുകൾ ഉൾപ്പെടുന്ന ഡാറ്റാ അനലിറ്റിക്‌സ് ടീം, പ്രവർത്തന വൈദഗ്ധ്യം എന്നിവ ഉപയോഗിച്ച് ഇന്ത്യയിലുടനീളം ലളിതവും സുരക്ഷിതവുമായ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ എയർടെൽ മികച്ച ക്രെഡിറ്റ് സംവിധാനം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള വായ്പാ സേവനം ഇന്ത്യയിലെ ഏറ്റവും മികച്ച ലെൻഡിംഗ് സർവീസ് പ്രൊവൈഡർ മാതൃകകളിലൊന്നായി മാറിയിട്ടുണ്ട്. ഈ പ്ലാറ്റ്‌ഫോം വഴി ഇതിനകം…
ആമസോണിന്റെ പുതിയ ഓഫീസ് ക്യാംപസ് ബെംഗളൂരുവിൽ തുറന്നു. 11 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഓഫീസ് കമ്പനിയുടെ ഏഷ്യയിലെതന്നെ രണ്ടാമത്തെ വലിയ ഓഫീസ് ആണ്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ്, ഓപ്പറേഷൻസ്, പേയ്‌മെന്റ്സ്, ടെക്നോളജി, സെല്ലർ സർവീസസ് തുടങ്ങിയ മേഖലകളിലെ 7000ലധികം ജീവനക്കാരാണ് പുതിയ ആമസോൺ ഓഫീസിൽ പ്രവർത്തിക്കുക. അഞ്ച് ഏക്കർ സ്ഥലത്താണ് ഈ ഓഫീസ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ബിസിനസ്സിനോട് തങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ പുതിയ ഓഫീസെന്ന് ആമസോൺ പ്രതിനിധി വ്യക്തമാക്കി. ആമസോൺ രാജ്യത്ത് ഇതിനകം 40 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ട്. 2030ഓടെ 35 ബില്യൺ ഡോളർ കൂടി നിക്ഷേപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മീറ്റിംഗ് റൂമുകൾ, ഹഡിൽ സ്പേസുകൾ, ബ്രേക്ക്ഔട്ട് ഏരിയകൾ, 200ലധികം ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഇവന്റ് സ്പേസുകൾ തുടങ്ങിയ നിരവധി സവിശേഷതകളും പുതിയ ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ, ജീവനക്കാർക്ക് ബാസ്കറ്റ്ബോൾ, പിക്കിൾബോൾ കോർട്ടുകൾ, ആംഫി തിയേറ്റർ, ലാൻഡ്സ്കേപ്പ്ഡ് പുൽത്തകിടികൾ, ഔട്ട്‌ഡോർ കമ്മ്യൂണിറ്റി സ്പേസുകൾ തുടങ്ങിയ…
ആഗോള ടെക് കമ്പനികളുടെ തലപ്പത്ത് ഇന്ത്യൻ വംശജർ പതിവ് സാന്നിദ്ധ്യമാണ്. ഈ നിരയിലേക്ക് ഒരു പേര് കൂടി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. ഇന്ത്യൻ വംശജയായ ആശ ശർമ്മയാണ് മൈക്രോസോഫ്റ്റിന്റെ ഗെയിമിംഗ് ഡിവിഷന്റെ (Microsoft Gaming) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സിഇഒയുമായി നിയമിതയായിരിക്കുന്നത്. മുൻ സിഇഒ ഫിൽ സ്പെൻസറിന് പകരക്കാരിയായി ആശ ശർമ്മ ചുമതലയേൽക്കുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയാണ് പ്രഖ്യാപിച്ചത്. 38കാരിയായ ആശ മൈക്രോസോഫ്റ്റിന്റെ കോർഎഐ ഉൽപ്പന്ന വികസനത്തിന് നേതൃത്വം നൽകുന്നതിനിടയിലാണ് പുതിയ റോളിലേക്ക് എത്തുന്നത്. സാങ്കേതികവിദ്യ, ഉൽപ്പന്നം, പ്രവർത്തനങ്ങൾ എന്നിവയിലുടനീളം നേതൃത്വപരമായ റോളുകളിൽ ഏകദേശം 15 വർഷത്തോളം മുൻപരിചയമാണ് ആശയ്ക്കുള്ളത്. മിനസോട്ട സർവകലാശാലയിലെ കാൾസൺ സ്കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആശ ശർമ 2011ലാണ് മൈക്രോസോഫ്റ്റിലൂടെ കരിയർ ആരംഭിച്ചത്. ആദ്യം മാർക്കറ്റിംഗ് വിഭാഗത്തിലും പിന്നീട് പോർച്ച് ഗ്രൂപ്പിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും മാറി. എഞ്ചിനീയറിംഗ്, വിൽപ്പന, ഉൽപ്പന്നം, മാർക്കറ്റിംഗ്, ഓപ്പറേഷൻസ് ടീമുകളെ നയിച്ചതിലൂടെ കമ്പനിയെ ശക്തിപ്പെടുത്തുന്നതിൽ ആശ ശർമ്മ…
