Author: News Desk
തിരുവനന്തപുരം അടക്കം ഇന്ത്യയിലുടനീളമുള്ള എട്ട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് വമ്പൻ പദ്ധതിയുമായി അദാനി ഗ്രൂപ്പ് (Adani Group). അദാനി എയർപോർട്ടുകൾ (Adani Airports) സ്ഥിതി ചെയ്യുന്ന 8 നഗരങ്ങളുടെ വികസനത്തിനായാണ് ഗ്രൂപ്പ് വമ്പൻ പദ്ധതിയുമായി എത്തുന്നത്. അദാനി വിമാനത്താവളങ്ങളോടു ചേർന്നുള്ള 655 ഏക്കർ നഗരപ്രദേശങ്ങളുടെ വികസനം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക. തിരുവനന്തപുരത്തിന് പുറമേ മുംബൈ (Mumbai), നവി മുംബൈ (Navi Mumbai), അഹമ്മദാബാദ് (Ahmedabad), ലഖ്നൗ (Lucknow), ജയ്പൂർ (Jaipur), ഗുവാഹത്തി (Guwahati), മംഗളൂരു (Mangaluru) വിമാനത്താവളങ്ങളോടു ചേർന്നുള്ള നഗരങ്ങളിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. പദ്ധതിയുടെ ആദ്യ ഘട്ടമായി മുംബൈ, നവി മുംബൈ എയർപോർട്ടുകളോടു ചേർന്ന 50 ഏക്കർ നഗരപ്രദേശത്ത് വികസനപ്രവർത്തനങ്ങൾ നടക്കും. ബാക്കി ആറ് എയർപോർട്ടുകളോടു ചേർന്നുള്ള പ്രദേശങ്ങളിലും 60 ഏക്കറോളം സ്ഥലത്ത് ആദ്യഘട്ടത്തിൽ വികസനം നടക്കും. വിമാനത്താവളങ്ങളോടു ചേർന്ന പ്രദേശങ്ങൾ വാണിജ്യവത്കരിക്കുകയാണ് വികസനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വമ്പൻ ഹോട്ടലുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, കൺവൻഷൻ സെന്ററുകൾ, വിനോദ കേന്ദ്രങ്ങൾ…
എഫ്എംസിജി ഭീമനായ പി ആൻഡ് ജിയുടെ (P&G) തലപ്പത്തേക്ക് ഇന്ത്യക്കാരൻ. മുംബൈയിൽ ജനിച്ചുവളർന്ന ശൈലേഷ് ജെജുരിക്കറാണ് (Shailesh Jejurikar) കമ്പനിയുടെ സിഇഒ ആയിരിക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്നു മുതൽ അദ്ദേഹം സ്ഥാനമേൽക്കും. ഇതോടെ ആഗോള കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യൻ വംശജരുടെ പേരുകൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. സുന്ദർ പിച്ചൈ (Sundar Pichai)ഗൂഗിളിനേയും (Google) അതിന്റെ പാരന്റ് കമ്പനി ആൽഫബെറ്റിനേയും (Alphabet) നയിക്കുന്നത് തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച സുന്ദർ പിച്ചൈയാണ്. ആഗോള സിഇഓമാരിൽ നേതൃമികവ് കൊണ്ട് പേരെടുത്ത വ്യക്തിയാണ് അദ്ദേഹം. സത്യ നദെല്ല (Satya Nadella)2014 മുതൽ മൈക്രോസോഫ്റ്റ് (Microsoft) ചെയർമാനും സിഇഓയുമായ സത്യ നദെല്ല സ്റ്റാർബക്സ് (Starbucks) ബോർഡ് മെമ്പർ കൂടിയായിരുന്നു. ഹൈദരാബാദിലാണ് അദ്ദേഹം ജനിച്ചത്. അരവിന്ദ് കൃഷ്ണ (Arvind Krishna)ആന്ധ്രയിൽ ജനിച്ചുവളർന്ന് യുഎസ്സിലേക്കെത്തിയ വ്യക്തിയാണ് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് (IBM) ചെയർമാനും പ്രസിഡന്റുമായ അരവിന്ദ് കൃഷ്ണ. ശന്തനു നാരായൻ (Shantanu Narayen)അഡോബി (Adobe) സിഇഒയായ ശന്തനുവിന്റെ പേരിൽ അഞ്ച്…
ഇന്ത്യയിലടക്കം ഏറെ സാധ്യതകളുള്ള കൃഷിയാണ് കൂൺ കൃഷി. യുഎന്നിന്റെ (UN) ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (FAO) കണക്ക് പ്രകാരം വർഷത്തിൽ 40 മില്യൺ മെട്രിക് ടൺ കൂണാണ് ലോകമാകെ ഉത്പാദിപ്പിക്കപ്പെടുന്നത്. നിലവിൽ ചൈനയാണ് ആഗോളതലത്തിൽ ഏറ്റവുമധികം കൂൺ ഉത്പാദിപ്പിക്കുന്ന രാജ്യം. ചൈനയ്ക്ക് തൊട്ടുപുറകിൽ ഇന്ത്യ കൂൺ കൃഷിയിൽ രണ്ടാമതുണ്ട്. വൈറ്റ് ബട്ടൺ മഷ്റൂം, ഷിറ്റാകെ, എനോക്കി, വുഡ് ഇയർ, ഓയ്സ്റ്റർ മഷ്റൂം തുടങ്ങിയവയാണ് ചൈനയിൽ ഏറ്റവുമധികം ഉത്പാദിപ്പിക്കപ്പെടുന്ന കൂൺ വകഭേദങ്ങൾ. 32 മില്യൺ മെട്രിക് ടൺ ഉട്പാദനവുമായി ആഗോള കൂൺ കൃഷിയുടെ 75% ചൈനയിൽ നിന്നാണ്. അതേസമയം, വർഷത്തിൽ 1.2 മില്യൺ മെട്രിക് ടൺ ഉത്പാദനമാണ് രണ്ടാമതുള്ള ഇന്ത്യയ്ക്ക് ഉള്ളത്. യുഎസ്, നെതർലാൻഡ്സ്, പോളണ്ട് എന്നിവയാണ് കൂൺ കൃഷിയിൽ മുന്നിലുള്ള മറ്റ് രാജ്യങ്ങൾ. According to UN FAO, China is the world’s leading mushroom producer, with India ranking second. China produces 75% of…
2016ലെ സിവിൽ സർവീസ് പരീക്ഷയിൽ 50ആം റാങ്ക് നേടിയതോടെയാണ് സുരഭി ഗൗതം (Surabhi Gautam) ദേശീയശ്രദ്ധ നേടുന്നത്. മധ്യപ്രദേശിലെ സദ്ന ജില്ലയിലെ ചെറുഗ്രാമത്തിൽ ജനിച്ചുവളർന്ന സുരഭി സർക്കാർ സ്കൂളുകളിൽ ഹിന്ദി മീഡിയത്തിൽ പഠിച്ചായിരുന്നു സിവിൽ സർവീസ് നേട്ടത്തിലെത്തിയത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് മികച്ച മാർക്ക് നേടിയ സുരഭിക്ക് എന്നാൽ റുമാറ്റിക്ക് ഫീവർ ബാധിച്ച് 12ആംതരം പഠനത്തിൽ ബുദ്ധിമുട്ട് അനുഭവിച്ചു. എന്നാൽ ഇതിനോട് പടവെട്ടി പ്ലസ് ടു പഠനം പൂർത്തിയാക്കിയ സുരഭി എൻജിനീയറിങ് എൻട്രൻസിൽ മികച്ച റാങ്കോടെ ഭോപ്പാൽ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ പ്രവേശനം നേടി. അതുവരെ ഹിന്ദി മീഡിയത്തിൽ മാത്രം പഠിച്ച സുരഭിക്ക് കോളേജ് സിലബസ്സിലെ ഇംഗ്ലീഷ് പ്രശ്നമായി. തുടർന്ന് ഇംഗ്ലീഷ് പ്രത്യേകം പഠിച്ച് സുരഭി ആ കടമ്പയും തരണം ചെയ്തു. തുടർന്ന് യൂണിവേഴ്സിറ്റി ഒന്നാം റാങ്കോടെ എൻജിനീയറിങ് പൂർത്തിയാക്കി. പഠനശേഷം ടാറ്റ കൺസൽറ്റൻസി സർവീസിൽ (TCS) ജോലി കിട്ടിയെങ്കിലും സിവിൽ സർവീസ് സ്വപ്നം കണ്ട് ജോലിയിലേക്കു പ്രവേശിച്ചില്ല.…
വേൾഡ്സ് ബ്യൂട്ടിഫുൾ ഹോട്ടൽസ് പട്ടികയിൽ ഇന്ത്യൻ ഹോട്ടലും, Indian hotel in world’s beautiful hotels
യുനെസ്കോ (UNESCO) പിന്തുണയുള്ള പ്രിക്സ് വേഹ്സായ് (Prix Versailles) ആർക്കിടെക്ചറൽ അവാർഡ് സീരീസിൽ വേൾഡ്സ് മോസ്റ്റ് ബ്യൂട്ടിഫുൾ ഹോട്ടൽസ് 2025ൽ ഇടംപിടിച്ച് ഇന്ത്യയിൽ നിന്നുള്ള ഹോട്ടലും. അഞ്ച് ഭൂഗണ്ഡങ്ങളിൽ നിന്നായി 16 ഹോട്ടലുകൾ തിരഞ്ഞെടുക്കപ്പെട്ടതിലാണ് പഞ്ചാബിൽ നിന്നുള്ള ഹോട്ടലും ഇടംപിടിച്ചത്. പട്യാല (Patiala) കില മുബാറക് കോംപ്ലക്സിലെ റൺ ബാസ്, ദി പാലസ് (Ran Baas The Palace) എന്ന ഹോട്ടലാണ് പട്ടികയിൽ ഇടം നേടിയത്. പഴയ സിഖ് കോട്ട റിനൊവേറ്റ് ചെയ്താണ് റൺ ബാസ് എന്ന ലക്ഷ്വറി ഹെറിറ്റേജ് ഹോട്ടൽ നിർമിച്ചത്. പഞ്ചാബിലെ ആദ്യ പാലസ് ഹോട്ടൽ കൂടിയാണിത്. 80 വർഷത്തോളം പൂട്ടിയിട്ട പാലസ്സാണ് ഹോട്ടലാക്കി മാറ്റിയത്. അഭ നരേൻ ലംബയുടെ (Abha Narain Lambah) നേതൃത്വത്തിൽ, പാർക്ക് ഹോട്ടലിന്റെ പ്രിയ പോളിന്റെ (Park Hotels’ Priya Paul) സഹകരണത്തോടെയായിരുന്നു റിനൊവേഷൻ. പാലസിന്റെ മുഗൾ-സിഖ് രീതി അതുപോലെ നിലനിർത്തിയായിരുന്നു നവീകരണം. Ran Baas – The Palace in Patiala…
സ്വിറ്റ്സർലൻഡിലെ ഗ്ലിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷനിൽ (Glion Institute of Higher Education) നിന്ന് ബിരുദം നേടി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകൾ റഹീമ (Raheema). ഹോസ്പിറ്റാലിറ്റി, ഒൺട്രൊപ്രൊണർഷിപ്പ്, ഇന്നൊവേഷൻ എന്നിവയിലാണ് റഹീമയുടെ ബിരുദം. ബിരുദദാന ചടങ്ങിലെ ചിത്രങ്ങൾ റഹ്മാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. മകളെ ലിറ്റിൽ പ്രിൻസസ് എന്നു വിളിച്ചാണ് റഹ്മാൻ ബിരുദദാന ചിത്രം പങ്കുവെച്ചിട്ടുള്ളത്. സ്വിസ് ഡിഗ്രിക്കു പുറമേ ദുബായിലെ ഇന്റർനാഷണൽ സെന്റർ ഫോർ കലിനറി ആർട്സിൽ നിന്നും റഹീമ ഡിപ്ലോമയും നേടിയിട്ടുണ്ട്. സംഗീതത്തിലും താത്പര്യമുള്ള റഹീമ 2018ൽ ബേക്ലി കോളേജ് ഓഫ് മ്യൂസിക്കിൽ (Berklee College of Music) നിന്നും അഞ്ചാഴ്ചത്തെ കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്. AR Rahman’s daughter, Raheema, has graduated from the Glion Institute of Higher Education in Switzerland with a degree in hospitality.
രാജ്യത്തെ ദേശീയപാതകളിലെ നിലവിലെ വേഗപരിധിയെക്കുറിച്ച് വിശദീകരിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari). പാർലമെന്റ് സമ്മേളനത്തിൽ രാജ്യസഭാ എംപി ഡോ. ഭീം സിംഗിന്റെ (Dr. Bhim Singh) ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു മന്ത്രി. ദേശീയ പാതകളിലെ വാഹനങ്ങളുടെ വേഗപരിധി നിരവധി ഘടകങ്ങൾക്കനുസരിച്ച് മാറും. റോഡുകളുടെ തരങ്ങൾ, വാഹന വിഭാഗങ്ങൾ തുടങ്ങിയവയ്ക്ക് അനുസരിച്ചാണ് വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ റോഡ്സ് കോൺഗ്രസ് (IRC) നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ദേശീയപാതകൾ നിർമിക്കുന്നത്. വ്യത്യസ്ത ഭൂപ്രദേശങ്ങളിലായുള്ള എക്സ്പ്രസ് വേകൾക്ക് മണിക്കൂറിൽ 120 കിലോമീറ്ററും ദേശീയ പാതകൾക്ക് മണിക്കൂറിൽ 100 കിലോമീറ്ററുമാണ് പരമാവധി ഡിസൈൻ വേഗത-മന്ത്രി പറഞ്ഞു. ട്രാൻസ്പോർട്ട് വെഹിക്കിളുകൾക്ക് നിലവിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാണെന്നും സ്വകാര്യ വാഹനങ്ങൾക്ക് ഇത് മണിക്കൂറിൽ 120 കിലോമീറ്ററാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. Union Minister Nitin Gadkari explains the speed limits on national highways, stating expressways have a maximum…
ബ്രഹ്മപുരം മാലിന്യ ഡമ്പിംഗ് യാർഡിൽ ബയോമൈനിംഗ് നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്ന കമ്പനിയുമായുള്ള കരാർ നീട്ടാൻ തീരുമാനം. പൂനെ ആസ്ഥാനമായുള്ള ഭൂമി ഗ്രീൻ എനെർജിയുമായുള്ള (Bhumi Green Energy) കരാറാണ് സെപ്റ്റംബർ 30 വരെ നീട്ടി നൽകാൻ കൊച്ചി കോർപ്പറേഷൻ തീരുമാനമെടുത്തിരിക്കുന്നത്. കമ്പനിയുമായുള്ള കരാർ കാലാവധി മാർച്ച് മാസത്തിൽ അവസാനിച്ചിരുന്നു. എന്നാൽ ജൂൺ മാസത്തിൽ കരാർ കാലാവധി നീട്ടി നൽകണം എന്നാവശ്യപ്പെട്ട് ഭൂമി ഗ്രീൻ എനെർജി കൊച്ചി കോർപറേഷന് കത്തു നൽകി. ബിൽ തുക കൃത്യമായി കിട്ടാത്തതു കാരണമുള്ള സാമ്പത്തിക ബുദ്ധിമുട്ട്, കനത്ത മഴയെത്തുടർന്നുള്ള പ്രശ്നങ്ങൾ തുടങ്ങിയവകൊണ്ട് ബയോമൈനിംഗ് പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അതിനാൽ കാലാവധി നീട്ടി നൽകണമെന്നുമായിരുന്നു ഭൂമി ഗ്രീൻ എനെർജി കോർപറേഷനോട് ആവശ്യപ്പെട്ടത്. അതേസമയം പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പിനിടെയാണു ബയോമൈനിംഗ് കരാർ നീട്ടി നൽകാനുള്ള തീരുമാനം. കമ്പനി സമയപരിധി പാലിക്കാത്തതിനാൽ കരാർ നീട്ടി നൽകരുതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മാനിക്കാതെയാണ് കോർപറേഷന്റെ നടപടി. Kochi Corporation has extended the…
മൊത്തം വാഹന വിൽപ്പനയിൽ 3% വളർച്ച രേഖപ്പെടുത്തി മാരുതി സുസുക്കി ഇന്ത്യ (Maruti Suzuki India). 2025 ജൂലൈ മാസത്തിലെ കണക്ക് പ്രകാരമാണിത്. 180526 യൂണിറ്റ് വാഹനമാണ് കമ്പനി വിൽപന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 175041 യൂണിറ്റ് വാഹനങ്ങൾ വിൽപന നടത്തിയ സ്ഥാനത്താണിത്. 140570 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പന, മറ്റ് ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചറേർസിന്റെ (OEM) 8211 യൂണിറ്റുകളുടെ വിൽപ്പന, 31745 യൂണിറ്റുകളുടെ കയറ്റുമതി ഉൾപ്പെടെയാണ് ഈ മാസത്തെ കമ്പനിയുടെ മൊത്തം വിൽപ്പന. മഹീന്ദ്ര ആൻഡ് മഹീന്ദ്ര (M&M), ടൊയോട്ട കിർലോസ്കർ മോട്ടോർ (Toyota Kirloskar Motor) എന്നിവയുടെയും വിൽപനയിൽ വർധനയുണ്ടായി. മഹീന്ദ്രയുടെ മൊത്തത്തിലുള്ള വാഹന വിൽപ്പന 83691 യൂണിറ്റാണ്. കയറ്റുമതിയുൾപ്പെടെ 26% വളർച്ചയാണ് മഹീന്ദ്രയ്ക്ക് ഉണ്ടായത്. 3% വാർഷിക വളർച്ചയോടെ 32575 യൂണിറ്റുകളുടെ വിൽപനയാണ് ടൊയോട്ടയുടേത്. അതേസമയം ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL), ടാറ്റ മോട്ടോഴ്സ് എന്നിവയ്ക്ക് ഈ മാസത്തെ വാഹന വിൽപനയിൽ ഇടിവുണ്ടായി. ഹ്യൂണ്ടായിയുടെ…
ഹൈദരാബാദിലെ പുതിയ ആഗോള ടെക് സെന്ററിനായി 100 മില്യൺ ഡോളർ (ഏകദേശം 875 കോടി രൂപ) നിക്ഷേപിക്കാൻ ഫാസ്റ്റ്ഫുഡ് ഭീമനായ മക്ഡൊണാൾഡ്സ് (McDonald’s). അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് നിക്ഷേപം കൊണ്ടുവരിക. 2027 ഓടെ ഏകദേശം 2000 ടെക്കികളെ നിയമിക്കാനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തതായി കമ്പനി പ്രതിനിധി അറിയിച്ചു. ഈ വർഷവും അടുത്ത വർഷത്തേക്കുമുള്ള ക്യാപ്പെക്സ് കോസ്റ്റ് ഉൾപ്പെടെയാണ് ഏകദേശം 100 മില്യൺ ഡോളർ നിക്ഷേപമെന്ന് മക്ഡൊണാൾഡ്സിസ് ഗ്ലോബൽ ബിസിനസ് സർവീസസ് (GBS) പ്രവർത്തനങ്ങളുടെ തലവൻ ദേശാന്ത് കൈല (Deshant Kaila) ജിസിസി എക്സ് ഹൈദരാബാദ് സമ്മിറ്റിൽ സംസാരിക്കവേ (GCC X Hyderabad summit) പറഞ്ഞു. McDonald’s is set to invest $100 million (₹875 crore) over two years to establish a new global tech centre in Hyderabad, creating 2,000 jobs by 2027.