Author: News Desk
കഴിഞ്ഞ ദിവസം രാജ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനത്തു നിന്നും ജഗ്ദീപ് ധൻകർ (Jagdeep Dhankhar) രാജിവെച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് രാജിയെന്നാണ് വിശദീകരണം. ഇതിനു പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചിരിക്കുകയാണ്. ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി രാജ്യസഭയുടെ അധ്യക്ഷൻ കൂടിയാണ്. ജഗ്ദീപിന്റെ രാജിയോടെ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് (Harivansh Narayan Singh) ആക്ടിംഗ് ചെയർപേഴ്‌സണായി ചുമതലയേൽക്കും. അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതുവരെ ഹരിവംശ് സിംഗ് താൽക്കാലിക ചുമതല നിർവഹിക്കും. ജഗ്ദീപിന്റെ രാജിക്കു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള സമയക്രമം നിശ്ചയിക്കും. ഭരണഘടന പ്രകാരം ഉപരാഷ്ട്രപതി രാജിവെച്ച് 60 ദിവസത്തിനുള്ളിൽ പുതിയ ഉപരാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് നടത്തണം. ഈ കണക്കു വെച്ച് നോക്കുമ്പോൾ 2025 സെപ്റ്റംബർ 19ന് മുമ്പ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്തണം. പാർലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ട്രറേറ്റ്. സിംഗിൾ ട്രാൻസ്ഫറബിൾ വോട്ട് വഴി ആനുപാതിക…
സൈനിക വ്യോമയാനത്തിൽ ലോകത്തെ നമ്പർ വൺ സ്ഥാനത്ത് തുടർന്ന് അമേരിക്ക. വേൾഡ് പോപ്പുലേഷൻ റിവ്യൂ (World Population Review) സമാഹരിച്ച ഡാറ്റ പ്രകാരം പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ ചേർന്ന് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വിമാനങ്ങങ്ങളാണ് അമേരിക്കയുടെ പക്കലുള്ളത്. 14486 വിമാനങ്ങളാണ് യുഎസ്സിനുള്ളത്. 2600ലധികം ഫൈറ്റർ വിമാനങ്ങൾ അടക്കമാണിത്. 2,296 ആകെ വിമാനങ്ങളും 600ലധികം ഫൈറ്റർ വിമാനങ്ങളുമായി ഇന്ത്യ പട്ടികയിൽ നാലാമതാണ്. 498 ഹെലികോപ്റ്ററുകളും 282 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. അതേസമയെ യുഎസ്സിന്റെ പക്കൽ 5,509 ഹെലികോപ്റ്ററുകളും 1,020 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളുമുണ്ട്. റഷ്യൻ എയ്‌റോസ്‌പേസ് ഫോഴ്‌സ് (VKS), പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സ് (PLAAF) എന്നീ റഷ്യയിലെയും ചൈനയിലെയും വ്യോമസേനകൾ മൊത്തം സൈനിക വിമാനങ്ങളുടെ എണ്ണത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് (USAF), നേവി (USN), ആർമി (USA), മറൈൻ കോർപ്സ് (USMC) എന്നിവയുൾപ്പെടെയുള്ള യുഎസ് സായുധ സേനകൾ ജോയിന്റ് ബേസ് ആൻഡ്രൂസ് (ADW), നെല്ലിസ് എയർഫോഴ്സ്…
ചക്ക വിറ്റ് ചക്കച്ചുള പോലെ കാശുണ്ടാക്കാനാകും എന്നു പറഞ്ഞാൽ വിശ്വസിക്കുമോ. വിശ്വസിക്കണം, അതിനുള്ള തെളിവാണ് തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ കാർത്തിക് സുരേഷ് (Kartik Suresh) എന്ന എഞ്ചിനീയറും അദ്ദേഹത്തിൻ്റെ ഫ്രഷ് എൻ ഗുഡ് (Fresh ‘N’ Good) എന്ന സംരംഭവും. വിവിധ ഇനത്തിലുള്ള ചക്കയ്ക്കു പുറമേ മാംഗോസ്റ്റീൻ, റംബുട്ടാൻ, അവക്കാഡോ, അബിയു, പാഷൻ ഫ്രൂട്ട് തുടങ്ങി നിരവധി പഴവർഗങ്ങളും കാർത്തിക് ഫ്രഷ് എൻ ഗുഡിലൂടെ കർഷകരിൽ നിന്നും നേരിട്ട് ശേഖരിച്ച് ദേശീയ അന്തർദേശീയ വിപണികളിൽ എത്തിക്കുന്നു. 2021ലാണ് കാർത്തിക് ഫ്രഷ് എൻ ഗുഡ് എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ബിസിനസ് എന്നതിനപ്പുറം കർഷകർക്ക് ന്യായമായ പ്രതിഫലം ഉറപ്പാക്കുന്നത് കൂടി ലക്ഷ്യമാക്കിയാണ് കാർത്തിക് ഇത്തരമൊരു സംരംഭത്തിലേക്ക് തിരിഞ്ഞത്. അതുകൊണ്ടുതന്നെ കർഷകർക്ക് വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കാനും ഉഷ്ണമേഖലാ പഴങ്ങളുടെ വൈവിധ്യം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനും സംരംഭം ഒരുപോലെ പ്രാധാന്യം നൽകുന്നു. ചുരുങ്ങിയ വർഷങ്ങൾകൊണ്ടുതന്നെ കേരളത്തിനു പുറമേ ബെംഗളൂരു, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് സംരംഭം വ്യാപിച്ചു.…
ടെലിവിഷൻ സെറ്റിനെ കംപ്യൂട്ടറാക്കി മാറ്റുന്ന ക്ലൗഡ് അധിഷ്ഠിത വെർച്വൽ ഡെസ്‌ക്‌ടോപ്പ് സൊല്യൂഷനായ ജിയോ പിസി (JioPC) സേവനവുമായി റിലയൻസ് (Reliance). റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലുള്ള ജിയോ പ്ലാറ്റ്‌ഫോം (Jio) വഴിയാണ് സ്റ്റാൻഡേർഡ് സെറ്റ്-ടോപ്പ് ബോക്‌സിനെ പൂർണ്ണമായും പ്രവർത്തനക്ഷമമായ പിസിയാക്കി മാറ്റാനാകുക. ഇന്റർനെറ്റിന്റെ സഹായത്തോടെ ടിവിയെ വെർച്വൽ കംപ്യൂട്ടറുകളാക്കി മാറ്റുകയാണ് ജിയോ പിസി. ജിയോ സെറ്റ്-ടോപ്പ് ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഏത് അനുയോജ്യമായ ടിവിക്കും ജിയോ പിസി സേവനം ഉപയോഗിക്കാം. സബ്‌സ്‌ക്രൈബർമാർക്ക് ആദ്യ ഘട്ടത്തിൽ സൗജന്യമായാണ് ജിയോ പിസി സേവനം. റിലയൻസ് ഇൻഫോകോം ചെയർമാൻ ആകാശ് അംബാനിയുടെ (Akash Ambani) കീഴിലാണ് ജിയോ പിസി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ജിയോ സെറ്റ്-ടോപ്പ് ബോക്‌സിൽ (STB) കീബോർഡും മൗസും ഘടിപ്പിച്ച് ജിയോ പിസി ഉപയോഗിക്കാം. As of 2025, the US commands the world’s largest air force (14,486 aircraft), far outranking Russia (2nd), China (3rd), and India (4th) in overall…
കെ എസ് ആർ ടി സി യിൽ യാത്ര ചെയ്യുന്നവർ ഇനി പഴയതു പോലെ കൈയിൽ ചില്ലറ കരുതേണ്ട, ചില്ലറക്കായി കണ്ടക്ടറുടെ പിന്നാലെ കെഞ്ചുകയും വേണ്ട. മാസങ്ങൾക്കു മുമ്പ് തന്നെ കെ എസ് ആർ ടി സി പരിഹാരം കാണാൻ ശ്രമിച്ച ഈ ജനകീയ വിഷയത്തെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകള്‍ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും കെ എസ് ആർ ടി സിയുടെ നൂതന സംവിധാനമായ ട്രാവല്‍ കാർഡ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ സ്വന്തമാക്കിയത് ഒരു ലക്ഷത്തിലേറെ പേർ. നിരവധി പേരാണ് ഇപ്പോൾ ട്രാവൽ കാർഡെന്ന ആവശ്യവുമായെത്തുന്നത്. കെ എസ് ആർ ടി സിയുടെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ചലോ ആപ്പ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഇതിനകം ഡൗണ്‍ലോഡ് ചെയ്തത്. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാല്‍ അഞ്ച് ലക്ഷത്തോളം ട്രാവല്‍ കാർഡുകളാണ് കെ എസ് ആർ ടി സി ഉടൻ എത്തിക്കുന്നത്. രണ്ടാഴ്ച മുമ്പ് ഗതാഗത…
50ലധികം രാജ്യക്കാർക്ക് അതാത് രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കാൻ അനുമതി നൽകി യുഎഇ. ഇതോടെ 52 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇ സന്ദർശന വേളയിൽ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസുകൾ ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാൻ അനുവാദം ലഭിക്കും. താമസ വിസ ലഭിച്ചാൽ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് യുഎഇ ലൈസൻസ് ആക്കി മാറ്റാവുന്ന സംവിധാനവും നടപ്പിലാക്കും. എന്നാൽ 52 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയില്ല. പൊതു സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും സന്ദർശകർക്കുള്ള പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച മർഖൂസ് (Markhoos) സംരംഭത്തിന് കീഴിലാണ് ലൈസൻസ് അനുവാദം. യുഎഇ റോഡ് നിയമങ്ങളിൽ ലേണേർസ് എടുത്ത് വാഹനം റോഡിൽ ഓടിച്ചു കാണിച്ചാൽ മാത്രമേ താമസ വിസക്കാർക്ക് ഇത്തരത്തിൽ അനുമതി ലഭിക്കുകയുള്ളൂ. മോട്ടോർസൈക്കിളുകൾ, ലൈറ്റ് വാഹനങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങൾ ഇതോടെ മാതൃരാജ്യങ്ങളിലെ ലൈസൻസ് വെച്ച് യുഎഇയിൽ ഓടിക്കാം. യുഎസ്, ചൈന, ഇസ്രായേൽ, യുകെ, കാനഡ, ഫ്രാൻസ്, ജപ്പാൻ,…
എഐയിൽ പ്രവർത്തിക്കുന്ന ലൈബ്രറി ഉപയോഗിച്ച് പരമ്പരാഗത വൈദ്യശാസ്ത്ര പരിജ്ഞാനം ഡിജിറ്റൈസ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ. പരമ്പരാഗത ആരോഗ്യ രീതികൾ സംരക്ഷിക്കുന്നതിനും ഭാവി ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ആയുർവേദം, സിദ്ധ, സോവ-റിഗ്പ തുടങ്ങിയവ ട്രഡീഷണൽ നോളേജ് ഡിജിറ്റൽ ലൈബ്രറി (TKDL) വഴി ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. കൃത്രിമബുദ്ധി ഉപയോഗിച്ച് പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങളുടെ എല്ലാ വിവരങ്ങളും ഡിജിറ്റൽ മോഡിൽ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായാണ് ഇതോടെ ഇന്ത്യ മാറിയിരിക്കുന്നത്. ആയുർവേദം, യുനാനി തുടങ്ങിയ പുരാതന ആരോഗ്യ പരിജ്ഞാനങ്ങൾ ഇന്നത്തെ ലോകത്ത് എങ്ങനെ സംരക്ഷിക്കാനും പഠിക്കാനും ഉപയോഗിക്കാനും കഴിയും എന്നതിനുള്ള വഴിത്തിരിവാണ് നീക്കം. ലോകാരോഗ്യ സംഘടനയുടെയും (WHO) ഇന്ത്യൻ സർക്കാരിന്റെയും പിന്തുണയോടെ നടപ്പിലാക്കിയിരിക്കുന്ന ഈ ശ്രമം നൂറ്റാണ്ടുകൾ പഴക്കമുള്ള രീതികൾക്ക് ആധുനിക ഉപകരണങ്ങൾ എങ്ങനെ പുതുജീവൻ നൽകുമെന്ന് കാണിക്കുന്നതാണ്. ആയുർവേദം, യുനാനി, സിദ്ധ, സോവ-റിഗ്പ, ഹോമിയോപ്പതി തുടങ്ങിയ വിജ്ഞാന സംവിധാനങ്ങളെ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും, കൃത്യതയോടെ പഠിക്കുന്നതിനും, പ്രയോഗിക്കുന്നതിനും വേണ്ടിയുള്ള മികച്ച ശ്രമമാണ് ടികെഡിഎല്ലിന്റെ…
ഇലക്ട്രോണിക്സ് മേഖലയിൽ ചൈന പ്രധാന ശക്തിയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ അടക്കമുള്ള നിരവധി ആഗോള കമ്പനികളിൽ ചൈനീസ് തൊഴിലാളികളുടെ വിദഗ്ധ സേവനം അത്യാവശ്യമാണ്. എന്നാലിപ്പോൾ ഇന്ത്യയിൽ ഇലക്ട്രോണിക്സ് രംഗത്ത് ചൈനീസ് തൊഴിലാളികളുടെ സേവനം ഇല്ലാതാക്കാൻ ചൈന ശ്രമിക്കുന്നതായാണ് റിപ്പോർട്ട്. ചൈന ഏർപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ അനൗപചാരിക വ്യാപാര നിയന്ത്രണങ്ങളിൽ ഇന്ത്യയിലെ ഇലക്ട്രോണിക്സ് വ്യവസായം കടുത്ത ആശങ്കയിലാണ്. ചൈന ഉപയോഗിക്കുന്ന രഹസ്യ നടപടികൾ ഇന്ത്യയുടെ ആഗോള മത്സരശേഷിയെ തളർത്തുമെന്ന് ആഗോള ഇലക്ട്രോണിക്സ് കമ്പനികളെ പ്രതിനിധീകരിക്കുന്ന വ്യവസായ സംഘടനയായ ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷൻ (ICEA) അടുത്തിടെ സർക്കാരിന് അയച്ച കത്തിൽ പറയുന്നു. ആപ്പിൾ (Apple), ഗൂഗിൾ (Google), മോട്ടറോള (Motorola), ഫോക്‌സ്‌കോൺ (Foxconn), വിവോ (Vivo), ഓപ്പോ (Oppo), ലാവ (Lava), ഡിക്‌സൺ (Dixon), ഫ്ലെക്‌സ് (Flex), ടാറ്റ ഇലക്ട്രോണിക്‌സ് (Tata Electronics) തുടങ്ങിയ പ്രമുഖ കമ്പനികളെ പ്രതിനിധീകരിക്കുന്ന വ്യവസായ സംഘടനയാണ് ഐസിഇഎ. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ 32 ബില്യൺ ഡോളർ സ്മാർട്ട്‌ഫോൺ…
ഇന്ത്യയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ സെമികണ്ടക്ടർ ചിപ്പ് (Semi conductor chip) നിർമാണം ഒരു ചുവടുകൂടി അടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) വിദ്യാർത്ഥികൾ ഇതുവരെ 20 ചിപ്‌സെറ്റുകൾ രൂപകൽപ്പന ചെയ്തതായി കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് (Ashwini Vaishnaw) പറഞ്ഞു. രാജ്യം ഈ വർഷംതന്നെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള സെമികണ്ടക്ടർ ചിപ്പ് നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐഐടി-ഹൈദരാബാദ് 14ആമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകകയായിരുന്നു മന്ത്രി. ഐഐടി വിദ്യാർത്ഥികൾ ഇതുവരെ രൂപകൽപ്പന ചെയ്ത 20 ചിപ്‌സെറ്റുകളിൽ എട്ടെണ്ണം ഇതിനകം “ടേപ്പ് ഔട്ട്” (നിർമ്മാണത്തിന് മുമ്പുള്ള അന്തിമ രൂപകൽപ്പന ഘട്ടം) ചെയ്തിട്ടുണ്ട്. കൂടാതെ ഇവ ആഗോള ഫൗണ്ടറികളിലേക്കും മൊഹാലിയിലെ സർക്കാർ നടത്തുന്ന സെമി-കണ്ടക്ടർ ലബോറട്ടറിയിലേക്കും (SCL) ഉൽപ്പാദനത്തിനായി അയച്ചതായും മന്ത്രി പറഞ്ഞു. ഈ വർഷം ഇന്ത്യ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള, ഇന്ത്യയിൽ നിർമ്മിച്ച സെമികണ്ടക്ടർ ചിപ്പ് ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേർത്തു. ഡിസൈൻ, നിർമ്മാണം മുതൽ ഉപകരണങ്ങളും വസ്തുക്കളും വരെയുള്ള…
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് (Adani group) വിമാനത്താവള രംഗത്ത് 96000 കോടി രൂപ നിക്ഷേപിക്കും. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യ-റിയൽ എസ്റ്റേറ്റ് വികസനത്തിനായാണ് നിക്ഷേപം. നിലവിൽ ഏഴ് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനിക്കുള്ളത്. ഇതോടൊപ്പം നവി മുംബൈ വിമാനത്താവളം (Navi Mumbai International Airport) കൂടി ഈ ഒക്ടോബറിൽ പട്ടികയിൽ ചേരാനിരിക്കെയാണ് ഗ്രൂപ്പിന്റെ വൻ നിക്ഷേപ പ്രഖ്യാപനം. ഇന്ത്യയിലെ സാധ്യതകൾ വളരെ വലുതാണെന്ന് അദാനി എയർപോർട് (Adani Airport) മേധാവി ജീത് അദാനി (Jeet Adani) പറഞ്ഞു. അഞ്ച് വർഷത്തെ റോളിംഗ് പ്ലാനിംഗ് ആണ് കമ്പനി നടത്തുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യ-റിയൽ എസ്റ്റേറ്റ് രംഗത്ത് വരാനിരിക്കുന്ന മൊത്തം നിക്ഷേപം ഏകദേശം 95,000-96,000 കോടി രൂപയാണ്. ഈ നിക്ഷേപത്തിന്റെ ഭൂരിഭാഗവും നവി മുംബൈ വിമാനത്താവളം, മുംബൈ വിമാനത്താവളം (Mumbai CSMIA) എന്നിവയിലായിരിക്കും-അദ്ദേഹം പറഞ്ഞു. അതേസമയം, വിദേശത്തെ എയർപോർട്ട് ബിസിനസ് വിപുലീകരിക്കാൻ ഉടനടി പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Adani Group…