Author: News Desk
ഇലക്ട്രിക് ഓട്ടോറിക്ഷയെന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് മഹീന്ദ്ര ട്രിയോയുടേത് (Mahindra Treo). വെള്ളയും നീലയും കലർന്ന നിറത്തിൽ നിരത്തുകളിലൂടെ നിശബ്ദമായി കുതിക്കുന്ന വാഹനം ഇലക്ട്രിക് ത്രീവീലർ രംഗത്തെ കിരീടം വെയ്ക്കാത്ത രാജാവായാണ് അറിയപ്പെടുന്നത്. ഇപ്പോൾ ട്രിയോയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വിവരം പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. ശ്രീലങ്കയിലെ വിനോദസഞ്ചാരികൾക്ക് എളുപ്പവും പരിസ്ഥിതി സൗഹൃദവുമായ യാത്രയ്ക്കായി മഹീന്ദ്ര ട്രിയോ ലഭ്യമാക്കിയതായാണ് ആനന്ദ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. വിനോദസഞ്ചാരികൾക്ക് സ്വയം ഓടിക്കാവുന്ന തരത്തിലാണ് ശ്രീലങ്കയിൽ ഇവി ത്രീവീലർ ലഭ്യമാക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ ചാനൽ പങ്കാളിയായ എവല്യൂഷൻ ഓട്ടോയുമായുള്ള (Evolution Auto) പങ്കാളിത്തത്തോടെയാണ് ശ്രീലങ്ക സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് ചുറ്റി സഞ്ചരിക്കാൻ പുതിയ വഴിയൊരുക്കിയത്. യാത്രക്കാർക്ക് സ്വന്തമായി മഹീന്ദ്ര ട്രിയോസ് വാടകയ്ക്കെടുത്ത് ഓടിക്കാവുന്ന തരത്തിലാണിത്. രാജ്യം ചുറ്റിക്കാണാൻ ലളിതവും, വൃത്തിയുള്ളതും, വഴക്കമുള്ളതുമായ മാർഗമാണ് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ നൽകുകയെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. വിനോദസഞ്ചാരികൾക്ക് നഗരവീഥികൾ മുതൽ തീരദേശ പ്രദേശങ്ങൾ വരെ സ്വയം ഓടിച്ചു…
ഇന്ത്യൻ വിമാനങ്ങളിൽ പവർ ബാങ്ക് നിരോധിക്കാനുള്ള ചർച്ചകളുമായി ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (DGCA). കഴിഞ്ഞ ദിവസം ഡൽഹി ഇന്ദിരാഗാന്ധി എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിൽ നിന്നും തീ ഉയർന്നതിനെ തുടർന്നാണ് നീക്കം. സംഭവത്തിൽ കാബിൻ ക്രൂവിന്റെ സമയോചിതമായ ഇടപെടൽ കാരണമാണ് വൻ അപകടം ഒഴിവായത്. എന്നാൽ, യാത്രക്കാരുടെ പക്കലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ നിന്ന് തീ പടരാനുള്ള സാധ്യതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായേക്കാമെന്നും ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ വിമാനങ്ങളിൽ പവർബാങ്കുകൾ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്ന് മനസിലാക്കാനുള്ള പരിശോധനകൾ ഡിജിസിഎ ആരംഭിച്ചിരുന്നു. ഇത്തരം അപകടസാധ്യതകൾ വേണ്ട വിധത്തിൽ കൈകാര്യം ചെയ്യാൻ യാത്രക്കാർക്കും ജീവനക്കാർക്കും കഴിഞ്ഞില്ലെങ്കിൽ പവർ ബാങ്ക് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് ഡിസിജിഐ തീരുമാനം. വിമാനങ്ങളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുകയോ അത്തരം ഉപകരണങ്ങൾ കൊണ്ട് വരുന്നത് പൂർണമായും നിരോധിക്കുകയോ ചെയ്യണമെന്ന് ഡിജിസിഎ നിർദേശം നൽകി. സിവിൽ…
അടുത്തിടെ പാകിസ്താനും സൗദി അറേബ്യയും തമ്മിൽ ഒപ്പുവെച്ച പ്രതിരോധ കരാർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കരാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. കരാർ പ്രകാരം, പാകിസ്താൻ ഏകദേശം 25000 സൈനികരെ സൗദി അറേബ്യയിലേക്ക് വിന്യസിക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ സഹായം, സംയുക്ത പ്രവർത്തനങ്ങൾ, സൗദി സേനയെ പരിശീലിപ്പിക്കുക തുടങ്ങിയവയ്ക്കായാണത്രേ പാകിസ്താൻ സൗദിയിലേക്ക് സൈനികരെ അയക്കുന്നത്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും സെപ്റ്റംബർ 17ന് റിയാദിൽ വെച്ചാണ് പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങൾക്കുമെതിരായ ഏതൊരു ആക്രമണവും ഇരു രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്ന് തുടർന്ന് സംയുക്ത പ്രസ്താവനയും നടത്തിയിരുന്നു. അതേസമയം, കരാറിന്റെ പൂർണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പാകിസ്താനിൽ നിന്നുള്ള പരസ്പരവിരുദ്ധമായ പ്രസ്താവനകൾ കരാറിന്റെ സ്വഭാവത്തെയും വ്യാപ്തിയെയും കുറിച്ച് ആശയക്കുഴപ്പമുണ്ടാക്കിയിട്ടുമുണ്ട്. സൗദി അറേബ്യയുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് പാകിസ്താൻ സൈനികർ, ഉപകരണങ്ങൾ, സൈനിക വൈദഗ്ധ്യം എന്നിവ നൽകുമ്പോൾ പാകികിസ്താന്റെ സമ്പദ്വ്യവസ്ഥയെ…
കുതിച്ചുയർന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി. പെട്രോളിയം ഉത്പന്നങ്ങളെ മറികടന്ന്, ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വിഭാഗമാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസങ്ങളിൽ, ഇലക്ട്രോണിക്സ് കയറ്റുമതി രാജ്യത്തെ മൂന്നാമത്തെയും അതിവേഗം വളരുന്നതുമായ വിദേശവിൽപന വിഭാഗമായി മാറിയതായി വാണിജ്യ മന്ത്രാലയ ഡാറ്റ വ്യക്തമാക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളിലെ ഇടിവിനൊപ്പം, ഇലക്ട്രോണിക്സ് കയറ്റുമതിയിൽ ഉണ്ടായ അതിവേഗ വളർച്ചയാണ് ഈ മാറ്റത്തിന് കാരണം. FY25ൽ ഇലക്ട്രോണിക്സ് കയറ്റുമതി 42% ഉയർന്ന് 22.2 ബില്യൺ ഡോളറിലെത്തി. ഇതിൽ പകുതിയോളം ആപ്പിൾ ഐഫോണുകളാണ് എന്നതാണ് ശ്രദ്ധേയം. FY23ൽ 15.6 ബില്യൺ ഡോളറായിരുന്ന ഈ വിഭാഗം, മൂന്ന് വർഷത്തിനിടെ 63% വളർന്ന് FY25ൽ 38.5 ബില്യൺ ഡോളറായി. നിലവിലെ നിരക്കിൽ, FY23 മുതൽ FY26 വരെ ഇലക്ട്രോണിക്സ് കയറ്റുമതി ഇരട്ടിയാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി കുറയുകയാണ് — FY23ൽ 97.4 ബില്യൺ ഡോളറിൽ നിന്ന് FY25ൽ 63.3 ബില്യൺ…
പാകിസ്താനെതിരായ സംഘർഷത്തിൽ ഇന്ത്യ ഉപയോഗിച്ച ബ്രഹ്മോസ് മിസൈലിനായി കൂടുതൽ രാജ്യങ്ങൾ താത്പര്യം പ്രകടിപ്പിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇപ്പോൾ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ സംവിധാനത്തിനായി ഇന്ത്യ രണ്ട് കയറ്റുമതി ഓർഡറുകൾ നേടിയിരിക്കുകയാണ്. 3700 കോടി രൂപയുടേതാണ് ഓർഡർ. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ ഓർഡർ നേടിയ രാജ്യങ്ങൾ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വളരുന്ന വിജയത്തെ അടിവരയിടുന്നതും തദ്ദേശീയ മിസൈൽ സാങ്കേതികവിദ്യയിലെ ദീർഘകാല നിക്ഷേപത്തെ സാധൂകരിക്കുന്നതുമാണ് പുതിയ കരാറുകളെന്ന് പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി. 2022ൽ ഫിലിപ്പീൻസ് 322 മില്യൺ ഡോളറിന് മൂന്ന് ബ്രഹ്മോസ് തീരദേശ പ്രതിരോധ ബാറ്ററികൾ സ്വന്തമാക്കിയിരുന്നു. പിന്നാലെ വിയറ്റ്നാമും ഇന്തോനേഷ്യയും സമീപ വർഷങ്ങളിൽ ഈ സംവിധാനം സ്വന്തമാക്കുന്നതിൽ താത്പര്യം പ്രകടിപ്പിച്ചു. എന്നാൽ ഇരുരാജ്യങ്ങളുമായും ഇതുവരെ കരാറിൽ അന്തിമ തീരുമാനമായിട്ടില്ല. പാക് വ്യോമകേന്ദ്രങ്ങളിൽ ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് ഉപയോഗിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കരയിൽ…
നേര്‍ത്ത മസാല ദോശയ്ക്കൊപ്പം വാഴയിലയില്‍ പൊതിഞ്ഞു പൊള്ളിച്ചെടുക്കുന്ന മീന്‍, ദക്ഷിണേന്ത്യന്‍ ഫില്‍ട്ടര്‍ കോഫി എന്നിവ വിളമ്പുന്നതും അതിന്റെ രുചി ആസ്വദിക്കുന്നതും, വാഴയിലയില്‍ വിളമ്പുന്ന പരമ്പരാഗത സദ്യ മുതല്‍ കടല്‍ വിഭവങ്ങള്‍ വരെ. കേരളത്തിന്റെ ഈ മഹത്തായ രുചിക്കൂട്ടുകൾ ഒരിക്കലെങ്കിലും ആസ്വദിക്കാതെ പോകരുതെന്നും, വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ അണിനിരത്തുന്ന സദ്യയുടെ രുചി സഞ്ചാരികള്‍ നഷ്ടപ്പെടുത്തരുതെന്നും ലോൺലി പ്ലാനറ്റ് ആഗോള സഞ്ചാരികളെ ഓർമിപ്പിക്കുന്നു. അന്താരാഷ്ട്ര മാസികയായ ലോൺലി പ്ലാനെറ്റിന്റെ 2026 ലെ ഒരിക്കലെങ്കിലും ആസ്വദിക്കേണ്ട ലോകത്തിലെ 25 മികച്ച യാത്രാനുഭവങ്ങളിൽ Lonely Planet’s list of the 25 best experiences to enjoy while travelling the world in 2026 കേരളത്തിന്റെ രുചിയുമുണ്ട്. കൊച്ചിയാണ് ഏറ്റവും രുചിയേറിയ ഇടമെന്നും പരാമർശമുണ്ട്. സദ്യ മുതൽ കടൽ വിഭവങ്ങൾ വരെ പ്ലാനെറ്റിന്റെ പട്ടികയിലുണ്ട്. കേരളമാണ്പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ഏക സംസ്ഥാനം. ലോകത്തെ ഒട്ടുമിക്ക ഇന്ത്യന്‍ ഭക്ഷണ ശാലകളിലും കേരള വിഭവങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. പക്ഷെ…
ലോകത്തിലെ ഏറ്റവും മികച്ച ഉപഭോക്തൃ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (SBI) യുഎസ്സിലെ ഗ്ലോബൽ ഫിനാൻസ് മാഗസിൻ തെരഞ്ഞെടുത്തിരിക്കുകയാണ്. എന്നാൽ ഈ നേട്ടം പെട്ടെന്നുണ്ടായതല്ല — വർഷങ്ങളായുള്ള സാങ്കേതിക നവീകരണവും ഉപഭോക്തൃകേന്ദ്രിതമായ സേവന രീതിയും ചേർന്നാണ് എസ്ബിഐയെ ഈ ഉന്നത ബഹുമതിയിലേക്ക് എത്തിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 2025ലെ ഇന്ത്യയിലെ മികച്ച ബാങ്ക് എന്ന പുരസ്കാരത്തിനും അർഹമായി. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടും ലോക ബാങ്കും ചേർന്ന് സംഘടിപ്പിച്ച വാർഷിക യോഗങ്ങളോടനുബന്ധിച്ചാണ് ഗ്ലോബൽ ഫിനാൻസിന്റെ ബാങ്ക് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച സേവനങ്ങൾ നൽകിയതിന്റെയും, സാമ്പത്തിക ഭൂമികയിൽ കൂടുതൽ ആളുകളെ ഉൾക്കൊണ്ട് വിശ്വാസമാർജിച്ചതിന്റെയും ഫലമായാണ് എസ്ബിഐയുടെ നേട്ടം വിലയിരുത്തപ്പെടുന്നത്. ആഗോള സമ്പദ് വ്യവസ്ഥ വിവിധ തരം വെല്ലുവിളികൾ നേരിടുന്നതിനിടെ ധനകാര്യ സ്ഥാപനങ്ങൾക്ക് ഊർജം പകരുന്ന അവാർഡാണ് ഗ്ലോബൽ ഫിനാൻസിന്റെ പുരസ്കാരങ്ങൾ. ലോകത്തിലെ ധനകാര്യ സ്ഥാപനങ്ങളെ വിശകലനം ചെയ്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നവയ്ക്ക് പതിറ്റാണ്ടുകളായി നൽകി വരുന്ന ബഹുമതിയാണിത്. ബാങ്കിംഗ്…
പൊതുജനങ്ങൾക്ക് വേണ്ട സേവനം നൽകാനും അവരെ സഹായിക്കാനുമായി എഐ മന്ത്രിയെ അവതരിപ്പിച്ച് അൽബേനിയ അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാജ്യത്തിന്റെ പൊതു സംഭരണ സംവിധാനം സുതാര്യമാക്കാനും അഴിമതിമുക്തമാക്കാനുമാണ് സെപ്റ്റംബർ മാസത്തിൽ എഐ മന്ത്രിയായി ഡിയെല്ലയെ (Diella) നിയമിച്ചത്. ഇപ്പോൾ എഐ മന്ത്രിയെക്കുറിച്ചുള്ള മറ്റൊരു പരാമർശമാണ് ശ്രദ്ധനേടുന്നത്. എഐ മന്ത്രി ഗർഭിണിയാണെന്നും 83 കുഞ്ഞുങ്ങളെ ഗർഭം ധരിച്ചെന്നുമുള്ള വിചിത്രവാദവുമായി എത്തിയിരിക്കുന്നത് അൽബേനിയയുടെ പ്രധാനമന്ത്രി എഡി റാമ (Edi Rama) തന്നെയാണ്. സോഷ്യലിസ്റ്റ് പാർട്ടിക്ക് അൽബേനിയൻ പാർലമെന്റിൽ 83 അംഗങ്ങളാണുള്ളത്. ഓരോ പാർലമെന്റ് അംഗത്തിനും ഓരോ സഹായികളെ സൃഷ്ടിക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള വെളിപ്പെടുത്തലാണ് ‘83 കുട്ടികൾ’ എന്നതിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചത്. ഡിയെല്ലയെ എഐ മന്ത്രിയാക്കിയതിലൂടെ പല കാര്യങ്ങളും മനോഹരമായി നടപ്പാക്കാൻ കഴിഞ്ഞതായും അതിനാൽ 83 കുട്ടികളെ കൂടി സൃഷ്ടിക്കാൻ പദ്ധതിയിടുന്നെന്നും റാമ പറഞ്ഞു. ഈ സഹായികൾ പാർലമെന്റിൽ നടക്കുന്നതെല്ലാം രേഖപ്പെടുത്തുത്തന്നതിനൊപ്പം ചർച്ചകളോ പ്രതിനിധികൾക്ക് നഷ്ടമാകുന്ന സംഭവങ്ങളോ സംബന്ധിച്ച് നിയമനിർമാതാക്കളെ അറിയിക്കുകയും ചെയ്യും. കുട്ടികൾക്കെല്ലാം അവരുടെ അമ്മ ഡിയെല്ലയുടെ…
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ 22 ശതമാനം കൂടും. 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമ്മാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂർ, മാലെ എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും. രാജ്യാന്തര സർവീസുകൾ 300 പ്രതിവാര എടിഎമ്മുകളിൽ നിന്ന് 326 ആയി കൂടും. ഏകദേശം 9% വർധനയാണിത്. അതേസമയം ആഭ്യന്തര സർവീസുകൾ പ്രതിവാര എടിഎമ്മുകൾ 300ൽ നിന്ന് 406 ആയി ഉയരും. 35% വർധനയാണ് ആഭ്യന്തര സർവീസിൽ ഉണ്ടാകുക. പ്രതിവാര സർവീസുകൾ:•അബുദാബി – 66•ഷാർജ – 56•ദമ്മാം – 28•കുവൈത്ത് – 24•മാലെ– 24•ദുബായ് – 22•മസ്കത്ത് – 22•ക്വലാലംപൂർ…
ആസിയാൻ ഉച്ചകോടിക്കിടെ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആസിയാൻ ഉച്ചകോടിയുടെ വിജയത്തിൽ ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആശംസകൾ അറിയിച്ചു. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ കാണാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ക്വാലാലംപൂരിലെത്തിയ ജയശങ്കർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ഉച്ചകോടിക്കിടെ ജയശങ്കർ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യൂണുമായി കൂടിക്കാഴ്ച നടത്തി. ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ, പ്രതിരോധം, കപ്പൽ നിർമാണ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. സിംഗപ്പൂർ സഹമന്ത്രി വിവിയൻ ബാലകൃഷ്ണനുമായി ആഗോള, പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ചും ജയശങ്കർ ചർച്ച ചെയ്യുയ്തു. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടെ ചർച്ചയിൽ വിഷയമായി. ഇതിനുപുറമേ തായ്ലാൻഡ് വിദേശകാര്യ മന്ത്രി സിഹാസക് ഫുവാങ്കെറ്റ്കിയോവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. At the ASEAN Summit in Malaysia, EAM S. Jaishankar met PM Anwar Ibrahim and counterparts from Korea, Singapore,…
