Author: News Desk
ട്രെയിൻ കോച്ചുകളും റെയിൽവേ സ്റ്റേഷൻ പരിസരവും വൃത്തിയാക്കാൻ ഡ്രോണുകൾ ഉപയോഗിക്കാൻ ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ വർഷം ആസ്സാമിലെ കാമാഖ്യ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ നൂതന സാനിറ്റൈസേഷൻ മാർഗം രാജ്യത്താദ്യമായി പരീക്ഷിച്ചിരുന്നു. സേവനം ഉടനടി രാജ്യത്തെ മറ്റ് സ്റ്റേഷനുകളിൽക്കൂടി ലഭ്യമാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ജീവനക്കാർക്ക് വൃത്തിയാക്കാൻ സാധിക്കാത്ത ഉയരത്തിലുള്ള സംവിധാനങ്ങൾക്കായാണ് പ്രധാനമായും ഡ്രോണുകൾ ഉപയോഗിക്കുക. കോച്ചുകളുടെ മുകൾവശം, കെട്ടിട റൂഫ് പോലെയുള്ളവയുടെ ക്ലീനിങ് കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് സഹായിക്കും. ഏറെക്കാലമായി ഇത്തരം ജോലികൾ ജീവനക്കാർ തന്നെയാണ് ചെയ്തിരുന്നത്. എന്നാലിത് ജീവനക്കാരുടെ സുരക്ഷയിൽ ആശങ്കയുണ്ടാക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്നാണ് ഇപ്പോൾ ഡ്രോൺ ഉപയോഗിക്കാനുള്ള തീരുമാനം. വൃത്തിയുള്ള റെയിൽവേ എന്നതിലേക്കുള്ള മാറ്റം കൂടിയാണ് പുതിയ തീരുമാനത്തിലൂടെ സാധ്യമാകുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. 2018 മുതൽ റെയിൽവേ സുരക്ഷ, പരിപാലനം, തത്സമയ വിവരങ്ങൾ ലഭ്യമാക്കൽ, ഓട്ടോമാറ്റിക് ഫെയിൽ സേഫ് മോഡ് എന്നിങ്ങനെ വിവിധ കാര്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. Indian Railways is expanding the use…
ലോകത്താദ്യമായി ഓൾ-ഇലക്ട്രിക് വിമാനം യാത്രക്കാരെയും വഹിച്ചുകൊണ്ട് വിജയകരമായി പറപ്പിച്ച് അമേരിക്കൻ കമ്പനി. വെൽമോണ്ടിലുള്ള ബീറ്റ ടെക്‌നോളജീസ് (Beta Technologies) എന്ന കമ്പനിയാണ് അലിയ സിഎക്‌സ് 300 (Alia CX300) എന്ന ഇലക്ട്രിക് വിമാനത്തിലൂടെ വ്യോമയാന രംഗത്ത് ചരിത്രം രചിച്ചിരിക്കുന്നത്. ഈസ്റ്റ് ഹാംപ്ടണിൽനിന്ന് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് 130 കിലോമീറ്ററാണ് വിമാനം പറന്നത്. നാല് യാത്രക്കാരെയും വഹിച്ച് 30 മിനിറ്റ് കൊണ്ട് വിമാനം ലക്ഷ്യസ്ഥാനത്തെത്തി. വിമാനത്തിന് ഈ ദൂരം പിന്നിടുന്നതിനായി എട്ട് ഡോളർ അഥവാ 700 രൂപയോളമാണ് ചിലവ് വന്നത്. സാധാരണ ഒരു ഹെലികോപ്റ്ററിന് 14000ത്തോളം രൂപ ചിലവ് വരുന്നിടത്താണിത്. എൻജിനുകളുടെയും പ്രൊപ്പല്ലറുകളുടെയും ശബ്ദം ഇല്ലാത്ത യാത്രയാണ് ഓൾ-ഇലക്ട്രിക് വിമാനത്തിന്റെ പ്രത്യേകത. ഇലക്ട്രിക് വിമാനങ്ങളുടെ നിർമാണം, സർട്ടിഫിക്കേഷൻ, വാണിജ്യവൽക്കരണം എന്നിവ വേഗത്തിലാക്കാൻ അടുത്തിടെ കമ്പനി 318 മില്യൺ ഡോളർ ഫണ്ടിങ് നേടിയിരുന്നു. ഒറ്റ ചാർജിൽ 250 നോട്ടിക്കൽ മൈൽ വരെ പറക്കാൻ വിമാനത്തിനാകും. നഗരങ്ങൾക്കിടയിലുള്ള യാത്രകൾക്ക് അനുയോജ്യമായാണ് നിർമാണം. ഫ്ലയിങ് ടാക്‌സി…
സാങ്കേതിക തകരാർ കാരണം തിരുവന്തപുരം വിമാനത്താവളത്തിൽ ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെഅറ്റകുറ്റപ്പണി വൈകുന്നു. റോയൽ നേവിയുടെ എഫ്-35 യുദ്ധവിമാനമാണ് അറ്റകുറ്റപ്പണികൾ വൈകുന്നത് കാരണം തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. വിമാനത്തിന്റെ ഹൈഡ്രോളിക് സ്നാഗ് പ്രശ്നം പരിഹരിക്കാൻ എഞ്ചിനീർമാർ ശ്രമം തുടരുകയാണ്. യുകെ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം എത്തുന്നതുവരെ വിമാനം തിരുവനന്തപുരത്ത് തുടരാനാണ് സാധ്യത. ഇതിന് കാലതാമസം എടുക്കും എന്നതിനാൽ വിമാനം ജെറ്റ് ഹാംഗറിലേക്ക് മാറ്റാനും നീക്കമുണ്ട്. എന്നാൽ ബ്രിട്ടീഷ് അധികൃതർ ഇതിന് അനുകൂല നിലപാട് എടുക്കുന്നില്ല എന്നാണ് റിപ്പോർട്ട്. യുഎസ് നിർമ്മിത യുദ്ധവിമാനം റോയൽ നേവി വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിന്റെ ഭാഗമാണ്. A Royal Navy F-35 fighter jet, part of HMS Prince of Wales, remains grounded at Thiruvananthapuram Airport due to a hydraulic snag. Repairs are delayed as engineers await expert teams from the UK…
ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂട്ടാൻ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് തമാൽ. സ്റ്റെൽത്ത് മൾട്ടി-റോൾ ഫ്രിഗേറ്റ് ഐഎൻഎസ് തമാൽ ജൂലൈ 1ന് റഷ്യയിലെ കലിനിൻഗ്രാഡിൽ കമ്മീഷൻ ചെയ്യും. 3900 ടൺ ഭാരമുള്ള മൾട്ടി-റോൾ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഇന്ത്യയ്ക്ക് പുറത്ത് നിർമ്മിക്കുന്ന ഇന്ത്യൻ നാവികസേനയുടെ അവസാന യുദ്ധക്കപ്പലായിരിക്കും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി റഷ്യൻ സഹകരണത്തോടെ നിർമിക്കുന്ന ക്രിവാക് ക്ലാസ് ഫ്രിഗേറ്റ് പരമ്പരയിലെ എട്ടാമത്തെ യുദ്ധക്കപ്പൽ കൂടിയാണ് ഐഎൻഎസ് തമാൽ. ഭാവിയിൽ വിദേശത്തുനിന്നും യുദ്ധക്കപ്പലുകൾ ഇറക്കുമതി ചെയ്യാൻ പദ്ധതിയില്ലെന്നും ബയേർസ് നേവി എന്നതിൽ നിന്ന് ബിൽഡേർസ് നേവിയായി ഇന്ത്യൻ നാവികസേന മാറിയതായും മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 125 മീറ്റർ നീളമുള്ള ഐഎൻഎസ് തമാൽ ഇന്ത്യയുടേയും റഷ്യയുടേയും നൂതന സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചുള്ളതാണ്. മാരക പ്രഹരശേഷിയുള്ള കപ്പലിൽ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളും ഷിൽ സർഫേസ് ടു എയർ മിസൈലുകളും സജ്ജീകരിച്ചിരിക്കുന്നു. 27 ശതമാനത്തോളം ഭാഗങ്ങൾ ഇന്ത്യയിൽ നിർമിച്ച കപ്പലിൽ…
ഖത്തറിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചതിനെത്തുടർന്ന് താൽക്കാലികമായി അടച്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു. ആക്രമണത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമാതിർത്തി അടച്ചിരുന്നു. തുടർന്ന് യാത്രക്കാരുടെയും വ്യോമയാന ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് ദുബായ് വിമാനത്താവളം പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കേണ്ടി വന്നത്. വിമാനത്താവളം സാധാരണ പ്രവർത്തനത്തിലേക്ക് തിരിച്ചെത്തിയതായി അധികൃതർ അറിയിച്ചു. സംഘർഷത്തെ തുടർന്ന് ലണ്ടൻ-ദുബായ്, ദോഹ സർവീസുകൾ ബ്രിട്ടീഷ് എയർവേയ്‌സ് റദ്ദാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ദുബായിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ സർവീസ് തുടരുമെന്ന് ബ്രിട്ടീഷ് എയർവേയ്‌സിനെ ഉദ്ധരിച്ച് ദി നാഷണൽ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ചില എയർലൈനുകൾ തിരഞ്ഞെടുത്ത സർവീസുകൾ റദ്ദാക്കിയിട്ടുള്ളതായി അറിയിച്ചു. നിരവധി എത്തിഹാദ് വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നുണ്ട്. എത്തിഹാദിന്റെ അബുദാബി-ജയ്പ്പൂർ, ദോഹ, കുവൈത്ത്, മസ്കറ്റ്, റിയാദ്, ദമ്മാം സർവീസുകൾ റദ്ദാക്കിയിരുന്നു. യാത്രക്കാർ അതാത് വിമാന സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കണമെന്ന് എയർലൈൻ അധികൃതർ പറഞ്ഞു. മേഖലയുടെ ചില ഭാഗങ്ങളെ ബാധിക്കുന്ന വ്യോമാതിർത്തി അടച്ചിടൽ കാരണം, ദുബായ് ഇന്റർനാഷണൽ (DXB), ദുബായ്…
ഇസ്രായേലും ഇറാനും തമ്മിൽ സമ്പൂർണ്ണ വെടിനിർത്തൽ പ്രഖ്യാപിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതോടെ മിഡിൽ ഈസ്റ്റിൽ രണ്ടാഴ്ചയോളമായി നീണ്ടുനിൽക്കുന്ന സംഘർഷങ്ങൾക്ക് അയവുവരും എന്നാണ് സൂചന. യുഎസ്സിന്റെ മധ്യസ്ഥതയിൽ നടപ്പിലാക്കിയ വെടിനിർത്തൽ 24 മണിക്കൂറിനുള്ളിൽ ഘട്ടം ഘട്ടമായി പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ട്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഇറാൻ ഖത്തറിലെ യുഎസ് സൈനിക താവളത്തിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് യുഎസ് റിപ്പോർട്ട് ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോം വഴി വെടിനിർത്തൽ പ്രഖ്യാപനം. രണ്ട് ഘട്ടങ്ങളിലായി സമ്പൂർണ വെടിനിർത്തലിന് ഇറാനും ഇസ്രായേലും സമ്മതം അറിയിച്ചതായാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ ആദ്യം വെടിനിർത്തൽ നടത്തും. തുടർന്ന് 12 മണിക്കൂറിന് ശേഷം ഇസ്രായേലും വെടിനിർത്തും എന്നാണ് വിശദീകരണം. ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇറാനുമായുള്ള വെടിനിർത്തൽ ചർച്ചകൾ നടന്നതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ നടത്തിയ…
ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കാര്‍ഷിക സമൂഹത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കൃഷി വകുപ്പിന് കീഴിലുള്ള ‘കേര’ പദ്ധതിയുമായി ധാരണാപത്രം ഒപ്പിട്ടു.ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും കേര അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ പി വിഷ്ണുരാജ് എന്നിവര്‍ ഒപ്പുവച്ചു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണ് ‘കേര’ – കേരള ക്ലൈമറ്റ് റെസിലിയന്‍റ് അഗ്രി വാല്യു ചെയിന്‍ മോഡേണൈസേഷന്‍. സംസ്ഥാനത്തുടനീളമുള്ള 150 കാര്‍ഷികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെ ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി 40,000 കര്‍ഷകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ലഭ്യമാകും.ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് കേര പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാദേശിക കര്‍ഷകരേയും കാര്‍ഷിക-ഭക്ഷ്യ സംരംഭങ്ങളേയും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്.തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ വീതം ഗ്രാന്‍റ് ലഭിക്കും. ‘പെര്‍ഫോമന്‍സ് ബെയിസ്ഡ് കണ്ടീഷന്‍’…
ഇന്ത്യയിലെ ആദ്യ ഓഫ് ഗ്രിഡ് ഹൈഡ്രജൻ പ്ലാൻ്റുമായി അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ANIL). ഗുജറാത്തിലെ കച്ചിലാണ് കമ്പനി 5 MW ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്ലാന്റ് കമ്മീഷൻ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ക്ലീൻ എനെർജി യാത്രയിൽ സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. അത്യാധുനിക പ്ലാന്റ് 100% സോളാറിലാണ് പ്രവർത്തിക്കുക. ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റവുമായി (BESS) സംയോജിപ്പിച്ചിരിക്കുന്നതിനാൽ പ്ലാന്റിന് പൂർണ്ണ ഓഫ്-ഗ്രിഡ് പ്രാപ്തിയുണ്ട്. ഡീസെൻഡ്രലൈസ്ഡ്-റിന്യൂവബിൾ ഹൈഡ്രജൻ ഉൽപാദനത്തിൽ ഇത് പുതിയ മാതൃകയാണ്. പൂർണ്ണമായും ഓട്ടോമേറ്റഡ്, ക്ലോസ്ഡ്-ലൂപ്പ് ഇലട്രൊലൈസർ സിസ്റ്റം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ സൗകര്യമാണ് ഇത്. കാര്യക്ഷമത, സുരക്ഷ, പെർഫോർമൻസ് എന്നിവ ഉറപ്പാക്കുന്ന പ്ലാന്റ് ക്ലീൻ എനെർജി രംഗത്തെ ഇന്ത്യയുടെ ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നതാണ്- കമ്പനി പ്രതിനിധി വ്യക്തമാക്കി. Adani New Industries Limited (ANIL) commissions India’s first 5 MW off-grid green hydrogen pilot plant in…
ഫാദേർസ് ഡേയോട് അനുബന്ധിച്ച് ഒരു വയസ്സുകാരിയായ മകൾക്ക് കോടികൾ വില വരുന്ന റോൾസ് റോയ്സ് സമ്മാനിച്ച് പിതാവ്. ദുബായിലുള്ള ഇന്ത്യൻ ബിസിനസ്സുകാരൻ സതീശ് സൻപാൽ ആണ് മകൾ ഇസബെല്ലയ്ക്ക് കോടികളുടെ റോൾസ് റോയ്സ് സമ്മാനിച്ചിരിക്കുന്നത്. വാഹനം ഡെലിവെർ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കൺഗ്രാജുലേഷൻസ് ഇസബെല്ല എന്ന് നെയിം പ്ലേറ്റിൽ എഴുതിയ കസ്റ്റം പിങ്ക് റോൾസ് റോയ്സാണ് സതീശ് മകൾക്ക് സമ്മാനിച്ചിരിക്കുന്നത്. മോണാഗ്രാംഡ് ഇന്റീരിയറോടു കൂടിയ റോൾസാണിത്. അനക്സ് ഡെവലപ്മെന്റ്സ് (ANAX Developments) സ്ഥാപകനായ സതീശ് വാഹനത്തിന്റെ ഡെലിവറിങ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേർ അദ്ദേഹത്തിനും മകൾക്കും അഭിനന്ദനം അറിയിച്ചു. എന്നാൽ 17 വർഷമെങ്കിലും മകൾക്ക് വാഹനം ഓടിക്കാൻ പോലും കഴിയില്ലെങ്കിൽ ഈ സമ്മാനത്തിന് എന്ത് പ്രസക്തിയാണെന്നും ചിലർ ചോദ്യം ഉന്നയിക്കുന്നു. Dubai-based Indian businessman Satish Sanpal gifted his one-year-old daughter Isabella a custom pink Rolls-Royce on Father’s Day, sparking viral…
കേരളത്തെ കൂടുതൽ നിക്ഷേപ സൗഹാർദപരമാക്കുന്നതിനായി 31 വ്യത്യസ്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ ഉന്നതതല യോഗം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഭേദഗതികൾ സംസ്ഥാനത്തിന് സഹായകരമാകും. നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ, വൈദ്യുതി, പരിസ്ഥിതി, തൊഴിൽ, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ഭേദഗതികൾ നിർദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2019ലെ കേരള കെട്ടിട ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന റോഡ് വീതിയുമായി ബന്ധപ്പെട്ട നിയമത്തിൽ അടക്കം ഇളവുകൾ വരുത്തും. കാറ്റഗറി-II പഞ്ചായത്തുകളിലെ വാണിജ്യ കെട്ടിടങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന പരമാവധി വിസ്തീർണ്ണം വർദ്ധിപ്പിക്കും. പാട്ടത്തിനെടുത്ത ഭൂമിയിൽ കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകളിലും മാറ്റങ്ങൾ വരുത്തും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ട് 2019 പ്രകാരം നടത്തുന്ന…