Author: News Desk

യുഎസ്സിലെ കനക്ടികട്ട് സ്റ്റേറ്റിൽനിന്ന് 10 മില്യൺ ഡോളറിൻറെ (ഏകദേശം 90 കോടി രൂപ) നിക്ഷേപം സ്വന്തമാക്കി മലയാളി സംരംഭകൻറെ സൈബർ സെക്യൂരിറ്റി കമ്പനി. ബെംഗളൂരു ആസ്ഥാനമായ ക്ലൗഡ്സെക്കാണ് (CloudSEK) സീരീസ് ബി റൗണ്ടിൽ യുഎസ് പ്രാദേശിക സർക്കാറിൽനിന്നും ഈ നേട്ടം സ്വന്തമാക്കിയത്. യുഎസിൽ നിന്ന് ഇത്തരത്തിലുള്ള ഫണ്ട് സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സൈബർ സെക്യൂരിറ്റി സംരംഭമാണ് ക്ലൗഡ്സെക്കെന്ന് കമ്പനി സഹസ്ഥാപകനും സിഇഒയുമായ രാഹുൽ ശശി പറഞ്ഞു. പുതിയ നിക്ഷേപം ക്ലൗഡ്സെക്കിൻറെ വളർച്ചയ്ക്കും സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേട്ടത്തിനു ശേഷം അദ്ദേഹം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച വീഡിയോയും ശ്രദ്ധ നേടുകയാണ്. അയൺമാൻ സ്യൂട്ട് ധരിച്ചുള്ള വീഡിയോയിൽ, അദ്ദേഹം പറയുന്നത് ഇങ്ങനെ: “2012ൽ ബ്ലാക്ക് ഹാറ്റ് കോൺഫറൻസിൽ പങ്കെടുക്കാനായി യുഎസ്സിലേക്ക് പോകാനിരുന്ന എന്റെ വിസ നിഷേധിക്കപ്പെട്ടു. അത് ജീവിതത്തിലെ ഏറ്റവും ഹൃദയഭേദകമായ അനുഭവങ്ങളിലൊന്നായിരുന്നു. ഇന്ന്, അതേ യുഎസ് സ്റ്റേറ്റിന്റെ വെഞ്ച്വർ ആം ആയ കനക്ടികട്ട്…

Read More

വൈദ്യുത വാഹന മേഖലയിലെ നൂതന ആശയങ്ങള്‍ക്കായി ‘ഇവോള്‍വ്’ (EVolve) പദ്ധതിക്കു തുടക്കം കുറിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ട്രെസ്റ്റ് റിസര്‍ച്ച് പാര്‍ക്കും . വൈദ്യുത വാഹന (ഇവി) വിപണിയിലെ പുത്തന്‍ സംരംഭങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും കരുത്തു പകരുക എന്ന ലക്ഷ്വത്തോടെയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും / ട്രിവാന്‍ഡ്രം എന്‍ജിനീയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ട്രെസ്റ്റ്) റിസര്‍ച്ച് പാര്‍ക്കും സംയുക്തമായി ‘ഇവോള്‍വ് – ഇവി ഇന്നൊവേഷന്‍ കോഹോര്‍ട്ട്’ (EVolve – EV Innovation Cohort) എന്ന പുതിയ ഇന്‍കുബേഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആറുമാസം നീണ്ടുനില്‍ക്കുന്ന ഈ ഡീപ്-ടെക് പ്രോഗ്രാമിലൂടെ ഇലക്ട്രിക് മൊബിലിറ്റി രംഗത്തെ തുടക്കക്കാരായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആവശ്യമായ സാങ്കേതിക പിന്തുണയും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതിക ഉപദേശങ്ങള്‍ക്കും വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും പുറമെ വ്യവസായ മേഖലയിലെ പ്രമുഖരുമായുള്ള ബന്ധം സ്ഥാപിക്കാനും മികച്ച ഇന്നൊവേഷന്‍ ആവാസ വ്യവസ്ഥയുടെ ഭാഗമാകാനും അവസരം ലഭിക്കും. വാഹന രൂപകല്പന, ബാറ്ററികള്‍, ഊര്‍ജ്ജ സംഭരണ സാങ്കേതികവിദ്യകള്‍,…

Read More

തൊട്ടടുത്തുള്ള ബാങ്കിൽ പോയി നടത്തുന്ന ഏറ്റവും ചെറിയ ട്രാൻസാക്ഷൻ മുതൽ പല ബാങ്കുകളിലായിട്ട് ഓടി നടന്നു ചെയ്യേണ്ട ലോൺ ആപ്ലിക്കേഷൻ വരെ തൊട്ടടുത്തുള്ള പലരക്കടയിൽ കിട്ടുക എന്ന് പറഞ്ഞാൽ സംഭവം നൈസ് അല്ലേ? അത്തരമൊരു ആശയം ബ്രാൻഡാക്കി മാറ്റുകയാണ് ബാങ്ക് ഹബ്ബ് (BNKHUB Finserv Pvt. Ltd.) ചെയ്തത്. ബാങ്കിങ് സേവനങ്ങളെ കൂടുതൽ ജനകീയമാക്കുന്ന ഫിൻടെക് സ്റ്റാർട്ടപ്പാണിത്. പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളെയും ഡിജിറ്റൽ നവീകരണങ്ങളെയും ബന്ധിപ്പിച്ച്, ഫിനാൻഷ്യൽ സർവീസുകൾ എല്ലാവരിലേക്കും എത്തിക്കുകയാണ് 2024ൽ സ്ഥാപിതമായ കമ്പനിയുടെ ലക്ഷ്യം. ബാങ്ക് ഹബ്ബിന്റെ വഴികളെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും ചാനൽഅയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ വിശദീകരിക്കുകയാണ് കമ്പനി ഫൗണ്ടർ-സിഇഒ അഭിലാഷ് ചന്ദ്രനും കോ-ഫൗണ്ടർ-സിഎഫ്ഒ നിമ്മി ജോണും. റൂറൽ മേഖലകളിലെ ബാങ്കിങ് പ്രശ്നങ്ങളും അവയുടെ പരിഹാരവുമാണ് കമ്പനിയുടെ പ്രധാന മേഖല. ബാങ്കിലേക്ക് പോകേണ്ടതിനു പകരം, ബാങ്കിങ് സേവനങ്ങൾ ആളുകളിലേക്ക് നേരിട്ടെത്തിക്കുകയാണ് ബിഎൻകെഹബ്ബ് ചെയ്യുന്നത്. വീട്ടിലേക്കും, നാട്ടിലെ സർവീസ് പോയിന്റുകളിലേക്കുമെല്ലാം ഇത്തരത്തിൽ സേവനമെത്തിക്കുന്നു. ഈ ഫിസിക്കൽ + ഡിജിറ്റൽ…

Read More

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ടിംഗിനെക്കാൾ 3.8 മടങ്ങ് കൂടുതലാണ് സ്വകാര്യ മേഖലയിലൂടെയുള്ള നിക്ഷേപമെന്ന് വ്യക്തമാക്കി ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻറേണൽ ട്രേഡ് (DPIIT). രാജ്യത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ സ്വകാര്യ നിക്ഷേപകരുടെ വിശ്വാസം ശക്തമാണെന്നതിന്റെ സൂചനയാണിതെന്നും ഡിപിഐഐടി വിലയിരുത്തുന്നു. സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് സംസാരിക്കവേ ഡിപിഐഐടി സെക്രട്ടറി അമർദീപ് സിംഗ് ഭാട്ടിയയാണ് ഈ വിവരം പങ്കുവെച്ചത്. 2016ൽ ഏകദേശം 400 സ്റ്റാർട്ടപ്പുകൾ മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ, ഇന്ന് രണ്ടുലക്ഷത്തിലധികം സർക്കാർ അംഗീകൃത സ്റ്റാർട്ടപ്പുകളാണ് പ്രവർത്തിക്കുന്നത്. ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (AIF) സംവിധാനത്തിന്റെ ശക്തിപ്പെടലും സർക്കാർ നയ പിന്തുണയുമാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ നേരിട്ട് വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനേക്കാൾ, സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് പ്രേരിപ്പിക്കുകയെന്ന ദൗത്യമാണ് ഏറ്റെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ്, നികുതി ഇളവുകൾ, സീഡ് ഫണ്ട് പദ്ധതികൾ തുടങ്ങിയവ സ്വകാര്യ നിക്ഷേപങ്ങൾക്ക്…

Read More

വിമാനക്കമ്പനികൾക്ക് നേരിട്ട് സർവീസ് നടത്താൻ സാധിക്കാത്ത എയർപോർട്ടുകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ സഹായിക്കുന്ന കോഡ് ഷെയറിങ് സഹകരണത്തിന് എയർ ഇന്ത്യയും (Air India) സൗദിയ എയർലൈൻസും (Saudia Airlines). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് അടക്കം ഗുണം ലഭിക്കുന്ന കോഡ് ഷെയറിങ് ഫെബ്രുവരി മുതൽ ആരംഭിക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമയാന ബന്ധം ശക്തിപ്പെടുത്തുന്ന നീക്കം, ഇരു രാജ്യങ്ങൾക്കുമിടയിലെ ടൂറിസം-ബിസിനസ് രംഗത്തിന് ഗുണകരമാകും. കരാർ പ്രകാരം, രണ്ട് എയർലൈനുകളിലെയും യാത്രക്കാർക്ക് ഒറ്റ ടിക്കറ്റ് ബുക്കിംഗ്, ഏകോപിത ഫ്ലൈറ്റ് ഷെഡ്യൂളുകൾ, അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് ലഗേജ് ചെക്ക്-ത്രൂ എന്നിങ്ങനെയുള്ള പ്രയോജനങ്ങൾ ലഭിക്കും. കോഡ് ഷെയറിങ് വരുന്നതോടെ, ജിദ്ദയിലേക്കോ റിയാദിലേക്കോ എയർ ഇന്ത്യ വിമാനത്തിലെത്തുന്ന യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ സൗദിയ എയർലൈൻ വിമാനത്തിൽ ദമാം, ജിസാൻ, മദീന തുടങ്ങിയ സൗദി അറേബ്യയിലെ മറ്റു നഗരങ്ങളിലേക്ക് പോകാനാകും. അതുപോലെ മുംബൈയിലോ ഡൽഹിയിലോ സൗദിയ വിമാനത്തിലെത്തുന്നവർക്ക് അതേ ടിക്കറ്റ് ഉപയോഗിച്ച് എയർ ഇന്ത്യ വിമാനത്തിൽ അഹമ്മദാബാദ്, ബെംഗളൂരു, കൊൽക്കത്ത, കൊച്ചി,…

Read More

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (BEL) കരാറിൽ ഒപ്പുവെച്ച് ഡ്രോൺ സ്റ്റാർട്ടപ്പ് ഗരുഡ എയ്റോസ്പേസ് (Garuda Aerospace). ക്രിക്കറ്റ് താരം എം.എസ്. ധോണിക്ക് നിക്ഷേപമുള്ള സ്റ്റാർട്ടപ്പാണ് ചെന്നൈ ആസ്ഥാനമായ ഗരുഡ. ബിഇഎല്ലുമായി സഹകരിച്ച് പ്രതിരോധ സേന, സെൻട്രൽ പൊലീസ് ഓർഗനൈസേഷൻസ്, സ്പെഷലൈസ്ഡ് സെക്യൂരിറ്റി ഗ്രൂപ്പ്സ് എന്നിവയ്ക്ക് ആവശ്യമായ അൺമാനഡ് എയർറിയൽ സിസ്റ്റംസിനായാണ് (UAS) കരാർ ഒപ്പുവെച്ചിരിക്കുന്നത്. കരാർ പ്രകാരം ബിഇഎൽ ടീം ലീഡർ എന്ന നിലയിൽ പ്രവർത്തിക്കും. ഗരുഡ എയർസ്പേസിന് ടെക്‌നോളജി ആൻഡ് ടീമിംഗ് പാർട്ണർ എന്ന നിലയിലും ബിഇഎൽ സഹകരിക്കും. പ്രതിരോധ ഇലക്ട്രോണിക്സ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാം എക്സിക്യൂഷൻ എന്നിവയിൽ ബിഇഎല്ലിന്റെ അനുഭവത്തെ, ഡ്രോൺ ഡിസൈൻ, നിർമ്മാണം, വിനിയോഗം എന്നിവയിൽ ഗരുഡ എയർസ്പേസിന്റെ കഴിവുകളുമായി സംയോജിപ്പിക്കുകന്നതാണ് സഹകരണം. ഗരുഡ എയ്റോസ്പേസ് പ്രതിരോധവുമായി ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ചു വരുന്നതായും നിരവധി ദേശീയ പദ്ധതികളിൽ സംഭാവന ചെയ്തിട്ടുള്ളതായും ഗരുഡ എയർസ്പേസ് സ്ഥാപകനും ഡയറക്ടറുമായ അഗ്നിശ്വർ ജയപ്രകാശ് പറഞ്ഞു. ബിഇഎല്ലുമായുള്ള സഹകരണം പ്രതിരോധ ഇലക്ട്രോണിക്സിലും…

Read More

ഒരു വെബ്സൈറ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരൊറ്റ വാട്സ്ആപ്പ് നമ്പർ വഴിചെയ്യാൻ സാധിക്കുമെങ്കിലോ? ചെറുകിട–ഇടത്തരം ബിസിനസുകൾക്ക് (SMEs) ഈ ആശയത്തെ യാഥാർഥ്യമാക്കി അവതരിപ്പിക്കുകയാണ് ഫോപ്സ് (FOAPS) എന്ന സ്റ്റാർട്ടപ്പ്. കമ്പനിയെക്കുറിച്ചും ഫോപ്സ് ഡയറക്ട് കൺസപ്റ്റിനെക്കുറിച്ചും ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ വിശദീകരിക്കുകയാണ് ഫോപ്സ് സഹസ്ഥാപകനും സിഒഓയുമായ പി.എ. അബ്ദുൽ സലാഹ്. റെസ്റ്റോറന്റുകളുടെ ഓർഡറുകൾ ഒരൊറ്റ ഡാഷ്ബോർഡിൽ മാനേജ് ചെയ്യാൻ സഹായിക്കുന്ന ‘ഓർഡർ മാനേജ്മെന്റ് സിസ്റ്റം’ ആയാണ് ഫോപ്സ് തുടക്കമിട്ടത്. പിന്നീട് ചെറുകിട–ഇടത്തരം ബിസിനസുകൾക്കായി ഡിജിറ്റൽ ഓർഡറുകളും വിൽപ്പനയും മാനേജ് ചെയ്യാനായി നിരവധി സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പായി ഫോപ്സ് മാറി. പുതുതലമുറ ഉപഭോക്താക്കൾ ഫോൺവിളിക്കുപകരം മെസേജിങ്ങിനാണ് മുൻഗണന നൽകുന്നത്. എന്നാൽ വാട്സ്ആപ്പ് വഴി വരുന്ന മെസേജുകൾക്ക് മാന്വലായി മറുപടി നൽകുന്നതിൽ താമസമുണ്ടാകാം. അതുവഴി പലപ്പോഴും കച്ചവടസാധ്യത നഷ്ടപ്പെടുന്നത് ചെറുകിട ബിസിനസുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇതിന് പരിഹാരമായാണ് കമ്പനി ഫോപ്സ് ഡയറക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വാട്സ്ആപ്പിലൊരു ‘സ്റ്റോർ ഫ്രണ്ട്’ഫോപ്സ്…

Read More

കൊച്ചിയിൽ പത്തുരൂപയ്ക്ക് ഭക്ഷണം നൽകാൻ കോർപറേഷൻ. മിതമായ നിരക്കിൽ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് ഇന്ദിരാ കാൻറീനുകൾ തുടങ്ങാനാണ് പദ്ധതി. ഗുണമേന്മയും രുചികരവുമായ ഭക്ഷണം മിതമായ വിലയ്ക്ക് നൽകുകയെന്നതാണ് ലക്ഷ്യം. 10 രൂപയ്ക്ക് പ്രാതലും രാത്രി ഭക്ഷണവും ഇന്ദിരാ കാൻറീൻ വഴി ലഭ്യമാക്കുമെന്ന് കോർപറേഷൻ അധികൃതർ വിശദീകരിച്ചു. വരുന്ന 50 ദിവസങ്ങൾക്കകം നടപ്പാക്കേണ്ട 50 പദ്ധതികളിലാണ് കോർപറേഷൻ ഇന്ദിരാ കാന്റീനും പ്രഖ്യാപിച്ചിരിക്കുന്നത്. മിക്കവർക്കും ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കാൻ പല വഴികളുണ്ട്. ഈ സാഹചര്യത്തിലാണ് രാവിലെയും രാത്രിയും മാത്രം ഭക്ഷണം നൽകുന്ന പദ്ധതിയുമായി കോർപറേഷൻ മുന്നോട്ടുവന്നിരിക്കുന്നത്. കോർപറേഷനിലെ എല്ലാ പ്രധാന ഇടങ്ങളിലും ഇന്ദിരാ കാന്റീൻ വരും. ആദ്യത്തേത് ഫോർട്ട് കൊച്ചിയിൽ ആയിരിക്കും. പിന്നീട് കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കും. 10 രൂപയ്ക്ക് ഭക്ഷണം നൽകാൻ സാധിച്ചാൽ നേട്ടമാകുമെന്നാണ് കോർപറേഷന്റെ വിലയിരുത്തൽ. തെരുവ് നായകളെ വന്ധ്യംകരിച്ച് പാർപ്പിക്കാൻ ബ്രഹ്മപുരത്ത് കൂടുകൾ സ്ഥാപിക്കുന്നതും കൊതുക് നിവാരണത്തിനുള്ള പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം മാസത്തിൽ ഒരിക്കൽ മേയറുമായും ഡെപ്യൂട്ടി മേയറുമായും നേരിട്ട്…

Read More

ഒറ്റത്തവണ പാസ്‌വേർഡ് (OTP) അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് സംവിധാനം വ്യാപിപ്പിക്കാൻ ഇന്ത്യൻ റെയിൽ‌വേ. യാത്രക്കാരുടെ ഐഡന്റിറ്റി വെരിഫിക്കേഷൻ ശക്തിപ്പെടുത്തുന്നതിനും നിയമവിരുദ്ധ ബുക്കിംഗ് രീതികൾ തടയുന്നതിനുമായാണ് നീക്കം. ഒടിപി ടിക്കറ്റിംഗ് സുതാര്യതയും യാത്രാ സുരക്ഷയും വർധിപ്പിക്കുമെന്ന് റെയിൽവേ പ്രതിനിധി വ്യക്തമാക്കി. രാജ്യത്തെ പ്രധാന റെയിൽ‌വേ റൂട്ടുകളിലുടനീളം ടിക്കറ്റിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ ദുരുപയോഗം തടയുന്നതിനും നീക്കം സഹായകരമാകും. ഇതിന്റെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള 300 പ്രധാന ട്രെയിനുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിംഗ് സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് റെയിൽവേ. പുതിയ സംവിധാനം പ്രകാരം, റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി വഴി യാത്രക്കാരന്റെ ഐഡന്റിറ്റി പരിശോധിച്ചുറപ്പിച്ചില്ലെങ്കിൽ ടിക്കറ്റുകൾ നൽകില്ല. ഓൺലൈൻ ബുക്കിംഗുകൾക്ക് നിലവിൽ ഒടിപി വെരിഫിക്കേഷൻ ഉണ്ട്. ഇപ്പോൾ കൗണ്ടർ ടിക്കറ്റുകളിലും, തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ് റെയിൽവേ. റെയിൽവേ കൗണ്ടറുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ സാധുവായ മൊബൈൽ നമ്പർ നൽകണം. സിസ്റ്റം ഒടിപി സൃഷ്ടിച്ച് മൊബൈൽ നമ്പറിലേക്ക് അയയ്ക്കും. ഒടിപി പങ്കിട്ട് കൗണ്ടറിൽ സ്ഥിരീകരിച്ചതിന് ശേഷം…

Read More

ഫ്രാൻസിൽ നിന്നും 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള ഏകദേശം ₹3.25 ട്രില്യണിന്റെ വൻ പ്രതിരോധ ഇടപാട് ചർച്ച ചെയ്യാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. എഎൻഐ റിപ്പോർട്ട് പ്രകാരം, ഈ ആഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ ഇടപാടിന്റെ നിർണായക ഘടകങ്ങൾ അന്തിമമാക്കും. പദ്ധതി അംഗീകരിക്കപ്പെട്ടാൽ ഇത് ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രതിരോധ കരാറായി മാറും. ഇടപാടിന്റെ ഭാഗമായി ഏകദേശം 80 ശതമാനം റഫാൽ വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഓരോ വിമാനത്തിലും ഏകദേശം 30 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് പ്രാഥമിക നിർദേശം. ആദ്യ ഘട്ടത്തിൽ 12 മുതൽ 18 വരെ പൂർണമായും ഫ്രാൻസിൽ നിർമിച്ച (Fly-Away) വിമാനങ്ങൾ വാങ്ങും. ഇന്ത്യൻ ആയുധങ്ങളും തദ്ദേശീയ സംവിധാനങ്ങളും റഫാൽ വിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിൽ ഫ്രാൻസിന്റെ സാങ്കേതിക സഹായവും കരാറിന്റെ ഭാഗമാകും. എന്നാൽ സോഴ്‌സ് കോഡുകൾ ഫ്രഞ്ച് വശത്തു തന്നെ നിലനിർത്തുമെന്നാണ് റിപ്പോർട്ട്.…

Read More