Author: News Desk
ഇന്ത്യൻ നാവികസേന ‘ഐഎൻഎസ് കൃഷ്ണ’ നീറ്റിലിറക്കിയതോടെ നാവിക കേഡറ്റുകൾക്ക് ഇനി കടലിൽ “ഫ്ലോട്ടിംഗ് ക്ലാസ് മുറികൾ” ലഭിക്കും. തദ്ദേശീയമായി നിർമ്മിച്ച മൂന്ന് കേഡറ്റ് പരിശീലന കപ്പലുകളുടെ (CTS) പുതിയ പരമ്പരയിലെ ആദ്യത്തേതാണ് ഐഎൻഎസ് കൃഷ്ണ. കടലിൽ പരിശീലന അവസരങ്ങൾ പരിമിതമായിരുന്ന കാലത്ത് നിന്ന് വ്യത്യസ്തമായി, ഈ സമർപ്പിത ഫ്ലോട്ടിംഗ് ക്ലാസ് മുറികളും ലിവിംഗ് ലാബുകളും കേഡറ്റുകൾക്ക് നാവിഗേഷൻ, സീമാൻഷിപ്പ് എന്നിവയിൽ പ്രായോഗിക അനുഭവം നൽകുന്നു. ഇതോടൊപ്പം യഥാർത്ഥ സമുദ്ര സാഹചര്യങ്ങളിൽ നിരീക്ഷണം നടത്താവുന്ന രീതിയിലാണ് ഐഎൻഎസ് കൃഷ്ണ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ സഹകരണം വർധിപ്പിക്കുന്നതിനായി സൗഹൃദപരമായ വിദേശ രാജ്യങ്ങളിൽ നിന്നുള്ള കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനും കപ്പലുകൾ ഉപയോഗിക്കും.പരിശീലനത്തിനു പുറമേ, ഈ കപ്പലുകൾ യുദ്ധേതര ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ, മാനുഷിക സഹായം, ദുരന്ത നിവാരണം, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കും ഉപയോഗിക്കാം. The Indian Navy has launched INS Krishna, the first of three indigenous Cadet Training Ships. Designed as…
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം കുറിച്ചാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. മുംബൈയിൽ നടന്ന നിർണായക ചർച്ചകൾക്കൊടുവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സവിശേഷ ആഗോള തന്ത്രപ്രധാന പങ്കാളിത്ത തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. പ്രതിരോധം, സാങ്കേതികവിദ്യ, സ്റ്റാർട്ടപ്പുകൾ, നിർണായക ധാതുക്കൾ തുടങ്ങിയ മേഖലകളിലായി 21 സുപ്രധാന കരാറുകളിലാണ് ഇരുനേതാക്കളും ഒപ്പുവെച്ചത്. ഗവേഷണ, നവീകരണ, അക്കാഡമിക് കൈമാറ്റം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. 2030 ആകുമ്പോഴേക്കും 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ ഫ്രാൻസിലേക്ക് സ്വാഗതം ചെയ്യുകയെന്ന സുപ്രധാന തീരുമാനമാണ് ഇതിൽ പ്രധാനം. നിലവിൽ ഇത് ഏകദേശം 10,000 ആണ്. ഫ്രഞ്ച് സർവകലാശാലകൾക്കായി തയ്യാറെടുക്കാൻ ഇന്ത്യൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഇന്റർനാഷണൽ ക്ലാസുകൾ സംരംഭത്തെ ഇരുനേതാക്കളും അഭിനന്ദിച്ചു. ESSEC ബിസിനസ് സ്കൂളും CentraleSupélec ഉം ഒരുമിച്ച് കൊണ്ടുവരുന്ന മുംബൈ ഹബ്ബിനെയും അക്കാഡമിക് യോഗ്യതകളുടെ പരസ്പര അംഗീകാരം സംബന്ധിച്ച കരാറിൽ വരാനിരിക്കുന്ന ഭേദഗതികളെയും ഇരുവരും…
കൊച്ചി ആസ്ഥാനമായുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ മുൻനിര ടെക്‌നോളജി, എഞ്ചിനീയറിംഗ് കമ്പനിയായ എസ്‌എഫ്‌ഒ ടെക്‌നോളജീസ്, കേരളത്തിൽ ഘട്ടം ഘട്ടമായി ₹2,000 കോടി നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. ട്രേഡെക്സ് കേരള 2026ൽ നെസ്റ്റ് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എൻ. ജഹാംഗീർ ആണ് ഇക്കാര്യം അറിയിച്ചത്. നിർദ്ദിഷ്ട നിക്ഷേപം നിരവധി പ്രധാന മേഖലകളിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കും. കേരളത്തിന്റെ ഹാർഡ്‌വെയർ ഉൽപ്പാദന ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള അഡ്വാൻസ്ഡ് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് സർവീസസ്, ഉയർന്ന നിലവാരമുള്ള ഗവേഷണം, വികസനം, ഡിസൈൻ സേവനങ്ങൾ നൽകുന്നതിനുള്ള സോഫ്റ്റ്‌വെയർ, എംബഡഡ് എഞ്ചിനീയറിംഗ് എന്നിവയിലാണ് നിക്ഷേപം. ഇതിനുപുറമേ എണ്ണ, പ്രകൃതി വാതക വ്യവസായത്തിനുള്ള സാങ്കേതികവിദ്യകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എനർജി സെക്ടർ സൊല്യൂഷൻസ്, എയ്‌റോസ്‌പേസ്, പ്രതിരോധം എന്നിവയിലെ ആപ്ലിക്കേഷനുകളുള്ള പ്രിസിഷൻ എഞ്ചിനീയറിംഗ് എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കും. പദ്ധതിയിലൂടെ ആദ്യ ഘട്ടത്തിൽ ഏകദേശം 900 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. Kochi-based SFO Technologies (NeST Group) announces a phased ₹2,000 crore investment…
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തനസമയം രണ്ടു മണിക്കൂർ കൂടി വർധിപ്പിച്ച നടപടിയിൽ സമ്മിശ്ര പ്രതികരണം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയായിരുന്ന സമയം, ഇനിമുതൽ രാവിലെ 10 മുതൽ രാത്രി 12 വരെയാണ് നീട്ടിയിരിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വിനോദസഞ്ചാര പരിപാടികളുടെ ഭാഗമായി അഞ്ചു ലക്ഷം രൂപ അധിക വാർഷിക ഫീസ് അടച്ചാൽ പുലർച്ചെ മൂന്നു മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടാകും. സർക്കാരിനെ സംബന്ധിച്ചിടത്തോളം നിർണായക ഉത്തരവാണിത്. ബാറുടമകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് നടപടിയെന്ന് സർക്കാർ വിശദീകരിക്കുന്നു. രാവിലെയും രാത്രിയും ഓരോ മണിക്കൂർ വീതം അധികസമയം ഉപഭോക്താക്കൾക്ക് ലഭിക്കും. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വാർഷിക ലൈസൻസ് ഫീസിനത്തിൽ അഞ്ചു ലക്ഷം രൂപ അധികം നൽകിയാൽ പുലർച്ചെ മൂന്നു മണി വരെ പ്രവർത്തിക്കാം. എന്നാൽ വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കുന്ന സമയത്ത് മാത്രമായിരിക്കും ഈ ഇളവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എക്സൈസ് വകുപ്പിന്റെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുന്ന…
ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ചൈനീസ് നിർമിത യുണിട്രീ ജിഒ2 റോബോട്ടിക് നായ തങ്ങൾ നിർമിച്ചതാണെന്ന രീതിയിൽ അവതരിപ്പിച്ച് നാണക്കേടിലായി ഡൽഹി ഗാൽഗോട്ടിയാസ് സർലകലാശാല. ഭാരത് മണ്ഡപത്തിൽ നടന്ന എഐ സമ്മിറ്റ് എക്‌സ്‌പോയിലെ സ്റ്റാളിൽ പ്രദർശിപ്പിച്ച റോബോട്ടിക് നായ വാണിജ്യപരമായി ലഭ്യമായ ചൈനീസ് ഉൽപ്പന്നമാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് സ്റ്റാൾ ഒഴിയാൻ സർവകലാശാലയോട് ആവശ്യപ്പെട്ടു. ഓറിയോൺ എന്ന് വിളിക്കുന്ന റോബോട്ട് നായ ഗാൽഗോട്ടിയാസ് സർവകലാശാലയിലെ സെന്റർ ഓഫ് എക്‌സലൻസിൽ 350 കോടിയുടെ എഐ പ്രൊജക്ടിന്റെ ഭാഗമായി നിർമിച്ചതാണെന്നായിരുന്നു അവകാശവാദം. എന്നാൽ യഥാർത്ഥത്തിൽ ഇത് ചൈനീസ് നിർമിതമായ യുണിട്രീ ജിഒ2 റോബോട്ട് ആയിരുന്നു. എന്നാൽ അതിവേഗം തന്നെ സോഷ്യൽ മീഡിയ ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയും ചർച്ചയാവുകയും ചെയ്തു. ഇതേ തുടർന്ന് ഉച്ചകോടിയിൽ നിന്ന് ഗാൽഗോട്ടിയാസ് സർവകലാശാലയെ പുറത്താക്കിയത്. സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ച സർവകലാശാല, തങ്ങൾക്ക് തെറ്റിദ്ധരിപ്പിക്കാൻ യാതൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കി. വിദ്യാർഥികളുടെ പഠന സഹായിയായാണ് ഓറിയോൺ ഉപയോഗിക്കുന്നതെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ നേരിട്ടുള്ള…
രാജ്യത്തിന്റെ എഐ ദൗത്യത്തിന് കരുത്താകുന്ന ഇന്ത്യ-യുഎസ് സമുദ്രകേബിൾ പദ്ധതി പ്രഖ്യാപിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. ശേഷം ഭാരത് മണ്ഡപത്തിലെത്തിയപ്പോഴാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. വിശാഖപട്ടണത്ത് 1500 കോടി ഡോളർ നിക്ഷേപിക്കുന്ന എഐ ഹബ്ബിന്റെ പണിപ്പുരയിലാണിപ്പോൾ ഗൂഗിൾ. ഇതിന് ഊർജ്ജമാകുന്നതാണ് പദ്ധതി. മോഡി-പിച്ചൈ കൂടിക്കാഴ്ചയിൽ എഐയിലെ ആഗോള സഹകരണത്തെക്കുറിച്ചും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ത്യൻ ഡെവലപ്പർമാർ, വിദ്യാർത്ഥികൾ, എഐ സ്റ്റാർട്ടപ്പുകൾ എന്നിവരുമായി ഗൂഗിളിന് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയിൽ എഐ അതിവേഗം വളരുകയാണെന്നും ഗൂഗിൾ പോലുള്ള ആഗോള ടെക് കമ്പനികളുമായി ഒരുമിച്ച് പ്രവർത്തിക്കുന്നത് അതിന്റെ അവസരങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു. കൂടിക്കാഴ്ചയെ സന്തോഷകരമായ അനുഭവമെന്നാണ് പ്രധാനമന്ത്രി മോഡി തന്റെ എക്സ് പോസ്റ്റിൽ വിശേഷിപ്പിച്ചത്. എഐ വഴി, ആഗോള വേദിയിൽ കഴിവുള്ള യുവാക്കൾക്ക് അവസരങ്ങൾ നൽകുക എന്നതാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും മോഡി കൂട്ടിച്ചേർത്തു. മോഡിയെ…
പുതിയ ചെമ്മീൻ കണ്ടെത്തി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (CUSAT) ഗവേഷകർ. സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ ഗവേഷകരാണ് ആൽഫിഡെ കുടുംബത്തിൽ പെടുന്ന പുതിയ തോക്ക് ചെമ്മീൻ അഥവാ സ്നാപ്പിംഗ് ചെമ്മീൻ (Pistol shrimp or snapping shrimp) ഇനത്തെ കണ്ടെത്തിയത്. പുതിയ ചെമ്മീന് ‘ആൽഫിയസ് മധുസൂദനൈ’ എന്ന പേര് നൽകി. കേരള ഫിഷറീസ് സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും മത്സ്യ ശാസ്ത്ര വിദഗ്ധനുമായ ഡോ. മധുസൂദന കുറുപ്പിന്റെ ബഹുമാനാർത്ഥമാണ് നാമകരണം. ഇത്തരം ചെമ്മീൻ ഇനങ്ങൾക്ക് പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യമുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 2006 മുതൽ നടത്തിയ പഠനത്തിനൊടുവിലാണ് ഈ ചെമ്മീനെ കണ്ടെത്തിയത്. തോക്ക് ചെമ്മീന്റെ പ്രത്യേകതയും അപൂർവ ഇനമെന്ന സ്ഥിരീകരണവും ആർതർ ആംഗർ എന്ന വിദേശ ശാസ്ത്രജ്ഞനാണ് നിർവഹിച്ചത്. കൊച്ചി കായലിലെ വൈപ്പിൻ ഭാഗത്തു നിന്നാണ് മത്സ്യത്തെ കണ്ടെത്തിയത്. അഞ്ച് ജോഡി കാലുകളാണ് ഇവയ്ക്കുള്ളത്. ശരീരത്തിൽ തലയും നെഞ്ചും ചേർന്ന ഭാഗത്ത് വരുന്ന കാലുകൾ ശക്തമാണ്. ജോഡി കാലുകളിൽ ഒരെണ്ണം…
ടാറ്റ ഗ്രൂപ്പിന്റെ (Tata Group) അനുബന്ധ സ്ഥാപനമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ഫ്രാൻസിലെ ഡസോൾട്ട് ഏവിയേഷനുമായി (Dassault Aviation) ചേർന്ന് ഇന്ത്യയിൽ റഫാൽ യുദ്ധവിമാനങ്ങൾ നിർമിക്കാൻ ഒരുങ്ങുകയാണ്. ഹൈദരാബാദിൽ സ്ഥാപിക്കുന്ന പുതിയ നിർമ്മാണ കേന്ദ്രത്തിൽ വിമാനത്തിന്റെ ഫ്യൂസലാജ് നിർമിക്കാനാണ് പദ്ധതി. 2027–28 സാമ്പത്തിക വർഷത്തിൽ ഉത്പാദനം ആരംഭിക്കാനാണ് നീക്കം. അത്യാധുനിക യുദ്ധവിമാനങ്ങളുടെ ആഭ്യന്തര അസംബ്ലിയിലേക്ക് ഇന്ത്യയുടെ നിർണായക ചുവടുവെയ്പ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് വലിയ ഉത്തേജനം നൽകുന്നതോടൊപ്പം, രാജ്യത്തെ വ്യോമയാന വ്യവസായ വികസനം, സാങ്കേതികവിദ്യാ കൈമാറ്റം, നൈപുണ്യമുള്ള തൊഴിൽ അവസരങ്ങൾ എന്നിവയ്ക്കും ഇത് സഹായകരമാകും. സങ്കീർണ്ണമായ പ്രതിരോധ സാങ്കേതിക സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ ഇന്ത്യയുടെ ശേഷിയിലുള്ള ആഗോള വിശ്വാസം ഉയർന്നുവരുന്നതിന്റെ തെളിവായും ഈ സഹകരണം വിലയിരുത്തപ്പെടുന്നു. വിദേശ ആശ്രയം കുറച്ച് സ്വയംപര്യാപ്ത പ്രതിരോധ വ്യവസായ അടിത്തറ സൃഷ്ടിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ദൗത്യത്തോടും ഈ പദ്ധതി പൊരുത്തപ്പെടുന്നു. In a massive boost to ‘Make in…
അതിവേഗം വളരുന്ന ഒന്നാണ് ഇന്ത്യയിലെ വ്യോമയാന മേഖല. ഈ സാഹചര്യത്തിൽ അദാനി എയപോർട്സിന്റെ (Adani Airports Holding Ltd) ഐപിഒ സാധ്യതയും വ്യാപന പദ്ധതികളും ശ്രദ്ധ നേടുന്നു. അദാനി എന്റർപ്രൈസസിന് (Adani Enterprises Ltd) കീഴിൽ പ്രവർത്തിക്കുന്ന അദാനി എയപോർട്സ് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള ശൃംഖലകളിലൊന്നായി വളർന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം ₹1 ലക്ഷം കോടി നിക്ഷേപിച്ച് വിമാനത്താവള സൗകര്യങ്ങൾ വികസിപ്പിക്കാനാണ് ഗ്രൂപ്പിന്റെ പദ്ധതി. മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നിവയ്‌ക്കൊപ്പം നവിമുംബൈ അന്താരാഷ്ട്ര വിമാനത്താവളവും ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളാണ് അദാനി നടത്തുന്നത്. 2024–25 സാമ്പത്തിക വർഷത്തിൽ 9.4 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്ത കമ്പനിക്ക് ആഭ്യന്തര വിമാനയാത്രയിലെ ഏകദേശം 23 ശതമാനവും അന്താരാഷ്ട്ര യാത്രക്കാരിലും കാർഗോ ഗതാഗതത്തിലും ശ്രദ്ധേയ സാന്നിദ്ധ്യവുമുണ്ട്. അദാനി എയർപോർട്സ് 2027-2028ഓടെ ഐപിഒ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും സാമ്പത്തികമായി സ്വയം നിലനിൽക്കുന്ന ഘട്ടത്തിലെത്തിയ ശേഷമേ ലിസ്റ്റിംഗ്…
ഏത് ബിസിനസ്സിന്റേയും വിജയത്തിന്റെ അടിസ്ഥാനം മാർക്കറ്റിലെ സാധ്യതയാണ്. മാർക്കറ്റ് അറിഞ്ഞ് സംരംഭം ചെയ്യുന്നവർ സക്സസാകുന്ന കാലത്ത് മാർക്കറ്റ് ഇന്റലിജൻസും, കസ്റ്റമർ ഡാറ്റയും, കസ്റ്റമർ സെന്റിമെന്റ്സും മാർക്കറ്റ് വയബിലിറ്റിയും അറിയണം. ഓരോ ബിസിനസ്സിന്റേയും വിജയസാധ്യത അറിഞ്ഞ് തുടങ്ങാൻ മാർക്കറ്റ് ഡാറ്റ വേണം. നിലവിൽ നടത്തുന്ന സംരംഭങ്ങൾക്ക് അടുത്ത തലത്തിലേക്ക് വളരാനും മാർക്കറ്റിലെ ട്രെന്റും കസ്റ്റമർ ബിഹേവിയറും അറിയണം. സംരംഭം തുടങ്ങി, പക്ഷെ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോകാനാകുന്നില്ലെങ്കിൽ അവിടേയും നിങ്ങൾ മനസ്സിലാക്കാതെ പോയത് മാർക്കറ്റ് ഇന്റലിജൻസാണ്. സംരംഭകനെ സംബന്ധിച്ച് പ്രാണവായു ആയ മാർക്കറ്റ് ഇന്റലിജൻസ് മനസ്സിലാക്കാനും അത് അറിയാനും ചാനൽ അയാം അവസരം ഒരുക്കുകയാണ്. ഏത് സെക്ടറിലേയും മാർക്കറ്റ് പഠിച്ച് സംംരഭകർക്ക് വേണ്ട മാർക്കറ്റ് ഇൻസൈറ്റ്സ് നൽകാൻ ഒരു പ്ലാറ്റ്ഫോം.. അതാണ് yournextdata.com! ഓരോ മേഖലയിലേയും പൊട്ടൻഷ്യൽ മനസ്സിലാക്കാൻ ചാനൽ അയാം പ്രത്യേക സീരീസും ആരംഭിക്കുകയാണ്, ദ ഇന്റലിജൻസ് റിപ്പോർട്ട്! ഏത് മേഖലയിൽ സംരംഭം തുടങ്ങണമെന്ന് പറയാനും, ഇപ്പോൾ വിജിയിക്കുന്ന ബിസിനസ്സ് യൂണിറ്റുകൾ ഏതെന്ന്…
