Author: News Desk

ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ കാര്‍ഷിക സമൂഹത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കൃഷി വകുപ്പിന് കീഴിലുള്ള ‘കേര’ പദ്ധതിയുമായി ധാരണാപത്രം ഒപ്പിട്ടു.ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും കേര അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ പി വിഷ്ണുരാജ് എന്നിവര്‍ ഒപ്പുവച്ചു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ബൃഹത് പദ്ധതിയാണ് ‘കേര’ – കേരള ക്ലൈമറ്റ് റെസിലിയന്‍റ് അഗ്രി വാല്യു ചെയിന്‍ മോഡേണൈസേഷന്‍. സംസ്ഥാനത്തുടനീളമുള്ള 150 കാര്‍ഷികാധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെ ഇക്കോസിസ്റ്റത്തിലേക്ക് കൊണ്ടുവരാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി 40,000 കര്‍ഷകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ സേവനം ലഭ്യമാകും.ഭക്ഷ്യ-കാര്‍ഷിക മേഖലയുടെ വാണിജ്യവല്‍ക്കരണം പ്രോത്സാഹിപ്പിക്കുക എന്നതാണ് കേര പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രാദേശിക കര്‍ഷകരേയും കാര്‍ഷിക-ഭക്ഷ്യ സംരംഭങ്ങളേയും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ കാലാവധി അഞ്ച് വര്‍ഷമാണ്.തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ വീതം ഗ്രാന്‍റ് ലഭിക്കും. ‘പെര്‍ഫോമന്‍സ് ബെയിസ്ഡ് കണ്ടീഷന്‍’…

Read More

ഇന്ത്യയിലെ ആദ്യ ഓഫ് ഗ്രിഡ് ഹൈഡ്രജൻ പ്ലാൻ്റുമായി അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ANIL). ഗുജറാത്തിലെ കച്ചിലാണ് കമ്പനി 5 MW ഗ്രീൻ ഹൈഡ്രജൻ പൈലറ്റ് പ്ലാന്റ് കമ്മീഷൻ ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ക്ലീൻ എനെർജി യാത്രയിൽ സുപ്രധാന ചുവടുവെയ്പ്പാണ് ഇതെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. അത്യാധുനിക പ്ലാന്റ് 100% സോളാറിലാണ് പ്രവർത്തിക്കുക. ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റവുമായി (BESS) സംയോജിപ്പിച്ചിരിക്കുന്നതിനാൽ പ്ലാന്റിന് പൂർണ്ണ ഓഫ്-ഗ്രിഡ് പ്രാപ്തിയുണ്ട്. ഡീസെൻഡ്രലൈസ്ഡ്-റിന്യൂവബിൾ ഹൈഡ്രജൻ ഉൽപാദനത്തിൽ ഇത് പുതിയ മാതൃകയാണ്. പൂർണ്ണമായും ഓട്ടോമേറ്റഡ്, ക്ലോസ്ഡ്-ലൂപ്പ് ഇലട്രൊലൈസർ സിസ്റ്റം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ സൗകര്യമാണ് ഇത്. കാര്യക്ഷമത, സുരക്ഷ, പെർഫോർമൻസ് എന്നിവ ഉറപ്പാക്കുന്ന പ്ലാന്റ് ക്ലീൻ എനെർജി രംഗത്തെ ഇന്ത്യയുടെ ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നതാണ്- കമ്പനി പ്രതിനിധി വ്യക്തമാക്കി. Adani New Industries Limited (ANIL) commissions India’s first 5 MW off-grid green hydrogen pilot plant in…

Read More

ഫാദേർസ് ഡേയോട് അനുബന്ധിച്ച് ഒരു വയസ്സുകാരിയായ മകൾക്ക് കോടികൾ വില വരുന്ന റോൾസ് റോയ്സ് സമ്മാനിച്ച് പിതാവ്. ദുബായിലുള്ള ഇന്ത്യൻ ബിസിനസ്സുകാരൻ സതീശ് സൻപാൽ ആണ് മകൾ ഇസബെല്ലയ്ക്ക് കോടികളുടെ റോൾസ് റോയ്സ് സമ്മാനിച്ചിരിക്കുന്നത്. വാഹനം ഡെലിവെർ ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. കൺഗ്രാജുലേഷൻസ് ഇസബെല്ല എന്ന് നെയിം പ്ലേറ്റിൽ എഴുതിയ കസ്റ്റം പിങ്ക് റോൾസ് റോയ്സാണ് സതീശ് മകൾക്ക് സമ്മാനിച്ചിരിക്കുന്നത്. മോണാഗ്രാംഡ് ഇന്റീരിയറോടു കൂടിയ റോൾസാണിത്. അനക്സ് ഡെവലപ്മെന്റ്സ് (ANAX Developments) സ്ഥാപകനായ സതീശ് വാഹനത്തിന്റെ ഡെലിവറിങ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേർ അദ്ദേഹത്തിനും മകൾക്കും അഭിനന്ദനം അറിയിച്ചു. എന്നാൽ 17 വർഷമെങ്കിലും മകൾക്ക് വാഹനം ഓടിക്കാൻ പോലും കഴിയില്ലെങ്കിൽ ഈ സമ്മാനത്തിന് എന്ത് പ്രസക്തിയാണെന്നും ചിലർ ചോദ്യം ഉന്നയിക്കുന്നു. Dubai-based Indian businessman Satish Sanpal gifted his one-year-old daughter Isabella a custom pink Rolls-Royce on Father’s Day, sparking viral…

Read More

കേരളത്തെ കൂടുതൽ നിക്ഷേപ സൗഹാർദപരമാക്കുന്നതിനായി 31 വ്യത്യസ്ത നിയമങ്ങൾ ഭേദഗതി ചെയ്യാൻ ഉന്നതതല യോഗം തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഭേദഗതികൾ സംസ്ഥാനത്തിന് സഹായകരമാകും. നിർദ്ദേശങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റവന്യൂ, വൈദ്യുതി, പരിസ്ഥിതി, തൊഴിൽ, കൃഷി, ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് ഭേദഗതികൾ നിർദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 2019ലെ കേരള കെട്ടിട ചട്ടങ്ങളിൽ നിർദ്ദേശിച്ചിരിക്കുന്ന റോഡ് വീതിയുമായി ബന്ധപ്പെട്ട നിയമത്തിൽ അടക്കം ഇളവുകൾ വരുത്തും. കാറ്റഗറി-II പഞ്ചായത്തുകളിലെ വാണിജ്യ കെട്ടിടങ്ങൾക്ക് നിർദ്ദേശിച്ചിരിക്കുന്ന പരമാവധി വിസ്തീർണ്ണം വർദ്ധിപ്പിക്കും. പാട്ടത്തിനെടുത്ത ഭൂമിയിൽ കെട്ടിട നിർമ്മാണ അനുമതിക്ക് അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകളിലും മാറ്റങ്ങൾ വരുത്തും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ട് 2019 പ്രകാരം നടത്തുന്ന…

Read More

എറണാകുളത്തെ മൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് അടുത്തുള്ള മെട്രോ സ്റ്റേഷനുകളിലേക്കുള്ള ആകാശപാതകൾക്ക് പച്ചക്കൊടി കാണിച്ച് റെയിൽവേ. ഇതിനായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) ഭൂമി ഉപയോഗത്തിന് ഇളവുകൾ നൽകുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് സ്കൈവാക്കുകൾ നിർമ്മിക്കണെമന്ന് ഏറെ നാളായുള്ള ആവശ്യമാണ്. ഇതുസംബന്ധിച്ച് റെയിൽവേയും കെഎംആർഎലും നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ പദ്ധതി എങ്ങുമെത്താതെ തുടർന്ന സാഹചര്യത്തിലാണ് റെയിൽവേ ഇപ്പോൾ ഭൂമി ഉപയോഗത്തിന് ഇളവുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൈവാക്കുകളുടെ നിർമ്മാണത്തിന് റെയിൽവേയ്ക്ക് സമ്മതമാണെന്ന് തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ മനീഷ് തപ്ല്യാലിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കെഎംആർഎൽ ആകാശപാത നിർമ്മിക്കേണ്ടിവരും. നിർമ്മാണം നടത്തേണ്ട റെയിൽവേ ഭൂമിയുടെ വില പോലുള്ള ഇളവുകൾ നൽകാൻ റെയിൽവേ തയ്യാറാണ്. കെഎംആർഎൽ ഇതുമായി ബന്ധപ്പെട്ട് സമീപിച്ചാൽ പദ്ധതിക്ക് അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കെഎംആർഎൽ വിഷയത്തിൽ…

Read More

ഗുജറാത്ത് സ്വദേശി സൗരിൻ പാൽഖിവാലയ്ക്ക് എയർ ഇന്ത്യ ഫ്ലൈറ്റ് 171 അപകടവാർത്ത ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഓർമ്മകളുടെ ആവർത്തനമാണ്. 37 വർഷങ്ങൾക്കിടെ ഉണ്ടായ വിമാനാപകടങ്ങളിൽ മകൾ അടക്കം രണ്ട് പ്രിയപ്പെട്ടവരെയാണ് അദ്ദേഹത്തിന് നഷ്ടമായത്. 1988ൽ അഹമ്മദാബാദിൽ ഉണ്ടായ വിമാന ദുരന്തത്തിലായിന്നു അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർതൃപിതാവ് പ്രദീപ് ഹർകിഷൻദാസ് ദലാലിന്റെ വിയോഗം. 2025 ജൂൺ 12ന് രാജ്യം കണ്ട ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നിൽ സൗരിന്റെ 26 വയസ്സുള്ള മകൾ സഞ്ജനയുടെ വേർപാടും സംഭവിച്ചു. എഐ 171 വിമാനാപകട വാർത്ത കേട്ടപ്പോൾ സമാന അപകടത്തിന്റെ ആവർത്തനം ഞെട്ടലായെന്ന് സൗരിൻ പറയുന്നു. വിവാഹം കഴിഞ്ഞ് 14 വർഷങ്ങൾക്ക് ശേഷമായിരുന്നു സഞ്ജനയുടെ ജനനം. ദൈവം തങ്ങൾക്ക് വൈകിയാണ് ഒരു കുഞ്ഞിനെ നൽകിയത്. അവളെ നേരത്തെ തിരികെ കൊണ്ടുപോയി. മകളെ നഷ്ടപ്പെട്ടു, അവൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. പൂനെയിൽ നിന്ന് ബിബിഎ പൂർത്തിയാക്കിയ സഞ്ജന ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മാനേജ്മെന്റ് ഓഫ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദം നേടി.…

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവും ഇസ്രായേലിലെ ഹൈഫ തുറമുഖവും അദാനി ഗ്രൂപ്പിന്റെ തന്ത്രങ്ങളിൽ നിർണായകമെന്ന് അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ) മാനേജിംഗ് ഡയറക്ടർ കരൺ അദാനി. ലോകത്തിലെ ഏറ്റവും വലിയ തുറമുഖ-ലോജിസ്റ്റിക്സ് പവർഹൗസായി മാറുന്നതിനുള്ള അദാനി പോർട്സിന്റെ ലക്ഷ്യത്തിൽ ഈ രണ്ടു തുറമുഖങ്ങളും പ്രധാന സ്ഥാനം വഹിക്കുന്നതായി ഫോർച്യൂൺ ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് ഇന്ത്യയിലെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ പ്രവർത്തനക്ഷമമാക്കുകയും ഇസ്രായേലിലെ ഹൈഫ ഏറ്റെടുക്കുകയും ചെയ്തുകൊണ്ട് അദാനി പോർട്ട്‌സ് അന്താരാഷ്ട്ര വികസനം വേഗത്തിലാക്കുകയാണ്. ഒഡീഷയിലെ ഗോപാൽപൂർ തുറമുഖം ഏറ്റെടുക്കൽ, കൊളംബോ തുറമുഖ വികസനം, ഓസ്‌ട്രേലിയയിലെ NQXT-ആസ്ട്രോ ഓഫ്‌ഷോർ തുടങ്ങിയവയും സംയോജിത തുറമുഖ-ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോമായി അദാനി പോർട്സിനെ മാറ്റുന്നതിൽ നാഴികക്കല്ലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞവും ഹൈഫയും അതിന്റേതായ രീതിയിൽ നിർണായക നീക്കങ്ങളാണ്. രാജ്യത്തെ ആദ്യത്തെ ആഴക്കടൽ, ഫുള്ളി ഓട്ടോമേറ്റഡ് ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. ഇതോടൊപ്പം 18 MMT ചരക്ക് ശേഷിയിലൂടെ വിഴിഞ്ഞം കണ്ടെയ്നർ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നു.…

Read More

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ലിക് ഓഫ് ഗിനിയയ്ക്ക് 150 നൂതന ലോക്കോമോട്ടീവുകൾ കൈമാറാൻ ഇന്ത്യൻ റെയിൽവേ മന്ത്രാലയം. ലോകോത്തര സൗകര്യങ്ങളോടു കൂടിയ തദ്ദേശീയമായി നിർമ്മിച്ച ലോക്കോമോട്ടീവുകളാണ് കയറ്റിയയക്കുന്നത്. ലോക്കോ പൈലറ്റുമാരുടെ സൗകര്യങ്ങൾക്കായി റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഓവനുകൾ തുടങ്ങിയവ ഉണ്ടാകും. ക്യാബിനുകൾ എയർ കണ്ടീഷൻ ചെയ്തതാകും. ആഗോള ലോക്കോമോട്ടീവ് നിർമ്മാണ സ്ഥാപനമായ വാബ്ടെക് ആണ് ലോക്കോമോട്ടീവുകൾ നിർമ്മിക്കുന്നത്. ബിഹാറിലെ പാട്നയ്ക്കടുത്തുള്ള മർഹോവ്ര റെയിൽ ഫാക്ടറിയിൽ ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചാണ് നിർമാണം. India is set to export 150 indigenously-built, advanced locomotives with crew comforts to Guinea over three years, marking a major step in India-Africa economic cooperation and boosting the Marhowra factory’s global presence.

Read More

ലോകത്തിലെ ഏറ്റവും സമ്പന്ന ഫുട്‌ബോളർ ആരെന്ന ചോദ്യത്തിന് ഇതിഹാസ താരങ്ങളായ മെസ്സിയുടെയോ റൊണാൾഡോയുടെയോ പേരുകളാകും പലരുടെയും മനസ്സിലെത്തുക. എന്നാൽ ‘ടെക്ക്നിക്കലി’ നോക്കുമ്പോൾ ഇവരാരുമല്ല ലോകത്തിലെ സമ്പന്ന ഫുട്ബോളർ. സമ്പത്തിൻറെ കാര്യത്തിൽ ഇവരെയെല്ലാം പിന്നിലാക്കുന്ന ഫുട്ബോളറാണ് ബ്രൂണെ രാജകുമാരനും ഫുട്‌ബോൾ കളിക്കാരനുമായ ഫെയ്ഖ് ബോൾക്കിയ. 20 ബില്യൺ പൗണ്ടാണ് അദ്ദേഹത്തിന്റെ ആസ്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയ അക്കാഡമിയിൽ ഉണ്ടായിരുന്ന ഫുട്ബോളറാണ് 27കാരനായ ബോൾക്കിയ. ബ്രൂണെ രാജകുടുംബാംഗമായ ബോൾക്കിയ നിലവിലെ സുൽത്താൻ ഹസ്സനൽ ബോൾക്കിയയുടെ മരുമകനാണ്. ഇങ്ങനെ രാജകുടംബാംഗം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ സ്വത്തിന്റെ 99.9 ശതമാനവും. നിലവിൽ ക്ലബ്ബ് തലത്തിൽ തായ് ഫുട്ബോൾ ക്ലബ്ബിനായാണ് അദ്ദേഹം കളിക്കുന്നത്. 2014 മുതൽ ബ്രൂണെ ദേശീയ ടീമിനായി കളിക്കുന്ന ഫെയ്‌ഖ് 2018 മുതൽ ടീമിൻറെ ക്യാപ്റ്റനുമാണ്. നിലവിലെ കണക്കുകൾ പ്രകാരം 800 മില്യൺ ഡോളർ ആസ്തിയുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ റിച്ചസ്റ്റ് ഫുട്ബോളേർസിൽ രണ്ടാമതാണ്. ലയണൽ മെസ്സിയാകട്ടെ 650 മില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ…

Read More

നിരവധി ആശ്ചര്യതകൾ നിറഞ്ഞ ഒന്നാണ് ഇന്ത്യൻ റെയിൽവേ. അക്കൂട്ടത്തിൽ ഒന്നാണ് സൂപ്പർ വാസുകി, അഥവാ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിൻ. 3.5 കിലോമീറ്ററാണ് ഈ ഗുഡ്സ് ട്രെയിനിന്റെ നീളം. 295 കോച്ചുകളാണ് വാസുകിക്ക് ഉള്ളത്. 6 ലോക്കോമോട്ടീവുകൾ ഒരുമിച്ചു പ്രവർത്തിച്ചാണ് ഈ നീളക്കാരനെ കൊണ്ടുപോകുന്നത്. നീളക്കൂടുതൽ കൊണ്ടുതന്നെ റെയിൽവേ ക്രോസിങ്ങിൽ വാസുകി കടന്നുപോകാൻ ധാരാളം സമയം എടുക്കും. മൈനുകളിൽ നിന്നുള്ള കൽക്കരി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പവർപ്ലാന്റുകളിൽ എത്തിക്കുന്നതിനായാണ് സൂപ്പർ വാസുകി എന്ന ഗുഡ്സ് ട്രെയിൻ പ്രധാനമായും ഉപയോഗിച്ചു പോരുന്നത്. ഛത്തീസ്ഗഢിലെ കോർബയിൽനിന്നും നാഗ്പൂറിലേക്കുള്ള ഒറ്റ യാത്രയിൽ മാത്രം ട്രെയിൻ 27000 ടൺ കൽക്കരി കൊണ്ടുപോകുന്നതായാണ് കണക്ക്. ഈ യാത്രയ്ക്ക് ഏതാണ്ട് 11.30 മണിക്കൂറാണ് ട്രെയിനിന് വേണ്ടത്.

Read More