Author: News Desk

വീടുകളിൽ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന്‌ അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടത്തിൽ സംരംഭം ആരംഭിക്കാൻ അനുമതി. കെട്ടിട നിർമാണ ചട്ടം പ്രകാരമുള്ള വിനിയോഗ (OCCUPANCY) വ്യവസ്ഥ കണക്കിലെടുക്കാതെ തന്നെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ വൈറ്റ്, ഗ്രീൻ വിഭാഗത്തിൽപ്പെട്ട സംരംഭങ്ങൾക്കാണ്‌ ലൈസൻസ് അനുവദിക്കുക. അപാർട്ട്മെന്റ്‌, റെസിഡൻഷ്യൽ ഫ്ലാറ്റ്‌, ലോഡ്ജ്‌, ടൂറിസ്റ്റ് ഹോം, റിസോർട്ട്‌, ഹോസ്റ്റൽ തുടങ്ങിയവക്ക്‌ ഇ‍ൗ ഇളവ്‌ ബാധകമല്ല . അധികൃതർ അഞ്ചു മുതൽ 30 ദിവസത്തിനകം അപേക്ഷകളിൽ തീർപ്പുണ്ടാക്കണം. ഇപ്രകാരം ലൈസൻസിന് അപേക്ഷിച്ചു  നിശ്ചിത സമയത്തിനുള്ളിൽ അധികൃതരിൽ നിന്നും മറുപടി ലഭിച്ചില്ലെങ്കിൽ ലൈസൻസ് നൽകിയതായി കണക്കാക്കും. വൈറ്റ്‌ കാറ്റഗറിയിൽ പെടുന്ന 136 സംരംഭങ്ങൾക്കും, ഗ്രീനിൽ പെടുന്ന 201 തരം സംരംഭങ്ങൾക്കും ഇത്തരത്തിൽ ഇളവ് ലഭിക്കും.വ്യവസായ സ‍ൗഹൃദ നടപടികളുടെ ഭാഗമായി, കേരള പഞ്ചായത്ത്‌രാജ് (സംരംഭങ്ങൾക്ക്‌ ലൈസൻസ് നൽകൽ) ചട്ടം പ്രകാരമാണ്‌ സംരംഭങ്ങളെ പിന്തുണക്കുന്ന സർക്കാർ നടപടി. ഇതു സംബന്ധിച്ച ഉത്തരവ്‌ പുറത്തിറക്കി.വീട്‌ ഉൾപ്പെടെ പഞ്ചായത്തുകളിൽ നിന്ന്‌ അംഗീകൃത നമ്പർ ലഭിച്ചിട്ടുള്ള കെട്ടിടത്തിൽ കാറ്റഗറി…

Read More

ഇന്ത്യൻ നാവികസേനയുടെ ആണവ സബ്മറൈൻ അരിധമാൻ (Aridhaman) കമ്മീഷനിങ്ങിനോട് അടുക്കുന്നു. നാവികസേനയുടെ മൂന്നാമത്തെ ആണവ-ശക്തി ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയാണ് (SSBN) ഐഎൻഎസ് അരിധമാൻ (S4). അരിഹന്ത്-ക്ലാസ് പരമ്പരയുടെ ഭാഗമായതും നൂതനമായ S4 ക്ലാസിലെ ആദ്യത്തേതുമാണ് ഐഎൻഎസ് അരിധമാൻ. 7000 ടൺ ഭാരമുള്ള അരിധമാൻ ഈ വർഷം അവസാനത്തോടെയാണ് സേവനത്തിന് തയ്യാറെടുക്കുക. ഇന്ത്യയുടെ സമുദ്രാധിഷ്ഠിത ആണവ പ്രതിരോധം, ആണവ ട്രയാഡ് എന്നിവ ശക്തിപ്പെടുത്തുന്നതിൽ നിർണായക ചുവടുവെയ്പ്പായാണ് ഐഎൻഎസ് അരിധമാൻ കണക്കാക്കപ്പെടുന്നത്. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിംഗ് സെന്ററിലെ അഡ്വാൻസ്ഡ് ടെക്നോളജി വെസൽ (Advanced Technology Vessel, ATV) പദ്ധതി പ്രകാരം നിർമിച്ച ഐഎൻഎസ് അരിധമാൻ, മുൻഗാമികളായ ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘട്ട് എന്നിവയേക്കാൾ നൂതന ആണവ പ്രതിരോധ സവിശേഷതകൾ നിറഞ്ഞതാണ്. India’s nuclear-powered submarine, INS Aridhaman (S4), is nearing commissioning, strengthening the nation’s sea-based nuclear defense.

Read More

തോക്കുകളല്ല മറിച്ച് അൽഗോരിതങ്ങളാണ് ഇന്നത്തെ ആയുധങ്ങളെന്ന് അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനി (Gautam Adani). ഇന്നത്തെ യുദ്ധങ്ങൾ അദൃശ്യവും ടെക്നോളജിയിൽ അധിഷ്ഠിതവുമാണെന്നും ലോകമെങ്ങുമുള്ള ചെറു സംഘർഷങ്ങൾ പോലും ടെക്‌നോളജിയുടെ വളർച്ചയെ സാരമായി ബാധിക്കുമെന്നും ഖരക്പൂർ ഐഐടി (IIT Kharagpur) സ്ഥാപക ദിനത്തിൽ വിശിഷ്ഠാതിഥിയായി പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആധുനിക വെല്ലുവിളികൾ അതിരുകൾക്കപ്പുറത്തേക്ക് പോകുന്നവയാണെന്നും നമ്മുടെ സാങ്കേതിക നേതൃത്വം സുരക്ഷിതമാക്കുകയാണ് ഏറ്റവും വലിയ കർത്തവ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം സാങ്കേതിക വിദ്യയെ ഏറെ ആശ്രയിച്ചാണ് കഴിയുന്നത്. ഇന്ത്യ 90 ശതമാനം സെമികണ്ടക്ടറുകളും ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തിന് ആവശ്യമായ 85 ശതമാനം എണ്ണയും ഇറക്കുമതിയാണ്. ലോകത്തെവിടെയുമുള്ള സംഘർഷം നമ്മുടെ വളർച്ചയെ മരവിപ്പിക്കും. ഇന്നത്തെ യുദ്ധങ്ങൾ അദൃശ്യമാണ്. തോക്കുകളേക്കാൾ സാങ്കേതിക വിദ്യയിൽ ഊന്നിയ അൽഗോരിതങ്ങളാണ് ഇന്നത്തെ ആയുധങ്ങൾ. ഈ യുദ്ധങ്ങൾക്ക് തയാറെടുക്കാനുള്ള കഴിവാണ് രാജ്യത്തിന്റെ ഭാവി നിർണയിക്കുക്കയെന്നും എല്ലാ മേഖലകളിലും സ്വയംപര്യാപ്തരാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ ഡാറ്റ…

Read More

ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെ (Shubhanshu Shukla) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന (International Space Station, ISS) ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയാക്കി മാറ്റിയ ആക്സിയം-4 (Axiom-4) ദൗത്യത്തിനായി ഇന്ത്യ 548 കോടി രൂപ ചിലവഴിച്ചതായി കേന്ദ്രം. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് (Jitendra Singh) ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ദൗത്യത്തിനായി ചിലവഴിച്ച തുകയുടെ ഔദ്യോഗിക കണക്ക് ആദ്യമായാണ് പുറത്തുവിടുന്നത്. ബഹിരാകാശ യാത്രയ്ക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ മിഷൻ പൈലറ്റ് കൂടിയായ ശുഭാംശു ശുക്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണുകയും 18 ദിവസം ബഹിരാകാശത്ത് കഴിഞ്ഞതിന്റെ അനുഭവം പങ്കുവെക്കുകയും ചെയ്തിരുന്നു. ബഹിരാകാശത്ത് കൊണ്ടുപോയ ഇന്ത്യൻ പതാക ശുഭാംശു പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. ഡൽഹിയിൽ നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും ശുഭാംശു പങ്കെടുക്കും. അദ്ദേഹവും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരും ഞായറാഴ്ചയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്. അതേസമയം, അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ…

Read More

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയേയും ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളേയും കുറിച്ച് ചർച്ച ചെയ്ത് ലോക്സഭ. വികസിത ഭാരതം: ബഹിരാകാശ പദ്ധതിയുടെ പങ്ക് എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ മന്ത്രി ജിതേന്ദ്ര സിംഗ് രാജ്യത്തിന്റെ ബഹിരാകാശ മേഖലയിൽ 2014 മുതൽ നടന്ന നവീകരണങ്ങൾ വിശദീകരിച്ചു. ബഹിരാകാശ പദ്ധതികൾ, വ്യോമ വ്യവസായ വികസനം, ഉപഗ്രഹ നിർമാണം, സ്‌റ്റാർട്ടപ്പ് പിന്തുണ എന്നിവയിൽ രാജ്യം പ്രത്യേക ശ്രദ്ധ നൽകുന്നതായി മന്ത്രി പറഞ്ഞു. 2020ൽ സ്വകാര്യ കമ്പനികൾക്കായി ബഹിരാകാശ മേഖല തുറന്നുകൊടുത്തു. ഇതിനുശേഷം ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ 8 ബില്യൺ ഡോളറിലെത്തി. അടുത്ത ദശകത്തിൽ ഇത് 45 ബില്യൺ ഡോളറിലെത്തും-മന്ത്രി പറഞ്ഞു. 2026ൽ ഇന്ത്യ ‘വ്യോമിത്ര’ എന്ന റോബോട്ട് ഉൾപ്പെടുന്ന ക്രൂ-രഹിത ബഹിരാകാശ ദൗത്യം ഏറ്റെടുക്കുമെന്നും തുടർന്ന് 2027ൽ ആദ്യ മനുഷ്യ ബഹിരാകാശ യാത്രയായ ഗഗൻയാൻ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. India’s ₹33,000 crore battery energy storage market is booming. Learn about the three…

Read More

മലയാളിയുടെ അഭിമാനതാരമാണ് ഇന്ത്യൻ താരവും ഐപിഎല്ലിൽ (IPL) രാജസ്ഥാൻ റോയൽസ് (Rajasthan Royals) ക്യാപ്റ്റനുമായ സഞ്ജു സാംസൺ (Sanju Samson). ക്രിക്കറ്റ് മികവു പോലെത്തന്നെ സമ്പാദ്യത്തിലും താരം മികവു പുലർത്തുന്നു. 80 മുതൽ 86 കോടി രൂപ വരെയാണ് താരത്തിന്റെ മൊത്തം ആസ്തിയെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഐപിഎൽ വരുമാനം, ബിസിസിഐ സെൻട്രൽ കോൺട്രാക്റ്റ്, മാച്ച് ഫീസ്, ബ്രാൻഡ് എൻഡോർസ്മെന്റ് എന്നിവയിലൂടെയാണ് താരത്തിന്റെ സമ്പാദ്യം. 2025 സീസണിൽ 18 കോടി രൂപയായിരുന്നു സഞ്ജുവിന്റെ ഐപിഎൽ വരുമാനം. ബിസിസിഐ കോൺട്രാക്റ്റിൽ നിലവിൽ ഗ്രേഡ് സിയിലാണ് താരം. ഏകദിന മത്സരങ്ങൾക്ക് ആറ് ലക്ഷം, ടി20ക്ക് 3 ലക്ഷം എന്നിങ്ങനെയാണ് ഗ്രേഡ് സി താരങ്ങളുടെ വരുമാനം. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നു. Indian cricketer and Rajasthan Royals captain Sanju Samson’s net worth is estimated to be ₹86 crore, with a ₹18…

Read More

ഇന്ത്യയുടെ ₹33,000 കോടി ബാറ്ററി എനർജി സ്റ്റോറേജ് (Battery Energy Storage – BESS) വിപണി പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്. രാജ്യത്തിന്റെ നൂതന ഊർജ്ജ പദ്ധതികൾക്ക് പിന്തുണ നൽകുന്നതും, വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതും ലക്ഷ്യമാക്കിയാണ് ബാറ്ററി സ്റ്റോറേജ് വിപണിയുടെ വികസനം. ടാറ്റ പവർ (Tata Power), ആക്‌മി സോളാർ (Acme Solar), ബോണ്ടാഡ എഞ്ചിനീയറിങ് (Bondada Engineering) എന്നിവയാണ് രാജ്യത്തെ ബാറ്ററി സ്റ്റോറേജ് മേഖലയിലെ പ്രമുഖ കമ്പനികൾ. സ്മാർട്ട് ഗ്രിഡ് (Smart Grid) സിസ്റ്റങ്ങൾ, റീന്യൂബിൾ എനർജി ഇന്റഗ്രേഷൻ (Renewable Energy Integration) പദ്ധതികൾ എന്നിങ്ങനെ വിപണിയിൽ വമ്പൻ ഓർഡറുകളും പദ്ധതികളുമായി ഈ മൂന്ന് കമ്പനികൾ മുന്നേറുകയാണ്. ടാറ്റ പവർ രാജ്യവ്യാപകമായി ബാറ്ററി സ്റ്റോറേജ് ഫ്ലാറ്റ്‌ഫോമുകൾ സ്ഥാപിക്കുന്ന പദ്ധതികളിൽ മുന്നിട്ടു നിൽക്കുന്നു. അതേസമയം ആക്‌മി സോളാർ സോളാർ പവർ പ്ലാന്റുകളോടൊപ്പം സ്റ്റോറേജ് സംവിധാനം സംയോജിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബോണ്ടാഡ എഞ്ചിനീയറിങ് ആകട്ടെ വ്യവസായങ്ങളുടെ ആവശ്യത്തിന് വ്യത്യസ്ത ശേഷിയുള്ള സ്റ്റോറേജ് യൂണിറ്റുകൾ ഒരുക്കുന്നതിലാണ്…

Read More

കലൂർ ജെഎൽഎൻ സ്റ്റേഡിയം–കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള മെട്രോ പിങ്ക് ലൈൻ (Pink Line) രണ്ടാം ഘട്ട നിർമാണം വേഗത്തിലാക്കി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). ഇതിന്റെ ഭാഗമായി ജെഎൽഎൻ സ്റ്റേഡിയം–ഇൻഫോപാർക്ക് പാതയിൽ സ്റ്റാൻഡേർഡ് ഗേജ് (Standard Gauge) ബാലസ്റ്റ്‌ലെസ് ട്രാക്ക് (Ballastless Track) സ്ഥാപിക്കുന്നതിനായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. ബാലസ്റ്റ്‌ലെസ് ട്രാക്കിന്റെ ഡിസൈൻ, സപ്ലൈ, ഇൻസ്റ്റലേഷൻ, ടെസ്റ്റിംഗ്, കമ്മീഷനിംഗ് എന്നിവയ്ക്കായാണ് ടെൻഡർ ആരംഭിച്ചിരിക്കുന്നത്. ₹127.91 കോടി ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായുള്ള ഓപ്പൺ ഇ-ടെൻഡർ ഓൺലൈൻ വഴിയാണ് ക്ഷണിച്ചത്. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (Asian Infrastructure Investment Bank – AIIB) വഴിയാണ് പദ്ധതി ധനസഹായം ലഭ്യമാക്കാൻ പദ്ധതിയിടുന്നത്. പദ്ധതിയിലെ പ്രധാന ചുവടുവയ്‌പായ 11.2 കിലോമീറ്റർ ട്രാക്ക് നിർമാണത്തിന് ടെൻഡർ നേടുന്ന സ്ഥാപനം 16 മാസത്തിനകം ജോലി പൂർത്തിയാക്കണം. സെപ്റ്റംബർ ഒന്നാണ് ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയ്യതി. വയഡക്ട്‌ നിർമാണം പൂർത്തിയാകുന്നതിന് അനുസരിച്ച് ട്രാക്ക്‌ സജ്ജമാക്കും. നിലവിൽ ഇൻഫോപാർക്ക്‌ ഉൾപ്പെടെയുള്ള…

Read More

ടെലിവിഷൻ പ്രോഗ്രാമായ കോൻ ബനേഗ ക്രോർപതിയിൽ (KBC) പങ്കെടുത്ത് ഇന്ത്യൻ പ്രതിരോധ സേനയിലെ വനിതാ ഉദ്യോഗസ്ഥർ. ഓപ്പറേഷൻ സിന്ദൂറിലൂടെ (Operation Sindoor) ശ്രദ്ധേയരായ കരസേനാ കേണൽ സോഫിയ ഖുറേഷി (Sophia Qureshi), വ്യോമസേന വിങ് കമാൻഡർ വ്യോമിക സിങ് (Vyomika Singh), നേവി കമാൻഡർ പ്രേർണ ദിയോസ്താലി (Prerna Deosthalee) എന്നിവരാണ് കെബിസിയുടെ പ്രത്യേക സ്വാതന്ത്ര്യദിന എപ്പിസോഡിൽ പങ്കെടുത്തത്. ഇംഗ്ലണ്ടിലെ ‘ആർച്ച് ഓഫ് റിമംബർൻസ്’ (Arch of Remembrance) രൂപകൽപന ചെയ്ത വ്യക്തി രൂപകൽപന ഇന്ത്യൻ സ്മാരകം ഏത് എന്നതായിരുന്നു ഇവർക്കു ലഭിച്ച അവസാന ചോദ്യം. വിക്ടോറിയ മെമ്മോറിയൽ (Victoria Memorial), ഗേറ്റ് വേ ഓഫ് ഇന്ത്യ (Gateway of India), ഫോർട്ട് സെന്റ് ജോർജ് (Fort St. George), ഇന്ത്യ ഗേറ്റ് (India Gate) എന്നിവയായിരുന്നു ഓപ്ഷൻസ് ആയി നൽകിയത്. ഇവർക്ക് ഉത്തരം ഉറപ്പില്ലാതെ വന്നപ്പോൾ ഓഡിയൻസ് പോളിലൂടെ ശരിയുത്തരം നൽകി 25 ലക്ഷം രൂപ സമ്മാനം നേടുകയായിരുന്നു. സേനയുടെ…

Read More

ആഗോള വ്യാപനത്തിനു മുന്നോടിയായി ആഭ്യന്തര വിപണിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറാൻ റെയിൽ നിർമാണ രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (TRSL). യൂറോപ്യൻ നിലവാരത്തിലുള്ള റോളിംഗ് സ്റ്റോക്ക് (Rolling Stock), മെട്രോ കോച്ചുകൾ (Metro Coaches) തുടങ്ങിയവ നിർമ്മിക്കുന്ന കമ്പനിയായ ടിആർഎസ്എൽ പശ്ചിമ ബംഗാളിലെ ഉത്തർപാരയിലെ മുഖ്യ ഫാക്ടറി ഇരട്ടിയാക്കി വികസിപ്പിച്ചിരിക്കുകയാണ്. 74 ഏക്കർ വ്യാപ്തിയിലേക്കാണ് പ്ലാന്റ് വികസിപ്പിച്ചത്. 1.5 കിലോമീറ്റർ നീളമുള്ള പുതിയ ടെസ്റ്റ് ട്രാക്ക് ഉൾപ്പെടുത്തി, വന്ദേഭാരത് (Vande Bharat) പോലുള്ള 16 കോച്ച് ട്രെയിനുകൾ ക്യാംപസിൽ തന്നെ പരീക്ഷിക്കാനാണ് വികസനം. റെയിൽ രംഗത്തോടൊപ്പം കപ്പൽ നിർമ്മാണ (Shipbuilding) മേഖലിലേക്കും കമ്പനി പ്രവേശിക്കുകയാണ്. ഫാൽത്ത (Falta)യിൽ സ്വന്തമാക്കിയ പുതിയ ഭൂമിയിൽ വലിയ കപ്പലുകൾ നിർമിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി. ഇതിനകം തന്നെ TRSL നിർമിച്ച തീര ഗവേഷണ കപ്പൽ (Coastal Research Vessel) മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ (Ram Nath Kovind)…

Read More